Pages

13 November 2018

എന്ത് കൊണ്ടാണ് ഗുരുവായൂർ ഉൗട്ടുപുര സമരം ചർച്ച ചെയ്യാതെ പോകുന്നത്



ശബരിമല യുവതി രണ്ടാംക്ഷേത്ര പ്രേവശന വിളംബരമായും അതിന് നേതൃത്വം നൽകിയവരെ 21-ാംനൂറ്റാണ്ടിലെ നേവാന്ഥാന പ്രവർത്തകരായും കാണുന്നവർ   ഗുരുവായൂർ ക്ഷേത്രത്തിലെ ഉൗട്ടുപുരയിൽ  നിലനിന്നിരുന്ന  ‘അയിത്തം’ അവസാനിപ്പിക്കുന്നതിന്  ദളിത് സംഘടനകൾ നടത്തിയ സമരം എന്ത്കൊണ്ടാണ് കാണാതെ പോകുന്നത്. ശബരിമല യുവതി പ്രവേശനത്തെ തുടർന്ന് കേരളം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്്ട്രിയപാർട്ടികൾ യുവതി പ്രവേശനത്തിന് അനുകൂലമായും പ്രതികൂലമായും രംഗത്തുണ്ട്. എന്നാൽ, 1983ൽ കേരള ഹരിജൻ ഫെഡറേഷൻ നടത്തിയ ഗുരുവായൂർ സമരത്തോടുള്ള രാഷ്ട്രിയ പാർട്ടികൾ സ്വീകരിച്ച നിലപാടും ചർച്ച ചെയ്യണം. ആ സമരത്തോട് എല്ലാ രാഷ്ട്രിയ കക്ഷികളും മുഖം തിരിച്ച് നിൽക്കുകയായിരുന്നു. അത് കൊണ്ടായിരിക്കണം. ആ സമരത്തെ കുറിച്ച് പിന്നിടാരും ചർച്ച ചെയ്യാത്തത്. അഥവാ ഉൗട്ടുപുരയിലെ അയിത്തം അവസാനിപ്പിച്ചതിൻറ ക്രെഡിറ്റ് ദളിത് സംഘടനകൾക്ക് ലഭിക്കുമോയെന്ന ശങ്കയാകണം. ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഉൗട്ടുപുരയിൽ എല്ലാ ഹിന്ദുമത വിശ്വാസികൾക്കുമായി തുറന്ന് കൊടുത്തത് കേരള ഹരിജൻ ഫെഡറേഷൻ പ്രസിഡൻറ് കല്ലറ സുകുമാരൻറ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്നാണ്.
1983 െഫബ്രുവരി ഒന്നിനാണ് കേരള ഹരിജൻ ഫെഡറേഷൻ പ്രസിഡൻറ് കല്ലറ സുകുമാരൻറ നേതൃത്വത്തിൽ തിരുവനന്തപുരം പത്മനാഭ ക്ഷേത്ര നടയിൽ നിന്നും ഗുരുവായൂരിലേക്ക് ഉൗട്ടുപര കാൽനടയാത്ര ആരംഭിച്ചത്. ഇതിന് നിമിത്തമായത് സ്വാമി ആനന്ദ തീർഥക്ക് ഗുരുവായൂർ ഉൗട്ടുപുരയിലേറ്റ മർദ്ദനവും. ഗുരുവായൂർ സത്യാഗ്രഹത്തിൽ പെങ്കടുത്ത ബ്രാഹ്മണനായ സ്വാമി ആനന്ദ തീർഥ പിന്നിട് ശ്രീനാരായണ ആദർശങ്ങളിൽ ആകൃഷ്ടനായി പൂന്നുൽ ഉേപക്ഷിച്ചിരുന്നു. പൂന്നുൽ ഇല്ലെന്ന കാരണത്താലാണ് 1983 ജനുവരിയിൽ ഗുരുവായൂർ ഉൗട്ടുപുരയിൽ നിന്നും ഇറക്കി വിട്ടതും മർദ്ദിച്ചതും. ഇതറിഞ്ഞാണ് കല്ലറ സുകുമാരൻറ നേതൃത്വത്തിൽ കെ.ഡി.എഫ് പ്രവർത്തകർ ജാഥക്ക് ഒരുക്കം നടത്തിയത്. തിരുവനന്തപുരത്ത് നിന്നാരംഭിച്ച പദയാത്ര സ്വാമി ആനന്ദതീർഥ ഉൽഘാടനം ചെയ്തു. 13 ദിവസം കൊണ്ടാണ് ഗുരുവായൂരിൽ നടന്ന് എത്തിയത്.  ബ്രാഹ്മണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഉൗട്ടുപുരയിൽ ഹിന്ദുമതത്തിലെ എല്ലാവർക്കും കടക്കാൻ കഴിഞ്ഞുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ നിലനിൽക്കുന്ന മറ്റ്  ജാതി വേർതിരിവുകൾ മാറ്റാൻ കഴിഞ്ഞില്ലെന്ന് അന്നത്തെ സമരത്തിൽ പെങ്കടുത്ത ഇൻഡ്യൻ ദളിത് െഫഡറേഷൻ ജനറൽ സെക്രട്ടറി വി.കെ.വിമലൻ പറയുന്നു. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനൊപ്പം ഉൗട്ടുപുരയിലിരുന്ന ദളിത് നേതാക്കൾ സദ്യ കഴിച്ചാണ് സമരം അവസാനിപ്പിച്ചത്.
പദയാത്ര ഒാരോ ദിവസവും പിന്നിടുേമ്പാഴും സംഘർഷ സാധ്യത ഏറി വന്നുവെന്ന് വിമലൻ പറയുന്നു. എസ്.എൻ.ഡി.പി യോഗം അടക്കമുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു. തന്ത്രിമാരാണ് ക്ഷേത്ര കാര്യത്തിൽ തീരമാനമെടുക്കേണ്ടത് എന്ന നിലപാടാണ് മുഖ്യമന്ത്രി കെ.കരുണാകരൻ സ്വീകരിച്ചത്. ക്ഷേത്ര പ്രവേശനം നൽകിയത് തന്ത്രിയുടെ അനുമതിയോടെയായിരുന്നുവോയെന്ന മറുചോദ്യമാണ് കല്ലറ സുകുമാരൻ ചോദിച്ചത്. മതപരമായ കാര്യത്തിൽ പ്രതികരിക്കില്ലെന്ന് സി പി എം നേതാവ് ഇ.എം.എസും പറഞ്ഞു.
ജാഥ കോട്ടയത്ത് എത്തിയപ്പോൾ ഗുരവായൂർ ദേവസ്വം ഭാരവാഹികൾ ചർച്ചക്ക് ക്ഷണിച്ചു. മുന്ന് ഉൗട്ടുപുരകളിൽ ഒരിടത്ത് മാത്രം പ്രവേശിക്കാമെന്നും മറ്റിടങ്ങൾ ബ്രാഹ്മണരുടെ നമസ്കാര സദ്യയെന്ന വഴിപാടിൻറ ഭാഗമാണെന്നുമാണ്  പറഞ്ഞതെന്നും അന്ന് ചർച്ചയിൽ സംബന്ധിച്ച വിമലൻ പറഞ്ഞു. എല്ലായിടത്തും പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈ കോടതിയിൽ ഹരജി നൽിയാൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും അറിയിച്ചു. എന്നാൽ, മുന്നിടത്തും പ്രവേശനമെന്ന ആവശ്യവുമായി യാത്ര തുടരാനായിരുന്നു തീരുമാനം.
ഇതിനിടെ, യാത്രക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു. ക്ഷേത്രാചാരങ്ങൾ കളങ്കപ്പെടുത്താനാണ് ശ്രമമെന്ന പേരിൽ ദളിത് നേതാവ് എം.കെ.കുഞ്ഞോൻ നോട്ടീസിറക്കി. ജാഥയിൽ പെങ്കടുക്കുന്നവർ പരിവർത്തിത ക്രൈസ്തവാരണെന്ന ആരോപണവും ഉന്നയിച്ചു. ഇതിന് എതിരെ കെ.പി.എം.എസ് അടക്കമുള്ള സംഘടനകൾ യാത്രക്ക് പിന്തുണയുമായി എത്തി. സംഘർഷ സാധ്യത നിലനിൽക്കെയാണ് 12ന് യാത്ര ചാവക്കാട് എത്തിയത്. അന്ന് രാത്രി ദേവസ്വം ബോർഡ് വീണ്ടും ചർച്ചക്ക് ക്ഷണിച്ചു. തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പുതിരിയും ദേവസ്വം ബോർഡ് അംഗങ്ങളും സംബന്ധിച്ചു. ഒരു ഉൗട്ടുപുരയിൽ പ്രവേശനമെന്ന നിലപാട് ആവർത്തിച്ചു. പിറ്റേന്ന് രാവിലെ 8.30 പദയാത്ര അംഗങ്ങൾ ക്ഷേത്ര കുളത്തിലെത്തി കുളിച്ച് അരപ്പട്ട കെട്ടി തൊഴുതിറങ്ങി നേരെ ഉൗട്ടുപുരയിലേക്ക് പ്രവേശിക്കുകയായിരുന്നു. സംഘർമുണ്ടായാൽ തിരിച്ചറിയാനായിരുന്നു അരപ്പട്ട. മുന്നു ഉൗട്ടുപുരയിലും കയറി സദ്യയുണ്ട്. തുടർന്നാണ് മുഖ്യമന്ത്രി കെ.കരുണാകരൻ എത്തി കല്ലറ സുകുമാരനും മറ്റും ഒപ്പമിരുന്ന് സദ്യയുണ്ടായത്. ഇതൊരു ചരിത്ര സംഭവാണെന്ന് വിമലൻ പറഞ്ഞു. പിന്നിട് 1983 ഡിസംബർ നാലിന് നമസ്കാര സദ്യയിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ച് ഗുരുവായുർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഡിസംബർ 31ന് കോടതി വിധിയും വന്നു.
എന്നാൽ, മറ്റ് പലയിടത്തും ദളിതർ അടക്കമുള്ളവരെ മാറ്റി നിർത്തുന്നുണ്ട്. എങ്കിലും ഒരു ചരിത്ര സംഭവത്തിൻറ ഭാഗമാകാൻ കഴിഞ്ഞുവെന്നതിൽ അഭിമാനമുണ്ടെന്ന് അന്ന് കെ.ഡി.എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വിമലൻ പറഞ്ഞു. വൈക്കം തലയാഴം സ്വദേശിയാണ് ഇദേഹം.

05 November 2018

വനം വകുപ്പിന് എന്തൊക്കെയോ മറച്ച് വെക്കാനുണ്ടോ?


ഒരു കുറിഞ്ഞി കാലം കൂടി അവസാനിക്കുകയാണ്. ഇനി ഒരു കുറിഞ്ഞിക്കാലം കാണാൻ എത്രപേർക്ക് അവസരമുണ്ടാകുമെന്ന് അറിയില്ല. അടുത്ത കുറിഞ്ഞിക്കാലത്ത് എവിടെയൊക്കെ കുറിഞ്ഞി പൂക്കുമെന്നും അറിയില്ല.
ഞങ്ങൾ മൂന്നാറുകാരെ സംബന്ധിച്ചിടത്തോളം കുറിഞ്ഞിയിൽ പ്രത്യേകതയൊന്നുമില്ല. കാരണം, ഞങ്ങളുടെയൊക്കെ വീട്ട് മുറ്റത്ത് കുറിഞ്ഞിയുണ്ടായിരുന്നു. കൊങ്കിണിപൂവും കൊളാമ്പി പൂവുമൊക്കെ പോലെ കുറിഞ്ഞി. അഥവാ വല്ലപ്പോഴുമൊക്കെ പൂക്കുന്ന നുറുകണക്കിന് ‘പേരറിയാത്ത ’പൂക്കളുടെ പട്ടികയിലെ ഒരെണ്ണം. എന്നാൽ, കുറിഞ്ഞി പൂക്കൾ ടുറിസംവൽക്കരിക്കപ്പെട്ടതോടെ, കുറിഞ്ഞി മുന്നാറുകാരുടെതല്ലാതായി. കുറിഞ്ഞിക്ക് വാണിജ്യ മൂല്യം വന്നതോടെ, 1982മുതൽ കുറിഞ്ഞി സംരക്ഷണമെന്ന ഏകമന്ത്രവുമായി നടന്നവർക്ക് വനത്തിൻറ പരിസരത്ത് പോലും പോകാൻ കഴിയാതെയായി എന്നതാണ് ഇത്തവണത്തെ കുറിഞ്ഞിക്കാലത്തിൻറ ബാക്കിപത്രം.12വർഷംമുമ്പ് കുറിഞ്ഞി സേങ്കതം പ്രഖ്യാപിക്കാൻ മുന്നിട്ടിറങ്ങിയവർക്ക് ഇത്തവണ കുറിഞ്ഞി പൂക്കൾ കാണാൻ പോലുംകഴിഞ്ഞില്ല. അഥവാ, രാജമലയിൽ മാത്രം കുറിഞ്ഞി കണ്ടാൽ മതിയെന്ന വനം വകുപ്പിൻറ തിട്ടുരം കേട്ട് മടങ്ങേണ്ടി വന്നു.
1989ൽ ഒരു സംഘം പ്രകൃതി സ്നേഹികൾ കുറിഞ്ഞി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊടൈക്കാനലിൽ നിന്നും മൂന്നാറിലേക്ക് പദയാത്ര നടത്തിയതോടെയാണ് കുറിഞ്ഞി പൂക്കളെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയത്. 1982ലെ കുറഞ്ഞി പുക്കാലത്ത് കണ്ണൻ ദേവൻ, പഴനി മലകളിലെ കുറിഞ്ഞി പുക്കൾ കണ്ട തിരുവനന്തപുരത്തെ ജി.രാജ്കുമാറിൻറ നേതൃത്വത്തിലുള്ള സംഘമാണ് സേവ് കുറിഞ്ഞിയെന്ന സന്ദേശം ഉയർത്തിയത്. അതിനും കാരണമുണ്ട്- വാറ്റിൽ, യൂക്കാലി പ്ലാേൻറഷന് വേണ്ടി വൻതോതിൽ അപ്പോഴെക്കും കുറിഞ്ഞി ചെടികൾ നശിപ്പിക്കപ്പെട്ടിരുന്നു. കഞ്ചാവ് കൃഷിക്ക് വേണ്ടിയും കുറിഞ്ഞി നശിപ്പിച്ചു. 1989ലും 1990ലെ കുറിഞ്ഞി പുക്കാലത്തും പദയാത്ര നടത്തി. 1990ലെ കുറിഞ്ഞി പുക്കാലം കാണാൻ ആയിരങ്ങൾ മലകയറി മുന്നാറിലെത്തി. അതോടെയാണ് ടുറിസം വ്യവസായികളും മലകയറിയത്. കുറിഞ്ഞി കാടുകൾ അടക്കം വെട്ടിപിടിച്ചു, വനംവകുപ്പിൻറ കൈവശമുണ്ടായിരുന്ന ഭൂമിയും കയ്യേറി. കേന്ദ്ര ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടുണ്ടായിട്ടും കേയ്യറ്റം ഒഴിപ്പിക്കാനോ ജൈവവൈവിധ്യം സംരക്ഷിക്കാനോ വനം വകുപ്പ് ചെറുവിനൽ അനക്കിയില്ല. തിരുമുൽപ്പാട് കേസിലെ വിധി ഏട്ടിലെ പശുവായി.
1989ലെ പദയാത്ര മുതൽ കുറിഞ്ഞി സേങ്കതമെന്ന ആവശ്യം സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിൽ മുന്നോട്ട് വെക്കുന്നു. കേരളത്തിലെ വട്ടവടയിലെയും തമിഴ്നാടിലെ കൈാടൈക്കനാൽ മേഖലയിലെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി കുറിഞ്ഞി സേങ്കതമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇതിനായി നിരന്തരം നിവേദനങ്ങൾ നൽകി. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നേരിൽ കണ്ടു. സുഗതകുമാരി ടിച്ചറും ഉത്തമാജിയും സെക്രട്ടറിയേറ്റിലെ പരിസ്ഥിതി സംഘടനയിലെ പ്രമുഖരും അടക്കമുള്ളവർ സജീവമായി രംഗത്തിറങ്ങി. സൈലൻറ്വാലിക്ക് ശേഷമുള്ള പരിസ്ഥിതി പ്രവർത്തകരുടെ മുന്നേറ്റമായിരുന്നു അത്. പരിസ്ഥിതിയെ സ്നേഹിക്കുന്ന വലപാലകരും ശ്രി. ബിനോയ് വിശ്വത്തെ പോലുള്ളവരും ആത്മാർഥമായി പിന്തുണ നൽകി. തമിഴ്നാട് അവരുടെ മേഖല വന്യജീവിസേങ്കതമാക്കി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒടുവിൽ ശ്രി.ബിനോയ് മന്ത്രിയായിരിക്കെ 2006ലെ കുറിഞ്ഞി പുക്കാലത്ത് വട്ടവടയിൽ കുറിഞ്ഞി സേങ്കതം പ്രഖ്യാപിച്ചു. എന്നാൽ, അന്ന് മുതൽ അത് അട്ടിമറിക്കാൻ രാഷ്ട്രിയക്കാരും വനപാലകരും ശ്രമിക്കുന്നു. സേങ്കതത്തിലെ സ്വകാര്യ ഭൂമിയുടെ അവകാശം നിശ്ചയിച്ച് അവ ഒഴിവാക്കുന്നതിന് ദേവികുളം സബ് കലക്ടറെ സെറ്റിൽമെൻറ് ആഫീസറായി നിയമിച്ചിട്ടുണ്ട്. എന്നാൽ, വനം വകുപ്പ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നില്ല. അത് ഒരു ഭാഗത്ത്. ഇതിനിടെയാണ് ഇത്തവണ കുറിഞ്ഞി പൂത്തത്. കുറിഞ്ഞി സേങ്കതത്തിൽ ഒരാളെ പോലും കുറിഞ്ഞി കാണാൻ കടത്തി വിട്ടില്ല. കയ്യേറ്റം പുറം ലോകം അറിയുമോയെന്ന ഭയമാകാം കാരണം. മറയുരിലും കാന്തല്ലുരിലും തുടങ്ങി ഒേട്ടറെ സ്ഥലങ്ങളിൽ കുറിഞ്ഞി പൂത്തു. എവിടെയൊക്കെ കുറിഞ്ഞി പുത്തുവോ അവിടെയൊക്കെ വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തി. രാജമലയിൽ മാത്രം കുറിഞ്ഞികണ്ടാൽ മതിയെന്നായിരുന്നു വനം മന്ത്രിയുടെ നേതൃത്വത്തിലുള്ള തീരുമാനം. ഒരാൾക്ക് 120 രൂപ ടിക്കറ്റ് ഇനത്തിൽ കിട്ടുമെന്ന കച്ചവട കണ്ണായിരുന്നു വനം വകുപ്പിന്.
1982 മുതൽ ഒാരോ കുറിഞ്ഞികാലവും രേഖപ്പെടുത്തുന്ന ഒരു സംഘം പരിസ്ഥിതി പ്രവർത്തകരുണ്ട്. ചിത്രമെടുത്തും ഏത് തരംകുറിഞ്ഞിയാണ് പൂത്തത് എന്നറിയാനുമായി ഗവേഷണ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ. അവർക്കും ഇത്തവണ എങ്ങും പ്രവേശനം നൽകിയില്ല. അവിടെയാണ് ചില സംശയങ്ങൾ ഉയരുന്നത്. പുറത്ത് അറിയാത്ത എെന്തങ്കിലും കാട്ടിനുള്ളിൽ നടക്കുന്നുണ്ടോ? ചന്ദന കൊള്ള വർദ്ധിക്കുന്നുവെന്ന പത്ര വാർത്തകളും കൂട്ടി വായിക്കുേമ്പാൾ ഒരും സംശയം-പലതും മറച്ച് വെക്കാനുണ്ടോ?
കേരളത്തിലെ വന സംരക്ഷണമെന്നത് എല്ലാക്കാലത്തും ജനപങ്കാളത്തിത്തോടെയായിരുന്നുവെന്ന അറിയാത്ത വനം മേധാവികളാണ് ഇന്നുള്ളത്. അതാണ് പ്രശ്നം. അതു കൊണ്ടാണല്ലോ UNDPയുടെ സഹായത്തോടെയുള്ള High Range Landscape Project കേരളത്തിന് നഷ്ടമായത്.
ഏറെ അഭിമാനത്തോടെ വനം വകുപ്പ് ഉയർത്തി കാട്ടുന്ന വരയാടും ഇരവികുളവും സംരക്ഷിച്ചത് മുന്നാറിലെ ഹൈേറഞ്ച് വൈൽഡ് ലൈഫ് പ്രിസർവേഷൻ അസോസിയേഷനാണ്. മറയൂർ ചന്ദനക്കാട്ടിലുടെ റോഡ് നിർമ്മിക്കാൻ സ്വകാര്യ വ്യക്തിക്ക് സർക്കാർ അനുമതി നൽകിയപ്പോൾ അത് ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹർജി നൽകിയതും പരിസ്ഥിതി സംഘടനയാണ്. ചിന്നാർ വന്യജീവി സേങ്കതത്തിലെ സ്വകാര്യ ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യവുമായി സർക്കാരിനെ സമീപിച്ചതും വനഭൂമിക്ക് പട്ടയം നൽകുന്നതിന് എതിരെ നിയമ യുദ്ധം നടത്തിയും അടക്കം എത്രയോ സംഭവങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. അതൊന്നും ഇപ്പോഴത്തെ വനപാലകർക്ക് അറിയില്ലായിരിക്കും. ജനങ്ങളെ വനസംരക്ഷണത്തിൽ നിന്നും ആട്ടിയൊടിക്കുന്ന നിലപാടാണ് മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നതിന് എതിരെ ജനങ്ങൾ രംഗത്ത് വരാൻ കാരണം. വനപാലകർ ഒന്നറിയുക-നിങ്ങളുടെത് വെറുമൊരു സർക്കാർ ജോലിയില്ല. അതിനും അപ്പുറമാണ്. അതിന് ജനപങ്കാളിത്തം വേണം. വനപ്രദേശത്ത് കൂടിയുള്ള കുടിവെള്ള, ജലസേചന  പദ്ധതികൾക്ക് അനുമതി നിഷേധിച്ചും വനത്തിനുള്ളിൽ നിന്നും വിറക് എടുക്കാൻ പോലും അനുമതി നൽകാതിരിക്കുകയും ചെയ്താൽ, ജനങ്ങൾ പറയും-നിങ്ങളുടെ സഞ്ചാരം കാട്ടനുള്ളിലുടെ മതിയെന്ന്. നിങ്ങടെ വാഹനങ്ങളും കാട്ടിനുള്ളിലുടെ സഞ്ചരിക്കെട്ടയെന്ന്.  

