Pages

06 July 2020

ഞങ്ങൾ മൂന്നാറുകാർ കയ്യേറ്റക്കാരല്ല, നമുക്ക് കുറിഞ്ഞിയെ സംരക്ഷിക്കാം




‘‘ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറിഞ്ഞിമല സങ്കേതത്തിൽ നടപ്പിലാക്കുന്ന കുറിഞ്ഞി, പുൽമേട് ,ചോല പുനസ്ഥാപന പദ്ധതികൾക്ക് ജൂലൈ ആറിന് മൂന്നാറിലെ കുറിഞ്ഞി ക്യാമ്പ് ഷെഡിൽ തുടക്കമാവും. യൂക്കാലിപ്റ്റസ് തോട്ടമായിരുന്ന രണ്ട് ഹെക്ടര് പ്രദേശത്താണ് കുറിഞ്ഞി പദ്ധതി നടപ്പാക്കുക. കഴിഞ്ഞ കുറിഞ്ഞിപ്പൂക്കാലത്ത് വനംവകുപ്പ് ശേഖരിച്ച വിത്തുകൾ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് മുളപ്പിച്ചു വളർത്തിയ 5000 നീലകുറിഞ്ഞി തൈകളാണ് ഇവിടെ നടുന്നത്. മൂന്നാർ ആനമുടി ഷോല ദേശീയോദ്യാനത്തിലെ പഴത്തോട്ടത്ത് കാട്ടുതീയിൽ നശിച്ച 95 ഹെക്ടർ വാറ്റിൽ തോട്ടത്തിലെ 50 ഹെക്ടറിൽ പുൽമേട് പുനസ്ഥാപനവും അപ്പർ ഗുണ്ടുമല, കുണ്ടള പ്രദേശങ്ങളിലെ 23 ഹെക്ടർ പ്രദേശത്ത് ചോലക്കാടുകളുടെ പുനസ്ഥാപനവുമാണ് നടപ്പിലാക്കുക. തനത് സസ്യ ഇനങ്ങളുടെ 8000 തൈകളാണ് ഇവിടെ നട്ടുവളർത്തുക. കൃത്യമായ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആദ്യമായി ഒരു പരിസ്ഥിതി പുനസ്ഥാപന ഡി സിയും ഇവിടെ രൂപീകരിച്ചിട്ടുണ്ട്’’. വനം-വന്യജീവി വകുപ്പിൻറ അറിയിപ്പിൽ നിന്നാണ് ഇൗ വിവരം.മൂന്നര പതിറ്റാണ്ട് മുമ്പ് ഏതാനം യുവാക്കൾ തുടക്കമിട്ട സേവ് കുറിഞ്ഞി എന്ന മുദ്രാവാക്യത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് വനം-വന്യ ജീവി വകുപ്പിെൻറ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. കുറിഞ്ഞി സേങ്കതത്തിന് എതിരെ ഉയർന്ന രാഷ്ട്രിയ നീക്കങ്ങൾക്ക് വൈകിയാണെങ്കിലും തിരിച്ചടി ലഭിച്ചിരിക്കുന്നു.
മണവും ഗുണവും ഇല്ലാത്ത ചെടിയാണ് കുറിഞ്ഞിയെങ്കിലും അതുയർത്തിയ ടുറിസ, രാഷ്ട്രിയ മൂല്യം എത്രയോ വലുതാണ്.കുറിഞ്ഞി സേങ്കതത്തിന് എതിരെ ഉയർന്ന രാഷ്ട്രിയ വിവാദം മറക്കാറായിട്ടില്ല.കുറിഞ്ഞി സേങ്കതത്തിൻറ വിസ്തൃതി കുറക്കാൻ വരെ നീക്കം നടന്നു.പരിസ്ഥിതി പ്രവർത്തകരും ഏതാനം മാധ്യമ പ്രവർത്തകരും നിയമ, സാേങ്കതിക പ്രശ്നം ഉയർത്തി നടത്തിയ പോരാട്ടമാണ് അതിന് തടസമായത്. അല്ലെങ്കിൽ കുറിഞ്ഞി സേങ്കതം പേരിൽ അവസാനിക്കുമായിരുന്നു. അവിടെ നിന്നാണ് ഇന്നത്തെ ഇൗ മാറ്റം എന്നത് പരിസ്ഥിതി സംരക്ഷണ മേഖലക്ക് പ്രതീക്ഷ നൽകുന്നു.
