Pages

08 August 2018

കാലിടറിയത് എം.ജി.ആറിന് മുന്നിൽ



തമിഴകത്തെ ഇളക്കി മറിച്ച സംഭാഷണങ്ങളിലുടെ എം.ജി.ആർ. എന്ന എം.ജി.രാമചന്ദ്രനെ മക്കൾ തിലകമായി മാറ്റിയത് കലൈജ്ഞറുടെ പേനയാണ്. മൂർച്ചയേറിയ സംഭാഷണങ്ങൾ എം.ജി.ആറിലുടെ പ്രേക്ഷകരിലെത്തി. മക്കൾ തിലകമായി, ജനനേതാവായി മാറിയ എം.ജി.ആർ മുഖ്യമന്ത്രി കസേരയിലിരുന്ന അത്രയും വർഷങ്ങൾ കലൈജ്ഞറെന്ന എം.കരുണാനിധിക്ക് അധികാരത്തിൽ നിന്നും പുറത്തിരിേക്കണ്ടി വന്നു. എം.ജി.ആറിെൻറ കാലശേഷമാണ് വീണ്ടും അധികാരത്തിൽ തിരിച്ച് എത്തിയത്. കരുണാനിധിയുടെ രാഷ്ട്രിയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പരീക്ഷണവും എം.ജി.ആറിൽ നിന്നായിരുന്നു.
ഒരു മനസും ഇരു മെയ്യുമായാണ് കരുണാനിധിയും എം.ജി.ആറും ഡി.എം.കെയിലും സിനിമലോകത്തും പ്രവർത്തിച്ചത്. തൻറ രണ്ട് സഹോദരന്മാർ എന്നാണ് ഡി.എം.കെ സ്ഥാപകൻ സി.എൻ.അണ്ണാദുരൈ ഇരുവരെയും പരിചയപ്പെടുത്തിയിരുന്നത്. സി.എൻ.അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് 1969ൽ കരുണാനിധിയെ മുഖ്യമന്ത്രിയാക്കുന്നതിനായി പ്രവർത്തിച്ചതും എം.ജി.ആർ. എന്നിട്ടും 1972 ഒക്ടോബർ 14ന് വഴി പിരിഞ്ഞു. അന്ന് കരുണാനിധി ഡി.എം.കെ. പ്രസിഡൻറും എം.ജി.ആർ ട്രഷററുമായിരുന്നു.
1947ൽ പുറത്തിറങ്ങിയ രാജകുമാരി എന്ന ചലചിത്രത്തിലൂടെയാണ് എം.ജി.ആറും കരുണാനിധിയും ആദ്യം കാണുന്നത്. ഇൗ റോഡിൽ മാധ്യമ പ്രവർത്തകനായി കഴിയുന്നതിനിടെയാണ് സംവിധായകൻ എ.എസ്.എ.സാമി കഥയെഴുതുന്നതിന് കരുണാധിനിയെ ക്ഷണിക്കുന്നത്.അതിന് മുമ്പ് തെന നാടക രചനയിലൂടെയും തമിഴ് സാഹിത്യം അരച്ച് കലക്കിയുള്ള പ്രസംഗത്തിലൂടെയും പ്രശസ്തനായിരുന്നു കരുണാനിധി. തിരക്കഥയെഴുത്തുമായി കോയമ്പത്തൂരിൽ എത്തുേമ്പാഴാണ് എം.ജി.ആറുമായി കാണുന്നത്. അതു വരെ എം.ജി.ആറും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിരുന്നില്ല. അതൊരു പുതിയ തുടക്കമായിരുന്നു. തമിഴ് സിനിമയുടെയും ദ്രാവിഡ രാഷ്ട്രിയത്തിെൻറയും തലവര മാറ്റിയെഴുതിയ കൂടിക്കാഴ്ചയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. രാജകുമാരി പുറത്തിറങ്ങിയതോടെ കരുണാനിധി നാട്ടിലേക്ക് മടങ്ങി. എന്നാൽ, എം.ജി.ആർ വിടാൻ ഒരുക്കമായിരുന്നില്ല. ചേട്ടൻ ചക്രപാണിയും ചേർന്ന് കരുണാനിധിയെ ചെന്നൈക്ക്വിളച്ച് വരുത്തി. മരുതനാട് എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതാൻ വന്ന കരുണാനിധിയെ സ്വന്തം വിട്ടിലേക്കാണ് എം.