02 October 2018

ഗാന്ധിജി കേരളത്തിൽ എത്തിയത് അഞ്ച് തവണ


കേരളത്തിെൻറ പ്രകൃതിയെ ഏറെ സ്നേഹിച്ച മഹാത്മ ഗാന്ധി അഞ്ച് തവണ ഇവിടം സന്ദർശിച്ചു. അന്ന് നിലനിന്നിരുന്ന അയിത്തത്തെയും തൊട്ട് കൂടായ്മയേയും എതിർത്തിരുന്ന ഗാന്ധിജി അധ:സ്ഥിതരുടെ നേതാവ് അയ്യങ്കാളിയെ നേരിൽ കാണാൻ വെങ്ങാനൂരിലും എത്തി. ആകെ 43 ദിവസം അദേഹം കേരളത്തിൽ ചെലവഴിച്ചു. വന്നപ്പോഴൊക്കെ പട്ടികജാതി വിഭാഗക്കാരുടെ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ സമയം കണ്ടെത്തിയിരുന്നു.
1920 ആഗസ്ത് 18നാണ് ആദ്യമായി മലയാളക്കരയിൽ എത്തിയത്. നിസഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രാചരണ പരിപാടിയുടെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് വന്നിറങ്ങിയത്. േകാഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഒത്ത് ചേരലിൽ അദേഹം സംബന്ധിച്ചു. ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയും ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന് അദേഹം മംഗലാപുരത്തേക്ക് പോയി. 1925 മാർച്ചിലാണ് അടുത്ത സന്ദർശനം. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. മാർച്ച് എട്ടിനും ഒമ്പതിനും കൊച്ചിയിലായിരുന്നു. ശ്രീനാരായണ ഗുരുവിനെയും തിരുവിതാംകുർ ഭരണാധികാരികളെയും സന്ദർശിച്ചു. പത്തിന് വൈക്കത്ത് എത്തി. പൗരസ്വീകരണവും പൊതുസമ്മേളനവും തുടങ്ങി വിവിധ പരിപാടികൾ. 11ന് ആലപ്പുഴയിൽ, 12ന് കൊല്ലം, തുടർന്ന് വർക്കലയിൽ തിരുവിതാംകുർ മഹാറാണിയെ സന്ദർശിച്ചു. അന്ന് ശിവഗിരിയിലായിരുന്നു താമസം.13ന് തിരുവനന്തപുരത്തും 14ന് ബാലരാമപുരത്ത് പുലയ സ്കൂൾ സന്ദർശിച്ച ശേഷം കന്യാകുമാരിയിലെത്തി. കടൽകടന്ന് സഞ്ചരിച്ചുവെന്ന കാരണത്താൽ കന്യാകുമാരിയിൽ ക്ഷേത്ര പ്രവേശനം നിഷേധിച്ചുവെന്നും രേഖകൾ. നാഗർകോവിലിലായിരുന്നു താമസം.15ന് തിരുവനന്തപുരത്ത് മടങ്ങി വന്നു. തുടർന്ന് തിരുവല്ല,കോട്ടയം വഴി വൈക്കത്ത് എത്തി. 16നും വൈക്കത്ത് തുടർന്നു. 17ന് വിവിധ പരിപാടികൾ സംബന്ധിച്ചു. 18നായിരുന്നു ആലുവയിൽ എത്തിയത്. തുടർന്ന് തൃശുർക്ക്. 19ന് പാലക്കാട് സ്വീകരണത്തിന് ശേഷം കേരളം വിട്ടു.
1927 ഒക്ടോബർ ഒമ്പതിന് നാഗർകോവിലിൽ നിന്നാണ് തിരുവനന്തപുത്ത് എത്തിയത്. അന്നും പിറ്റേന്നും തിരുവന്തപുരത്ത് വിവിധ പരിപാടികളിൽ സംബന്ധിച്ചു. 11ന് കൊല്ലം, 12ന് ആലപ്പുഴ, 13ന് കൊച്ചി, 14ന് തൃശൂർ, 15ന് പാലകാട് വഴി കോയമ്പത്തുർക്ക് പോയ ഗാന്ധിജി 25ന് വീണ്ടും എത്തി. ഒറ്റപ്പാലം, ഷൊർണുർ, തളിപറമ്പ് വഴി കോഴിക്കോേടക്കായിരുന്നു യാത്ര. പട്ടികജാതി സമ്മേളനത്തിലും സംബന്ധിച്ചു.
1934 ജനുവരി 10നായിരുന്നു അടുത്ത വരവ്.ഹരിജന ഫണ്ട് പിരിവിനാണ് ഇത്തവണത്തെ വരവ്. വടകരയിെൽ സ്വീകരണത്തിനിടെ കൗമുദിയെന്ന പെൺകുട്ടി താൻ അണിഞ്ഞിരുന്ന ആഭരണങ്ങൾ സംഭാവന നൽകിയത് ഇൗ യാത്രക്കിടയിലായിരുന്നു. പാലക്കാട്, ഒറ്റപ്പാലം വഴി ഗുരുവായൂരിലെത്തി. 11ന്ഗുരുവായൂർ, കുന്നംകുളം, പട്ടാമ്പി എന്നിവിടങ്ങളിൽ യോഗങ്ങൾ. 12ന് പയ്യന്നുർ വഴി കണ്ണുരിൽ. 13ന് തലശേരി,കോയിലാണ്ടി വഴി കോഴിക്കോട്. 14നാണ് കൽപ്പറ്റയിൽ പോയി കോഴികോട് മടങ്ങിയെത്തി കടപ്പുറത്തെ യോഗത്തിൽ സംസാരിച്ചു.15നും കോഴിക്കോട്. 16ന് തൃശൂരിലെത്തി. 17ന് പട്ടികജാതി കോളനികൾ സന്ദർശിച്ചു. ആലുവ യു.സി.കോളജിലെ പ്രസംഗ ശേഷം കൊച്ചിയിൽ. 18ന് എറണാകുളത്തും കുട്ടനാടും. 19ന് കോട്ടയത്ത് സ്വീകരണം. അടൂർ, പന്മന സന്ദർശനവും. 20ന് തിരുവനന്തപുരത്ത് എത്തി. 21ന് വിവിധയിടങ്ങളിൽ പട്ടികജാതി സമ്മേളനങ്ങളിൽ പ്രസംഗിച്ചു.
1937 ജനുവരിയിൽ എത്തിയപ്പോഴാണ് വെങ്ങാനൂരിൽ അയ്യങ്കാളിയെ സന്ദർശിച്ചത്. 14നായിരുന്നു അത്. അയിത്ത ജാതിക്കാരനായ അയ്യങ്കാളിയെ കാണാൻ ഗാന്ധിജി എത്തുന്നുവെന്നത് വലിയ വാർത്തായയിരുന്നു അന്ന്. ക്ഷേത്ര പ്രവേശന വിളംബരാമായിരുന്നു ഇൗ കൂടിക്കാഴ്ചക്ക് അടിസ്ഥാനം. അന്ന് അയ്യങ്കാളിയോട് ഗാന്ധിജി ചോദിച്ചു-താങ്കൾക്ക് എന്ത് വേണം? നീരക്ഷനായ അയ്യങ്കാളിയുടെ മറുപടി വേഗത്തിലായിരുന്നു-നൂറ് ബി എ ക്കാരെ. 12ന് േകരളത്തിൽ എത്തിയ ഗാന്ധിജി വർക്കല, പാരിപ്പള്ളി, കൊല്ലം, തട്ടാരമ്പലം, ഹരിപ്പാട്, തകഴി, ചേർത്തല, വൈക്കം, ഏറ്റുമാനൂർ, കോട്ടയ, ചങ്ങനാശേരി, തിരുവല്ല, ചെങ്ങനുർ, ആറന്മുഴ പന്തളം, കൊട്ടാരക്കര എന്നിവിടങ്ങൾ സന്ദർശിച്ച് 21നാണ് മടങ്ങിയത്.

06 September 2018

റിസോർട്ടുകൾക്ക് േവണ്ടി വാദിക്കുന്നവർ വായിച്ചറിയാൻ


ഒരു വർഷംമുമ്പ് മാധ്യമം വാരികയിൽ പ്രസിദ്ധികരിച്ചതാണ് പുനർവായനക്ക് വേണ്ടി വീണ്ടും

1.കഴിഞ്ഞ ഏതാനം വർഷങ്ങളായി മലയോര മേഖല, പ്രത്യേകിച്ച് ഇടുക്കിയുടെ ഹൈറേഞ്ച് പ്രദേശം സംഘർഷ ഭൂമിയാണ്. കൃത്യമായി പറഞ്ഞാൽ, പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഡോ.മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തു വന്നതിന് ശേഷമാണ് ഇടുക്കിയിൽ സംഘർഷത്തിൻറ തീപ്പൊരി വീണത്. ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞ ഇ.എസ്.എ എന്ന ഇക്കോളിജിക്കൽ സെൻസിറ്റീവ് ഏരിയായും (പരിസ്ഥിതി സംവേദന പ്രദേശം) കേരള വന നിയമ പ്രകാരമുള്ള ഇക്കോളജിക്കലി ഫ്രജൈൽ ലാൻഡും ( പരിസ്ഥിതി ദുർബല പ്രദേശം) ഒന്നാണെന്ന തെറ്റിദ്ധാരണയിൽ നിന്നും തുടങ്ങിയ വിവാദം കത്തിക്കയറി. സി.എസ്.ഐ സഭയും അന്നത്തെ ഇടുക്കി പാർലമെൻംഗമായ കോൺഗ്രസിലെ പി.ടി.തോമസും മാത്രമായിരുന്നു പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതിൻറ ആവശ്യകതയെ കുറിച്ച് പറഞ്ഞത്. എന്തായാലും വൈകാതെ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന് കേന്ദ്ര സർക്കാർ തന്നെ ദയാവധം നൽകി.ഇതിന് ചുമതലപ്പെടുത്തിയത് ഡോ.കസ്തുരി രംഗൻറ നേതൃത്വത്തിലുള്ള മറ്റൊരു സമിതിയെ. കസ്തുരി രംഗൻ റിപ്പോർട്ടും മലയോര മേഖല അംഗീകരിച്ചില്ല. അതോടെ സംസ്ഥാന സർക്കാർ ഡോ.ഉമ്മൻ വി ഉമ്മൻ കമ്മിറ്റിയെ നിയമിച്ച്  സമരക്കാരെ ശാന്തരാക്കി. ഈ റിപ്പോർട്ടിലെ ശിപാർശകൾ  ഇപ്പോഴും സുരക്ഷിതമായി സെക്രട്ടറിയേറ്റിലുണ്ടാകും. ഇതിനിടെ, പാർലമെൻറ് തെരഞ്ഞെടുപ്പ് വന്നു. ഇടുക്കിയിലടക്കം പ്രധാന ചർച്ചയായത് ഗാഡ്ഗിൽ, കസ്തുരി രംഗൻ റിപ്പോർട്ടുകൾ. പി.ടി. തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതോടെ  കോൺഗ്രസിൻറ പരിസ്ഥിതി രാഷ്ട്രിയം പച്ചയായി പുറത്ത് വന്നു, തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ ജോയ്സ് ജോർജ് ഇടതു പിന്തുണയോടെ ലോകസഭയിലെത്തി.
പശ്ചിമഘട്ട സംരക്ഷണ റിപ്പോർട്ടുകൾക്ക് രാഷ്ട്രിയ കക്ഷികളുടെ കരുത്തിൽ ദയാവധം നൽകിയെങ്കിലും, ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്കേപ്പ് (എച്ച്.ആർ.എം.എൽ) എന്ന പദ്ധതിയാണ് പിന്നിട് ഇടുക്കിയിലെ പരിസ്ഥിതി വിരുദ്ധരുടെ ആയുധമായത്. ഏറ്റവും ഒടുവിൽ അവരുടെ സംഘബലത്തിൽ അതും സംഭവിച്ചു– ഐക്യരാഷ്ട്ര വികസന സമിതിയുടെ ഭാഗമായ ജി.ഇ.എഫിൻറ സഹായത്തോടെയുള്ള 36,275,000 യു.എസ്. ഡോളറിൻറ പദ്ധതി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചു.
2. എന്താണ് എച്ച്.ആർ.എം.എൽ? ചില കർഷക സംഘടനകൾ പറയുന്നത് പോലെ ഇടുക്കിയിലെ 31 പഞ്ചായത്ത് പ്രദേശങ്ങൾ വനവൽക്കരിക്കാനും ജനങ്ങളെ കുടിയിറക്കി കടുവകൾക്ക് സ്വൈരവിഹാരം നടത്താനുമുള്ള പദ്ധതിയല്ലിത്. പദ്ധതി പ്രദേശത്തെ 11650 ഹെക്ടർ കുടി വന്യ ജീവി സങ്കേതങ്ങളോട് കൂട്ടി ചേർക്കാനും 84600 ഹെക്ടർ വനമാക്കി മാറ്റാനുംപദ്ധതി ലക്ഷ്യമിടുന്നില്ല. മറിച്ച്, ജില്ല നേരിടുന്ന പ്രധാന പ്രശ്നമായ കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം നിർദേശിക്കപ്പെടുകയാണ് ഈ പദ്ധതിയിലുടെ. ഹൈറേഞ്ചിൻറ കാലവാസ്ഥ മാറിയെന്ന് എല്ലാവരും സമ്മതിക്കുന്നു. ചുട് 2–2.5 ഡിഗ്രി സെൽഷ്യസ് ഉയർന്നു. പഴയകാലത്തെ മഴ ഇന്നില്ല, ഇപ്പോൾ 1270 മില്ലി മിറ്ററിൽ താഴെയാണ് മഴ. ഇതു കാർഷിക ഉൽപാദനത്തെ പ്രതികുലമായി ബാധിച്ചു. കിഴക്കൻ അതിർത്തിയിലെ വട്ടവട പഞ്ചായത്ത് ഇതിന് ഉദാഹരണമാണ്. ഏറ്റവും കുടുതൽ ശീതകാല പച്ചക്കറി ഉൽപാദിപ്പിച്ചിരുന്ന വട്ടവട പഞ്ചായത്ത് ഇപ്പോൾ വരൾച്ചയെ നേരിടുകയാണ്. കോവിലൂർ ടൗണിലൂടെ ഒഴുകിയിരുന്ന അരുവി ഇന്നില്ല. മഴക്കാലത്ത് മാത്രമാണ് ഈ അരുവിയിൽ വെള്ളം ഒഴുകുക. വട്ടവടയിൽ മാത്രമല്ല, ഹൈറേഞ്ചിലെ നിരവധിയായ അരുവികൾ ഇല്ലാതായി. വട്ടവടയുടെ മഴക്കാടുകൾ വെട്ടി നശിപ്പിച്ചതിൻറ ദുരന്തം ഇന്ന് ആ നാട്ടുകാർ അനുഭവിക്കുന്നു. ഇതിന് പുറെമയാണ് വെള്ളമൂറ്റുന്ന ഗ്രാൻറിസും യൂക്കാലിപ്സും വ്യവസായികാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയത്.  കുടിവെള്ളത്തിന് പോലും കിലോമീറ്ററുകൾ അകലെ കുണ്ടള ഡാമിനെ ആശ്രയിക്കേണ്ടി വന്നതോടെ, ഗ്രാമക്കാർ യൂക്കാലി,ഗ്രാൻറിസ് കൃഷിക്കെതിരെ രംഗത്ത് വന്നു. ചുട് കുടുന്നത് മൂന്നാറിൻറ ടുറിസത്തിനും വൈകാതെ തിരിച്ചടിയാകുമെന്ന് സമ്മതിക്കുന്നവർ തന്നെയാണ് പരിസ്ഥതി–ജൈവൈവിധ്യ പദ്ധതിയെ എതിർക്കുന്നതെന്ന് കാണാം. പദ്ധതി രേഖയിൽ പറയുന്ന 287 ഖണ്ഡികകൾ സസൂക്ഷ്മം വായിച്ച് നോക്കിയിരുന്നുവെങ്കിൽ ഈ പദ്ധതിയെ അന്ധമായി എതിർക്കുമായിരുന്നില്ല. എച്ച്.ആർ.എം.എൽ എന്ന പരിസ്ഥിതി–ജൈവൈവധ്യ പദ്ധതി ഇടുക്കിയിലെ 31 ഗ്രാമ പഞ്ചായത്തുകൾക്കും എറണാകുളം ജില്ലയിലെ രണ്ടു പഞ്ചായത്തുകൾക്കും തൃശുർ ജില്ലയിലെ അതിരിപ്പള്ളി പഞ്ചായത്തിനും (ഭാഗികം) വേണ്ടി മാത്രമല്ല. മറിച്ച് കേരളത്തിൻറ വ്യവസായ തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊച്ചിക്കും പെരിയാറിനെ  കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ലക്ഷങ്ങൾക്കും  അതിനും ഉപരിയായി ജലവൈദ്യുത പദ്ധതികളുടെ നിലനിൽപ്പിനും വേണ്ടിയുള്ള ദീർഘവീക്ഷണത്തോടെയുള്ളതാണ്. പെരിയാർ, പാമ്പാർ, ചാലക്കുടിപ്പുഴ എന്നിവയുടെ നീർത്തടം എച്ച്.ആർ.എം.എൽ പദ്ധതി പ്രദേശത്താണ്. പാമ്പാർ കിഴക്കോട്ട് ഒഴുകി മുന്നാർ, മറയുർ പഞ്ചായത്തുകളിലുടെ തമിഴ്നാടിലെത്തി കാവേരിയിൽ ചേരുന്നു. ചെറുതും വലുതുമായ കൈവഴികൾ ചേർന്ന്  പെരിയാർ രൂപപ്പെടുന്നതും ഇടുക്കിയിൽ.
കൊച്ചിയിലേക്ക് നോക്കാം. അവിടെ കുടിവെള്ള പദ്ധതികൾ മാത്രമല്ല, വ്യവസായികാവശ്യത്തിന് വെള്ളം നൽകുന്നതും പെരിയാറിൽ നിന്നാണ്. നിരവധി കുടിവെള്ള ജലസേചന പദ്ധതികൾ പെരിയാറിനെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്നു. ഇടമലയാർ ജലസേചന പദ്ധതിയും പെരിയാർ വാലി ജലസേചന പദ്ധതിയും പെരിയാറിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. പെരിയാറിൽ വെള്ളമില്ലാതായാൽ ലക്ഷങ്ങളുടെ കുടിവെള്ളം മുടങ്ങുമെന്ന് കണ്ടാണല്ലോ, മുല്ലപ്പെരിയാർ കേസിൽ കൊച്ചി കോർപ്പറേഷനടക്കം പെരിയാറിൻറ തീരങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ കക്ഷി ചേരാൻ തീരുമാനിച്ചത്. മുവാറ്റുപുഴയാറും നിലനിൽക്കുന്നത് ഇടുക്കി ഡാമിലെ  വെള്ളം മൂലമറ്റം വൈദ്യുതി നിലയത്തിലുടെ പുറത്തേക്ക് ഒഴുക്കുന്നത് കൊണ്ടാണ്. അങ്ങ് വൈക്കം വരെയുള്ളവരുടെ ജലേസ്രാതസാണ് മുവാറ്റുപുഴയാർ.
3.കേരളത്തിൻറ സമ്പദ്ഘടനയിൽ വലിയ മാറ്റം വരുത്തിയതാണ് തേയിലയുടെ വരവ്. ആയിരകണക്കിന് തൊഴിലാളികൾ, തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനും വരുമാനം. ടുറിസം വരുന്നതിന് മുമ്പ് സംസ്ഥാനത്തെ ഏറ്റവും വരുമാനം കുടിയ പഞ്ചായത്തായി മൂന്നാർ മാറിയത് തേയിലയെ ആശ്രയിച്ചായിരുന്നു. ഇതു തന്നെയാണ് ഏലത്തിൻറ അവസ്ഥയും. അവിടെയും കോടികളുടെ വരുമാനം നടന്നിരുന്നു. പക്ഷെ, ഇന്ന് കാലാവസ്ഥ മാറ്റം തോട്ടവിളകളെ ബാധിച്ചിരിക്കുന്നു. ഏലത്തോട്ടത്തിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറഞ്ഞു. തോട്ടങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് പകരം സീസൺ സമയങ്ങളിൽ  തമിഴ്നാടിലെ വീടുകളിൽ നിന്നും അതാത് ദിവസം വന്ന് പോകുന്ന അവസ്ഥയിലേക്ക് ഏലം തോട്ടം തൊഴിലാളികൾ മാറി. തേയില, ഏലം തോട്ടങ്ങൾ അടച്ചു പൂട്ടിലയാലുണ്ടാകുന്ന  അവസ്ഥയെ കറിച്ച് ചിന്തിച്ചിട്ടുണ്ടോ?  വണ്ടിപ്പെരിയാറിലെ ഏതാനം എസ്റ്റേറ്റുകൾ അടച്ചിട്ട് വർഷങ്ങളായി. അവിടുത്തെ തൊഴിലാളികളുടെ ജീവിതം ചോദ്യം ചിഹ്നമായി മാറിയിരിക്കുന്നു. പശ്ചിമ ബംഗാളിൽ തേയില തോട്ടങ്ങൾ പൂട്ടിയപ്പോൾ അവർ ജോലി തേടി കേരളത്തിലെത്തി. എന്നാൽ, ഇവിടെ തോട്ടങ്ങൾ പൂട്ടിയാൽ എവിടേക്ക്. മൂന്നാറിൽ തേയില തോട്ടത്തിൽ വി.ആർ.എസ് ഏർപ്പെടുത്തിയപ്പോൾ അതു സാമുഹ്യ–സാമ്പത്തിക രംഗങ്ങളിൽ പ്രതിഫലിച്ചതും മറക്കാറായിട്ടില്ല.
തേയിലക്കും ഏലത്തിനും കാലാവസ്ഥ വലിയ ഘടകമാണ്. ഏറ്റവും ഉയരം കൂടിയ ഇടത്ത് തേയില, അതിന് താഴെ ഏലം, അതിനും താഴെ കാപ്പി എന്നാണല്ലോ. ഉയരം കൂടുന്നുവെന്നാൽ  തണുപ്പും വർദ്ധിക്കുന്നുവെന്നർഥം. അപ്പോൾ തണുപ്പില്ലാതെ ഉയരം കൂടിയിട്ടും കാര്യമില്ല. ആ മണ്ണ്  മറ്റു കൃഷികൾക്കായിരിക്കും അനുയോജ്യം. എച്ച്.ആർ.എം.എൽ പദ്ധതി പ്രദേശത്ത് 14200 ഹെക്ടറാണ് തേയില. 42000 ഹെക്ടറിൽ ഏലവും. 1980കളിൽ 60,000 ഹെക്ടറിലായിരുന്നു ഏലം. പച്ചപ്പൊന്നായ ഏലത്തിന് മാത്രമല്ല, കറുത്ത പൊന്നായ കുരുമുളകിനെയും കാലാവസ്ഥ മാറ്റം പിടികൂടിയിട്ടുണ്ട്. കുരുമുളകിൻറ ഉൽപാദനം കുറഞ്ഞു. കുരുമുളകിനെ പല തരം രോഗങ്ങൾ പിടികൂടി.
4.പുകയില്ലാത്ത വ്യവസായമെന്ന നിലയിലാണല്ലോ ടുറിസത്തെ കാണുന്നത്. ഹൈറേഞ്ചിൻറ പ്രധാന വരുമാന മാർഗമായും ടുറിസം മാറിയിട്ടുണ്ട്. പുകയില്ലെങ്കിലും ടുറിസം സൃഷ്ടിക്കുന്ന പാരിസ്ഥതിക പ്രശ്നങ്ങൾ ഏറെയാണ്. ഹോട്ടലുകൾക്ക് വേണ്ടിയുള്ള വനനശീകരണമാണ് ഇതിൽ പ്രധാനം. ജലേസ്രാതസുകളായ പുൽമേടുകളും വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. മൂന്നാറിൽ മാത്രം 250ഓളം ഹോട്ടലുകളോ റിസോർട്ടുകളോ ഉണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകളുള്ളത് പള്ളിവാസൽ പഞ്ചായത്തിലാണ്. ചിന്നക്കനാൽ, മറയുർ പഞ്ചായത്തുകളും ഹോട്ടലുകളുടെ കാര്യത്തിൽ പിന്നിലല്ല. അശാസ്ത്രിയമാണ് ടൂറിസം പ്രവർത്തനങ്ങൾ. പരിസ്ഥിതിക്കിണങ്ങാത്ത തരത്തിലള്ള ബഹുനില കെട്ടിടങ്ങൾ. അനിയന്ത്രിതമായ ി എത്തുന്ന വാഹനങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ മാത്രം പ്രതിവർഷം രണ്ടു ലക്ഷം വാഹനങ്ങൾ കടന്നുപോകുന്നു. വരയാടുകളുടെ അഭയകേന്ദ്രമായ ഇരവികുളത്ത് അഞ്ചു ലക്ഷം സഞ്ചാരികളാണ് എത്തിയത്. മൂന്നാറിൽ മാത്രം പ്രതിവർഷം 4745 ടൺ ഖരമാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ സംസ്കരിക്കാൻ മാർഗമില്ല. ചില ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യ വിസർജ്യം മുതിരപ്പുഴയാറിലേക്ക് തുറന്നു വിട്ടിരുന്നത് അടുത്തകാലത്താണ് കണ്ടെത്തിയത്. ടൂറിസം തിരിച്ചടിക്കാതിരിക്കണമെങ്കിൽ ചില സംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമാണ്. 
5.  എച്ച്.ആർ.എം.എല്ലിലേക്ക് മടങ്ങാം. ജനകീയ പങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി–ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ഏറ്റവും പുതിയ നിർദേശമാണ് അവതരിപ്പിക്കപ്പെട്ടത്. കേരളത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഗെയിം സാങ്ഞ്ചറികളിലുടെയാണ്. നെല്ലിക്കാപ്പെട്ടി, ഇരവികുളം എന്നിവ ആ ഗണത്തിൽപ്പെടുന്നു. ഇതിൻറ അടുത്ത ഘട്ടമായിരുന്നു വന്യജീവി സങ്കേതങ്ങളും ദേശിയ ഉദ്യാനങ്ങളും. തുടർന്ന് ബയോസ്ഫിയർ റിസർവുകൾ നിലവിൽ വന്നു. എന്നാൽ,ഇതിലൊന്നിലും ജനകീയ പങ്കാളിത്തമുണ്ടായിരുന്നില്ല. അതിനാൽ തന്നെ സംരക്ഷണ പ്രവർത്തനങ്ങളിൽ അതിൻറതായ പരിമിതികളും പരാധീനതകളും ഉണ്ടായിരുന്നു. തുടർന്നാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ഇക്കോ ഡവലപ്മെൻറ ് കമ്മിറ്റികളുടെ രൂപീകരണം. അതിനും ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. വന്യജീവി സങ്കേതങ്ങളും ദേശിയ ഉദ്യാനങ്ങളും മാത്രമല്ല, വനം–പരിസ്ഥിതി പ്രവർത്തനങ്ങൾ എന്ന് തെളിയിക്കുന്നതായിരുന്നു കമ്മ്യൂണിറ്റി റിസർവ്  എന്ന പുതിയ ആശയത്തിൻറ പിറവിക്ക് പിന്നിൽ. എന്നാൽ, അതിനും വേണ്ടത്ര സജീവമാകാൻ കഴിഞ്ഞില്ല, അല്ലെങ്കിൽ ലക്ഷ്യം കൈവരിക്കാനായില്ല. ഇവിടെയാണ് പരമ്പരാഗത സംരക്ഷണ പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് സംരക്ഷണ പ്രവർത്തനങ്ങൾ ഏങ്ങനെ എത്തിക്കാനാകുമെന്ന അന്വേഷണം നടന്നത്. ഇതിൻറ മറുപടിയാണ് യഥാർഥത്തിൽ ലാൻഡ് സ്കേപ്പ് പദ്ധതി.
വന്യജീവി സങ്കേതങ്ങൾ, ദേശിയ ഉദ്യാനങ്ങൾ എന്നിവയൊക്കെ ചെറിയ ഒരു പ്രദേശം കേന്ദ്രീകരിച്ചാണ്. ബയോസ്ഫിയർ റിസർവ്  എന്നത് നിരവധി സംരക്ഷണ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന വലിയ പ്രദേശങ്ങളും. ഇതിൽ നിന്നും വിത്യസ്തമാണ് ലാൻഡ് സ്കേപ്പ് പദ്ധതിയെന്ന പുതിയ ആശയം. പലതരം ഭൂ വിനിയോഗമുള്ള ഒരു വലിയ പ്രദേശത്തെ ഒരുയുണിറ്റായി കണ്ട് ജൈവവൈവിധ്യ–പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നതാണ് പ്രത്യേകത. എച്ച്.ആർ.എം.എല്ലിനായി തെരഞ്ഞെടുക്കപ്പെട്ടത് 164700 ഹെക്ടർ പ്രദേശമാണ്. സമുദ്ര നിരപ്പിൽ നിന്നും 40 മീറ്റർ മാത്രം ഉയരമുള്ള പൂയംകുട്ടി തുടങ്ങി ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരം കൂടിയ ആനമുടി (2695 മീറ്റർ)വരെ ഇതിൽ ഉൾപ്പെടുന്നു. തേയില, ഏലം, കുരുമുളക്, കപ്പ, വാഴ തുടങ്ങി നെല്ല് വരെയുള്ള കൃഷികൾ,മഴ നിഴൽ പ്രദേശങ്ങൾ, കരിമ്പും ചന്ദനവും ഈറ്റയും  വന്യ ജീവിസങ്കേതങ്ങൾ,  ജലവൈദ്യൂത പദ്ധതിക്ക് വേണ്ടിയുള്ള ഡാമുകൾ എന്നിവയെ ഒന്നിച്ച് കണ്ടാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
6. നേരത്തെ സുചിപ്പിച്ച വൈദ്യുതി ഉൽപാദന രംഗത്തെ കുറിച്ച് പരിശോധിക്കാം.പള്ളിവാസൽ,മാടുപ്പെട്ടി, ചെങ്കുളം, പന്നിയാർ,നേര്യമംഗലം, ഇടുക്കി, ഇടമലയാർ, പാമ്പാർ, മാങ്കുളം  തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികൾ പെരിയാർ, മുതിരപ്പുഴ നദിതടങ്ങളിലുണ്ട്. ജലസേചന വകുപ്പിൻറ  ഭൂതത്താൻകെട്ട് ഉൾപ്പടെ എട്ടു ജലസംരണികളുടെ വൃഷ്ടി പ്രദേശം 10416 ഹെക്ടറാണ്. ഈ പ്രദേശവും എച്ച്.ആർ.എം.എല്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പദ്ധതികളാണ് കേരളത്തിന് വെളിച്ചം പകരുന്നത്. അതിന് മഴയും നീരൊഴുക്കും ഉറപ്പു വരുത്തണമെങ്കിൽ അവശേഷിക്കുന്ന പുൽമേടുകളും കാടും സംരക്ഷിക്കപ്പെടണം. റവന്യൂ ഭൂമിയിലെ ഷോലക്കാടുകളും തേയില തോട്ടങ്ങൾക്കിടയിലെ ഷോലകളും സംരക്ഷിക്കണം. അതല്ലാതെ സ്വകാര്യ ഭുമിയിൽ വനവൽക്കരണം സാധ്യമാകില്ലല്ലോ?
തേയില, ഏലത്തോട്ടങ്ങളിലെ വനനശീകരണവും തടയണം. വൈദ്യുതിയും വിറകും ഉപയോഗിച്ചാണ് തേയിലുടെ സംസ്കരണം. ഒരു കിലോ തേയിലക്ക് 1.89 കിലോ വിറക് വേണ്ടി വരും. ഇതിന് പകരം സൗരോർജം ഉപയോഗിക്കണമെന്നാണ് എച്ച്.ആർ.എം.എൽ നിർദേശിക്കുന്നത്. തണൽ വേണ്ടാത്ത പുതിയ ഇനം ഏലതൈകൾ വന്നതോടെ വൃക്ഷങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുന്നുണ്ട്. ഏലം എസ്റ്റേറ്റ് ഉടമകൾ അവകാശപ്പെടുന്ന മഴക്കാടുകളാണ ്ഇതിലുടെ ഇല്ലാതാകുന്നത്. ഏലക്കാടുകളിലെ രാസ വളം പ്രയോഗത്തിന്പകരം ജൈവവളങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കുന്നത് എങ്ങനെയാണ് കർഷക വിരുദ്ധമാകുന്നത്. ഏതാനം വർഷം മുമ്പു വരെ എലക്കാടുകൾ വന്യജീവികളുടെ വിഹാര കേന്ദ്രങ്ങൾ കൂടിയായിരുന്നു. കുരങ്ങും കാട്ടുപ്പന്നിയുമൊക്കെ അക്കാലത്ത് ധാരാളം.
7.ഇരവികുളം, ചിന്നാർ, കുറഞ്ഞിമല, ആനമുടിഷോല, പാമ്പാടുംപാറ ഷോല, മതികെട്ടാൻ, തട്ടേക്കാട്, ഇടുക്കി എന്നിവയാണ് പദ്ധതി പ്രദേശത്തെ വന്യജീവി സങ്കേതങ്ങൾ. ഇതിൽ കുറിഞ്ഞിമല സങ്കേതം വന്യജീവികൾക്ക് വേണ്ടിയല്ല, 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നിലകുറിഞ്ഞികൾ സംരക്ഷിക്കാനാണ്. തട്ടേക്കാടാകട്ടെ ലോകപ്രശസ്ത പക്ഷി സങ്കേതവും. ലോകത്ത് തന്നെ അപൂർവമായി കാണുന്ന വരയാടുകൾക്ക് വേണ്ടിയാണ് ഇരവികുളം.ചിന്നാറിലെ ചാമ്പൽ മലയണ്ണാനും ആഗോള തലത്തിൽ വംശനാശ ഭീഷണി നേരിടുന്നു. ഔഷധസസ്യങ്ങളുടെ കലവറ കുടിയാണ് ചിന്നാറും മതികെട്ടാൻ മേഖലയും. പശ്ചിമഘട്ടത്തിലെ 94 ഇനം സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നവയാണ്. 1044 ഇനം പുഷ്പിക്കുന്ന സസ്യങ്ങളുണ്ട്. ഇതിൽ 395 എണ്ണംവംശനാശം നേരിടുന്നവവും 38 ഇനങ്ങൾ അപൂർവ്വമായതും. 265 ഇനം ചിത്ര ശലഭങ്ങളിൽ 22 ഇനങ്ങൾ വംശനാശ ം നേരിടുന്നവതാണ്. 72 ഇനം മൽസ്യങ്ങളിൽ 23ഉം 122 ഇനം ഉരഗങ്ങളിൽ 42ഉം വംശ നാശ ഭീഷണിയിലാണ്.
8. യഥാർതത്തിൽ മണ്ണിനെ ഒരിക്കൽ കൂടി കർഷകർക്ക് പാകപ്പെടുത്തി കൊടുക്കുവാനാണ് എച്ച്.ആർ.എം.എൽ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ട ഭൂമിയിൽ അതിൻറതായ വൈവിധ്യമുണ്ട്. വന്യജീവി സങ്കേതങ്ങൾ–37100 ഹെക്ടർ, ഷോല–84600 ഹെക്ടർ, കെ.എഫ്.ഡി.സി, എച്ചഎ.എൻ.എൽ എന്നിവയുടെ വാണിജ്യാടിസ്ഥാനതതിലുള്ള യുക്കാലി–31580 ഹെക്ടർ, തേയില–14200ഹെക്ടർ, ഏലം–4200 ഹെക്ടർ, ഈറ്റക്കാടുകൾ–70,000 ഹെക്ടർ, ആദിവാസി സങ്കേതങ്ങൾ–7200 ഹെക്ടർ, ജലവൈദ്യുത പദ്ധതികൾ–10416 ഹെക്ടർ, ടുറിസം–10,00 ഹെക്ടർ തുടങ്ങി 164700 ഹെക്ടർ ഭൂമിക്കും അതിൻറതായ വിത്യസ്തയുണ്ട്. ഒരോന്നിനെയും നിലനിർത്തിയാണ് പരിസ്ഥിതി–വൈവൈവിധ്യ സംരക്ഷണം ഉറപ്പാക്കുമെന്ന് പറയുന്നത്. ഭൂവിനിയോഗത്തിലെ വാണിജ്യവൽക്കരണത്തിനകത്ത് നിന്നുള്ള സംരക്ഷണമാണ് ലക്ഷ്യമിടുന്നതെന്നർഥം. തേയില, ഏലം തുടങ്ങി ഓരോന്നിൻറയും ഉൽപാദനം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും മൽസ്യ കൃഷിയും കാലിവളർത്തലും ജീവനോപാധിയാക്കുന്നതിനെ കുറിച്ചും പറയുന്നു. മുമ്പ് രോഗം വന്നും വരൾച്ച ബാധിച്ചും കുരുമുളക് നശിച്ചപ്പോൾ ഹൈറേഞ്ചിലെ കർഷകരെ പിടിച്ച് നിറുത്തിയത് കാലിവളർത്തൽ ആയിരുന്നല്ലോ.
9.പശ്ചിമഘട്ടത്തിനായി യു.എൻ.ഡി.പി അനുവദിച്ച ഏക പദ്ധതിയാണ് എച്ച്.ആർ.എം.എൽ. തീരദേശത്തിന് വേണ്ടി സമാനമായ രണ്ടു പദ്ധതികൾ ഈസ്റ്റ് ഗോദാവരിയിലും മഹാരാഷ്ട്രയിലെ സിന്ധുദുർഗിലും നടപ്പാക്കുന്നുണ്ട്. വന്യജീവി സംരക്ഷണ കേന്ദ്രത്തിന് പുറത്തുള്ള ഭൂമി ഇപ്പോഴത്തെ രീതിയിൽ നിലനിർത്തുകയെന്നതിന് അപ്പുറം ഇവിടെ വനവൽക്കരണമോ കടുവ സങ്കേതമോ ഒന്നും ലക്ഷ്യമിടുന്നില്ല. 400 കെ വി ലൈൻ വന്നാൽ, അതിന് താഴെ റേഡിയേഷൻ ഉണ്ടാകുമെന്നും പേസ്മേക്കർ അടക്കമുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾ പ്രവർത്തിക്കില്ലെന്നും കുടംകുളം–മാടക്കത്തറ ലൈനിലെ എതിർക്കുന്നവർ പറയുന്നത് പോലെയാണ് ഇതും. പദ്ധതിയുടെ ആലോചന ഘട്ടത്തിൽ അതിൽ സംബന്ധിക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത അതേ ജനപ്രതിനിധികളാണ് പിന്നിട് എതിർപ്പുമായി രംഗത്ത് വന്നത്. പശ്ചിമഘട്ട സംരക്ഷണമെന്നാൽ, ഇ.എഫ്.എൽ പ്രഖ്യാപനവും പ്രദേശമാകെ വനവൽക്കരണവുമാണെന്ന തെറ്റിദ്ധാരണ മാറ്റുന്നതിന് കഴിയാതെ പോയി. ഇതിന് ശ്രമിക്കേണ്ട പഞ്ചായത്ത് തല ജൈവവൈവിധ്യ പരിപാലന സമിതികളുടെ അദ്ധ്യക്ഷന്മാർ പഞ്ചായത്ത് പ്രസിഡൻറുമാരാണെന്നാതണ് തിരിച്ചടിക്ക് മറ്റൊരു കാരണം. രാഷ്ട്രിയ പാർട്ടികളൊക്കെ പദ്ധതിയുടെ ശത്രുക്കളായി. അതിരിപ്പള്ളി ജലവൈദ്യുതി പദ്ധതിയെ എതിർക്കാൻ പരിസ്ഥിതിയെ കൂട്ടുപിടിക്കുന്നവർ അവിടെ നിന്നും നേരെ ഇടുക്കിയിലെത്തുമ്പോൾ പരിസ്ഥിതി വിരുദ്ധരാകുന്നുവെന്നതും വിചിത്രം.
എച്ച്.ആർ.എം.എൽ പദ്ധതിയെന്നാൽ അമേരിക്കൻ പദ്ധതിയെന്നാണ് മറ്റൊരു ആരോപണം. ഓരോ പ്രദേശത്തിൻറയും വിവരങ്ങൾ വിരൾ തുമ്പിൽ ലഭിക്കുമ്പോൾ വിവരങ്ങൾ ചോർത്താൻ അമേരിക്കക്ക് ഇത്രയും പണം മുടക്കണമോ?  ജോൺ ഹോപ്കിൻസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ട് മൂന്നാറിനടുത്ത് സ്ഥാപിക്കാനുള്ള ആലോചനയെ തകർത്തത് ആരോഗ്യ രഹസ്യങ്ങൾ ചോർത്തുമെന്ന പേരിലായിരുന്നല്ലോ? കേരളത്തിൽ ധവള വിപ്ലവത്തിന് തുടക്കമിട്ട സ്വീസ് സർക്കാരിൻറ സഹായമുള്ള മാടുപ്പെട്ടിയിലെ ഇൻഡോ–സ്വീസ് െപ്രാജക്ടും കേരളത്തിനാകെ വെളിച്ചം പകരുന്ന കാനഡയുടെ സഹകരണമുള്ള ഇടുക്കി ജലവൈദ്യുത പദ്ധതിയും വിവരങ്ങൾ ചോർത്താൻ സ്ഥാപിച്ചതല്ലെന്ന് തിരിച്ചറിയണം. 

