Pages

09 February 2018

പിൻഹിറോ അച്ചൻറ ഒാർമ്മയിൽ





കഴിഞ്ഞ ദിവസം മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയത്തിൽ ഏറെ സമയം ഇരിക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകനായിരുന്ന പ്രശസ്ത ഫോേട്ടാഗ്രാഫർ സി.കുട്ടിയാപിള്ളയുടെ മകൾ യോഹിനിയുടെ വിവാഹ ചടങ്ങുകളായിരുന്നു മൗണ്ട് കാർമ്മൽ ദേവാലയത്തിൽ.
വിവാഹ ചടങ്ങുകൾ നടക്കുേമ്പാൾ എൻറ ഒാർമ്മകൾ  അഗസ്റ്റിൻ പിൻഹിറോ അച്ചനിലേക്കായിരുന്നു.
മൂന്നാറിൻറ സാംസ്കാരിക നായകൻ കൂടിയായിരുന്നു ഇടവക വികാരിയായ പിൻഹിറോ അച്ചൻ. പിൻഹീറോ അച്ചനും ഇമാം പരീത് മൗലവിയും മൂന്നാർ ദേവസ്വം പ്രസിഡൻറ് സി. കെ. കൃഷ്ൺ ചേട്ടനും ഒന്നിച്ചായിരുന്നു പൊതു വിഷയങ്ങളിൽ ഇടപ്പെട്ടിരുന്നത്.
അച്ചൻ മൂന്നാറിൽ വന്നത് മുതൽ എൻറ ഒാർമ്മയിലുണ്ട്. മൗണ്ട് കാർമ്മൽ പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിച്ചിരുന്ന ബേബി ക്ലാസിലായിരുന്നു എൻറ ആദ്യ പഠനം. അന്ന് വിദേശിയായ മരിയൻ അച്ചനായിരുന്നു വികാരി. പക്ഷെ, ഒാർമ്മയിൽ ഇല്ല.
1898ൽ സ്ഥാപിച്ച മൂന്നാർ മൗണ്ട് കാർമ്മൽ പള്ളിയിലെ ഇൻഡ്യക്കാരനായ ആദ്യ വികാരിയായി  1966ലാണ് പിൻഹിറോ അച്ചൻ മൂന്നാറിൽ ചുമതലയേൽക്കുന്നത്. 1990ൻറ ആദ്യം വരെ അച്ചൻ മൂന്നാറിലുണ്ടായിരുന്നു. അച്ചന് മതവും ജാതിയും ഉണ്ടായിരുന്നില്ല.പള്ളി മേടയിൽ ആർക്കും ചെല്ലാമായിരുന്നു. അച്ചൻറ പൗരോഹിത്യ ജൂബിലി ആഘോഷം ഇടവകയുടെ മാത്രമായിരുന്നില്ലല്ലോ,മുന്നാറിൻറ മറ്റൊരു കാർത്തികയിരുന്നു ആ ദിവസം. രാത്രി നടന്ന സമ്മേളനത്തിൽ എല്ലാവരും ഉണ്ടായിരുന്നു.
അച്ചന് എല്ലാവരെയും അറിയാമായിരുന്നു. ആരുടെ മക്കളാണെന്ന് പോലും. അത് കൊണ്ടാണല്ലോ, ക്രിസ്തുമസ്, ഇൗസ്റ്റർ, പുതുവൽസര രാത്രികളിൽ എല്ലാവരും സംബന്ധിച്ചിരുന്നത്.
പള്ളിയിൽ ചെലവഴിച്ച സമയമത്രയും എൻറ ഒാർമ്മയിൽവന്നതും അച്ചനുമായുള്ള വ്യക്തിപരമായ അടുപ്പമായിരുന്നു. എസ്.എസ്.എൽ.സി കഴിഞ്ഞപ്പോൾ എൻജിനിയറിംഗ് ഡിപ്ലോമക്ക് പോകണെമന്നായിരുന്നു ആഗ്രഹം. പക്ഷെ, 234 മാർക്കുള്ള എനിക്ക് മെറിറ്റിൽ കിട്ടിലല്ലോ. നേരെ ചെന്നത് പള്ളിമേടയിലേക്ക്.  ആലപ്പുഴ കാർമ്മൽ പോളിടെക്നിക്കിലെ മാനേജർ അച്ചന് പിൻഹിറോ അച്ചൻ ഒരു കത്ത് തന്നു. കത്തുമായി ഞാൻ പുന്നപ്രയിലെത്തി. പക്ഷെ, മാനേജ്മെൻറ് ക്വാട്ടയ്ക്കും മിനിമം മാർക്കുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. പിന്നിട് സമരവും ബഹളവും ഒക്കെയായി നടക്കുന്നതിനിടെയാണ് വിദ്യാർഥി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മൂന്നാർ ടൗണിൽ ഞാൻ നിരാഹാരം കിടന്നത്.  ഒരു മഴക്കാലത്തായിരുന്നു അത്.  അന്ന് അച്ചൻ  ഒരു ബെഡ്ഷീറ്റ് തന്നാണ് നിരാഹാര പന്തലിലേക്ക് അയച്ചത്. അന്തരിച്ച കെ.എം.പരീത് ലബ്ബ ഒരു ചാക്ക് കരിയും അടുപ്പും എത്തിച്ചു.
മൂന്നാർ കോളജ്, മൂന്നാർ ടൗൺ വികസനം, മൂന്നാർ ഹൈഡാമിന് എതിരെയുള്ള സമരം, മൂന്നാർ മേള തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും പിൻഹിറോ അച്ചൻ നേതൃനിരയിലുണ്ടായിരുന്നു. വിജയപുരം രൂപതയുടെ വികാരി ജനറാൾ ആയാണ് അച്ചൻ മൂന്നാർ വിട്ടത്. തൃശുർ ജില്ലയിലെ പടിയുർ സ്വദേശിയായിരുന്നു പിൻഹിറോ അച്ചൻ. 2006 ഡിസംബർ ആറിന് അച്ചൻ ലോകത്തോട് വിടവാങ്ങി. പിൻഹീറോ അച്ചൻ ഇന്നില്ലെങ്കിലും അദേഹത്തിൻറ ഒാർമ്മകൾ മൂന്നാറിനൊപ്പമുണ്ട്. അച്ചൻ ജീവിച്ച മൂന്നാറല്ല, ഇന്നത്തേത് എന്ന ദു:ഖമുണ്ട്. മതവും ജാതിയും മാത്രമല്ല, എല്ലാം കച്ചവട കണ്ണ് മാത്രമായി. 

No comments:

Post a Comment