Pages

24 January 2018

മൂന്നാറിലെ പെൺപള്ളികൂടം 60 വർഷം പിന്നിടുേമ്പാൾ



മൂന്നാറിലെ പെൺപള്ളികൂടം 60വർഷം പിന്നിടുകയാണ്. സമാപന ചടങ്ങിലേക്ക് ക്ഷണമുണ്ട്. പക്ഷെ, പോകാൻ കഴിയില്ല.
ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂളിനെ പൂർണമായി പെൺപള്ളികൂടമെന്ന് പറയാൻ കഴിയുമോ? ആദ്യ കാലത്ത് ഏഴാം ക്ലാസ് വരെ ആൺകുട്ടികൾക്കും പ്രവേശനമുണ്ടായിരുന്നു. പിന്നിടത് അഞ്ചാം ക്ലാസാക്കി ചുരുക്കിയെന്നാണ് അറിവ്. എന്തായാലും എനിക്ക് പ്രവേശനം തന്നില്ല. നാലാം ക്ലാസിലേക്കാണ് എനിക്ക് വേണ്ടി പിതാവ് പ്രവേശനം തേടിയത്. പക്ഷെ, അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലില്ലിയൻ ഒറ്റയടിക്ക് പറഞ്ഞു, നിനക്ക് അഡ്മിഷനില്ലെന്ന്. എന്നാൽ, ആ സമയത്ത് തന്നെ എൻറ ഇളയ സഹോദരിക്ക് പ്രവേശനം നൽകിയിരുന്നു. പിന്നിട് മറ്റൊരു സഹോദരിക്കും പ്രവേശനം നൽകി.
അഡ്മിഷൻ നിഷേധിച്ചുവെങ്കിലും നമുക്ക് സ്കുളിനെ ഉപേഷിക്കാൻ കഴിയില്ലല്ലോ. എൻറ പിതാവിൻറ പ്രിയ ശിഷ്യൻ നെൽസൺ ചേട്ടൻ താമസിച്ചിരുന്നത് സ്കൂളിന് അടുത്തായിരുന്നു. മിക്കവാറും ഞങ്ങൾ കുട്ടികളും വീട്ടിലുണ്ടാകും. അതിനാൽ തന്നെ കോൺവെൻറ് സ്കൂളിലെ യുവജനോൽസവം, വാർഷികം എന്നിവക്കൊക്കെ ഞങ്ങളും കാഴ്ചക്കാരായി. ഒരിക്കൽ സയൻസ് എക്സിബിഷൻ നടത്തിയപ്പോഴും കാഴ്ചക്കാരനായി ഞാനുണ്ടായിരുന്നു.
പിന്നിട് ഞാൻ കോൺവെൻറ് സ്കുളിലെത്തിയിരുന്നത് തനിച്ചായിരുന്നില്ല. മുന്നാർ ഗവ. ഹൈസ്കുളിലെ വിദ്യാർഥികൾക്കൊപ്പം മുദ്രാവാക്യമൊക്കെ വിളിച്ച് എത്രയോ തവണ ഗേറ്റിനടുത്ത് എത്തി. മുദ്രവാക്യം വിളി കേൾക്കുന്നതോടെ സിസ്റ്റർ ലില്ലിയൻറ നിർദേശ പ്രകാരം കൂട്ടമണി മുഴങ്ങും. അതോടെ വന്ന അതേ ആവേശത്തിൽ തിരിച്ച് ടൗണിലേക്കും. അന്ന് ബോർഡിംഗ് സ്കുൾ കൂടിയായിരുന്നു എൽ.എഫ്.ജി.എച്ച്.എസ്. എസ്റ്റേറ്റുകളിൽ നിന്നുള്ള പെൺകുട്ടികൾക്ക് വേണ്ടിയായിരുന്നു ഹോസ്റ്റൽ. സമരം പൊളിക്കാൻ ഇത് ഒരു മറയാക്കിയിരുന്നു സിസ്സർമാർ. ബോർഡിംഗിലെ കുട്ടികൾ എന്ന പേരിൽ ഒമ്പത് പത്താ ക്ലാസുകാരെ കോൺവെൻറിലേക്കയക്കും. ഞങ്ങൾ റോഡിലെത്തുേമ്പാൾ ക്ലാസും തുടരും.
ആ ഒരു കാലം കഴിഞ്ഞതോടെ ഞാൻ സ്കുളിെൻറ മിത്രമായി. സിസ്റ്റർ ലില്ലിയനും പിന്നിട് ഹെഡ്മിസ്ട്രസായ സിസ്സർ മാർഗരേറ്റും സിസ്റ്റർ മാർക്കും സിസ്റ്റർ മേഴ്സിയുമൊക്കെ വലിയ അടുപ്പക്കാരായി. മരണത്തിന് ഏതാണ്ട് ഒരാഴ്ച മുമ്പ് വരെ സിസ്റ്റർ മാർക്ക് (സിസ്റ്റർ അൽഫോൺസ) വിളിക്കുമായിരുന്നു. കടുത്ത പ്രമേഹ രോഗിയായിരുന്ന സിസ്റ്റർ എറണാകുളം ലിസി ആശുപത്രിയിൽ ചികിൽസയിലിക്കെ മരിച്ചു.
ഒരിക്കൽ സമരക്കാരുടെ നേതാവായിരുന്ന എനിക്ക് പിന്നിട് പലതവണ സ്കുളിൽ പ്രസംഗിക്കാൻ അവസരം തന്നു. മുഴുവൻ സമയ മാധ്യമ പ്രവർത്തകനായി മൂന്നാർ വിടുന്നത് വരെ ആ ബന്ധം തുടർന്നു.
എനിക്ക് കോൺവെൻറ് സ്കുളിൽ പ്രവേശനം തന്നില്ലെങ്കിലും സ്കുൾ പ്രവർത്തിച്ച് തുടങ്ങിയ അതേ ക്ലാസ്മുറിയിലാണ് ഞാൻ ആദ്യാക്ഷരം കുറിച്ചത് എന്ന പ്രത്യേകതയുണ്ട്. അതായത് എന്നെ തോൽപിക്കാൻ കഴിഞ്ഞില്ലെന്ന്. 1957ൽ മൂന്നാർ മൗണ്ട് കാർമ്മൽ പള്ളിയോട് ചേർന്ന പാരിഷ് ഹാളിലാണ് ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കുൾ പ്രവർത്തിച്ച് തുടങ്ങിയത്. പിന്നിട് സ്കുൾ നല്ലതണ്ണിയിലേക്ക് മാറിയതോടെ അവിടെ റോസമ്മ ടീച്ചറുടെ ബേബി ക്ലാസ് ആരംഭിച്ചു. അവിടെയാണ്  ഞാൻ ആദ്യാക്ഷരം കുറിച്ചത്.
എത്രയോ മിടുക്കർ ഇൗ പെൺപള്ളികൂടത്തിൽ നിന്നും പുറത്തിറങ്ങി. െഎ.പി.എസുകാരിയും െഎ പി എസുകാരനും ഡോക്ടർമാരും എൻജിനിയറമാരും അദ്ധ്യാപികമാരും തുടങ്ങി എത്രയോ പേർ. അവരിൽ സ്വകാര്യ ദു:ഖമായി അവശേഷിക്കുന്നത് സുര്യനെല്ലിയിലിലെ ആ പെൺകുട്ടിയാണ്. അവൾ ഇൗ സ്കൂളിലെ വിദ്യാർഥിനിയായിരുന്നല്ലോ. വിധി എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
ജൂബിലി ആഘോഷ സമാപനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

No comments:

Post a Comment