Pages

05 August 2020

റോയൽ സ്റ്റുഡിയോ രത്തിനം അണ്ണനും യാത്രയായി


                    

                ഇറുദയ സാമി രത്തിനം 


മൂന്നാറിെൻറ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു കണ്ണി കൂടി നഷ്ടപ്പെട്ടു. റോയൽ സ്റ്റുഡിയോയിലെ ഇറുദയ സാമി രത്തിനം അണ്ണൻ കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിൽ മരണമടഞ്ഞത്. 90 വയസുണ്ടായിരുന്നു.മൂന്നാറുകാരുടെ ചെറിയ നൈനയായിരുന്നു അദേഹം. ഇദേഹത്തെ ചേട്ടൻ റോയൽ വലിയ നൈനയും.

മൂന്നാർ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും മൂന്നാറിെൻറ പൈതൃകം തേടി തുടങ്ങുകയും ചെയ്തപ്പോഴാണ് റോയൽ സ്റ്റുഡിയോയിലെ ആദ്യകാല ചിത്രങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചത്. മുന്നാറിലെ മറ്റ് ഫോേട്ടാഗ്രാഫർമാരെ പോലെ റോയൽ സ്റ്റുഡിയോയിലെ കാമറന്മാരും അവർ ഒപ്പിയെടുത്ത ചരിത്ര മുഹുർത്തങ്ങൾ സൂക്ഷിച്ചിരുന്നില്ല.ഏതൊക്കെയോ ചില ചിത്രങ്ങൾ ഉണ്ടായിരുന്നത് ആരൊക്കെയോ കൊണ്ട് പോയി. ചിലതിനൊക്കെ റോയൽ സ്റ്റുഡിയോ എന്ന ക്രെഡിറ്റ് ലഭിച്ചു.

രത്തിനം അണ്ണെൻറ പിതാവ് പരംജ്യോതി നായിഡുവാണ് മൂന്നാറിൽ റോയൽ ഇലക്ട്രിക്കൽ സ്റ്റുഡിയോ സ്ഥാപിക്കുന്നത്.കഴിഞ്ഞ നൂറ്റാണ്ടിെൻറ തുടക്കത്തിൽ ആയിരുന്നിരിക്കണം. അന്നത്തെ കണ്ണൻ ദേവൻ കമ്പനി ഉദ്യോഗസ്ഥരാണ് തൂത്തുക്കുടിയിൽ നിന്നും പരം ജ്യോതി നായിഡുവിനെ വിളിച്ച് വരുത്തുന്നത്. കമ്പനിയുടെ ആവശ്യങ്ങൾക്ക് ഫോേട്ടാ എടുപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. ആ ചിത്രങ്ങളൊക്കെ അങ്ങ് ഇംഗ്ലണ്ട് വരെ പറന്നു. അന്നത്തെ മാനേജർമാരും മേധാവികളും ബ്രിട്ടിഷുകാരായിരുന്നു. അവരുടെ കുട്ടികളുടെ ജന്മദിന ആഘോഷങ്ങൾ,വിവാഹ പാർട്ടികൾ, തുടങ്ങി കമ്പനിയുമായും ബന്ധപ്പെട്ട ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും റോയൽ സ്റ്റുഡിയോയുടെ സാന്നിധ്യമുണ്ടായിരുന്നു.


              പരം ജ്യോതി നായിഡു

മൂന്നാറിെൻറ ഒാരോ മുഹുർത്തങ്ങളും-അത് തീവണ്ടി സർവീസാണെങ്കിലും മോേട്ടാർ വാഹനം വന്നതാണെങ്കിലും നായിഡുവിൻറ കാമറയിൽ പതിഞ്ഞു. റോപ്പ്വേ,മോണോ റെയിൽ, റെയിൽ എഞ്ചിൻ, വൈദ്യൂതി നിലയം, മോേട്ടാർ സൈക്കിൾ, കാർ, മൃഗ വേട്ട തുടങ്ങി അക്കാലത്തെ ചരിത്രം ഇന്നത്തെ തലമുറ വായിക്കുന്നത് റോയൽ സ്റ്റുഡിയോയുടെ ചിത്രങ്ങളിലുടെയാണ്.1924ലെ മഹാപ്രളയത്തിന് മുമ്പുള്ള മുന്നാർ ടൗണിൻറ ചിത്രവും അവരുടെ ശേഖരത്തിലുണ്ട്. 1924ലെ മഹാപ്രളയത്തിൻറ ചിത്രങ്ങൾ അടുത്ത കാലത്ത് കേരളംകണ്ടത് റോയൽ സ്റ്റുഡിയോയിലൂടെയാണ്.1947ലെ മൂന്നാറിലെ സ്വാതന്ത്ര്യ ദിനാഘോഷം കണ്ടതും റോയൽ സ്ുറ്റുഡിയോ പകർത്തിയ ചിത്രത്തിലൂടെ.

