Pages

21 August 2020

ഒരിക്കലും ഒാർക്കാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾ

 പെട്ടിമുടി ഉരുൾപൊട്ടൽ മറക്കാനാവാതെ ഗ്രാമ പഞ്ചായത്തംഗം ശാന്ത ജയറാമും  മുൻ എംഎൽ.എ എ.കെ.മണിയും


 ഒരു രാത്രി മുഴുവൻ തണുത്ത് വിറങ്ങലിച്ച് കാവൽ നിന്ന ഭയാനകമായ അന്തരീക്ഷം, എന്താണ് സംഭവിച്ചതെന്ന് പോലും അറിയാത്ത മണിക്കുറുകൾ, ഇരുട്ടും മഴയും കാറ്റും-പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം അനുസ്മരിക്കുകയായിരുന്നു അവിടെ നിന്നുള്ള മൂന്നാർ ഗ്രാമ പഞ്ചായത്തംഗം ശാന്ത ജയറാം. ഉരുൾപൊട്ടലിൽ തകർന്ന ലയങ്ങൾക്ക് തൊട്ടടുത്ത ലയത്തിലെ താമസക്കാരിയാണ് മെമ്പർ.

                   ശാന്ത ജയറാം ഗ്രാമ പഞ്ചായത്തംഗം

വൈദ്യുതിയില്ലാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിയുമായിരുന്നില്ല.വെള്ളപാച്ചിലുണ്ടായതിൻറ ശബ്ദം കേട്ടാണ് വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ഇറങ്ങിയത്. പക്ഷെ, ഒന്നും കാണാനാകുമായിരുന്നില്ല,.ശക്തമായ കാറ്റിലും മഴയിലും കുട പിടിക്കാനും കഴിയുന്നില്ല. പുറത്ത് വന്ന് അൽപം കഴിഞ്ഞപ്പോഴെക്കും ഭീകരമായ ശബ്ദം കേട്ടു. മറ്റ് ലയങ്ങളിൽ നിന്നുള്ളവരും അപ്പോഴെക്കും എത്തി. പക്ഷെ, ആർക്കും തകർന്ന ലയങ്ങൾക്ക് സമീപത്തേക്ക് പോകാനാകുന്നില്ല. അവിടെ ലയങ്ങൾ ഉണ്ടോയെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ല. ഉണ്ടായിരുന്ന വെളിച്ചവുമായി ഇറങ്ങിയപ്പോഴാണ് രക്ഷപെട്ടവരിൽ അഞ്ച് പേർ വന്നത്. പിന്നിട് മൂന്ന് പേർ വന്നു. ഇവരെ മറ്റ് ലയങ്ങളിൽ എത്തിച്ചു. ഇതിന് ശേഷം വീണ്ടും മലവെള്ളപാച്ചിലുണ്ടായി.


പുലർച്ചെ നാല് മണിവരെ ആർക്കും ഒന്നും ചെയ്യാനായില്ല.മറ്റുള്ളവരൊക്കെ റോഡിലും മറ്റുമായി കഴിഞ്ഞു. നേരം പുലർന്നപ്പോഴാണ് ഭീകരാവസ്ഥ മനസിലാക്കിയത്.പരിക്കേറ്റവരെ കമ്പിളി കട്ടിലുണ്ടാക്കിയാണ് രാജമല ഡിസ്പെൻസറിയിൽ എത്തിച്ചത്. രാജമല റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായിരുന്നതിനാൽ വാഹനങ്ങൾക്ക് പോകാൻ കഴിയുമായിരുന്നില്ല.പുലർച്ചെ വെളിച്ചം വന്നപ്പോഴാണ് നാല് പേർ മണ്ണിൽ പുതുഞ്ഞ് കിടക്കുന്നത് കണ്ടത്. അവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങളും കണ്ടെടുത്തു. ഉരുളും മലവെള്ളവും അൽപം വഴിമാറിയിരുന്നുവെങ്കിൽ ഇവരുടെ കുടുംബവും ഉണ്ടാകുമായിരുന്നില്ല. മീറ്ററുകളുടെ വിത്യാസത്തിലാണ് രക്ഷപ്പെട്ടത്. ആ ഞെട്ടലിൽ നിന്നും ഇനിയും ഇവർ മോചിതയായിട്ടില്ല.

അതൊരു വല്ലാത്ത കാഴ്ചയായിരുന്നു, ഇനിയൊരിക്കലും മറ്റൊരിടത്തും ഇതുപോലുള്ള കാഴ്ച കാണാൻ ഇടവരുത്തരുതെന്ന പ്രാർഥന മാത്രമാണുള്ളത്.അത്രക്ക് വേദനയാണ് ഇപ്പോഴും-തോട്ടംതൊഴിലാളിഠ നേതാവും ദീർഘകാലം ദേവികുളം എം.എൽ.എയുമായ എ.കെ.മണി പറയുന്നു. ദുരന്തമുണ്ടായ അന്ന് മുതൽ കാടും പുഴയും താണ്ടി തെരച്ചിൽ സംഘത്തിനൊപ്പം ഇദേഹമുണ്ട്.


