Pages

21 December 2016

പൊമ്പിളൈ ഒറ്റുമൈയുടെ തകര്‍ച്ചക്ക് പിന്നില്‍



2015  സെപ്തംബര്‍ ഏഴിന് മൂന്നാര്‍ ഉണര്‍ന്നത് ഐതീഹാസികമായ സമരത്തിന് സാക്ഷ്യം വഹിക്കനായിരുന്നു. ഒരു കൊടിയുടെയും പിന്‍ബലമില്ലാതെ തേയില തോട്ടത്തിലെ സ്ത്രി തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെ മൂന്നാറിലേക്ക് ഒഴുകിയത്തെി. ട്രേഡ് യൂണിയനുകളെ മാത്രമല്ല, രാജ്യത്തെ തന്നെ ഞെട്ടിച്ച സമരം. മുന്നാര്‍ ടൗണ്‍ നിരവധിയായ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുണ്ടെങ്കിലും അത്തരമൊരു സമരം ആദ്യമായിരുന്നു. പക്ഷെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ അന്തര്‍ദേശിയ ശ്രദ്ധ നേടിയ  സ്ത്രീകളുടെ ആ കൂട്ടായ്മക്ക്  എന്തു  സംഭവിച്ചുവെന്നും ആരും അന്വേഷിച്ചില്ല.
2015 സെപ്തംബര്‍ രണ്ടിനു നടന്ന ദേശീയ പൊതു പണിമുടക്ക് വേദിയിലേക്ക് പെരിയവരൈയില്‍ നിന്നുള്ള ഏതാനം  സ്ത്രീ തോട്ടം തൊഴിലാളികള്‍, ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ ചപ്പാണിമുത്തിന്‍റെ നേതൃത്വ ത്തില്‍ എത്തുന്നതോടെയാണ് ബോണസ് പ്രതിഷേധം ആരംഭിക്കുന്നത്. അവര്‍ എത്തിയത്  യൂണിയന്‍ നേതാക്കളോട് പ്രതിഷേധം അറിയിക്കാന്‍ വേണ്ടിയാണ്. പത്തു ശതമാനം ബോണസ് മാത്രം നല്‍കുകയും അതില്‍ പ്രതിഷേധിച്ച് ചട്ടപ്പടി ജോലി ആരംഭിക്കുകയും ചെയ്തപ്പോള്‍ തൊഴിലാളികളെ സംരക്ഷിക്കേണ്ട യൂണിയനുകള്‍, ചട്ടപ്പടി ജോലി പാടില്ളെന്ന് പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. പിന്നിട് അഞ്ചു ദിവസം കൂടി കഴിഞ്ഞാണ് കരിങ്കൊടിയുമായി സ്ത്രീ തൊഴിലാളികള്‍ സമരത്തിന് എത്തുന്നത്. ഈ ദിവസങ്ങള്‍ക്കിടയിലാണ് സമരത്തിന് ഒരുക്കങ്ങള്‍ നടന്നത്.  ഒമ്പതു നാള്‍ കണ്ണന്‍ ദേവന്‍ കുന്നിലെ തോട്ടം മേഖല  സ്തംഭിച്ചു. ബോണസും എക്സ്ഗ്രേഷ്യയുമടക്കം 20 ശതമാനം വാങ്ങിയാണ് സമരം അവസാനിപ്പിച്ചത്.
എന്തായിരുന്നു സമരത്തിന്‍െറ കാരണം?
തൊഴിലാളികള്‍ക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ളാന്‍റേഷന്‍ കമ്പനിയില്‍  പത്തു ശതമാനം ബോണസ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അസ്വസ്ഥത പുകഞ്ഞു തുടങ്ങിയിരുന്നു. ആഗസ്ത് 24നാണ് ബോണസ് പ്രഖ്യാപിച്ചത്. 5.02കോടി രൂപയാണ് കമ്പനിയുടെ ലാഭമെന്നാണ് കമ്പനി അറിയിച്ചത്. തൊട്ടുതലേ വര്‍ഷം 19 ശതമാനമായിരുന്നു ബോണസ്. ആ വര്‍ഷം 15.55 കോടി രൂപയായിരുന്നു ലാഭമെന്നും ഒരു വര്‍ഷം കൊണ്ടു തേയില വിലയില്‍ 68 ശതമാനം ഇടിവുണ്ടായെന്നും കമ്പനി പറയുന്നു. എന്നാല്‍, 20 ശതമാനം ബോണസെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചുനിന്നു. തുടര്‍ന്ന് മൂഖ്യമന്ത്രിയും മന്ത്രിയും  തിരുവനന്തപുരത്തും കൊച്ചിയിലും വിളിച്ച ചര്‍ച്ചകളില്‍ പങ്കെടുത്തതും സ്ത്രീ തൊഴിലാളികളാണ്.
അംഗീകൃത യൂണിയനുകളെ മാറ്റി നിര്‍ത്തിയാണ് സ്ത്രീ തൊഴിലാളികള്‍ സമരം ചെയ്തതു. ഇവര്‍ക്ക് പിന്തണുയുമായി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍,  സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, അന്നത്തെ  മന്ത്രി പി.കെ .ജയലഷ്മി, പി.കെ.ശ്രീമതി, ബിന്ദു കൃഷ്ണ, സാറാ ജോസഫ് തുടങ്ങി വിവിധ പാര്‍ട്ടികളിലെ വനിതാ നേതാക്കള്‍ എത്തി. സ്ത്രീ കൂട്ടായ്മക്ക് മുന്നില്‍ ഒടുവില്‍ മാനേജ്മെന്‍റ് വഴങ്ങി. അങ്ങനെ സമരം അവസാനിച്ചു.  ഇതിന്‍െറ തുടര്‍ച്ചയായി സംസ്ഥാനത്തിന്‍െറ പല ഭാഗങ്ങളിലും തേയില തോട്ടം തൊഴിലാളികള്‍ സമരത്തിനിറങ്ങി. കൊല്ലം   തെന്മലയിലും വയനാട്ടിലും പാലക്കാട്   നെല്ലിയാമ്പതിയിലും സമരം നടന്നത് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലാണ്. ശമ്പളവര്‍ധനവിനുവേണ്ടി മൂന്നാറിലും ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങി. ഇതിന് ബദലായി പൊമ്പിളൈ ഒരുമൈ ആദ്യം പണിമുടക്കില്‍നിന്നും വിട്ടുനിന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. പിന്നീട് ഇവരും സമാന്തരമായി പണിമുടക്കി മൂന്നാര്‍ ടൗണിലത്തെി. എന്നാല്‍ പഴയതുപോലെ ഏശിയില്ല.
ഒരു വര്‍ഷത്തിന് ശേഷം ഒരു ബോണസ് കാലംകൂടി വന്നു. പഴയത് പോശല്‍ പത്തുശതമാനം ബോണസാണ് നല്‍കിയത്.എന്നാല്‍,ഒരു കോണില്‍ നിന്ന് പോലും പ്രതിഷേധം ഉയര്‍ന്നില്ല.

പൊമ്പിളൈ ഒറ്റുമൈക്ക് എന്ത് സംഭവിച്ചു
ബോണസ് പ്രശ്നതിന്‍റ പേരില്‍സ്വയം പൊട്ടിപുറപ്പെട്ടതായിരുന്നില്ല, സ്ത്രീകളുടെ സമരം. അതിന് പിന്നില്‍ ദീര്‍ഘനാളത്തെ ആസൂത്രണവും കൃത്യമായ രാഷ്ട്രിയ അജണ്ടയുമുണ്ടായിരുന്നു. മൂന്നാറില്‍ വേരുകളുള്ള ജാതിസംഘടനയുടെ ചില നേതാക്കള്‍ക്ക് എതിരെയായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. ബോണസിനെ വൈകാരിക വിഷയമാക്കി മാറ്റിയെന്ന് മാത്രം. ഐ.എന്‍.ടി.യു.സി, ഐ.ഐ.ടി.യു.ടി, സി.ഐ.ടി.യു എന്നീ അംഗീകൃത യൂണിയനുകള്‍ക്ക് എതിരെ കാലങ്ങളായി തോട്ടം മേഖലയില്‍ ചില സംഘടനകള്‍ പ്രചരണം നടത്തുന്നുണ്ട്. ഒരു തമിഴ് സംഘടന തയ്യറാക്കിയ ഡോക്യുമെന്‍ററിയില്‍ നേതാക്കളെ രൂക്ഷമായാണ് വിമര്‍ശിക്കുന്നത്. ഇതു നേരത്തെ എസ്റ്റേറ്റുകള്‍തോറും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനും പുറമെയാണ്  തോട്ടം തൊഴിലാളി നേതാക്കളുടെ സ്വത്തുക്കളുടെ വിവരങ്ങള്‍ പുറത്തു വന്നത്. പൊമ്പിളൈ ഒറ്റുമൈ സമരത്തിന്‍റ പിതൃത്വവും ആ സംഘടന അവകാശപ്പെട്ടിരുന്നു.
പഴയത് പോലെ വീടുകളുടെ അറ്റകുറ്റപണികള്‍ നടക്കുന്നില്ല. മുമ്പ് പശു വളര്‍ത്തല്‍ തോട്ടം തൊഴിലാളികളുടെ വരുമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കമ്പനി നിയന്ത്രണം കൊണ്ടുവന്നു. രണ്ടു പശുക്കളെ മാത്രമേ ഒരു കുടുംബത്തിന് വളര്‍ത്താന്‍ അനുമതിയുള്ളു. എസ്റ്റേറ്റിന് പുറത്തു നിന്നും പശുവിനെ വാങ്ങാന്‍ പാടില്ല. പശു തേയിലത്തോട്ടത്തില്‍ കയറിയാല്‍ ആയിരം രൂപവരെയാണ് പിഴ. ഇതിന് പുറമെയാണ് ഇന്‍സെന്‍റീവ് തര്‍ക്കം. ഇതൊക്കെ സമരത്തിന് ആയുധമാക്കി മാറ്റി.
നേരത്തെ തയ്യറാക്കിയ തിരക്കഥയനുസരിച്ചാണ് സ്ത്രി തൊഴിലാളികളുടെ സമരം ആരംഭിച്ചതെങ്കിലും മാധ്യമങ്ങളുടെ ഇടപ്പെടല്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് ഒരു ഘട്ടത്തിലും ഇല്ലാതിരുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം ലിസി സണ്ണിയെ മാധ്യമങ്ങള്‍ നേതാവായി അതവരിപ്പിച്ചതാണ് കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ കാരണം. മലയാളിയായ ലിസിയെ മാധ്യമങ്ങള്‍, അവരുടെ സൗകര്യത്തിന് വേണ്ടി അവതരിപ്പിച്ചതോടെ ലിസി സ്വയം പൊമ്പളൈ ഒറ്റുമയുടെ നേതാവായി.  തമിഴ് തോട്ടം തൊഴിലാളികളായ ഗോമതി, ഇന്ദ്രാണി എന്നിവരെയും മാധ്യമങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും ഭാഷാ അവര്‍ക്ക് പ്രശ്നമായി. പൊമ്പിളൈ ഒരുമൈ എന്ന പേരു ചാര്‍ത്തിയതും മാധ്യമങ്ങളാണ്.
ഇതിനിടെ, സമരത്തിന് വേണ്ടി ലോകത്തിന്‍റ വിവിധ കോണുകളില്‍  നിന്നും പണമത്തെിയെന്നാണ് പറയുന്നത്. നേരിട്ട് പിന്തുണ അറിയിക്കാനത്തെിയവരും സാമ്പത്തിക സഹായം നല്‍കി. ഇതു കൂട്ടായ്മക്കിടയില്‍ ചില്ലറ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.  പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതും ആരൊക്കെ മല്‍സരിക്കുമെന്നതും തര്‍ക്കത്തിന് കാരണമായി. എന്തായാലും ബ്ളോക് പഞ്ചായത്തിലേക്ക് ഗോമതിയെയും മൂന്നാര്‍ ഗ്രാമപഞ്ചായത്തിലേക്ക് രണ്ട് അംഗങ്ങളെയും വിജയിപ്പിക്കാന്‍ കഴിഞ്ഞു. ഗോമതി പിന്നീട് പൊമ്പിളൈ ഒരുമൈ വിട്ടു. ഗ്രാമ പഞ്ചായത്തംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു.
സമരം സംഘടിപ്പിക്കുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ അപ്രസ്കതരാക്കി, മൂന്നാറിന് പുറത്ത് നിന്നും  വിവാഹിതയായി എത്തിയ ലിസി  മാധ്യമങ്ങളുടെ സഹായത്തോടെ സംഘം പിടിച്ചെടുത്തുവെന്നാണ് പറയുന്നത്. ഇതു മറ്റൊരു തലത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. എന്തായാലും വൈകാതെ ലിസിയും സംഘവും എ.എ.പിയില്‍ ലയിച്ചു. അവര്‍ പൊമ്പിളൈ ഒരുമൈ എന്നത് ട്രേഡ് യൂണിയനായി രജിസ്റ്റര്‍ ചെയ്തു. മൂന്നാര്‍ ടൗണില്‍ ആഫീസും തുറന്നു.
സ്ത്രീ തൊഴിലാളി കൂട്ടായ്മ പരാജയപ്പെട്ടതോടെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ശക്തരാവുകയും സാധാരണ തൊഴിലാളികളുടെ വിലപേശല്‍ ശേഷി ഇല്ലാതാവുകയും ചെയ്തു. ഇതിനിടെ, സമരത്തിന്‍റ പിതൃത്വം അവകാശപ്പെട്ട തീവ്രവാദ സംഘടനയെ കുറിച്ച് വിവരങ്ങള്‍ കേള്‍ക്കാതായി.എന്നാല്‍, അതു താല്‍ക്കാലികം മാത്രമാണെന്നാണ് പറന്നത്. അവര്‍ ഇപ്പോഴും പിന്നാമ്പുറത്തുണ്ടത്രെ.



16 December 2016

ജലക്ഷാമം: ചിറാപുഞ്ചി കേരളത്തെ ചിന്തിപ്പിക്കുമോ?

http://www.madhyamam.com/opinion/articles/water-scarcity-did-chirapunchi-influence-rethink-kerala/2016/dec/07/235310