ജി.ആറും ചേട്ടനും ചേർന്ന് കൊണ്ട് പോയത്. വൈകാതെ എം.ജി.ആറും കരുണാനിധിയുടെ വഴിയെ ഡി.എം.കെയിലെത്തി. എന്നാൽ, അഭിനയ രംഗത്ത് തുടരാനായിരുന്നു താൽപര്യം. കരുണാനിധിയുടെ തിരക്കഥയിൽ എത്രയോ സിനിമകൾ പിറന്നു. ആ സംഭാഷണങ്ങളൊക്കെ എം.ജി.ആറിലുടെ ബോക്സ് ആഫീസ് ഹിറ്റുകളാകുക മാത്രമായിരുന്നില്ല, ഡി.എം.കെ എന്ന രാഷ്ട്രിയ പ്രസ്ഥാനത്തിന് അടിത്തറ പാകുക കൂടിയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ എം.ജി.ആറ മാറി നിന്നപ്പോൾ കരുണാനിധിയിലെ രാഷ്ട്രിയക്കാരന് വേണ്ടി പ്രവർത്തിക്കാൻ മറന്നില്ല. 1967ൽ ഡി.എം.കെ. തമിഴ്നാടിൽ അധികാരം പിടിക്കാൻ കരുണാനിധി-എം.ജി.ആർ സിനികമ കൂട്ടുകെട്ടാണ് കാരണമായത്. അന്ന് സി.എൻ.അണ്ണുദുരൈ മുഖ്യമന്ത്രിയായപ്പോൾ കരുണാനിധിയും മന്ത്രിയായി. പ്രചരണ വിഭാഗം സെക്രട്ടറിയും പിന്നിട് ഡി.എം.കെ ട്രഷററുമായിരുന്നു കരുണാനിധി. 1969ൽ അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നെടുഞ്ചെഴിയനുമായി തർക്കം വന്നപ്പോഴും എം.ജി.ആറാണ് പിന്നിൽ നിന്നും പിന്തുണ ഉറപ്പിച്ചത്.കരുണാനിധി ആദ്യമായി ഡി.എം.കെ. പ്രസിഡൻറാകുേമ്പാൾ പാർട്ടി ഖജനാവിൻറ ചുമതല എം.ജി.ആർ ഏറ്റെടുത്തു. അണ്ണാദുരൈയില്ലാത്ത 1971ലെ നിയമസഭാ തെരഞ്ഞെടുപ്പില തെക്ക് നിന്നും എം.ജി.ആറും വടക്ക് നിന്ന് കരുണാനിധിയും പ്രചരണം നയിച്ചു. പക്ഷെ, അജ്ഞാത കാരണങ്ങളാൽ 1972ൽ ഡി.എം.കെ പിളർന്നു. എം.ജി.ആർ അണ്ണാ ഡി.എം.കെ രൂപീകരിച്ചു. കരുണാനിധി ഡി.എം.കെയിൽ തുടർന്നു.
ദക്ഷിണാമൂർത്തിയിൽ നിന്നും കരുണാനിധിയിലേക്ക്
1924 ജൂൺ മൂന്നിനാണ് കലൈജ്ഞർ എന്ന് നാടാകെ വിളിക്കുന്ന ഇന്നത്തെ കരുണാനിധിയുടെ ജനനം. ദക്ഷിണാമൂർത്തിയെന്നാണ് മാതാപിതാക്കളിട്ട പേര്. സ്കൂളിൽ പഠനം തുടങ്ങിയതും ആ പേരിൽ. പഠന കാലത്ത് തന്നെ നാടകം, കവിത, പ്രസംഗം എന്നിങ്ങനെ സാഹിത്യത്തിലായിരുന്നു ഇഷ്ടം. 1937ൽ ഹിന്ദി പഠനം നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനമാണ് ദക്ഷിണാമൂർത്തിയെന്ന വിദ്യാർഥിയെ പോരാളിയാക്കി മാറ്റിയത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെ ജസ്റ്റിസ് പാർട്ടി പ്രക്ഷോഭം പ്രഖ്യാപിച്ചപ്പോൾ 13കാരനായ ദക്ഷിണാമർത്തിയും തെരുവിലിറങ്ങി. പിന്നിട് പട്ടുക്കോൈട്ട അഴഗിരിയുടെ പ്രസംഗത്തിൽ ആവേശം കൊണ്ട് മറുമലർച്ചി അമൈപ്പ് എന്ന സംഘം രൂപീകരിച്ച് ഹിന്ദി വിരുദ്ധ സമരം ആരംഭിച്ചു. കയ്യെഴുത്ത് മാസികയും ആരംഭിച്ചു.
