Pages

29 October 2011


തമിഴ്നാടിനെ വരള്‍ച്ചയില്‍ നിന്ന് രക്ഷിച്ച പെരിയാര്‍ പാട്ട കരാറിന് 125 വര്‍ഷം

കരാര്‍ ഒപ്പിടും മുമ്പേ ആരംഭിച്ച വിവാദം ഇനിയും കെട്ടടങ്ങാത്ത മുല്ലപ്പെരിയാര്‍ പാട്ട കരാറിന് 125 വര്‍ഷം. ഇപ്പോഴത്തെ സ്ഥിതിയില്‍ 2885 വരെ കാലാവധിയുള്ള പെരിയാര്‍ പാട്ട കരാര്‍ ഒപ്പിട്ടത് 1886 ഒക്ടോബര്‍ 29നാണ്. തിരുവിതാംകൂര്‍ മഹാരാജാവും മദിരാശി സ്റ്റേറ്റ് സെക്രട്ടറിയും ഒപ്പിട്ട കരാറിനെ തുടര്‍ന്നാണ് മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മ്മിച്ചതും പെരിയാറിനെ വെള്ളം കിഴക്കോട്ട് തിരിച്ച് വിട്ട് മധ്യ തമിഴ്നാടിനെ ജലസമൃദ്ധയിലാക്കിയതും
ബ്രിട്ടീഷുകാര്‍ മധുര കീഴടക്കുന്നതോടെ തുടങ്ങിയതാണ് മുല്ലപ്പെരിയാറിനെ കിഴക്കോട്ട് തിരിച്ചുവിടാനുള്ള ശ്രമം. വരണ്ടുണങ്ങിയ മധുരക്ക് കുടിവെള്ളം തേടിയുള്ള ബ്രിട്ടീഷുകാരുടെ അന്വേഷണമാണ് ഇതിന് കാരണം.1808^ല്‍ സര്‍ ജയിംസ് കാല്‍സ്വെല്‍ തിരുവിതാംകൂര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച് തേക്കടിക്കടുത്തെ ശിവഗിരിക്കുന്നുകളില്‍  നിന്ന് ഉല്‍ഭവിക്കുന്ന നദികളെകുറിച്ച് അന്നത്തെ മദിരാശി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടാണ് പെരിയാര്‍ പാട്ടകരാറിന് അടിസ്ഥാനമായത്.
1862^ല്‍ മേജര്‍ വൈറസ് 145 അടി ഉയരമുള്ളതും ഒരു ടി.എം.സി  (ആയിരം ദശലക്ഷം ഘടയടി)വെള്ളം സംഭവിക്കാവുന്നതുമായ അണക്കെട്ട് നിര്‍മിച്ചതോടെയാണ് അയല്‍ രാജ്യത്തിന്റെ വെളളം ചോര്‍ത്തല്‍ തിരുവിതാംകൂര്‍ ഭരണം അറിഞ്ഞത്. തുടര്‍ന്നാണ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത്.
നദിയുടെ ഏറ്റവും താഴ്ന്ന നിരപ്പില്‍ നിന്നും 155 അടി ഉയരം വരെ ചുറ്റപ്പെട്ട 8000 ഏക്കര്‍ ഭൂമി ജലസംഭരണിക്കും വേറെ 100 ഏക്കര്‍ ഭൂമി മറ്റ് നിര്‍മാണ ആവശ്യങ്ങള്‍ക്കുംവേണ്ടി 1886 ജനുവരി ഒന്ന് മുതല്‍ 999 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കിയിട്ടുള്ളത്.
മലയാളിക്ക് പേടി സ്വപ്നമായി മാറിയിട്ടുള്ള 1887ലാണ് മുല്ലപ്പെരിയാറിലെ  അണക്കെട്ട് നിര്‍മ്മാണം ആരംഭിച്ചത്.ചുണ്ണാമ്പും ശര്‍ക്കരയും ചേര്‍ത്തുള്ള മിശ്രിതമായ സുര്‍ക്കി ഉപയോഗിച്ചുള്ള അണക്കെട്ട് നിര്‍മ്മാണം 1895 ല്‍ പൂര്‍ത്തിയായി.1908ലാണ് തര്‍ക്കത്തിന് തുടക്കം.ജലനിരപ്പ് 152 അടിയായി ഉയര്‍ത്തിയതോടെയായിരുന്നു അത്.