ഒരുമുറ്റത്ത് ഒാടികളിച്ചിരുന്ന കുട്ടികൾ, ഒരു മുറ്റത്ത് നിന്നും പരസ്പരം കൈ പിടിച്ച് സ്കുളിൽ പോയിരുന്നവർ, ഒന്നിച്ച് കൊളുന്ത് നുള്ളാൻ പോയിരുന്നവർ. ഒരുമുറ്റത്ത് നിന്നും കഥകൾ പറഞ്ഞിരുന്നവർ.എന്തിന് കൊച്ച് കൊച്ച് പ്രശ്നങ്ങളുടെ പേരിൽ വഴക്കടിച്ചിരുന്നവർ.ഒരു മതിലിൻറ മാത്രം അകലത്തിൽ സുഖവും ദു:ഖവും പങ്ക്വെച്ച് തലമുറകളായി ജീവിച്ചവരുടെ പരമ്പര നിലനിർത്താൻ ചില കുടുംബങ്ങളിലെങ്കിലും ആരെയും ബാക്കിവെച്ചില്ല. അവരൊക്കെ തോട്ടം മേഖലക്കാകെ നൊമ്പരപ്പെടുത്തുന്ന ഒാർമ്മകളാണ്.

ആഗസ്ത് ഏഴിന് രാവിലെ എട്ടരയോടെയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയെന്നും നിരവധി ലയങ്ങൾ മണ്ണിനടിയിലാണെന്നുമുള്ള വിവരം അറിയുന്നത്. പെട്ടിമുടിയിൽ മാത്രമല്ല, മൂന്നാർ പ്രദേശത്താകെ വൈദ്യുതി ബന്ധം തകരാറിലായതിനാൽ, ഒരാൾ മൂന്നാറിൽ നേരിട്ട് വന്നാണ് വിവരം അറിയിക്കുന്നത്. അപ്പോൾ തന്നെ പുറപ്പെട്ടു. മറയൂർ റോഡിലെ പെരിയവര താൽക്കാലിക പാലം തകർന്ന് കിടക്കുന്നതിനാൽ, കോളണി വഴി കറങ്ങിയാണ് പോകേണ്ടി വന്നത്. അവിടെ എത്തുേമ്പാഴെക്കും……………ഒാർക്കാൻ കഴിയുന്നില്ല.ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. ഇന്നലെ വരെയുണ്ടായിരുന്ന ലയങ്ങളുടെ സ്ഥാനത്ത് പാറകളും ചെളിയും മണ്ണും. അതിനിടിയിൽ നിന്നും ഒരു കരച്ചിൽ പോലും പുറത്ത് വന്നിരിക്കില്ല,കുഞ്ഞുങ്ങളും മുതിർന്നവരും അടക്കമുളളവരെ മരണം വിളിച്ച് കൊണ്ട് പോയപ്പോൾ അവർക്ക് ദൈവമെ എന്ന് വിളിക്കാൻ പോലും കഴിഞ്ഞിരിക്കില്ല. അല്ലെങ്കിൽ ആ മലവെള്ള പാച്ചിലിൽ അവരുടെ ശബ്ദം തൊട്ടപ്പുറത്തുള്ള ലയങ്ങളിലും എത്തിയിരിക്കില്ല.


എന്നെ അറിയുന്ന, ഞാൻ അറിയുന്നവരാണല്ലോ ഇൗ മണ്ണിനടിയിൽ എന്ന ചിന്തയിൽ എന്ത് ചെയ്യണമെന്ന് അറിയുമായിരുന്നില്ല. നാല് പതിറ്റാണ്ടായി ഞാൻ വന്ന്പോയിരുന്ന വീടുകൾ. എത്രയോ തവണ ചായ കുടിച്ച കാൻറിൻ, സന്തത സഹചാരിയെ പോലെ എല്ലാ തെരഞ്ഞെടുപ്പ്കാലത്തും എനിക്കൊപ്പം ഇടമലക്കുടിയിലെ ആദിവാസി കോളണികൾ കയറിയിറങ്ങിയിരുന്ന മുൻ പഞ്ചായത്തംഗം അനന്ത ശിവൻറയും റഫേലിൻറയും കുടുംബാംഗങ്ങൾ.എന്നെ മാമായെന്ന് വിളിച്ചിരുന്ന കുട്ടികൾ, തമ്പിയെന്ന് വിളിച്ചിരുന്ന മുതിർന്നവർ, തലൈവരേ എന്ന് വിളിച്ചിരുന്നവർ….അവരൊക്കെയാണ് ഇൗ മണ്ണിനടിയിൽ. തലേന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നവരാണ് അവരൊക്കെ, തുടർച്ചയായി പെയ്തിറങ്ങിയിരുന്ന മഴയിൽ വൈദ്യുതിയും ഫോൺ ബന്ധങ്ങളും ഇല്ലാതിരുന്നതിനാൽ, അവർ നേരത്തെ പുതുച്ച് മൂടി കിടന്നിരിക്കണം.

