Pages

16 July 2020

കാവ്യനീതിയോ ദൈവനിശ്ചയമോ

വാളെടുത്തവൻ വാളാൽ എന്നൊരു ചൊല്ലുണ്ട്.1986മുതൽ ഓരോ 10 വർഷം കൂടുമ്പോഴും സ്ത്രീ വിഷയം ഉയർത്തി കൊണ്ട് വരുന്ന ഇടതു മുന്നണി സ്ത്രീയുടെ പേരിൽ പ്രതിസന്ധി നേരിടുമ്പോൾ പിന്നിലേക്ക് നോക്കി പോകും. ഇടതുമുന്നണി മന്ത്രിസഭയിലെ മന്ത്രിമാർക്കെതിരെ സ്ത്രീകളുടെ പരാതികൾ ചില ഘട്ടങ്ങളിൽ ഉയർന്ന് വരികയും മന്ത്രിമാർ രാജിവെക്കുകയും തിരിച്ച് വരുകയും ചെയ്തിട്ടുണ്ട്. എം.എൽ.എമാർക്കും നേതാക്കൾക്കും എതിരെയും ആരോപണം വന്നിട്ടുണ്ട്. എന്നാൽ, LDF ഭരണത്തിലെ മുഖ്യമന്ത്രിയുടെ ആഫീസിന് നേരെ ഇത്തരം ആരോപണം ഉയരുന്നത് ആദ്യമായിരിക്കാം. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിക്കെതിരെയാണ് ആരോപണം,ഏതെങ്കിലും ക്ലാർക്കിന് എതിരെയല്ല. അഴിമതി ആരോപണം പോലുമല്ല. ഒരു സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പ്രിൻസിപ്പൾ സെക്രട്ടറി, മുഖ്യമന്ത്രിയുടെ ആപ്പീസിനെ ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇവിടെ വിവാദ സ്ത്രീയാണ് താരം.വരുന്ന തദ്ദേശ ,നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രധാന വിഷയം ഇതായിരിക്കും.
പണ്ട് ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുടെ പീച്ചി യാത്രയും തൃശൂരിലെ കളവണ്ടിയുമായുള്ള കൂട്ടിയിടിയും വലിയ വിവാദമായിരുന്നു.എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി സ്ത്രീ പ്രശ്നം വരുന്നത് തങ്കമണി പൊലീസ് അതിക്രമത്തിലൂടെയാണ്.1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമാകെ കേട്ടത് തങ്കമണി എന്ന പേര് മാത്രം. തങ്കമണിയെന്നത് സ്ഥലപ്പേരാണോ വ്യക്തിയുടെ പേരാണോ എന്ന് പോലും അറിയാതെയായിരുന്നു പ്രചരണം.
K കരുണാകരൻ്റെ നേതൃത്വത്തിൽ UDF സർക്കാർ അധികാരത്തിലിരിക്കെ 1986 ഒക്ടോബറിലാണ് തങ്കമണിയിലെ പൊലീസ്  വെടിയ്പ്പ്.പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. അറസ്റ്റ് ഭയന്ന് പുരുഷന്മാർ ഒളിവിൽ പോയ വീടുകളിൽ പൊലീസ് കയറിയിറങ്ങി സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു ആരോപണം.എന്നാൽ മാനഭംഗപ്പെടുത്തൽ കഥ കെട്ടിച്ചമച്ചതായിരുന്നുവെന്ന് അന്ന് കോൺഗ്രസ് -എസ് നേതാവായിരുന്ന പെരുവന്താനം ജോൺ വെളിപ്പെടുത്തിയിരുന്നു.
തങ്കമണി പൊലീസ് വെടിവെയ്പ് കൂട്ടമാനഭംഗത്തിലേക്ക് മാറിയത് LDF സംഘത്തിൻ്റെ സന്ദർശനത്തിന് ശേഷമായിരുന്നു. എന്തായാലും തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി തങ്കമണി മാറി. LDF അധികാരത്തിൽ വന്നു.
10 വർഷത്തിന് ശേഷം 1996 ൽ LDF ആയുധമാക്കിയത് സൂര്യനെല്ലിയും മാലി വനിതകൾ ഉൾപ്പെട്ടുവെന്ന് പറയുന്ന ചാരക്കേസും. UDF ഭരണ കാലത്താണ് മൂന്നാർ സ്കൂളിലെ വിദ്യാർത്ഥിനിയായ സൂര്യനെല്ലിയിലെ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാമുകൻ കൊണ്ട് പോയതും വാണിഭത്തിന് ഉപയോഗിച്ചതും.കേസിൽ ചില കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട താണ് LDF ന് ആയുധമായത്.മാധ്യമ പ്രവർത്തകരെന്ന പേരിൽ പെൺകുട്ടിയുടെ ഇൻ്റെർവ്യു റിക്കാർഡ് ചെയ്ത് ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിച്ചതായും കേട്ടിരുന്നു.കേരളമാകെ സൂര്യനെല്ലി കത്തിക്കയറി. A K ആൻ്റണി നടപ്പാക്കിയ ചാരായ നിരോധനത്തെ മറികടന്ന് സൂര്യനെല്ലി കേസ് വോട്ടർമാരെ സ്വാധിനിച്ചു. ഇതിന് പുറമെ ചാരക്കേസും. മാലി വനിതകളെ ഉൾപ്പെടുത്തി അതിനോടകം നിരവധി കഥകൾ പ്രചരിപ്പിക്കപ്പെട്ടിരുന്നു.K .കരുണാകരനെ മാറ്റി എ.കെ.ആൻ്റണി മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ ഇടതു   മുന്നണി വിജയം കണ്ടു.
2006 ൽ ഐസ് ക്രീം കേസായിരുന്നു LDF ൻ്റെ തെരഞ്ഞെടുപ്പ് വിഷയം. അപ്പോഴെക്കും ദൃശ്യമാധ്യമങ്ങളും എത്തി.മാധ്യമ പ്രവർത്തകരും അവരുടെ സംഘടനയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രത്യക്ഷമായി ഇടപ്പെട്ടതും 2006 ലാണ്. മുസ്ലീം ലീഗിലെ P K കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്താൻ ചില ,മാധ്യമ പ്രവർത്തകർ സ്ക്വാഡുമായി മണ്ഡലത്തിൽ കറങ്ങി. കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഏക വിഷയമായി ഐസ് ക്രീം കേസ് മാറി. തെരഞ്ഞെടുപ്പിൽ LDF അധികാരത്തിലെത്തി.