04 September 2018

മുല്ലപ്പെരിയാർ വിവാദങ്ങളിൽ നിന്നാഴിഞ്ഞ് ഡോ.കെ.സി.തോമസ്


 മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുന്നതിനെ ചൊല്ലി വിവാദങ്ങൾ കത്തിക്കറിയുേമ്പാഴും അതിൽനിന്നൊക്കെ അകന്ന്  കേന്ദ്ര ജല കമ്മീഷൻ മുൻ ചെയർമാൻ ഡോ.കെ.സി.തോമസ്. ഇദേഹം ജല കമ്മീഷൻ െചയർമാനായിരിക്കെയാണ് ജലനിരപ്പ് 136 അടിയിലേക്ക് താഴ്ത്തിയതും അണക്കെട്ട് ബലപ്പെടുത്തൽ ജോലികൾക്ക് നിർദേശം നൽകിയതും. പിന്നിട് ജലനിരപ്പ് 145 അടിയാക്കാൻ തീരുമാനിച്ചതും ഇദേഹത്തിൻറ കാലയളവിലാണ്. 96-ാംവയസിൽ വിവാദത്തിനില്ലെന്നും അന്നത്തെ കാര്യങ്ങൾ അവിടെ അവസാനിച്ചുവെന്നുമാണ് വിശ്രമ ജീവിതം നയിക്കുന്ന ഡോ. തോമസ് പറയുന്നത്.കേന്ദ്ര സെക്രട്ടറിയുമായിരുന്നു ഇദേഹം.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഒന്നും പറയാനില്ല. മുല്ലപ്പെരിയാറിൽ നേരിട്ട് സന്ദർശിച്ചാണ് തീരുമാനമെടുത്ത്. അന്ന് അവിടെ ചെല്ലേമ്പാൾ ആനകളുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന വനപാലകൾ ആനയെ ഒക്കെ ഒാടിച്ച ശേഷമാണ് പരിശോധിച്ചത്. തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി. തുടർന്ന് യോഗം ചേർന്നാണ് ജലനിരപ്പ് കുറച്ചത്-അദേഹം പറഞ്ഞു.
1979ൽ അന്നത്തെ പീരുമേട് എം.എൽ.എ സി.എ.കുര്യൻ നിരാഹാരം ആരംഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്കോയയുടെ അഭ്യർഥനയെ തുടർന്ന് ഡോ.കെ.സി.തോമസിനെ പ്രധാനമന്ത്രി മുല്ലപ്പെരിയാറിലേക്ക് അയച്ചത്. നവംബര്‍ 25ന് തിരുവനന്തപുരത്ത്  ചേര്‍ന്ന യോഗത്തിലാണ്  ജലനിരപ്പ് 136 അടിയായി താഴ്ത്തുന്നതിന് തീരുമാനിച്ചത്.  മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ  അണക്കെട്ടിന് താഴെയായി പുതിയ ഡാം നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവും ഉന്നതതല യോഗം മുന്നോട്ട് വെച്ചു.പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് വരെ ഇപ്പോഴത്തെ  ഡാം സുരക്ഷിതമായി നിലനിർത്താൻ ബലപ്പെടുത്തൽ  ജോലികളും നിര്‍ദേശിച്ചു. ദീര്‍ഘകാല, ഹൃസ്വകാല പദ്ധതികളാണ് നിര്‍ദ്ദേശിച്ചത്. സ്പില്‍വേയിലെ വെൻറിലേറ്ററുടെ എണ്ണം 13 ആയി ഉയർത്താനും നിര്‍ദേശിക്കപ്പെട്ടു. 136 അടിക്ക് മേലെയുള്ള ജലം പെരിയാറിലേക്ക് ഒഴുക്കാനായിരുന്നു ഇത്. 1979 ഡിസംബര്‍ 20ന് ഇരു സംസ്ഥാനങ്ങളെയും എന്‍ജിനിയര്‍മാര്‍ ഇപ്പോഴത്തെ അണക്കെട്ടിന് 1300 അടി താഴെയായി പുതിയ ഡാമിന് സ്ഥലം  കണ്ടെത്തിയതാണ. എന്നാല്‍, തമിഴ്‌നാടിന് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുന്നതിലായിരുന്നു താല്‍പര്യം.
അണക്കെട്ടിൻറ ഉയർന്ന ജലനിരപ്പ് 155 അടിയാണെങ്കിലും ബലക്ഷയത്തെ തുടർന്ന്  1964ൽ 152 അടിയാക്കി കുറച്ചിരുന്നു. അണക്കെട്ടിൽ വിള്ളൽ കണ്ടതിനെ തുടർന്ന് 1964 എപ്രിലിൽ കേന്ദ്ര ജല കമ്മീഷനും കേരള, തമിഴ്നാട് ഉദ്യോഗസ്ഥരും അണക്കെട്ട് സന്ദർശിച്ചാണ് ജലനിരപ്പ് താഴ്ത്തിയത്.  ചോർച്ച കണ്ടതിനെ തുടർന്നാണ് 1978 മെയിൽ  കേന്ദ്ര ജല കമീഷന്‍ നിർദേശ പ്രകാരം ജലനിരപ്പ് 145 അടിയായി കുറച്ചത്. എങ്കിലും ചോർച്ച തുടരുകയായിരുന്നു. ഇതേ തുടർന്നാണ്  1979 നവംബറില്‍ സി.എ.കുര്യന്‍ വണ്ടിപ്പെരിയാറില്‍  നിരാഹാര സമരം ആരംഭിച്ചത്.  ഡോ. കെ.സി.തോമസ് വിരമിക്കുന്നതിന്  തൊട്ട്  മുമ്പ്  1980 ഏപ്രില്‍ 29ന് മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട്  കേന്ദ്ര ജല കമീഷന്‍  വിളിച്ച യോഗമാണ് അടിയന്തിര ബലപ്പെടുത്തൽ ജോലികളും കേബിള്‍ ഉപയോഗിച്ചുള്ള ബലപ്പെടുത്തൽ ജോലികളും പൂർത്തിയാക്കി ജലനിരപ്പ് 145അടിയായി ഉയർത്താൻ അനുമതി നൽകിയത്.
ഹൈസ്കുൾ പഠനം കഴിഞ്ഞ് ജന്മനാടായ ഇരിവിപേരുരിൽ നിന്നും തിരുവല്ല വരെ നടന്ന് എത്തി അവിടെ നിന്നും കാളവണ്ടിയിൽ തിരുവന്തപുരത്ത് ഉപരിപഠനത്തിന് എത്തിയതാണ് തോമസ്. ഇൻറർമീഡിയറ്റിന് ശേഷം തിരുവനന്തപുരം എൻജിയറിംഗ് കോളജ് ആരംഭിച്ചപ്പോൾ അവിടെ ചേർന്നു. രണ്ടാമത് ബാച്ച് വിദ്യാർഥിയായിരുന്നു. ബിരുദം പൂർത്തിയാക്കി അവിടെ ലക്ചററായി ജോലി നോക്കവെയാണ് ഉപരിപഠനത്തിന് അമേരിക്കയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേണൽ ഗോദവർമ്മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അമേരിക്കയിൽ നിന്നും എൻജിനിയറിംഗ് സയൻസിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളിയാണ്. 1950ൽ കേന്ദ്ര ജല-ഉൗർജ കമ്മീഷൻ രൂപീകരിച്ചത് മുതൽ ഒപ്പമുണ്ടായിരുന്നു.  വിവിധ ലോകരാജ്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് നാട്ടിൽ മടങ്ങിയെത്തിയത്.