പൊതുപ്രവർത്തനം ആരംഭിക്കുന്ന കാലത്ത് തുടങ്ങിയതാണ് പെട്ടിമുടിയുമായുള്ള സൗ.ഹൃദം. ഇടമലക്കുടിയുടെ ഇടത്താവളമെന്ന നിലയിൽ പെട്ടിമുടിയിൽ വിശ്രമിച്ചായിരുന്നു യാത്ര. വഴിക്ക് കഴിക്കാനുള്ള ഭക്ഷണം വാങ്ങുന്നതും പെട്ടിമുടിയിൽ നിന്നാണ്. തോട്ടം തൊഴിലാളികളുടെ മകനെന്ന നിലയിലും പലരും ബന്ധുക്കൾ എന്ന നിലയിലുമുള്ള അടുപ്പം.പക്ഷെ, ഉരുൾപൊട്ടൽ ആ ബന്ധത്തെ അറുത്തു മുറിച്ചു.

ആദ്യദിവസം 26 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.പരിചയമുള്ള ഒാരോത്തരുടെയും ചേതനയറ്റ ശരീരം കണ്ടെടുക്കുേമ്പാഴും ദു:ഖം താങ്ങാൻ കഴിയുമായിരുന്നില്ല. അന്ന് അവരെ സംസ്കരിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം പൂർത്തിയാകാത്തതും ഒരു മുറ്റത്ത് ഒന്നിഞ്ഞ് ജീവിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കണമെന്ന പൊതു അഭിപ്രായവുമായിരുന്നു കാരണം. പിറ്റേന്നാണ് രാജമല ശ്മശാനത്തിലേക്കുള്ള അന്ത്യയാത്ര.അടുത്ത ദിവസം 16പേരെ കിട്ടി. ഇനിയും മൃതദേഹങ്ങൾ ലഭിക്കാനുണ്ട്.70 പേർ ഉണ്ടായിരുന്നുവെന്നാണ് ലഭ്യമായ വിവരം.


ലയങ്ങൾക്ക് പിന്നിലൂടെ ഒഴുകുന്ന ആറ്റിലേക്കാണ് മലവെള്ളം അവരെ കൊണ്ട് പോയത്.പലരുടെയും മൃതദേഹങ്ങൾ കിട്ടിയത് കിലോമീറ്ററുകൾ അകലെ ആറ്റിൻകരയിൽ നിന്നാണ്.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള ഇൗ എസ്റ്റേറ്റിൽ, പ്രകൃതിയെ നോവിക്കുന്ന പ്രവർത്തനങ്ങൾ ഒന്നുമില്ല. എന്നിട്ടും എന്ത് കൊണ്ട് ഉരുൾപൊട്ടി. ഏതാണ്ട് രണ്ട് കിലോ മീറ്റർ മുകൾ ഭാഗത്തുള്ള പെട്ടിമുടി ചോലയിൽ നിന്നാണ് ഉരുൾപൊട്ടി വന്നത്. ആ ചോലയിൽ നിന്നും ഉൽഭവിക്കുന്ന അരുവിക്കൊപ്പം ഭീമൻ പാറകളും കല്ലുകളും മലവെള്ളവും ഒഴുകി വന്നു. ഉറക്കെ കരയുന്നതിന് മുമ്പ് ആ ലയങ്ങളിൽ ഉറങ്ങിയിരുന്നവരെ വിധി തട്ടിയെടുത്തിരിക്കണം. തോട്ടംതൊഴിലാളികളുടെ മുത്തച്ചനും മുത്തശ്ശിയുമൊക്കെ നട്ടു വളർത്തിയ തേയില ഇന്നുവരെ അവരെ ചതിച്ചിട്ടില്ല. പക്ഷെ,……….ഇത് എങ്ങനെ. നാളെ എവിടെയും സംഭവിക്കാം.അതുകൊണ്ട് തന്നെ ഭൗമശാസ്ത്ര കേന്ദ്രം മൂന്നാറിലെ മാറിയ സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തണം.

ലോകമാകെ പെട്ടിമുടിയുടെ ദു:ഖം കണ്ടു. ഗവർണറും മുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമൊക്കെ നേരിൽ വന്ന് ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ദു:ഖത്തിൽ പങ്ക് ചേർന്നു.കേരളത്തിൽ മറ്റൊരു ഉരുൾപൊട്ടലിലും ഇത്രയേറെ പേർ മരിച്ചിട്ടില്ല.എന്നിട്ടും പൊതുസമൂഹം മറ്റ് ചില വിഷയങ്ങൾക്ക് ഒപ്പമാണ്. പാവപ്പെട്ട തൊഴിലാളികളാണ് മരിച്ചത്. അതും പട്ടികജാതിക്കാർ. ആ പരിഗണനയെങ്കിലും നൽകണം.


