Pages

31 May 2010

കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡുകളിലെ കൊള്ളയടി 
പകല്‍കൊള്ളയെന്നൊക്കെ കേട്ടിട്ടുണ്ട്, മൂത്രം ഒഴിക്കാന്‍ എത്തുന്നവരെ കൊള്ളയടിച്ചാലോ? സംസ്ഥാനത്തെ കെ. എസ്. ആര്‍. ട്ി സി ബസ് സ്റ്റാന്‍ഡുകളിലാണ് പ്രകൃതിയുടെ വിളിയുമായി ഓടിയെത്തുവരെ കൊള്ളയടിക്കുന്നത്. അതാകട്ടെ അധികൃതര്‍ അറിഞ്ഞ മട്ട് കാട്ടുന്നുമില്ല.
സംസ്ഥാനത്ത് മൂത്രം ഒഴിക്കാന്‍ ' നികുതി 'ഏര്‍പ്പെടുത്തിയത് മുതല്‍ കെ. എസ്് ആര്‍. ടി. സി. സ്റ്റാന്‍ഡുകളിലെ മൂത്രപ്പുരകളും സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലാണ്. ലേലത്തില്‍ പിടിക്കുന്നവരാണ് നടത്തിപ്പുകാര്‍. പ്രശ്നം അതല്ല, ഒരു തവണ മൂത്രം ഒഴിക്കാന്‍ എത്ര പണം നല്‍കണമെന്നതാണ്. മൂത്രം ഒഴിക്കാന്‍ എത്ര പൈസയാണ് നിരക്കെന്ന് കെ. എസ്. ആര്‍. ടി. സി സ്റ്റാന്‍ഡുകളിലൊന്നിലും രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ടോയ്ലെറ്റ് നടത്തിപ്പുകാര്‍ ഈടാക്കുന്നത് ഒരു രൂപ നിരക്കിലാണ്്് .ഒരു രൂപയാണോ നിരക്കെന്ന് ആരെങ്കിലും ഉറക്കെ ചോദിച്ചാല്‍ 50 പൈസ തിരിച്ച് നല്‍കും. അപ്പോള്‍ മൂത്രം ഒഴിക്കാന്‍ നിരക്ക് എത്ര? ഒരു രൂപയല്ലെന്ന് വ്യക്തം. പണ്ടൊരിക്കല്‍ നവാബ് രാജേന്ദ്രന്‍ ഇതിന്റെ പേരില്‍ തര്‍ക്കിക്കുകയും പത്ത് പൈസ നല്‍കുകയും ചെയ്തത് ഓര്‍ക്കുന്നു. പത്ത് പൈസയില്‍ കുടുതല്‍ ഈടാക്കാനാകില്ലെന്നും അദേഹം പറഞ്ഞു. സംഭവം പത്രങ്ങള്‍ വാര്‍ത്തയാക്കിയെങ്കിലും അന്നും ഈടാക്കിയിരുന്നത് 50 പൈസയായിരുന്നു. എന്തായാലൂം ഈ പകല്‍ കൊള്ള അവസാനിപ്പിച്ചെ മതിയാകു. നിരക്ക് എത്രയെന്ന് രേഖപ്പെത്തിയ ബോര്‍ഡ് ഓരോ മൂത്രപ്പുരക്ക് മുന്നിലും സ്ഥാപിക്കണം. മിലയാളത്തില്‍ മാത്രം പോര. ഇംഗ്ലീഷിലും ഹിന്ദിയിലും ബോര്‍ഡ് വേണം.

No comments:

Post a Comment