പത്ത് വർഷത്തിന് ശേഷം സരിതയും ജിഷയുമായി വിഷയം.2016ലെ തെരഞ്ഞെടുപ്പിൽ മറ്റൊന്നും കേരളം കേട്ടില്ല. UDF സർക്കാരിന് എതിരെ LDF ഉയർത്തിക്കൊണ്ട് വന്നത് സരിത, ജിഷ വിഷയങ്ങൾ മാത്രം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെയും വെറുതെ വിട്ടില്ല. ആ അമ്മയേയും പെൺമക്കളെയും സമൂഹ മാധ്യമങ്ങളിലടക്കം പൊതു വിചാരണ നടത്തി. തെരഞ്ഞെടുപ്പ് ഫലം LDF ന് അനുകൂലമായി.ഇതിനിടെ മന്ത്രി ഗണേശ് കുമാറിനെതിരെ ഉയർന്ന ആരോപണം അവരുടെ വിവാഹ മോചനത്തിൽ കലാശിച്ചു.ഗണേശിൻ്റെ പാർട്ടി പിന്നിട് LDF പക്ഷത്തേക്ക് മാറി.
1987,96, 2006, 2016 നാല് തെരഞ്ഞെടുപ്പുകളിലും UDF ന് എതിരെ ഉന്നയിച്ച വിഷയം ബൂമറാങ്ങായി തിരിച്ച് വരികയാണോ? സമൂഹമാധ്യമങ്ങളിൽ നിറയുന്നത് സ്വപ്നയാണ്. കാത്തിരുന്ന് കാണാം.

12 July 2020

RK;തോട്ടം തൊഴിലാളികൾ നെഞ്ചിലേറ്റിയ നേതാവ്



ആർ കെ വിടവാങ്ങിയിട്ട് ജൂലൈ 15ന് ആറാണ്ട്

ആർകെ എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ടിരുന്ന തോട്ടം തൊഴിലാളികളുടെ തലൈവർ വിടവാങ്ങിയിട്ട് ആറാണ്ട്.കോൺഗ്രസ് നേതാക്കളടക്കം മറ്റുള്ളവർക്ക് കുപ്പുസ്വാമിയണ്ണനായിരുന്ന ആർ.കുപ്പുസ്വാമിയെന്ന തൊഴിലാളി നേതാവ്. െഎ.എൻ.ടി.യു.സി കേരള ഘടകത്തിൻറ സ്ഥാപക നേതാക്കളിലൊരാളായ ആർകെയായിരുന്നു ഹൈറേഞ്ചിൽ കോൺഗ്രസിൻറ മുഖം.ലീഡർ കെ.കരുണാകരൻ,ബി.കെ.നായർ എന്നിവർക്കൊപ്പം െഎ.എൻ.ടി.യു.സി കേരള ഘടകം രൂപീകരിക്കും മുേമ്പ ആർ.കെ. തമിഴ്നാട് ഘടകത്തിന് കീഴിലെ െഎ.എൻ.ടി.യു.സി പ്രവർത്തകനായിരുന്നു.
ജനനം കൊണ്ട് കേരളിയൻ അല്ലെങ്കിലും അദേഹത്തെ വളർത്തിയത് കേരളമാണ്.കേരളത്തിലെ ഏറ്റവും വലിയ തോട്ടം തൊഴിലാളി യൂണിയനായിരുന്ന സൗത്ത് ഇൻഡ്യൻ പ്ലാേൻറഷൻ വർക്കേഴ്സ് യൂണിയൻ പ്രസിഡൻറായി അര നൂറ്റാണ്ടിലേറേ കാലം പ്രവർത്തിച്ചു. െഎ.എൻ.ടി.യു.സി വൈസ് പ്രസിഡൻറ്, പ്ലാേൻറഷൻ വർക്കേഴ്സ് ഫെഡറേഷൻ ദേശിയ വൈസ് പ്രസിഡൻറ്, കെ.പി.സി.സി മെമ്പർ, കാൽ നുറ്റാണ്ട്കാലം മൂന്നാർ പഞ്ചായത്തംഗം, കോഫി ബോർഡിലും ടി ബോർഡിലും അംഗം തുടങ്ങിയ നിലകളിൽ അദേഹം പ്രവർത്തിച്ചു.
എനിക്ക് ഒാർമ്മ വെച്ച നാൾ മുതൽ അദേഹത്തെ അറിയാം. കുപ്പുസ്വാമിയണ്ണനും എൻറ പിതാവ്  എം.എ.ജലാലുമായുള്ള സൗഹൃദമാണ് അതിന് കാരണം. പിന്നിട് ഞാൻ കേരള വിദ്യാർഥി യൂണിയൻറ പ്രവർത്തകനായി മാറിയതോടെ മൂന്നാറിലെ െഎ എൻ ടി യു സി ആഫീസ് തറവാടായി മാറി. കോൺഗ്രസിലുണ്ടായ പിളർപ്പിനെ തുടർന്ന് രണ്ട് ചേരിയിലാകുന്നത് വരെ ആ ബന്ധം തുടർന്നു. പിന്നിട് ഒരു കൊടിക്കീഴിലേക്ക് മടങ്ങിയെങ്കിലും സംഘടനാപരമായ അഭിപ്രായ വിത്യാസം തുടർന്നു. തലമുറകൾ തമ്മിലുള്ള വിടവ് സൃഷ്ടിച്ചതായിരുന്നു ആ അഭിപ്രായ വിത്യാസം. നേതൃനിരയിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ഉയർന്ന് വന്ന കാലഘട്ടമായിരുന്നു അത്.പിന്നിട് സംഘടനാ പ്രവർത്തനം ഉപേക്ഷിച്ച് മുഴുവൻ സമയ മാധ്യമ പ്രവർത്തകനായ ശേഷം മൂന്നാറിലെത്തുേമ്പാൾ അദേഹത്തെ കാണുമായിരുന്നു. അദേഹം തിരുവനന്തപുരത്ത് വരുേമ്പാൾ എന്നെയും അന്വേഷിച്ചിരുന്നു. മരണം വരെ ആ സൗഹൃദം തുടർന്നു.
