Pages

16 July 2020

കാവ്യനീതിയോ ദൈവനിശ്ചയമോ

വാളെടുത്തവൻ വാളാൽ എന്നൊരു ചൊല്ലുണ്ട്.1986മുതൽ ഓരോ 10 വർഷം കൂടുമ്പോഴും സ്ത്രീ വിഷയം ഉയർത്തി കൊണ്ട് വരുന്ന ഇടതു മുന്നണി സ്ത്രീയുടെ പേരിൽ പ്രതിസന്ധി നേരിടുമ്പോൾ പിന്നിലേക്ക് നോക്കി പോകും. ഇടതുമുന്നണി മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ സ്ത്രീകളുടെ പരാതികൾ ചില ഘട്ടങ്ങളിൽ ഉയർന്ന് വരികയും മന്ത്രിമാർ രാജിവെക്കുകയും തിരിച്ച് വരുകയും ചെയ്തിട്ടുണ്ട്. എം.എൽ.എമാർക്കും നേതാക്കൾക്കും എതിരെയും ആരോപണം വന്നിട്ടുണ്ട്. എന്നാൽ, LDF ഭരണത്തിലെ മുഖ്യമന്ത്രിയുടെ ആഫീസിന് നേരെ ഇത്തരം ആരോപണം ഉയരുന്നത് ആദ്യമായിരിക്കാം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിക്കെതിരെയാണ് ആരോപണം,ഏതെങ്കിലും ക്ലാർക്കിന് എതിരെയല്ല. അഴിമതി ആരോപണം പോലുമല്ല. ഒരു സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പ്രിൻസിപ്പൾ സെക്രട്ടറി, മുഖ്യമന്ത്രിയുടെ ആപ്പീസിനെ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇവിടെ വിവാദ സ്ത്രീയാണ് താരം.വരുന്ന തദ്ദേശ ,നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രധാന വിഷയം ഇതായിരിക്കും.
പണ്ട് ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ പീച്ചി യാത്രയും തൃശൂരിലെ കളവണ്ടിയുമായുള്ള കൂട്ടിയിടിയും വലിയ വിവാദമായിരുന്നു.എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി സ്ത്രീ പ്രശ്നം വരുന്നത് തങ്കമണി പൊലീസ് അതിക്രമത്തിലൂടെയാണ്.1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമാകെ കേട്ടത് തങ്കമണി എന്ന പേര് മാത്രം. തങ്കമണിയെന്നത് സ്ഥലപ്പേരാണോ വ്യക്തിയുടെ പേരാണോ എന്ന് പോലും അറിയാതെയായിരുന്നു പ്രചരണം.
K കരുണാകരൻ്റെ നേതൃത്വത്തിൽ UDF സർക്കാർ അധികാരത്തിലിരിക്കെ 1986 ഒക്ടോബറിലാണ് തങ്കമണിയിലെ പൊലീസ്  വെടിയ്പ്പ്.പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. അറസ്റ്റ് ഭയന്ന് പുരുഷന്മാർ ഒളിവിൽ പോയ വീടുകളിൽ പൊലീസ് കയറിയിറങ്ങി സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു ആരോപണം.എന്നാൽ മാനഭംഗപ്പെടുത്തൽ കഥ കെട്ടിച്ചമച്ചതായിരുന്നുവെന്ന് അന്ന് കോൺഗ്രസ് -എസ് നേതാവായിരുന്ന പെരുവന്താനം ജോൺ വെളിപ്പെടുത്തിയിരുന്നു.
തങ്കമണി പൊലീസ് വെടിവെയ്പ് കൂട്ടമാനഭംഗത്തിലേക്ക് മാറിയത് LDF സംഘത്തിൻ്റെ സന്ദർശനത്തിന് ശേഷമായിരുന്നു. എന്തായാലും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി തങ്കമണി മാറി. LDF അധികാരത്തിൽ വന്നു.