03 September 2018

പ്രളയമെടുക്കാത്ത ചോദ്യങ്ങൾ

2018 സെപ്തംബർ ഒന്ന്, രണ്ട് മൂന്ന് തിയതികളിൽ മാധ്യമത്തിൽ പ്രസിദ്ധികരിച്ചത്
--------------------------------------------------------------------------------------------------------------------------

മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയ പഠന റിപ്പോർട്ട് സംസ്ഥാന വൈദ്യുതി ബോർഡും ദുരന്ത നിവാരണ അതോറിറ്റിയും കാണാതെ പോയതാണോ? ഒന്നുറുപ്പ് പെരിയാർനദിയുടെ തീരത്തുള്ളവരുടെ പ്രാർഥന കേട്ടു. അല്ലെങ്കിൽ ഇടുക്കിയിലും പീരുമേടിലും പെയ്ത മഴ മുല്ലപ്പെരിയാറിലായിരുന്നുവെങ്കിൽ......
 മുല്ലപ്പെരിയാർ മേഖലയിൽ രണ്ട് ദിവസം കൊണ്ട് 65 സെൻറി മീറ്റർ മഴ പെയ്താൽ  ജലനിരപ്പ് 136അടിയിൽ നിൽക്കുേമ്പാൾ പോലും 160 അടിക്ക് മുകളിലുയർന്ന് അണക്കെട്ടിന് മുകളിലൂടെ 11 മണിക്കൂറിൽ കൂടുതൽ ഒഴുകുമെന്നും അങ്ങനെയുണ്ടായാൽ അണക്കെട്ട് തകരുമെന്നും അടിവരയിട്ട് പറഞ്ഞിട്ടുണ്ട് ഡൽഹി െഎ.െഎ.ടിയുടെ പ്രളയ പഠന റിപ്പോർട്ട്.
മുല്ലപ്പെരിയാർ തകർന്നാൽ ആ വെള്ളം ഒഴുകിയെത്തുക ഇടുക്കിയിലേക്കായിരിക്കുമെന്ന് ഒാർക്കുക. എന്നിട്ടും എന്ത് കൊണ്ട് ദുരന്ത നിവാരണ അതോറിറ്റിയും വൈദ്യുതി ബോർഡും മുൻകരുതൽ എടുത്തില്ല. ഇവിടെയാണ് അണക്കെട്ട് മാനേജ്മെൻറിൽ പരാജയം സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നത്. ആഗസ്ത് 14 മുതൽ 17വരെയുള്ള നാല് ദിവസങ്ങളിലായി ഇടുക്കിയിൽ 811 മില്ലി മീറ്റർ മഴയാണ് പെയ്തത്. മുല്ലപ്പെരിയാറിൽ നിന്നും കിലോമീറ്റർ അകലെയുള്ള പീരുമേടിൽ പെയ്ത മഴ കൂടി അറിയണം-ആഗസ്ത് 12, ഒമ്പത് 25, പത്തിന് 16, 15ന് 27, 16ന് 35, 17ന് 19, 18ന് 10 സെൻറി മീറ്റർ വീതവുമാണ് മഴ പെയ്തത്. 12 മുതലുള്ള ആറ് ദിവസം കൊണ്ട് പെയ്ത് 140 സെൻറി മീറ്റർ മഴയാണ്. അഴുതയിലെ ചെക്ക് ഡാം കവിഞ്ഞ് വെള്ളം അഴുതയാറിലൂടെ പമ്പയിലെത്തി. പീരുമേടിൽ പെയ്ത മഴ ഏതാനം കിലോ മീറ്റർ അപ്പുറത്തേക്ക് മാറി മുല്ലപ്പെരിയാറിലാണ് പെയ്തിരുന്നതെങ്കിൽ? അതേ കുറിച്ച് കെ.എസ്.ഇ.ബോർഡും ദുരന്ത നിവാരണ അതോറിറ്റിയും ആലോചിച്ചിരുന്നുവോ?  തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ ഇടുക്കിയും മുല്ലപ്പെരിയാറും നിറയുന്നത് അപൂർവ്വമാണ്. ഇടുക്കി പദ്ധതി കമ്മീഷൻ ചെയ്ത ശേഷം നിറഞ്ഞിേട്ടയില്ല. എന്നാൽ, 1924ലെയും 1961ലെയും പ്രളയത്തിൽ മുല്ലപ്പെരിയാർ തുറന്ന് വിട്ടത് പെരിയാർനദിതടത്തിൽ വലിയ നാശത്തിന് കാരണമായിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാർ മുല്ലപ്പെരിയാർ കേസിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2011ലെ വടക്ക് കിഴക്കൻ മൺസുണിൽ,  മുല്ലപ്പെരിയാർ അപകട ഭീഷണി ഉയർത്തിയ ഘട്ടത്തിൽ ഇടുക്കിയിൽ പരമാവധി വൈദ്യുതി ഉൽപാദനം നടത്തി ജലനിരപ്പ് കുറച്ചതും ഒാർക്കണം.
ഇടുക്കിയിൽ ജൂലൈ ഒന്നിന്  2351 അടിയായിരുന്ന ജലനിരപ്പ് ജൂലൈ എട്ട് മുതലാണ് ഉയർന്ന് തുടങ്ങിയത്. 2403അടിയാണ് പൂർണ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 2408.5 അടിയും. 2403അടിയിൽ ഡാം നിറഞ്ഞ് കിടക്കുമ്പാൾ പ്രളയമുണ്ടായാൽ ആ വെള്ളം  ഉൾക്കൊള്ളാനാണ് ഇത്. 2403 അടിക്ക് മുകളിൽ 5.748 ടി.എം.സി അടി(ആയിരം ദശലക്ഷം ഘനയടി) വെള്ളം സംഭരിക്കാൻ കഴിയും.
മുമ്പ് ഇടുക്കി തുറന്നത് വടക്ക്-കിഴക്കൻ മൺസൂൺ കാലത്താണ്. അതിന് കാരണമായത് മുല്ലപ്പെരിയാറിലെ വെള്ളവും. ഇടുക്കി പദ്ധതി പ്രദേശത്ത് മഴ കുറവായിരിക്കും. അതിനാൽ ജലനിരപ്പ് ഉയരുന്നത് വളരെ സാവധാനമാണ്. എന്നാൽ, കാലവർഷത്തിൽ അങ്ങനെയല്ല. ജലനിരപ്പ് ഉയരുന്നത് വേഗത്തിലാണ്. പുറമെ വൃഷ്ടി പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതയും മുന്നിൽ കാണണം. പക്ഷെ, എവിടെയോ പിഴച്ചു. പഴയത് പോെല അണക്കെട്ട് തുറക്കാനുള്ള അധികാരം വൈദ്യുതി ബോർഡിന് മാത്രമല്ല. അവർക്ക് നിർദേശം സമർപ്പിക്കാം. ദുരന്ത നിവാരണ അതോറിറ്റിയാണ് അറിയിപ്പ് നൽകേണ്ടത്. അത് കൊണ്ടായിരിക്കും വർഷങ്ങളായി ചെറുേതാണിയിലെ പാർട്ടി ആഫീസ് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന വൈദ്യുതി മന്ത്രി എം.എം.മണി ട്രയൽ റൺ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും നടക്കാതെ പോയത്. ജൂലൈ 26ന് ആദ്യ മുന്നറിയിപ്പ് നൽകി. ജൂലൈ 30ന് 2395 അടിയിൽ എത്തിയപ്പോൾ രണ്ടാമത് മുന്നറിയിപ്പും നൽകി. എന്നിട്ടും എന്ത് കൊണ്ട് കനത്ത മഴ വരുന്നത് വരെ കാത്തിരുന്നു? ആഗസ്ത് ഒമ്പതിന് ഉച്ചക്ക് 12നാണ് ഒരു ഷട്ടർ നാല് മണിക്കുർ നേരത്തേക്ക് എന്ന് പറഞ്ഞ് ഉയർത്തിയത്. എന്നാൽ, പിന്നിട് ഷട്ടറുകൾ ഒന്നൊന്നായി തുടർന്നു. ഇപ്പോഴും തുടരുന്നു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലെ സെക്രട്ടറിയും കാലാവാസ്ഥാ ശാസ്ത്രജ്ഞനുമായ എം.രാജീവൻ പറയുന്നത് ശരിയെങ്കിൽ ഗുരുതരമായ വീഴ്ചയാണ് ഇത്തവണയും സംഭവിച്ചത്. കനത്ത മഴ പെയ്യുമെന്ന സൂചന അഡീഷണൽ ചീഫ് സെക്രട്ടറിയെ കാലവാസ്ഥാ കേന്ദ്രത്തിൽ നിന്നും ഫോണിൽ വിളിച്ചറിയിച്ചിരുന്നുവെന്നാണ് അദേഹം പറയുന്നത്. പ്രത്യേക ബുള്ളറ്റിനും ഇറക്കി.  യഥാസമയം അണക്കെട്ട് തുറക്കാതിരുന്നതും വെള്ളപ്പൊക്കത്തിന് കാരണമായെന്നാണ് അദേഹം പറയുന്നത്. മഴ മുൻകുട്ടി കണ്ട് അണക്കെട്ടുകൾ ക്രമീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഇതിന് അർഥം. അതായത് നാല് ജില്ലകളിലെങ്കിലും മഹാപ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല. എന്നാൽ, പതിവ് പോലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ വൈദ്യുതി ബോർഡ് കുറ്റപ്പെടുത്തുേമ്പാഴും ഒരു കാര്യം അവർ രഹസ്യമായി സമ്മതിക്കുന്നു- വൈദ്യുതി ഉൽപാദനത്തിനുള്ള വെള്ളം തുറന്ന് വിട്ട് കോടികൾ നഷ്ടം വരുത്തിയെന്ന ആഡിറ്റ് റിപ്പോർട്ടിനെ വൈദ്യുതി ബോർഡ് ഭയക്കുന്നു-പ്രത്യേകിച്ച് ആഡിറ്റ് വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥൻ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ.
ഇൻഡ്യൻ കാലാവസ്ഥ കേന്ദ്രം പ്രവചനമാണ് നൽകുന്നതെന്നും അത് ഒാരോത്തരെയും വിളിച്ച് പറയാനികില്ലെന്നും രാജീവൻ പറയുന്നു.മഴ പെയ്യുമോയെന്നും അത് എത്രത്തോളം പെയ്യുമെന്നും മനസിലാക്കേണ്ടത് അണക്കെട്ട് മാനേജ്മെൻറജിൻറ ഭാഗമാണ്. ജൂൺ,ജൂലൈ മാസങ്ങളിൽ മഴ സാധാരണയിൽ കൂടുതലായിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ബോർഡിൻറ തന്നെ കണക്കുകൾ പ്രകാരം ജൂണിൽ 759.5 ദശലക്ഷം യൂണിറ്റ്(എം യു) വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നീരൊഴുക്കാണ് സംസ്ഥാനമാകെ പ്രതീക്ഷിച്ചത്. എന്നാൽ, ഒഴുകിയെത്തിയത് 1504.651എം യു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളവും. ജൂലൈയിലും നീരൊഴുക്ക് ഇരട്ടിയിലേറെയായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് വിട്ടതാണ് പെരിയാർ നദിതടത്തിലെ പ്രളയത്തിന് കാരണമെന്ന് കേരളം സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുേമ്പാൾ തന്നെ എന്ത് കൊണ്ട് കേരളത്തിലെ അണക്കെട്ടുകളെ കുറിച്ച് ഇവിടെ മൗനം പാലിച്ചു. എന്നാൽ,  തമിഴ്നാട് ആ കണക്ക് സുപ്രിം കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇടുക്കി,ഇടമലയാർ അണക്കെട്ടുകളിൽ നിന്നായി 36.28 ടി എം.സി അടി (ആയിരം ദശലക്ഷം ഘനയടി) വെള്ളം പെരിയാറിലേക്ക് തുറന്ന് വിട്ടതാണ് മഹാപ്രളയത്തിന് കാരണമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കി നിറയാൻ വേണ്ടതിൻറ പകുതിയോളം വെള്ളം പെരിയാറിലൂടെ ഒഴുകി. അണക്കെട്ടുകൾ തുറന്നതിനാൽ 54 ലക്ഷം ജനങ്ങളെ ബാധിച്ചുവെന്നും തമിഴ്നാട് പറയുന്നു.ആഗസ്ത് 15ന് മുതലാണ് മുല്ലപ്പെരിയാർ തുറന്നതെന്നും അന്ന് 1.247ടി.എംസിയും 16ന് 2.022 ടി.എം.സിയും ഇടുക്കിയിലേക്ക് ഒഴുകി. എന്നാൽ, 15ന് ഇടുക്കിയിൽ നിന്നും 13.79 ടി.എം.സിയും 16ന് 4.472 ടി.എം.സിയും തുന്ന് വിട്ടു. 14 മുതൽ 19വരെ 28.54 ടി.എം.സി അടി വെള്ളം ഇടുക്കിയിൽ നിന്നും പെരിയാറിലേക്ക് ഒഴുകി. ഇടമലയാറിൽ നിന്നും 7.74 ടി.എം.സി അടിയും. ഇതിന് പുറമെ പെരിയാറിൻറ കൈവഴിയായ മുതിരപ്പുഴയാറിലെ അണക്കെട്ടുകളൊക്കെ തുറന്നു. ഇൗ കണക്കുകൾ ശരിയെങ്കിൽ അണക്കെട്ടുകൾ മുൻക്കൂട്ടി  തുറന്നിരുന്നുവെങ്കിൽ മഹാപ്രളയം തടയാമായിരുന്നില്ലേ?

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് തുറന്നതാണ് അവിടെ പ്രളയത്തിൻറ തോത് വർദ്ധിപ്പിച്ചത്. മഴക്ക് പുറമെ അണക്കെട്ടിലെ വെള്ളവും അപ്രതീക്ഷമായി എത്തിയപ്പോൾ ജനങ്ങൾ ഒറ്റപ്പെട്ടു. വേണ്ടത്ര മുന്നറിയിപ്പ് നൽകാതെയാണ് അണക്കെട്ട് തുറന്നതെന്ന് എല്ലാവരും സമ്മതിക്കുന്നു.  ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടറും അണക്കെട്ട് തുറന്നത് അറിഞ്ഞില്ല. മുന്നറിയിപ്പുകൾ ഇല്ലാതെ അണക്കെട്ട് തുറന്നപ്പോൾ തകർന്നത് പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകളിലെ നിരവധി വീടുകളാണ്.
അണക്കെട്ട് തുറന്നതിൽ വീഴ്ച്ചയുണ്ടായതായി ചീഫ് സെക്രട്ടറി ടോം ജോസ് തുറന്ന് സമ്മതിക്കുകയും ചെയ്തു. അണക്കെട്ട് തുറക്കും മുൻപ് ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ച്ച പറ്റിയിട്ടുണ്ട്. എന്നാൽ, ജൂലൈ 15 മുതൽ ഡാമിൻറ റെഗുലേറ്ററുകൾ തുറന്നിരുന്നുവെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.  മണ്ണ് കൊണ്ട് നിർമ്മിച്ച  ബാണാസുര സാഗർ ഡാമിന്റെ  പരമാവധി ജലനിരപ്പ് 775.60 മീറ്ററും ആണ്. ജലം പുറത്ത് വിടുന്നത് കോൺക്രീറ്റ് നിർമിത സ്പിൽ വേ വഴിയും. ഇതു സംബന്ധിച്ച അറിയിപ്പുകൾ അധികാരികളെ യഥാസമയം അറിയിക്കുകയും പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തു .എന്നാൽ ആഗസ്റ്റ് 9 ആയപ്പോഴേക്കും പദ്ധതി പ്രദേശത്ത് 442 മില്ലിമീറ്റർ വരെ മഴ പെയ്തതിനെ തുടർന്ന് കൂടുതൽ ജലം ഡാമിൽ നിന്നും ഒഴുക്കിവിട്ടു തുടങ്ങി. ആഗസ്റ്റ് 15, 16, 17 തിയതികളിൽ അത് സെക്കന്റിൽ 18.5 ഘന മീറ്റർ വരെ ജലം ഒഴുകിയെത്താൻ തുടങ്ങി. ഇത്തരത്തിൽ വലിയ തോതിൽ ജലനിരപ്പ് ഡാമിൽ ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ അടിയന്തിരമായി തുറന്നു. ഇത്തരമൊരു അടിയന്തിര സാഹചര്യമുണ്ടായത് ഇ-മെയിൽ മുഖാന്തിരവും വാട്ട്സാപ്പ് സന്ദേശത്തിലൂടെയും ജില്ലാ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തുവെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. ഇക്കാലയളവിൽ ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കി വിട്ടത് വെള്ളത്തിന്റെ അളവ് 230 ദശലക്ഷം ഘനമീറ്ററാണ്. 
കാവേരിയുടെ പോഷകനദിയായ കബിനിയുടെ കരിമ്പൻതോടിലാണ് ബാണാസുരസാഗർ. കിഴക്കോട്ട് ഒഴുകേണ്ട വെള്ളം തടഞ്ഞ് നിർത്തി തുരങ്കത്തിലുടെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. 

മൂന്നാറിനെ മുക്കിയത് മാടുപ്പെട്ടി
1924ലെ പ്രളയത്തിൽ പുനർനിർമ്മിക്കപ്പെട്ടതാണ് തെക്കേ ഇൻഡ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ.എന്നാൽ, ഇത്തവണ സ്വാതന്ത്ര്യ ദിനം മൂന്നാറുകാർക്ക് മാത്രമല്ല, മുതിരപ്പുഴയാറിലെ തീരത്തുള്ളവർക്കൊക്കെ ഭീതിയുടെ ദിവസമായിരുന്നു. കനത്ത മഴക്ക് പുറമെ മാടുപ്പെട്ടി ഡാം തുറന്നാണ് കാരണം. 
കനത്ത മഴയും ഉരുൾപ്പൊട്ടലും മൂന്നാർ മേഖലയിൽ തുടരുന്നതിനിടെയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ മാടുപ്പെട്ടിയും നിറഞ്ഞ് തുടങ്ങിയത്. മൂന്നാർ ടൗണിലേക്ക് എത്തുന്ന കന്നിമലയാറും നല്ലതണ്ണിയാറും നിറഞ്ഞൊഴുകുന്നതിനാൽ, മാടുപ്പെട്ടി തുറക്കുന്നത് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ ആഗസ്ത് 13ന് ചൂണ്ടിക്കാട്ടിയിരുന്നു. മാടുപ്പെട്ടി ചെറിയ തോതിൽ തുറന്ന് മുതിരപ്പുഴയാറിലെ ജലനിരപ്പ് ക്രമീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഒരു ഷട്ടർ തുറന്നത് 14ന് വൈകിട്ട്. എന്നിട്ടും ജലനിരപ്പ് കുറഞ്ഞില്ല. 15ന് മൂന്ന് ഷട്ടറുകളും തുറന്നു. ഇതോടെ മൂന്നാർ ടൗണിൽ വെള്ളമെത്തി. പഴയ മൂന്നാർ മുങ്ങി. 1942ൽ നിർമ്മിച്ച തൂക്ക് പാലം ഒലിച്ച് പോയി. ദിവസങ്ങളോളം ഒറ്റപ്പെട്ടു. മാടുപ്പെട്ടി വെള്ളം എത്തുന്ന മൂന്നാർ ഹെഡ്വർക്സ് അണക്കെട്ടിൻറ ഷട്ടറുകൾ ഉയർത്താൻ കഴിയാതെ വന്നതാണ് പഴയ മൂന്നാർ മുങ്ങാൻ കാരണമെന്നും പറയുന്നു. 
ഇതിൻറ തുടർച്ചയായി പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളും തുറന്നു. ആ വെള്ളം എത്തിയതും പെരിയാറിലേക്ക്. സാധാരണ മഴക്കാലത്ത് കല്ലാർകുട്ടിയും ലോവർ പെരിയാറും തുറന്ന് വിടുന്നതാണെങ്കിലും ഇത്രയും വെള്ളം എത്തിയത് ഇതാദ്യം. പെരിയാറിലെയും കൈവഴികളിലേയുമായി ഇടുക്കിയും മുല്ലപ്പെരിയാറും ഇടമലയാറും അടക്കമുള്ള അണക്കെട്ടുകളിലേയും പെരിഞ്ചാംകുട്ടി, പൂയംകുട്ടിയാറുകളിലുടെയും വെള്ളം എത്തിയത് ഭൂതത്താൻക്കെട്ടിലൂടെ പെരിയാറിലേക്ക്. എന്നാൽ, പെരിയാറിന് പഴയത് പോലെ വീതിയുണ്ടോ? 1961ലെ പ്രളയത്തെ കുറിച്ച്പഠിച്ച അന്നത്തെ പൊതുമരാമത്ത് വകുപ്പിൻറ റിപ്പോർട്ടിൽ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നിപ്പോൾ കയ്യേറ്റം വീണ്ടും വർദ്ധിച്ചു. പെരിയാറിൻറ വീതി കുറഞ്ഞു. അതോടെ സ്വഭാവികമായി വെള്ളപൊക്കത്തിൻറ അളവ് കൂടി. വെള്ളം പലവഴിക്ക് തിരിഞ്ഞൊഴുകി. ഫ്ലഡ് ലെവൽ മാർക്കില്ലാത്തതതും എമർജൻസി ആക്ഷൻ പ്ലാൻ ഇല്ലാത്തതും ഇതിന് കാരണമാണെന്ന് ഡാം സുരക്ഷാ അതോറിറ്റി അംഗമായിരുന്ന മുൻ കെ.എസ്.ഇ.ബോർഡ് അംഗം കെ.കെ.കറുപ്പൻകുട്ടി പറയുന്നു.

മധ്യതിരുവിതാംകുർ പ്രളയത്തിൽ
ആഗസ്ത് 14ന് അർദ്ധരാത്രിയിലാണ് പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വെള്ളം എത്തുന്നത്. പമ്പയാർ കവിഞ്ഞൊഴുകി വെള്ളം കടകളിലേക്കും വീടുകളിലേക്കും കയറിയപ്പോഴാണ് പലരും അറിഞ്ഞതെന്ന് റാന്നി എം.എൽ.എ രാജൂ എബ്രഹാം തന്നെ പറഞ്ഞിരുന്നു. പമ്പയാറിൽ ചെറുതും വലുതമായ ഒമ്പത് അണക്കെട്ടുകളാണുള്ളത്. മധ്യതിരുവിതാംകുർ പ്രളയത്തിൽ മുങ്ങാൻ ഇൗ അണക്കെട്ടുകളും അച്ചൻകോവിലാറിൻറ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലും കാരണമായി. പമ്പ മുങ്ങിയതിനാൽ ശബരിതീർഥാടകർക്കും പോകാനായില്ല. ഇവിടെയും മുന്നൊരുക്കമുണ്ടായില്ല. ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ, കക്കി അണക്കെട്ടുകൾ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നുവെന്നാണ് ഉയരുന്ന പരാതി. അണക്കെട്ടിലെ ജലനിരപ്പ് പുർണതയിൽ നിലനിർത്താൻ ചിലർ നടത്തിയ ശ്രമങ്ങളാണ് ഇവിടെ പഴവായി മാറിയത്. ചില സ്വകാര്യ ജലവൈദ്യുത പദ്ധതികളുടെ താൽപര്യങ്ങളും ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നു.  
ഡാമിന്റെ ഷട്ടറുകൾ ആറടി ഉയരത്തിൽ തുറന്നത് നാട്ടുകാർ അറിഞ്ഞില്ല. 15 ന് പുലർച്ചെ ഉച്ചഭാഷിണിയിലുടെ മുന്നറിയിപ്പു കേട്ടാണ് ജനം ഉണർന്നത്. അപ്പോഴേക്കും പ്രളയജലം ഇരച്ചെത്തിയിരുന്നു. കഴിഞ്ഞ 14 ന് രാത്രിയിലാണ് പമ്പ, കക്കി അണക്കെട്ടുകളുടെ ഷട്ടറുകൾ അധികമായി തുറന്നതെന്ന് വൈദ്യുതി ബോർഡിലെ ജീവനക്കാർ തന്നെ വ്യക്തമാക്കുന്നു. ഷട്ടറുകൾ മൂന്നടി ഉയർത്തുമെന്നായിരുന്നു രാത്രി 11ന് അധികൃതർക്കു ലഭിച്ച വിവരം. 14ന് വൈകിട്ട് വരെ പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളിൽ നാലെണ്ണം മാത്രമാണു തുറന്നിരുന്നത്. രണ്ടെണ്ണം ഒരടി വീതവും രണ്ടെണ്ണം ഒന്നര അടി വീതവും ഉയർത്തിയാണ് തുറന്നിരുന്നത്. കക്കി - ആനത്തോട് സംഭരണിയിലെ നാല് ഷട്ടറുകളിൽ രണ്ടെണ്ണം ഒന്നര അടി വീതം തുറന്നിരുന്നു. അപ്പോൾ തന്നെ ശബരിമല - പമ്പയിൽ ജലനിരപ്പ് നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു. 
മഴ ശക്തമായതോടെ രാത്രി 11ന് സ്ഥിതിഗതികൾ വഷളായി. രണ്ട് സംഭരണികളുടെയും എല്ലാ ഷട്ടറുകളും രണ്ടടി വരെ ഉയർത്തുകയുമായിരുന്നു. രാവിലെയായിട്ടും ജലനിരപ്പ് നിയന്ത്രണവിധേയമല്ലെന്നു കണ്ടതോടെ ഷട്ടറുകൾ ആറടി വരെ ഉയർത്തി. ഇതാണ് പമ്പാനദിയിൽ ജലനിരപ്പ് 12 അടിയോളം ഉയരാൻ പ്രധാന കാരണം. 15ന് രാവിലെ റാന്നിയും പത്തുമണിയോടെ അയിരൂർ, കോഴഞ്ചേരി, ആറന്മുള മേഖലകളും മുങ്ങിത്തുടങ്ങി. വൈകുന്നേരത്തോടെ വെള്ളം ചെങ്ങന്നൂരിലുമെത്തി. ഡാമുകളിലെ വെള്ളത്തോടൊപ്പം ഇരുപതോളം കേന്ദ്രങ്ങളിൽ ഉരുൾപൊട്ടുകയും ചെയ്തു. 
കഴിഞ്ഞ ഒൻപതിനാണ് കക്കി സംഭരണിയുടെ ഷട്ടറുകൾ 2013-നു ശേഷം ആദ്യമായി തുറന്നത്. 10 നു രാവിലെ പമ്പയുടെ ഷട്ടറുകളും തുറന്നു. ഒൻപത്, 10 തീയതികളിൽ പമ്പ് കരകവിഞ്ഞൊഴുകി.