1925 നവംബറിൽ തിരുനെൽവേലിക്കടുത്ത് വെള്ളാംകുളം ഗ്രാമത്തിൽ ജനിച്ച അദേഹത്തിന് നാലാം വയസിൽ പിതാവിനെ നഷ്ടമായി.അതിനാൽ ചെറുപ്പത്തിൽ തൊഴിൽ തേടി പോകേണ്ടി വന്നു.പകൽ മുഴുവൻ ജോലി ചെയ്യിപ്പിച്ച ശേഷം കൂലി നൽകാതെ വിരട്ടിയോടിച്ച അനുഭവങ്ങൾ അദേഹം പറഞ്ഞിട്ടുണ്ട്. അവകാശപ്പെട്ട കൂലി വാങ്ങിതരാൻ ആരെങ്കിലും വന്നിരുന്നുവെങ്കിൽ എന്നാഗ്രഹിച്ച നാളുകൾ. പിൽക്കാലത്ത് പതിനായിരകണക്കിന് തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾ ചോദിച്ച് വാങ്ങാൻ അദേഹത്തിന് കരുത്ത് പകർന്നതും കുട്ടിക്കാലത്തെ അനുഭവമാണ്. മധുര ആർ വി മില്ലിൽ ജോലിക്ക് ചേർന്നതോടെയാണ് തൊഴിലാളി പ്രവർത്തനം ആരംഭിച്ചത്. മനസിൽ വിപ്ലവമായിരുന്നതിനാൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ വഴിയാണ് തെരഞ്ഞെടുത്തത്.എന്നാൽ 1948ലെ കൽക്കത്ത കോൺഗ്രസിൽ തീവ്ര നിലപാടിലേക്ക് പാർട്ടി ലൈൻ മാറിയതോടെ സമാധാനത്തിൻറ വഴി തേടി ആർ കെ കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടു.കുപ്പുസ്വാമിയെന്ന തൊഴിലാളി പ്രവർത്തകനെ കുറിച്ച് ചില സഹപ്രവർത്തകർ മധുരയിലെ കോൺഗ്രസ് നേതാക്കളെ അറിയിച്ചതനുസരിച്ചതാണ് എം.എസ്.രാമചന്ദ്രൻ അദേഹത്തെ കാണാൻ എത്തിയത്. അതൊരു പുതിയ സൗഹൃദത്തിന് തുടക്കമിട്ടു. കോൺഗ്രസിന് കീഴിൽ െഎ.എൻ.ടി.യു.സിയുടെ രൂപീകരണ നാളുകളായിരുന്നു അത്. കുപ്പുസ്വാമിയിലെ തൊഴിലാളി പ്രവർത്തകനെ കണ്ടറിഞ്ഞ മുതിർന്ന നേതാവ് കെ.കാമരാജും ജി.രാമാനുജവും ചേർന്ന് പുതിയ ചുമതല നൽകി.-ആർ.കെ മുഴുവൻ സമയ കോൺഗ്രസ് പ്രചാരകനായി. പ്രസംഗ പാടവമാണ് കാരണമായത്.
മധുര ജില്ലയിലെ പ്രവർത്തനങ്ങൾക്കിടയിലാണ് ദേവികുളം, പീരുമേട് മേഖലയിലെ തമിഴ് തോട്ടം തൊളിലാളികളുടെ ദുരിത പൂർണ്ണമായ ജീവിതകഥയുമായി മൂന്നാറിലെ തമിഴ്നാട് തിരുവിതാംകുർ കോൺഗ്രസ് നേതാക്കൾ മധുരയിലെത്തിയത്. കെ.കമാരാജിൻറ നേതൃത്വത്തിൽ െഎ.എൻ.ടി.യു.സി നേതാക്കൾ മൂന്നാറിലെത്തി സൗത്ത് ഇൻഡ്യൻ പ്ലാേൻറഷൻ വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചുവെങ്കിലും ബ്രിട്ടീഷുകാരായ കണ്ണൻ ദേവൻ മാനേജ്മെൻറിൻറയും പൊലിസിൻറയും മറ്റും ഭീഷണിയെ തുടർന്ന് പ്രവർത്തിക്കാനോ തൊഴിലാളി പ്രശ്നങ്ങൾ ഉന്നയിക്കാനോ യൂണിയന് കഴിഞ്ഞില്ല. ഇതേ തുടർന്നാണ് കുപ്പുസ്വാമിയെ മൂന്നാറിലെക്കേയക്കാനുള്ള നേതൃത്വത്തിൻറ തീരുമാനം.1950 ജനുവരിയിൽ ആർ.കെ മൂന്നാറിലെത്തി. ഭീഷണി വകവെക്കാതെ തൊഴിലാളി ലയങ്ങൾ അദേഹം കയറിയിറങ്ങി. അവർക്കൊപ്പം ഭക്ഷണം കഴിച്ചു. അവരുടെ വീടുകളിൽ അന്തിയുറങ്ങി. വൈകാതെ അവരുടെ വിശ്വസ്തനായി അദേഹം മാറി. ഇതിനിടെ പലതവണ വധ ഭീഷണിയുണ്ടായി.1951 ജനുവരിയിൽ ഒറ്റപ്പാറയിൽ വെച്ച് മുളക് പൊടി കണ്ണിൽ എറിഞ്ഞ ശേഷമാണ് വധിക്കാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ അദേഹത്തെയും സഹപ്രവർത്തകരെയും നാഗർകോവിലിൽ എത്തിച്ചാണ് ചികിൽസിച്ചത്. മടങ്ങിയെത്തിയ ശേഷവും ആക്രമണം തുടർന്നു. മാനേജ്മെൻറിൻറയും പൊലീസിെൻറയും സഹായത്തോടെയായിരുന്നു ആക്രമണം. ഇതിനിടെ കന്യാകുമാരിക്കൊപ്പം മൂന്നാർ കേന്ദ്രീകരിച്ചും ഭാഷാ സമരം തുടങ്ങി. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങൾ തമിഴ്നാടിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ഒരിക്കൽ പോലും മലയാളികൾക്ക് എതിരെയായിരുന്നില്ല സമരമെന്ന് അദേഹം പറഞ്ഞിരുന്നു. മലയാളികളെ വാക്ക് കൊണ്ട് പോലും നോവിച്ചില്ല. മലയാളികളും സമരത്തോട് ആ രീതിയലാണ് പെരുമാറിയത്. എന്നാൽ, സർക്കാർ സംവിധാനം സമരം അടിച്ചമർത്താൻ ശ്രമിച്ചു. പൊലീസ് മർദ്ദനം തുടർക്കഥയായി. 1956 നവംബർ ഒന്നിന് െഎക്യ കേരളം നിലവിൽ വരുന്നത് വരെ ഭാഷാ സമരം തുടർന്നു. കന്യാകുമാരി തമിഴകത്തിൻറ ഭാഗമായെങ്കിലും ദേവികുളവും പീരുമേടും ഉൾപ്പെടുന്ന പ്രദേശം കേരളത്തിൽ തുടർന്നു. ഇതിന് എതിരെ ദൽഹിയിൽ സത്യാഗ്രഹം നടത്തിയ ശേഷമാണ് ഭാഷാ സമരം അവസാനിപ്പിച്ചത്. തായ് നാട് ഇൻഡ്യ, തായ് മൊഴി തമിഴ് എന്ന സന്ദേശം നൽകിയാണ് സമരം അവസാനിപ്പിച്ചത്.