ഒരിക്കൽ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധി നേടിയ പ്രദേശങ്ങളാണ് ഇപ്പോൾ കുറിഞ്ഞി സേങ്കതമായി മാറിയ വട്ടവട പഞ്ചായത്തിലെ കമ്പക്കല്ല്, കടവരി മലനിരകൾ..വംശനാശ ഭീഷണി നേരിടുന്ന സസ്യത്തിന് വേണ്ടിയുള്ള ആദ്യ സേങ്കതം. നീലകുറിഞ്ഞിയിൽ നിന്നാണ് ഗീലഗിരിയെന്ന പേരുണ്ടായതെങ്കിലും കുറിഞ്ഞിയും നീലഗിരി താറും (വരയാട്) സംരക്ഷിക്കുന്നത് കേരളമാണ്.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന ചെടിയെന്ന നിലയിൽ മാത്രം ശ്രദ്ധിക്കപ്പെട്ടിരുന്ന നീലകുറിഞ്ഞിയുടെ സംരക്ഷണത്തിന് പിന്നിൽ തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരനായിരുന്ന രാജ്കുമാറിെൻറ പങ്ക് ചെറുതല്ല. 1982ലെ കുറിഞ്ഞി പൂക്കാലത്താണ് കുറിഞ്ഞി കാണാൻ രാജ്കുമാർ മൂന്നാറിൽ എത്തിയത്. മുന്നാറിലും പരിസരങ്ങളിലും അന്ന് ധാരാളം കുറിഞ്ഞിയുണ്ടായിരുന്നു.തുടർന്ന് വട്ടവടയും കടവരിയും പിന്നിട്ട് കൊഡൈക്കനാൽ വഴി തിരുവനന്തപുത്തിന് മടങ്ങിയ രാജ്കുമാർ, കവിയത്രി സുഗതകുമാരി ടീച്ചറിൻറ വീട്ടിലെത്തി കാഴ്ചകൾ വിവരിച്ചു. ടീച്ചർക്ക് സുഖമില്ലാത്തതിനാൽ, യാത്രക്ക് കഴിയുമായിരുന്നില്ല.എങ്കിലും കാണാത്ത കുറിഞ്ഞിയെ കുറഞ്ഞി ടീച്ചർ കവിതയെഴുതി.ടീച്ചറിെൻറ ഭർത്താവ് ഡോ.കെ.വേലായുധൻ നായർ, ആശാൻ എന്ന് പരിസ്ഥിതി പ്രവർത്തകർ സനേഹപൂർവ്വം വിളിച്ചിരുന്ന കെ.വി.സുരേന്ദ്രനാഥ്,പി.കെ.ഉത്തമൻ,സുരേഷ് ഇളമൺ എന്നിവർക്കൊപ്പം രാജ്കുമാർ വീണ്ടും കുറിഞ്ഞി കാണാൻ മടങ്ങിയെത്തി. വാറ്റിൽ പ്ലാേൻറഷനുകൾക്ക് വേണ്ടി കുറിഞ്ഞി ചെടികൾ നശിപ്പിക്കുന്നതിന് എതിരെയായിരുന്നു അന്നത്തെ നീക്കം. കുറിഞ്ഞി സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയും ഉയർന്നു.
1989ലെ കുറിഞ്ഞി പൂക്കാലത്താണ് കുറിഞ്ഞി സംരക്ഷണ യാത്രക്ക് തുടക്കം. കൊഡൈക്കാനലിൽ നിന്നും ക്ലാവര, കടവരി, വട്ടവട വഴി മൂന്നാറിലേക്കായിരുന്നു പദയാത്ര. കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ യാത്രക്കായി കൊഡൈക്കനാലിൽ എത്തി. മൂന്നാറിൽ നിന്നും ഞാനും സി.കുട്ടിയാപിള്ളയുമാണ് കൊഡൈക്കനാലിൽ എത്തിയത്. ഹിന്ദുവിലെ റോയി മാത്യു, പെരുവന്താനം ജോൺ എന്നിവർക്കൊപ്പമാണ് മൂന്നാറിൽ നിന്നും പോയത്. എന്നാൽ, കഞ്ചാവ് വേട്ടകളുടെ പേരിൽ അന്ന് CAN (Citizen Against Narcotics)സെക്രട്ടറിയായിരുന്ന എനിക്ക് കഞ്ചാവ് കൃഷിക്കാരിൽ നിന്നും വധ ഭീഷണി നിലനിന്നിരുന്നതിനാൽ കടവരി,കമ്പക്കല്ല് മേഖലകളിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നു. അതിനാൽ, സംസ്ഥാന അതിർത്തി വരെ പദയാത്ര സംഘത്തിനൊപ്പം സഞ്ചരിച്ച് മൂന്നാറിലേക്ക് മടങ്ങി. മൂന്നാറിൽ എത്തിയ ജാഥക്ക് ഹൈറേഞ്ച് വൈൽഡ്ലൈഫ് പ്രിസർവേഷൻ അസോസിയേഷനും സംസ്കാര നേച്ചർ ക്ലബ്ബുമൊക്കെ ചേർന്നാണ് വരവേൽപ്പ് നൽകിയത്. കുറിഞ്ഞി ധാരാളമായി വളരുന്ന വട്ടവട പഞ്ചായത്തിലെയും തമിഴ്നാടിലെ പ്രദേശങ്ങളും ചേർത്ത് കുറിഞ്ഞി സേങ്കതം  വേണമെന്ന ആവശ്യം ഉയരുന്നതും കുറിഞ്ഞി സംരക്ഷണ യാത്രയിലാണ്. സേവ് കുറഞ്ഞി