കിഴക്കോട്ട് ഒഴുകുന്ന പാമ്പാറും കബനിയും ഭവാനിയുമടക്കം 44 നദികള്‍, വര്‍ഷം മൂവായിരം മി.മീറ്ററിലേറെ മഴ... പോരെ കേരളീയര്‍ക്ക് അഭിമാനിക്കാന്‍. എന്നാല്‍, സാഹചര്യങ്ങള്‍ മാറിയത് വളരെ വേഗത്തിലാണ്. മഴ കുറഞ്ഞു, ഓരോ മഴക്കാലം കഴിയുമ്പോഴും കേരളത്തിന് ദാഹിച്ചു. ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കുന്ന കേരളം, ഇരുട്ടില്‍നിന്ന് രക്ഷനേടാന്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്തു. എന്നിട്ടും കേരളം പഠിക്കുന്നില്ളെന്നതാണ് സങ്കടകരം. ജലനിരക്ഷരതയാണ് കേരളം ഇന്ന് നേരിടുന്ന ഗുരുതര വെല്ലുവിളി. പെയ്തിറങ്ങുന്ന മഴവെള്ളം ഭൂമിയിലേക്കിറങ്ങാന്‍ അനുവദിക്കാതെ നാടിനെ കടുത്ത വരള്‍ച്ചയിലേക്ക് തള്ളിവിടുകയാണ് കേരളീയര്‍.
1958ലെ ഒരു പഠനമനുസരിച്ച് രാജ്യത്തിന്‍െറ ആകെ ജലവിഹിതത്തിന്‍െറ അഞ്ചുശതമാനം കേരളത്തിലായിരുന്നു. മഴയില്‍ ലഭിക്കുന്ന 4,200 ടി.എം.സി (ആയിരം ദശലക്ഷം) ഘനയടി വെള്ളത്തില്‍ 60 ശതമാനം പടിഞ്ഞാറോട്ട് ഒഴുകുന്നെന്നും അതിലൂടെ കേരളം ജലസമ്പുഷ്ടമാണെന്നുമായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. 16 കി.മീറ്റര്‍ മാത്രം കേരളത്തിലൂടെ സഞ്ചരിക്കുന്ന മഞ്ചശേ്വരം പുഴ തുടങ്ങി 244 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള പെരിയാര്‍വരെ പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളുടെ വൃഷ്ടിപ്രദേശം 35,018 ച.കി.മീറ്ററായിരുന്നു. കിഴക്കോട്ട് ഒഴുകുന്ന നദികളുടേത് 2,866 ച.കി.മീറ്ററും.
സംസ്ഥാനത്തെ ജനസംഖ്യയില്‍ ഗ്രാമീണ മേഖലയില്‍ 54 ശതമാനവും നഗരങ്ങളിലെ 78 ശതമാനവും വാട്ടര്‍ അതോറിറ്റിയെ ആശ്രയിക്കുന്നു. ഗ്രാമങ്ങളില്‍ 70 ശതമാനവും സ്വന്തം കിണറുകളെയാണ് ആശ്രയിക്കുന്നത്. ഒരുലക്ഷത്തോളം കിണറുകള്‍ ഉണ്ടെന്നാണ് കണക്ക്. പുറമെ കുളങ്ങളും. എന്നാല്‍, വേനല്‍ക്കാലത്ത് ഈ കിണറുകളും കുളങ്ങളും ഭൂരിപക്ഷവും വറ്റുന്നു. ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ടയിലും ജലനിരപ്പ് താഴുന്നു. തീരപ്രദേശത്ത് മാത്രമല്ല, തീരത്തുനിന്ന് അകലെയുള്ള തൃശൂര്‍ ടൗണില്‍പോലും കുഴല്‍കിണറുകളില്‍ ലഭിക്കുന്ന ജലത്തില്‍ ഉപ്പിന്‍െറ അംശം ഏറിവരുന്നു. കിണറുകളില്‍ ഉപ്പ്, ഇരുമ്പ്, ഫ്ളൂറൈഡ് എന്നിവയുടെ ആധിക്യം വര്‍ധിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. ഭൂഗര്‍ഭജലത്തിന്‍െറ അളവ് കുറഞ്ഞുവരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യവസായ തലസ്ഥാനമായ എറണാകുളം ജില്ല കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്ന പെരിയാറില്‍ ഉപ്പുവെള്ളം കയറാനും ആലുവയിലെ പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും കാരണമായത് നീരൊഴുക്ക് കുറയുകയും മണലെടുപ്പ് വര്‍ധിക്കുകയും ചെയ്തതാണ്.
വികസനത്തിന്‍െറ പേരില്‍ സംസ്ഥാനത്ത് അടുത്തകാലത്ത്  ഏറ്റവും കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടിവരുന്നത് ഭൂപരിസ്ഥിതിയിലാണ്. ഭൂമിയില്‍ വന്ന മാറ്റം കാലാവസ്ഥയെയും മണ്ണ്, ജല സംരക്ഷണത്തെയും മാറ്റിമറിച്ചു. പശ്ചിമഘട്ടം മുതല്‍ തീരദേശം വരെ ചരിഞ്ഞുകിടക്കുന്ന സംസ്ഥാനത്തിന്‍െറ ഉപരിതലത്തില്‍ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ജലസുരക്ഷയെ തകര്‍ക്കുംവിധമാണ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ പഠനങ്ങള്‍ പറയുന്നു. വനങ്ങള്‍ ഇല്ലാതാകുന്നതും ഒരു നിയന്ത്രണവുമില്ലാതെ ജലസംഭരണ ഇടങ്ങളായ പുല്‍മേടുകള്‍ നശിപ്പിക്കപ്പെടുന്നതും കുളങ്ങളും പാടങ്ങളും തോടുകളും നദികളും സംരക്ഷിക്കപ്പെടാതെ പോകുന്നതും ജലസുരക്ഷ നേരിടുന്ന ഭീഷണികളാണ്. നെല്‍പാടങ്ങളെല്ലാം ഇന്ന് തണ്ണീര്‍ത്തടങ്ങളാണ്.
കേരളത്തെ സംബന്ധിച്ച് ശുദ്ധജല ഉറവിടം മഴ മാത്രമാണ്. ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യപ്പടുന്നതും മഴയിലൂടെയാണ്. ദേശീയ ശരാശരിയേക്കാളും 2.18 മടങ്ങ് അധികം ശരാശരി വാര്‍ഷിക മഴ (3070 മി.മീറ്റര്‍) ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഒരുവര്‍ഷം ഏറ്റവുംകൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍മൂന്നാം സ്ഥാനത്താണ് കേരളം. എല്ലാ മാസവും ചെറിയ തോതിലെങ്കിലും മഴ കിട്ടുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷവും  വേനല്‍മഴയുമാണ് നമ്മുടെ ജലസ്രോതസ്സ്. മൊത്തത്തില്‍ 120-140 മഴദിനങ്ങള്‍ മാത്രമാണുള്ളത്.
500 മി.മീറ്റര്‍ മഴ മാത്രം ലഭിക്കുന്ന മൂന്നാറിനടുത്ത വട്ടവടയും മഴനിഴല്‍ പ്രദേശമായ മറയൂരും ഒഴിച്ചാല്‍ പൊതുവെ നല്ല മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. വാര്‍ഷികമഴയുടെ 85 ശതമാനവും കാലവര്‍ഷത്തിലൂടെ വടക്കന്‍ ജില്ലകളില്‍ ലഭിക്കുമെങ്കിലും അവിടെ തുലാവര്‍ഷം നാമമാത്രമാണ്. തെക്കന്‍ ജില്ലകള്‍ക്ക് തുലാവര്‍ഷത്തിലൂടെ 33 ശതമാനവും കാലവര്‍ഷത്തിലൂടെ 54 ശതമാനവും വേനല്‍മഴയായി 13 ശതമാനവും എന്ന തോതിലാണ് മഴലഭ്യത. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴയുടെ അളവില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. മണ്‍സൂണ്‍ മഴയില്‍ 34 ശതമാനത്തിന്‍െറ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 2,039.7 സെ.മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 1,352.3 മി.മീറ്റര്‍ മാത്രം. പ്രീമണ്‍സൂണില്‍ 18 ശതമാനത്തിന്‍െറയും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കുന്ന വേനല്‍മഴയില്‍ 21 ശതമാനത്തിന്‍െറയും കുറവുണ്ടായി. എന്നാല്‍, 2015ല്‍ തുലാമഴയില്‍ 27 ശതമാനത്തിന്‍െറ വര്‍ധനയുണ്ടായി. അപ്പോഴും വയനാട്, പാലക്കാട് ജില്ലകളില്‍ കുറവായിരുന്നു.
പക്ഷേ, ഇതുകൊണ്ട് കാര്യമില്ല. കേരളത്തില്‍ ലഭിക്കുന്ന മഴയുടെ 80 ശതമാനവും ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലാണ് പെയ്യന്നത്. മഴയുടെ ഏറ്റക്കുറച്ചിലുകളെ സംസ്ഥാനത്തിന്‍െറ മാത്രം പ്രതിഭാസമായി കാണാനാകില്ല. ആഗോളതലത്തിലുണ്ടാകുന്ന വ്യതിയാനമാണ് മഴയെ നിയന്ത്രിക്കുന്നത്. എങ്കിലും, മഴയിലെ ഏറ്റക്കുറച്ചിലുകള്‍ ജലലഭ്യതയെ ബാധിച്ചിട്ടില്ളെന്നാണ് വിലയിരുത്തല്‍. കേരളത്തേക്കാള്‍ മൂന്നിലൊന്ന് മഴയാണ് തമിഴ്നാട്ടില്‍ ലഭിക്കുന്നത്. അവര്‍ ഒരുതുള്ളി പാഴാക്കാതെ പ്രയോജനപ്പെടുത്തുന്നു. അവര്‍ക്ക് കൃത്യമായ ജല മാനേജ്മെന്‍റുണ്ട്. എന്നാല്‍, ഇവിടെ അതില്ല.
കേരളത്തിലെ ഭൂപ്രകൃതിയുടെയും ജൈവഭൗതിക പരിസ്ഥിതിയുടെയും പ്രത്യകേതകളാല്‍ വടക്കന്‍ ജില്ലകളില്‍ ഭൂതലത്തില്‍ പതിക്കുന്ന മഴയുടെ 80 ശതമാനവും തെക്കന്‍ ജില്ലകളിലെ 70 ശതമാനവും ഉപരിതല നീരൊഴുക്കായി ഭവിക്കുന്നുവെന്നാണ് പരിഷത്തിന്‍െറ പഠനം. ഭൂവിനിയോഗത്തില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ നീരൊഴുക്കിന്‍െറ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്ന ജലം വടക്കന്‍ ജില്ലകളില്‍ 10 ശതമാനവും തെക്ക് 20 ശതമാനവുമാണ്. ഭൂപ്രകൃതി, മണ്ണിന്‍െറ ഘടന, ജൈവപരിസ്ഥിതി, മഴനിരക്ക് എന്നിവയെല്ലാം നീരൊഴുക്കിനെ സ്വാധീനിക്കുന്നു. ഭൂമിയുടെ നിന്മോന്നത സ്ഥിതിയും ചരിവും നീരൊഴുക്ക് രൂപപ്പെടുന്നതിന് നിര്‍ണായകമാണ്. കളിമണ്‍ ചേരുവ അധികമുള്ള മണ്ണില്‍ മണിക്കൂറില്‍ ഒരു മി.മീറ്റര്‍ നിരക്കില്‍ ജലം കിനിഞ്ഞിറങ്ങുമ്പോള്‍, എക്കല്‍പ്രദേശത്ത് 150 മി.മീ, ചരല്‍പ്രദേശത്ത് 600 മി.മീ എന്നിങ്ങനെ കിനിഞ്ഞിറങ്ങല്‍ വര്‍ധിക്കുന്നു.
സസ്യജാലസാന്ദ്രതയും മണ്ണ് സംരക്ഷണപ്രവര്‍ത്തനങ്ങളും കിനിഞ്ഞിറങ്ങലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ് -പരിഷത്ത് പറയുന്നു.
വനമേഖലയുടെ നാശത്തിന് ആനുപാതികമായി നീരൊഴുക്കിന്‍െറ സുസ്ഥിരതയും നഷ്ടപ്പെടുന്നു എന്ന് ജലവിഭവ വികസന പരിപാലനകേന്ദ്രത്തിന്‍െറ പഠനം വ്യക്തമാക്കുന്നു. മണല്‍വാരലാണ് നീരൊഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം. കനാലുകള്‍ കോണ്‍ക്രീറ്റ് ചെയ്തതോടെ വെള്ളം അതിവേഗമാണ് ഒഴുകുന്നത്. ജലം മണ്ണിലിറങ്ങാനുള്ള അവസരമാണ് ഇതിലൂടെയും നഷ്ടമായത്.
പെയ്യന്ന മഴയെ കൃത്യമായി സംരക്ഷിക്കുകയാണ് പോംവഴി. പടിഞ്ഞാറോട്ട് ചരിഞ്ഞ പ്രദേശമായതിനാല്‍ മഴവെള്ളം 48 മണിക്കൂറിനകം കടലില്‍ ചേരുന്ന സാഹചര്യം ഒഴിവാക്കപ്പെടണം. വരള്‍ച്ച വരുമ്പോള്‍ മാത്രം മഴവെള്ള സംഭരണത്തെക്കുറിച്ച് ആലോചിക്കാതെ ദീര്‍ഘവീക്ഷണത്തോടെ പദ്ധതി ആസൂത്രണം ചെയ്യം. ഒരു ഹെക്ടര്‍ പ്രദേശത്ത് ഒരു വര്‍ഷം 1.20 കോടി ലിറ്റര്‍ മഴവെള്ളം ലഭിക്കുന്നുവെന്നാണ് കണക്ക്. ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുരപ്പുറത്ത് മൂന്നുലക്ഷം ലിറ്റര്‍ മഴവെള്ളം ഒരു വര്‍ഷം വീഴുന്നു. ഇതൊക്കെ മണ്ണിലേക്ക് ഇറക്കിയാല്‍ സംസ്ഥാനത്ത് ജലക്ഷാമത്തെ കുറിച്ച് ആലോചിക്കേണ്ടി വരില്ല. മഴവെള്ള സംഭരണികള്‍, മഴക്കുഴികള്‍ എന്നിവയാണ് മാര്‍ഗങ്ങള്‍.
1990കളില്‍ റബര്‍ ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ മഴക്കുഴികള്‍ എന്ന പദ്ധതി ആസൂത്രണം ചെയ്തെങ്കിലും ചില കോണുകളില്‍നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് നിലച്ചു. മഴക്കൊയ്ത്ത്, മഴപ്പൊലിമ എന്നിങ്ങനെ ആകര്‍ഷകമായ പേരുകളുമായി വിവിധ പദ്ധതികള്‍ പലയിടത്തും ആസൂത്രണം ചെയ്തിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുന്ന പദ്ധതിയും നടപ്പാക്കി. പുതിയ വീടുകള്‍ക്ക് മഴവെള്ള സംഭരണി വേണമെന്ന ഉത്തരവും ഇടക്കാലത്തിറങ്ങി. എന്നാല്‍, ഇതൊക്കെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. അല്ളെങ്കില്‍ വെള്ളം കിട്ടാതാകുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പട്ടു. ജലസമ്പാദ്യം എന്ന പേരിലുള്ള പദ്ധതിക്കും എന്ത് സംഭവിച്ചുവെന്നറിയില്ല.
മൈക്രോ നീര്‍ത്തടങ്ങള്‍ തുടങ്ങി നദീതടം വരെ സമഗ്രമായ മണ്ണ്-ജല സംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ ഇടതുമുന്നണി നല്‍കിയ വാഗ്ദാനമാണ് പ്രതീക്ഷ നല്‍കുന്നത്. ജലാഗിരണശേഷി കുറഞ്ഞാല്‍ വെള്ളം ഭൂമിയിലേക്ക് ഇറങ്ങില്ളെന്നും അറിയണം. അതിന്‍െറ അവസാനം മരുവത്കരണമായിരിക്കും.
വര്‍ഷം 14,000 മി.മീറ്റര്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചിയിലെ ജനങ്ങളുടെ അനുഭവം കേരളത്തിനും പാഠമാണ്. ഇത്രയേറെ മഴ ലഭിച്ചിട്ടും അവിടെ കുടിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ വില കൊടുത്ത് വെള്ളം വാങ്ങുകയാണ്. പെയ്യന്ന മഴയത്രയും ഭൂമിയിലിറങ്ങാതെ താഴ്വരയിലേക്ക് ഒഴുകിപ്പോകുന്നതുമൂലമാണ് ചിറാപുഞ്ചിയിലത്തെുന്ന വിനോദസഞ്ചാരികളടക്കം വെള്ളം വിലക്ക് വാങ്ങുന്നത്. എന്നാല്‍, കേരളത്തിന് അതിനും കഴിയില്ല. കാരണം തൊട്ടടുത്ത സംസ്ഥാനങ്ങളും ജലക്ഷാമം നേരിടുകയാണ്.

വര്‍ദ വിതച്ചത്......