കുപ്പുസ്വാമിയുടെ വരവോടെ തോട്ടം തൊഴിലാളി ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർക്കുകയായിരുന്നു. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിെൻറ പിൻബലത്തിൽ മൂന്നാറിൽ എ.െഎ.ടി.യു.സി യൂണിയൻ രൂപീകരിക്കുന്നത് വരെ കണ്ണൻ ദേവൻ കുന്നുകളിലെ അംഗബലമുള്ള ഏക യൂണിയൻ സൗത്ത് ഇൻഡ്യൻ വർക്കേഴ്സ് യൂണിയനായിരുന്നു. എ.െഎ.ടി.യു.സി യൂണിയൻ വന്നതോടെ ഏറ്റുമുട്ടൽ പതിവായി.1958ലെ വെടിവെയ്പിൽ പാപ്പമ്മാളും ഹസൻ റാവുത്തറും മരണപ്പെട്ടതും അതിൻറ തുടർച്ച.
തോട്ടം തൊഴിലാളികൾ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങൾ നെടിയെടുക്കുന്നതിൽ ആർ കെയുടെ വിയർപ്പുണ്ട്.കോൺഗ്രസ് പ്രസി1നറായിരുന്ന കെ.കാമരാജ്, െഎ.എൻ.ടി.യു.സി പ്രസിഡൻറുമാരായിരുന്ന മുൻ കേന്ദ്ര തൊഴിൽ മന്ത്രി ഖണ്ഡുഭായ് ദേശായ്, ജി.രാമാനുജം തുടങ്ങിയവർ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ മൂനനാറിലെത്തി നേരിട്ട് കണ്ടറിഞ്ഞവരാണ്.പ്ലാേൻറഷൻ ലേബർ ആക്ട് കാരണമായതും ഇവരുടെ ഇടപ്പെടലാണ്. എട്ടു മണിക്കുർ ജോലി, ഒാവർടൈം, ക്ഷാമ ബത്ത, സൗജന്യചികിൽസ സൗകര്യം, വീട്, വിദ്യാഭ്യാസം തുടങ്ങി ഏറ്റവും അവസാനം വീട് വൈദ്യുതികരണവും കമ്പനിയിൽ ഒാഹരി പങ്കാളിത്തവും അടക്കമുള്ള വിഷയങ്ങളിൽ അദേഹത്തിൻറ പങ്കും വിസ്മരിക്കാനാവില്ല. തോട്ടം തൊഴിലാളികൾ ഉള്ളിടത്തോളം കാലം ആർ.കെയുടെ സ്മരണ നിലനിൽക്കും.
അവസാന നാളുകളിൽ അദേഹം കോൺഗ്രസുമായി അകന്നിരുന്നു. പ്രാദേശിക പ്രശ്നങ്ങളുടെ പേരിലായിരുന്നു അത്. ചില തെറ്റിദ്ധാരണകളും വാശിയും കാരണമായി. അദേഹത്തിെൻറ സന്തത സഹചാരിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം.മുത്തുസ്വാമിയുടെ മരണവും അദേഹത്തെ തളർത്തി. എങ്കിലും മൂവർണ്ണ പതാക കൈവിട്ടില്ല. മരണം വരെ മൂവർണ്ണ പതാക നെഞ്ചോട് ചേർത്തു വെച്ചു.ഇന്ദിരാഗാന്ധി തുടങ്ങി മൂന്ന് തലമുറയിലെ നേതാക്കളുമായി വ്യക്തിപരമായി അടുപ്പം പുലർത്തിയിരുന്ന അദേഹത്തെ വിസ്മരിച്ച് കൊണ്ട് തോട്ടം തൊഴിലാളികളുടെ അവകാശ ചരിത്രം എഴുതാനാകില്ല. കണ്ണൻ ദേവൻ കുന്നുകളിൽ കോൺഗ്രസിനെ പരിചയപ്പെടുത്തിയതും അദേഹമാണ്.അദേഹത്തിൻറ സ്മരണക്ക് മുന്നിൽ ആദരാജ്ഞലികൾ…….
എം.ജെ.ബാബു





06 July 2020

ഞങ്ങൾ മൂന്നാറുകാർ കയ്യേറ്റക്കാരല്ല, നമുക്ക് കുറിഞ്ഞിയെ സംരക്ഷിക്കാം




‘‘ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറിഞ്ഞിമല സങ്കേതത്തിൽ നടപ്പിലാക്കുന്ന കുറിഞ്ഞി, പുൽമേട് ,ചോല പുനസ്ഥാപന പദ്ധതികൾക്ക് ജൂലൈ ആറിന് മൂന്നാറിലെ കുറിഞ്ഞി ക്യാമ്പ് ഷെഡിൽ തുടക്കമാവും. യൂക്കാലിപ്റ്റസ് തോട്ടമായിരുന്ന രണ്ട് ഹെക്ടര് പ്രദേശത്താണ് കുറിഞ്ഞി പദ്ധതി നടപ്പാക്കുക. കഴിഞ്ഞ കുറിഞ്ഞിപ്പൂക്കാലത്ത് വനംവകുപ്പ് ശേഖരിച്ച വിത്തുകൾ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് മുളപ്പിച്ചു വളർത്തിയ 5000 നീലകുറിഞ്ഞി തൈകളാണ് ഇവിടെ നടുന്നത്. മൂന്നാർ ആനമുടി ഷോല ദേശീയോദ്യാനത്തിലെ പഴത്തോട്ടത്ത് കാട്ടുതീയിൽ നശിച്ച 95 ഹെക്ടർ വാറ്റിൽ തോട്ടത്തിലെ 50 ഹെക്ടറിൽ പുൽമേട് പുനസ്ഥാപനവും അപ്പർ ഗുണ്ടുമല, കുണ്ടള പ്രദേശങ്ങളിലെ 23 ഹെക്ടർ പ്രദേശത്ത് ചോലക്കാടുകളുടെ പുനസ്ഥാപനവുമാണ് നടപ്പിലാക്കുക. തനത് സസ്യ ഇനങ്ങളുടെ 8000 തൈകളാണ് ഇവിടെ നട്ടുവളർത്തുക. കൃത്യമായ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആദ്യമായി ഒരു പരിസ്ഥിതി പുനസ്ഥാപന ഡി സിയും ഇവിടെ രൂപീകരിച്ചിട്ടുണ്ട്’’. വനം-വന്യജീവി വകുപ്പിൻറ അറിയിപ്പിൽ നിന്നാണ് ഇൗ വിവരം.മൂന്നര പതിറ്റാണ്ട് മുമ്പ് ഏതാനം യുവാക്കൾ തുടക്കമിട്ട സേവ് കുറിഞ്ഞി എന്ന മുദ്രാവാക്യത്തിന് ലഭിച്ച അംഗീകാരം കൂടിയാണ് വനം-വന്യ ജീവി വകുപ്പിെൻറ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ. കുറിഞ്ഞി സേങ്കതത്തിന് എതിരെ ഉയർന്ന രാഷ്ട്രിയ നീക്കങ്ങൾക്ക് വൈകിയാണെങ്കിലും തിരിച്ചടി ലഭിച്ചിരിക്കുന്നു.
