Pages

20 July 2021

നിലപാടുകളുടെ നേതാവ്



ശങ്കരപിള്ളയെന്ന് അടുപ്പക്കാർ വിളിക്കുന്ന കെ.ശങ്കരനാരായണ പിള്ളയുടെ ജീവിതം എന്നും പോരാട്ടത്തിൻറതായിരുന്നു. അതിന് പ്രായം തടസമായിരുന്നില്ല. ശരിയുടെ പക്ഷത്തിന് വേണ്ടിയുള്ള പോരാട്ടം, ആരുടെ മുന്നിലും കീഴടങ്ങാതെയും ആദർശം കൈവിടാതെയുമുള്ള പോരാട്ടം. പക്ഷെ, മരണത്തിന് മുന്നിൽ അദേഹത്തിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.

തിങ്കളാഴ്ച അർദ്ധരാത്രിയിൽ വിട പറഞ്ഞ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.ശങ്കരനാരായണ പിള്ളയെ വേറിട്ട് നിർത്തുന്നത് അദേഹത്തിൻറ ആദർശ ശുദ്ധിയുള്ള നിലപാടുകളിലുടെയാണ്. അധികാരത്തിന് വേണ്ടിയും സ്ഥാനമാനങ്ങൾക്ക് വേണ്ടിയും ഒരിക്കലും വിട്ട് വീഴ്ചക്ക് തയ്യാറായിട്ടില്ല. അതല്ലായിരുന്നുവെങ്കിൽ, 27-ാമത്തെ വയസിൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശങ്കരനാരായണ പിള്ള എവിടെയോ എത്തിപ്പെടുമായിരുന്നു. പുതിയ രാഷ്ട്രിയ പ്രവർത്തന ശൈലി അദേഹത്തിന് വശമുണ്ടായിരുന്നില്ല. തെറ്റിനെ തെറ്റാണെന്ന് നേരിട്ട് പറയാൻ മടിയുണ്ടായില്ല എന്നത് തന്നെയാണ് അദേഹത്തിൻറ പരാജയം.

നെടുമങ്ങാെട്ട കോൺഗ്രസ് നേതാവായിരുന്ന എസ്.കുമാരപിള്ളയുടെ മകനായി 1945 നവംബറിലാണ് ജനനം. മകനെ ഡോക്ടറായി കാണാനാണ് പിതാവ് ആഗ്രഹിച്ചത്. അതിനാൽ, പിതാവിൻറ നിഴൽ എന്നുമുണ്ടായിരുന്നുവെന്നാണ് ശങ്കരപിള്ള പറഞ്ഞിരുന്നത്. നെടുമങ്ങാട് ഹൈസ്കൂളിൽ പഠിക്കുേമ്പാൾ കമ്മ്യുണിസ്റ്റ് ഇതര വിദ്യാർഥി സംഘടനയായ പി.എസ്.യുവിൽ അംഗത്വമുണ്ടായിരുന്നുവെങ്കിലും ഒരു പരിപാടിക്കും പെങ്കടുക്കാൻ കഴിയുമായിരുന്നില്ല. അക്കാലത്ത് കോൺഗ്രസിന് വിദ്യാർഥി സംഘടന ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് ഇൻറർമിഡിയറ്റ് കോളജിൽ (ഇന്നത്തെ ആർട്സ് കോളജ്) എത്തിയപ്പോൾ അഖിലേന്ത്യാ വിദ്യാർഥി കോൺഗ്രസിൽ അംഗമായി. അതും കോൺഗ്രസ് അംഗീകരിച്ച സംഘടനയായിരുന്നില്ല. ടി.പി.ശ്രീനിവാസൻ, ആർ.സുന്ദരേശൻ നായർ എന്നിവരായിരുന്നു നേതാക്കൾ.എന്നാൽ, കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മൽസരിക്കുക എന്ന ഏക അജണ്ടയായിരുന്നു സംഘടനക്ക്. പിന്നിട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എത്തുന്നതോടെയാണ് കൂടുതൽ സജീവമായി. സുവോളജി അസോസിയേഷൻ പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് കെ.എസ്.യു രൂപീകരിക്കപ്പെട്ടുവെങ്കിലും തിരുവനന്തപുരത്ത് പ്രവർത്തനം എത്തിയിരുന്നില്ല. പി.സി.ചാക്കോ യൂണിവേഴ്സിറ്റി കോളജിൽ പഠിക്കാൻ എത്തുന്നതോടെയാണ് കെ.എസ്.യുവിനെ പരിചയപ്പെടുത്തുന്നത്. ശങ്കരനാരായണ പിള്ളയും എം.എം.ഹസനുമൊക്കെ അങ്ങനെ കെ.എസ്.യു ആയി.ഇതേസമയത്ത് തന്നെയാണ് യുത്ത് കോൺഗ്രസ് രൂപീകരിക്കുന്നത്. നെടുമങ്ങാട് യൂത്ത് കോൺഗ്രസ് കൺവീനറായി ശങ്കരനാരായണ പിള്ളയെ നിയമിക്കുന്നതോടെയാണ് ആദ്യ പോരാട്ടത്തിൻറ തുടക്കം. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.വരദരാജൻ നായരുടെ പ്രവർത്തനങ്ങളുടെ മുന്നിലും ഇദേഹമുണ്ടായിരുന്നു. 