വൈദ്യുതി ഉല്‍പാദനത്തിന് തുടക്കമിട്ടത് 1937 ജനുവരി 16നും.അനുമതിയില്ലാതെ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള തീരുമാനത്തെ തിരുവിതാംകൂര്‍ ചോദ്യം ചെയ്തു.ജലസേനചത്തിന് നല്‍കിയ ജലം കുടിക്കാന്‍ പോലും അവകാശമില്ലെന്ന വാദമാണ് അന്ന് തിരുവിതാംകൂര്‍ ഉയര്‍ത്തിയത്.കരാര്‍ പ്രകാരം തര്‍ക്കം അമ്പയറിന് വിടാനായിരുന്നു തീരുമാനം.1941 മെയ് 12ന് അമ്പയറിന്റെ വിധി തിരുവിതാംകൂറിന് അനുകൂലമായിരുന്നു.എന്നാല്‍,അമ്പയറിന്റെ വിധിയില്‍ നടപടിയുണ്ടായില്ല.ഐക്യ കേരളം പിറന്ന ശേഷവും ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നില്ല.ഇന്‍ഡ്യ ഇന്‍ഡിപെന്‍ഡസ് ആക്ട് പ്രകാരം തിരുവിതാംകൂര്‍ രാജാവും മദിരാശി സ്റ്റേറ്റും തമ്മില്‍ ഒപ്പിട്ട പെരിയാര്‍ പാട്ട കരാര്‍ കാലഹരണപ്പെട്ടുവെന്ന വാദം അന്ന് ഉയര്‍ന്നിരുന്നുവെങ്കിലും തമിഴ്നാടിന് നല്‍കി വരുന്ന ജലം നിഷേധിക്കുന്ന നടപടിയായതിനാല്‍,ആ ഫയല്‍ ആരും തറുന്നില്ല.
1961 മുതല്‍ അണക്കെട്ടിലെ സീപ്പേജിന്റെ അളവ് വര്‍ദ്ധിച്ചതോടെയാണ് മുല്ലപ്പെരിയാര്‍ ചര്‍ച്ച യായത്.കേന്ദ്ര ജല കമീഷന്റെ പരിശോധനയെ തുടര്‍ന്ന് 1964 ഏപ്രില്‍ 10ന് മുല്ലപ്പെരിയാറ ജലനിരപ്പ് 155 അടിയില്‍ നിന്ന് 152 അടിയാക്കി കുറച്ച്.ഇതോടെ 1886ലെ കരാറിന് അനുബന്ധമായി മറ്റൊരു കരാര്‍ ഒപ്പിടാനുള്ള ചര്‍ച്ചയും തുടങ്ങി.1970 മെയ് 29നാണ് അനുബന്ധ കരാര്‍ ഒപ്പിടുന്നത്.ഇതനുകരിച്ച് പാട്ട സംഖ്യ ഏക്കറിന് അഞ്ച് രൂപയായിരുന്നത് 30 രൂപയാക്കി ഉയര്‍ത്തി.ഓരോ 30 വര്‍ഷത്തിലും പാട്ട സംഖ്യ പുതുക്കാനും പെരിയാര്‍ തടാകത്തില്‍ മല്‍സ്യ ബന്ധനത്തിനും ടൂറിസം പദ്ധതിക്കുമുള്ള അവകാശം കേരളത്തിന് നല്‍കാനും തീരുമാനിച്ചു.
പിന്നിടാണ് അണക്കെട്ടിന്റെ ബലക്ഷയം ചര്‍ച്ചയാകുന്നത്.അണക്കെട്ടില്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം വാദിച്ചു.1978 മെയില്‍ അണക്കെട്ട് സന്ദര്‍ശിച്ച കേന്ദ്ര ജല കമീഷന്‍ അംഗം എ.എന്‍.ഹര്‍കൌളി ജലനിരപ്പ് 145 അടിയാക്കി കുറക്കാന്‍ നിര്‍ദേശിച്ചു.1979 നവംബര്‍ 25നാണ് ജലനിരപ്പ് 136 അടിയാക്കി കുറക്കാന്‍ കേന്ദ്ര ജല കമീഷന്‍ ചെയര്‍മാന്‍ Dr.KC..Thomas നിര്‍ദേശിച്ചത്.