മണവും ഗുണവും ഇല്ലാത്ത ചെടിയാണ് കുറിഞ്ഞിയെങ്കിലും അതുയർത്തിയ ടുറിസ, രാഷ്ട്രിയ മൂല്യം എത്രയോ വലുതാണ്.കുറിഞ്ഞി സേങ്കതത്തിന് എതിരെ ഉയർന്ന രാഷ്ട്രിയ വിവാദം മറക്കാറായിട്ടില്ല.കുറിഞ്ഞി സേങ്കതത്തിൻറ വിസ്തൃതി കുറക്കാൻ വരെ നീക്കം നടന്നു.പരിസ്ഥിതി പ്രവർത്തകരും ഏതാനം മാധ്യമ പ്രവർത്തകരും നിയമ, സാേങ്കതിക പ്രശ്നം ഉയർത്തി നടത്തിയ പോരാട്ടമാണ് അതിന് തടസമായത്. അല്ലെങ്കിൽ കുറിഞ്ഞി സേങ്കതം പേരിൽ അവസാനിക്കുമായിരുന്നു. അവിടെ നിന്നാണ് ഇന്നത്തെ ഇൗ മാറ്റം എന്നത് പരിസ്ഥിതി സംരക്ഷണ മേഖലക്ക് പ്രതീക്ഷ നൽകുന്നു.
ഒരിക്കൽ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധി നേടിയ പ്രദേശങ്ങളാണ് ഇപ്പോൾ കുറിഞ്ഞി സേങ്കതമായി മാറിയ വട്ടവട പഞ്ചായത്തിലെ കമ്പക്കല്ല്, കടവരി മലനിരകൾ..വംശനാശ ഭീഷണി നേരിടുന്ന സസ്യത്തിന് വേണ്ടിയുള്ള ആദ്യ സേങ്കതം. നീലകുറിഞ്ഞിയിൽ നിന്നാണ് ഗീലഗിരിയെന്ന പേരുണ്ടായതെങ്കിലും കുറിഞ്ഞിയും നീലഗിരി താറും (വരയാട്) സംരക്ഷിക്കുന്നത് കേരളമാണ്.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന ചെടിയെന്ന നിലയിൽ മാത്രം ശ്രദ്ധിക്കപ്പെട്ടിരുന്ന നീലകുറിഞ്ഞിയുടെ സംരക്ഷണത്തിന് പിന്നിൽ തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ജീവനക്കാരനായിരുന്ന രാജ്കുമാറിെൻറ പങ്ക് ചെറുതല്ല. 1982ലെ കുറിഞ്ഞി പൂക്കാലത്താണ് കുറിഞ്ഞി കാണാൻ രാജ്കുമാർ മൂന്നാറിൽ എത്തിയത്. മുന്നാറിലും പരിസരങ്ങളിലും അന്ന് ധാരാളം കുറിഞ്ഞിയുണ്ടായിരുന്നു.തുടർന്ന് വട്ടവടയും കടവരിയും പിന്നിട്ട് കൊഡൈക്കനാൽ വഴി തിരുവനന്തപുത്തിന് മടങ്ങിയ രാജ്കുമാർ, കവിയത്രി സുഗതകുമാരി ടീച്ചറിൻറ വീട്ടിലെത്തി കാഴ്ചകൾ വിവരിച്ചു. ടീച്ചർക്ക് സുഖമില്ലാത്തതിനാൽ, യാത്രക്ക് കഴിയുമായിരുന്നില്ല.എങ്കിലും കാണാത്ത കുറിഞ്ഞിയെ കുറഞ്ഞി ടീച്ചർ കവിതയെഴുതി.ടീച്ചറിെൻറ ഭർത്താവ് ഡോ.കെ.വേലായുധൻ നായർ, ആശാൻ എന്ന് പരിസ്ഥിതി പ്രവർത്തകർ സനേഹപൂർവ്വം വിളിച്ചിരുന്ന കെ.വി.സുരേന്ദ്രനാഥ്,പി.കെ.ഉത്തമൻ,സുരേഷ് ഇളമൺ എന്നിവർക്കൊപ്പം രാജ്കുമാർ വീണ്ടും കുറിഞ്ഞി കാണാൻ മടങ്ങിയെത്തി. വാറ്റിൽ പ്ലാേൻറഷനുകൾക്ക് വേണ്ടി കുറിഞ്ഞി ചെടികൾ നശിപ്പിക്കുന്നതിന് എതിരെയായിരുന്നു അന്നത്തെ നീക്കം. കുറിഞ്ഞി സംരക്ഷിക്കേണ്ടതിെൻറ ആവശ്യകതയും ഉയർന്നു.