ഞാനടക്കം ലയത്തിൽ ജനിച്ച് വർന്നവരാണ്. 1951ൽ പ്ലാേൻറഷൻ ലേബർ ആക്ട് വരുേമ്പാൾ, അന്നത്തെ സാഹചര്യത്തിൽ രണ്ട് മുറി വീട് മതിയായിരുന്നു.എന്നാൽ, ഇന്നതല്ല. കാലം മാറി. കുട്ടികൾ ഉയർന്ന വിദ്യാഭ്യാസം നടത്തുന്നു. അവർക്ക് പഠിക്കാനുള്ള അന്തരീക്ഷമുണ്ടാകണം. അടുക്കളയിൽ കുടുംബം നടത്താൻ കഴിയില്ല.പണ്ടൊക്കെ വിവാഹിതരാകുന്ന മക്കൾ അടുക്കളയിലാണ് കിടന്നിരുന്നത്.മുതിർന്നവർ ഹാളിലും. ഇന്നത്തെ ജീവിത സാഹചര്യമനുസരിച്ച് നാല് മുറികളോട് കൂടിയ വീട് വേണം. ഇക്കാര്യം പ്ലാേൻറഷൻ ലേബർ കമ്മിറ്റിയിൽ പറഞ്ഞതാണ്. മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പറഞ്ഞു. ഇതേ തുടർന്നാണ് ലൈഫ് പദ്ധതി കൊണ്ട് വന്നത്. അതു പോരാ, തോട്ടം തൊഴിലാളികൾക്കായുള്ള ഭവന പദ്ധതിയാണ് വേണ്ടത്. കോളണികളിലോ ലൈഫ് പദ്ധതിയുടെ ഫ്ലാറ്റുകളിലോ കഴിയേണ്ടവരല്ല, തോട്ടം തൊഴിലാളികൾ.അവരാണ് തേയിലയിലൂടെ കേരളത്തിൻറ സമ്പദ്ഘടന വളർത്തിയവർ. അവരുടെ മുൻതലമുറയാണ് കേരളത്തിൻറ തൊഴിൽ സംസ്കാരത്തിൽ നിന്നും ജാതിവ്യവസ്ഥയെ ഇല്ലാതാക്കിയത്.


രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലും നിരവധി പേർ സഹകരിച്ചു.ഡീൻ കുര്യാക്കോസ് എം.പി, എസ്.രാജേന്ദ്രൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിൻറുമാരായ കറുപ്പസ്വാമി,സുരേഷ്കുമാർ, ജില്ല പഞ്ചായത്തംഗം വിജയകുമാർ,കലക്ടർ എച്ച് ദിനേശൻ, സബ് കലക്ടർ പ്രേംകൃഷ്ണൻ,പൊലീസ്, ഫയർഫോഴ്സ്,എൻ.ഡിആർഎഫ്, െഎ ആർ ഡബ്ളിയു, മൂന്നാറിലെ അഡ്വഞ്ചർ അക്കാദമിയുടെയും മ്യുസിൻറയും യൂത്തഏ് വെൽഫയർ ടീമിലെയും അംഗങ്ങൾ, കണ്ണൻ ദേവൻ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ എല്ലാം മറന്ന് രംഗത്തിറങ്ങിയവരാണ്- മണി പറഞ്ഞു.

കേെട്ടഴുത്ത് എം.ജെ.ബാബു

08 August 2020

ലയങ്ങളിൽ ജനിച്ച് അവിടെ മരിക്കുന്നവർ

 

കേരളത്തിലെ തേയിലത്തോട്ടം തൊഴിലാളികൾ ഭൂരിഭാഗവും മലയാളികളല്ല,തോട്ടങ്ങൾ രൂപപ്പെടുത്തുന്നതിന് തമിഴ്നാടിൽ നിന്നാണ് കങ്കാണിമാർ തൊഴിലാളികളെ കൊണ്ട് വന്നിരുന്നത്. അതിനൊരു കാരണം, കേരളത്തിൽ തേയിലത്തോട്ടങ്ങൾ രൂപപ്പെടുന്നതിന് മുമ്പ് അന്നത്തെ സിലോണിൽ തോട്ടങ്ങൾ ആരംഭിച്ചു. അവിടേക്ക് തൊഴിലാളികൾ പോയതും തമിഴ്നാടിൽ നിന്നാണ്. അതിന് ചുവട് പിടിച്ച് കേരളത്തിലും തൊഴിലാളികൾ എത്തി.ഇടുക്കി ജില്ലയിലാണ് തേയിലത്തോട്ടങ്ങൾ ഏറെയെന്നതിനാൽ തൊഴിലാളികളെയും കൂടുതൽ വേണ്ടി വന്നു. പീരുമേടിലെ തോട്ടങ്ങൾ പലതും പലകാരണങ്ങളാൽ ലാഭത്തിലായിരുന്നില്ല. എന്നാൽ, മൂന്നാറിൽ ബ്രിട്ടീഷുകാരുടെ കണ്ണൻ ദേവൻ കമ്പനിയുടെതായിരുന്ന് തോട്ടങ്ങൾ. സമീപത്തെ മറ്റ്തോട്ടങ്ങൾ ഇന്നത്തെ ഹാരിസൺ മലയാളം കമ്പനിയുടെതും. മൂന്നാറിലെ തോട്ടങ്ങളിൽ ഇപ്പോഴുള്ളത് മൂന്നാം തലമുറയാണ്.