http://www.madhyamam.com/opinion/open-forum/vardha-cyclone/2016/dec/15/236753


വേരോടെ നിലംപൊത്തിയ വന്‍മരങ്ങള്‍, തകര്‍ന്ന് കിടക്കുന്ന വൈദ്യുതി പോസ്റ്റുകള്‍, ട്രാഫിക് സിഗ്നലുകള്‍, മറിഞ്ഞു കടിക്കുന്ന ഇരുചക്ര വാഹനങ്ങള്‍, റോഡില്‍ തകര്‍ന്ന് കിടക്കുന്ന വലിയ ബോര്‍ഡുകള്‍, മേല്‍കൂരകള്‍..........വര്‍ദ ആഞ്ഞടിച്ചതിന്‍റ അടുത്ത ദിവസത്തെ ചെന്ന3400 നഗര കാഴ്ചകള്‍ ദു:ഖകരമായിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ എന്ന പോലെ യാത്രക്കാര്‍ കിട്ടിയ സ്ഥലത്തൊക്കെ വിശ്രമിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ ദീര്‍ഘദൂര തിവണ്ടികളില്‍ ടിക്കറ്റ് എടുത്ത് എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ നിരനിരയായി കിടക്കുന്നു. വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാല്‍ ഇടത്തരം ഹോട്ടലുകള്‍ തുറന്നിട്ടില്ല. അതിനാല്‍ , ഭക്ഷണം കഴിക്കാതെയാണ് റദ്ദാക്കിയ തീവണ്ടികള്‍ക്ക് പകരം വണ്ടി വരുമെന്ന പ്രതീക്ഷയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉറങ്ങിയും കിടന്നും ഇരുന്നും സമയം നീക്കുന്നത്.
തിങ്കളാഴ്ചയാണ് ചെന്ന3400, കാഞ്ചിപുരം, തിരുവള്ളുര്‍ ജില്ലകളിലെ ജനജീവിതത്തെ നിശ്ചലമാക്കിയ വര്‍ദ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. നേരം പുലരുമ്പോള്‍ തന്നെ കനത്ത കാറ്റ് വീശുന്നുണ്ടായിരുന്നു,ഒപ്പം മഴയും. ഉച്ചക്ക് ശേഷം വര്‍ദ കടല്‍ കടന്ന് കരയിലുടെ നീങ്ങുമെന്ന അറിയിപ്പ് ഇടക്കിടെ എഫ്.എം. റേഡിയോയിലുടെ വന്നുകൊണ്ടിരുന്നു. ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് അഞ്ചിനും ഇടക്ക് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അറിയിപ്പ് വന്നു. ഒരു വര്‍ഷം മുമ്പത്തെ പ്രളയത്തിന്‍റ അനുഭവമറിയുന്നറിയുന്നവര്‍ വീടുകളില്‍ കഴിഞ്ഞു. കടകള്‍ തുറന്നില്ല,പെട്രോല്‍ പമ്പുകള്‍ പ്രവര്‍ത്തിച്ചില്ല. അപൂര്‍വം ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും തുറന്നു. ഇവ വൈകുന്നേരത്തോടെ അടക്കുകയും ചെയ്തു. കാറ്റിന് ശക്തി കൂടിയതോടെ മരങ്ങള്‍ ഒന്നൊന്നായി കടപുഴുകി, ശിഖിരകള്‍ ഒടിഞ്ഞു വീണു. ചെന്ന3400 ഗവ.ആര്‍ടസ് കോളജിലെ നൂറ് വര്‍ഷം പ്രായമുള്ള വൃക്ഷമുത്തശിയും നിലം പതിച്ചു. മരങ്ങള്‍ വീണതോടെ ഗതാഗതം നിലച്ചു. റോഡുകളില്‍ വെള്ളക്കെട്ടും. റെയില്‍പാളത്തില്‍ മരങ്ങള്‍ വീണു. വൈദ്യുതി ലൈനിലേക്ക് മരങ്ങള്‍ ഒടിഞ്ഞ് വീണതോടെ വൈദ്യുതി ബന്ധമറ്റു. വൈദ്യൂതിയില്‍ പ്രവര്‍ത്തിക്കുന്ന തീവണ്ടികള്‍ അവിടവിടെ പിടിച്ചിട്ടു. സബര്‍ബന്‍ തീവണ്ടികള്‍ ഒമ്പത് മണിക്കുര്‍ വരെയാണ് പിടിച്ചിട്ടത്. രാവിലെ ജോലിക്ക് പോകുന്നതിന് തീവണ്ടിയില്‍ കയറിയവര്‍ കയ്യല്‍ കരുതിയിരുന്ന വെള്ളവും ഭക്ഷണവും മറ്റ് യാത്രക്കാരുമായി പങ്കിട്ടു കാറ്റും മഴയും ശമിക്കുന്നത് വരെ കാത്തിരിന്നു.  ഇതേസമയം, ചെന്ന3400യിലേക്ക് വന്ന ദീര്‍ഘദുര തീവണ്ടികള്‍ വഴിക്ക് പിടിച്ചിട്ടു. വെള്ളം പോലും കിട്ടാത്ത സ്ഥലങ്ങളിലാണ് മണിക്കുറുകള്‍ യാത്രക്കാര്‍ കഴിഞ്ഞത്.
കനത്ത കാറ്റില്‍ പല കെട്ടിടങ്ങളുടെയും മേല്‍കൂരകള്‍ പറന്നു. മെഡിക്കല്‍ കോളജിന്‍റയടക്കം ബോര്‍ഡുകള്‍ നിലംപതിച്ചു. ചേരികളില്‍ കഴിഞ്ഞിരുന്നവരെ അപ്പോഴെക്കും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മരം വീണു ഒട്ടേറെ വാഹനങ്ങള്‍ തകര്‍ന്നു. 22വര്‍ഷത്തിന് ശേഷമാണ് ഇത്രയും കനത്ത കാറ്റ് വീശിയതെന്നാണ് പറയുന്നത്. രാവിലെ 11നും മൂന്നിനും ഇടക്ക് 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയടിച്ചു. ഇതിന് ശേഷവും കാറ്റിന് വേഗത കുറവില്ലായിരുന്നു. എതിര്‍ദിശയില്‍ നിന്നായിരുന്നു തുടര്‍ന്ന് കാറ്റടിച്ചത്. മൂന്നു ജില്ലകളിലായി ഒരു ലക്ഷത്തോളം മരങ്ങള്‍ വീണുവെന്നാണ് പറയുന്നത്. പതിനായിരത്തിലേറെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ട്രാന്‍സ്ഫോര്‍മറുകള്‍ വേറെയും. 450 ടവറുകളും നിലം പൊത്തി.18 പേരുടെ ജീവന്‍ നഷ്ടമായി. ഇതേസമയം, ശ്മശാനങ്ങളിലെ മരങ്ങള്‍, വീണതും വൈദ്യുതിയില്ലാതായതും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് തടസമായി. മരങ്ങള്‍ വീണ് ഗതാഗതം മുടങ്ങിയതിനാല്‍ മൃതദേഹങ്ങള്‍ തോളിലേന്തിയാണ് ശ്മശാനങ്ങളില്‍ കൊണ്ട് വന്നത്.ചിലയിടത്ത് മരങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് സംസ്കരിച്ചത്.വൈദ്യുതിയില്ലാത്തതിനാല്‍, ആചാരമനുസരിച്ച് ദഹിപ്പിക്കേണ്ട മൃതദേഹങ്ങളും സംസ്കരിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിറ്റന്നേ് ചൊവ്വാഴ്ചയായിനാല്‍,അവരുടെ വിശ്വാസപരമായ കാരണങ്ങളാല്‍ സംസ്കാരം അടുത്ത ദിവസത്തേക്ക് മാറ്റിവെക്കാനാകുമായിരുന്നില്ല. ചെന്ന3400 നഗരത്തില്‍ 150ലേറെ ശ്മശാനങ്ങളുണ്ട്.
തിങ്കളാഴ്ച കൊടുങ്കാറ്റ് കടന്ന് പോയെങ്കിലും  അടുത്ത ദിവസമാണ് ജനങ്ങള്‍ ദുരിതത്തിലായത്.അന്ന് കാറ്റും മഴയും ഉണ്ടായിരുന്നില്ല. എന്നാല്‍, വൈദ്യൂതിയില്ല, വെള്ളമില്ല, ഫോണില്ല. പ്രധാന റോഡുകളിലൊഴികെ ഗതാഗതമില്ല. പാലിനും വെള്ളത്തിനുമായി ജനങ്ങള്‍ നെട്ടോട്ടമോടി. ഇടത്തരം ഹോട്ടലകളും അടച്ചു. ജനറേറ്ററും കുഴല്‍ കിണറുകളുമുള്ള ഹോട്ടലുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. വിനോദ സഞ്ചാരികളും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരും ഭക്ഷണത്തിനായി ഹോട്ടല്‍ തേടി അലഞ്ഞു. ബുധനാഴ്ച വൈകുന്നേരം വരെ പല ഹോട്ടലുകളും തുറന്നിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുമെന്നായിരുന്നു അറിയിപ്പ്. ഇതിനായി മറ്റു ജില്ലകളില്‍ നിന്നും ജീവനക്കാരെ കൊണ്ടു വന്നു. എന്നാല്‍, സിറ്റിയില്‍ പോലും എല്ലായിടത്തും വൈദ്യുതി എത്തിയില്ല. ഇതു റോഡ് ഉപരോധിക്കലിനും കാരണമായി. അരുമ്പാക്കമടക്കമുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ തെരുവിലറങ്ങി. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. പ്രധാന റോഡകളിലെ മരങ്ങള്‍ നീക്കം ചെയ്യന്‍ മറ്റു ജില്ലകളില്‍ നിന്നടക്കം തൊഴിലാളികള്‍ എത്തി. കുടുതല്‍ ഉപകരണങ്ങളും എത്തിച്ചു. എന്നാല്‍, പല ഹൗസിംഗ് കോളനികളിലേക്കുള്ള റോഡുകള്‍ ക്ളിയര്‍ ചെയ്തത്, റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തിലാണ്. വാക, ആര്യവേപ്പ് മരങ്ങളാണ് കടപുഴകിയതില്‍ ഏറെയും. ശിഖിരങ്ങള്‍ ഒടിഞ്ഞതും ഈ മരങ്ങളുടെത്. ഒരൊറ്റ ദിവസം വന്ന് പോയ വര്‍ദ ചെന്ന3400യിലെ പാര്‍ക്കുകളും ഇല്ലാതാക്കി. പാര്‍ക്കുകളിലെ മരങ്ങള്‍ വീണ് കളിയുപകരണങ്ങള്‍ തകര്‍ന്നു. ബെഞ്ചുകളും നശിച്ചു. ഇവയൊക്കെ ഇനിയും പുനര്‍നിര്‍മ്മിക്കണം. എന്നാല്‍, തണല്‍ മരങ്ങള്‍ വളര്‍ന്ന് വരാന്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കണം. ഇനി നട്ടുവര്‍ത്തുന്നത് പുളിമരമെങ്കില്‍, കാറ്റില്‍ കടപുഴകില്ളെന്ന് കരുതാം.

12 October 2016

ടുറിസം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം


പുകയില്ലാത്ത വ്യവസായമെന്നാണ് ടൂറിസത്തെ വിശേഷിപ്പിച്ചിരുന്നത്. അഥായത് ടുറിസം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ളെന്നും പരിസ്ഥി സൗഹാര്‍ദമാണെന്നുമുള്ള വാദം. 1980കളില്‍ പുകയില്ലാത്ത വ്യവസായമെന്ന മുദ്രാവാക്യം ഉയരുമ്പോള്‍ അതിര്‍ത്തിക്കപ്പുറത്ത് തമിഴ്നാടിലെ കുന്നൂരില്‍ ടുറിസം സൃഷ്ടിച്ച പരിസ്ഥിതി പ്രശ്നങ്ങളും ജലക്ഷാമവും അതിന് എതിരെ ജനങ്ങള്‍ സംഘടിച്ചതും കാണാതെ പോയി.
1990കളിലാണ് ടുറിസം വ്യവസായമായി കേരളത്തില്‍ മാറിയത്. കോവളവും തേക്കടിയും ഫോര്‍ട്ട് കൊച്ചിയും കടന്ന് ടുറിസം മറ്റു ഗ്രാമങ്ങളിലേക്ക് വളര്‍ന്നതും  ഈ  കാലയളവിലാണ്. ബാറും സ്റ്റാര്‍ ഹോട്ടലുമാണ് ടുറിസമെന്ന  കാഴ്ചപ്പാട് വളര്‍ന്ന് വന്നതും ഈ കാലയളവിലാണ്. കേരളത്തിലെ ടുറിസ്റ്റ് കേന്ദ്രങ്ങളിലുടെ ഓട്ട പ്രദീക്ഷണം നടത്തിയാല്‍ അറിയാം അതു പരിസ്ഥിതിക്കേറ്റ മുറിവ് എത്രത്തോളമെന്ന്.
മൂന്നാറിലേക്ക് പോകാം- പുല്‍മേടുകളും നീര്‍ച്ചാലുകളും കയ്യേറി വന്‍കിട ഹോട്ടലുകള്‍ നിര്‍മ്മിച്ച് കഴിഞ്ഞു.ഇപ്പോഴും  ഏഴും എട്ടും നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. മൂന്നാറിന് ചുറ്റുമുള്ള പഞ്ചായത്തുകളിലും വന്‍തോതില്‍ കെട്ടിടങ്ങള്‍ ഉയരുകയാണ്. മൂന്നാറിലെ തണുപ്പില്‍ മാത്രം വളര്‍ന്നിരുന്ന ഒട്ടേറെ ഓര്‍ക്കിഡുകളും ചെടികളും അപ്രത്യക്ഷമായി തുടങ്ങി. നുറുകണക്കിന് പന്നല്‍ ചെടികളില്‍ പലതുമില്ല. കുറിഞ്ഞികള്‍ക്ക് പോലും വംശനാശം സംഭവിച്ചു. എങ്കിലും കച്ചവട കണ്ണോടെ ഗസ്റ്റുകള്‍ക്ക് വേണ്ടി വലയെറിയുകയാണ് നവവ്യവസായികള്‍.
അവധി ദിനങ്ങളില്‍ ആയിരകണക്കിന് വാഹനങ്ങളാണ് മലമുകളിലേക്ക് എത്തുന്നത്. ഇതു സൃഷ്്ടിക്കുന്ന ഗതാഗത കുരുക്ക് ഒരിക്കലെങ്കിലൂം  അവധി ദിനത്തില്‍ വന്നവര്‍ അനുഭവിച്ചിട്ടുണ്ടാകും. മറ്റു പ്രദേശങ്ങളെയും ഈ ഗതാഗത കുരുക്ക് ബാധിക്കുന്നു. പ്ളാന്‍റഷന്‍ ടൗണിലേക്കുള്ള റോഡുകള്‍ ഇടുങ്ങിയതും ബൈപാസുകള്‍ ഇലത്തതുമാണ് ഇതിന് കാരണം. ഇനി പുതിയ റോഡുകള്‍ നിര്‍മ്മിക്കാനും കഴിയില്ല.
വയനാട് വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഒരോ വര്‍ഷവും മഴകുറഞ്ഞു വരുന്നു. എങ്കിലും ടൂറിസത്തിനും ഹോട്ടല്‍ വ്യവസായത്തിനും കുറവില്ല.
കുട്ടനാടിലും കുമരകത്തും കൊല്ലത്തും ഹൗസ് ബോട്ടുകള്‍ നിറഞ്ഞതോടെ പുഴക്കും രക്ഷയില്ലാതായി. വലിയ തോതിലുള്ള മലിനികരണമാണ് ഹൗസ് ബോട്ടുകള്‍ സൃഷ്ടിക്കുന്നത്. ഡീസലും ഓയിലും കായലിലേക്ക് ഒഴുകുന്നത് ആവാസ വ്യവസ്ഥയെ ബാധിക്കുന്നു. പല മല്‍സ്യ ഇനങ്ങളും അപ്രത്യക്ഷമായി. മനുഷ്യമാലിന്യം നിറയുന്നതോടെ കായലിലെ വെള്ളം കുളിക്കാന്‍ പോലും ഉപയോഗിക്കാതെയായി. ഇതു വരുത്തി വെക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വേറെയും.
കടലോര ടുറിസവും സമാനമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. കടല്‍ തീരങ്ങളില്‍ തീരദേശ പരിപാലന നിയമമുണ്ടെങ്കിലും മലയോരങ്ങളില്‍ അതൊന്നുമില്ല.
ടൂറിസം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനും പുറമെ ടുറിസ്റ്റുകള്‍ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങള്‍, ഹോം സ്റ്റേ സൃഷ്ടിക്കുന്ന സാംസ്കാരിക പ്രശ്നങ്ങള്‍ എന്നിവയും അഡ്രസ് ചെയ്യപ്പെടണം. ടുറിസ്റ്റ് കേന്ദ്രങ്ങളില്‍ മദ്യം വിളമ്പണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന് മുമ്പ് ടുറിസം പ്രോട്ടോക്കോള്‍ കൊണ്ടു വരികയാണ് വേണ്ടത്. അവശേഷിക്കുന്ന വന മേഖല വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാതിരിക്കുകയും വേണം. ഗവിയും മണ്‍ട്രോതുരുത്തിലും തടങ്ങി പരിസ്ഥിതി പ്രധാന്യമുള്ള മേഖലകളില്‍ കഴുകന്‍ കണ്ണുമായി നവവ്യവസായികള്‍ കറങ്ങുന്നുണ്ട്.


01 October 2016

ജയലളിതയുടെ ബോഡിനായ്ക്കനുര്‍ ചിത്രം



ജയലളിതയുടെ ആശുപത്രി ചിത്രങ്ങള്‍ പുറത്തു വിടണമെന്നാണ് പ്രധാന പ്രതപക്ഷമായ ഡി എം കെയൂടെ പ്രസഡിന്‍റ് എം.കരുണാനിധിയുടെ  ആവശ്യം. ഓര്‍മ്മ വരുന്നത് ജയലളിതയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ്. 1989ലെ തെരഞ്ഞെടുപ്പില്‍ ഇടുക്കിയോട് ചേര്‍ന്നുള്ള ബോഡിനായ്ക്കനുര്‍ മണ്ഡലത്തിലാണ് അവര്‍ മല്‍സരിച്ചത്. അന്ന് മൂന്നാര്‍ മാതൃഭൂമി ലേഖകനായ ഞാന്‍ തെരഞ്ഞെുടപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി പോയിരുന്നു. ദിനമലര്‍ എന്ന തമിഴ് പത്രത്തിന് വേണ്ടി ചിത്രങ്ങളെടുക്കാന്‍ മൂന്നാറില്‍ നിന്നുള്ള സി.കുട്ടിയാപിള്ളയും ഉണ്ടായിരുന്നു. കരിമ്പൂച്ചകളുടെ അകമ്പടിയോടെ രഥത്തിലാണ് അവരുടെ മണ്ഡല പര്യടനം. ഭക്ഷണവും വിശ്രമമവും വസ്ത്രം മാറലുമൊക്കെ ഈ രഥത്തില്‍. പാതിരാത്രി വരെ പര്യടനം. ഇത്തരത്തിലൊരു ദിവസത്തെ യാത്രക്കിടെയാണ് ജയലളിത രഥത്തിലിരുന്നു വസ്ത്രങ്ങള്‍ നേരെയിടുന്നത് കുട്ടിയാപിള്ളയുടെ കാമറ കണ്ണുകള്‍ കണ്ടത്.വൈകിയില്ല, ക്ളിക്ക്...ക്ളിക്ക്. പക്ഷെ, ഇതു കഴിഞ്ഞതും കുട്ടിയാപിള്ളയുടെ തോളില്‍ കരിമ്പൂച്ചകളുടെ കൈകള്‍ വീണു. ഏതു ചിത്രം കൊടുക്കണമെന്ന് തങ്ങള്‍ പറയുമെന്നും ഇപ്പോള്‍ എടുത്ത ഫിലിം നല്‍കണമെന്നുമായിരുന്നു ആവശ്യം. അപ്പോഴാണ് കുട്ടിയാപിള്ള അറിയുന്നത് കേരളമല്ല, തമിഴ്നാടെന്നും കേരളത്തിലെ നേതാക്കളുടെ അടുക്കളയില്‍ കയറുന്നത് പോലെ എളുപ്പമല്ല, രഥത്തിലെ വസ്ത്രം നേരെയിടുന്നതിന്‍റ ചിത്രം എടുക്കുന്നതെന്നും. അന്ന് ജയലളിതയുടെ പാര്‍ട്ടിയുടെ ചിഹ്നം പുവന്‍കോഴിയായിരുന്നു. തമിഴ്നാടില്‍ പൂവന്‍കോഴികള്‍ക്ക് ഏറ്റവും ഡിമാന്‍റുണ്ടായിരുന്നത് ആ തെരഞ്ഞെടുപ്പിലാണ്. ജീവനുള്ള ചിഹ്നവുമായാണ് പ്രവര്‍ത്തകര്‍ വോട്ടു പിടിച്ചിരുന്നതും പ്രചരണ വാഹനങ്ങളില്‍ സഞ്ചരിച്ചിരന്നതും. ജയലളിത നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുമ്പോഴും ഞാനുണ്ടായിരുന്നു. പുവന്‍ കോഴികളുടെ സമ്മേളനമായിരുന്നുവെന്ന് വേണമെങ്കില്‍ ആ ദിവസത്തെ പറയാമായിരുന്നു. അത്തരം ജയലളിതയുടെ ചിത്രം പുറത്ത് വിടണമെന്നാണ് കലൈഞ്ജര്‍ പറയുന്നത്. ഇപ്പോള്‍ മന്ത്രി ഒ.പന്നീര്‍ശെല്‍വമാണ് ബോഡിനായ്ക്കനുരിന്‍െറ പ്രതിനിധി.

