Pages

01 March 2014

ജനപ്രതിനിധികളും കൊടിവെച്ച വാഹനവും




ഇപ്പോള്‍ എവിടെ നോക്കിയാലും കൊടിവെച്ചതും ചുവപ്പ് ബോര്‍ഡ് വെച്ചതുമായ വാഹനങ്ങളെ കാണാനുള്ളു. പണ്ടൊക്കെ കൊടിവെച്ച കാര്‍ എന്നാല്‍ മന്ത്രിമാരുടെ വാഹനം എന്നായിരുന്നു സങ്കല്‍പ്പം. പിന്നിട് മേയര്‍മാരും നഗരസഭാ ചെയര്‍മാന്മാരും അവരുടെ തദ്ദേശ സ്ഥാപനത്തിന്‍െറ പതാക വാഹനത്തിന്‍െറ ഫ്ളാഗ് പോസ്റ്റില്‍ സ്ഥാപിച്ചു. തുടര്‍ന്നാണ് ഐ.എ.എസ്, ഐ.പി.എസ് തുടങ്ങിയ സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥരും കൊടിവെച്ചു തുടങ്ങിയതു.ഇപ്പോള്‍ കോര്‍പ്പറേഷന്‍, ബോര്‍ഡ് അദ്ധ്യക്ഷന്മാരും പി.എസ്.സി അംഗങ്ങളും തുടങ്ങിയവരൊക്കെ കൊടിവെച്ചു തന്നെയായി യാത്ര. ആം ആത്മിക്കാരെ പോലെ ദേശിയ പതാക ഉപയോഗിക്കുന്നില്ളെന്ന ആശ്വാസമുണ്ട്.,
ഇനി മറ്റൊരു കൂട്ടരുണ്ട്, കൊടി വെക്കാതെ ചുവപ്പു ബോര്‍ഡ് വെച്ചു യാത്ര ചെയ്യുന്നവര്‍. പഞ്ചായത്തു അംഗങ്ങള്‍ തുടങ്ങി പാര്‍ലമെണ്ട് അംഗങ്ങള്‍ വരെ ബോര്‍ഡ് വെച്ചിട്ടുണ്ട്. പണ്ടൊരു എം.എല്‍.എയുടെ ബോര്‍ഡ് ഓര്‍ക്കുന്നില്ളേ? സര്‍ക്കാരിന്‍െറ ആനചിഹ്നം വാഹനത്തിന്‍െറ മുന്നിലും പിന്നിലും സ്ഥാപിച്ച് യാത്ര ചെയ്തയാള്‍. എന്‍െറ ചെറപ്പത്തില്‍ വാഹനത്തില്‍ സഞ്ചരിച്ചിരുന്നു ജനപ്രതിനിധി എം.പിമാര്‍ മാത്രമായിരുന്നു. ഞങ്ങളുടെ എം.പി.ശ്രി.സി.എം.സ്റ്റീഫന്‍ ഒരു അംബാസിഡര്‍ കാറില്‍ വല്ലപ്പോഴുമൊക്കെ നാട്ടിലുടെ വന്നത് ഓര്‍ക്കുന്നു. അന്നൊക്കെ എം.എല്‍.എമാര്‍ പോലും ബസിലായിരുന്നു യാത്ര. എം.എല്‍.എമാര്‍ക്ക് തിരുവനന്തപരുത്തിന് എത്തുന്നതിനായി സ്വന്തം നാട്ടില്‍ നിന്നും കെ.എസ്.ആര്‍.സി. സര്‍വീസ് നടത്തിയിരുന്നതും ഓര്‍ക്കുന്നില്ളേ? എം.എല്‍.എ ബസ്എന്ന പേരിലായിരുന്ന ആ ബസുകള്‍ അറിയപ്പെട്ടിരുന്നത്. അത്തരം ചില എം.എല്‍.എ റൂട്ടുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. പക്ഷെ, കയറാന്‍ എം.എല്‍.എ ഇല്ല. എല്ലാ എം.എല്‍.മാരും ഇപ്പോള്‍ വാഹനത്തിലാണ് യാത്ര. വാഹനം വാങ്ങാന്‍ എം.എല്‍.എമാര്‍ക്ക് സര്‍ക്കാര്‍ വായ്പയും നല്‍കുന്നുണ്ട്.
എം.പി,എം.എല്‍.എമാര്‍ ബോര്‍ഡ് വെച്ചു കാറില്‍ യാത്ര ചെയ്യുന്നത് മനസിലാക്കാം. പക്ഷെ, നമ്മുടെ പഞ്ചായത്തു മെമ്പര്‍മാരും കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗങ്ങളും ‘മെമ്പര്‍ എന്നെഴുതി കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വെക്കുന്നത് ശരിയാണോ? അതും സ്വകാര്യ വാഹനത്തില്‍. സര്‍ക്കാര്‍ നല്‍കാത്ത വാഹനങ്ങളില്‍ കേരള സര്‍ക്കാര്‍ എന്നെഴുതിയാല്‍ ആ വാഹനങ്ങള്‍ പടിച്ചെടുക്കാന്‍ ജനങ്ങള്‍ തയ്യാറാകാണം. അതല്ളെങ്കില്‍ വാഹന ഉടമക്കെതിരെ കേസെടുക്കണം. സംസ്ഥാനത്ത് കാക്കത്തൊള്ളായിരം ബോര്‍ഡ്,കോര്‍പ്പറേഷനുകളുണ്ടു.അവിടെങ്ങളിലായി കാക്കത്തൊള്ളായിരകണക്കിന് അംഗങ്ങളും.അവരൊക്കെ അവരുടെ വാഹനത്തില്‍ കേരള സര്‍ക്കാര്‍ മെമ്പര്‍ എന്നെഴുതി ബോര്‍ഡും തൂക്കി സഞ്ചരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരിക്കും. ആ വാഹനങ്ങളില്‍ എന്തൊക്കെ കടന്ന് പോകുന്നുവെന്ന് ആര്‍ക്കറിറയാം. ആംബുലന്‍സിലും രാഷ്ട്രിയ പാര്‍ട്ടികളുടെ കൊടിവെച്ച വാഹനങ്ങളിലും  ചന്ദനവും കഞ്ചാവും കടത്തുന്ന നാടാണിതെന്ന് കൂടി ഓര്‍ക്കണം. 

No comments:

Post a Comment