1989ലെ കുറിഞ്ഞി പൂക്കാലത്താണ് കുറിഞ്ഞി സംരക്ഷണ യാത്രക്ക് തുടക്കം. കൊഡൈക്കാനലിൽ നിന്നും ക്ലാവര, കടവരി, വട്ടവട വഴി മൂന്നാറിലേക്കായിരുന്നു പദയാത്ര. കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ യാത്രക്കായി കൊഡൈക്കനാലിൽ എത്തി. മൂന്നാറിൽ നിന്നും ഞാനും സി.കുട്ടിയാപിള്ളയുമാണ് കൊഡൈക്കനാലിൽ എത്തിയത്. ഹിന്ദുവിലെ റോയി മാത്യു, പെരുവന്താനം ജോൺ എന്നിവർക്കൊപ്പമാണ് മൂന്നാറിൽ നിന്നും പോയത്. എന്നാൽ, കഞ്ചാവ് വേട്ടകളുടെ പേരിൽ അന്ന് CAN (Citizen Against Narcotics)സെക്രട്ടറിയായിരുന്ന എനിക്ക് കഞ്ചാവ് കൃഷിക്കാരിൽ നിന്നും വധ ഭീഷണി നിലനിന്നിരുന്നതിനാൽ കടവരി,കമ്പക്കല്ല് മേഖലകളിൽ പോകുന്നതിന് വിലക്കുണ്ടായിരുന്നു. അതിനാൽ, സംസ്ഥാന അതിർത്തി വരെ പദയാത്ര സംഘത്തിനൊപ്പം സഞ്ചരിച്ച് മൂന്നാറിലേക്ക് മടങ്ങി. മൂന്നാറിൽ എത്തിയ ജാഥക്ക് ഹൈറേഞ്ച് വൈൽഡ്ലൈഫ് പ്രിസർവേഷൻ അസോസിയേഷനും സംസ്കാര നേച്ചർ ക്ലബ്ബുമൊക്കെ ചേർന്നാണ് വരവേൽപ്പ് നൽകിയത്. കുറിഞ്ഞി ധാരാളമായി വളരുന്ന വട്ടവട പഞ്ചായത്തിലെയും തമിഴ്നാടിലെ പ്രദേശങ്ങളും ചേർത്ത് കുറിഞ്ഞി സേങ്കതം  വേണമെന്ന ആവശ്യം ഉയരുന്നതും കുറിഞ്ഞി സംരക്ഷണ യാത്രയിലാണ്. സേവ് കുറഞ്ഞി കാമ്പയ്ൻ കൗൺസിലും രൂപീകരിച്ചു. വിവിധ മാധ്യമങ്ങളിൽ കുറിഞ്ഞി ഫീച്ചറുകൾ വന്നതോടെ വിനോദ സഞ്ചാരികളും മലകയറി എത്തി. ലക്ഷങ്ങളാണ് ഒാരോ സീസണിലും എത്തിയത്. വിനോദ സഞ്ചാരികൾക്ക് വാസമൊരുക്കാൻ എന്ന പേരിൽ കുറിഞ്ഞിക്കാടുകൾ വെട്ടിനശിപ്പിച്ച് അവിടെങ്ങളിൽ വ്യാജപട്ടയത്തിൻറ മറവിൽ റിസോർട്ടുകൾ പടുത്തുയർത്തിയതും മൂന്നാർ കണ്ടു.
ടൂറിസത്തിന് വേണ്ടി കുറിഞ്ഞിയെ മാർക്കറ്റ് ചെയ്യുേമ്പാൾ തന്നെ കുറിഞ്ഞിക്കാടുകളുടെ വിസ്തൃതി കുറിഞ്ഞുവന്നു. വട്ടവട മേഖലയിൽ നിന്നും കഞ്ചാവ് പതുക്കെ പതുക്കെ ഒഴിവാക്കപ്പെട്ടതോടെ കുറിഞ്ഞി തിരിച്ച് വന്ന് തുടങ്ങിയിരുന്നു. എന്നാൽ, വട്ടവട പഞ്ചായത്തിൽ വ്യവസായികാടിസ്ഥാനത്തിൽ യൂക്കാലി കൃഷി ആരംഭിച്ചത് കുറിഞ്ഞിക്ക് മാത്രമല്ല, പരിസ്ഥിതിക്കും ഭീഷണിയായി. വട്ടവടയിൽ ജലക്ഷാമം രൂക്ഷമായി. അരുവികൾ പലതും വറ്റി.
ഇതിനിടെയിലും കുറിഞ്ഞി സംരക്ഷണത്തിന് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. തിരുവനന്തപുരത്ത് സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. വട്ടവടയുടെ ജലക്ഷാമം പരിഹരിക്കാൻ പരിസ്ഥിതി പുന:സ്ഥാപനത്തിന് കുറിഞ്ഞി സേങ്കതമെന്ന ആവശ്യവും ഉയർന്നു.പരിസ്ഥിതി ചിന്തകാനായ ബിനോയ് വിശ്വം വനം മന്ത്രിയായതും പരിസ്ഥിതി പ്രവർത്തകൻ കൂടിയായ സി പി െഎ നേതാവ് പി.പ്രസാദ് അദേഹത്തിെൻറ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായതും പ്രതീക്ഷ പകർന്നു. 2006ലെ കുറിഞ്ഞി പൂക്കാലത്ത് കുറിഞ്ഞി സേങ്കതം നിലവിൽ വരാൻ കാരണം ബിനോയ് വിശ്വത്തിൻറ ശക്തമായ ഇടപ്പെടലായിരുന്നു. എങ്കിലും തടസങ്ങൾ സൃഷ്ടിക്കാൻ കയ്യേറ്റക്കാരുണ്ടായിരുന്നു. മൂന്നാറിൽ ആർ.മോഹനൻറ നേതൃത്വത്തിൽ രൂപപ്പെട്ട പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയാണ് വനപാലകർക്ക് ഇപ്പോൾ പിന്തുണ നൽകുന്നത്.ഇരവികുളത്തിന് പുറമെ ഒരിടത്തെങ്കിലും കുറിഞ്ഞികൾക്ക് ഇടമൊരുക്കാൻ കഴിഞ്ഞു. ഒന്ന് മുതൽ മുതൽ 16വർഷം വരെയുള്ള നിശ്ചിത ഇടവേളകളിൽ പൂക്കുന്ന കുറിഞ്ഞികൾ കണ്ടെത്തി അവയെ കുറിഞ്ഞി സേങ്കതത്തിൽ സംരക്ഷിക്കാൻ കഴിയണം.
മൂന്നാറിലെ പുൽമേടുകളിലും കുറിഞ്ഞി വിത്തുകൾ വിതക്കണം. മൂന്നാറിൽ നിന്നും അപ്രത്യക്ഷമായ കുറിഞ്ഞികൾ തിരിച്ച് വരെട്ട. ഒപ്പം മൂന്നാറിൽ മുമ്പുണ്ടായിരുന്ന ഒാർക്കിഡുകൾ അടക്കമുള്ള ചെടികളും പന്നലുകളും സംരക്ഷിക്കണം. കുറിഞ്ഞിക്ക് വേണ്ടി പദ്ധതി തയ്യാറാക്കിയ വനം വകുപ്പിനും നനി. ഇതിൻറ പിന്നിൽ പ്രവർത്തിച്ച വനപാലകർക്കും നന്ദി.ഞങ്ങൾ മൂന്നാറുകാർ കയ്യേറ്റക്കാരല്ല, പരിസ്ഥിതി സംരക്ഷണത്തിന് ഞങ്ങളുണ്ടാകും.