10 വർഷത്തിന് ശേഷം 1996 ൽ LDF ആയുധമാക്കിയത് സൂര്യനെല്ലിയും മാലി വനിതകൾ ഉൾപ്പെട്ടുവെന്ന് പറയുന്ന ചാരക്കേസും. UDF ഭരണ കാലത്താണ് മൂന്നാർ സ്കൂളിലെ വിദ്യാർത്ഥിനിയായ സൂര്യനെല്ലിയിലെ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാമുകൻ കൊണ്ട് പോയതും വാണിഭത്തിന് ഉപയോഗിച്ചതും.കേസിൽ ചില കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട താണ് LDF ന് ആയുധമായത്.മാധ്യമ പ്രവർത്തകരെന്ന പേരിൽ പെൺകുട്ടിയുടെ ഇൻ്റെർവ്യു റിക്കാർഡ് ചെയ്ത് ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിച്ചതായും കേട്ടിരുന്നു.കേരളമാകെ സൂര്യനെല്ലി കത്തിക്കയറി. A K ആൻ്റണി നടപ്പാക്കിയ ചാരായ നിരോധനത്തെ മറികടന്ന് സൂര്യനെല്ലി കേസ് വോട്ടർമാരെ സ്വാധിനിച്ചു. ഇതിന് പുറമെ ചാരക്കേസും. മാലി വനിതകളെ ഉൾപ്പെടുത്തി അതിനോടകം നിരവധി കഥകൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു.K .കരുണാകരനെ മാറ്റി എ.കെ.ആൻ്റണി മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ ഇടതു   മുന്നണി വിജയം കണ്ടു.
2006 ൽ ഐസ് ക്രീം കേസായിരുന്നു LDF ൻ്റെ തെരഞ്ഞെടുപ്പ് വിഷയം. അപ്പോഴെക്കും ദൃശ്യമാധ്യമങ്ങളും എത്തി.മാധ്യമ പ്രവർത്തകരും അവരുടെ സംഘടനയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രത്യക്ഷമായി ഇടപ്പെട്ടതും 2006 ലാണ്. മുസ്ലീം ലീഗിലെ P K കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്താൻ ചില ,മാധ്യമ പ്രവർത്തകർ സ്ക്വാഡുമായി മണ്ഡലത്തിൽ കറങ്ങി. കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഏക വിഷയമായി ഐസ് ക്രീം കേസ് മാറി. തെരഞ്ഞെടുപ്പിൽ LDF അധികാരത്തിലെത്തി.
പത്ത് വർഷത്തിന് ശേഷം സരിതയും ജിഷയുമായി വിഷയം.2016ലെ തെരഞ്ഞെടുപ്പിൽ മറ്റൊന്നും കേരളം കേട്ടില്ല. UDF സർക്കാരിന് എതിരെ LDF ഉയർത്തിക്കൊണ്ട് വന്നത് സരിത, ജിഷ വിഷയങ്ങൾ മാത്രം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെയും വെറുതെ വിട്ടില്ല. ആ അമ്മയേയും പെൺമക്കളെയും സമൂഹ മാധ്യമങ്ങളിലടക്കം പൊതു വിചാരണ നടത്തി. തെരഞ്ഞെടുപ്പ് ഫലം LDF ന് അനുകൂലമായി.ഇതിനിടെ മന്ത്രി ഗണേശ് കുമാറിനെതിരെ ഉയർന്ന ആരോപണം അവരുടെ വിവാഹ മോചനത്തിൽ കലാശിച്ചു.ഗണേശിൻ്റെ പാർട്ടി പിന്നിട് LDF പക്ഷത്തേക്ക് മാറി.
1987,96, 2006, 2016 നാല് തെരഞ്ഞെടുപ്പുകളിലും UDF ന് എതിരെ ഉന്നയിച്ച വിഷയം ബൂമറാങ്ങായി തിരിച്ച് വരികയാണോ? സമൂഹമാധ്യമങ്ങളിൽ നിറയുന്നത് സ്വപ്നയാണ്. കാത്തിരുന്ന് കാണാം.

No comments:

Post a Comment