അണക്കെട്ട് ബലപ്പെടുത്താനുള്ള ജോലികള്‍ നടത്താനും തമിഴ്നാടിന് അനുമതി നല്‍കി. കേന്ദ്ര ജല കമീഷന്‍ നിര്‍ദേശിച്ച ജോലികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ ജല നിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യത്തെ തുടര്‍ന്നാണ് 2006 ഫെബ്രുവരി 27ലെ സുപ്രിം കോടതി വിധി.ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ വിധി പുന:പരിശോധിക്കണമെന്ന കേരളത്തിന്റ ആരവശ്യം അന്ന് അംഗികരിച്ചിരുന്നില്ല.പിന്നിടാണ് സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ.എസ്.ആനന്ദിന്റ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിയോഗിച്ചത്.പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യമടക്കം ഉന്നതാധികാര സമിതിയുടെ പരിഗണനയിലാണ്.
1896^9ഥ കാലഘട്ടത്തില്‍ 60450 ഏക്കര്‍ സ്ഥലത്താണ് മുല്ലപ്പെരിയാറില്‍ ജലം ഉപയോഗിച്ച് തമിഴ്നാട് ജലസേചനം നടത്തിയിരുന്നത്.ഇപ്പോഴത് രണ്ടര ലക്ഷത്തിലേറെ ഹെക്ടര്‍ സ്ഥലത്താണത്.മധുര,തേനി,ശിവഗംഗ,രാമനാഥപുരം തുടങ്ങിയ മധ്യ തമഇളനാടിന്റെ നിലനില്‍പ് മുല്ലപ്പെരിയാര്‍ ജലത്തെ ആശ്രയിച്ചാണ്.ഇതിന് പുറമെയാണ് കോടി കണക്കിന് രൂപയുടെ വൈദ്യുതി ഉല്‍പാദനം. ഇതിന് റോയല്‍ട്ടിയായി കേരളത്തിന് ലഭിക്കുന്നത് നാമമാത്രമായ തുകയും.പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന വാദത്തോട് തമിഴ്നാടിന് യോജിപ്പില്ല.പെരിയാറ പാട്ട കരാറും 1970ലെ അനുബന്ധ കരാറും അനുസരിച്ച് അണക്കെട്ട് നിര്‍മ്മിക്കാനും ഓപറേറ്റ് ചെയ്യാനുമുള്ള അവകാശം തങ്ങള്‍ക്കാണെന്ന് കഴിഞ്ഞ ദിവസം ഉന്നതാധികാര സമിതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ തമിഴ്നാട് പറയുന്നു.കേരളം സമര്‍പ്പിച്ച പുതിയ അണക്കെട്ടിന്റെ പ്രോജക്ട് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന തരത്തില്‍ പുതിയ അണക്കെട്ടില്‍ നിന്ന് പെരിയാറിലേക്ക് 1.1 ടി.എം.സി വെള്ളം തുറന്ന് വിടാനുള്ള നിര്‍ദേശവും അവര്‍ ചോദ്യം ചെയ്യുന്നു.തമിഴനാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് കേരളത്തിന്റെ നയമെങ്കിലും അതിനോട് തമിഴ്നാട് മനസ് തുറന്നിട്ടില്ല.പുതിയ അണക്കെട്ടിന് സമ്മതിച്ചാല്‍,പുതിയ കരാര്‍ വേണ്ടി വരുമെന്നാണ് അവരുടെ ഭീതി.രാജഭരണ കാലത്ത് ഒപ്പിട്ട 999 വര്‍ഷത്തേക്കുള്ള കരാറിന്റെ ബലത്തില്‍ വെള്ളം കിഴക്കോട്ട് ഇനിയും എത്രനാള്‍?


No comments:

Post a Comment