27 September 2016

പ്രാദേശിക പാര്‍ട്ടികളിലെ കുടുംബ വാഴ്ച


ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പ്പൊട്ടലായിരുന്നു.എന്തെങ്കിലും ജനകീയ പ്രശ്നങ്ങളുടെ പേരിലായിരുന്നില്ല, മറിച്ച് കിച്ചണ്‍ കാബിനറ്റിലെ മേല്‍ക്കോയ്മയുടെ പേരിലായിരുന്നുവെന്ന് മാത്രം. ഇതു സമാജ്വാദി പാര്‍ട്ടിയുടെ മാത്രം ഉള്‍പ്പാര്‍ട്ടി പ്രശ്നമാണെന്ന് പറഞ്ഞ് തള്ളികളയാന്‍ വരട്ടെ. രാജ്യത്തെ ഏതാണ്ട് എല്ലാ പ്രാദേശിക പാര്‍ട്ടികളിലും ഇപ്പോള്‍ കുടുംബ വാഴ്ചയുടെ കാലമാണ്. അതില്ലാത്തത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അണ്ണാ ഡി എം കെ മാത്രമാണെന്ന് പറയാം.
നേരത്തെ കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയായിരുന്നു ദേശിയ തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നത്. അതിപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഇതിന് ചുവട് പിടിച്ച് പല  പാര്‍ട്ടികളിലും മക്കള്‍ രാഷ്ട്രിയം ചുട് പിടിച്ച ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടികളിലൊക്കെ കുടുംബ ഭരണമാണ്.
പിന്നാക്കക്കാരുടെ മിശിഹ എന്നാണ് ഉത്തര്‍പ്രദേശില മൂലയംസിങ് യാദവിനെ വിശേഷിപ്പിച്ചിരുന്നത്. അദേഹത്തിന് പിന്നാലെ മകന്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി. മരുമകള്‍ പാര്‍ലമെന്‍റില്‍. സഹോദരന്‍ മന്ത്രി. കുടുംബാംഗങ്ങളൂടെ അധികാര തര്‍ക്കമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദേശിയ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത്. അവിടെ ബി.എസ്.പിയുടെ അവസാനവാക്കായ മായാവതി അവിവാഹിയാണെങ്കിലും അടുത്ത ബന്ധുക്കളില്‍ ചിലര്‍ അനന്തരാവകാശിയായി ഉണ്ടെന്ന് കേട്ടിരുന്നു.
ഇങ്ങ്, നമ്മൂടെ തൊട്ടപ്പുറത്തെ തമിഴ്നടില്‍ ഡി.എം.കെയിലുണ്ടായ കൊട്ടാര വിപ്ളവം ഓര്‍മ്മയില്ളേ? എം.കരുണാനിധിയുടെ മക്കളായ അഴഗിരിയും സ്റ്റാലിനും കനിമൊഴിയും തമ്മിലടിച്ച് അവസാനം അഴഗിരി പാര്‍ട്ടിക്ക് പുറത്തായി. മാരന്‍ സഹോദരന്മാരും ഇവരുടെ കുടുംബത്തില്‍ നിന്നുള്ളവര്‍. ഡോ.രാമദാസ് പട്ടാളി മക്കള്‍ കക്ഷി രൂപീകരിച്ചത് തന്നെ മകന്‍ ഡോ.അന്‍പുമണിക്ക് വേണ്ടിയാണോയെന്നാണ് സംശയം. കേന്ദ്ര മന്ത്രിയായിരുന്ന മകനെ കഴിഞ്ഞ തവണ മുഖ്യമന്ത്രിയാക്കാനാണ് ‘ഡോക്ടറയ്യ’ ശ്രമിച്ചത്. നടന്‍ വിജയകാന്തിന്‍െറ പാര്‍ട്ടിയില്‍ ഭാര്യയാണ് നേതാവ്. മുമ്പ് എം.ജി.ആര്‍ മരിച്ചപ്പോള്‍ ഭാര്യ ജാനകി മുഖ്യമന്ത്രി കസേരയിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലും എത്തിയെങ്കിലും ക്ളച്ച് പിടിച്ചില്ല. പാര്‍ട്ടി ജയലളിതക്കൊപ്പം പോയി. ജയലളിത അവിവാഹിതയായത് കൊണ്ടായിരിക്കാം പിന്‍ഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തില്‍ സി.പി.ഐയിലായിരുന്നു ഏറെ പേര്‍ അവരുടെ മക്കളെ രാഷ്ട്രിയത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത്. കേരള കോണ്‍ഗ്രസിലാകട്ടെ മാണി,പിള്ള, ജോര്‍ജ് വിഭാഗങ്ങളിലാണ്  മക്കള്‍ രാഷ്ട്രിയം.  കെ.എം.മാണിയുടെ മകന്‍ ജോസ് കെ മാണി പാര്‍ലമെന്‍റംഗമാണ്. ആര്‍.ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേശ്കുമാര്‍ രണ്ടു തവണ മന്ത്രിയായി. ഇപ്പോഴും എം.എല്‍.എയായി തുടരുന്നു. കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍റ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ ലോകസഭംഗമായിരുന്നു. ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍. കേരള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസിന്‍റ പിതാവ് മുന്‍ ആഭ്യന്തര മന്ത്രി പി.ടി.ചാക്കോ കോണ്‍ഗ്രസ് നേതാവായിരുന്നുവെങ്കിലും ഇദേഹത്തിന്‍റ നിലപാടുകളായിരന്നു കേരള കോണ്‍ഗ്രസ് രൂപീകരത്തിന് കാരണമായത്. പി.സി ജോര്‍ജ് എം.എല്‍.എയുടെ മകനും കേരള കോണ്‍ഗ്രസ് നേതാവാണ്. മുസ്ളിം ലീഗില്‍ നിരവധി പേരുണ്ട്-പിതാക്കളുടെ തണിലില്‍. സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍ ഡോ.എം.കെ.മുനീര്‍, അവുക്കാദര്‍ കുട്ടി നഹയുടെ മകന്‍ പി.കെ.അബ്ദുറബ്ബ്, സീതി ഹാജിയുടെ മകന്‍ പി.കെ.ബശീര്‍ തുടങ്ങിയവര്‍. ആര്‍.എസ്.പിയൂടെ കരുത്തനായിരുന്ന ബേബി ജോണിന്‍റ മകന്‍ ഷിബു..........അങ്ങനെ.
കര്‍ണാടകത്തില്‍ ദേശിയ പാര്‍ട്ടിയെന്ന് പറയാവുന്ന ജനതാദളില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയൂടെ മകന്‍ കുമാരസ്വാമി രാഷ്ട്രിയത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. ആന്ധ്രയില്‍ ഭാര്യാപിതാവ് എന്‍.ടി.രാമറാവുവിന്‍റ  ചുവട് പിടച്ചല്ല, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാഷ്ട്രിയത്തില്‍ വന്നത്. കോണ്‍ഗ്രസിലൂടെ മന്ത്രിയായെങ്കിലും പിന്നിട് ഭാര്യാപിതാവിന്‍റ പാര്‍ട്ടിയുടെ സുപ്രിമായി. അദേഹത്തിന്‍റ മകന്‍ ഇപ്പോള്‍ ടി ഡി പിയുടെ അമരത്തുണ്ട്. തെലുങ്കാനയില്‍ മുഖ്യമന്ത്രി  ചന്ദ്രശേഖര റാവുവിന്‍റ മകളാണ് കുടുംബവാഴ്ച നിലനിര്‍ത്തുന്നതിന് രംഗത്തുള്ളത്. ബീഹാറില്‍ ലല്ലു പ്രസാദിന്‍റ ഭാര്യ റാബ്റി ഇടക്കാലത്ത് മുഖ്യമന്ത്രിയായിരുന്നു. ഇപ്പോള്‍ മക്കള്‍ മന്ത്രിമാരാണ്. കുടുംബം ഒന്നാകെ രാഷ്ട്രിയത്തിലുണ്ട്.
മഹാരാഷ്ട്രയില്‍ ശിവസേന കുടുംബ പാര്‍ട്ടിയാണ്. ദേശിയ പാര്‍ട്ടിയായ എന്‍.സി.പിയിലും സ്ഥിതി വ്യത്യസ്തമല്ല, പാര്‍ട്ടി സുപ്രിം ശരത് പവാറിന്‍റ മകളും അടുത്ത ബന്ധുക്കളും അധികാരത്തിന്‍റ ഭാഗം. ജമ്മു-കാശമീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടി തലമുറ തലമുറ കൈമാറിയാണ് അധികാരം നിലനിര്‍ത്തിയിരുന്നത്. മൂന്ന് തലമുറ അവിടെ മുഖ്യമന്ത്രിയായി. ഇപ്പോള്‍ അധികാരത്തിലുള്ള പി.ഡി.പിയിലും സ്ഥിതിക്ക് മാറ്റമില്ല. തലമുറ കൈമാറി കിട്ടിയതാണ് മെഹബുബക്ക് മുഖ്യമന്ത്രി പദവി. പശ്ചിമ ബംഗാളില്‍ അവിവാഹിതയായ മമതയാണ് മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റ മേധാവിയും. എന്നാല്‍, മമതയുടെ അടുത്ത ബന്ധു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എത്തുന്നുവെന്നാണ് സൂചന.വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാണ്. മുന്‍ സ്പീക്കര്‍ പി.എ.സംഗ്മയുടെ മകള്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു.
അധികാര പാരമ്പര്യം നിലനിര്‍ത്താന്‍ ദേശിയ പാര്‍ട്ടിയേക്കാള്‍ സൗകര്യമാണ് പ്രാദേശിക പാര്‍ട്ടിയെന്നാണ് ഇതൊക്കെ നല്‍കുന്ന സൂചന.


16 September 2016

കാവേരിയും കേരളവും


കര്‍ണാടകയിലെ മെര്‍ക്കാറയില്‍നിന്നും ഉല്‍ഭവിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന കാവേരിയിലും കേരളത്തിലും പങ്കാളിത്തമുണ്ട്. 800 കിലോമീറ്ററാണ് കാവേരിയുടെ നീളം. കേരള, കര്‍ണാടക, തമിഴ്നാട്, പുതുശേരി സംസ്ഥാനങ്ങളിലായി കാവേരി വ്യാപിച്ച് കിടക്കുന്നു. 2866 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ വൃഷ്ടി പ്രദേശം. കര്‍ണാടകം -34273 ചതുരശ്ര കിലോമീറ്റര്‍, തമിഴ്നാട് -43868 ചതുരശ്ര കിലോമീറ്റര്‍, പുതുശേരി -148 ചതുരശ്ര കിലോമീറ്റര്‍ എന്നിവയടക്കം 81155 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം.കബനി, ഭവാനി, പാമ്പാര്‍ എന്നിവയാണ് കാവേരിയുടെ കേരളത്തിലെ പോഷക നദികള്‍.
കേരളത്തില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന മൂന്ന് നദികളാണ് കാവേരിയില്‍ ചേരുന്നത്. കബനിയില്‍  നിന്നും 97 ടി. എം. സിയും ഭവാനിയില്‍ നിന്നും 35 ടി. എം. സിയും പാമ്പാറില്‍ നിന്നും 15 ടി. എം. സിയും വെള്ളമാണ് കാവേരിയില്‍ എത്തുന്നത്. 147 ടി. എം. സിയാണ് കേരളത്തിന്‍െറ സംഭാവനയെങ്കിലും ഇത് കാവേരിയിലെ ആകെ ജലത്തിന്‍െറ 20 ശതമാനം വരും. ഇതനുസരിച്ച് 99.8 ടി. എം. സി വെള്ളത്തിന് കേരളത്തിന് അവകാശമുണ്ടെങ്കിലും ആ പരിഗണനയൊന്നും ലഭിച്ചില്ല.
കാവേരി തര്‍ക്കം -അല്‍പം ചരിത്രം
ചോള രാജാക്കന്മാര്‍ കാവേരിക്ക് കുറുകെ അണകെട്ടുന്നതോടെ തുടങ്ങുന്നു കാവേരിയിലെ ജല ഉപയോഗം. തഞ്ചാവൂരിലെ തമിഴ്നാടിന്‍െറ നെല്ലറയാക്കിയത് കാവേരി വെള്ളമാണ്. 19-ാം നൂറ്റാണ്ടില്‍ ജലസേചന പദ്ധതികള്‍ക്ക് മൈസൂര്‍ സ്റ്റേറ്റ് തുടക്കമിട്ടതോടെയാണ് തര്‍ക്കത്തിന്‍െറ ഉല്‍ഭവം. ഇതേ തുടര്‍ന്ന് 1892-ല്‍ മദിരാശിയും മൈസൂരും കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. പിന്നീട് ഇരു രാജ്യങ്ങളും വന്‍ പദ്ധതികളെ കുറിച്ച് ചിന്തിച്ചപ്പോള്‍ 1924-ല്‍ മറ്റൊരു കരാറും ഒപ്പിട്ടു. ഇതനുസരിച്ചാണ് മൈസൂര്‍ സര്‍ക്കാര്‍ 44.827 ടി.എം.സി അടി ശേഷിയുള്ള കൃഷ്ണരാജ സാഗര്‍ അണക്കെട്ടും മദിരാശി സര്‍ക്കാര്‍ 93.5 ടി.എം.സി അടി ശേഷിയുള്ള മേട്ടൂര്‍ അണക്കെട്ടും നിര്‍മിച്ചത് ഈ കരാറിന്‍െറ അടിസ്ഥാനത്തിലാണ്. മൈസൂരില്‍ 2,35,000 ഏക്കര്‍ ആയക്കെട്ടിലും മദിരാശിയില്‍ 3,01,000 ഏക്കര്‍ ആയക്കെട്ടിലുമാണ് 1924-ലെ കരാര്‍ പ്രകാരം ജലസേചനം ലഭ്യമായത്. 50 വര്‍ഷത്തിന് ശേഷം പുനരവലോകനത്തിന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അധിക ജലമുണ്ടെങ്കില്‍ അത് പങ്കിടാനും നിര്‍ദേശിക്കുന്നു. എന്നാല്‍, 1924-ലെ കരാറില്‍ കാവേരി താഴ്വരയിലെ മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നില്ല.
മദിരാശി, മൈസൂര്‍ സര്‍ക്കാറുകള്‍ ഒപ്പിട്ട കരാറില്‍ നിന്നും തിരുവിതാംകൂറും കൂര്‍ഗും ഒഴിവാക്കപ്പെട്ടു. 1956-ല്‍ സംസ്ഥാനങ്ങളുടെ പുനരേകീകരണത്തോടെ കാവേരി കരാര്‍ പുതുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇതേസമയം 1958-‘68 കാലഘട്ടത്തില്‍ കര്‍ണാടകം നാല് സംഭരണികളുടെ നിര്‍മാണം പൂര്‍ത്തയാക്കി. ഹരംഗി, കബിനി, ഹേമാവതി, സുവര്‍ണവതി എന്നിവയാണ് ഈ അണക്കെട്ടുകള്‍. 59.1 ടി.എം.സി അടിയാണ് സംഭരണ ശേഷി 13.25 ലക്ഷം ഏക്കര്‍ പ്രദേശത്ത് ജലസേചനം ലക്ഷ്യമിട്ടിരുന്നു. ഈ അണക്കെട്ടുകളുടെ നിര്‍മാണത്തെ തമിഴ്നാട് എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് 1968 ആഗസ്റ്റില്‍ അന്നത്തെ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എം. കരുണാനിധി, കര്‍ണാടക മുഖ്യമന്ത്രി വീരേന്ദ്രപാട്ടില്‍ എന്നിവരുമായി കേന്ദ്ര ജലവിഭവ മന്ത്രി ഡോ. കെ.എല്‍. റാവു ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് 1969 ഏപ്രില്‍ 16-ന് തമിഴ്നാട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. 1924-ലെ കരാര്‍ പാലിക്കണമെന്നും നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതനുസരിച്ച് ചര്‍ച്ച നടന്നുവെങ്കിലും ഫലം കാണാതെ വന്നതോടെ, തര്‍ക്കം ട്രൈബ്യൂണലിന് വിടണമെന്നാവശ്യപ്പെട്ട് 1970 ഫെബ്രുവരിയില്‍ തമിഴ്നാട് കേന്ദ്രത്തിന് കത്ത് നല്‍കി. ഇതിന്‍െറ തുടര്‍ച്ചയെന്നോണം നടന്ന ചര്‍ച്ചകളില്‍ കേരളത്തെയും ക്ഷണിച്ചിരുന്നു.
1970 ഏപ്രില്‍, മെയ്, ജുലൈ മാസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ കേരള മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു.
1971 ആഗസ്റ്റിലാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒ.എസ്. 1/71 നമ്പറിലായിരുന ഹരജി. ഇതിന് പിന്നാലെ ഒ.എസ് 2/71 എന്ന നമ്പറില്‍ കേരളവും ഹരജി നല്‍കി.
എന്നാല്‍, പിറ്റേ വര്‍ഷം തമിഴ്നാട് ഹരജി പിന്‍വലിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശ പ്രകാരം 1972 മെയ് 29-ന് കേരള, തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാരുടെ യോഗം കേന്ദ്ര ജലവിഭവ മന്ത്രി വിളിച്ച് കൂട്ടുകയും വസ്തുതാ പരിശോധന കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1972 ജൂണില്‍ വസ്തുതാ പരിശോധന കമ്മിറ്റിയെ നിയോഗിക്കുകയും അതേവര്‍ഷം ഡിസംബര്‍ 15-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 1973 ആഗസ്റ്റ് 14-ന് അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, തമിഴ്നാട് റിപ്പോര്‍ട്ടുകള്‍ നിരാകരിച്ചു. എങ്കിലും ചര്‍ച്ചകള്‍ തുടര്‍ന്നു. 1976 ആഗസ്റ്റ് 27-ന് കേന്ദ്ര കൃഷി -ജലസേചന മന്ത്രി ജഗജീവന്‍റാം പാര്‍ലിമെന്‍റില്‍ കാവേരിജലം പങ്കിടലുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തി. തമിഴ്നാട് രാഷ്ട്രപതി ഭരണത്തിലിരിക്കെയായിരുന്നു ഇത്. തമിഴ്നാടിന് 489 ടി.എം.സി, കര്‍ണാടകക്ക് 177 ടി.എം.സി, കേരളത്തിന് അഞ്ച്  ടി.എം.സിയും അധികം വരുന്ന ജലം 30:53:17 എന്ന തരത്തില്‍ തമിഴ്നാടിനും കര്‍ണാടകത്തിനും കേരളത്തിനുമായി പങ്കിടാനും നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍, തമിഴ്നാടും കര്‍ണാടകയും ഈ നിര്‍ദേശം അംഗീകരിച്ചില്ല. തുടര്‍ന്നും കൂടിയാലോചനകളും ചര്‍ച്ചകളും നീണ്ടു.
1990 ജൂണ്‍ രണ്ടിലെ അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരമാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചിത്തതോഷ് മുഖര്‍ജി ചെയര്‍മാനായി കാവേലി ജല തര്‍ക്ക ട്രൈബ്യൂണല്‍ നിയമിക്കപ്പെടുന്നത്. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ഡി. അഗര്‍വാള്‍, പാറ്റ്ന ഹൈക്കോടി ജഡ്ജി ജസ്റ്റിസ് എന്‍.എസ്. റാവു എന്നിവര്‍ അംഗങ്ങളായിരുന്നു. 1983-ല്‍ ‘തമിഴ്നാട് കാവേരി നീര്‍പാസന വിലൈപെരുള്‍കള്‍ വ്യവസായികള്‍ നല ഉരിമൈ പാതുകാപ്പ് സംഘം’ നല്‍കിയ ഹരജിയിലെ സുപ്രീം കോടതി വിധിയനുസരിച്ചായിരുന്നു ട്രൈബ്യൂണറലിന്‍െറ നിയമനം. 1990 മെയ് നാലിലെ വിധിയനുസരിച്ച് ഒരു മാസത്തിനകം ട്രൈബ്യൂണല്‍ രൂപവത്കരിച്ച് ഉത്തരവിറക്കണമായിരുന്നു. തുടക്കത്തില്‍ ജസ്റ്റിസ് ചിത്തതോഷ് മുഖര്‍ജിയായിരുന്നു ചെയര്‍മാനെങ്കിലും 1996 ജൂണില്‍ അദ്ദേഹം രാജിവെച്ചു. തുടര്‍ന്ന് ‘96 ഡിസംബര്‍ 11-ന് ജസ്റ്റിസ് എന്‍.പി. സിംഗിനെ ചെയര്‍മാനായി നിയമിച്ചു. 2002 നവംബര്‍ 26-ന് ജിസ്റ്റിസ് എസ്.ഡി. അഗര്‍വാല്‍ അന്തരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് സുധീര്‍ നാരായന്‍ പകരക്കാരനായി ട്രൈബ്യൂണലിന്‍െറ ആദ്യ സിറ്റിംഗില്‍ തന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടുവെങ്കിലും അതിന് അധികാരമില്ളെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു. പിന്നീട് സുപ്രീം കോടതി നിര്‍ദേശപ്രകാരം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 205 ടി.എം.സി വെളളം ഓരോ വര്‍ഷവും തമിഴ്നാടിന് മേട്ടൂര്‍ ഡാമില്‍ നല്‍കണമെന്നായിരുന്നു ഉത്തരവ്. ഇതില്‍ ആറ് ടി.എം.സി പോണ്ടിച്ചേരിക്ക് തമിഴ്നാട് നല്‍കുകയും വേണം.
കാവേരി ട്രൈബ്യൂണല്‍ 580 സിറ്റിംഗ് നടത്തിയും ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചുമാണ് അവസാന ഉത്തരവ് പുറപ്പെടുവിച്ചത്.