സർക്കാരിൻറ നിയമങ്ങൾ പാലിച്ച് ഭൂമി കയ്യേറാതെയും സർക്കാർ ഭൂമി സംരക്ഷിക്കുകയും ചെയ്തവരാണ് ഇന്നും ഭൂരഹിതരായി കഴിയുന്നത്. തോട്ടം തൊഴിലാളികൾ മാത്രമല്ല, ടൗണിലെ വ്യാപാരികൾ, ഡ്രൈവറന്മാർ,ചുമട്ടുകാർ തുടങ്ങിയവരും ആ പട്ടികയിലുണ്ട്. എന്നാൽ, നിയമ ലംഘനം നടത്തി ഭൂമിയിൽ അവകാശം സ്ഥാപിച്ചവർ റിസോർട്ട് ഉടമകളായി മാറി. അവരൊന്നും മൂന്നാറുകാരല്ല, സർക്കാർ ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രിയക്കാരുടെയും  സഹായത്തോടെ മല കയറി വന്ന് സർക്കാർ ഭൂമി സ്വന്തമാക്കിയവർ ഇന്നും ഒരു രേഖയുടെ പിൻബലമില്ലാതെ അവകാശം സ്ഥാപിച്ചിരിക്കുന്നു.

തോട്ടം തൊഴിലാളികളുടെ തലമുറകൾ മാറിയെങ്കിലും മുന്നാറിൽ ഇന്നും തമിഴ്സംസ്കാരം അതേപടി പിന്തുടരുന്നു. നാട് എവിടെയെന്ന് ചോദിച്ചാൽ, പൂർവികരുടെ തമിഴ് ഗ്രാമത്തിൻറ പേര് പറയും. അവിടെ ഇവർക്ക് ഒരു ബന്ധങ്ങളും ഇപ്പോഴുണ്ടായിരിക്കില്ല. സ്ഥലവും വീടും ഒന്നുമില്ല.എങ്കിലും അവർ അവരുടെ വേരുകൾ ഉപേക്ഷിക്കാൻ തയ്യാറല്ല. അഥവാ തമിഴ്നാടിൽ പോയാൽ തന്നെ അവർക്ക് അവിടെ ജീവിക്കാൻ കഴിയുന്ന സാമൂഹ്യ ചുറുപാടുമായിരിക്കില്ലെന്ന് പോയി തിരിച്ച് മൂന്നാർ മേഖലയിലേക്ക് വന്നവർ പറയുന്നത്. തോട്ടം തൊഴിലാളികളുടെ ജീവിതം എസ്റ്റേറ്റ് ലയങ്ങളിൽ ആരംഭിച്ച് അവിടെ അവസാനിക്കുകയാണ്. ഇവിടെങ്ങളിൽ തേയില നട്ടു വളർത്താൻ എത്തിയവർ താമസിച്ച അതേ ലായത്തിൽ തന്നെയാണ് മൂന്നാം തലമുറയും താമസിക്കുന്നത്. 58-ാം വയസിൽ  ഭർത്താവ് വിരമിച്ചാൽ ഭാര്യയുടെ പേരിലേക്ക് മാറ്റും വീട്. ഭാര്യയും റിട്ടയർ ചെയ്താൽ സ്ഥിരം തൊഴിലാളിയായ ഏതെങ്കിലും മക്കളുടെ പേരിലേക്ക് അതേ വീട് മാറ്റും. ഇതാണ് കഴിഞ്ഞ രണ്ട് മൂന്നു തലമുറയായി ചെയ്യുന്നത്. തൊഴിലാളികളുടെ കാര്യത്തിൽ മാത്രമല്ല,  മറ്റ് ജീവനക്കാരുടെ കാര്യത്തിലും ഇങ്ങനെ തന്നെ. വീട് നിലനിർത്താനായി ഗൾഫിൽ ജോലി ചെയ്തിരുന്ന മകനെ തരിച്ച് വിളിച്ച് കമ്പനിയിൽ ജോലിക്ക്കയറ്റിയ സംഭവങ്ങളുമുണ്ട് മൂന്നാറിൽ. ഇൗ ലയങ്ങളിൽ നിന്നാണ് അടുത്തകാലത്തായി െഎ.എ.എസ്, െഎ.പി.എസുകാരും മറ്റും ജനിക്കുന്നത്. ചിറ്റുർ ഗവ.കോളജിലെയും മൂന്നാർ ഗവ.കോളജിലെയും പ്രിൻസിപ്പൾമാരായിരുന്നവരും ചെന്നൈ ലോയോള കോളജിലെ ഡീനുമൊക്കെ ജനിച്ച് വളർന്നത് ലയങ്ങളിൽ. ജനകീയാസൂത്രണ പദ്ധതി വന്നതോടെ ലയങ്ങൾക്ക് മുന്നിൽ റോഡ് വന്നുവെന്നതാണ് ഏക മാറ്റം. അതിന് മുമ്പ് വൈദ്യൂതിയും എത്തി.