അക്കാലത്ത് ചില്ല് സ്ലൈഡുകളാണ് ഫിലിമിന് പകരം ഉപയോഗിച്ചിരുന്നത്. വിദേശിയായ ടൗൺ സൂപ്രണ്ട് സമ്മാനിച്ച ഫീൽഡ് കാമറയിൽ ഒരേ സമയം രണ്ട് ചില്ല് നെഗറ്റീവിടാം. വെളിച്ചം ക്രമീകരിക്കാനും കാമറക്ക്കഴിയുമായിരുന്നുവെന്ന് നേരത്തെ രത്തിനം അണ്ണൻ പറഞ്ഞിരുന്നു. ആ കാമറ സ്റ്റാൻഡിൽ വെച്ചാണ് 1924ലെ പ്രളയ ചിത്രങ്ങൾ പകർത്തിയത്. ആ ചില്ല് നെഗറ്റീവുകൾ രത്തിനം അണ്ണൻറ മകൻ ജോൺസൻ നിധി പോലെ സുക്ഷിച്ചിട്ടുണ്ട്. പരംജ്യോതി നായിഡുവിൻറ മരണത്തിന് ശേഷം മക്കൾ സ്റ്റുഡിയോ ഏറ്റെടുത്തു. അടുത്ത കാലം വരെ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നു. പിന്നിട് കെ.ആർ.സ്റ്റുഡിയോ, രാജൻ സ്റ്റുഡിയോ എന്നിവയും സ്ഥാപിക്കപ്പെട്ടു. ശിവ സ്റ്റുഡിയോ, ശിവ ഉർവശി, സ്റ്റുഡിയോ, സൂപ്പർ സ്റ്റുഡിയോ എന്നിവയൊക്കെ ന്യു ജനറേഷനും.

മൂന്നാറിെല ഇന്നത്തെ തലമുറയിലെ മിക്ക ഫോേട്ടാ ഗ്രാഫർമാരും റോയൽ സ്റ്റുഡിയോയിൽ നിന്നും പഠിച്ചിറങ്ങിയവർ. അവരിൽ ചിലർ തമിഴ്നാടിൽ പത്രങ്ങളിൽ ജോലി ചെയ്യുന്നു.

റോയൽ സ്റ്റുഡിയോ അവസാനിപ്പിച്ചതിന് ശേഷം രത്തിനമണ്ണൻ കുറച്ച് നാൾ സൂപ്പർ സ്റ്റുഡിയോയിലുണ്ടായിരുന്നു.രത്തിനമണ്ണും ചേട്ടൻ നൈനയും പുറം ലോകത്ത് നിന്നും ചിത്രങ്ങൾ എടുത്തിരിക്കാം. പക്ഷെ, അതൊന്നും സൂക്ഷിക്കാനൊന്നും കഴിഞ്ഞിട്ടില്ല. അന്നൊന്നും അതിന് സംവിധാനവും ഉണ്ടായിരുന്നില്ല.

രത്തിനം അണ്ണൻ പോയതോടെ ആ ഫോേട്ടാ ഗ്രാഫർ തലമുറ അവസാനിച്ചു. എനിക്ക് ഒാർമ്മ വെച്ച നാൾ മുതൽ കണ്ട് വന്ന ഒരു മുഖം കൂടി യാത്രയായി. ഇവരു!ടെ സ്റ്റുഡിയോക്ക് തൊട്ടടുത്തായിരുന്നു ആദകാലത്ത് ഞങ്ങളുടെ ബാബു വാച്ച് ഹൗസ്. അദേഹത്തിൻറ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിൻറ ദു:ഖത്തിൽ പങ്ക് ചേരുന്നു.


No comments:

Post a Comment