09 September 2016

അട്ടപ്പാടി പദ്ധതിയെ എതിര്‍ക്കുന്നതോടെ ജയലളിത ലക്ഷ്യമിടുന്നത് കരുണാനിധിയുടെ കരാര്‍


അട്ടപ്പാടി പദ്ധതിയെ എതിര്‍ക്കുന്നതോടെ ജയലളിത ലക്ഷ്യമിടുന്നത് കരുണാനിധിയുടെ കരാര്‍

അട്ടപ്പാടി ജലസേചന പദ്ധതിയെ  തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എതിര്‍ക്കുന്നതോടെ തള്ളിപ്പറയുന്നത് എം.കരുണാനിധി അംഗീകരിച്ച കരാറിനെ. കോയമ്പത്തുര്‍ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശിരുവാണിപുഴിയില്‍ അണക്കെട്ട് നിര്‍മ്മിക്കാനും 1.3 ടി.എം.സി അടി (ആയിരം ദശലക്ഷം ഘനയടി) വെള്ളം നല്‍കാനും തീരുമാനിച്ചതിനൊപ്പമാണ് അട്ടപ്പാടി ജലസേചന പദ്ധതിക്കും തീരുമാനമായത്. 1969 മെയ് 10ന് തിരുവനന്തപുരത്ത്് കേന്ദ്ര ജലസേചന-വൈദ്യുതി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍  ചേര്‍ന്ന കേരള,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗമാണ് ശിരുവാണി ജലം പങ്കിടുന്നതിനെ കുറിച്ച് തീരുമാനമെടുത്ത്.അന്ന് കേരളത്തില്‍ അന്ന് കേരളത്തില്‍ ഇ.എം.എസും തമിഴ്നാടില്‍ എം. കരുണാനധിയും. ഡി.എം.കെ സ്ഥാപക നേതാവ് സി.എന്‍.അണ്ണാദുരൈയുടെ മരണത്തിന്‍റ തൊട്ടു പിന്നാലെയാണ് എം.കരുണാനധി  മുഖ്യമന്ത്രിയായത്. അന്ന് ഡി.എം.കെ പിളര്‍ന്നിരുന്നില്ല.
കോയമ്പത്തുര്‍  മേഖലയിലേക്ക് ഭവാനി നദിതടത്തിലെ  ശിരുവാണി പുഴയില്‍ നിന്ന് 1.3 ടി.എം.സി അടി വെള്ളം നല്‍കാനും ഇതിനായി ശിരുവാണിയില്‍ അണക്കെട്ട് നിര്‍മിക്കാനും അന്ന് തീരുമാനിച്ചു. ശിരുവാണി ജലസംഭരണിയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച ശേഷം അട്ടപ്പാടി താഴ്വരയുടെ ജലസേചനത്തിനായി 2.5 ടി.എം.സി അടി വെള്ളം ഉപയോഗിക്കാനും  അന്ന് ധാരണയായി. എങ്കിലും കരാര്‍ ഒപ്പിട്ടത് 1973 ആഗസ്ത് ഒന്നിന്. അന്ന് സി. അച്യുതമോനോയിരുന്നു മുഖ്യമന്ത്രി. തമിഴ്നാടില്‍ എം.കരുണാധിയും. എന്നാല്‍ അപ്പോഴെക്കും ഡി.എം.കെ പിളര്‍ന്ന് എം.ജി.ആറിന്‍റ നേതൃത്വത്തില്‍ അണ്ണാ ഡി.എം.കെ രൂപവല്‍ക്കരിക്കപ്പെട്ടിരുന്നു. അട്ടപ്പാടി ജലസേചന പദ്ധതിക്കായി അണക്കെട്ട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചതിനൊപ്പം ഇടുക്കി ജില്ലയില്‍ നിന്നും കിഴക്കോട്ട് ഒഴുകുന്ന പാമ്പാറില്‍ 0.6 ടി.എം.സി വെള്ളം മറയുര്‍ മേഖലയിലെ ജലസേചനത്തിനായി ഉപയോഗിക്കാനും കരാറില്‍ വ്യവസ്ഥ ചെയ്തു.
അട്ടപ്പാടി ജലസേചന പദ്ധതി കേരളം തയ്യാറാക്കിയതോടെ തമിഴ്നാട് എതിര്‍പ്പുമായി രംഗത്ത് വരികയായിരുന്നു. ഇതിനിടെ അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങള്‍ പഠിച്ച ടി.മാധവ മേനോന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം 2006 ജനുവരി രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അട്ടപ്പാടി ജലസേചന പദ്ധതിയുടെ നിര്‍മ്മാണ ജോലികള്‍ നിറുത്തിവെച്ചു. പിന്നിട് 2006 ഡിസംബര്‍ അഞ്ചിന് അന്നത്തെ ജലവിഭവ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാനും ജലസേചന പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങാനും തീരുമാനിച്ചത്.
കാവേരിയുടെ പോഷക നദിയാണ് ഭവാനിയെന്നതാണ് പിന്നിട് അട്ടപ്പാടി പദ്ധതിക്ക് തടസമായത്. പദ്ധതിക്കായി 2.5 ടി.എം.സി വെള്ളം കാവേരി നദിജല തര്‍ക്ക ട്രൈബ്യുണലില്‍ കേരളം ആവശ്യപ്പെട്ടപ്പോള്‍ തന്നെ തമിഴ്നാട് തടസമുന്നയിച്ചു. എങ്കിലും അവസാന ഉത്തരവില്‍ 2.87 ടി.എം.സി വെള്ളം അട്ടപ്പാടി പദ്ധതിക്കായി കാവേരി ട്രൈബ്യൂണല്‍ അനുവദിച്ചു. ഇതിനെയും ചോദ്യം ചെയ്താണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നടപടികള്‍. നേരത്തെയും അവര്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.
 ശിരുവാണിയില്‍ നിന്ന് ഒരു തടസവും കൂടാതെ കോയമ്പത്തൂരിലേക്ക് വെള്ളം കൊണ്ടു പോകുമ്പോഴാണ് തമിഴ്നാട് മുഖ്യമന്ത്രി പദ്ധതിയെ എതിര്‍ക്കുന്നത്. 1.3 ടി.എം.സി വെള്ളമാണ് കോയമ്പത്തുര്‍ മേഖലക്കായി അനുവദിച്ചതെങ്കിലും തമിഴ്നാട് ഇതിന്‍്റെ ഇരട്ടിയിലേറെ വെള്ളം കൊണ്ട് പോകുന്നു. ശിരുവാണി വെള്ളം കുപ്പിയിലാക്കി വാണിജ്യാടിസ്ഥാനത്തില്‍  വില്‍പനയും നടത്തുന്നു.
അട്ടപ്പാടി ജലസേചന പദ്ധതിനടപ്പാക്കിയാല്‍ 4900 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം നടത്താന്‍ കഴിയും. സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ ബ്ളോക്കായ  അട്ടപ്പാടിയിലെ  എല്ലാ പഞ്ചായത്തിലും  കുടിവെള്ളമത്തെിക്കാനും മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും കഴിയും. ഇപ്പോള്‍ തമിഴ്നാടിന് നല്‍കി വരുന്ന വെള്ളത്തിന്‍െറ  അളവില്‍ ഒരു കുറവും വരില്ളെന്നും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ ശിരുവാണി ജലം കോയമ്പത്തൂരിലേക്ക് തിരിച്ച് വിടാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ അതിനെ അന്ന് എതിര്‍ത്തിരുന്നതായി പറയുന്നു.  അന്ന് ഈ പ്രദേശം മദിരാശിയുടെ ഭാഗമായ മലബാറില്‍ ആയിരുന്നു. ശിരുവാണിയിലെ ഇപ്പോഴത്തെ  അണക്കെട്ടിന് കുറച്ചകലെയായി മേസനറി ഡാം നിര്‍മ്മിച്ച് ജലം കോയമ്പത്തൂരിലേക്ക് തിരിച്ച് വിടാന്‍ 1915 ഫെബ്രുവരിയില്‍ ശ്രമം തുടങ്ങി. എന്നാല്‍ സമീപ ഗ്രാമങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണത്രെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ജലമത്രയും കോയമ്പത്തൂരിലേക്ക് ഒഴുക്കുന്നതോടെ ഗ്രാമങ്ങള്‍ വരള്‍ച്ചയിലാകുമെന്ന ആശങ്കയാണ് അന്ന് ഉയര്‍ന്നത്. 1927ലാണ് അണക്കെട്ടിന്‍്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. അന്നത്തെ  ചെറിയ അണക്കെട്ടിന് നിയമസാധുത നല്‍കി തമിഴ്നാടിന്‍്റെ ചെലവില്‍ കേരളം അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കരാര്‍ ഒപ്പിട്ടത് 1969ലും. തമിഴ്നാടിന് സൗജന്യമായാണ് ശിരുവാണി വെള്ളം നല്‍കുന്നത്. ജലസംഭരണി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പാട്ടം മാത്രമാണ് കേരശത്തിന്് ലഭിക്കുന്നത്. ഇതിനിടെയാണ് അട്ടപ്പാടിയെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതിക്കെതിരായ തമിഴ്നാട് നീക്കം. യഥാര്‍ഥത്തില്‍ ജയലളിത ലക്ഷ്യമിടുന്നത് ഡി.എം.കെ നേതാവ് മുത്തുവേല്‍ കരുണാനിധി ഒപ്പിട്ട കരാര്‍ അടടിമറിക്കുകയെന്നതല്ളേ..........




31 August 2016

വട്ടവടക്ക് ആ അവാര്‍ഡ് നല്‍കുമോ



കരിംകുളം ഗ്രാമ പഞ്ചായത്തിലെ മല്‍സ്യത്തൊഴിലാളി വീട്ടമ്മ നായയുടെ ആക്രമണത്തില്‍ മരമണമടഞ്ഞതോടെ തുറസായ സ്ഥലത്തെ മല-മൂത്ര വികസര്‍ജനം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണല്ളോ സര്‍ക്കാര്‍? നേരത്തെയുള്ള നിര്‍മ്മല്‍ പഞ്ചായത്തിന്‍െറ മറ്റൊരു രൂപത്തിലുള്ള കാമ്പയിന്‍ ആണല്ളോ ഇത്. സംസ്ഥാനം സമ്പൂര്‍ണ നിര്‍മ്മല്‍ സംസ്ഥാനമായി മാറുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തടസമായിരുന്നതും കരിംകുളം അടക്കമുള്ള ചില പഞ്ചായത്തുളായിരുന്നു. അതില്‍ ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമ പഞ്ചായത്തും ഉള്‍പ്പെട്ടിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന തമിഴ് വംശജരും ആദിവാസികളും മാത്രം വസിക്കുന്ന പഞ്ചായത്താണ് വട്ടവട. ഗ്രാമത്തിലെ റോഡിന് ഇരുവശങ്ങളിലുമായി നിരനിരയായുള്ള വീടുകളിലൊന്നും കക്കുസ് ഉണ്ടായിരുന്നില്ല. വീടിന്‍റ പിന്‍ഭാഗത്ത് ഓടയായതിനാല്‍ മുന്നില്‍ വേണം കക്കൂസുകള്‍ നിര്‍മ്മിക്കാന്‍. വീടിന് മുന്നില്‍ കക്കുസ് പണിയുന്നത് ദൈവകോപത്തിന് കാരണമകുമെന്ന് വിശ്വസിച്ചിരുന്നവരാണ് ആ നാട്ടുകാര്‍. എന്നാല്‍, സര്‍ക്കാരിന്‍റ പ്രത്യേകിച്ച് അന്നത്തെ കേന്ദ്ര മന്ത്രി ജയറാം രമേശിന്‍റ ഇടപ്പെടല്‍ ഫലം കണ്ടു. കക്കൂസ് പണിതില്ളെങ്കില്‍ പഞ്ചായത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ തരില്ളെന്ന് പഞ്ചായത്ത് തീരുമാനിച്ചതോടെ ദൈവകോപം മറന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജി. മോഹന്‍ദാസിന്‍െറ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഗ്രാമത്തില്‍ കക്കുസുകള്‍ നിര്‍മ്മിച്ചാല്‍ പഞ്ചായത്തിന് പ്രത്യേക അവാര്‍ഡ് നല്‍കൂമെന്നാണ് ശുചിത്വ മിഷന്‍ പറഞ്ഞത്.
1856 കക്കുസുകളാണ് ചുരുങ്ങിയ സമയത്തിനുളളില്‍ നിര്‍മ്മിച്ചത്. ഇതിന് പഞ്ചായത്തിലൂടെ സഹായങ്ങളും നല്‍കി. ആദിവാസികളടക്കം കക്കൂസുകള്‍ നിര്‍മ്മിച്ചൂ. 220 കക്കുസുകള്‍ മാത്രമായിരുന്നു നിര്‍മ്മിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. അപ്പോഴെക്കും തെരഞ്ഞെടുപ്പ് വന്നതിനാല്‍ കഴിഞ്ഞില്ല. വീടിന്‍റ മുന്നിലെ കകൂസ് ഉപയോഗിച്ചാല്‍ ദൈവകോപമുണ്ടാകുമെന്ന് പറഞ്ഞ് പുട്ടിയിട്ടവര്‍ വരെ ഇപ്പോള്‍ തുറസായ സ്ഥലം അന്വേഷിച്ച് പോകുന്നില്ല. യഥാര്‍ഥത്തില്‍ വട്ടവട ഒരു പാഠമാണ്. ആ പഞ്ചായത്തിന് അവാര്‍ഡ് കൊടുത്തില്ളെങ്കിലും വിദ്യാഭ്യാസവും ലോകപരചിയവുമില്ലാത്ത അവര്‍ മാതൃകയാണ്. അവാര്‍ഡ് നല്‍കിയില്ളെങ്കിലും അവരുടെ മാതൃക പിന്തുടരേണ്ടതാണ്. ഇതോടൊപ്പം നിര്‍മ്മല്‍ പുരസ്കാരം ലക്ഷ്യമിട്ട കരിംകുളവും കൊന്നത്തടിയും വണ്ടന്മേടും ഇടമലകകുടിയും അടക്കമുള്ള പഞ്ചായത്തുകള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുമെന്ന് അറിയുമ്പോഴാണ് വട്ടവടയെ തിരിച്ചറിയുന്നത്.

23 April 2016

നിയമസഭാ സമാജികന്‍ എന്നാല്‍ വികസന നായകന്‍ എന്നല്ല അര്‍ഥം



വികസനത്തെ കുറിച്ചാണ് നിയമസഭാ സ്ഥാനാര്‍ഥികളും പറയുന്നത്. തദേശ തെരഞ്ഞെടുപ്പിലും അതു തന്നെയാണ ്കേട്ടത്. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന് വേണ്ടി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്നോ ചെയ്യുമെന്നോ സ്ഥാനാര്‍ഥികള്‍ പറയുന്നില്ല.
എം.എല്‍.എ ഫണ്ടുപയോഗിച്ച് റോഡും തോടും നിര്‍മ്മിക്കുന്നതിന് എഴുതി കൊടുക്കുന്നത് മിടുക്കല്ല. അത് ആര്‍ക്കും കഴിയും. വികസന പ്രവര്‍ത്തനങ്ങള്‍ എന്നത് ഏതെങ്കിലും എം.പിയോ എം.എല്‍.എയോ ഏറ്റെടുക്കേണ്ടതല്ല. അതൊക്കെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ ചെയ്യും, ചെയ്യണം.
എം.എല്‍.എമാര്‍ക്ക് അവരുടെതായ ചുമതലകളുണ്ട്. അതില്‍ പ്രധാനമാണ് നാടിന് വേണ്ടിയുള്ള നിയമനിര്‍മ്മാണം. ഇതില്‍ എത്ര പേര്‍ സജീവമായി പങ്കെടുത്തുവെന്ന് വീണ്ടും മല്‍സരിക്കുന്നവരെങ്കിലും പറയണം. എത്ര സബ്മിഷന്‍, എത്ര ശ്രദ്ധക്ഷണിക്കല്‍ പ്രമേയം, എത്ര സ്വകാര്യ ബില്‍ അതവരിപ്പിച്ചു തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്തണം.നിയമസഭയില്‍ ഒപ്പിട്ട് ബഹളം വെച്ചതും സഭ സ്തംഭിപ്പിച്ചതുമല്ല, സംസ്ഥാനത്തെ ആകെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളാണ് പറയേണ്ടത്. എം.എല്‍.എയെന്നത് ഏതെങ്കിലുമൊരു മണ്ഡലത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് സംസ്ഥാനത്തിനാകെയുള്ളതാണ്. നിയമസഭാ സമാജികന്‍ എന്നാല്‍ നിയമനിര്‍മ്മാണ സഭയിലെ അംഗം എന്നാണ് അര്‍ഥം. അല്ലാതെ വികസന നായകന്‍ എന്നല്ല. റോഡുംതോടും പാലവും നിര്‍മ്മിച്ച് കരാറുകാര്‍ക്ക് പണം നല്‍കിയ കണക്ക് പറയുന്നതും സ്വന്തം പേരു കെട്ടിടങ്ങളില്‍ എഴുതി വെച്ചതിന്‍റ കണക്കും അവതരിപ്പിക്കുന്നതും ഇനിയെങ്കിലും നിര്‍ത്തണം. 