ടാറ്റാ കമ്പനിയായിരിക്കെ വി.ആർ.എസ് പ്രഖ്യാപിച്ചപ്പോൾ ജോലി വിട്ട കുറച്ച് പേർ കിട്ടിയ പണവുമായി ആനച്ചാൽ, മറയുർ മേലാടി എന്നിവിടങ്ങളിൽ സ്ഥലം വാങ്ങി വീട് വെച്ചു.പക്ഷെ, ബഹുഭൂരിപക്ഷവും എസ്റ്റേറ്റ് ലായങ്ങളിലെ വീടുകളിൽ കഴിയുന്നു. ഒരു മുറിയും അടുക്കളയും അതായിരുന്നു നേരത്തെ ഒരു യൂണിറ്റ് വീട്. ഇപ്പോൾ ഹാൾ വിഭജിച്ച് ഒരു മുറി കൂടി കൂട്ടിയെടുത്തു. മുന്നാർ മേഖലയിൽ ലയങ്ങൾ ആണെങ്കിൽ മറ്റ് ചിലയിടത്ത് ലായവും പാഡിയുമൊക്കെയാണ്. മൂന്നാറിലെ എസ്റ്റേറ്റ് ലയത്തിൽ ജനിച്ച് വളർന്ന ജി.വരദൻ, എസ്.സുന്ദരമാണിക്കം, എ.കെ.മണി, എസ്.രാജേന്ദ്രൻ എന്നിവർ നിയമസഭയിൽ എത്തിയെങ്കിലും തോട്ടം തൊഴിലാളികളുടെ വീടുകൾക്ക് മാറ്റമില്ല. വരദൻ എം.എൽ.എയായിരിക്കുേമ്പാഴും എസ്റ്റേറ്റ് ലയത്തിലെ വീട്ടിലാണ് താമസിച്ചത്. മറ്റുള്ളവർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചു.

പീരുമേട് മേഖലയിലെ മിക്ക തൊഴിലാളികൾക്കും സ്വന്തമായി വീടുനിർമ്മിക്കാൻ കഴിഞ്ഞു. അവിടെ സ്വകാര്യ ഭൂമിയുള്ളതിനാലാണ് അതിന് കഴിഞ്ഞത്. എന്നാൽ, മുന്നാറിൽ സ്വകാര്യ ഭൂമിയുണ്ടായിരുന്നില്ല. അതിനാൽ, പ്ലാേൻറഷൻ ലേബർ ആക്ട് പ്രകാരമുള്ള വീടുകളിൽ താമസിക്കുന്നു.

ഇവർക്ക് സ്വന്തമായി കിടപ്പാടമെന്നത് സ്വപ്നമാണ്. അടുത്ത നാളിൽ മൂന്നാറിലെ ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമായി ദീർഘനേരം സംസാരിച്ചപ്പോൾ അദേഹം പറഞ്ഞത് മൂന്നാറിലെ ഭൂരഹിത തോട്ടം തൊഴിലാളികൾക്ക് അഞ്ച് സെൻറ് വീതം ഭൂമി നൽകണമെന്ന ആഗ്രഹമാണ്. 1971ൽ സി.അച്യുതമേനോൻ സർക്കാർ കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഭൂമി ഏറ്റെടുത്തുവെങ്കിലും കണ്ണൻ ദേവൻ കമ്പനിയെ വളർത്തിയ തോട്ടം തൊഴിലാളികൾക്ക് ഒരു തുണ്ട് ഭൂമി നൽകാൻ കഴിഞ്ഞില്ല. രാഷ്ട്രിയ തീരുമാനമുണ്ടായാൽ ഏറ്റെടുത്ത ഭൂമിയിൽ നിന്നും അർഹതപ്പെട്ടവർക്ക് കിടപ്പാടത്തിന് സ്ഥലം നൽകാൻ കഴിയുമെന്ന ആത്മവിശ്വാസം അദേഹം പ്രകടിപ്പിച്ചു. എന്നാൽ, എന്ന്?തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തണമെന്നും മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ബിനോയ് വിശ്വം മന്ത്രിയായിരിക്കെ പറയുമായിരുന്നു.ഇപ്പോഴും അദേഹത്തിൻറ നിലപാടിൽ മാറ്റമില്ല.

