Pages

05 June 2020

ഇന്ദിരാജിയും പരിസ്ഥിതി സംരക്ഷണവും



എം.ജെ.ബാബു













The two-week UN Conference on the Human Environment (5-16 June) has been called by the General Assembly with the aim of producing an international political consensus on ways of preserving and improving the environment for this and future generations.

Mrs. Indira Gandhi, Prime Minister of India, being greeted by Mr. Maurice F. Strong, Secretary General of the Conference, upon her arrival at the Fokets Hus building to attend the Conference. United Nation Photo





സൈലൻറ്വാലി ജലവൈദ്യുത പദ്ധതിക്ക് അനുമതി നിഷേധിക്കുകയും സൈലൻറ്വാലിയിലെ മഴക്കാടുകൾ സംരക്ഷിക്കുകയും ചെയ്ത പ്രധാനമന്ത്രിയെന്ന നിലയിലാകും ഇന്ദിരാഗാന്ധിയെ കേരളം ഒാർക്കുന്നത്.എന്നാൽ, ഇൻഡ്യയുടെ പരിസ്ഥിതി സംരക്ഷണത്തിൽ അവർ നൽകിയ സംഭാവനകളും നിയമനിർമ്മാണങ്ങളും അറിയുേമ്പാഴാണ് അവരിലെ പ്രകൃതി സ്നേഹിയെ തിരിച്ചറിയുക. ഇന്ന് ലോകം പരിസ്ഥിതിദിനം ആചരിക്കുന്നത് 1972ൽ സ്വീഡനിലെ സ്റ്റോക്ഹോമിൽ നടന്ന ആഗോള പരിസ്ഥിതി കൺവൻഷൻറ സ്മരണ നിലനിർത്താനാണ്. 1972 ജൂൺ അഞ്ച് മുതൽ16 വരൈ നടന്ന കൺവൻഷനിൽ സ്വീഡനിന് പുറത്ത് നിന്നും പെങ്കടുത്ത ഏക രാഷ്ട്ര തലവനായിരുന്നു അന്നത്തെ നമ്മുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. 114 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്ത് 1972 ജൂൺ 14ന് ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗവും ലോക ചരിത്രത്തിൽ ഇടം തേടി.
'ദാരിദ്ര്യവും ആവശ്യവുമല്ലേ ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്നത്?' ചോദ്യമാണ് ഇന്ദിര സ്റ്റോക്ഹോം കോണ്ഫറന്സില്ഉന്നയിച്ചത്.പക്ഷേ, ദാരിദ്ര്യമാണ് ഏറ്റവുമധികം മാലിന്യം ഉത്പാദിപ്പിക്കുന്നത്' എന്ന പ്രസ്താവനയായാണ് ലോകം അതിനെ ഏറ്റെടുത്തത്.മുതിർന്ന െഎ എ എസ് ഉദ്യോഗസ്ഥരിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ച ശേഷം ഇന്ദിരാഗാന്ധി തന്നെയാണ് പ്രസംഗം തയ്യറാക്കിയതെന്ന് െഎ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന എം.കെ.രജ്ഞിത്സിംഗ് തെൻറ പുസ്തകത്തിൽ പറയുന്നുണ്ട്.സ്റ്റോക്ക്ഹോം കൺവൻഷന് മുമ്പ് തന്നെ ഇൻഡ്യയിൽ വനം-പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ഇന്ദിരാഗാന്ധിയുടെ നേരിട്ടുള്ള നിയന്തണത്തിൽ ചർച്ച ആരംഭിച്ചിരുന്നു. സംസ്ഥാനങ്ങളുടെ വിഷയമായ വന സംരക്ഷത്തിൽ കേന്ദ്രത്തിന് കീഴിൽ എങ്ങനെ നിയമ നിർമ്മാണം കൊണ്ട്വരാമെന്നത് സംബന്ധിച്ചായിരുന്നു ചർച്ച. 1971 സെപ്തംബറിലായിരുന്നു തുടക്കം. രാജ്യത്ത് വന്യജീവികളുടെ എണ്ണം കുറഞ്ഞ് വരുന്നതിൽ അവർ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കടുവകളുടെ വേട്ടയാടൽ നിരോധിച്ചത്. അന്നത്തെ യോഗമാണ് 1972ലെ കേന്ദ്ര വനനിയമത്തിനും ടൈഗർ പ്രോജക്ടിനും വഴി തുറന്നതും ദേശിയ ഉദ്യാനങ്ങൾക്കും വന്യജീവി സേങ്കതങ്ങൾക്കും കേന്ദ്ര ഫണ്ട് അനുവദിക്കുന്നതിന് കാരണമായതും.വനം സംസ്ഥാന വിഷയമായതിനാൽ കേന്ദ്ര നിയമനിർമ്മാണം അസാധ്യമാണെന്നതിനാൽ അതിനും വഴി ഇന്ദിരാഗന്ധി കണ്ടെത്തിയിരുന്നു.