മുല്ലപ്പെരിയാറിൽ കനത്ത മഴ പെയ്യാതിരുന്നത് പോലെയുള്ള ഏതോ ശക്തി ചാലക്കുടിപുഴയുടെ തീരത്തുള്ളവരെയും രക്ഷിച്ചുവെന്ന് വേണം കരുതാൻ. എന്നാൽ, ചാലക്കുടി ടൗണടക്കം മുങ്ങി. ചാലക്കുടിപുഴയിലെ പെരിങ്ങൽകുത്ത് അണക്കെട്ടിൻറ  ഷട്ടറുകളുടെ പ്രവർത്തനം തടസപ്പെട്ടതിനാൽ അണക്കെട്ട് കവിഞ്ഞ് ഒഴുകുകയായിരുന്നു  ദിവസങ്ങളോളം. ജീവനക്കാർ ഉയർന്ന സ്ഥലങ്ങളിൽ അഭയം കണ്ടെത്തി. പെരിങ്ങൽകുത്ത് വൈദ്യുതി നിലയം ട്രിപ്പായി പ്രവർത്തനം നിലച്ചു. അണക്കെട്ടുകൾ കവിഞ്ഞൊഴുകാൻ പാടില്ല, കവിഞ്ഞൊഴുകുന്നത് തകർച്ചക്ക് കാരണമാകുമെന്നാണ് പൊതുവെ വിലയിരുത്തൽ. എന്തായാലും പെരിങ്ങൽകുത്ത് അണക്കെട്ട്  സംരക്ഷിക്കപ്പെട്ടു. തമിഴ്നാടിൻറ നിയന്ത്രണത്തിലുള്ള കേരളത്തിനകത്തെ പറമ്പിക്കുളം അടക്കമുള്ള അണക്കെട്ടുകൾ  തുറന്ന് വിട്ടതും വാൾപ്പാറ മേഖലയിലെ അതിശക്തമായ മഴയുമാണ് പെരിങ്ങൽകുത്ത്,ഷോളയാർ അണക്കെട്ടുകൾ നിറഞ്ഞ് ഒഴുകാൻ കാരണമായത്. എത്ര വെള്ളം ഒഴുകിയെന്ന് പോലും കണക്കില്ല. 
ചാലക്കുടിപുഴയിലെ സാഹചര്യം വൈദ്യുതി ബോർഡ് മുൻകൂട്ടി കണ്ടില്ലെങ്കിലും ചാലക്കുടിപുഴ സംരക്ഷണ സമിതി കണ്ടിരുന്നു. കനത്ത മഴ വരാൻ സാധ്യതയുള്ളതിനാൽ പെരിങ്ങൽകുത്ത്, കേരള ഷോളയാർ അണക്കെട്ടുകളിൽ വെള്ളം സംഭരിക്കാൻ കളിയുന്ന തരത്തിൽ തുറന്ന് വിടണമെന്നും ചാലക്കുടിപുഴയിൽ ഫ്ലഡ് മാപ്പിംഗ് നടത്തി,ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കണമെന്നും സംരക്ഷണ സമിതി ജൂലൈ പകുതിയോടെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സെക്രട്ടറി എസ്.പി.രവി പറഞ്ഞു. തൃശുർ കലക്ടർക്കും മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു. ഗവേഷകനായ ഡോ.സി.ജി.മധുസൂദനനും ഇത് സംബന്ധിച്ച് നിവേദനം നൽകി. 
മഴ മുൻകൂട്ടി കണ്ട പി.എ.പിയിലെ സംയുക്ത ജലക്രമീകരണ ബോർഡിലെ ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിച്ചു. പറമ്പിക്കുളത്ത് നിന്നും തുറന്ന് വിടുന്ന വെള്ളത്തിെൻറ അളവ് നിയന്ത്രിക്കണമെന്ന കേരളത്തിെൻറ ആവശ്യം തമിഴ്നാട് അംഗീകരിച്ചിരുന്നു. എന്നാൽ, മഴ ശക്തിയായതോടെ അപ്രതീക്ഷമായി കുരിയാർകുറ്റി, കാരാപ്പാറ എന്നിവിടങ്ങളിൽ നിന്നും വെള്ളം എത്തിയെന്നാണ് പറയുന്നത്. പറമ്പിക്കുളം തുറക്കുന്നുവെന്ന വിവരം 15ന് രാത്രിയിലാണ് തൃശുർ കലക്ടറെ അറിയിച്ചത്. 
കുട്ടനാടിനെ വീണ്ടും പ്രളയത്തിൽ മുക്കിയതും അണക്കെട്ടുകളാണ്. പമ്പയാറിലെ അണക്കെട്ടുകൾ തുറന്നതും അച്ചൻകോവിലാറും മണിമലയാറും നിറഞ്ഞ് ഒഴുകി എത്തിയതും കുട്ടനാടിനെ മുക്കി. 1961ലെ പ്രളയത്തിൽ ചൂണ്ടിക്കാട്ടിയ കാര്യമാണ് കുട്ടനാടിലെ പ്രളയജലം കടലലിലേക്ക് ഒഴുക്കാൻ സംവിധാനം വേണമെന്നത്. തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടുമാണ് കുട്ടനാടിലെ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടത്. ആലുവപുഴയെ കടലിലേക്ക് തുറന്ന് വിടുന്നതിനും തടസങ്ങളുണ്ട്. ആ തടസങ്ങളൊക്കെ മനുഷ്യനിർമ്മിതമാണ്. 
എന്നാൽ, അണക്കെട്ടുകൾ തുറന്നതിന്പതിവ് പോലെ കാലാവസ്ഥ കേന്ദ്രത്തെ പഴിചാരുകയാണ് വൈദ്യുതി ബോർഡ്. 
ഡാമുകൾ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മന്ത്രി എം.എം.മണി പറയുന്നു. സംസ്ഥാനത്തെ മഴയുടെ സാധ്യത പ്രവചിക്കുന്ന കലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി യിലെ ജലസംഭരണികളിൽ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം കണക്ക് കൂട്ടുന്നതും. ഈ വർഷം സംസ്ഥാനത്ത് പൊതുവിൽ സാധാരണ തോതിലാകും മഴ ലഭിക്കുക എന്നും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നല്ല മഴയുണ്ടാവും എന്നുമായിരുന്നു െഎ എം ഡിയുടെ പ്രവചനം. ഇപ്പോഴുണ്ടായ പേമാരിയെ കുറിച്ചുള്ള അറിയിപ്പ് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നൽകിയത്. 
സംസ്ഥാനത്ത് പെയ്ത മഴയുടെ തോത് പരിശോധിച്ചാൽ 2018 ആഗസ്റ്റ് 7 വരെയുള്ള ശരാശരി 13.8 മില്ലിമീറ്ററിൽ നിന്നും ഉയർന്ന് 128.6 മില്ലിമീറ്റർ വരെ ഉയർന്നതായി കാണാം. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ആഗസ്റ്റ് 16ന് 295 മില്ലിമീറ്റർ മഴയാണ് ചെയ്തത്.
മഴ ശക്തിപ്പെടുന്നതും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25 ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുകയും നടപടിക്രമങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇടുക്കി ഡാമിൽ ട്രയൽ റൺ നടത്താനും വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ മനസ്സിലാക്കി ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി വെള്ളത്തിന്റെ നിരപ്പ് 2390 അടി ആകുമ്പോൾ തന്നെ ആദ്യ മുന്നറിയിപ്പ് നൽകാനും 2395 ന് അടുത്ത അറിയിപ്പ് നൽകാനും 2399 ന് അന്തിമ അറിയിപ്പ് നൽകി വെള്ളം തുറന്ന് വിടാനും തീരുമാനിച്ചതനുസരിച്ചാണ് ഇടുക്കി ചെറുതോണി ഡാം തുറന്ന് ആഗസ്റ്റ് 9 ന് ജലം ഒഴുക്കി വിട്ടത്.
ഈ പേമാരി ക്കാലത്ത് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടി വരെയെത്തുകയും അവിടെ നിന്നും അധികമായ ജലം ഇടുക്കിയിലേക്ക് ഒരു സെക്കന്റിൽ ഏകദേശം 650 ഘനമീറ്റർ എന്ന അളവിൽ വരെ ഒഴുക്കി വിടുകയും ചെയ്തു. 
ഈ അവസരങ്ങളിൽ ഡാമിന്റെ സുരക്ഷിതത്വത്തിനായി ഇടുക്കിയിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന്റെ അളവ് ക്രമാനുഗതമായി വർദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
അതേ സമയം ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും 7500 ക്യുബിക് മീറ്റർ ഒരു സെക്കന്റിൽ എന്ന തോതിൽ ജലം ഒഴുക്കി കളയേണ്ടി വന്നത് സൂചിപ്പിക്കുന്നത് പെരിയാറിന്റെയും മറ്റും വൃഷ്ടി പ്രദേശങ്ങളിലും സമതലങ്ങളിലും ലഭിച്ച അമിത മഴ കൂടിയാണ് പെരിയാറിലും സമീപ പ്രദേശങ്ങളിലും വലിയ തോതിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.
സാധാരണ ഗതിയിൽ ചെയ്യുന്ന മഴയുടെ 20 - 22 ശതമാനം വഹിക്കാനുള്ള ശേഷിയാണ് ഇടുക്കി സംഭരണിക്ക് ഉള്ളത്. എന്നാൽ മഴയുടെ അളവ് വൻതോതിൽ കൂടുമ്പോൾ ആകെ പെയ്ത മഴയുടെ 10 - 12 ശതമാനം വെള്ളമേ സംഭരണിയിൽ ശേഖരിക്കാൻ കഴിയൂ.
ഇടമലയാർ ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്റാണ്.  ആഗസ്റ്റ് 9 ന് ജലനിരപ്പ് 169.95 മീറ്റർ ആയപ്പോൾ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി.
ശബരിഗിരി ജല വൈദ്യുത പദ്ധതിയിലെ ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലാ ഭരണാധികാരികളെ അറിയിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി ആഗസ്റ്റ് 15,16, 17 തീയതികളിൽ ശരാശരി 295 മില്ലിമീറ്റർ വരെ മഴ ലഭിച്ചിട്ടുണ്ട് അവിടെ. 
പറമ്പിക്കുളം, അപ്പർ ഷോളയാർ, കാരപ്പാറ, കുരിയാർകുട്ടി എന്നിവിടങ്ങളിൽ നിന്നുള്ള അധിക ജലവും കൂടി എത്തിച്ചേർന്ന സാഹചര്യം പൊരിങ്ങൽക്കുത്ത് അണക്കെട്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയിലേക്ക് നയിച്ചത്-അദേഹം പറയുന്നു.

24 August 2018

അണക്കെട്ടുകൾ തുറക്കുന്നതിൽ ജാഗ്രത കുറവുണ്ടായോ


അണക്കെട്ടുകളുടെ മാനേജ്മെൻറിൽ സംസ്ഥാനം പരാജയപ്പെട്ടുേവാ? ഇടുക്കിയടക്കം 22 അണക്കെട്ടുകൾ ഒറ്റയടിക്ക് തുറന്നതാണ് കേരളം മഹാപ്രളയത്തിൽ മുങ്ങാൻ കാരണമായതെന്ന വിലയിരുത്തലുകളാണ് പുറത്ത് വരുന്നത്. ഇതേ സമയം ഇത്രയേറെ അണക്കെട്ടുകൾ തുറന്നിട്ടും മുല്ലപ്പെരിയാർ സുരക്ഷാ ഭീഷണി ഉയർത്തിയിട്ടും ഡാംസുരക്ഷ അതോറിറ്റി പ്രതികരിച്ചിട്ടില്ല.
ബാണാസുരദഖസാഗറും ഇടുക്കിയും മാടുപ്പെട്ടിയും പമ്പയും അടക്കം തുറന്ന് വിട്ടതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. അണക്കെട്ടിലെ വെള്ളത്തിനൊപ്പം കനത്ത മഴയും പ്രതിസന്ധി രുക്ഷമാക്കി. ചിലയിടത്ത് ഉരുൾപ്പൊട്ടലുമുണ്ടായി. ഇതൊക്കെ മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്യുന്നതിൽവീഴ്ച സംഭവിച്ചുവെന്നാണ്വ്യക്തമാകുന്നത്.
ജൂൈല 21നോടെയാണ് മഴ ശക്തമായത്. അന്ന് ഇടുക്കിയിൽ 79ശതമാനമായി ജലനിരപ്പ് ഉയർന്നു. പമ്പ-80, ഷോളയാർ-92, ഇടമലയാർ-80,കുറ്റ്യാടി-99, പൊന്മുടി-97 എന്നിങ്ങനയായിരുന്നു ജലനിരപ്പ്. എന്നാൽ, ആഗസ്ത് ഒന്നിന് ഇടുക്കിയിൽ ജലനിരപ്പ് 92ശതമാനത്തിലെത്തി. പമ്പ-94, ഡോളയാർ-100, ഇടമലയാർ-95, മാടുപ്പെട്ടി-87, കുറ്റ്യാടി-98, പൊന്മുടി-97,പൊരിങ്ങൽ-100 എന്നിങ്ങനെയും രേഖപ്പെടുത്തി. സാധാരണ തെക്ക്-പടിഞ്ഞാറർൻ മൺസുണിൽ ഇടുക്കിയും മുല്ലപ്പെരിയാറും നിറയാറില്ല. എന്നാൽിത്തവണ അത് സംഭവിച്ചു. ജലനിരപ്പ് ഉയർന്ന് തുടങ്ങിയപ്പോൾ തന്നെ അണക്കെട്ട് തുറേക്കണ്ട സാഹചര്യമുണ്ടാകുമെന്ന് മനസിലാക്കി ചെറിയ തോതിൽ വെള്ളം തുറന്ന് വിട്ടിരുന്നുവെങ്കിൽ പെരിയാർ തീരവും മൂവാറ്റുപുഴയും മുങ്ങുമായിരുന്നില്ല. ഇടുക്കിയും ഇടമലയാറും ഒന്നിച്ച് തുറക്കുകയും മുതിരപ്പുഴയാർ നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെയാണ് പ്രളയം സൃഷ്ടിക്കപ്പെട്ടത്.
മാടുപ്പെട്ട് നിറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ അണക്കെട്ട് തുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സാധാരണ ഇൗ സമയത്ത് മാടുപ്പെട്ടിയും നിറയാറില്ലാത്തിനാൽ ജനങ്ങളും മുൻകരുതൽഎടുത്തില്ല.എന്നാൽഏ അണക്കെട്ട് തുറന്നതോടെ മൂന്നാർ മുങ്ങി. പഴയ മൂന്നാറിലെ തൂക്ക്പാലം തകർക്കുന്ന തരത്തിലേക്ക് വെള്ളം കയറി. ഇൗ വെള്ളം കുത്തിയൊലിച്ച് പൊന്മുടി, കല്ലാർകുട്ടി,ലോവർ പെരിയാർ അണക്കെട്ടുകളിലുടെ പെരിയാറിലേക്ക് എത്തി.  ഇത് തന്നെയാണ് പമ്പയുടെ തീരത്തും സംഭവിച്ചത്. ശബരിഗിരി പദ്ധതി പ്രദേശത്തെ കനത്ത മഴക്ക്പുറമെ പീരുമേടിലെ അതിശക്തമായ മഴയിൽ അഴുതയാർ നിറഞ്ഞെത്തി. ചാലക്കുടിപുഴയിൽ സംഭവിച്ചതും അണക്കെട്ടുകളുടെ നിറഞ്ഞ് എത്തിയ വെള്ളമാണ്. പറമ്പിക്കുളം അണക്കെട്ടിലെ വെള്ളവും എത്തി.പമ്പിക്കുളം-ആളിയാർ സംയുക്ത ജലക്രമീകരണ ബോർഡിൻറ അനുമതിയില്ലാതെയാണ് വെള്ളം തുറന്ന് വിട്ടതെന്നും പറയുന്നു.
ജൂണിൽ 15ഉം, ജൂലൈയിൽ 18ഉം ശതമാനം അധിക മഴ ലഭിച്ചപ്പോൾ തന്നെ അണക്കെട്ടുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമായിരുന്നു. ഇടക്ക് ദുർമലമായ കാലവർഷം ആഗ്സത് എട്ടിനാണ തിരിച്ചു വന്നുത്. മഴ ആഗസ്ത് 15,16,17 തിയതികളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്.

10 August 2018

ഇടുക്കിയിലെ വെള്ളം എവിടേക്ക്?


ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ട് തുറന്നതോടെ,ഇൗ വെള്ളം എവിടേക്ക് എന്നതാണ് ചോദ്യം. ഇടുക്കി ആർച്ച് ഡാമും ഷട്ടറുകളുള്ള ചെറുതോണിയും കുളമാവും ചേരുന്നതാണ് ഇടുക്കി പദ്ധതി. ഒറ്റ ജലാശയത്തിൽ മുന്ന് അണക്കെട്ടുകൾ. ഇടുക്കിയിൽ നിന്നും മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിൽ എത്തുന്ന വെള്ളം,വൈദ്യുതി ഉൽപാദനത്തിന് ശേഷം തൊടുപുഴയാറിലേക്ക് ഒഴുക്കും. മൂവാറ്റുപുഴ നദിതട ജലസേചന പദ്ധതിക്കായി മലങ്കരയിൽ നിർമ്മിച്ച അണക്കെട്ടിൽ സംഭരിക്കുന്ന ഇൗ വെള്ളം അവിടെ വൈദ്യൂതി ഉൽപാദനത്തിന് ശേഷം ജലസേചനത്തിനും ഉപയോഗിക്കുന്നു. മൂവാറ്റുപുഴയിൽ എത്തുന്നതോടെ മൂവാറ്റുപുഴയാറായി മാറി വൈക്കം ഭാഗത്തേക്ക് ഒഴുകുന്നു.
എന്നാൽ, ഇടുക്കിയിലെ ചെറുതോണിയിലെ ഷട്ടറുകൾ തുറന്നാൽ, ആ വെള്ളം  പെരിയാറിലുടെ ഒഴുകി ലോവർ പെരിയാർ അണക്കെട്ടിൽ എത്തണം. അവിടെ നിന്നും ഭൂതത്താൻകെട്ടിലെ ജലസേചന വകുപ്പിെൻറ അണക്കെട്ടിലേക്ക്. വളരെ ചെറിയ അണക്കെട്ടാണ് ലോവർ പെരിയാറിലേത്. 
ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിൽ കേരളത്തിന് നിയന്ത്രണമില്ലെങ്കിലും ഇടുക്കി ജില്ലയിലാണ്. മുല്ലപ്പെരിയാർ കവിഞ്ഞൊഴുകിയാൽ  ആ വെള്ളം ഇടുക്കിയിൽ എത്തും. ഇതിന് പുറമെ, അഴുത, കല്ലാർ,ഇരട്ടയാർ എന്നി ചെറിയ അണക്കെട്ടുകളിലെ വെള്ളവും ഇടുക്കിയിലെത്തും. 2403 അടിയാണ് പൂർണ സംഭരണ ശേഷി. പരമാവധി സംഭരണ ശേഷി 2408.5 അടിയും. പ്രളയം വന്നാൽ നേരിടുന്നതിന് വേണ്ടിയാണ് പരമാവധി സംഭരണ ശേഷി നിശ്ചയിക്കുന്നത്. എങ്കിലും ജലനിരപ്പ് 2401 അടിയിൽ എത്തുേമ്പാൾ ചെറുതോണിയുടെ ഷട്ടറുകൾ ഉയർത്തും. ഇത് മൂന്നാം തവണയാണ് ഇടുക്കി പദ്ധതിയുടെ ചെറുതോണി ഷട്ടറുകൾ ഉയരുന്നത്.
പെരിയാറിെൻറ കൈവഴിയായ മുതിരപ്പുഴയാറിലാണ് ഏറ്റവും കൂടുതൽ പദ്ധതികൾ. ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഇൗ നദിതടത്തിലാണ്. ആദ്യ ആർച്ച് ഡാമായ കുണ്ടള, മാടുപ്പെട്ടി എന്നിവിടങ്ങളിൽ സംഭരിക്കുന്ന വെള്ളമടക്കം മൂന്നാർ ഹെഡ്വർക്സ് ഡാമിൽ എത്തിച്ചാണ് പള്ളിവാസൽ വൈദ്യുതി നിലയത്തിലേക്ക് തിരിച്ച് വിടുന്നത്. അവിടെ നിന്നും വെള്ളം പമ്പ് ചെയ്ത് ചെങ്കുളം അണക്കെട്ടിലേക്ക്. ഇൗ വെള്ളം തുടർന്ന് വെള്ളത്തൂവലിൽ സ്ഥിതി ചെയ്യുന്ന ചെങ്കുളം വൈദ്യുതി നിലയത്തിലെത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും. അതിന് ശേഷം കല്ലാർകുട്ടിയിലെ ഡാമിലേക്ക്.
മറ്റൊരു കൈവഴിയായ പന്നിയാറിലെ ആനയിറങ്കലിലെ ഡാമിൽ സംഭരിക്കുന്ന വെള്ളം പന്നിയാറിലുടെ കുത്തുങ്കൽ സ്വകാര്യ പദ്ധതിയിലുടെ പൊന്മുടി അണക്കെട്ടിൽ എത്തും. അവിടെ നിന്നും വെള്ളത്തൂവലിലെ പന്നിയാർ വൈദ്യുതി നിലയത്തിൽ എത്തിച്ച് വൈദ്യൂതി ഉൽപാദിപ്പിക്കും. തുടർന്ന് ഇൗ വെള്ളവും കല്ലാർകുട്ടി അണക്കെട്ടിലേക്ക്. രണ്ട് വൈദ്യുതി നിലയങ്ങളിൽ നിന്നടക്കം എത്തുന്ന വെള്ളം കല്ലാർകുട്ടി ഡാമിൽ നിന്നും പാമ്പളയിൽ സ്ഥിതി ചെയ്യുന്ന നേര്യമംഗലം വൈദ്യുതി നിലയത്തിൽ എത്തിക്കും. ഇൗ പൗവർ ഹൗസിന് മുന്നിലേക്കാണ് ചെറുതോണിയിൽ നിന്നും പെരിയാറും ഒഴുകി എത്തുക.
പെരിയാറിൻറ മറ്റൊരു കൈവഴിയിലാണ് ഇടമലയാർ. മുമ്പ് ഇടുക്കി ജില്ലയിലായിരുന്നുവെങ്കിലും ഇപ്പോൾ എറണാകുളത്താണ്. ആനമലയാറിലെ വെള്ളവും ഇടമലയാറിലേക്കാണ്. ഇവിടെ വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം വെള്ളം ഭൂതത്താൻകെട്ടിലെത്തും. ഭൂതത്താൻകെട്ടിൽ നിന്നാണ് പെരിയാർവാലി ജലസേചന പദ്ധതിക്ക് വെള്ളംകൊണ്ട് പോകുന്നത്. പെരിയാറിലെ അവസാന അണക്കെട്ടാണ് ഭൂതത്താൻകെട്ടിലേത്.