ഇതോടെ മകൻ ഡോക്ടർ ആകില്ലെന്ന് പിതാവ് ഉറപ്പിച്ചു. ശങ്കരനാരായണ പിള്ള അഭിഭാഷകനാകാൻ തീരുമാനിച്ചു. തിരുവനന്തപുരം ലോ കോളജിൽ ചേർന്നു. കെ.എസ്.യുവിൻറ ആദ്യ ജില്ല പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. 1967ൽ ആദ്യ യുത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറുമായി.1969ൽൽ 24ാം വയസിലാണ് ഡി.സി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് വക്കം പുരുഷോത്തമനായിരുന്നു പ്രസിഡൻറ്. 1972ൽ ഡി.സി.സി പ്രസിഡൻറ്. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെയാണ് 1982ൽ ഏ.കെ.ആൻറണിയും വയലാർ രവിയും അടക്കമുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കൾ രാഷ്ട്രിയ തീരുമാനമെടുക്കുന്നത്. ഇടതു മുന്നണി വിട്ട് പോകാനുള്ള തിരുമാനത്തെ എതിർക്കുക മാത്രമല്ല, പ്രവർത്തകരെ പിടിച്ച് നിർത്താനുള്ള ദൗത്യവും അന്ന് ഏറ്റെടുത്തു. കെ.പി.സി.സി-എസ് ആക്ടിംഗ് പ്രസിഡൻറ് എന്ന നിലയിൽ കേരളമാകെ സഞ്ചരിച്ച് ഏറ്റവും അടുത്ത ചങ്ങാതിമാരുടെ രാഷ്ട്രിയത്തെ തള്ളി പറഞ്ഞു.1995 വരെ അദേഹം കോൺഗ്രസ്-എസിൽ തുടർന്നു. പാർട്ടിയുടെ നിലപാട് മാറ്റത്തെ തുടർന്നാണ് കേരള വികാസ് പാർട്ടിയുടെ രൂപീകരണം. പിന്നിട് കോൺഗ്രസ്-െഎയിൽ ലയിപ്പിച്ചുവെങ്കിലും അവിടെയും അദേഹത്തിന് തുടരാൻ കഴിഞ്ഞില്ല. 

1982ലും 1987ലും തിരുവനന്തപുരം ഇൗസ്റ്റിൽ നിന്നും നിയമസഭയിലെത്തി. 1987 മുതൽ 1991വരെ ഇ.കെ.നായാനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയും.