22 April 2016

ഒരു മരം നടാം ഭൂമിക്ക് വേണ്ടി



" ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി ..
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..
ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ് തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേന്‍ പഴങ്ങള്‍ക്കായ് ...
ഒരു നൂറു തൈകള്‍ നിറഞ്ഞു നടുന്നു ..
 ചൊരിയും മുലപ്പാലിന്നൊര്‍മയുമായ് ..
പകരം തരാന്‍ കൂപ്പുകൈ മാത്രമായ് ..
ഇതു ദേവി ഭൂമി തന്‍ ചൂടല്പ്പം മാറ്റാന്‍ ..
നിറ കണ്ണുമായ് ഞങ്ങള്‍ ചെയ്യന്ന പൂജ.... എന്ന സുഗതകുമാരി കവിതയാണ് ഈ ഭൗമദിനത്തില്‍ ഏറെ പ്രസക്തമാകുന്നത്.
 കുന്നും മലയും ഇടിച്ചും തണ്ണീര്‍ത്തടങ്ങള്‍ വിനോദസഞ്ചാര വ്യവസായത്തിന് കൈമാറിയും മരങ്ങള്‍ വെട്ടിനരത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന മലയാളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയാണ് ചൂടു വര്‍ദ്ധിക്കുന്നതിനിടെയാണ് ഭൗമദിനം ചടങ്ങുകള്‍. എന്നാല്‍, ഹൗ എന്തൊരു ചൂടെന്ന് പറയുന്ന മലയാളി, ഭൂമിയെ തണുപ്പിക്കുന്ന പദ്ധതിക്കൊപ്പമില്ല.
ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. തുടര്‍ന്ന് ഇത് ലോകമങ്ങും ആചരിക്കുകയായിരുന്നു. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളുടെ ഏക ആവസസ്ഥലമായ ഭൂമിയെ സംരക്ഷിക്കേണ്ട പ്രാധാന്യം തന്നെയാണ് ഭൗമദിനം ഓര്‍മ്മിക്കുന്നത് അതിനാല്‍ അടുത്ത തലമുറയ്ക്കും കൂടി കരുതേണ്ടതാണ് ഭൂമിയിലെ വിഭവങ്ങള്‍. ലോകത്ത് എര്‍ത്ത് ഡേ നെറ്റ്വര്‍ക്ക് എന്ന സംഘടനയുടെ പേരിലാണ് ഭൗമദിനം ആചരിക്കുന്നത്. ഭൂമിക്ക് വേണ്ടി വൃക്ഷങ്ങള്‍ എന്നതാണ് ് ഇത്തവണത്തെ ഭൗമദിന സന്ദേശം.
കേരളത്തില്‍ ഇത്തവണ രണ്ടു ഡിഗ്രി വരെ ചൂട് കുടുതലാണെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റ റിപ്പോര്‍ട്ട്. കേരളമാകെ ചൂട് കുടി വരുന്നു. എല്‍ നിനോ പ്രതിഭാസം മൂലം ചൂട് ഇനിയും കൂടും. കടല്‍വെള്ളത്തിന് ചൂടു കൂട്ന്നതോടെ കാലാവസ്ഥയില്‍ നാടകീയ മാറ്റങ്ങള്‍ വരുന്നതാണ് എല്‍ നിനോ പ്രതിഭാസം.  ഇടക്കിടെ മഴ ലഭിക്കുമെങ്കിലും ചുട് കുറയില്ല. താപനില 40 ഡിഗ്രി കവിയുന്നത് അന്തരീക്ഷത്തിലെ ഈര്‍പ്പം ഇല്ലാതാക്കി വേനല്‍മഴയുടെ സാധ്യത കുറയ്ക്കുകയും ചെയ്യം. എല്‍ നിനോയ്ക്കോപ്പം ആഗോള താപനവും കൂടിയായതോടെ ഏറ്റവും ചൂടുള്ള വര്‍ഷമെന്ന നിലയിലേക്കാണ് 2016-ന്‍റെ പോക്ക്. പലക്കാട് ജില്ലയിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. മുണ്ടൂരില്‍ 40.5 ഡിഗ്രി സെല്‍ഷ്യേസ് രേഖപ്പെടുത്തി. 2011ല്‍ 42 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. കേരളത്തില്‍ ഓരോ വര്‍ഷവും അന്തരീക്ഷ ഊഷ്മാവ് 0.01 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുന്ന പ്രവണതയും മാറി. സംസ്ഥാനത്തിന്‍റ കുറഞ്ഞ താപ നിലയിലും കൂടിയ താപനിലയിലും കാര്യമായ മാറ്റം സംഭവിച്ചു. തിരുവനന്തപരുത്ത് 1987ല്‍ കുടിയ താപ നില 32 ഡിഗ്രി ആയിരുന്നത് ഇപ്പോള്‍ 33 ഡിഗ്രിയിലത്തെി. കുറഞ്ഞ താപ നില 22 ഡിഗ്രിയില്‍ നിന്നും 26 ഡിഗ്രിയിലുമത്തെി. ചുടിനെ പ്രതിരോധിക്കാനും കാലാവസ്ഥ വ്യതിയാനം നേരിടാനും മരങ്ങളാണ് പ്രതിവിധി എന്ന തിരിച്ചറിവില്‍ സംസ്ഥാന വനം വകുപ്പ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. ഇതിനിടെയാണ് വന്‍തോതിലുള്ള വനനശീകരണവും തണ്ണീര്‍ത്തടങ്ങള്‍ നികത്തലും. ഒപ്പം വന്‍തോതില്‍ ഉയരുന്ന ഫ്ളാറ്റുകളും അന്തരീക്ഷത്തിലെ ചുട് വര്‍ദ്ധിപ്പിക്കുന്നു.

08 April 2016

അരാഷ്ട്രിയവല്‍ക്കരിക്കപ്പെടുന്ന കേരള രാഷ്ട്രിയം


എന്താണ് ഇത്തവണത്തെ  നിയമസഭാ തെരഞ്ഞെടുപ്പിന്‍റ പ്രാധാന്യമെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാന്‍ കഴിയുക തെരഞ്ഞെടുപ്പിനെ അരാഷ്ട്രിയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ എന്നായിരിക്കും. ഇത്തവണത്തെ സ്ഥാനാര്‍ഥികളില്‍ പലരും രാഷ്ട്രിയം സംസാരിക്കാന്‍ ആഗ്രഹിക്കാത്തവരാണ്. തികച്ചും സെലിബ്രേറ്റിസ്. അവര്‍ക്ക് എങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിയസമഭയിലിടപ്പെട്ട് ചര്‍ച്ച നടത്താന്‍ കഴിയും. അഥവാ നിയമനിര്‍മ്മാണത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. മുമ്പ് ഇത്തരത്തിലൊരു സെലിബ്രേറ്റി ജയിച്ചിട്ടുല്‍്. അദേഹം ചില ഉട്ടോപ്യന്‍ ആശയങ്ങള്‍ അതവരിപ്പിച്ചിട്ടുമുല്‍്.
വിദ്യാലയങ്ങളിലും കാമ്പസുകളിലും അരാഷ്ട്രിയവാദം ഉയര്‍ത്തി കൊല്‍ുവന്നതിന്‍െറ തുടര്‍ച്ചയായി വേണം ഇതിനെയും കാണാന്‍. പല്‍ു സ്കുളുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ സജീവമായിരുന്നപ്പോള്‍ അന്നത്തെ തലമുറയില്‍പ്പെട്ടവര്‍ക്ക് സാമൂഹ്യ ബോധമുല്‍ായിരുന്നു. അതു വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താനും സഹായകരമായി. പഠിപ്പുമുടക്കിന്‍െറയും മറ്റും കാരണങ്ങള്‍ പറഞ്ഞാണ് വിദ്യാഥികളുടെ സംഘടനാബോധത്തെ ചവുട്ടിമെതിച്ചത്. വിദ്യാര്‍ഥികളുടെ സംഘടനാ പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ അദ്ധ്യാപകര്‍ രാഷ്ട്രിയ പാര്‍ട്ടികളുടെ പേരില്‍ വിവിധ സ്ഥാനങ്ങളില്‍ എത്തുന്നതിനെയും പരസ്യമായി രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്നതിനെയും അരാഷ്ട്രിയ വാദികള്‍ എതിര്‍ത്തില്ല. ഇതിന്‍റ തുടര്‍ച്ചയായാണ് കലാലയങ്ങളിലും അരാഷ്ട്രിയവല്‍ക്കരണം വന്നത്. സംഘടനാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് ചിലയിടങ്ങളില്‍ നിരോധിച്ചു. പഠിപ്പിസ്റ്റുകളെ ക്ളാസ് ലീഡറാക്കുന്ന പഴയ രീതി കലാലയങ്ങളിലേക്കും എത്തി. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഇല്ലാതായപ്പോള്‍ നേട്ടം ആര്‍ക്കെന്നത് പരിശോധിക്കാവുന്നതേയുള്ളു. പകരം,വന്നത് വര്‍ഗിയ സംഘടനകളാണ്. വിദ്യാര്‍ഥികള്‍ തന്‍കാര്യം നോക്കുന്നവരായി മാറുകയും ചെയ്തു. സാമൂഹ്യ ജീവിയായി ഒരാളെ വളര്‍ത്തിയെടുക്കുന്നതിനാണ് വിദ്യാഭ്യാസം നല്‍കുന്നത് എന്നാണ് സങ്കല്‍പ്പം. ഇപ്പോഴത്തെ രീതിയില്‍ അതു സാധ്യമാകുന്നുല്‍ോ.
എല്ലാ രംഗത്തും രാഷ്ട്രിയം കൊല്‍ു വരാന്‍ ശ്രമിക്കുകയും വര്‍ഗാടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുന്ന സി.പി.ഐ-എം ആണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അരാഷ്ട്രിയവാദം കൊല്‍ു വരാന്‍ ശ്രമം തുടങ്ങിയിട്ടുള്ളതെന്ന് കാണാനാകും. ഇവര്‍ മല്‍സരിപ്പിക്കുന്ന സെലിബ്രേറ്റികളില്‍ എത്രപേര്‍ക്കാണ് രാഷ്ട്രിയ പാര്‍ട്ടിയുമായി ബന്ധം. പല്‍ു കലാലയങ്ങളില്‍ എസ്.എഫ്.ഐ പ്രയോഗിച്ച അതേ നാണയത്തിന്‍റ മറുവശമാണ് ഇപ്പോഴത്തേത്. കെ.എസ്.യുവിന്‍റ നേരിടാന്‍ ദളിത് വിദ്യാര്‍ഥികളെ ഒപ്പം നിര്‍ത്തിയാണ് എസ്.എഫ്.ഐ കലാലയങ്ങളില്‍ ആധിപത്യം ഉറപ്പിച്ചത്. തുടന്നും ഈ ദളിത് വിഭാഗങ്ങളെ അവര്‍ ഒപ്പം നിര്‍ത്തിയോയെന്ന് പരിശോധിക്കപ്പെടാവുന്നതാണ്. പിന്നിട് പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ് അധികാരത്തില്‍ എത്തിയത്. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കിടയിലെ അരാഷ്ട്രിയവല്‍ക്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കലാലയങ്ങളില്‍ ആധിപത്യമുറപ്പിച്ച എസ്.എഫ്.ഐക്ക് ഇപ്പോള്‍ പ്രത്യേക വിഭാഗങ്ങളുടെ പിന്തുണ വേല്‍തില്ല.
ഈ അരാഷ്ട്രിയവല്‍ക്കരണം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രകടമാണ്. 50ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍, രാഷ്ട്രിയമില്ലാത്ത വനിതകളെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുന്നതും അധികാര സ്ഥനങ്ങളിലേക്ക് നിയോഗിക്കുന്നതും മനസിലാക്കാം. എന്നാല്‍, നിയമനിര്‍മ്മാണ സഭകള്‍ അങ്ങനെയാണോ?  കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെയാണ് അരാഷ്ട്രിയവല്‍ക്കരണം സി.പി.എം നടപ്പാക്കി തുടങ്ങിയത്. സിനിമ താരമായ ഇന്നസെന്‍റിനെയും രാഷ്ട്രിയമില്ലാത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധി ജോയ്സ് ജോര്‍ജിനെയും അവര്‍ സ്ഥാനാര്‍ഥികളാക്കി. രല്‍ു പേരും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പുതിയ പരീക്ഷണം. ജനങ്ങള്‍ക്ക് വേല്‍ി നിയമനിര്‍മ്മാണം നടത്തുന്ന സഭകളിലേക്കാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെടേല്‍ത്. ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാന്‍ കഴിയു. അതിന് വിദ്യാഭ്യാസം വേല്‍തില്ല. എത്രയോ പുരോഗമനപരമായ നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളതാണ് കേരള നിയമസഭ. ആ ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഭേദഗതി കൊല്‍ു വന്നവരും ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. അവരുടെ വിദ്യാഭ്യാസം ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനമായിരുന്നു. സെലിബ്രേറ്റികള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നതില്‍ മറ്റൊരു അപകടവുമുല്‍്. രാഷ്ട്രിയ രംഗത്തു നിന്നും പുതിയ തലമുറ വിട്ടുനില്‍ക്കും. ഇപ്പോള്‍ തന്നെ പുതിയ തലമുറ രാഷ്ട്രിയത്തില്‍ നിന്നും അകലെയാണ്.അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ആരു ഏറ്റെടുക്കും.