08 August 2018

കാലിടറിയത് എം.ജി.ആറിന് മുന്നിൽ



തമിഴകത്തെ ഇളക്കി മറിച്ച സംഭാഷണങ്ങളിലുടെ എം.ജി.ആർ. എന്ന എം.ജി.രാമചന്ദ്രനെ മക്കൾ തിലകമായി മാറ്റിയത് കലൈജ്ഞറുടെ പേനയാണ്. മൂർച്ചയേറിയ സംഭാഷണങ്ങൾ എം.ജി.ആറിലുടെ പ്രേക്ഷകരിലെത്തി. മക്കൾ തിലകമായി, ജനനേതാവായി മാറിയ എം.ജി.ആർ മുഖ്യമന്ത്രി കസേരയിലിരുന്ന അത്രയും വർഷങ്ങൾ കലൈജ്ഞറെന്ന എം.കരുണാനിധിക്ക് അധികാരത്തിൽ നിന്നും പുറത്തിരിേക്കണ്ടി വന്നു. എം.ജി.ആറിെൻറ കാലശേഷമാണ് വീണ്ടും അധികാരത്തിൽ തിരിച്ച് എത്തിയത്. കരുണാനിധിയുടെ രാഷ്ട്രിയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പരീക്ഷണവും എം.ജി.ആറിൽ നിന്നായിരുന്നു.
ഒരു മനസും ഇരു മെയ്യുമായാണ് കരുണാനിധിയും എം.ജി.ആറും ഡി.എം.കെയിലും സിനിമലോകത്തും പ്രവർത്തിച്ചത്. തൻറ രണ്ട് സഹോദരന്മാർ എന്നാണ് ഡി.എം.കെ സ്ഥാപകൻ സി.എൻ.അണ്ണാദുരൈ ഇരുവരെയും പരിചയപ്പെടുത്തിയിരുന്നത്. സി.എൻ.അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് 1969ൽ കരുണാനിധിയെ മുഖ്യമന്ത്രിയാക്കുന്നതിനായി പ്രവർത്തിച്ചതും എം.ജി.ആർ. എന്നിട്ടും 1972 ഒക്ടോബർ 14ന് വഴി പിരിഞ്ഞു. അന്ന് കരുണാനിധി ഡി.എം.കെ. പ്രസിഡൻറും എം.ജി.ആർ ട്രഷററുമായിരുന്നു.
1947ൽ പുറത്തിറങ്ങിയ രാജകുമാരി എന്ന ചലചിത്രത്തിലൂടെയാണ് എം.ജി.ആറും കരുണാനിധിയും ആദ്യം കാണുന്നത്. ഇൗ റോഡിൽ മാധ്യമ പ്രവർത്തകനായി കഴിയുന്നതിനിടെയാണ് സംവിധായകൻ എ.എസ്.എ.സാമി കഥയെഴുതുന്നതിന് കരുണാധിനിയെ ക്ഷണിക്കുന്നത്.അതിന് മുമ്പ് തെന നാടക രചനയിലൂടെയും തമിഴ് സാഹിത്യം അരച്ച് കലക്കിയുള്ള പ്രസംഗത്തിലൂടെയും പ്രശസ്തനായിരുന്നു കരുണാനിധി. തിരക്കഥയെഴുത്തുമായി കോയമ്പത്തൂരിൽ എത്തുേമ്പാഴാണ് എം.ജി.ആറുമായി കാണുന്നത്. അതു വരെ എം.ജി.ആറും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിരുന്നില്ല. അതൊരു പുതിയ തുടക്കമായിരുന്നു. തമിഴ് സിനിമയുടെയും ദ്രാവിഡ രാഷ്ട്രിയത്തിെൻറയും തലവര മാറ്റിയെഴുതിയ കൂടിക്കാഴ്ചയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. രാജകുമാരി പുറത്തിറങ്ങിയതോടെ കരുണാനിധി നാട്ടിലേക്ക് മടങ്ങി. എന്നാൽ, എം.ജി.ആർ വിടാൻ ഒരുക്കമായിരുന്നില്ല. ചേട്ടൻ ചക്രപാണിയും ചേർന്ന് കരുണാനിധിയെ ചെന്നൈക്ക്വിളച്ച് വരുത്തി. മരുതനാട് എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതാൻ വന്ന കരുണാനിധിയെ സ്വന്തം വിട്ടിലേക്കാണ് എം.ജി.ആറും ചേട്ടനും ചേർന്ന് കൊണ്ട് പോയത്. വൈകാതെ എം.ജി.ആറും കരുണാനിധിയുടെ വഴിയെ ഡി.എം.കെയിലെത്തി. എന്നാൽ, അഭിനയ രംഗത്ത് തുടരാനായിരുന്നു താൽപര്യം. കരുണാനിധിയുടെ തിരക്കഥയിൽ എത്രയോ സിനിമകൾ പിറന്നു. ആ സംഭാഷണങ്ങളൊക്കെ എം.ജി.ആറിലുടെ ബോക്സ് ആഫീസ് ഹിറ്റുകളാകുക മാത്രമായിരുന്നില്ല, ഡി.എം.കെ എന്ന രാഷ്ട്രിയ പ്രസ്ഥാനത്തിന് അടിത്തറ പാകുക കൂടിയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ എം.ജി.ആറ മാറി നിന്നപ്പോൾ കരുണാനിധിയിലെ രാഷ്ട്രിയക്കാരന് വേണ്ടി പ്രവർത്തിക്കാൻ മറന്നില്ല. 1967ൽ ഡി.എം.കെ. തമിഴ്നാടിൽ അധികാരം പിടിക്കാൻ കരുണാനിധി-എം.ജി.ആർ സിനികമ കൂട്ടുകെട്ടാണ് കാരണമായത്. അന്ന് സി.എൻ.അണ്ണുദുരൈ മുഖ്യമന്ത്രിയായപ്പോൾ കരുണാനിധിയും മന്ത്രിയായി. പ്രചരണ വിഭാഗം സെക്രട്ടറിയും പിന്നിട് ഡി.എം.കെ ട്രഷററുമായിരുന്നു കരുണാനിധി. 1969ൽ അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നെടുഞ്ചെഴിയനുമായി തർക്കം വന്നപ്പോഴും എം.ജി.ആറാണ് പിന്നിൽ നിന്നും പിന്തുണ ഉറപ്പിച്ചത്.കരുണാനിധി ആദ്യമായി ഡി.എം.കെ. പ്രസിഡൻറാകുേമ്പാൾ പാർട്ടി ഖജനാവിൻറ ചുമതല എം.ജി.ആർ ഏറ്റെടുത്തു. അണ്ണാദുരൈയില്ലാത്ത 1971ലെ നിയമസഭാ തെരഞ്ഞെടുപ്പില തെക്ക് നിന്നും എം.ജി.ആറും വടക്ക് നിന്ന് കരുണാനിധിയും പ്രചരണം നയിച്ചു. പക്ഷെ, അജ്ഞാത കാരണങ്ങളാൽ 1972ൽ ഡി.എം.കെ പിളർന്നു. എം.ജി.ആർ അണ്ണാ ഡി.എം.കെ രൂപീകരിച്ചു. കരുണാനിധി ഡി.എം.കെയിൽ തുടർന്നു.
ദക്ഷിണാമൂർത്തിയിൽ നിന്നും കരുണാനിധിയിലേക്ക്
1924 ജൂൺ മൂന്നിനാണ് കലൈജ്ഞർ എന്ന് നാടാകെ വിളിക്കുന്ന ഇന്നത്തെ കരുണാനിധിയുടെ ജനനം. ദക്ഷിണാമൂർത്തിയെന്നാണ് മാതാപിതാക്കളിട്ട പേര്. സ്കൂളിൽ പഠനം തുടങ്ങിയതും ആ പേരിൽ. പഠന കാലത്ത് തന്നെ നാടകം, കവിത, പ്രസംഗം എന്നിങ്ങനെ സാഹിത്യത്തിലായിരുന്നു ഇഷ്ടം. 1937ൽ ഹിന്ദി പഠനം നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനമാണ് ദക്ഷിണാമൂർത്തിയെന്ന വിദ്യാർഥിയെ പോരാളിയാക്കി മാറ്റിയത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെ ജസ്റ്റിസ് പാർട്ടി പ്രക്ഷോഭം പ്രഖ്യാപിച്ചപ്പോൾ 13കാരനായ ദക്ഷിണാമർത്തിയും തെരുവിലിറങ്ങി. പിന്നിട് പട്ടുക്കോൈട്ട അഴഗിരിയുടെ പ്രസംഗത്തിൽ ആവേശം കൊണ്ട് മറുമലർച്ചി അമൈപ്പ് എന്ന സംഘം രൂപീകരിച്ച് ഹിന്ദി വിരുദ്ധ സമരം ആരംഭിച്ചു. കയ്യെഴുത്ത് മാസികയും ആരംഭിച്ചു.
17-ാം വയസലാണ് തമിഴ്നാട് വിദ്യാർഥി സംഘത്തിൻറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്. പിൽക്കാലത്ത് ഡി എം കെ നേതാക്കളും മന്ത്രിമാരുമായി മാറിയ ആർ.നെടുഞ്ചെഴിയൻ, കെ.അൻപഴകൻ എന്നിവർ ഭാരവാഹികളായിരുന്നു. ദ്രാവിഡനാട് എന്ന പത്രത്തിൽ എഴുതിയ ഇളമൈബലി എന്ന ലേഖനമാണ് കരുണാനിനിയെ അണ്ണാദുരൈയുമായി അടുപ്പിച്ചത്. അപ്പോഴെക്കും കരുണാനിധിയെന്ന പേര് സ്വീകരിച്ചിരുന്നു. ദക്ഷിണാമുർത്തിയെന്നത് സംസ്കൃത പേരാണെന്ന കാരണമായിരുന്നു പറഞ്ഞത്.
1942ലാണ് മുരശൊലി വാരിക തുടങ്ങുന്നത്. 1960ൽ ദിനപത്രമാക്കി. സഹോദരിയുടെ മകൻ മാരനായിരുന്നു മുരശൊലിയുടെ ചുമതല.
കലൈജ്ഞർ
വിദ്യാർഥിയായിരിക്കെ പഴനിയപ്പൻ എന്ന നാടകത്തിലൂടെയാണ് തുടക്കം. 17 നാടകങ്ങൾ എഴുതി. തൂക്ക്മേട എന്ന നാടകത്തിനിടെ എം.ആർ.രാധയാണ് കരുണാനിധിയെ കലൈജ്ഞർ എന്ന് വിളിച്ചത്. അന്ന് മുതൽ എല്ലാവരും കലൈജ്ഞർ എന്ന് വിളിച്ച് തുടങ്ങി. പിന്നിട് കൈലജ്ഞർ തലൈവർ എന്നായി. ജസ്റ്റിസ് പാർട്ടിയിൽ നിന്നും ഇ.വി.ആർ.പെരിയാറിൻറ ദ്രാവിഡ കഴകത്തിലെത്തിയ അണ്ണാദുരൈക്ക് ഒപ്പം കരുണാനിധിയടക്കമുള്ള യുവ സംഘമുണ്ടായിരുന്നു. പിന്നിട് അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ രൂപീകരിക്കുേമ്പാൾ കരുണാനിധി രണ്ടാം നിര നേതാവായി.
1972ൽ എം.ജി.ആർ പാർട്ടിയെ പിളർത്തി അണ്ണ ഡി.എം.കെ രൂപീകരിച്ചതിന് ശേഷം കരുണാനിധി നേരിട്ട മറ്റൊരു പ്രതിസന്ധിയായിരുന്നു വൈക്കോയുടെയും സംഘത്തിൻറ രാജിയും പുതിയ പാർട്ടി രൂപീകരണവും. എന്നാൽ, എം.ജി.ആർ ഉയർത്തിയ വെല്ലുവിളി നേരിടേണ്ടി വന്നില്ല.
ഭാഷാ കൈവിടാതെ കലൈജ്ഞർ
തമിഴ് ഭാഷയായിരുന്നു കരുണാനിധിയുടെ കരുത്ത്. തമിഴിന് ക്ലാസിക്കൽ പദവി നേടി കൊടുത്തതും അദേഹത്തിൻറ കാലയളവിൽ. തമിഴ് പഠിക്കുന്നവർ ഉദ്യോഗ സംവരണം ഏർപ്പെടുത്തിയതും അദേഹമാണ്. തമിഴ് സംസ്കാരത്തെ നിലനിർത്തുന്നത് ഭാഷയാണെന്നാണ് അദേഹം പറഞ്ഞിരുന്നത്. ഹിന്ദിയെ എതിർത്തതും അതുകൊണ്ട് തന്നെ. 1953െൽ കല്ലക്കുടി സമരവും അതിൻറ ഭാഗാമയിരുന്നു. ഡാൽമിയ സിമൻറ്കമ്പനി സ്ഥിതി ചെയ്യുന്ന കല്ലുക്കുടിയുടെ പേര് ഡാൽമിയപുരമെന്നാക്കി മാറ്റുന്നതിന് എതിരെ ശക്തമായ സമരമാണ് നടത്തിയത്. 1967ൽ അധികാരത്തിൽ വന്നപ്പോൾ കല്ലുക്കുടിയെന്ന പേര് പുന:സ്ഥാപിച്ചാണ് പകരം വീട്ടിയത്.കേരളത്തിൽ തമിഴ് ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ തമിഴ്നാടിൽ ലയിപ്പിക്കണമെന്നതും ഇദേഹത്തിൻറ മുവ്ദവാക്യമായിരുന്നു.2012 ജനുവരിയിലും മൂന്നാർ, പീരുമേട് മേഖലക്കായി ഇദേഹത്തിൻറ പ്രസ്താവന വന്നു.
മുഖ്യമന്ത്രിയും 1969 മുതൽ പാർട്ടി പ്രസിഡൻറായി തുടരുേമ്പാഴും എഴുത്ത് ഉപേക്ഷിച്ചില്ല. തമിഴ്സാഹിതം ഒഴുകി വന്നിരുന്ന പ്രസംഗം കേൾക്കാനും രാഷ്ട്രിയ പ്രതിയോഗികൾ വരെ എത്തിയിരുന്നു.
ചെരുപ്പും ഷർട്ടും മേൽമുണ്ടും ധരിക്കാൻ കീഴ്ജാതിക്കാർക്ക് അവകാശമിലാത്തിരുന്ന കാലത്താണ് തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിൽ നിന്നും കരുണാനിധി പൊതു രംഗത്ത് എത്തിയത്. ഷർട്ടും മേൽമുണ്ടും ധരിച്ചാണ് പ്രതിഷേധം അറിയിച്ചത്. ട്രാവിഡ രാഷ്ട്രിയത്തിൽ വിശ്വസിക്കുന്നവരൊക്കെ മേൽമുണ്ട് സ്ഥിരമാക്കി. അത് ഇന്നും തുടരുന്നു-ഒരു ആചാരം പോലെ.
ജനങ്ങൾക്ക് ഒപ്പമായിരുന്നു കരുണാനിധി. കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമാക്കിയതും സത്രീകൾക്കും കുടുംബസ്വത്തിൽ അവകാശം നൽകിയതും കുടിൽ ഇല്ലാത്ത തമിഴ്നാട് എന്ന പദ്ധതി നടപ്പാക്കിയതും അദേഹത്തിൻറ ഭരണ നേട്ടമാണ്. മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം, ജാതിയും മതവും ഇല്ലാതെ എല്ലാവരും ഒന്നിച്ച് താമസിക്കുന്ന സമത്വഗ്രാമം പദ്ധതി തുടങ്ങി എത്രയോ പദ്ധതികൾ.
മുഖ്യമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ചതിന് ഭരണം നഷ്ടപ്പെടുക മാത്രമല്ല, ജയിലിലും പോകേണ്ടി വന്നു. പിന്നിട് വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂട്ടു പിടിച്ച് എം.ജി.ആർ അധികാരം പിടിച്ചു. അന്ന് നഷ്ടപ്പെട്ട ഭരണമാണ് 13 വർഷത്തിന് ശേഷം 1989ൽ തിരിച്ച് പിടിച്ചത്. എന്നും പോരാളിയായിരുന്നു കരുണാനിധി. 1983ൽ എം.എൽ.എ സ്ഥാനം രാജിവെച്ചാണ് ശ്രിലങ്കൻ തമിഴ് പ്രശ്നത്തിലെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചത്. നേതാക്കളോടുള്ള ആരധാനയിൽ കരുണാനിധിയും പിന്നിലായിരുന്നില്ല. ആദ്യമായി പ്രസംഗത്തിലുടെ തന്നെ ആകർഷിച്ച പട്ടുക്കോട്ട അഴഗിരിയുടെ ഒാർമ്മക്കായി ഒരു മകന് ആ പേരിട്ടു. ജോസഫ് സ്റ്റാലിൻ മരിച്ചതിന് അടുത്ത ദിവസം പിറന്ന മകന് സ്റ്റാലിെനന്ന പേരും നൽകി.

01 August 2018

മുല്ലപ്പെരിയാർ നിറഞ്ഞ് കവിയാത്തിടത്തോളം ഇടുക്കിയിലെ ജലനിരപ്പിൽ ആശങ്ക വേണ്ട

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ ജൂലൈ ഒന്നിന്  2351 അടിയായിരുന്ന ജലനിരപ്പ് ജൂലൈ എട്ട് മുതലാണ് ഉയർന്ന് തുടങ്ങിയത്. മഴ ശക്തമായാൽ കുടുതൽ വെള്ളം തുറന്ന് വിടുന്നതിലൂടെയുണ്ടാകുന്ന നാശനഷ്ടം ഒഴിവാക്കാനാണ് കുറഞ്ഞ അളവിൽ വെള്ളം തുറന്ന്വിടാനുള്ള തിരുമാനമെന്ന് വേണം കരുതാൻ. ഇതിനർഥം ഇടുക്കി  ഡാമിലെ വെള്ളം അപ്പാടെ തുറന്ന് വിടുമെന്നല്ലെന്ന്  മനസിലാക്കണം. ഇതേസമയം, മുല്ലപ്പെരിയാറിൽ നിന്നും കുടുതൽ വെള്ളം തമിഴ്നാട് കൊണ്ട് പോകുന്നുവെന്നത് ഏറെ ആശ്വാസകരവുമാണ്.
അത്യപൂർവമായാണ് മൺസുൺ കാലയളവിൽ ഇടുക്കി നിറയുന്നത് എന്നതാണ് ജലനിരപ്പ് നിയന്ത്രിക്കാനുള്ള തീരമാനത്തിന് പിന്നിൽ.  2403അടിയാണ് പൂർണ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 2408.5 അടിയും. ഡാം നിറഞ്ഞ് കിടക്കുമ്പാൾ പ്രളയമുണ്ടായാൽ ആ വെള്ളം  ഉൾക്കൊള്ളാനാണ് ഇത്. 2403 അടിക്ക് മുകളിൽ 5.748 ടി.എം.സി അടി(ആയിരം ദശലക്ഷം ഘനയടി) വെള്ളം സംഭരിക്കാൻ കഴിയുമെങ്കിലും  അത്തരമൊരു റിസ്ക് ഏെറ്റടുക്കാൻ ആരും മുതിരില്ലല്ലോ. പ്രത്യേകിച്ച് ഇടുക്കി നിറഞ്ഞിട്ടുള്ളത് വടക്ക്കിഴക്കൻ മൺസുൺ കാലയളവിൽ  മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലം ഒഴുകിയെത്തിയാണ് എന്നിരിക്കെ.  ഇേപ്പാഴാകെട്ട നിരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മുകളിേലക്ക് എത്തുേമ്പാൾ വൃഷ്ടി  പ്രദേശത്തിൻറ വിസൃതി കുടുമെന്നതിനാൽ ജലനിരപ്പ് ഉയരാൻ കൂടുതൽ വെള്ളം ഒഴുകിയെത്തണം.
ഇതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞ് വരികയാണ്. 135.65 അടിയായിരുന്നു ചൊവ്വാഴ്ചത്തെ ജലനിരപ്പ്. ബുധനാഴ്ച വീണ്ടും കുറഞ്ഞു. കേരളത്തിൻറ ആവശ്യപ്രകാരം മുല്ലപ്പെരിയാർ കവിഞ്ഞൊഴുകി െവള്ളം ഇടുക്കിയിലെത്താനുള്ള സാധ്യത  ഇല്ലാതാക്കുകയാണ് തമിഴ്നാട്.
മുമ്പ് ഇടുക്കി തുറന്ന് വിട്ട 1981ലും 1992ലും    വടക്ക് കിഴക്കൻ മൺസുണിൽ മുല്ലപ്പെരിയാറിൽ നിന്നുള്ള നീരൊഴുക്ക് ശക് തമായപ്പോഴായിരുന്നു. ആദ്യം 2,402.17 അടിയിലും രണ്ടാമത്  2,401.44അടിയിലും തുറന്നു. എന്നാൽ, 2013 സെപ്തംബറിൽ 2,401.68  അടിവരെ ജലനിരപ്പ് എത്തിയെങ്കിലും ഷട്ടറുകൾ ഉയർത്താതെ അധിക വൈദ്യുതി ഉൽപാദനത്തിലൂടെ നിയന്ത്രിച്ചു. എന്നാൽ, മഴ  തുടരുന്നതും ആനയിറങ്കൽ ഒഴികെയുള്ള ഇടുക്കി ജില്ലയിലെയും  ഇടമലയാർ ഡാമും ഏതാണ്ട് നിറഞ്ഞ് കിടക്കുന്നതുമാണ് ഇടുക്കി  തുറന്ന് വിട്ട് ജലനിരപ്പ് നിയന്ത്രിക്കാനുള്ള തീരുമാനം. മുതിരപ്പുഴയാർ നദിതടത്തിലെ ചെറിയ അണക്കെട്ടുകൾ തുറന്നാൽ ആ വെള്ളം എത്തുന്നതും പെരിയാറിലേക്കാണ്. ഇടമലയാർ തുറന്നാലും വെള്ളം പെരിയാറിലേക്ക് എത്തും. അപ്പോൾ മുൻകരുതൽ നല്ലതാണ്. അതല്ലാതെ ഭീതിയുടെയോ ആശങ്കയുടെയോ കാര്യമില്ല. മഴ ശക്തിപ്പെട്ടാൽ നേരിടാനുള്ള ഒരുക്കം മാത്രമാണിത്.
ഇടുക്കി പദ്ധതി തയ്യാറാക്കുേമ്പാൾ തന്നെ പ്രളയവും ഡാം തുറന്ന് വിടലുമൊക്കെ മുന്നിൽ കണ്ടിട്ടുണ്ട്. ചെറുതോണി തുറന്നാൽ വെള്ളം ഒഴുകേണ്ട ചെറുതോണിയാറിലും ചെറുതോണി ടൗണിലും പെരിയാറിലും കയ്യേറ്റം അനുവദിക്കരുതെന്ന് അന്നേ വൈദ്യുതി ബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ, ചെറുതോണി പട്ടണമായി വികസിച്ചു. വൈദ്യുതി ബോർഡിൻറ എതിർപ്പ് നിലനിൽക്കെ തന്നെ. ഏതെങ്കിലും ഡാമിന് അടിയിൽ ടൗൺഷിപ്പ് നിർമ്മിക്കാൻ ആരെങ്കിലും അനുമതി നൽകുമോയെന്ന് മാത്രം ആലോചിക്കുക. ചെറുതോണി ഒഴികെ ഒരിടത്തും ഉണ്ടാകില്ലെന്നാണ് വിശ്വാസം. ചെറുതോണി ഒരിക്കലും തുറക്കില്ലെന്ന ധൈര്യമായിരിക്കാം കയ്യേറ്റത്തിന് കാരണം. എന്നാൽ, വൈദ്യുതി ബോർഡ് അവരുെട കോളനികൾ സ്ഥാപിച്ചത് മലമുകളിലെ വാഴത്തോപ്പിലാണ് ജില്ല ആസ്ഥാനവും ക്വാർേട്ടഴ്സുകളും നിർമ്മിച്ചത് മറ്റൊരു മലയായ പൈനാവിലും കുയിലിമലയിലും.