വന്യജീവി സംരക്ഷണത്തിന് നിയമനിർമ്മാണം നടത്തണമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. വേട്ടയാടൽ അവകാശം നിലനിന്നിരുന്ന വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുകളെ തരണം ചെയ്താണ് നിയമം പാസാക്കിയത്. ഒാരോ ഘട്ടത്തിലും പ്രധാനമന്ത്രി നേരിട്ട് ഇടപ്പെട്ടതായി ബില്ല് തയ്യറാക്കിയ രഞജിത്സിംഗ് പറയുന്നു. ആദിവാസികൾക്ക് അമ്പും വില്ലും ഉപയോഗിച്ചുള്ള വേട്ടയാടൽ അവകാശം സംബന്ധിച്ച് പട്ടികവർഗ എം.പിമാർ ഉയർത്തിയ ആശങ്ക പരിഹരിച്ചത് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച അന്ന് യോഗം വിളിച്ചായിരുന്നു. ഇന്ദിരാജിയുടെ നിശ്ചയദാർഡ്യമായിരുന്നു രാജ്യത്തെ വന്യജീവികളുടെ രക്ഷകയായി മാറിയ കേന്ദ്ര വനനിയമത്തിന് പിന്നിൽ.
വനം-വന്യജീവി വിഷയം കൺകറൻറ്ലിസ്റ്റിൽ ൾപ്പെടുത്തിയ ഭരണഘടന ഭേദഗതി പിന്നിടാണ്ഇന്ദിരാഗാന്ധിയുടെ സർക്കാർ കൊണ്ട്വന്നത്.വന്യജീവികൾക്ക്വേണ്ടി മാത്രമായി വനംവകുപ്പിെൻറ ഭാഗമായി പ്രത്യേക സംവിധാനം കൊണ്ട്വന്നതും വന്യജീവി പരിപാലനംെഎ.എഫ്.എസ്സിലബസിൽ ഉൾപ്പെടുത്തിയതും അവരാണ്.സൈലൻറവാലിയെ മാത്രമല്ല, ഇന്ന്ആഗോള പ്രശസ്തമായ വരയാടുകളെ സംരക്ഷിക്കുന്നതിന്നേരിട്ട്താൽപര്യമെടുത്തതും ഇന്ദിരാജിയാണ്.1971ലെ കണ്ണൻ ദേവൻ ഭമി റ്റെടുക്ക നിയമ പ്രകാരം  സർക്കാർ ഏറ്റെടുത്ത വരയാടുകളുടെ അഭയകേന്ദ്രമായ രാജമലയും ഇരവികുളവും ഭൂരഹിത കർഷകർക്ക് പതിച്ച് നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചപ്പോൾ അതിന് എതിരെ മൂന്നാറിലെ പരിസ്ഥിതി പ്രവർത്തകർ അന്ന് പ്രധാനമന്ത്രിക്കാണ് നിവേദനം നൽകിയത്. കാര്യങ്ങൾ പഠിച്ച അവർ രാജമല-ഇരവികുളം ദേശിയ ഉദ്യാനമായി പ്രഖ്യാപിക്കണമെന്ന് സി.അച്യുത മേനോൻ സർക്കാരിനോട് നിർദേശിച്ചു. സംസ്ഥാന സർക്കാർ ആദ്യം വന്യജീവി സേങ്കതമായും പിന്നിട് ദേശിയ ഉദ്യാനമായും പ്രഖ്യാപിച്ചു.
വന്യജീവി സേങ്കതങ്ങളുടെയും ദേശിയ  ഉദ്യാനങ്ങളുടെയും പരിപാലനത്തിന് പ്രത്യേക വിഭാഗം വേണമെന്ന് നിർദേശിച്ച് 1973 ഡിസംബ 27ന് പ്രധാനമന്ത്രി നേരിട്ട് വകുപ്പ് മന്ത്രിക്കും മേധാവികൾക്കും കത്ത് എഴുതുകയായിരുന്നു. 1973 ഏപ്രിൽ ഒന്നിനാണ് കടുവ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നിലവിൽ വന്നത്. കേരളത്തിലെ പെരിയാർ വന്യജീവി സേങ്കതവും കടുവ സേങ്കതമായി മാറി. ലോകത്ത് അവശേഷിക്കുന്ന സംഗായി മാനുകൾക്ക് വേണ്ടി പ്രത്യേക വന്യജീവി സേങ്കതം നിർദേശിച്ചതും അവർ തന്നെ.മണിപ്പുരിലാണ് ഇൗ മാനുകളുടെ അഭയ കേന്ദ്രം. അവിടം സേങ്കതമായി പ്രഖ്യാപിക്കാൻ നിർദേശിക്കുക മാത്രമല്ല, ഇടക്കിടെ മണിപ്പൂരിലെത്തി സ്ഥിതി വിലയിരുത്തണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഗിർ വനങ്ങൾക്ക് പുറമെ ഇൻഡ്യൻ സിംഹങ്ങൾക്ക് കാട് ഒരുക്കിയതും അവരുടെ പ്രത്യേക താൽപര്യപ്രകാരമാണ്.
ഒരുപക്ഷെ, വന്യജീവികളെയും പ്രകൃതിയെയും സ്നേഹിച്ച മറ്റൊരു ഭരണാധികാരി ഉണ്ടാകില്ല പ്രകൃതിയും അവരോട് നന്ദി പറഞ്ഞിട്ടുണ്ടാകണം.അതു കൊണ്ടായിരിക്കാം 1977ലെ മൊറർജി ദേശായി സർക്കാർ അവരെ അറസ്റ്റ് ചെയ്തു സൂൽത്താൻപൂർ പക്ഷി സേങ്കതത്തിലേക്ക് കൊണ്ട് പോകവെ, ട്രെയിൻ ക്രോസിംഗിന് വേണ്ടി വാഹനം നിർത്തിയതും അവർ പുറത്തിറങ്ങി കലുങ്കിൽ വിശ്രമിച്ചപ്പോൾ ജനം തിരച്ചറിഞ്ഞ് വൻ പ്രകടനമായി മാറിയതും. സുൽത്താപൂർ പക്ഷി സേങ്കതത്തിൽ നിന്നാണ് അവരുടെ തിരിച്ച് വരവ്.

No comments:

Post a Comment