Pages

04 July 2010

ആരാണ് മൂന്നാറിന്റെ രക്ഷകര്‍? കയ്യേറ്റക്കാരോ?
മുന്നാറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. മൂന്നാറിനെ ആര് രക്ഷിക്കും എന്നതിനെ ചൊല്ലിയാണ് ചിലര്‍ പുതിയ വിവാദം ഉയര്‍ത്തിയിട്ടുളളത്. കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്ന് മൂന്നാറിനെ പിടിച്ചെടുത്താല്‍ മൂന്നാറിനെ രക്ഷിക്കാനാകുമെന്ന് ചിലര്‍ മനപായസമുണ്ണുന്നു. കമ്പനിയില്‍ നിന്ന് ഭൂമി പിടിച്ചെടുത്താല്‍ അടിമത്തം അവസാനിക്കുമെന്നാണ് പുതിയ പ്രചരണം. സംശയമില്ല, അടിമത്തം അവസാനിക്കും. പക്ഷെ ആരുടെ അടിമത്തം എന്നതും എന്തിന്റെ അടിമത്തം എന്നതും ചര്‍ച്ച ചെയ്യപ്പെടണം.
കമ്പനിയെ ന്യായികരിക്കുകയല്ല, പക്ഷെ കമ്പനിയില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ആരുടെ കൈകളിലാണ് എത്തപ്പെട്ടത് എന്നത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമൊയെന്നതാണ് ഉയരുന്ന ചോദ്യം. മുന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആധിപത്യം തുടങ്ങിയിട്ട് നൂറ്റാണ്ട് പിന്നിടുന്നു. ബ്രിട്ടീഷ് കമ്പനി നാട് വിട്ട് പകരം ടാറ്റയുടെ നിയന്ത്രണം ആരംഭിച്ചിട്ടും പതിറ്റാണ്ടുകളായി. ഇതിനിടെയില്‍ വേണമെങ്കില്‍ ഇവര്‍ക്ക് തേയില കൃഷിയില്ലാത്ത മുഴുവന്‍ ഭൂമിയും വില്‍ക്കാമായിരിന്നില്ലേയെന്ന ചോദ്യം ഉയരുന്നുണ്ട്. എന്തിന് ഭൂതം നിധി കാത്ത പോലെ മൂന്നാറിലെ ഭൂമി സംരക്ഷിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം.  മുന്നാറിന്റെ വികസനത്തിന് ഭൂമി കിട്ടാതിരുന്നപ്പോഴും കമ്പനിക്ക് വാടക നല്‍കി അവരുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോഴും വല്ലാത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വീടിനും കടക്കും അറ്റകുറ്റ പണി നടത്താന്‍ കമ്പനി മാനേജര്‍ക്ക് മുന്നില്‍ പോയി ഓഛാനിച്ച്  നില്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ആ അവസ്ഥക്ക് മാറ്റം വരണമെന്നാണ് മൂന്നാറിലെ ജനങ്ങള്‍ ആഗ്രഹിച്ചത്. പക്ഷെ ഇതിപ്പോള്‍, ടാറ്റയെ ചുണ്ടി കയ്യേറ്റക്കാരെ സംരഷിക്കുന്ന നയമാണ് പലരും സ്വീകരിക്കുന്നത്.
ഭൂമിക്ക് മേല്‍ കമ്പനിയുടെ നിയന്ത്രണം ഇല്ലാതായതോടെ ഭൂമി സ്വന്തമാക്കിയത് കയ്യേറ്റ ലോബിയാണ്. നൂറക്കണക്കിന് ഹോട്ടലുകളാണ് മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ പത്ത്^പതിപഞ്ച് വര്‍ഷം കൊണ്ട് ഉയര്‍ന്നത്.  സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയത്തിലൂടെ സ്വന്തമാക്കിയെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ച് പിടിക്കണമെന്ന് എന്തേ ആരും ആവശ്യപ്പെടാത്തത്. മൂന്നാറിര്‍ന്റ കാര്യത്തില്‍ ആമ്താര്‍ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടകളുടെ അടിസ്ഥാനതതില്‍ കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കണം. മുഖ്യമന്ത്രി സ.വി. എസ്. അച്യുതാനന്ദന്‍ തുടങ്ങി വെച്ച മൂന്നാര്‍ ദൌത്യം പൂര്‍ത്ത്യിക്കണം. ഏറ്റെടുക്കുന്ന ഭൂമി സംരക്ഷിക്കുകയും കമ്പനിയുടെ ഭൂമി അളന്ന് തിരിച്ച് അധിക ഭൂമിയൂണ്ടെങ്കില്‍ അതും സംരഷിക്കണം. അതിന് ഭൂമി വനം വകുപ്പിന് കൈമാറണം.

No comments:

Post a Comment