ലാളിത്യമാണ് അദേഹത്തിൻറ മുഖമുദ്ര. സ്കൂട്ടറായിരുന്നു ആദ്യകാലത്ത് അദേഹത്തിൻറ ആർഭാടം. പിന്നിട് മാരുതി കാറായി. എം.എൽ.എ ആയിരിക്കെ സ്കൂട്ടറിലാണ് മണ്ഡലം മുഴുവൻ സഞ്ചരിച്ചിരുന്നത്. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഏെറക്കാലം സിറ്റി ബസായിരുന്നു ആശ്രയം. പിന്നിടാണ് മാരുതി കാർ സ്വന്തമാക്കിയത്. എങ്കിലും കെ.എസ്.ആർ.ടി.സിയിലായിരുന്നു യാത്ര. എത്ര ദൂരവും ബസിൽ നിന്ന് യാത്ര ചെയ്യാനും മടിയുണ്ടായിരുന്നില്ല. മുതിർന്ന പൗരൻറ സീറ്റ് ആവശ്യപ്പെടാനോ കണ്ടക്ടറുടെ സീറ്റിൽ ഇരിക്കാനോ അദേഹം ശ്രമിച്ച് കണ്ടിട്ടില്ല ഒരിക്കൽ കൊട്ടാരക്കര മുതൽ തിരുവനന്തപുരം വരെ ഒരുമിച്ച ബസിൽ നിന്ന് യാത്ര ചെയ്തപ്പോഴാണ് അത് നേരിട്ടറിഞ്ഞത്.

അവസാന നിമിഷം വരെ അദേഹത്തിന്, അദേഹത്തിൻറതായ നിലപാടുണ്ടായിരുന്നു. അന്തമായ രാഷ്ട്രിയം അജണ്ടയിൽ ഉണ്ടായിരുന്നില്ല. രാഷ്ട്രിയത്തിൻറ പേരിൽ സുഹൃത്തുക്കളെ ശത്രുക്കളായി കാണാനും അദേഹത്തിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രിയ കക്ഷികൾ തമ്മിൽ പരസ്പര ബഹുമാനമില്ലാതെ സംസാരിക്കുന്നതിനെയും അദേഹം വിമർശിച്ചിരുന്നു.

രാഷ്ട്രിയം പ്രവർത്തനം അവസാനിപ്പിച്ച അദേഹത്തെ കൊണ്ട് കേരളത്തിൻറ അരനൂറ്റാണ്ടിനെ കുറിച്ച് എഴുതിപ്പിക്കാൻ എത്രയോ വട്ടം ശ്രമിച്ചു. എന്നാൽ, ആരുടെയും മുഖം വികൃതമാക്കാൻ ഉദേശിക്കുന്നില്ലെന്ന മറുപടിയാണ് പറഞ്ഞത്. എഴുതുേമ്പാൾ സത്യമാകണം. അത് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കും. ആരെയും വേദനിപ്പിക്കാനില്ല-അദേഹം പറയുമായിരുന്നു. രാഷ്ട്രിയത്തിന് അതീതമായി വ്യക്തി ബന്ധങ്ങൾ സുക്ഷിച്ച നേതാവ്. രാഷ്ട്രിയ സ്വാധീനം ഒരിക്കലും അദേഹം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗപെപടുത്തിയെന്ന് ആരെങ്കിലും പറയുമെന്ന് കരുതുന്നുന്നില്ല. അടുത്ത കാലത്തായി അദേഹം സാമ്പത്തിക പ്രയാസങ്ങളും അനുഭവിച്ചിരുന്നു. കേരള സർവകലാശാലയിൽ ഉദ്യോഗസ്ഥയായിരുന്ന ഭാര്യയാണ്  വീട്ടിലെ കാര്യങ്ങളും നോക്കിയിരുന്നത്.

വലുപ്പ-ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ സംസാരിക്കാനും സംവദിക്കാനും അദേഹത്തിന് മാത്രമെ കഴിയൂ. സമൂഹ മാധ്യമങ്ങളിലും അദേഹം സജീവമായിരുന്നു. അടുത്ത ദിവസങ്ങളിൽ അദേഹം ഒാർമ്മകൾക്കൊപ്പമായിരുന്നു. ആദ്യകാല പൊതു പരിപാടികളുടെയും വിവാഹത്തിൻറയും മറ്റും ചിത്രങ്ങൾ അദേഹം സാമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. മരണത്തിന് തൊട്ട് മുമ്പ് വരെ അദേഹം സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. 

രാഷ്ട്രിയ നിലപാടുകൾക്ക് തനിക്ക് തെൻറതായ ദാർശനികന്യായികരണങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്ന കെ.ശങ്കരനാരായണ പിള്ള, അധികാരത്തിനും അപ്പുറത്ത് ആദർശം മുറുകെ പിടിച്ച ഒരു തലമുറയുടെ പ്രതിനിധിയായിരുന്നു.  

എം.ജെ.ബാബു


No comments:

Post a Comment