06 June 2018

ടൂറിസം സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം




വംശനാശ ഭീഷണി നേരിടുന്ന നീലക്കുറിഞ്ഞിയെന്ന ചെടിക്ക് വേണ്ടി  പ്രഖ്യാപിച്ച സംരക്ഷണ കേന്ദ്രത്തെ ചൊല്ലിയുള്ള വിവാദം ഒരു ഭാഗത്ത്, ഇതേ നിലക്കുറിഞ്ഞിയെ ഉയർത്തി കാട്ടി വിനോദ സഞ്ചാരികളെ കേരളത്തിലേക്ക്  ക്ഷണിക്കുന്ന സംസ്ഥാന സർക്കാർ മറുഭാഗത്ത്. ഇതിനിടെയിലാണ് ഇത്തവണ പരിസ്ഥിതി ദിനം ആചരിക്കുന്നത്.  ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള നീലക്കുറിഞ്ഞിയേയും ടുറിസത്തിന് വേണ്ടി വിപണനം ചെയ്യുന്നതിന് അപ്പുറത്തേക്ക് പരിസ്ഥിതി സംരക്ഷണത്തെ കേരളം കാണുന്നില്ല. പുകയില്ലാത്ത വ്യവസായമെന്ന നിലയിലാണ് വിനോദ സഞ്ചാരത്തെ കേരളം പ്രോൽസാഹിപ്പിച്ചത്. ദൈവത്തിൻറ സ്വന്തം നാടെന്ന മുദ്രാവാക്യത്തിലൂടെ സഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിച്ചു. 1980കളുടെ അവസാനമാണ് ദൈവത്തിൻറ സ്വന്തം നാടെന്ന മുദ്രാവാക്യം കേരളം സ്വീകരിച്ചതും വിനോദ സഞ്ചാര മേഖലക്ക് വലിയ പ്രാധാന്യം നൽകിയതും. ഇതിന് ശേഷം പുകയില്ലാത്ത വ്യവസായം കേരളത്തിന് സമ്മാനിച്ച പാരിസ്ഥിതിക നശീകരണതിൻറ കണക്കെടുപ്പ് ഇനിയും ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരിസ്ഥിതി ഭീഷണി ഉയർത്തുന്നത് അനിയന്ത്രിതമായ ടൂറിസം പ്രവർത്തനങ്ങളാണ്. വിവിധ മേഖലകളിൽ നിന്നായി ടൂറിസം വികസനത്തിന് വേണ്ടിയുള്ള ആവശ്യം ഉയർന്ന് വരുന്നുമുണ്ട്. കടലും കായലും പുഴയും കരയും മലയും പുൽമേടുകളും ടുറിസത്തിെൻറ പേരിൽ മലിനപ്പെടുന്നു. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന മലിനികരണമാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം. എന്നാൽ, സംസ്ഥാനം നേരിടുന്ന ഗുരുതരമായ ഭീഷണിയും പ്ലാസ്റ്റിക്കാണ്. വിനോദ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വന്യജീവികളുടെ ജീവനും അപായപ്പെടുത്തുന്നു.
12 വർഷത്തിന് ശേഷം ഇത്തവണ നീലക്കുറിഞ്ഞി പൂക്കുന്നതിന്വേണ്ടി കാത്തിരിക്കുന്നത് വിനോദ സഞ്ചാര മേഖലയാണ്. ഇതിന് മുമ്പ് ഒാരോ തവണയും പരിസ്ഥിതി പ്രവർത്തകർ മാത്രമായിരുന്നു കുറിഞ്ഞിക്കാലം എത്തുന്നത് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അതിന് വിത്യസ്തമായി മാസങ്ങൾക്ക് മുമ്പ് തന്നെ വിനോദ സഞ്ചാര മേഖല കുറിഞ്ഞിപുക്കൾക്ക് വേണ്ടി പ്രചരണം തുടങ്ങി. സംസ്ഥാന സർക്കാരും വലിയ പ്രചരണമാണ് നൽകുന്നത്. അപ്പോഴും കുറിഞ്ഞിചെടികൾ സംരക്ഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നില്ല. മൂൻകാലങ്ങളിൽ കുറിഞ്ഞി പൂത്തിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ ചെടിയില്ല. ആകെയുള്ളത് സംരക്ഷണ കേന്ദ്രങ്ങളിൽ മാത്രമാണ്.ഇത്തവണ വിപണനം ചെയ്താൽ ഇനി ഒരു വ്യാഴവട്ടത്തിന് ശേഷമല്ലെയെന്ന ചിന്ത, ഇതിനെ വിപണനം ചെയ്യുന്നവർക്കും ഇല്ലാതില്ല.
അതിരപ്പള്ളി അടക്കം വനമേഖലയുടെ പോകുന്നവർ റോഡിൽ ശ്രദ്ധിച്ചാലറിയാം ചെറിയ പാമ്പുകൾ അടക്കം ഒേട്ടറെ ചെറുജീവികൾ ചതഞ്ഞരഞ്ഞ് കിടക്കുന്നത്. ഇതിന് പുറമെ വന്യജീവികളെ പേടിപ്പെടുത്തുന്ന തരത്തിൽ ഹോൺ അടിച്ച് ചീറിപായുന്ന വാഹനങ്ങൾ, വനത്തിൽ മദ്യപിച്ച ശേഷം കുപ്പികൾ കാട്ടിൽ ഉപേക്ഷിക്കുന്നവർ. പത്തനംതിട്ടയിലെ ഗവിയിലും വയനാടിലെ കുറുവ ദ്വിപിലും നിയന്ത്രണമില്ലാതെ സന്ദർശനം അനുവദിക്കണമെന്ന ആവശ്യവും മറുഭാഗത്ത്. ഹൗസ്ബോട്ട് വന്നതോടെ അന്തർശേദിയ പ്രാധാന്യമുള്ള വേമ്പനാട് കായൽ മലിനപ്പെട്ടു. 2014െല പഠനമനുസരിച്ച് 328 ഹൗസ് ബോട്ടുകൾക്കാണ് വേമ്പനാട് കായലിൽ അനുമതി നൽകാവുന്നത്. വിസ്തൃതി,ആഴം തുടങ്ങി പല ഘടകകൾ കണക്കിലെടുത്താണ് കോഴിക്കോട് ജലവിഭവ മാനേജ്മെൻറ കേന്ദ്രത്തിൻറ ഇൗ പഠന റിപ്പോർട്ട്. എന്നാൽ, ആയിരത്തിലേറെ ബോട്ടുകൾ അവിടെയുണ്ട്. അഷ്ടമുടിക്കായലിലും ഇത് തന്നെ അവസ്ഥ. വൈദ്യുതി ബോർഡിൻറ ജലസംഭരണികളിൽ ബോട്ടുകളാണ് വില്ലൻ. ഹൗസ് ബോട്ടുകളിൽ നിന്നും മനുഷ്യമാലിന്യമടക്കം വെള്ളത്തിൽ തള്ളുന്നുവെങ്കിൽ മറ്റ് ജലസംഭരണികളിലെ ബോട്ടുകളിൽ നിന്നും ഡീസലടക്കം വെളളത്തിൽ ചേരുന്നു. സഞ്ചാരികൾ പ്ലാസ്റ്റിക്കടക്കം ഉപേക്ഷിക്കുന്നു. ഇത് മൽസ്യസമ്പത്തടക്കം നശിക്കാൻ കാരണമാകുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യമാലിന്യമടക്കം പുഴകളിലേക്ക് തുറന്ന് വിടുന്നുവെന്ന വിവരം പുറത്ത് വന്നതും മറക്കാറായില്ല. കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പുഴകളിലേക്കാണ് ഹോട്ടൽ മാലിന്യ പൈപ്പുകൾ തുറന്ന് വെക്കുന്നത്.
കടൽ തീരങ്ങളിലും മലമുകളിലും വൻറിസോർട്ടുകൾ ഉയരുന്നത് ഒരു തരത്തിലുള്ള പരിസ്ഥിതി ആഘാത പഠനവും നടത്തിയിട്ടല്ല. കെട്ടിടങ്ങളുടെ ഉയരത്തിന് നിയന്ത്രണം വേണമെന്ന ശിപാർശയും നടപ്പായിട്ടില്ല. ഇതിന് പുറമെയാണ് മൂന്നാറും വാഗമണും അടക്കം ഹൈറേഞ്ചുകളിൽ പുൽമേടും പുഴയും കയ്യേറിയുള്ള കെട്ടിട നിർമ്മാണം. ജലസ്രോതസുകളാണ് നശിപ്പിക്കപ്പെടുന്നത്. കുറിഞ്ഞി സേങ്കതത്തിന് എതിരെയുള്ള വെല്ലുവിളിയും കയ്യേറ്റക്കാരുടെതാണ്. ഒരുവ്യാഴവട്ടം മുമ്പ് പ്രഖ്യാപിച്ച കുറിഞ്ഞി സേങ്കത്തിൻറ അവസാന വിജ്ഞാപനം ചെയ്യാൻ തടസമാകുന്നതും ഇത്മുലമാണ്. ഒരു ഭാഗത്ത് നീലകുറിഞ്ഞിയെ വിപണനം ചെയ്യുന്ന സർക്കാർ,മറുഭാഗത്ത് കുറിഞ്ഞി സേങ്കതത്തിന് കത്തിവെക്കുന്നു.
വൃക്ഷൈതകൾ നടുന്നതും വിതരണം ചെയ്യുന്നതും ആയിരിക്കരുത് ലോക പരിസ്ഥിതി ദിനാചരണം. ഇത്തവണയെങ്കിലും ടുറിസംസൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം പഠന വിഷയമാക്കണം. പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിലാണ് ടുറിസം പദ്ധതികൾ എന്നതിനാൽ പരിസ്ഥിതി ആഘാത പഠനവും നിർബന്ധമാക്കണം. അതല്ലെങ്കിൽ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുകയായിരിക്കും ഫലം. 

28 February 2018

ഫിൻലേ ഷീൽഡ് എന്ന നോസ്റ്റാൾജിയ



ഫിൻലേ ഷീൽഡ് ഫുട്ബോൾ ടൂർണമെൻറിന് മാർച്ച് മൂന്നിന് വിസിൽ മുഴങ്ങും. മൂന്നാറുകാരെ സംബന്ധിച്ചിടത്തോളം കാലം എത്ര കഴിഞ്ഞാലും  ഫിൻലേ ഷീൽഡ് എന്നത് മാത്രമല്ല, പഴയമൂന്നാറിലെ ആ ഗ്രൗണ്ട് പോലും ചെറുപ്പത്തിലേക്കുള്ള മടക്കയാത്രയാണ്.
മൂന്നാർ തിരക്കിലേക്ക് പോകുന്നതിന് മുമ്പുള്ള കാലയളവിൽ വ്യാപാരികൾ അടക്കമുള്ളവരുടെ ദിനചര്യയിൽപ്പെടുന്നായിരുന്നു കളി കാണുകയെന്നത്. ഉച്ച കഴിഞ്ഞ് ജോലിയൊക്കെ തീർത്ത് എല്ലാവരും ഗ്രൗണ്ടിലേക്ക് വെച്ച് പിടിക്കും.  കളി വിലയിരുത്തിയുള്ള ചർച്ചയുമായി മടക്കവും.  കളി കാണുന്നതിന് ഒാരോ സംഘത്തിനും നിശ്ചിത സ്ഥലം പോലുമുണ്ടായിരുന്നല്ലോ? ടിവി വ്യാപകമായി ലോകകപ്പും യൂറോപ്യൻ കപ്പുമൊക്കെ കണ്ട് തുടങ്ങിയിട്ടും ഫിൻലേ ഷീൽഡിേനാടുള്ള പ്രേമം തുടർന്നു. ടൂറിസത്തിൻറ തിരക്കിലേക്ക് പോയതോടെ മൂന്നാറുകാർക്ക് മുന്നിൽ ഗസ്റ്റ് അല്ലാതെ ആരുമില്ലല്ലോ. അതോടെ കളിയും വീട്ടുകാരുമൊക്കെ പുറത്തായി.
മൂന്നാറിലെ എസ്റ്റേറ്റ് ടീമുകൾ വാശിയോടെ ജേഴ്സിയണിഞ്ഞ് എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ട്രാക്ടറിൽ ടീം എത്തുേമ്പാൾ, ഗ്രൗണ്ടിന് പുറത്ത് ആവേശം പകരാൻ സ്ത്രീകൾ അടക്കമുള്ളവർ നേരത്തെ എത്തിയിരുന്നു. തോൽവിയും ജയവും ആയിരുന്നില്ല, മറിച്ച് സ്പോർട്സ്മാൻ സ്പിരിറ്റിലായിരുന്നു കാര്യം. തൊഴിലാളിയും ഫീൽഡ് ഒാഫീസറും ചില എസ്റ്റേറ്റുകളിൽ മാനേജറന്മാരും ഒന്നിച്ച് ജേഴ്സിയണിഞ്ഞ് കളിക്കാനിറങ്ങിയിരുന്നു. കാലം പുരോഗമിച്ചപ്പോൾ ബൂട്ടണിഞ്ഞായി മൽസരം. ഇന്നിപ്പോൾ എസ്റ്റേറ്റുകളുടെ എണ്ണം കുറഞ്ഞു. ടീമുകൾ ശോഷിച്ചു. ഫീൻലേ ഷീൽഡ് കണ്ടിട്ട് വർഷങ്ങളായി. കളിക്കളത്തിൽ ആധിപത്യ പുലർത്തിയിരുന്ന സെവന്മലയും വർക്ഷോപ്പും പേരിൽ ഇല്ലാതായി.
ഗ്രൗണ്ടിനോട് ചേർന്നുള്ള ലോവർ പ്രൈമറി സ്കുളിൽ പഠിക്കുേമ്പാൾ തുടങ്ങിയതാണ് കളി കാണൽ. അന്ന്, ഞങ്ങൾ ടൗണുകാർക്ക് സ്വന്തമായി ടീമില്ല. കൂട്ടുകാരിൽ ബഹുഭൂരിപക്ഷവും വർക്ഷോപ്പിലെ ജീവനക്കാരുടെ മക്കൾ ആയതിനാൽ ഞങ്ങളുടെ ടീമും വർക്ഷോപ്പായി. അവരുടെ ശത്രുക്കൾ ഞങ്ങളുടെയും ശത്രുക്കളായി. ഇടക്ക് ഹെഡ് ക്വാർേട്ട്സ് ടീം ഇറങ്ങുേമ്പാൾ ഞങ്ങളിൽ ചിലർ ആ പക്ഷത്താകും. എങ്കിലും ഞങ്ങൾ വർക്ഷോപ്പിനൊപ്പം, അതിന് മറ്റൊരു കാരണവുമുണ്ട്. അന്നത്തെ മികച്ച ടീമുകളിലൊന്നായിരുന്നു വർക്ഷോപ്പ്. മറ്റൊരു മികച്ച ടീം ഗ്രൗണ്ടിനോട് ചേർന്നുള്ള സെവന്മല എസ്റ്റേറ്റും. ഹൈസ്കുൾ കഴിയുന്നത് വരെ ഞങ്ങൾ വർക്ഷോപ്പിൻറ ആരാധകരായി ടീമിനെ പ്രോൽസാഹിപ്പിച്ചു. സെവന്മല ശത്രു പക്ഷത്തും.
അന്നൊക്കെ ഇടക്കിടെ കളിക്കളത്തിൽ അടിയും പൊട്ടുമായിരുന്നു. റഫറിയെ ചൊല്ലിയാകും തർക്കം. ചോക്കനാടിലെ ഗോപാലൻ റഫറിയുടെ ആക്ഷൻ ഇപ്പോഴും ഒാർമ്മയിലുണ്ട്. വർക്ഷോപ്പ് ടീമിൻറ ഗോൾ കീപ്പറായി തമിഴ്നാടിൽ നിന്നെത്തിയ ഞങ്ങടെ മായാവിയുടെ സ്റ്റൈലും പലരും പിന്തുടർന്നു. സെവന്മലയുടെ മികച്ച കളിക്കാരനായിരുന്ന ശേഖറണ്ണൻറ മരണവും മറക്കാനാവില്ല. എസ്റ്റേറ്റ് മാനേജറായിരുന്ന വിജയകുമാർ സാറൊക്കെ ഞങ്ങടെ ചെറുപ്പത്തിലെ ഹിറോയായിരുന്നു.
ഒരു ഘട്ടം കഴിഞ്ഞതോടെ ഞങ്ങടെ തലമുറയിൽപ്പെട്ടവരായി കളിക്കാർ. വിവിധ എസ്റ്റേറ്റുകൾക്ക് വേണ്ടി ബൂട്ട് കെട്ടുന്നവർ മൂന്നാർ ഹൈസ്കുളിൽ പഠിച്ച് വളർന്നവർ. അലക്സാണ്ടറും പ്രസാദും ഡോമിനിക്കും പി.എ. ജോസഫും സെബാസ്റ്റ്യൻ കെ ജോസഫും റഫീഖും ഷിബുവും സെൽവരാജും ശേഖറും അവരിൽ ചിലർ. കുര്യൻ, സ്റ്റാൻലി, ജെയ്ലാനി, സുധീ, മണി അങ്ങനെ ആ പട്ടി നീളുന്നു. അതോടെ    എല്ലാ ടീമുകളും ഞങ്ങളുടെ ടീമായി. വർക്ഷോപ്പിനും സെവന്മലക്കും ഒപ്പം നല്ലതണ്ണിയും ചൊക്കനാടും ദേവികുളവും കുണ്ടളയുമൊക്കെ മികച്ച ടീമുകളായി മാറി.
ഇടക്ക് ഫിൻലേ ഷീൽഡ് അല്ലാതെ മറ്റ് ടൂർണമെൻറുകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും ക്ലച്ച് പിടിച്ചില്ല. മൂന്നാർ മേളയുടെ ഭാഗമായി ഒരിക്കൽ സംഘടിപ്പിച്ച വനിത ഫുട്ബോൾ മൽസരം ആകെട്ട, കാണികളുശട കാര്യത്തിൽ റിക്കാർഡിട്ടു.
പിന്നിട് ജില്ല ഫുട്ബോൾ അസോസിയേഷൻറ എക്സിക്യുട്ടീവ് അംഗമായതോടെ സംഘാടകൻറ റോളിലെത്തി. വിജയകുമാർ സാർ ഇടുക്കി ഡി.എഫ്.എയുടെ പ്രസിഡൻറായതിന് ശേഷമാണ് മൂന്നാറിലെ ഫിൻലേ ഷീൽഡിലും പ്രൊഫഷണൽ നിലവാരം കൈവന്നത്. ടാറ്റാ കമ്പനി ടീമും വാർത്തെടുത്തു. ഇപ്പോൾ കമ്പനിക്ക് ടീമില്ല, അന്ന് തുടർന്ന് വന്ന ഫിൻലേ ഷീൽഡ് ഇപ്പോളും തുടരുന്നു. 1940ലാണ് ഫിൻലേ ഷീൽഡിന് തുടക്കമെന്നാണ് കിട്ടിയ വിവരം.


