Pages

22 October 2011

Mullaperiyar and Koodamkulam



മുല്ലപ്പെരിയാറില്‍ നിന്ന് കൂടംകുളത്ത് എത്തുമ്പോള്‍
 മുല്ലപ്പെരിയാറില്‍ നിന്ന് കൂടംകുളത്ത് എത്തുമ്പോള്‍ തമിഴ്നാട് സര്‍ക്കാരിന് വല്ലാത്ത മനംമാറ്റം. കൂടംകുളത്ത് ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍.ആണവ നിലയം സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റാതെ പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.ജനങ്ങള്‍ക്ക് വേണ്ടിയാണ് പദ്ധതിയെന്നും ജനങ്ങളുടെ ആശങ്കയകറ്റാതെപദ്ധതി വേണ്ടെന്നുമാണ് അവര്‍ പറയുന്നത്.എന്നാല്‍,മുല്ലപ്പെരിയാറിന്റെ താഴ്വരയിലെ ജനങ്ങളുടെ ആശങ്ക തമിഴ്നാടും മുഖ്യമന്ത്രി ജയലളിതയും കാണാതെ പോകുന്നു.
അടുത്ത കാലത്തുണ്ടായ സുനാമിയില്‍ ജപ്പാനിലെ ആവണ നിലയം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൂടംകുളം നിലയം സംബന്ധിച്ചും ആശങ്ക ഉയര്‍ന്നത്.തിരുനെല്‍വേലി ജില്ലയില്‍െ കടലിലാണ് കൂടംകുളം നിലയം.സമീപ ജില്ലകളില്‍ നിന്നടക്കമുള്ളവര്‍ കൂടംകുളം നിലയം അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരത്തിലാണ്.ഇതിന് സമാനമാണ് മുല്ലപ്പെരിയാറിലെ പ്രശ്നങ്ങളെങ്കിലും തമിഴ്നാട് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.1887^95 കാലഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇടുക്കി,കോട്ടയം,എറണാകുളം,പത്തനംതിട്ട ജില്ലകള്‍ തുടച്ച് നീക്കപ്പെടുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ വിദഗ്ദ സമിതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.ലക്ഷകണക്കിന് ജീവനുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ പുതുക്കി പണിയണമെന്ന ആവശ്യം നിരാകരിച്ചാണ്,ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തണമെന്ന ആവശ്യം തമിഴ്നാട് ഉന്നയിക്കുന്നത്.
ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതമായ സുര്‍ക്കി ഉപയോഗിച്ച് നിര്‍മ്മിച്ച അണകെട്ട് സുരക്ഷിതമല്ലെന്ന് കേരളം നിയോഗിച്ച വിദഗ്ദ സമിതികള്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.ഭൂചലന മേഖലയിലാണ് മുല്ലപ്പെരിയാര്‍ എന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍,വെള്ളം  ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുകയും ചെറുതോണി,ഇടുക്കി,കുളമാവ് അണക്കെട്ടുകള്‍ അപകടത്തിലാകുമെന്നും നേരത്തെ മുതല്‍ കേരളം ചുണ്ടിക്കാട്ടുന്നുണ്ട്.എന്നാല്‍, കേരളത്തിന്റെ വാദങ്ങളും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങളും കാണാതെയാണ് തമിഴ്നാട് സംഭരണശേഷി ഉയര്‍ത്തുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുത്.എന്നാല്‍,കൂടംകുളത്ത് എത്തുമ്പോള്‍ ജനങ്ങള്‍ക്കൊപ്പമാണ് തമിഴ്നാട് സര്‍ക്കാര്‍ എന്നത് അനുകൂലമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

No comments:

Post a Comment