Pages

08 April 2016

അരാഷ്ട്രിയവല്‍ക്കരിക്കപ്പെടുന്ന കേരള രാഷ്ട്രിയം


എന്താണ് ഇത്തവണത്തെ  നിയമസഭാ തെരഞ്ഞെടുപ്പിന്‍റ പ്രാധാന്യമെന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാന്‍ കഴിയുക തെരഞ്ഞെടുപ്പിനെ അരാഷ്ട്രിയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ എന്നായിരിക്കും. ഇത്തവണത്തെ സ്ഥാനാര്‍ഥികളില്‍ പലരും രാഷ്ട്രിയം സംസാരിക്കാന്‍ ആഗ്രഹിക്കാത്തവരാണ്. തികച്ചും സെലിബ്രേറ്റിസ്. അവര്‍ക്ക് എങ്ങനെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിയസമഭയിലിടപ്പെട്ട് ചര്‍ച്ച നടത്താന്‍ കഴിയും. അഥവാ നിയമനിര്‍മ്മാണത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. മുമ്പ് ഇത്തരത്തിലൊരു സെലിബ്രേറ്റി ജയിച്ചിട്ടുല്‍്. അദേഹം ചില ഉട്ടോപ്യന്‍ ആശയങ്ങള്‍ അതവരിപ്പിച്ചിട്ടുമുല്‍്.
വിദ്യാലയങ്ങളിലും കാമ്പസുകളിലും അരാഷ്ട്രിയവാദം ഉയര്‍ത്തി കൊല്‍ുവന്നതിന്‍െറ തുടര്‍ച്ചയായി വേണം ഇതിനെയും കാണാന്‍. പല്‍ു സ്കുളുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ സജീവമായിരുന്നപ്പോള്‍ അന്നത്തെ തലമുറയില്‍പ്പെട്ടവര്‍ക്ക് സാമൂഹ്യ ബോധമുല്‍ായിരുന്നു. അതു വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താനും സഹായകരമായി. പഠിപ്പുമുടക്കിന്‍െറയും മറ്റും കാരണങ്ങള്‍ പറഞ്ഞാണ് വിദ്യാഥികളുടെ സംഘടനാബോധത്തെ ചവുട്ടിമെതിച്ചത്. വിദ്യാര്‍ഥികളുടെ സംഘടനാ പ്രവര്‍ത്തനം നിരോധിച്ചപ്പോള്‍ അദ്ധ്യാപകര്‍ രാഷ്ട്രിയ പാര്‍ട്ടികളുടെ പേരില്‍ വിവിധ സ്ഥാനങ്ങളില്‍ എത്തുന്നതിനെയും പരസ്യമായി രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്നതിനെയും അരാഷ്ട്രിയ വാദികള്‍ എതിര്‍ത്തില്ല. ഇതിന്‍റ തുടര്‍ച്ചയായാണ് കലാലയങ്ങളിലും അരാഷ്ട്രിയവല്‍ക്കരണം വന്നത്. സംഘടനാടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് ചിലയിടങ്ങളില്‍ നിരോധിച്ചു. പഠിപ്പിസ്റ്റുകളെ ക്ളാസ് ലീഡറാക്കുന്ന പഴയ രീതി കലാലയങ്ങളിലേക്കും എത്തി. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഇല്ലാതായപ്പോള്‍ നേട്ടം ആര്‍ക്കെന്നത് പരിശോധിക്കാവുന്നതേയുള്ളു. പകരം,വന്നത് വര്‍ഗിയ സംഘടനകളാണ്. വിദ്യാര്‍ഥികള്‍ തന്‍കാര്യം നോക്കുന്നവരായി മാറുകയും ചെയ്തു. സാമൂഹ്യ ജീവിയായി ഒരാളെ വളര്‍ത്തിയെടുക്കുന്നതിനാണ് വിദ്യാഭ്യാസം നല്‍കുന്നത് എന്നാണ് സങ്കല്‍പ്പം. ഇപ്പോഴത്തെ രീതിയില്‍ അതു സാധ്യമാകുന്നുല്‍ോ.