മൂന്നാറിലെ കുട്ടിയാർവാലിയിൽ ഭൂരഹിതർക്ക് സ്ഥലം നൽകാനാണ് ലക്ഷ്യമിട്ടത്.എന്നാൽ, ഭൂമി ലഭിച്ചത് ആർക്ക്? സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് നേരത്തെ സർക്കാരിന് നൽകിയ റിപ്പോർട്ട്പ്രകാരം അവിടെ ഭൂമി കിട്ടിയത് മുന്നാറുകാർക്കല്ല, തമിഴ്നാടിൽ സ്വന്തമായി ഭൂമിയും റേഷൻ കാർഡും വോട്ടർ കാർഡുമുള്ളവർ വ്യാജ വിലാസത്തിൽ ഭൂമി സ്വന്തമാക്കി. അതിന് ഇടനിലക്കാരുണ്ടായിരുന്നു. വ്യാജ രേഖ ചമച്ച് സർക്കാർ ഭൂമി സ്വന്തമാക്കിയവരാണ് മല കയറിവന്ന കയ്യേറ്റക്കാർ.അവർക്കൊക്കെ ഇത് എത്ര നിസാരം.

കണ്ണൻ ദേവൻ ഭൂമി
മൂന്നാറിൽ കണ്ണൻ ദേവൻ കമ്പനിയുടെ ഭൂമിയിൽ പശുവായി ജനിച്ചിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നവരാണ് മൂന്നാറിൽ ജനിച്ചവർ. കാരണം, പശുക്കൾക്കായി 18 സെൻറ് വീതം ഭൂമി നീക്കി വെച്ചുവെങ്കിലും  കമ്പനിയിലെ തൊഴിലാളികളും ജീവനക്കാരും തലമുറകൾ കൈമാറി അതേ വീട്ടിൽ. മൂന്നാറിലെ രാഷ്ട്രിയക്കാർക്കും പ്രാദേശിക പത്രക്കാർക്കും വരെ വീടുകൾ നൽകുന്നുമുണ്ട് കണ്ണൻ ദേവൻ കമ്പനി.

 1877ൽ പൂഞ്ഞാർ തമ്പുരാൻ  കണ്ണൻ ദേവൻ കമ്പനിക്ക് പാട്ടത്തിന്നൽകിയ ഭൂമി പൂർണമായും കൃഷിക്ക് ഉപയോഗിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം കെ ഡി എച്ച് വില്ലേജിലെ മുഴുവൻ ഭൂമിയും കമ്പനിയിൽ നിന്നും സർക്കാർ ഏറ്റെടുത്തത്.ഇതിന് എതിരെ കമ്പനി സുപ്രിം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധി ലഭിച്ചില്ല.
കെ.ഡി.എച്ച് വില്ലേജിലെ ആകെ ഭൂമി-1,37,606.04 ഏക്കർ
 കൺസഷൻ ലാൻഡിന് പുറത്തുള്ള മാങ്കുളം 182.02
കമ്പനിയുടെ കൈവശ ഭൂമി 1,37,424.02
സർവേ വിത്യാസംകഴിച്ച് 1,37,431.02
കമ്പനി വിറ്റതും സമ്മാനമായി നൽകിയതും 6944.62
സർക്കാർ ഏജൻസികൾക്ക് നൽകിയത് 2611.38
സർക്കാരിൽനിക്ഷിപ്തമാക്കിയത് 70522.12 ഏക്കർ
കമ്പനിക്ക് തിരികെ നൽകിയത് 57359.14 ഏക്കർ
തേയില- 23239.06
വിറക് കൃഷി 16898.91
കന്നുകാലികൾക്ക് മേയാൻ- 1220.77
കെട്ടിടം,റോഡ്, പച്ചക്കറി തോട്ടം-2617.69
അരുവികൾ തോടുകൾ 2465.20
കൃഷി ചെയ്യാത്തത് 6393.59
എസ്റ്റേറ്റുകൾക്ക്ഇടയിലുള്ള ഭൂമി-4523.92 ഏക്കർ
ആകെ 57359.14ഏക്കർ
ഇതു കെ ഡി എച്ച് വില്ലേജിലെ ഭൂമി മാത്രം. പള്ളിവാസൽ വില്ലേജിലെ പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജിലെ പെരിയകനാൽ എന്നി എസ്റ്റേറ്റുകളുടെ ഭൂമിയെ കുറിച്ച് വ്യക്തത ഇല്ല.
ഏറ്റെടുത്ത 70522.12 ഏക്കർ ഭൂമി എന്ത് ചെയ്യണമെന്ന് സംബന്ധിച്ച് 1975ലെ സർക്കാർ ഉത്തരവിലുടെ വ്യക്തമാക്കിയിരുന്നു.മാങ്കുളത്തെ 5189 ഏക്കർ ഭൂമി ഭുരിഹതർക്ക് പതിച്ച് നൽകണമെന്ന് നിർദേശിച്ചു. ഇതിനായി പ്രത്യേകമായ നിയമവും കൊണ്ടു വന്നു. ഒരു കുടുംബത്തിന് ഒരു ഹെക്ടർ വീതം ഭൂമി പതിച്ച് നൽകാനാണ് നിയമത്തിൽ പറഞ്ഞത്.1980ലും 1985ലുമായി ഏതാണ്ട് 2500 ഒാളം ഹെക്ടർ ഭൂമി വിതരണം ചെയ്തു. പിന്നിട് കോടതിയും തർക്കവും ഒക്കെയായി വിതരണം തടസപ്പെട്ടു. ഭൂമിയുടെ വിസ്തൃതി ഒരേക്കറായി കുറച്ചു. 524 പേർക്ക് പട്ടയം നൽകിയെന്നും 1016 പേർക്ക് പട്ടയംനൽകാനുള്ള നടപടികൾ 1998ൽ ആരംഭിച്ചുവെങ്കിലും കേസുകൾ തടസമായെന്നാണ് അടുത്ത നാളിൽ നിയമസഭയിൽ മറുപടി പറഞ്ഞത്.