17-ാം വയസലാണ് തമിഴ്നാട് വിദ്യാർഥി സംഘത്തിൻറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്. പിൽക്കാലത്ത് ഡി എം കെ നേതാക്കളും മന്ത്രിമാരുമായി മാറിയ ആർ.നെടുഞ്ചെഴിയൻ, കെ.അൻപഴകൻ എന്നിവർ ഭാരവാഹികളായിരുന്നു. ദ്രാവിഡനാട് എന്ന പത്രത്തിൽ എഴുതിയ ഇളമൈബലി എന്ന ലേഖനമാണ് കരുണാനിനിയെ അണ്ണാദുരൈയുമായി അടുപ്പിച്ചത്. അപ്പോഴെക്കും കരുണാനിധിയെന്ന പേര് സ്വീകരിച്ചിരുന്നു. ദക്ഷിണാമുർത്തിയെന്നത് സംസ്കൃത പേരാണെന്ന കാരണമായിരുന്നു പറഞ്ഞത്.
1942ലാണ് മുരശൊലി വാരിക തുടങ്ങുന്നത്. 1960ൽ ദിനപത്രമാക്കി. സഹോദരിയുടെ മകൻ മാരനായിരുന്നു മുരശൊലിയുടെ ചുമതല.
കലൈജ്ഞർ
വിദ്യാർഥിയായിരിക്കെ പഴനിയപ്പൻ എന്ന നാടകത്തിലൂടെയാണ് തുടക്കം. 17 നാടകങ്ങൾ എഴുതി. തൂക്ക്മേട എന്ന നാടകത്തിനിടെ എം.ആർ.രാധയാണ് കരുണാനിധിയെ കലൈജ്ഞർ എന്ന് വിളിച്ചത്. അന്ന് മുതൽ എല്ലാവരും കലൈജ്ഞർ എന്ന് വിളിച്ച് തുടങ്ങി. പിന്നിട് കൈലജ്ഞർ തലൈവർ എന്നായി. ജസ്റ്റിസ് പാർട്ടിയിൽ നിന്നും ഇ.വി.ആർ.പെരിയാറിൻറ ദ്രാവിഡ കഴകത്തിലെത്തിയ അണ്ണാദുരൈക്ക് ഒപ്പം കരുണാനിധിയടക്കമുള്ള യുവ സംഘമുണ്ടായിരുന്നു. പിന്നിട് അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ രൂപീകരിക്കുേമ്പാൾ കരുണാനിധി രണ്ടാം നിര നേതാവായി.
1972ൽ എം.ജി.ആർ പാർട്ടിയെ പിളർത്തി അണ്ണ ഡി.എം.കെ രൂപീകരിച്ചതിന് ശേഷം കരുണാനിധി നേരിട്ട മറ്റൊരു പ്രതിസന്ധിയായിരുന്നു വൈക്കോയുടെയും സംഘത്തിൻറ രാജിയും പുതിയ പാർട്ടി രൂപീകരണവും. എന്നാൽ, എം.ജി.ആർ ഉയർത്തിയ വെല്ലുവിളി നേരിടേണ്ടി വന്നില്ല.
ഭാഷാ കൈവിടാതെ കലൈജ്ഞർ
തമിഴ് ഭാഷയായിരുന്നു കരുണാനിധിയുടെ കരുത്ത്. തമിഴിന് ക്ലാസിക്കൽ പദവി നേടി കൊടുത്തതും അദേഹത്തിൻറ കാലയളവിൽ. തമിഴ് പഠിക്കുന്നവർ ഉദ്യോഗ സംവരണം ഏർപ്പെടുത്തിയതും അദേഹമാണ്. തമിഴ് സംസ്കാരത്തെ നിലനിർത്തുന്നത് ഭാഷയാണെന്നാണ് അദേഹം പറഞ്ഞിരുന്നത്. ഹിന്ദിയെ എതിർത്തതും അതുകൊണ്ട് തന്നെ. 1953െൽ കല്ലക്കുടി സമരവും അതിൻറ ഭാഗാമയിരുന്നു. ഡാൽമിയ സിമൻറ്കമ്പനി സ്ഥിതി ചെയ്യുന്ന കല്ലുക്കുടിയുടെ പേര് ഡാൽമിയപുരമെന്നാക്കി മാറ്റുന്നതിന് എതിരെ ശക്തമായ സമരമാണ് നടത്തിയത്. 1967ൽ അധികാരത്തിൽ വന്നപ്പോൾ കല്ലുക്കുടിയെന്ന പേര് പുന:സ്ഥാപിച്ചാണ് പകരം വീട്ടിയത്.കേരളത്തിൽ തമിഴ് ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ തമിഴ്നാടിൽ ലയിപ്പിക്കണമെന്നതും ഇദേഹത്തിൻറ മുവ്ദവാക്യമായിരുന്നു.2012 ജനുവരിയിലും മൂന്നാർ, പീരുമേട് മേഖലക്കായി ഇദേഹത്തിൻറ പ്രസ്താവന വന്നു.