എല്ലാ രംഗത്തും രാഷ്ട്രിയം കൊല്‍ു വരാന്‍ ശ്രമിക്കുകയും വര്‍ഗാടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുന്ന സി.പി.ഐ-എം ആണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അരാഷ്ട്രിയവാദം കൊല്‍ു വരാന്‍ ശ്രമം തുടങ്ങിയിട്ടുള്ളതെന്ന് കാണാനാകും. ഇവര്‍ മല്‍സരിപ്പിക്കുന്ന സെലിബ്രേറ്റികളില്‍ എത്രപേര്‍ക്കാണ് രാഷ്ട്രിയ പാര്‍ട്ടിയുമായി ബന്ധം. പല്‍ു കലാലയങ്ങളില്‍ എസ്.എഫ്.ഐ പ്രയോഗിച്ച അതേ നാണയത്തിന്‍റ മറുവശമാണ് ഇപ്പോഴത്തേത്. കെ.എസ്.യുവിന്‍റ നേരിടാന്‍ ദളിത് വിദ്യാര്‍ഥികളെ ഒപ്പം നിര്‍ത്തിയാണ് എസ്.എഫ്.ഐ കലാലയങ്ങളില്‍ ആധിപത്യം ഉറപ്പിച്ചത്. തുടന്നും ഈ ദളിത് വിഭാഗങ്ങളെ അവര്‍ ഒപ്പം നിര്‍ത്തിയോയെന്ന് പരിശോധിക്കപ്പെടാവുന്നതാണ്. പിന്നിട് പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ് അധികാരത്തില്‍ എത്തിയത്. എന്നാല്‍, വിദ്യാര്‍ഥികള്‍ക്കിടയിലെ അരാഷ്ട്രിയവല്‍ക്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കലാലയങ്ങളില്‍ ആധിപത്യമുറപ്പിച്ച എസ്.എഫ്.ഐക്ക് ഇപ്പോള്‍ പ്രത്യേക വിഭാഗങ്ങളുടെ പിന്തുണ വേല്‍തില്ല.
ഈ അരാഷ്ട്രിയവല്‍ക്കരണം തദ്ദേശ തെരഞ്ഞെടുപ്പിലും പ്രകടമാണ്. 50ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍, രാഷ്ട്രിയമില്ലാത്ത വനിതകളെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കുന്നതും അധികാര സ്ഥനങ്ങളിലേക്ക് നിയോഗിക്കുന്നതും മനസിലാക്കാം. എന്നാല്‍, നിയമനിര്‍മ്മാണ സഭകള്‍ അങ്ങനെയാണോ?  കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെയാണ് അരാഷ്ട്രിയവല്‍ക്കരണം സി.പി.എം നടപ്പാക്കി തുടങ്ങിയത്. സിനിമ താരമായ ഇന്നസെന്‍റിനെയും രാഷ്ട്രിയമില്ലാത്ത ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധി ജോയ്സ് ജോര്‍ജിനെയും അവര്‍ സ്ഥാനാര്‍ഥികളാക്കി. രല്‍ു പേരും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പുതിയ പരീക്ഷണം. ജനങ്ങള്‍ക്ക് വേല്‍ി നിയമനിര്‍മ്മാണം നടത്തുന്ന സഭകളിലേക്കാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെടേല്‍ത്. ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്കെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാന്‍ കഴിയു. അതിന് വിദ്യാഭ്യാസം വേല്‍തില്ല. എത്രയോ പുരോഗമനപരമായ നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളതാണ് കേരള നിയമസഭ. ആ ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഭേദഗതി കൊല്‍ു വന്നവരും ഉന്നത വിദ്യാഭ്യാസം നേടിയവരായിരുന്നില്ല. അവരുടെ വിദ്യാഭ്യാസം ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനമായിരുന്നു. സെലിബ്രേറ്റികള്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നതില്‍ മറ്റൊരു അപകടവുമുല്‍്. രാഷ്ട്രിയ രംഗത്തു നിന്നും പുതിയ തലമുറ വിട്ടുനില്‍ക്കും. ഇപ്പോള്‍ തന്നെ പുതിയ തലമുറ രാഷ്ട്രിയത്തില്‍ നിന്നും അകലെയാണ്.അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ ആരു ഏറ്റെടുക്കും.

@@2016 ഏപ്രില്‍ ഏഴിന് വീക്ഷണത്തില്‍ പ്രസിദ്ധികരിച്ച ലേഖനം@@

No comments:

Post a Comment