24 February 2018

ഒർമ്മകൾക്കൊപ്പം ആലുവപുഴയോരത്ത്









ഒരുപൊതി ചോർ വാങ്ങി രണ്ടും മൂന്നും പേർ കഴിച്ചിരുന്ന കാലം,ബോണ്ടയും പോറോട്ടയുമൊക്കെ ഷെയർ ചെയ്ത് കഴിച്ചിരുന്ന നാളുകൾ, ഗ്രൂപ്പും അഭിപ്രായ വിത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും വലുപ്പ^ചെറുപ്പമില്ലാതെ ഭാരവാഹികൾ ഒരു പായയിൽ കൊതുക് കടിയേറ്റ് കിടന്നിരുന്ന ദിവസങ്ങൾ..........അങ്ങനെയുമുണ്ടായിരുന്നു കേരളത്തിലെ വിദ്യാർഥി രാഷ്ട്രിയത്തിൽ. 1957ൽ കെ.എസ്.യു രൂപപ്പെട്ട നാളുകളിൽ ഇത്തരം കഷ്ടപ്പാടുകൾ അനുഭവിച്ചത് മുൻകാല നേതാക്കൾ പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കെ.എസ്.യു പ്രവർത്തകർ ഏറ്റവും കുടുതൽ കഷ്ടപ്പാടുകൾ അനുഭവിച്ചതും പട്ടിണി കിടന്നതും 1982ലെ പിളർപ്പിനെ തുടർന്നുള്ള നാളുകളിലായിരുന്നിരിക്കണം. അത്കൊണ്ട് തന്നെയാണ്, അന്നത്തെ പ്രവർത്തകരുടെ സൗഹൃദത്തിന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റ് കുറയാത്തും കുറച്ച് സമയം ഒന്നിച്ചിരിക്കാമെന്ന് അറിയിച്ചപ്പോൾ എല്ലാവരും മറ്റ് തിരക്കുകൾ മാറ്റി വെച്ച് ഒാടിയെത്തിയതും.
കോളജുകളിലും സ്കൂളിലുമൊക്കെ ക്ലാസ് മേറ്റ്സ് എന്ന പേരിൽ സംഗമം നടക്കാറുണ്ട്. പക്ഷെ, ഒരു കാലഘട്ടത്തിൽ ഒരുപാർട്ടിയിൽ പ്രവർത്തിച്ച് പലതായി പിരിഞ്ഞവർ  ഒത്ത് ചേരുകയോ? പലർക്കും തമാശയായിട്ടാണ് തോന്നിയത്. പക്ഷെ, ആ സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ടവർ വലിയ ആവേശത്തിലും. മുപ്പത് വർഷത്തിന് ശേഷം തമ്മിൽ കാണാനുള്ള ആവേശം പലരിലും പ്രകടമായിരുന്നു. 1982മുതലുള്ള കാലയളവിൽ കെ.എസ്.യു^എസിൽ പ്രവർത്തിച്ചവരുടെ സംഗമം എന്നതായിരുന്നു ഉദേശം.
കെ.എസ്.യു^എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആൻറണി പനന്തോട്ടത്തിൻറ മകൻറ വിവാഹത്തിന് പള്ളിമുറ്റത്ത് ഞങ്ങൾ ചിലർ പഴയകാര്യങ്ങൾ പറഞ്ഞു വന്നപ്പോഴാണ്,എങ്കിൽ ഒന്നിച്ച് കൂടിയാലോ എന്ന ചിന്തയുണ്ടായത്. കെ.എസ്.യു^ എസ് പ്രസിഡൻറായിരുന്ന ഇപ്പോഴത്തെ എൻ.എസ്.എസ് എച്ച്.ആർ.ഡി സെക്രട്ടറി കെ.ആർ.രാജൻ, എൻ.സി.പി നേതാവ് സലിം പി മാത്യു, പത്തനംതിട്ട ഡി സി സി ജനറൽ സെക്രട്ടറി കാട്ടുർ അബ്ദുൾസലാം, അഭിഭാഷകവൃത്തിയിൽ സജീവമായിട്ടുള്ള സാബു െഎ കോശി, ടോം, കർഷകനായ വിൽസൺ നെടുങ്കല്ലേൽ എന്നിവരാണ് അന്ന് വിവാഹത്തിൽ സംബന്ധിച്ചത്. അമേരിക്കയിലുള്ള ജോയ് ഇട്ടനും ആസ്ത്രേലിയിലുള്ള ജോൺസൺ മാമലശേരിയും എത്തുന്ന തിയതി കൂടി കണക്കാക്കി ഒത്ത് കൂടാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. ഞങ്ങൾ അന്നത്തെ കെ.എസ്.യുക്കാർ ജ്യേഷ്ഠ സഹോദരനായി കാണുന്ന അഡ.പി.നാരായണനുമായി സംസാരിച്ചപ്പോൾ അദേഹവും വലിയ ആവേശത്തിലായി. കെ.എസ്.യു കണ്ണുർ ജില്ല പ്രസിഡൻറായിരുന്ന അഡ.വി.ജയരാജിൻറ മക്കളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയപ്പോഴാണ് തിയതിയെ കുറിച്ച് ചർച്ച നടന്നത്. ഞാനും മാമലശേരിയും പി.നാരായണും കൂടിയാലോചിച്ചും മറ്റുള്ളവരെ ഫോണിൽ ബന്ധപ്പെട്ടും ഫെബ്രുവരി 18 ഞായർ എന്ന തിയതി കുറിച്ചു. ഇതിനിടെ ജോയ് ഇട്ടൻറ പിതാവ് മരണപ്പെട്ടിരുന്നു. അദേഹത്തിൻറ മരണാനന്തര ചടങ്ങുകൾ (40^ാം ദിനം) ഫെബ്രുവരി 19നാണ് എന്നതാണ് 18 തെരഞ്ഞെടുക്കാൻ കാരണം.
മടക്ക യാത്രയിൽ ഞാനും മാമലേശരിയും കൂടി കെ.എസ്.യു^എസ് പ്രസഡിൻറായിരുന്ന കെ.കെ.രാധാകൃഷ്ണനെ അദേഹത്തിൻറ വീട്ടിലെത്തി കണ്ടു. ഒരിക്കൽ കേരളത്തെ ആവേശത്തിലാക്കിയ യുവ നേതാവ് ഇപ്പോൾ കിടപ്പിലാണ്.
മടക്കയാത്രയിലാണ് സംഗമത്തിലേക്ക് ക്ഷണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. 1982മുതൽ 1987വരെയുള്ള കാലയളവിൽ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചവരെയും ജില്ല പ്രസിഡൻറുമാരായിരുന്നവരെയും ക്ഷണിക്കാനായിരുന്നു തിരുമാനം. ആദ്യം കെ.എസ്.യുക്കാരുെട കൂട്ടായ്മയെന്ന് തീരുമാനിച്ചുവെങ്കിലും അത്  യൂത്ത് കോൺഗ്രസിലേക്ക് നീണ്ടു. സംഭവം അറിഞ്ഞ മുതിർന്ന നേതാക്കളും ആവേശത്തിലായതോടെയാണ് അവരെയും ക്ഷണിക്കാൻ തീരുമാനിച്ചത്. ഒാർമ്മകൾക്കൊപ്പം എന്ന പേരും നിശ്ചയിച്ചു.
ആലുവ ഗസ്റ്റ് ഹൗസ് എന്നാണ് സംഗമ കേന്ദ്രമായി നിശ്ചയിച്ചത്. എന്നാൽ അവസാന നിമിഷം സാേങ്കതിക കാരണങ്ങളാൽ ഗസ്റ്റ് ഹൗസ് ലഭിക്കില്ലെന്നറിഞ്ഞതോടെ വൈ എം സി എയിലേക്ക് മാറ്റി. അതും ഒരർഥത്തിൽ നോൾസ്റ്റാജിയ ആയി. 1982ലെ പിളർപ്പിനെ തുടർന്ന് ആദ്യ കെ.എസ്.യു ക്യാമ്പ് നടന്നത് വൈ എം സി എയിലാണ്. ഒാർമ്മകൾക്കൊപ്പം പരിപാടിക്ക് എത്തിയ പലരും അത് അനുസ്മരിച്ചു.
1986ൽ കോൺഗ്രസ്^െഎയിലേക്ക് മടങ്ങാനുള്ള വർക്കിംഗ് കമ്മിറ്റി തീരുമാനമാണ് കോൺഗ്രസ്^എസിലെ പലവഴിക്കാക്കിയത്. അന്നത്തെ നേതാക്കൾ ഇന്ന് പലയിടത്താണ്. ചിലർ കോൺഗ്രസ്^െഎയിൽ. മറ്റ് ചിലർ എൻ.സി.പിയിൽ, വേറെ കുറച്ച് പേർ കടന്നപ്പള്ളിക്കൊപ്പം കോൺഗ്രസ്^എസ് എന്ന പേരിൽ. തീർന്നില്ല, ജനതാദളിലും സി പി എമ്മിലും ബി ജെ പിയിലും കേരള കോൺഗ്രസിലും നമ്മുടെ പഴയ സഹപ്രവർത്തകരുണ്ട്. കുറച്ച് പേർ രാഷ്ട്രിയം ഉപേക്ഷിച്ചു. മാധ്യമ പ്രവർത്തനം, അഭിഭാഷകർ, പ്രവാസം അങ്ങനെ പലവഴിക്ക് തിരിഞ്ഞു. എന്നാൽ, അതൊന്നും സൗഹൃദത്തിനും കൂട്ടായ്മക്കും തടസമായില്ല.
18ന് രാവിലെ വലിയ സന്തോഷത്തോടെയാണ് എല്ലാവരും ഒാടിയെത്തിയത്. വർഷങ്ങൾക്ക് ശേഷം കണ്ടവർ, പരസ്പരം തിരിച്ചറിയാനാകാതെ പേര് ചോദിച്ച് സൗഹൃദം പുതുക്കുകയും അടുത്ത നിമിഷം ആലിംഗനം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തവർ. കാരണവരെ പോലെ കബീർ മാഷും കെ.ശങ്കരനാരായണപിള്ളയും ജോസ് വക്കിലും സുലൈമാൻ റാവുത്തറും കരകുളവും. ചർച്ചയിൽ ചൂരലെടുത്ത് പി എം സുരഷ്ബാബുവേട്ടൻ. ഇൗ ദിനത്തിന് വേണ്ടി കാത്തിരുന്നുവെന്നാണ് വി.എൻ.ജയരാജ് പറഞ്ഞത്. NSUI (S)ൻറയും യൂത്ത് കോൺഗ്രസിൻറയും ദേശിയ പ്രസിഡൻറും പിന്നിട് KPCC സെക്രട്ടറിയുമായിരുന്ന വി.എൻ.ജയരാജ് എങ്ങുമെത്തിയില്ലായെന്നത് നമ്മുടെ സ്വകാര്യ ദു:ഖമാണ്.
പറഞ്ഞിട്ടും തിരാത്ത വിശേഷങ്ങളുമായാണ് ഉച്ചക്ക് ശേഷം വൈ എം സി എ വീണ്ടത്. അടുത്ത കൂട്ടായ്മക്ക് വയനാടിലെ പള്ളിയിൽ വീട്ടിലേക്ക് മുൻ KPYCC ട്രഷറർ പി.സൂപ്പിയുടെ ക്ഷണമുണ്ട്. കൊല്ലത്ത് സൗകര്യമൊരുക്കാമെന്ന് തൊടിയിൽ ലൂഖ്മാനും.
പി.ബാലഗോപാൽ, അഡ.എം.വേണുഗോപാൽ,കെ.വി.ആൻറണി, കുരുവിള അഗസ്റ്റിൻ (തങ്കച്ചൻ), സി.എൻ.ശിവൻകുട്ടി,എം.സജിത്, വി.ജയരാജൻ, അഹമ്മദ് അമ്പലപ്പുഴ,കെ.ജി.രാജൻ,അഡ.എ.എ.ഹക്കിം,ബാു എലിയാസ്,പ്രൊഫ.പി.കെ.രാജശേഖരൻ നായർ,കെ.ആർ.രാജൻ, ചന്ദനത്തോപ്പ് അജയകുമാർ,അഡ.ജേക്കബ്ബ് ജോസഫ്, പി.ചന്ദ്രമോഹൻ, അനിൽ നെൽ സഖറിയാസ്, ഇ. ബി.അനിൽദാസ്, സി.രഘുനാഥ്, സലിം പി മാത്യു, പോൾ സി ജോസഫ്, ജോർജ് അഗസ്റ്റിൻ, കെ.ഷാജി, സി വി അജിത്, ബി.ജ്യോതിർനിവാസ്, ഏലിയാസ്  പി മണ്ണപ്പിള്ളി, ശശിധരൻ മുപ്ലേരി,മൂസ പന്തീരങ്കാവ്, എം.പി.സൂര്യദാസ്, കെ.ടി.അരവിന്ദാക്ഷൻ, അഡ.പി.എം.ജോർജ്കുട്ടി, കെ.കെ.പ്രദീപ്, അഡ:.എ.കെ.സെയ്ത്മുഹമ്മദ്,സേവ്യർ ആൻറണി, പി.എസ്.ചന്ദ്രശേഖരൻ പിള്ള, എം്അൻസാരി, കെ.പി.രാമനാഥൻ, ബി.അലവി, എൻ.വി.പ്രദീപ്കുമാർ, അഡ.ബിജൂ ഉമ്മൻ,കാട്ടുർ അബ്ദുൾ സലാം, മാമ്മൻ െഎപ്പ് എക്സ് എം.എൽ.എ, പി.നാരായണൻ, ആൻറണി പനന്തോട്ടം, കെ.ജി.ബിബിൻ, പ്രദീപ് പാറപ്പുറം എന്നിങ്ങനെ ഒാർമ്മകൾക്കൊപ്പം കൂട്ടായ്മയിൽ സംബന്ധിച്ച എല്ലാവർക്കും പഴയ ഒാർമ്മകൾ പങ്ക് വെക്കാനുണ്ടായിരുന്നു. പക്ഷെ, സമയം തടസമായി.

09 February 2018

പിൻഹിറോ അച്ചൻറ ഒാർമ്മയിൽ





കഴിഞ്ഞ ദിവസം മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയത്തിൽ ഏറെ സമയം ഇരിക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകനായിരുന്ന പ്രശസ്ത ഫോേട്ടാഗ്രാഫർ സി.കുട്ടിയാപിള്ളയുടെ മകൾ യോഹിനിയുടെ വിവാഹ ചടങ്ങുകളായിരുന്നു മൗണ്ട് കാർമ്മൽ ദേവാലയത്തിൽ.
വിവാഹ ചടങ്ങുകൾ നടക്കുേമ്പാൾ എൻറ ഒാർമ്മകൾ  അഗസ്റ്റിൻ പിൻഹിറോ അച്ചനിലേക്കായിരുന്നു.
മൂന്നാറിൻറ സാംസ്കാരിക നായകൻ കൂടിയായിരുന്നു ഇടവക വികാരിയായ പിൻഹിറോ അച്ചൻ. പിൻഹീറോ അച്ചനും ഇമാം പരീത് മൗലവിയും മൂന്നാർ ദേവസ്വം പ്രസിഡൻറ് സി. കെ. കൃഷ്ൺ ചേട്ടനും ഒന്നിച്ചായിരുന്നു പൊതു വിഷയങ്ങളിൽ ഇടപ്പെട്ടിരുന്നത്.
അച്ചൻ മൂന്നാറിൽ വന്നത് മുതൽ എൻറ ഒാർമ്മയിലുണ്ട്. മൗണ്ട് കാർമ്മൽ പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിച്ചിരുന്ന ബേബി ക്ലാസിലായിരുന്നു എൻറ ആദ്യ പഠനം. അന്ന് വിദേശിയായ മരിയൻ അച്ചനായിരുന്നു വികാരി. പക്ഷെ, ഒാർമ്മയിൽ ഇല്ല.
1898ൽ സ്ഥാപിച്ച മൂന്നാർ മൗണ്ട് കാർമ്മൽ പള്ളിയിലെ ഇൻഡ്യക്കാരനായ ആദ്യ വികാരിയായി  1966ലാണ് പിൻഹിറോ അച്ചൻ മൂന്നാറിൽ ചുമതലയേൽക്കുന്നത്. 1990ൻറ ആദ്യം വരെ അച്ചൻ മൂന്നാറിലുണ്ടായിരുന്നു. അച്ചന് മതവും ജാതിയും ഉണ്ടായിരുന്നില്ല.പള്ളി മേടയിൽ ആർക്കും ചെല്ലാമായിരുന്നു. അച്ചൻറ പൗരോഹിത്യ ജൂബിലി ആഘോഷം ഇടവകയുടെ മാത്രമായിരുന്നില്ലല്ലോ,മുന്നാറിൻറ മറ്റൊരു കാർത്തികയിരുന്നു ആ ദിവസം. രാത്രി നടന്ന സമ്മേളനത്തിൽ എല്ലാവരും ഉണ്ടായിരുന്നു.
അച്ചന് എല്ലാവരെയും അറിയാമായിരുന്നു. ആരുടെ മക്കളാണെന്ന് പോലും. അത് കൊണ്ടാണല്ലോ, ക്രിസ്തുമസ്, ഇൗസ്റ്റർ, പുതുവൽസര രാത്രികളിൽ എല്ലാവരും സംബന്ധിച്ചിരുന്നത്.
പള്ളിയിൽ ചെലവഴിച്ച സമയമത്രയും എൻറ ഒാർമ്മയിൽവന്നതും അച്ചനുമായുള്ള വ്യക്തിപരമായ അടുപ്പമായിരുന്നു. എസ്.എസ്.എൽ.സി കഴിഞ്ഞപ്പോൾ എൻജിനിയറിംഗ് ഡിപ്ലോമക്ക് പോകണെമന്നായിരുന്നു ആഗ്രഹം. പക്ഷെ, 234 മാർക്കുള്ള എനിക്ക് മെറിറ്റിൽ കിട്ടിലല്ലോ. നേരെ ചെന്നത് പള്ളിമേടയിലേക്ക്.  ആലപ്പുഴ കാർമ്മൽ പോളിടെക്നിക്കിലെ മാനേജർ അച്ചന് പിൻഹിറോ അച്ചൻ ഒരു കത്ത് തന്നു. കത്തുമായി ഞാൻ പുന്നപ്രയിലെത്തി. പക്ഷെ, മാനേജ്മെൻറ് ക്വാട്ടയ്ക്കും മിനിമം മാർക്കുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. പിന്നിട് സമരവും ബഹളവും ഒക്കെയായി നടക്കുന്നതിനിടെയാണ് വിദ്യാർഥി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മൂന്നാർ ടൗണിൽ ഞാൻ നിരാഹാരം കിടന്നത്.  ഒരു മഴക്കാലത്തായിരുന്നു അത്.  അന്ന് അച്ചൻ  ഒരു ബെഡ്ഷീറ്റ് തന്നാണ് നിരാഹാര പന്തലിലേക്ക് അയച്ചത്. അന്തരിച്ച കെ.എം.പരീത് ലബ്ബ ഒരു ചാക്ക് കരിയും അടുപ്പും എത്തിച്ചു.
മൂന്നാർ കോളജ്, മൂന്നാർ ടൗൺ വികസനം, മൂന്നാർ ഹൈഡാമിന് എതിരെയുള്ള സമരം, മൂന്നാർ മേള തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും പിൻഹിറോ അച്ചൻ നേതൃനിരയിലുണ്ടായിരുന്നു. വിജയപുരം രൂപതയുടെ വികാരി ജനറാൾ ആയാണ് അച്ചൻ മൂന്നാർ വിട്ടത്. തൃശുർ ജില്ലയിലെ പടിയുർ സ്വദേശിയായിരുന്നു പിൻഹിറോ അച്ചൻ. 2006 ഡിസംബർ ആറിന് അച്ചൻ ലോകത്തോട് വിടവാങ്ങി. പിൻഹീറോ അച്ചൻ ഇന്നില്ലെങ്കിലും അദേഹത്തിൻറ ഒാർമ്മകൾ മൂന്നാറിനൊപ്പമുണ്ട്. അച്ചൻ ജീവിച്ച മൂന്നാറല്ല, ഇന്നത്തേത് എന്ന ദു:ഖമുണ്ട്. മതവും ജാതിയും മാത്രമല്ല, എല്ലാം കച്ചവട കണ്ണ് മാത്രമായി. 

24 January 2018

മൂന്നാറിലെ പെൺപള്ളികൂടം 60 വർഷം പിന്നിടുേമ്പാൾ



മൂന്നാറിലെ പെൺപള്ളികൂടം 60വർഷം പിന്നിടുകയാണ്. സമാപന ചടങ്ങിലേക്ക് ക്ഷണമുണ്ട്. പക്ഷെ, പോകാൻ കഴിയില്ല.
ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിനെ പൂർണമായി പെൺപള്ളികൂടമെന്ന് പറയാൻ കഴിയുമോ? ആദ്യ കാലത്ത് ഏഴാം ക്ലാസ് വരെ ആൺകുട്ടികൾക്കും പ്രവേശനമുണ്ടായിരുന്നു. പിന്നിടത് അഞ്ചാം ക്ലാസാക്കി ചുരുക്കിയെന്നാണ് അറിവ്. എന്തായാലും എനിക്ക് പ്രവേശനം തന്നില്ല. നാലാം ക്ലാസിലേക്കാണ് എനിക്ക് വേണ്ടി പിതാവ് പ്രവേശനം തേടിയത്. പക്ഷെ, അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലില്ലിയൻ ഒറ്റയടിക്ക് പറഞ്ഞു, നിനക്ക് അഡ്മിഷനില്ലെന്ന്. എന്നാൽ, ആ സമയത്ത് തന്നെ എൻറ ഇളയ സഹോദരിക്ക് പ്രവേശനം നൽകിയിരുന്നു. പിന്നിട് മറ്റൊരു സഹോദരിക്കും പ്രവേശനം നൽകി.
അഡ്മിഷൻ നിഷേധിച്ചുവെങ്കിലും നമുക്ക് സ്കുളിനെ ഉപേഷിക്കാൻ കഴിയില്ലല്ലോ. എൻറ പിതാവിൻറ പ്രിയ ശിഷ്യൻ നെൽസൺ ചേട്ടൻ താമസിച്ചിരുന്നത് സ്കൂളിന് അടുത്തായിരുന്നു. മിക്കവാറും ഞങ്ങൾ കുട്ടികളും വീട്ടിലുണ്ടാകും. അതിനാൽ തന്നെ കോൺവെൻറ് സ്കൂളിലെ യുവജനോൽസവം, വാർഷികം എന്നിവക്കൊക്കെ ഞങ്ങളും കാഴ്ചക്കാരായി. ഒരിക്കൽ സയൻസ് എക്സിബിഷൻ നടത്തിയപ്പോഴും കാഴ്ചക്കാരനായി ഞാനുണ്ടായിരുന്നു.
പിന്നിട് ഞാൻ കോൺവെൻറ് സ്കുളിലെത്തിയിരുന്നത് തനിച്ചായിരുന്നില്ല. മുന്നാർ ഗവ. ഹൈസ്കുളിലെ വിദ്യാർഥികൾക്കൊപ്പം മുദ്രാവാക്യമൊക്കെ വിളിച്ച് എത്രയോ തവണ ഗേറ്റിനടുത്ത് എത്തി. മുദ്രവാക്യം വിളി കേൾക്കുന്നതോടെ സിസ്റ്റർ ലില്ലിയൻറ നിർദേശ പ്രകാരം കൂട്ടമണി മുഴങ്ങും. അതോടെ വന്ന അതേ ആവേശത്തിൽ തിരിച്ച് ടൗണിലേക്കും. അന്ന് ബോർഡിംഗ് സ്കുൾ കൂടിയായിരുന്നു എൽ.എഫ്.ജി.എച്ച്.എസ്. എസ്റ്റേറ്റുകളിൽ നിന്നുള്ള പെൺകുട്ടികൾക്ക് വേണ്ടിയായിരുന്നു ഹോസ്റ്റൽ. സമരം പൊളിക്കാൻ ഇത് ഒരു മറയാക്കിയിരുന്നു സിസ്സർമാർ. ബോർഡിംഗിലെ കുട്ടികൾ എന്ന പേരിൽ ഒമ്പത് പത്താ ക്ലാസുകാരെ കോൺവെൻറിലേക്കയക്കും. ഞങ്ങൾ റോഡിലെത്തുേമ്പാൾ ക്ലാസും തുടരും.
ആ ഒരു കാലം കഴിഞ്ഞതോടെ ഞാൻ സ്കുളിെൻറ മിത്രമായി. സിസ്റ്റർ ലില്ലിയനും പിന്നിട് ഹെഡ്മിസ്ട്രസായ സിസ്സർ മാർഗരേറ്റും സിസ്റ്റർ മാർക്കും സിസ്റ്റർ മേഴ്സിയുമൊക്കെ വലിയ അടുപ്പക്കാരായി. മരണത്തിന് ഏതാണ്ട് ഒരാഴ്ച മുമ്പ് വരെ സിസ്റ്റർ മാർക്ക് (സിസ്റ്റർ അൽഫോൺസ) വിളിക്കുമായിരുന്നു. കടുത്ത പ്രമേഹ രോഗിയായിരുന്ന സിസ്റ്റർ എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിക്കെ മരിച്ചു.
ഒരിക്കൽ സമരക്കാരുടെ നേതാവായിരുന്ന എനിക്ക് പിന്നിട് പലതവണ സ്കുളിൽ പ്രസംഗിക്കാൻ അവസരം തന്നു. മുഴുവൻ സമയ മാധ്യമ പ്രവർത്തകനായി മൂന്നാർ വിടുന്നത് വരെ ആ ബന്ധം തുടർന്നു.
എനിക്ക് കോൺവെൻറ് സ്കുളിൽ പ്രവേശനം തന്നില്ലെങ്കിലും സ്കുൾ പ്രവർത്തിച്ച് തുടങ്ങിയ അതേ ക്ലാസ്മുറിയിലാണ് ഞാൻ ആദ്യാക്ഷരം കുറിച്ചത് എന്ന പ്രത്യേകതയുണ്ട്. അതായത് എന്നെ തോൽപിക്കാൻ കഴിഞ്ഞില്ലെന്ന്. 1957ൽ മൂന്നാർ മൗണ്ട് കാർമ്മൽ പള്ളിയോട് ചേർന്ന പാരിഷ് ഹാളിലാണ് ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കുൾ പ്രവർത്തിച്ച് തുടങ്ങിയത്. പിന്നിട് സ്കുൾ നല്ലതണ്ണിയിലേക്ക് മാറിയതോടെ അവിടെ റോസമ്മ ടീച്ചറുടെ ബേബി ക്ലാസ് ആരംഭിച്ചു. അവിടെയാണ്  ഞാൻ ആദ്യാക്ഷരം കുറിച്ചത്.
എത്രയോ മിടുക്കർ ഇൗ പെൺപള്ളികൂടത്തിൽ നിന്നും പുറത്തിറങ്ങി. െഎ.പി.എസുകാരിയും െഎ പി എസുകാരനും ഡോക്ടർമാരും എൻജിനിയറമാരും അദ്ധ്യാപികമാരും തുടങ്ങി എത്രയോ പേർ. അവരിൽ സ്വകാര്യ ദു:ഖമായി അവശേഷിക്കുന്നത് സുര്യനെല്ലിയിലിലെ ആ പെൺകുട്ടിയാണ്. അവൾ ഇൗ സ്കൂളിലെ വിദ്യാർഥിനിയായിരുന്നല്ലോ. വിധി എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
ജൂബിലി ആഘോഷ സമാപനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.