@@2016 ഏപ്രില്‍ ഏഴിന് വീക്ഷണത്തില്‍ പ്രസിദ്ധികരിച്ച ലേഖനം@@

05 April 2016

മാധ്യമ വിചാരണ

ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കൊയൊടൊപ്പം ഒരു വനിത യാത്ര ചെയ്ത സംഭവം കേട്ടറിഞ്ഞ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എങ്കിലും അന്നത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മാധ്യമ വിചാരണക്ക് വഴിയൊരുക്കുകയും 1964ല്‍  പി.ടി.ചാക്കൊയുടെ രാജിയില്‍ ആ സംഭവം അവസാനിക്കുകയും ചെയ്തു. എന്നാല്‍, ഒരു യുവതി കേരള രാഷ്ട്രിയത്തെ ഏങ്ങനെ സ്വാധീനിക്കുമെന്ന് കണ്ടറിഞ്ഞതാണ് 1994 അവസാനത്തെ സംഭവങ്ങള്‍. മാലിക്കാരിയായ രണ്ട് വനിതകള്‍ തിരുവനന്തപരുത്ത് എത്തി ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രഞ്ജരെ സ്വാധിനിച്ചുവെന്നും ഐ.എസ്.ആര്‍.ഒയുടെ സാങ്കേതിക വിദ്യകള്‍ ചോര്‍ത്തിയെന്നുമാണ് അന്ന് ആരോപണം ഉയര്‍ന്നത്. ഈ സാങ്കേതിക വിദ്യകള്‍ മനസിലാക്കാനുള്ള കഴിവ് അത് ചോര്‍ത്താനത്തെിയ മാലി വനിതകള്‍ക്ക് ഉണ്ടായിരുന്നവോയെന്നൊന്നും മാധ്യമ വിചാരണ നടത്തിയവര്‍ അന്വേഷിച്ചില്ല. ചാരക്കേസ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനിലേക്ക് തിരിഞ്ഞതും മാലി വനിതകളുടെ വിശേഷങ്ങള്‍ തേടി മാധ്യമങ്ങള്‍ മാലിയിലേക്ക് പറന്നതും ചരിത്രം. രണ്ട് സ്ത്രീകളെ ബന്ധപ്പെടത്തി  ചാരക്കേസിനെ കേരള രാഷ്ട്രിയവുമായി ഏങ്ങനെ സമര്‍ഥമായി ഉപയോഗിച്ചുവെന്ന് പില്‍ക്കാലത്തെ കോടതി വിധികളിലുടെ രാജ്യം കണ്ടറിഞ്ഞു. പ്രഗല്‍ഭരായ രണ്ട് ശാസ്ത്രഞ്ജന്മാരെയാണ് രാജ്യത്തിന് ആ സംഭവത്തിലൂടെ നഷ്ടമായത്. അന്നത്തെ ചാരക്കഥകള്‍ക്കും മാധ്യമ വിചാരണക്കും പിന്നിട് ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റുപറച്ചില്‍ നടത്തിയെങ്കിലും സ്വതന്ത്ര്യ സമര സേനാനിയായിരുന്ന കെ.കരുണാകരനും ശാസ്ത്രഞ്ജന്മാര്‍ക്കും നേരിടേണ്ടി വന്ന അപമാനവും വ്യക്തിപരമായ നഷ്ടവും ആര്‍ക്കെങ്കിലും പരിഹരിക്കാന്‍ കഴിയുമോ? 
ഇപ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ വര്‍ദ്ധിച്ചതോടെ മാധ്യമ വിചാരണ കൂടുതല്‍ ശക്തമായി. മറ്റു പലതും എന്നതു പോലെ മാധ്യമങ്ങളും വിദേശത്ത് നിന്നും എത്തിയത്. രാജ്യത്ത് മാധ്യമങ്ങളെ പരിചയപ്പെടുത്തിയതും വിദേശിയാണ്-ജെയിംസ്  അഗസ്റ്റ്സ് ഹിക്കി. അദേഹത്തിന്‍െറ ബംഗാല്‍ ഗസറ്റാണ് ആദ്യ വര്‍ത്തമാന പത്രമായി പരിഗണിക്കപ്പെടുന്നത്.പിന്നിട് സ്വതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ് ഇന്‍ഡ്യന്‍ വര്‍ത്തമാന പത്രങ്ങളുടെ വളര്‍ച്ച. എങ്കിലും നമ്മുടെ ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശമില്ല. ഭരണഘടന രൂപീകരിക്കുന്ന വേളയില്‍ അംഗങ്ങള്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍ പത്രസ്വാതന്ത്ര്യം  പൗരന്മാരുടെ അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണെന്നും അത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ളെന്നുമുള്ള നിലപാടാണ് ഡോ. ബി. ആര്‍. അംബേദ്കര്‍ സ്വീകരിച്ചത്. അഥായത് വ്യക്തികള്‍ക്കുള്ള to freedom of speech and expression എന്ന ഭരണഘടയിലെ 19(1) (a) വകുപ്പു മാത്രമാണ് മാധ്യമങ്ങള്‍ക്കുമുള്ളത്.  പിന്നീട് സുപ്രീം കോടതിയും നിരവധി വിധികളില്‍ ഇതേ നിലപാട് സ്വീകരിച്ചു. അഥയാത്  ഇന്ത്യയിലെ പൗരന്മാര്‍ക്കില്ലാത്ത ഒരു സ്വാതന്ത്ര്യവും അവകാശവും മാധ്യമങ്ങള്‍ക്കില്ളെന്നര്‍ഥം. 
ദൃശ്യ മാധ്യമങ്ങള്‍ വരുന്നതിനും മുമ്പ് അച്ചടി മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ചിരുന്നതായി കാണാം. എന്നാല്‍, പിന്നിടുണ്ടായ മാധ്യമ മല്‍സരത്തില്‍ അച്ചടി മാധ്യമങ്ങളും സ്വയം ഏര്‍പ്പെടുത്തിയ വിലക്കുകള്‍ മറികടക്കുകയായിരുന്നു. എങ്കിലും പ്രസ് കൗണ്‍സിലിന്‍െറ പരിധിയില്‍ ഉള്‍പ്പെടുന്നുവെന്നതിനാല്‍ കുറച്ചൊക്കെ ഭയമുണ്ട്. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ക്ക് അതില്ല. 
അടുത്തകാലത്തായി മാധ്യമ വിചാരണ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി മാറിയിട്ടുണ്ട്. മാധ്യമ വിചാരണ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍ (സര്യനെല്ലി കേസുമായി ബന്ധപ്പെട്ട് അദേഹവും മാധ്യമ വിചാരണക്ക് വിധേയനായിരുന്നു) പറഞ്ഞതും ചില ജഡ്ജിമാരുടെ അഭിപ്രായ പ്രകടനവുമാണ് ഈ വിഷയം സജീവമാകാന്‍ കാരണം. 
സോളാര്‍, ബാര്‍ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നും കാണാനാകും. വര്‍ഷങ്ങള്‍ നീണ്ട നിന്ന മാധ്യമ വിചാരണയാണ് സോളാര്‍ കേസിലുണ്ടായത്. സൗരോര്‍ജ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത ആരെയൊക്കെ വിളിച്ചു, ശാലുവിന്‍െറ ഗൃഹ പ്രവേശനത്തിന് ആരൊക്കെ പോയി എന്നന്വേഷിക്കാനായിരുന്നു ആദ്യ ഘട്ടത്തിലെ മല്‍സരം. പിന്നിട് സരിത തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ അവരെ കേന്ദ്രീകരിച്ചായി ചാനല്‍ ചര്‍ച്ചകള്‍. കമ്മീഷന് മുന്നില്‍ ഹാജരാകുന്നതും വരുന്നതും പോകുന്നതും വലിയ ആഘോഷമായി അവതരിപ്പിക്കപ്പെട്ടു. എന്നാല്‍, ഇവര്‍ ക്രോസ് വിസ്താരത്തിന് എത്താതിരുന്നതോടെയുണ്ടായ നിയമ പ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ബാര്‍ കോഴ കേസും ഇതിന് സമാനമാണ്. ഇവിടെയും ആരോപണം ഉന്നയിച്ചയാള്‍ നേരിട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് കാണാം. മന്ത്രിമാരായ കെ.ബി.ഗണേശ്കുമാര്‍, കെ.എം.മാണി എന്നിവരുടെ രാജിയും മാധ്യമ വിചാരണയുടെ റിസള്‍ട്ടായി വേണമെങ്കില്‍ ചിത്രികരിക്കാം. 
മുന്‍കാലങ്ങളില്‍ മാധ്യമങ്ങള്‍ ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മാര്‍ക്കറ്റിംഗ് എന്ന ഏക അജണ്ടയിലേക്ക് മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 
യഥാര്‍ത്ഥത്തില്‍ മാധ്യമ വിചാരണയില്‍ അടങ്ങിയിരിക്കുന്ന പ്രശ്നം വ്യത്യസ്ത അവകാശങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ്. സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശവും അറിയുവാനുള്ള അവകാശവും തമ്മില്‍ സംഘട്ടനമുണ്ടാകുന്ന ഘട്ടങ്ങളുണ്ട്. ഒന്ന് വ്യക്തിയുടെ അവകാശവും മറ്റതേ് സമൂഹത്തിന്‍്റെ പൊതുവായ അവകാശവുമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുവേണം അതിന് പരിഹാരം കാണാന്‍. 
 മാധ്യമ വിചാരണക്കെതിരെ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായ ഏഴു വനിതകള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ കുറ്റവിചാരണ നടത്താന്‍ പാടില്ളെന്ന ഉത്തരവാണ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. മാധ്യമ വിചാരണയാണ് ഇന്‍ഡ്യന്‍ ജൂഡിഷ്യറിയുടെ എറ്റവും വലിയ ശത്രുവെന്നാണ് ജസ്റ്റിസ് കെ.ടി.തോമസ് അഭിപ്രായപ്പെട്ടത്. (പ്രോസിക്യുട്ടര്‍മാക്കായി 2016 ജനുവരിയില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍).നകസ്ല്‍ വര്‍ഗീസ് വധക്കേസും പോളക്കുളം നാരായണന്‍ കേസും ചൂണ്ടിക്കാട്ടിയാണ് അദേഹം ഇങ്ങനെ പറഞ്ഞത്. 
ഇതേസമയം, ഇതിനു മറുപുറമുണ്ട്. മാധ്യമങ്ങള്‍ കുറ്റവിചാരണ നടത്തുന്നതായി  ആക്ഷേപം ഉന്നയിക്കുന്നവര്‍ പ്രശ്നത്തെ നീതിപൂര്‍വകമായ വിചാരണക്കുള്ള കുറ്റാരോപിതനായ വ്യക്തിയുടെ അവകാശവും വിവരങ്ങള്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള മാധ്യമങ്ങളുടെ അവകാശവും  തമ്മിലുള്ള  സംഘട്ടനമായിട്ടടായിരിക്കം  കാണുന്നത്. എന്നാല്‍ നീതിപൂര്‍വകമായ വിചാരണ എന്നത് പ്രതിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്‍്റെ പൊതുവായ ആവശ്യമാണ്. മാധ്യമപ്രവര്‍ത്തകരുടെ മനസുകളിലും ഉണ്ടാകേണ്ട ഒന്നാണത്. അന്വേഷണം ശരിയായ ദിശയില്ളെന്ന് കാണുമ്പോള്‍ അത് തുറന്നു കാട്ടുന്ന മാധ്യമം സമൂഹതാല്‍പര്യം മുന്‍നിര്‍ത്തി പൊതുധര്‍മ്മം നിര്‍വഹിക്കുകയാണ് ചെയ്യേണ്ടത്. തൃശൂരിലെ സൗമ്യ വധക്കേസ്, ചന്ദ്രബോസ് വധക്കേസ് എന്നിവ ഉദാഹരണമായി പറയാം.എന്നാല്‍, പലപ്പോഴും ചര്‍ച്ചകളില്‍ സംബന്ധിക്കുന്നത് ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലാത്തവരോ രാഷ്ട്രിയ കക്ഷികളുടെ വക്താക്കളോ ആകുന്നതാണ് പ്രശ്നം.

18 March 2016

പന്നീര്‍ശെല്‍വം യുഗം അവസാനിക്കുന്നുവോ

പന്നീര്‍ശെല്‍വം യുഗം അവസാനിക്കുന്നുവോ
എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിതയുടെ മുന്നില്‍ സാഷ്ടംഗ പ്രണാമം നടത്തുകയും അവര്‍ക്ക് മുന്നില്‍ മുട്ടുനിവര്‍ത്താതെ നില്‍ക്കുകയും ചെയ്യുന്ന ഒ.പന്നീര്‍ശെല്‍വത്തെയാണ് മാധ്യമ ചിത്രങ്ങളിലുടെ പരിചയം. അത്ര വിനീത വിധേയനായതു കൊണ്ടായിരുന്നിരിക്കണം ജയലളിതക്ക് രണ്ടു തവണ അധികാരത്തില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നപ്പോഴും രണ്ടാമതൊന്നു ആലോചിക്കാതെ അവര്‍ ഒ.പന്നീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയത്. പുരച്ടി തലൈവി അമ്മ ഇരുന്ന കസേരയിലോ മുറിയിലോ പോകാതെ സ്വന്തം ആഫസ് മുറിയില്‍ അമ്മായുടെ ചിത്രം വെച്ചാണ് ഭരണം നടത്തിയത്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു പരിപാടിയിലും പങ്കെടുക്കാതിരിക്കാനും പ്രസ്താവന പുറപ്പെടുവിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. അഥവാ പ്രസ്താവന നടത്തേണ്ടി വന്നുപ്പോഴൊക്കെ ഓരോ വാചകത്തിലും പുരച്ടി തലൈവി അമ്മായെന്ന് പറയാനും മറന്നില്ല. അമ്മാക്ക് വേണ്ടിയാണ് ഭരണം നടത്തിയതെങ്കിലും ഇപ്പോള്‍ അമ്മയുടെ കണ്ണിലെ കരടായി മാറിയിരിക്കുന്നുവെന്നാണ് തമിഴ്നാടില്‍ നിന്നുളള വിവരങ്ങള്‍.
സമാന്തര അധികാര കേന്ദ്രമായി പന്നീര്‍ശെല്‍വത്തിന്‍റ നേതൃത്വത്തില്‍ അഞ്ചംഗ സംഘം പ്രവര്‍ത്തിച്ചുവെന്ന പരാതികള്‍ അമ്മക്ക് മുന്നില്‍ എത്തിയതോടെയാണ് തിരിച്ചടി തുടങ്ങിയത്. 2011ലെ ജയലളിത സര്‍ക്കാര്‍ പലതവണ മന്ത്രിമാരെ ഇളക്കിപ്രതിഷ്ഠ നടത്തുകയും വകുപ്പുകള്‍ മാറ്റുകുയും ചെയ്തിട്ടും മാറ്റമില്ലാതെ തുടര്‍ന്നാണ് ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം ഇപ്പോള്‍ വീടിന് പുറത്ത് ഇറങ്ങുന്നില്ലത്രെ. ഒ പി എസിന് പുറമെ, മന്ത്രിമാരായ നത്തന്‍ വിശ്വനാഥന്‍, വൈദ്യലിംഗം, എടപ്പാടി പഴനിസ്വാമി,പഴനിയപ്പന്‍ എന്നിവരാണ് അമ്മയുടെ ഗുഡ് ബുക്കില്‍ നിന്നും പുറത്തായത്. സ്ഥാനാര്‍ഥി നിര്‍ണയം,പാര്‍ട്ടി ഭാരവാഹിത്വം എന്നിവയലൊക്കെ ഈ ഐവര്‍ സംഘം ഇടപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം. ഇതിന് പണം വാങ്ങിയെന്നാണ് ആരോപണം.
പാര്‍ട്ടിതല നടപടിയുടെ ഭാഗമായി ഈഅഞ്ചംഗ സംഘം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയവരെ ജയലളിത നേരിട്ടു ഇടപ്പെട്ട് തിരിച്ചു കൊണ്ടു വന്നു തുടങ്ങി. പന്നീര്‍ശെല്‍വത്തിന്‍റ സ്വന്തം ജില്ലയായ തേനിയില്‍ തങ്കതമിഴ് സെല്‍വന്‍ എം.എല്‍.എ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ തിരിച്ചത്തെി.
ഇടുക്കി ജില്ലയിലെ മൂന്നാറിലും രാജകുമാരിയിലും മറ്റും നേരിട്ടു ബന്ധമുള്ള പന്നീര്‍ശെല്‍വം ഇത്തവണ, ഇടുക്കിയോട് ചേര്‍ന്നു കിടക്കുന്ന ബോഡിനായ്ക്കനുര്‍ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജയലളിത ആദ്യമായി നിയമസഭയില്‍ എത്തിയതും ഈ മണ്ഡലത്തില്‍ നിന്നാണ്. തേനി ജില്ലയിലെ പെരിയകുളത്ത് ജനിച്ച പന്നീര്‍ശെല്‍വം കൃഷിയും ചായക്കടയുമൊക്കെയായി കഴിയവെയാണ് 1996ല്‍ പെരിയകുളം നഗരസഭയിലേക്ക് മല്‍സരിക്കുന്നതും ചെയര്‍മാനാകുന്നതും. 2001ല്‍ പെരിയകുളം മണ്ഡലത്തില്‍ നിന്നും നിയമസഭയിലത്തെിയതോടെ ജാതകം തെളിഞ്ഞു. ജയലളിതയുടെ വിശ്വസ്തനായി മാറാന്‍ അധിക സമയം വേണ്ടി വന്നില്ല. ജാതിയും ഘടകമായി. തേവര്‍ സമുദായംഗമാണ് ഒ.പി.എസ്. ആദ്യ തവണ തന്നെ റവന്യൂ മന്ത്രിയായി.  2001 സെപതംബറില്‍ ടാന്‍സി ഭൂമി കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയായി. 2001 സെപ്തംബര്‍ മുതല്‍ 2002 മാര്‍ച്ച് വരെയാണ് പന്നീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നത്. മേശപ്പുറത്തും പോക്കറ്റിലും ജയലളിതയുടെ ചിത്രവുമായണ് കാലം കഴിച്ചത്. ജയലളിതയുടെ ശിക്ഷ കഴിഞ്ഞ് എത്തിയതും ‘അധികാരം’ കൈമാറി. തുടര്‍ന്ന് പൊതുമരാമത്ത് എക്സൈസ് മന്ത്രിയായി. 2014ല്‍ ഒരിക്കല്‍ കൂടി ജയലളിതക്ക് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റു.
ഇപ്പോള്‍ അധികാരവും ചെങ്കോലും കീരീടവും നഷ്ടപ്പെടുമെന്നാണ് വിവരം. ഒരിക്കല്‍ ജയലളിതയുടെ അനിഷ്ടത്തിന് വിധേയമായാല്‍ മടങ്ങി വരവ് എളുപ്പമല്ളെന്നാണ് അവരെ അറിയുന്നവര്‍ പറയുന്നത്. പഴയകാല തോഴി ശശികല ഉദാഹരണം. 

10 February 2016

കേരള കോണ്‍ഗ്രസുകള്‍ എത്ര ഉണ്ടാകും?