കാമ്പയ്ൻ കൗൺസിലും രൂപീകരിച്ചു. വിവിധ മാധ്യമങ്ങളിൽ കുറിഞ്ഞി ഫീച്ചറുകൾ വന്നതോടെ വിനോദ സഞ്ചാരികളും മലകയറി എത്തി. ലക്ഷങ്ങളാണ് ഒാരോ സീസണിലും എത്തിയത്. വിനോദ സഞ്ചാരികൾക്ക് വാസമൊരുക്കാൻ എന്ന പേരിൽ കുറിഞ്ഞിക്കാടുകൾ വെട്ടിനശിപ്പിച്ച് അവിടെങ്ങളിൽ വ്യാജപട്ടയത്തിൻറ മറവിൽ റിസോർട്ടുകൾ പടുത്തുയർത്തിയതും മൂന്നാർ കണ്ടു.
ടൂറിസത്തിന് വേണ്ടി കുറിഞ്ഞിയെ മാർക്കറ്റ് ചെയ്യുേമ്പാൾ തന്നെ കുറിഞ്ഞിക്കാടുകളുടെ വിസ്തൃതി കുറിഞ്ഞുവന്നു. വട്ടവട മേഖലയിൽ നിന്നും കഞ്ചാവ് പതുക്കെ പതുക്കെ ഒഴിവാക്കപ്പെട്ടതോടെ കുറിഞ്ഞി തിരിച്ച് വന്ന് തുടങ്ങിയിരുന്നു. എന്നാൽ, വട്ടവട പഞ്ചായത്തിൽ വ്യവസായികാടിസ്ഥാനത്തിൽ യൂക്കാലി കൃഷി ആരംഭിച്ചത് കുറിഞ്ഞിക്ക് മാത്രമല്ല, പരിസ്ഥിതിക്കും ഭീഷണിയായി. വട്ടവടയിൽ ജലക്ഷാമം രൂക്ഷമായി. അരുവികൾ പലതും വറ്റി.
ഇതിനിടെയിലും കുറിഞ്ഞി സംരക്ഷണത്തിന് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. തിരുവനന്തപുരത്ത് സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. വട്ടവടയുടെ ജലക്ഷാമം പരിഹരിക്കാൻ പരിസ്ഥിതി പുന:സ്ഥാപനത്തിന് കുറിഞ്ഞി സേങ്കതമെന്ന ആവശ്യവും ഉയർന്നു.പരിസ്ഥിതി ചിന്തകാനായ ബിനോയ് വിശ്വം വനം മന്ത്രിയായതും പരിസ്ഥിതി പ്രവർത്തകൻ കൂടിയായ സി പി െഎ നേതാവ് പി.പ്രസാദ് അദേഹത്തിെൻറ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായതും പ്രതീക്ഷ പകർന്നു. 2006ലെ കുറിഞ്ഞി പൂക്കാലത്ത് കുറിഞ്ഞി സേങ്കതം നിലവിൽ വരാൻ കാരണം ബിനോയ് വിശ്വത്തിൻറ ശക്തമായ ഇടപ്പെടലായിരുന്നു. എങ്കിലും തടസങ്ങൾ സൃഷ്ടിക്കാൻ കയ്യേറ്റക്കാരുണ്ടായിരുന്നു. മൂന്നാറിൽ ആർ.മോഹനൻറ നേതൃത്വത്തിൽ രൂപപ്പെട്ട പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയാണ് വനപാലകർക്ക് ഇപ്പോൾ പിന്തുണ നൽകുന്നത്.ഇരവികുളത്തിന് പുറമെ ഒരിടത്തെങ്കിലും കുറിഞ്ഞികൾക്ക് ഇടമൊരുക്കാൻ കഴിഞ്ഞു. ഒന്ന് മുതൽ മുതൽ 16വർഷം വരെയുള്ള നിശ്ചിത ഇടവേളകളിൽ പൂക്കുന്ന കുറിഞ്ഞികൾ കണ്ടെത്തി അവയെ കുറിഞ്ഞി സേങ്കതത്തിൽ സംരക്ഷിക്കാൻ കഴിയണം.
മൂന്നാറിലെ പുൽമേടുകളിലും കുറിഞ്ഞി വിത്തുകൾ വിതക്കണം. മൂന്നാറിൽ നിന്നും അപ്രത്യക്ഷമായ കുറിഞ്ഞികൾ തിരിച്ച് വരെട്ട. ഒപ്പം മൂന്നാറിൽ മുമ്പുണ്ടായിരുന്ന ഒാർക്കിഡുകൾ അടക്കമുള്ള ചെടികളും പന്നലുകളും സംരക്ഷിക്കണം. കുറിഞ്ഞിക്ക് വേണ്ടി പദ്ധതി തയ്യാറാക്കിയ വനം വകുപ്പിനും നനി. ഇതിൻറ പിന്നിൽ പ്രവർത്തിച്ച വനപാലകർക്കും നന്ദി.ഞങ്ങൾ മൂന്നാറുകാർ കയ്യേറ്റക്കാരല്ല, പരിസ്ഥിതി സംരക്ഷണത്തിന് ഞങ്ങളുണ്ടാകും.
M J Babu




No comments:

Post a Comment