Pages

24 January 2011


 ശാസ്ത്ര ക രംഗത്ത് കേരളം അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ലോകമായ പ്രശംസിച്ച ചന്ദ്രയാന്‍ ദൌത്യത്തിന് ചുക്കാന്‍ പിടിച്ചതും മലയാളിയാണെന്നതും അഭിമാനിക്കാന്‍ വക നല്‍കുന്നു. മലയാളികളായ ശാസ്ത്രഞ്ജര്‍ ലോകത്തിനാകെ മാതൃകയായി മാറുമ്പോഴും മലയാള നാട് ചീഞ്ഞ് നാറുകയാണ്. ബഹിരാകാശത്ത് പോലും അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവരാണ് നമ്മുടെ  ശാസ്ത്രഞ്ജര്‍.പക്ഷെ, മാലിന്യം സംസ്കരിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ടെത്താന്‍ ഇത്രയും കാലമായി കഴിഞ്ഞിട്ടില്ല. അതോ, അത്തരം ഗവേണത്തിന് കേരളം അവസരം ഒരുക്കാത്തതോ?
കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമായിരിക്കും ഉണ്ടാവുക^ മാലിന്യ സംസ്കരണം എന്നത്. ഗ്രാമം നഗരത്തിന് കീഴടങ്ങിയതോടെ കേരളമാകെ മാലിന്യ സംസ്കരണം ഗുരുതരമായ ആരോഗ്യ പ്രശ്നമായി മാറിയിട്ടുണ്ട്. മാലിന്യം സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതും നഗരങ്ങളിലെ മാലിന്യം പഞ്ചായത്തുകളിലേക്ക് എത്തുന്നതും പലയിടത്തും ക്രമസമാധാന പ്രശ്നമായും മാറുന്നുണ്ട്. മാലിന്യ സംസ്കരണത്തിന്റെ പേരില്‍ തൃശൂരിലെ ലാലൂര്‍, തിരുവനന്തപുരത്തെ വിളപ്പില്‍ശാല, കോഴിക്കോടെ ഞരളംപറമ്പ് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി സമരം തുടരുന്നു. ഗുരുവായൂരിലെ മാലിന്യം പേറേണ്ടി വരുന്ന ചക്കുംക്കണ്ടം നിവാസികളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ പോലുമില്ല. ക്ഷേത്രവിശ്വാസികള്‍ വോട്ട്മറിച്ചാലൊയെന്ന ഭയം.
കൊച്ചിയും കൊല്ലവും കോട്ടയവും അടക്കമുള്ള നഗരങ്ങളും മൂന്നാറും കുമളിയും കോവളവും ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും മാലിന്യ സംസ്കരണത്തിന് വഴിതേടുകയാണ്.
കേരളത്തിലാകെ മാലിന്യ സംസ്കരണം ഗുരുതരമായ പ്രശ്നമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നിട്ടും എന്ത് കൊണ്ട് കേരളത്തിന് അനുയോജ്യമായ സംസ്കരണ മാതൃകക്ക് വേണ്ടി ഗവേഷണം നടക്കുന്നില്ല. അന്യ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി അവിടുത്തെ രീതികള്‍ പഠിക്കുന്നതൊഴിച്ചാല്‍ ഈ രംഗത്ത് ഗവേഷണമില്ലെന്നത് മലയാളിക്കാകെ നാണക്കേടാണ്. അമ്പിളി മാമനെ പിടിക്കാം, മുറ്റത്തെ ചവറ് നശിപ്പിക്കാന്‍ പദ്ധതിയില്ലെന്നത് മലയാളി ശാസ്ത്ര ലോകത്തിന്റെ നിറം കെടുത്തുമെന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

No comments:

Post a Comment