Pages

01 August 2018

മുല്ലപ്പെരിയാർ നിറഞ്ഞ് കവിയാത്തിടത്തോളം ഇടുക്കിയിലെ ജലനിരപ്പിൽ ആശങ്ക വേണ്ട

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ ജൂലൈ ഒന്നിന്  2351 അടിയായിരുന്ന ജലനിരപ്പ് ജൂലൈ എട്ട് മുതലാണ് ഉയർന്ന് തുടങ്ങിയത്. മഴ ശക്തമായാൽ കുടുതൽ വെള്ളം തുറന്ന് വിടുന്നതിലൂടെയുണ്ടാകുന്ന നാശനഷ്ടം ഒഴിവാക്കാനാണ് കുറഞ്ഞ അളവിൽ വെള്ളം തുറന്ന്വിടാനുള്ള തിരുമാനമെന്ന് വേണം കരുതാൻ. ഇതിനർഥം ഇടുക്കി  ഡാമിലെ വെള്ളം അപ്പാടെ തുറന്ന് വിടുമെന്നല്ലെന്ന്  മനസിലാക്കണം. ഇതേസമയം, മുല്ലപ്പെരിയാറിൽ നിന്നും കുടുതൽ വെള്ളം തമിഴ്നാട് കൊണ്ട് പോകുന്നുവെന്നത് ഏറെ ആശ്വാസകരവുമാണ്.
അത്യപൂർവമായാണ് മൺസുൺ കാലയളവിൽ ഇടുക്കി നിറയുന്നത് എന്നതാണ് ജലനിരപ്പ് നിയന്ത്രിക്കാനുള്ള തീരമാനത്തിന് പിന്നിൽ.  2403അടിയാണ് പൂർണ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 2408.5 അടിയും. ഡാം നിറഞ്ഞ് കിടക്കുമ്പാൾ പ്രളയമുണ്ടായാൽ ആ വെള്ളം  ഉൾക്കൊള്ളാനാണ് ഇത്. 2403 അടിക്ക് മുകളിൽ 5.748 ടി.എം.സി അടി(ആയിരം ദശലക്ഷം ഘനയടി) വെള്ളം സംഭരിക്കാൻ കഴിയുമെങ്കിലും  അത്തരമൊരു റിസ്ക് ഏെറ്റടുക്കാൻ ആരും മുതിരില്ലല്ലോ. പ്രത്യേകിച്ച് ഇടുക്കി നിറഞ്ഞിട്ടുള്ളത് വടക്ക്കിഴക്കൻ മൺസുൺ കാലയളവിൽ  മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലം ഒഴുകിയെത്തിയാണ് എന്നിരിക്കെ.  ഇേപ്പാഴാകെട്ട നിരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മുകളിേലക്ക് എത്തുേമ്പാൾ വൃഷ്ടി  പ്രദേശത്തിൻറ വിസൃതി കുടുമെന്നതിനാൽ ജലനിരപ്പ് ഉയരാൻ കൂടുതൽ വെള്ളം ഒഴുകിയെത്തണം.
ഇതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞ് വരികയാണ്. 135.65 അടിയായിരുന്നു ചൊവ്വാഴ്ചത്തെ ജലനിരപ്പ്. ബുധനാഴ്ച വീണ്ടും കുറഞ്ഞു. കേരളത്തിൻറ ആവശ്യപ്രകാരം മുല്ലപ്പെരിയാർ കവിഞ്ഞൊഴുകി െവള്ളം ഇടുക്കിയിലെത്താനുള്ള സാധ്യത  ഇല്ലാതാക്കുകയാണ് തമിഴ്നാട്.
മുമ്പ് ഇടുക്കി തുറന്ന് വിട്ട 1981ലും 1992ലും    വടക്ക് കിഴക്കൻ മൺസുണിൽ മുല്ലപ്പെരിയാറിൽ നിന്നുള്ള നീരൊഴുക്ക് ശക് തമായപ്പോഴായിരുന്നു. ആദ്യം 2,402.17 അടിയിലും രണ്ടാമത്  2,401.44അടിയിലും തുറന്നു. എന്നാൽ, 2013 സെപ്തംബറിൽ 2,401.68  അടിവരെ ജലനിരപ്പ് എത്തിയെങ്കിലും ഷട്ടറുകൾ ഉയർത്താതെ അധിക വൈദ്യുതി ഉൽപാദനത്തിലൂടെ നിയന്ത്രിച്ചു. എന്നാൽ, മഴ  തുടരുന്നതും ആനയിറങ്കൽ ഒഴികെയുള്ള ഇടുക്കി ജില്ലയിലെയും  ഇടമലയാർ ഡാമും ഏതാണ്ട് നിറഞ്ഞ് കിടക്കുന്നതുമാണ് ഇടുക്കി  തുറന്ന് വിട്ട് ജലനിരപ്പ് നിയന്ത്രിക്കാനുള്ള തീരുമാനം. മുതിരപ്പുഴയാർ നദിതടത്തിലെ ചെറിയ അണക്കെട്ടുകൾ തുറന്നാൽ ആ വെള്ളം എത്തുന്നതും പെരിയാറിലേക്കാണ്. ഇടമലയാർ തുറന്നാലും വെള്ളം പെരിയാറിലേക്ക് എത്തും. അപ്പോൾ മുൻകരുതൽ നല്ലതാണ്. അതല്ലാതെ ഭീതിയുടെയോ ആശങ്കയുടെയോ കാര്യമില്ല. മഴ ശക്തിപ്പെട്ടാൽ നേരിടാനുള്ള ഒരുക്കം മാത്രമാണിത്.
ഇടുക്കി പദ്ധതി തയ്യാറാക്കുേമ്പാൾ തന്നെ പ്രളയവും ഡാം തുറന്ന് വിടലുമൊക്കെ മുന്നിൽ കണ്ടിട്ടുണ്ട്. ചെറുതോണി തുറന്നാൽ വെള്ളം ഒഴുകേണ്ട ചെറുതോണിയാറിലും ചെറുതോണി ടൗണിലും പെരിയാറിലും കയ്യേറ്റം അനുവദിക്കരുതെന്ന് അന്നേ വൈദ്യുതി ബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ, ചെറുതോണി പട്ടണമായി വികസിച്ചു. വൈദ്യുതി ബോർഡിൻറ എതിർപ്പ് നിലനിൽക്കെ തന്നെ. ഏതെങ്കിലും ഡാമിന് അടിയിൽ ടൗൺഷിപ്പ് നിർമ്മിക്കാൻ ആരെങ്കിലും അനുമതി നൽകുമോയെന്ന് മാത്രം ആലോചിക്കുക. ചെറുതോണി ഒഴികെ ഒരിടത്തും ഉണ്ടാകില്ലെന്നാണ് വിശ്വാസം. ചെറുതോണി ഒരിക്കലും തുറക്കില്ലെന്ന ധൈര്യമായിരിക്കാം കയ്യേറ്റത്തിന് കാരണം. എന്നാൽ, വൈദ്യുതി ബോർഡ് അവരുെട കോളനികൾ സ്ഥാപിച്ചത് മലമുകളിലെ വാഴത്തോപ്പിലാണ് ജില്ല ആസ്ഥാനവും ക്വാർേട്ടഴ്സുകളും നിർമ്മിച്ചത് മറ്റൊരു മലയായ പൈനാവിലും കുയിലിമലയിലും.


No comments:

Post a Comment