M J Babu




04 July 2020

ആദിവാസി ഭൂമിയും പട്ടയവും



 എം.ജെ.ബാബു
ആദിവാസി ഭൂമി വീണ്ടും ചർച്ചയാവുകയാണ്.ആദിവാസി സെറ്റിൽമെൻറുകളിൽ ആദിവാസികളും അല്ലാത്തവരുമായ കൈവശക്കാർക്ക് പട്ടയം നൽകാനുള്ള ജൂൺ രണ്ടിലെ സർക്കാർ ഉത്തരവാണ് ഇത്തവണ ചർച്ചക്ക് വഴി തുറന്നത്. ഒരു വിഭാഗം പട്ടയത്തിന് അനുകൂലമായി വന്നപ്പോൾ മറ്റൊരു കൂട്ടർ പട്ടയമല്ല,വനവകാശ നിയമ പ്രകാരമുള്ള സംരക്ഷണമാണ് വേണ്ടതെന്ന് വാദിക്കുന്നു. ഇൗ ആവശ്യമുന്നയിച്ച് സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. വനത്തിനകത്ത് കഴിയുന്ന ആദിവാസി വിഭാഗങ്ങൾ ഇതേകുറിച്ച് അറിഞ്ഞിട്ട്പോലുമുണ്ടാകില്ല. ആദിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതോടെ ക്രയവിക്രയ അവകാശമാകുമെന്നും അതിലൂടെ ഭൂമി അന്യാധീനപ്പെടുമെന്നുമുള്ള വാദം ഒരു ഭാഗത്ത്.ആദിവാസികളല്ലാത്തവർ ഭൂമി വിലക്ക് വാങ്ങിയാൽ, ആദിവാസി സേങ്കതങ്ങളുടെ സ്വഭാവം മാറുമെന്ന ആശങ്കയും ഇവർ പങ്ക് വെക്കുന്നു.ഇതിനോടകം ആദിവാസികൾ അല്ലാത്തവരുടെ കൈകളിലെത്തപ്പെട്ട ഭൂമിക്കും പട്ടയം ലഭിക്കുന്നതാണ് ഉത്തരവ്.ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുത്ത് നൽകുന്ന കേരള നിയമസഭ പാസാക്കിയ നിയമം നിലനിൽക്കെയാണിത്. എന്നാൽ, പട്ടയം ലഭിച്ചാൽ മാത്രമെ ഭൂമി ഇൗട് നൽകി വായ്പ എടുക്കാനും മറ്റും കഴിയുവെന്നാണ് മറുഭാഗം പറയുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽപ്പെട്ട ഉടുമ്പന്നുർ പ്രദേശം ചൂണ്ടിക്കാട്ടിയാണ്,ഇടുക്കി,കോട്ടയം,പത്തനംതിട്ട,എറണാകുളം ജില്ലകളിലെ ആദിവാസി മേഖലകളിൽ പട്ടയം നൽകാൻ ജൂൺ രണ്ടിന് സർക്കാർ ഉത്തരവിറക്കിയത്.2019 ഏപ്രിൽ 29ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനത്തെ തുടർന്നാണ് ഉത്തരവ്. ഉടുമ്പന്നുർ അടക്കമുള്ള തൊടുപുഴ താലൂക്കിലെയും കോട്ടയം ജില്ലയിലെയും ചില ആദിവാസി സേങ്കതങ്ങൾ വികസിത ടൗണുകളാണ്. ആദിവാസികളല്ലാത്തവരും ഇൗ മേഖലയിൽ ഭൂമി വാങ്ങി താമസിക്കുന്നുണ്ട്. അതുകൊണ്ടാണ്, ആദിവാസി സേങ്കതങ്ങളിലെ ആദിവാസികളല്ലാത്തവരെ കുടിയിറക്കാൻ 1971 ജൂൺ 25ന് സർക്കാർ പുറപ്പെടുവിച്ച സർക്കുലറിന് എതിരെ കോട്ടയം ജില്ലയിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നതും തുടർന്ന് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി കോട്ടയം കലക്ടർ കുടിയിറക്ക് സ്റ്റേ ചെയ്തതും. ആദിവാസി സേങ്കതങ്ങളിൽ പട്ടയം നൽകാൻ 1973ൽ 250/1973എഡി പ്രകാരം സർക്കാർ ഉത്തരവിറക്കിയെങ്കിലും അതും നടപ്പായില്ല. പിന്നിട് 1975ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുക്കൽ നിയമം വന്നതോടെ ഉത്തരവിന് പ്രാബല്യമില്ലാതായി.1975ലെ നിയമം നടപ്പിലാകാൻ ശ്രമിച്ച അന്നത്തെ ഒറ്റപ്പാലം സബ് കലക്ടർ എസ്.സുബ്ബയ്യനെ കയ്യേറ്റക്കാർ വിരട്ടിയോടിച്ചതോടെ കോൾഡ് സ്റ്റോറേജിലായ നിയമത്തിന് പിന്നിട് ജീവൻ വെച്ചത്.അന്യാധീനപ്പെട്ട ഭൂമി തിരിച്ച് നൽകണമെന്ന് ഹൈ കോടതി പല തവണ ആവർത്തിച്ചതോടെ നിയമ നിർമ്മാണം നടത്തിയാണ് ഇതിനെ മറികടന്നത്. പിന്നിട് സുപ്രിം കോടതി ആദിവാസികൾക്ക് അനുകൂലമായി വിധി പറഞ്ഞുവെങ്കിലും അതും നടപ്പായില്ല. ഹരജി നൽകിയ ഡോ.നല്ലതമ്പി തേര ഇതിനോടകം മരണപ്പെടുകയും ചെയ്തു. അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ചിലയിടത്ത് ആദിവാസികൾക്ക് ഭൂമി നൽകിയത് വാസയോഗ്യമല്ലെന്ന പരാതിയും ഉയർന്നു. ഭൂമി ലഭിച്ചവരിൽ ഭൂരിഭാഗവും ആ സ്ഥലം ഉപേഷിച്ച് മടങ്ങി.
 1973ലെ ഉത്തരവും ഹൈകോടതി റദ്ദാക്കിയ 1964ലെ ഹിൽമെൻ ചട്ടവും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ പട്ടയം നൽകുന്നതിന് ഉത്തരവിറക്കിയത്. 1980ലെ കേന്ദ്ര വന നിയമം ബാധകമാകില്ലെന്നും ജണ്ടക്ക് പുറത്തെ ഭൂമിക്ക് മാത്രമാണ് പട്ടയം നൽകുന്നതെന്നും ഉത്തരവിൽ പറയുന്നു. 1980ൽ കേന്ദ്ര വനനിയമം വരുന്നതിന് മുമ്പ് ഭൂമി കൈമാറാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇടുക്കി ജില്ല ആസ്ഥാന വികസനത്തിനുള്ള വനഭൂമി നേരത്തെ ഇടുക്കി വികസന അതോറിറ്റിക്ക് കൈമാറിയത്.