മുഖ്യമന്ത്രിയും 1969 മുതൽ പാർട്ടി പ്രസിഡൻറായി തുടരുേമ്പാഴും എഴുത്ത് ഉപേക്ഷിച്ചില്ല. തമിഴ്സാഹിതം ഒഴുകി വന്നിരുന്ന പ്രസംഗം കേൾക്കാനും രാഷ്ട്രിയ പ്രതിയോഗികൾ വരെ എത്തിയിരുന്നു.
ചെരുപ്പും ഷർട്ടും മേൽമുണ്ടും ധരിക്കാൻ കീഴ്ജാതിക്കാർക്ക് അവകാശമിലാത്തിരുന്ന കാലത്താണ് തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിൽ നിന്നും കരുണാനിധി പൊതു രംഗത്ത് എത്തിയത്. ഷർട്ടും മേൽമുണ്ടും ധരിച്ചാണ് പ്രതിഷേധം അറിയിച്ചത്. ട്രാവിഡ രാഷ്ട്രിയത്തിൽ വിശ്വസിക്കുന്നവരൊക്കെ മേൽമുണ്ട് സ്ഥിരമാക്കി. അത് ഇന്നും തുടരുന്നു-ഒരു ആചാരം പോലെ.
ജനങ്ങൾക്ക് ഒപ്പമായിരുന്നു കരുണാനിധി. കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമാക്കിയതും സത്രീകൾക്കും കുടുംബസ്വത്തിൽ അവകാശം നൽകിയതും കുടിൽ ഇല്ലാത്ത തമിഴ്നാട് എന്ന പദ്ധതി നടപ്പാക്കിയതും അദേഹത്തിൻറ ഭരണ നേട്ടമാണ്. മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം, ജാതിയും മതവും ഇല്ലാതെ എല്ലാവരും ഒന്നിച്ച് താമസിക്കുന്ന സമത്വഗ്രാമം പദ്ധതി തുടങ്ങി എത്രയോ പദ്ധതികൾ.
മുഖ്യമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ചതിന് ഭരണം നഷ്ടപ്പെടുക മാത്രമല്ല, ജയിലിലും പോകേണ്ടി വന്നു. പിന്നിട് വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂട്ടു പിടിച്ച് എം.ജി.ആർ അധികാരം പിടിച്ചു. അന്ന് നഷ്ടപ്പെട്ട ഭരണമാണ് 13 വർഷത്തിന് ശേഷം 1989ൽ തിരിച്ച് പിടിച്ചത്. എന്നും പോരാളിയായിരുന്നു കരുണാനിധി. 1983ൽ എം.എൽ.എ സ്ഥാനം രാജിവെച്ചാണ് ശ്രിലങ്കൻ തമിഴ് പ്രശ്നത്തിലെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചത്. നേതാക്കളോടുള്ള ആരധാനയിൽ കരുണാനിധിയും പിന്നിലായിരുന്നില്ല. ആദ്യമായി പ്രസംഗത്തിലുടെ തന്നെ ആകർഷിച്ച പട്ടുക്കോട്ട അഴഗിരിയുടെ ഒാർമ്മക്കായി ഒരു മകന് ആ പേരിട്ടു. ജോസഫ് സ്റ്റാലിൻ മരിച്ചതിന് അടുത്ത ദിവസം പിറന്ന മകന് സ്റ്റാലിെനന്ന പേരും നൽകി.

No comments:

Post a Comment