Pages

10 April 2010

മൂന്നാറില്‍ പതിച്ച് നല്‍കിയത് വനഭൂമി
 മുന്നാറില്‍ ദൌത്യ സംഘങ്ങള്‍ കയ്യേറ്റ ഭൂമി പിടിച്ചെടുത്തിരുന്നുവെന്നാണ് ഇത് വരെ കരുതിയിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച 2300 കുടുംബങ്ങള്‍ക്കായി കുട്ടിയാര്‍വാലിയിലെ വനഭൂമി വിതരണം ചെയ്തപ്പോള്‍ വ്യക്തമായി റവന്യു വകുപ്പിന്റെ പക്കല്‍ ഭൂമിയില്ലെന്ന്.
ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന് മന്ത്രിമാരുടെ സംഘം തന്നെ മൂന്നാറില്‍ എത്തിയിരുന്നു. എന്നാല്‍  ഈ ഭൂമി വനം വകുപ്പിന് വിട്ട് കൊടുത്തതാണ് എന്നത് ബന്ധപ്പെട്ടവര്‍ മറച്ച് വെച്ചു. കേന്ദ്ര വന നിയമം ലംഘിച്ച് വനഭൂമി വിതരണം ചെയ്ത മന്ത്രിമാര്‍ക്കെതിരെ വനം വകുപ്പിന് വേണമെങ്കില്‍ കേസെടുക്കാം. റവന്യൂ, വനം വകുപ്പുകള്‍ ഭരിക്കുന്നത് ഒരേ പാര്‍ട്ടിയായതിനാല്‍ ഏറ്റുമുട്ടല്‍ ഉണ്ടാകിലശല്ലന്ന് ആശ്വസിക്കാം.
പി. കെ. ശിവാനന്ദന്‍ ഇടുക്കി ജില്ലാ കലക്ടറായിരിക്കെയാണ് കുട്ടിയാര്‍വാലിയിലെ ഭൂമി വനം വകുപ്പിന് കൈമാറുന്ന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി നിര്‍ദേശിക്കപ്പെട്ടതും കുട്ടിയാര്‍വാലിയിലെ ഭൂമിയായിരുന്നു. ഡെറാഡൂണിലെ വനം^വന്യ ജീവി ഇന്‍സ്റ്ററ്റ്യൂട്ടിന്റെ മാതൃകയിലുള്ള മൂന്നാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 1992ല്‍ അന്നത്തെ വനം മന്ത്രി കെ. പി. വിശ്വനാഥന്‍ തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമായില്ല. പിന്നിടാണ് ഇവിടെ വനം വകുപ്പ് പന്നല്‍ സങ്കേതം ആരംഭിച്ചത്. സംസ്ഥാനത്തെ ആദ്യ പന്നല്‍ സങ്കേതമായ ഇവിടെ പശ്ചിമഘട്ടത്തില്‍ മാത്രം കണ്ട് വരുന്ന അത്യപൂര്‍വമായ പന്നല്‍ ചെടികളെ സംരക്ഷിച്ചിരുന്നുവെങ്കിലും പിന്നിട് പ്രവര്‍ത്തനം നിലച്ചു.
ഇതൊക്കെ വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലാത്തതല്ല. മന്ത്രി കെ. പി. വിശ്വനാഥനൊപ്പം കുട്ടിയാര്‍വാലിയിലെത്തി വൃക്ഷതൈ നട്ട ഐ. എഫ്. എസ്. ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. എന്തായാലും അന്ന് ഞാന്‍ നട്ട തൈ വൃക്ഷമായി വളര്‍ന്നുവെങ്കില്‍ അതിന്റെ ഉടമയാകാന്‍ ഭാഗ്യം ലഭിച്ചത് ആര്‍ക്കണോ ആവോ???????????

No comments:

Post a Comment