പി.സി.ജോര്‍ജ് ചെയര്‍മാനായി ഒരു കേരള കോണ്‍ഗ്രസ് കൂടിപിറന്നതോടെ കേരളത്തില്‍ എത്ര കേരള കോണ്‍ഗ്രസുകള്‍ ഉണ്ടാകും. എട്ടായി എന്നാണ് തോന്നുന്നത്. 1.കെ.എം. മാണിയും പി.ജെ.ജോസഫും ഉള്‍പ്പെടുന്ന കേരള കോണ്‍ഗ്രസ്-എം. 2.കേരള കോണ്‍ഗ്രസ്-ജേക്കബ്ബ്. 3.സ്കറിയ തോമസും വി.സുരേന്ദ്രന്‍ പിള്ളയും ഉള്‍പ്പെടുന്ന ലയന വിരുദ്ധ കേരള കോണ്‍ഗ്രസ്്. 4.സ്കറിയ തോമസുമായി തെറ്റി പിരിഞ്ഞ പി.സി.തോമസിന്‍റ  കേരള കോണ്‍ഗ്രസ്. 5.കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറി ആര്‍.ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്-ബി.  6.നോബിള്‍ മാത്യു നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ്-നാഷണലിസ്റ്റ്. 7.പി.സി.ജോര്‍ജിനെ പുറത്താക്കിയ സെക്കുലര്‍ കേരള കോണ്‍ഗ്രസും 8. പി.സി.ജോര്‍ജ് ചെയര്‍മാനായ കേരള കോണ്‍ഗ്രസും.
കോണ്‍ഗ്രസില്‍ നിന്നാണ് കേരള കോണ്‍ഗ്രസിന്‍െറ പിറവി. പി.ടി. ചാക്കോയുടെ രാജിയില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ ഭിന്നതയാണ് കേരള കോണ്‍ഗ്രസിന്‍െറ രൂപികരണത്തിന് കാരണം. 1964 ഒക്ടോബര്‍ 9 ന്  കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന സമ്മേളനത്തില്‍ മന്നത്തു പത്മനാഭന്‍ കേരളാ കോണ്‍ഗ്രസ് എന്ന  പേര് പ്രഖ്യാപിച്ചതു.നാലുമാസം തികഞ്ഞപ്പോള്‍, കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 25 സീറ്റ് കരസ്ഥമാക്കിയാണ് തുടക്കം .ഇന്നിപ്പോള്‍ എട്ടു  കേരള കോണ്‍ഗ്രസിനും കൂടി എം.എല്‍.എമാര്‍ 11. രാജിവെച്ച പി.സി.ജോര്‍ജും ഉള്‍പ്പടെയാണിത്. രാജ്യസഭയിലും ലോകസഭയിലും ഓരോ അംഗങ്ങളും.
1993ല്‍ ടി.എം. ജേക്കബ്ബിന്‍റ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദേഹംപഞ്ഞത് കേരള കോണ്‍ഗ്രസിലെഎട്ടാമത്തെ പിളര്‍പ്പെടന്നായിരുന്നു. അക്കണക്കിനാണെങ്കില്‍ ഇപ്പോഴത്തേത് 15-മത്തെയോ 16-ാമത്തെയോ പിളര്‍പ്പാണ്.
1974 മുതലാണ് കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന്‍റ കാലം തുടങ്ങുന്നത്. അകലകുന്നം എം.എല്‍.എയായിരുന്ന ജെ.എ.ചാക്കോ അസല്‍ കേരള കോണ്‍ഗ്രസ് രുപികരിച്ചാണ് തുടക്കം. പിന്നിട് മാതൃസംഘടനയില്‍മടങ്ങിയത്തെിയ ചാക്കോ ഒന്നുകൂടി പിളര്‍ത്തിയാണ് സി എച്ച് മന്ത്രിസഭയില്‍അംഗമായത്. 1976ല്‍ കെ.എം.ജോര്‍ജും കെ.എം.മാണിയും വേര്‍പിരിഞ്ഞതാണ് വലിയ പിളര്‍പ്പ്. 1979ലാണ് പി.ജെ.ജോസഫിന്‍റ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് കെ.എം.മാണി രാജിവെച്ചപ്പോള്‍ പകരക്കാരാനായത് പി.ജെ.ജോസഫാണ്. സുപ്രിം കോടതിയില്‍ അനുകുല വിധി വന്നതോടെ മാണി വീണ്ടും മന്ത്രിയായി. പി.ജെ.ജോസഫിനെ പാര്‍ട്ടി ചെയര്‍മാനാക്കുമെന്നായിരുന്നത്രെ ധാരണ. എന്നാല്‍, വി.ടി.സെബാസ്റ്റ്യനാണ് ചെയര്‍മാനായത്. ഇതോടെ ജോസഫും അനുയായികളും പുതിയ പാര്‍ട്ടി രൂപീകരിച്ചു. പിന്നിട് 1984ല്‍ ഇരുവരും ലയിച്ചു. അന്നാണ് മാണി പറഞ്ഞത്-വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണെന്ന്. എന്തായാലും ഐക്യത്തിന് മൂന്നു വര്‍ഷമായിരുന്നു ആയുസ്. 1993ലാണ് ടി.എം.ജേക്കബിന്‍റ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. കെ.കരുണാകരന്‍റ നേതൃത്വത്തില്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ജേക്കബ്ബ് വിഭാഗം അതില്‍ ലയിച്ചുവെങ്കിലും  വൈകാതെ കേരള കോണ്‍ഗ്രസ് പുന:ജീവിപ്പിച്ചു.
ഇതിനിടെ കെ.നാരായണകുറുപ്പും ലോനപ്പന്‍ നമ്പാടനും എം.വി.മാണിയും അവരവരുടെ കേരള കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നു. ഇതില്‍ നമ്പാടന്‍ സി.പി.എമ്മില്‍ ചേര്‍ന്നു. മറ്റുള്ളവര്‍ മാതൃസംഘടനയിലേക്ക് മടങ്ങി. പി.സി.തോമസ് ഐ.എഫ്.ഡി.പി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് കേന്ദ്ര സഹമന്ത്രിയായത്. പിന്നിട് ഐ.എഫ്.ഡി.പി പിരിച്ചു വിട്ടു കേരള കോണ്‍ഗ്രസ്-ജോസഫില്‍ എത്തിയിരുന്നു. മാണിയും ജോസഫും ഒന്നായപ്പോള്‍ ലയനവിരുദ്ധര്‍ എന്ന പേരില്‍ ഇടതു മുന്നണിയില്‍ തുടര്‍ന്ന്. ഒടുവില്‍ സ്കറിയ തോമസുമായി തെറ്റി വേറെ കേരള കോണ്‍ഗ്രസായി. 

16 January 2016

അറിയണം കഞ്ചാവൂരുകള്‍ , അങ്ങനെയല്ലാതായ കഥ

അറിയണം കഞ്ചാവൂരുകള്‍ , അങ്ങനെയല്ലാതായ കഥ
ഇടുക്കിയിലെ പല ഗ്രാമങ്ങളും ഒരിക്കല്‍ അറിയപ്പെട്ടിരുന്നത് കഞ്ചാവൂര്‍ എന്ന പേരുകളിലായിരുന്നു. അടുക്കളത്തോട്ടം പോലെ കഞ്ചാവ്കൃഷി ചെയ്യുകയും കുടില്‍ വ്യവസായം പോലെ കഞ്ചാവ് സംസ്കരണ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്ത ഗ്രാമങ്ങള്‍ അന്തര്‍ദേശിയ തലത്തില്‍ പോലും കുപ്രസിദ്ധി നേടിയിരുന്നു. ഇടുക്കിയിലെ കൊച്ചുഗ്രാമങ്ങള്‍ തേടി വിദേശ രാജ്യങ്ങളില്‍ നിന്നും മയക്കു മരുന്നു ഉപഭോക്താക്കള്‍ എത്തി. ഇതിന് പുറെമയാണ്,റവന്യും വനം ഭൂമികളിലും ഏലത്തോട്ടങ്ങളിലും നടത്തിയിരുന്ന കഞ്ചാവ് തോട്ടങ്ങള്‍.
ലോകത്തിലെ ഏറ്റവും നല്ല നീല ചടയന്‍ വിളഞ്ഞിരുന്നത് ഇടുക്കിയിലായിരുന്നു. അതിര്‍ത്തി കടന്ന് ശ്രീലങ്കന്‍ വഴിയായിരുന്നു ഇവ അന്തര്‍ശേദിയ മാര്‍ക്കറ്റില്‍എത്തിയിരുന്നത്.
ഇന്നിപ്പോള്‍ ഈ കഞ്ചാവൂരുകള്‍ അഥവാ കഞ്ചാവ് ഗ്രാമങ്ങളില്ല. കഞ്ചാവ് കൃഷി തടുച്ച് നീക്കിയതിന് പിന്നില്‍ ഒരു സംഘം ആളുകളുടെ  അധ്വാനമുണ്ട്. ഒന്നും പ്രതീക്ഷിക്കാതെയൂം ഭീഷണി നേരിട്ടുമുള്ള പ്രവര്‍ത്തനം. ഇന്‍ഡ്യന്‍ കറന്‍സി കൊണ്ടു തുലാഭാരം നടത്താമെന്ന വാഗ്ദാനം പോലും അവഗണിച്ചാണ് പൊതു നന്മക്കായി പ്രവര്‍ത്തിച്ചത്. അതു കാണാതെ പോകരുത്.
1980കള്‍ക്ക് മുമ്പ് വരെ വല്ലപ്പോഴും നടക്കുന്ന കഞ്ചാവ് വേട്ടകളായിരുന്നു വാര്‍ത്തകളില്‍. ഏതെങ്കിലും ഒന്നു രണ്ടുതോട്ടങ്ങള്‍ വെട്ടിനശിപ്പിക്കും. എക്സൈസ്സും വനം വകുപ്പും ഒക്കെ ഇത്തരത്തില്‍ കഞ്ചാവ് വേട്ട സംഘടിപ്പിച്ചിരുന്നു. ഇതിന് മാറ്റം വന്നത് ഇടുക്കി അസി.എക്സൈസ് കമ്മീഷണറായി ആറ്റിങ്ങല്‍ സ്വദേശി ശ്രി. തങ്കപ്പന്‍ ചുമതലയേറ്റതിന് ശേഷമാണ്. അദേഹത്തിന്‍െറ നേതൃത്വത്തില്‍ സംയുക്ത കഞ്ചാവ് വേട്ടകള്‍ സംഘടിപ്പിച്ചു. അതിര്‍ത്തി ഗ്രാമമായ കമ്പക്കല്ലിലും കടവരിയിലും ഏക്കറിന് കണക്കിന് സ്ഥലത്തായിരുന്നു അക്കാലത്ത് കൃഷി. വനംവകുപ്പിന്‍െറ ചീഫ് കണ്‍സര്‍വേറ്റര്‍, പൊലീസ് ഡി.ഐ.ജി എന്നിവരൊക്കെ കഞ്ചാവ് വേട്ടക്കായി മലകള്‍ കയറി. ഒരു ഭാഗത്ത് കഞ്ചാവ് കൃഷി വെട്ടി നശിപ്പിക്കുമ്പോള്‍ മറു ഭാഗത്ത് കൃഷി സജീവാമകുന്ന കാഴ്ചയായിരുന്നു അന്നൊക്കെ. കേന്ദ്ര സര്‍ക്കാരിന് കീഴിലെ നര്‍ക്കാട്ടിക്സ് കന്‍ട്രോണ്‍ ബ്യുറോയും അവരുടെ നിലയില്‍ കഞ്ചാവ് കൃഷി നശിപ്പിച്ചു. നിരന്തരം നടന്ന കഞ്ചാവ് വേട്ടയിലുടെ വീട്ടുമുറ്റെത്തെ കൃഷി ഏതാണ്ടില്ലാതായി. അപ്പോഴെക്കും NDPS നിയമം നിലവില്‍വന്നതും ഇതിന് മറ്റൊരു കാരണമായി.
എങ്കിലും അന്നത്തെ ദേവികുളം സബ് കലക്ടര്‍ ശ്രി. ജെയിംസ് വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ സിറ്റിസണ്‍സ് ഏഗനസ്റ്റ് നര്‍കോടിക്സ്-CAN എന്ന സകംഘടനയുടെ പിറവിയാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള കഞ്ചാവ് വേട്ടക്ക് തുടക്കം. ദേവികുളം സബ് കലക്ടര്‍ കോ-ഓര്‍ഡിനേറ്ററും എം. ജെ.ബാബു സെക്രട്ടറിയുമായിരുന്നു. അന്ന് ദേവികുളം ഡി.എഫ്.ഓയിരുന്ന ശ്രി. വി.ഗോപിനാഥ് ആയിരുന്നു ആദ്യ അംഗം. ക്ളീന്‍ കമ്പക്കല്‍ ആന്‍റ് കവടരി എന്ന മുദ്രാവാക്യത്തോടെയാണ് കഞ്ചാവ് വേട്ടക്ക് തുടക്കമിട്ടത്. അന്ന് ഇടുക്കി എസ്.പിയായിരുന്ന ശ്രി. വിശ്വനാഥന്‍ (പിന്നിട് ഇദേഹം  സര്‍വീസില്‍ നിന്നും പോയി ) കൂടി പിന്തുണച്ചതോടെ റവന്യൂ, പൊലീസ്, വനം, എക്സൈസ് സംഘം ദിവസങ്ങളോളം കഞ്ചാവ് തോട്ടത്തില്‍ തമ്പടിച്ചാണ് കഞ്ചാവ് വെട്ടിനശിപ്പിച്ചത്. ഒരിക്കല്‍ മല കയറിയാല്‍ മുന്നും നാലും ദിവസം കഴിഞ്ഞായിരുന്നു മടക്കം. സംഘത്തിനൊപ്പം മാധ്യമ പ്രവര്‍ത്തകരും എത്തിയിരുന്നു. അന്ന് ഇടുക്കി കലക്ടറായിരുന്ന ശ്രി. ഏലിയാസ് ജോര്‍ജ്, ഭാര്യയും പ്ളാനിംഗ് ആഫീസററുമായിരുന്ന ശ്രീമതി അരുണ തുടങ്ങിയവര്‍ വനത്തിലത്തെിയാണ് പിന്തുണ നല്‍കിയത്. വില്ളേജ് ജീവനക്കാരായിരുന്ന ശ്രി.ശശിധരന്‍ നായരും താടി കൃഷ്ണനും അരിയും കപ്പയും പയറും തടുങ്ങി ഭക്ഷണ സാധനങ്ങള്‍ വനത്തിലത്തെിച്ചു തന്നു. ശ്രി.ജെയിംസ് വര്‍ഗീസിന് പിന്നാലെ എത്തിയ ശ്രി. ടി.കെ.ജോസും കഞ്ചാവു കാട്ടിലത്തെി. അങ്ങനെ മാസങ്ങള്‍ നീണ്ട കഞ്ചാവ് വേട്ടയിലുടെയാണ് കഞ്ചാവ് കര്‍ഷകര്‍ ഇവിടം ഉപേക്ഷിച്ചത്. ഭീകരന്‍ തോമയെന്ന കഞ്ചാവ് ഭീകരന്‍െയടക്കം കഞ്ചാവ്തോട്ടങ്ങള്‍ വെട്ടി നശിപ്പിച്ചു. പുതിയകൃഷികള്‍ വരുന്നതിന് അനുസരിച്ച് വേട്ടയും സജീവമായി. കമ്പക്കല്ലിനും കടവരിക്കും പുറമെ മതികെട്ടാന്‍, മാവടി, മാങ്കുളം, ചിന്നാര്‍, സൂര്യനെല്ലി, രാജാക്കാട് തുടങ്ങി കഞ്ചാവ് എവിടെയുണ്ടോ അവിടെയൊക്കെ വേട്ടക്കാരുമത്തെി. കഞ്ചാവ് നശിപ്പിക്കുമെന്ന് ജനത്തിന് വിശ്വാസം വന്നതോടെ കഞ്ചാവ്തോട്ടങ്ങളിലേക്കുള്ള വഴികൃത്യമായി അടയാളപ്പെടുത്തി നുറുകണക്കിന് കത്തുകളാണ് ഓരോ ദിവസം ദേവികുളം സബ് കലക്ടര്‍ക്ക് ലഭിച്ചിരുന്നത്.
എവിടെക്കാണ് പോകുന്നതെന്ന് ഒരു സൂചന പോലും ആര്‍ക്കും നല്‍കാതെയായിരുന്നു കഞ്ചാവ് വേട്ടയെന്നതാണ് ആ ദൗത്യം വിജയിക്കാന്‍ കാരണമായത്. മുന്നോ നാലോ പേര്‍ക്ക് മാത്രമായിരുന്നു ലക്ഷ്യ സ്ഥാനത്തെ കുറിച്ച് അറിയാവുന്നത്. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ എത്തുകയെന്നതായിരുന്നു അറിയിപ്പ്. തുടര്‍ന്ന് സബ് കലക്ടറിന്‍റ വാഹനത്തെ പിന്തുടരാന്‍ നിര്‍ദ്ദേശവും. കഞ്ചാവ് വേട്ട അട്ടിമറിക്കാന്‍ പല വീതിയിലും ശ്രമം നടന്നു. പലരേയും സ്ഥലം മാറ്റി. ഇടുക്കിയിലെ സാമ്പത്തിക നില തകരുന്നുവെന്ന മറുവിളി ഉയര്‍ന്നു. എന്നാല്‍, അതിനൊയൊക്ക അതിജീവിച്ചാണ് വേട്ട ഉഷാറാക്കിയത്. മണിക്കൂറുകള്‍ നടന്നും ദര്‍ുഘടം പിട്ടിച്ചയിടങ്ങളില്‍ വടം കെട്ടി ഇറങ്ങിയുമൊക്കെയാണ്  കഞ്ചാവ് തോട്ടങ്ങളില്‍ എത്തി വേട്ട നടത്തിയത്. ഇതിനിടെ എത്രയോ തവണ കഞ്ചാവ്കര്‍ഷകരുടെ തോക്കിനെ നേരിട്ടു. മുകളില്‍ നിന്നും പാറകള്‍ ഉരുട്ടിയിട്ടാണ് ആക്രമിച്ചിരുന്നത്. ചിലര്‍ വഴി തെറ്റിച്ചു. ഒരിക്കല്‍ ഒരു രാത്രി മുഴുവന്‍ ശ്രി. ടി.കെ. ജോസും അന്നത്തെ മുന്നാര്‍ സി.ഐ. ശ്രി.ജോസും രണ്ടു പൊലീസകുാരും വഴി തെറ്റി ആനക്കുളം കാട്ടില്‍ അലഞ്ഞു നടന്നു.
ഈ ദൗത്യത്തില്‍ പങ്കാളിയായ നിരവധിയായ പൊലീസ്,വനം, റവന്യു, എക്സൈസ് ജീവനക്കാരും ഉദ്യോഗസ്ഥരുമുണ്ട്. അവസാനം മുഖ്യമന്ത്രി ശ്രി. ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് വന്നു കഞ്ചാവ് വേട്ടക്ക ്നേതൃത്വം നല്‍കി. മൂന്നാറിലെ വ്യാപാരികള്‍ അരിയും പച്ചക്കറിയും മറ്റും കടം തന്ന വകയില്‍ ഇപ്പോഴും അവര്‍ക്ക് പണം നല്‍കാനുണ്ട്.
ഇതിനിടെ വെട്ടിയിട്ട പാകമായ കഞ്ചാവ് ചെടികള്‍ അടിച്ചു മാറ്റിയവരും ഇല്ലാതില്ല. വെട്ടിയിടുന്ന കഞ്ചാവ് ചെടികള്‍ മുഴുവന്‍ കത്തിച്ചു കളയുകയായിരുന്നു പതിവ്.
ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. ഇപ്പോള്‍ മയ മരുന്ന് ഉപയോഗത്തെ കുറിച്ചാണ് വ്യാപകമായ ചര്‍ച്ച. ജനകീയ പങ്കാളിത്തത്തോടെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍അസാധ്യമായതൊന്നുമില്ല എന്നതിന്‍െറ മികച്ച ഉദാഹരണമാണ് ഇടുക്കിയിലെ കഞ്ചാവു ഗ്രാമങ്ങളുടെ മോചനം. ഒരു ഗ്രാന്‍റും അവാര്‍ഡും സ്വീകരിക്കാതെയാണ് ഒരുപറ്റം ഉദ്യോഗസ്ഥരും യുവജന പ്രവര്‍ത്തകരുംകഞ്ചാവിനെ തുടച്ചു നീക്കാന്‍ പ്രവര്‍ത്തിച്ചത്.