എന്നാൽ,1.1.1977ന് മുമ്പ് വനഭൂമിയിൽ പ്രവേശിച്ചവർക്ക് പട്ടയം നൽകുന്ന 1993ലെ പ്രത്യേക ഭൂമി പതിവ് നിയമത്തിലെ 2 എഫ് വകുപ്പ് വ്യവസ്ഥകൾക്കനുസരിച്ച് പതിച്ച് നൽകാൻ 2017ഏപ്രിൽ 27ലെ 2023/2017 റവന്യു ഉത്തരവ് പ്രകാരം ഉത്തരവിറക്കിയിരുന്നു. റവന്യൂ-വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തി കേന്ദ്രാനുമതി നേടിയ ഭൂമിക്ക് പട്ടയം നൽകുന്നതാണ് ഇൗ വകുപ്പ്.1993ൽ കേന്ദ്രാനുമതി ലഭിച്ച 28588.159 ഹെക്ടർ ഭൂമിയിൽ ഉൾപ്പെടുന്ന ഭൂമിക്ക് മാത്രമായിരിക്കും പട്ടയം നൽകാൻ കഴിയുകയെന്നും ആദിവാസികളുടെത് വനഭൂമിയാണെന്നും 2017ലെ ഉത്തരവിൽ സമ്മതിക്കുന്നു.ഭൂരിപക്ഷം പ്രദേശങ്ങളിലും സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്നതിൻറ പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു 2019 ഏപ്രിലിൽ മുഖ്യമന്ത്രി യോഗം വിളിച്ചത്.എന്നാലിപ്പോൾ റവന്യൂ രേഖകളിൽ തരിശ്, നിലം,പുരിയിടം എന്നിങ്ങനെ രേഖപ്പെടുത്തപ്പെട്ടുവെന്ന നിലയിലാണ് 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം ഭൂമി പതിച്ച് നൽകുന്നത്.1964ലെ ചട്ടം അനുസരിച്ച് പതിച്ച് നൽകുന്ന ഭൂമിക്ക് പരിധിയുണ്ട്. ഇതിനും പുറമെ, 1971ന് മുമ്പ് കൈവശമുള്ള ഭൂമിയാണെങ്കിൽ പട്ടയം ലഭിച്ചാൽ തൊട്ടടുത്ത ദിവസം കൈമാറാനാകും. അതല്ലെങ്കിൽ 12വർഷം കഴിഞ്ഞാൽ കൈമാറ്റം ചെയ്യാം. മുക്തിയാർ പ്രകാരം പട്ടയം വാങ്ങുകയും ആ ഭൂമി മുക്തിയാർ പ്രകാരം കൈമാറ്റം ചെയ്യുകയും ചെയ്ത നിരവധി കേസുകൾ ഇടുക്കിയിലുണ്ട്.മൂന്നാറിൽ പട്ടികജാതി വിഭാഗങ്ങൾക്ക് പതിച്ച് നൽകിയ ഭൂമി മുക്തിയാർ ഉപയോഗിച്ചാണ് ഇപ്പോഴും കൈമാറ്റം നടക്കുന്നത്. ആദിവാസി ഭൂമി അന്യാധീനപ്പെടുത്തൽ നിയമത്തിെൻറ പരിരക്ഷ ആദിവാസി വിഭാഗങ്ങൾക്ക് നൽകുന്ന പട്ടയത്തിന് ഉറപ്പ് വരുത്താം. എന്നാൽ,ഇപ്പോഴത്തെ ഇത്തരവിൻറ മറവിൽ ആദിവാസികളിൽ നിന്നും ഇതിനോടകം ഭൂമി വാങ്ങിയവരും പട്ടയം വാങ്ങും. ആദിവാസി മേഖലകളിൽ വ്യാജരേഖകൾ ചമച്ചും പട്ടയം വാങ്ങില്ലെന്ന് എങ്ങനെ പറയാനാകും.
ഇതേസമയം,പട്ടയം ലഭിക്കുന്നതിലൂടെ വനാവകാശ നിയമ പ്രകാരമുള്ള സാമൂഹിക അവകാശങ്ങൾ ഇല്ലാതാകുമെന്ന ആശങ്കയാണ് ചില ആദിവാസി സംഘടനകൾക്കുള്ളത്.വനാവവകാശ നിയമ പ്രകാരം ഭൂമിയിൽ അവകാശം ലഭിക്കുന്നുണ്ട്.ഭൂമി അന്യാധീനപ്പെടുത്താതെ പരമ്പരാഗതമായി കൈമാറ്റം ചെയ്യാം.ഇതിന് പുറമെയാണ് സാമൂഹിക അവകാശ പ്രകാരം വന വിഭവങ്ങൾ ശേഖരിക്കാനും അവ വിപണനം ചെയ്യാനുമുള്ള അവകാശം ലഭിക്കുന്നത്. ഉൗരുക്കൂട്ടങ്ങൾക്കും നിയമപ്രകാരമുള്ള പരിരക്ഷ ഉറപ്പ് വരുത്തുന്നു. 2006 - ലെ കേന്ദ്ര വനാവകാശ നിയമമനുസരിച്ച് ലഭിച്ച ആദിവാസികളുടെ വനാവകാശ രേഖകളായിരിക്കും റദ്ദാക്കപ്പെടുന്നത്.ഏതാണ്ട് 7000-കുടുംബങ്ങളുടെ വനാവകാശ രേഖകളാണ് റദ്ദാക്കുന്നതെന്ന് ആദിവാസി സംഘടനകള്‍ പറയുന്നു. ഇതിന്റ തുടര്‍ച്ചയായി കേരളത്തിലെമ്പാടുമുള്ള ആദിവാസികളുടെ പതിനായിരക്കണക്കിന് വ്യക്തിഗത വനാവകാശവും റദ്ദാക്കപ്പെടും. ഇതോടെ ഭൂമാഫിയകളും, ക്വാറി മാഫിയകളും ആദിവാസി സേങ്കതങ്ങള്‍ തേടിയെത്തും. സംരക്ഷിത വനമോ., സംരക്ഷിത വനമായി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതോ ആയ ഭൂമിയിലെ ആദിവാസികളുടെ കാര്ഷിക-വാസസ്ഥലങ്ങളെയാണ് ഫോറസ്റ്റ് സെറ്റില്‌മെന്റുകള് എന്ന് കണക്കാക്കി വന്നിരുന്നത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണെങ്കിലും ഇവയിലേറെയും വനംവകുപ്പിന്റെ 'ജണ്ട'കള്ക്ക് പുറത്താണ്. 1980-ല് കേന്ദ്ര വന നിയമം പ്രാബല്യത്തില് വന്നതോടെ ആദിവാസികള് വനത്തില് നിന്നും കുടിയിറക്കപ്പെടുമെന്ന സാഹചര്യത്തിലാണ് 2006-ല് വനാവകാശനിയമം പാർലമെൻറ് പാസ്സാക്കുന്നത്. ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലാത്ത, സമ്പൂർണ്ണാവകാശമാണ് ആദിവാസികൾക്കും പരമ്പരാഗത വനവാസികൾക്കും ലഭിക്കുന്നത്.