Pages

17 March 2014

തെരഞ്ഞെടുപ്പു കാലത്തെ തീര്‍ഥാടന കേന്ദ്രങ്ങള്‍



ഇതിന് മുമ്പ് ഒരു തെരഞ്ഞെടുപ്പിലും കാണാന്‍ കഴിയാത്ത തരത്തില്‍ ഇത്തവണ സാമുദായിക ശക്തികള്‍ പിടിമുറുക്കുകയാണ്. സമുദായത്തിന്‍െറ അഥവാ സഭയുടെ സ്ഥാനാര്‍ഥികള്‍ രണ്ടു മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നു. അതിനു പുറമെയാണ് മുന്നണി വിത്യാസമില്ലാതെ സ്ഥാനാര്‍ഥികള്‍ സാമുദായിക നേതാക്കളെയും മതമേലധ്യക്ഷന്മാരെയും പിന്തുണ തേടി പറുപ്പെട്ടിട്ടുള്ളത്. ഇതേസമയമം, കേരള ജനസംഖ്യയുടെ 24.7 ശതമാനം വരുന്ന മുസ്ളിം സമുദായത്തിനും 9.1ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിനും ഒന്നര ശതമാനം വരുന്ന പട്ടികവര്‍ഗത്തിനും ‘പിതാവും ജനറല്‍ സെക്രട്ടറിമാരും’ ഇല്ലാത്തത് കൊണ്ടായിരിക്കാം ആരും അതു വഴി പോയി കാണുന്നില്ല.
ഈ തീര്‍ഥയാത്ര മതനിരപേക്ഷ കേരളത്തിന് എത്രത്തോളം ഗുണകരമാകുമെന്ന് ചിന്തിക്കേണ്ട സമയമാണ്.പെരുന്നയിലും കണിച്ചുകുളങ്ങരിയിലും കാത്തു കെട്ടികിടന്ന് അനുഗ്രഹം തേടുന്ന ഇടതു-വലതു സ്ഥാനാര്‍ഥികള്‍ നാളെ ജയിച്ചു വന്നാല്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക. ഇക്കാര്യം കേരളം ഗൗരവമായി കണേണ്ടിയിരിക്കുന്നു. നവോന്ഥാന നായകരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങളാണ് ഇവിടെ നഷ്ടമാകുന്നത്, അഥവാ കേരളത്തെ പിന്നോട്ട് നടത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത്. എന്തിനും ഏതിനും ജാതിയും മതവും പരിഗണിക്കുന്ന സ്ഥിതിയിലേക്ക് കേരളം മാറി. മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ പോലും ജാതിയും മതവും ഘടകമായിരുന്നുവെന്നാണ് പറഞ്ഞ് കേള്‍ക്കുന്ന വിവരം. സാക്ഷരതിയിലും സാമൂഹ്യ ബോധത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലാണിതെന്ന് ഓര്‍ക്കണം.
ഒരു യുവജന സംഘടനയുടെ നേതാവായ സ്ഥാനാര്‍ഥി മതമേലധ്യക്ഷന്‍െറ പിന്തുണ തേടി പോയത് മാധ്യമപ്പടയോടൊപ്പം. അപ്പോള്‍ പിന്തുണ മാത്രമല്ല ലക്ഷ്യം, മതമേലധ്യക്ഷനെ നേരില്‍ കണ്ടുവെന്ന് ആ സഭയുടെ വിശ്വാസികള്‍ അറിയണമെന്നും സ്ഥാനാര്‍ഥിക്ക് നിര്‍ബന്ധമുണ്ടെന്നര്‍ഥം. സാമുദായിക നേതാക്കളെ കണ്ട ചിത്രമെടുത്ത് പത്രങ്ങള്‍ക്ക് നല്‍കുന്നതും സാമുദായിക നേതാവിന്‍െറ വിട്ടുമുറ്റത്ത് അല്ളെങ്കില്‍ ആപ്പീസിന് മുന്നില്‍ നിന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍െറ ലക്ഷ്യവും മറ്റൊന്നാകുകയില്ല.
ഈ പോക്കാണെങ്കില്‍ അടുത്ത തവണ അതാത് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ സമുദായങ്ങള്‍ സ്വീകരിക്കുന്ന അവസ്ഥ വന്ന് കൂടായ്കയില്ല. 

No comments:

Post a Comment