Pages

04 September 2018

മുല്ലപ്പെരിയാർ വിവാദങ്ങളിൽ നിന്നാഴിഞ്ഞ് ഡോ.കെ.സി.തോമസ്


 മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുന്നതിനെ ചൊല്ലി വിവാദങ്ങൾ കത്തിക്കറിയുേമ്പാഴും അതിൽനിന്നൊക്കെ അകന്ന്  കേന്ദ്ര ജല കമ്മീഷൻ മുൻ ചെയർമാൻ ഡോ.കെ.സി.തോമസ്. ഇദേഹം ജല കമ്മീഷൻ െചയർമാനായിരിക്കെയാണ് ജലനിരപ്പ് 136 അടിയിലേക്ക് താഴ്ത്തിയതും അണക്കെട്ട് ബലപ്പെടുത്തൽ ജോലികൾക്ക് നിർദേശം നൽകിയതും. പിന്നിട് ജലനിരപ്പ് 145 അടിയാക്കാൻ തീരുമാനിച്ചതും ഇദേഹത്തിൻറ കാലയളവിലാണ്. 96-ാംവയസിൽ വിവാദത്തിനില്ലെന്നും അന്നത്തെ കാര്യങ്ങൾ അവിടെ അവസാനിച്ചുവെന്നുമാണ് വിശ്രമ ജീവിതം നയിക്കുന്ന ഡോ. തോമസ് പറയുന്നത്.കേന്ദ്ര സെക്രട്ടറിയുമായിരുന്നു ഇദേഹം.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഒന്നും പറയാനില്ല. മുല്ലപ്പെരിയാറിൽ നേരിട്ട് സന്ദർശിച്ചാണ് തീരുമാനമെടുത്ത്. അന്ന് അവിടെ ചെല്ലേമ്പാൾ ആനകളുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന വനപാലകൾ ആനയെ ഒക്കെ ഒാടിച്ച ശേഷമാണ് പരിശോധിച്ചത്. തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങി. തുടർന്ന് യോഗം ചേർന്നാണ് ജലനിരപ്പ് കുറച്ചത്-അദേഹം പറഞ്ഞു.
1979ൽ അന്നത്തെ പീരുമേട് എം.എൽ.എ സി.എ.കുര്യൻ നിരാഹാരം ആരംഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്കോയയുടെ അഭ്യർഥനയെ തുടർന്ന് ഡോ.കെ.സി.തോമസിനെ പ്രധാനമന്ത്രി മുല്ലപ്പെരിയാറിലേക്ക് അയച്ചത്. നവംബര്‍ 25ന് തിരുവനന്തപുരത്ത്  ചേര്‍ന്ന യോഗത്തിലാണ്  ജലനിരപ്പ് 136 അടിയായി താഴ്ത്തുന്നതിന് തീരുമാനിച്ചത്.  മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ  അണക്കെട്ടിന് താഴെയായി പുതിയ ഡാം നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവും ഉന്നതതല യോഗം മുന്നോട്ട് വെച്ചു.പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത് വരെ ഇപ്പോഴത്തെ  ഡാം സുരക്ഷിതമായി നിലനിർത്താൻ ബലപ്പെടുത്തൽ  ജോലികളും നിര്‍ദേശിച്ചു. ദീര്‍ഘകാല, ഹൃസ്വകാല പദ്ധതികളാണ് നിര്‍ദ്ദേശിച്ചത്. സ്പില്‍വേയിലെ വെൻറിലേറ്ററുടെ എണ്ണം 13 ആയി ഉയർത്താനും നിര്‍ദേശിക്കപ്പെട്ടു. 136 അടിക്ക് മേലെയുള്ള ജലം പെരിയാറിലേക്ക് ഒഴുക്കാനായിരുന്നു ഇത്. 1979 ഡിസംബര്‍ 20ന് ഇരു സംസ്ഥാനങ്ങളെയും എന്‍ജിനിയര്‍മാര്‍ ഇപ്പോഴത്തെ അണക്കെട്ടിന് 1300 അടി താഴെയായി പുതിയ ഡാമിന് സ്ഥലം  കണ്ടെത്തിയതാണ. എന്നാല്‍, തമിഴ്‌നാടിന് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുന്നതിലായിരുന്നു താല്‍പര്യം.
അണക്കെട്ടിൻറ ഉയർന്ന ജലനിരപ്പ് 155 അടിയാണെങ്കിലും ബലക്ഷയത്തെ തുടർന്ന്  1964ൽ 152 അടിയാക്കി കുറച്ചിരുന്നു. അണക്കെട്ടിൽ വിള്ളൽ കണ്ടതിനെ തുടർന്ന് 1964 എപ്രിലിൽ കേന്ദ്ര ജല കമ്മീഷനും കേരള, തമിഴ്നാട് ഉദ്യോഗസ്ഥരും അണക്കെട്ട് സന്ദർശിച്ചാണ് ജലനിരപ്പ് താഴ്ത്തിയത്.  ചോർച്ച കണ്ടതിനെ തുടർന്നാണ് 1978 മെയിൽ  കേന്ദ്ര ജല കമീഷന്‍ നിർദേശ പ്രകാരം ജലനിരപ്പ് 145 അടിയായി കുറച്ചത്. എങ്കിലും ചോർച്ച തുടരുകയായിരുന്നു. ഇതേ തുടർന്നാണ്  1979 നവംബറില്‍ സി.എ.കുര്യന്‍ വണ്ടിപ്പെരിയാറില്‍  നിരാഹാര സമരം ആരംഭിച്ചത്.  ഡോ. കെ.സി.തോമസ് വിരമിക്കുന്നതിന്  തൊട്ട്  മുമ്പ്  1980 ഏപ്രില്‍ 29ന് മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട്  കേന്ദ്ര ജല കമീഷന്‍  വിളിച്ച യോഗമാണ് അടിയന്തിര ബലപ്പെടുത്തൽ ജോലികളും കേബിള്‍ ഉപയോഗിച്ചുള്ള ബലപ്പെടുത്തൽ ജോലികളും പൂർത്തിയാക്കി ജലനിരപ്പ് 145അടിയായി ഉയർത്താൻ അനുമതി നൽകിയത്.
ഹൈസ്കുൾ പഠനം കഴിഞ്ഞ് ജന്മനാടായ ഇരിവിപേരുരിൽ നിന്നും തിരുവല്ല വരെ നടന്ന് എത്തി അവിടെ നിന്നും കാളവണ്ടിയിൽ തിരുവന്തപുരത്ത് ഉപരിപഠനത്തിന് എത്തിയതാണ് തോമസ്. ഇൻറർമീഡിയറ്റിന് ശേഷം തിരുവനന്തപുരം എൻജിയറിംഗ് കോളജ് ആരംഭിച്ചപ്പോൾ അവിടെ ചേർന്നു. രണ്ടാമത് ബാച്ച് വിദ്യാർഥിയായിരുന്നു. ബിരുദം പൂർത്തിയാക്കി അവിടെ ലക്ചററായി ജോലി നോക്കവെയാണ് ഉപരിപഠനത്തിന് അമേരിക്കയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേണൽ ഗോദവർമ്മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അമേരിക്കയിൽ നിന്നും എൻജിനിയറിംഗ് സയൻസിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളിയാണ്. 1950ൽ കേന്ദ്ര ജല-ഉൗർജ കമ്മീഷൻ രൂപീകരിച്ചത് മുതൽ ഒപ്പമുണ്ടായിരുന്നു.  വിവിധ ലോകരാജ്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് നാട്ടിൽ മടങ്ങിയെത്തിയത്.



No comments:

Post a Comment