 മൂന്നാറിൽ ഏറ്റെടുത്തതിൽ അവശേഷിക്കുന്ന ഭൂമിയിൽ ക്ഷീര വികസന പദ്ധതിക്ക് 3824.85 ഏക്കർ, മൂന്നാറിൽ ഭവന രഹിതർക്ക് 162 ഏക്കർ, 10ഉം15 ഉം സെൻറ് വീതമുള്ള പ്ലോട്ടുകളാക്കി വിലക്ക്  നൽകാൻ 272.21 ഏക്കർ, മൂന്നാർ ടൗണിൽ ഹൗസിംഗ് കോളണി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് കൈമാറാൻ 70.83 ഏക്കർ, താലൂക്കാസ്ഥാനമായ ദേവികുളത്ത് 110.21 ഏക്കർ അങ്ങനെ 1125.25 ഏക്കർ ഭൂമിയാണ് ഇപ്പോഴത്തെ കെ.ഡി.എച്ച് വില്ലേജിൽ മാറ്റി വെച്ചത്. ബാക്കി ഭൂമി വനംവകുപ്പിന് കൈമാറാൻ നിർദേശിച്ചതിലും 852 ഏക്കർ കുറച്ചാണ് വിജ്ഞാപനം ചെയ്തതു. ഇതൊക്കെ കയ്യേറ്റക്കാർ സ്വന്തമാക്കി. നേരത്തെ 500ഏക്കർ പാർപ്പിട പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു.അതാണ് മൂന്നാർ കോളനിയും ലക്ഷം വീടും.

മൂന്നാറിൽ കമ്പനിയുടെ കൈവശമുള്ള 28758.27 ഏക്കർ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2010 നിയമിക്കപ്പെട്ട ബിജു പ്രഭാകരൻ കമ്മിറ്റി ശിപാര്‍ശ നൽകിയിരുന്നു. കന്നുകാലികള്‍ക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങള്‍ നട്ടുവളര്‍ത്താനും  നൽകിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ഭൂമി കേരളം ഡയറക്ടറായിരുന്ന ബിജു പ്രഭാകരൻ ശിപാര്‍ശ നല്‍കിയത്. കന്നുകാലികള്‍ക്ക് മേച്ചിലിന് വേണ്ടി 1220.77 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കമ്പനിക്ക് നല്‍കിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്. ഒരു പശുവിന് 18 സെന്റ് എന്ന കണക്കിലാണ് ഇങ്ങനെ നല്‍കിയത്. ഇപ്പോള്‍ മൂന്നാറിലെ ടാറ്റാ കമ്പനിയില്‍ ഇത്രയും കന്നുകാലികള്‍ ഇല്ല. കന്നുകാലികളെ വളർത്താൻ അനുവദിക്കുന്നുമില്ല. മൂന്നാറില്‍ കന്നുകാലി സെന്‍സസ് നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
തോട്ടം തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പാചകത്തിനും തേയില ഫാക്ടറികള്‍ക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ 16893.91 ഏക്കര്‍ നല്‍കിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഫര്‍ണസ് ഓയില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിറകിന് മരങ്ങള്‍ വളര്‍ത്തേണ്ട.
നേരത്തെ തോട്ടം തൊഴിലാളികളെ ചൂണ്ടിക്കാട്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത് തടസപ്പെടുത്തിയത്. എന്നാൽ, 2005ൽ ടാറ്റ ടീ കമ്പനി തേയില വ്യവസായത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് തൊഴിലാളികളും സ്റ്റാഫ് ജീവനക്കാരും ഒാഹരി ഉടമകളാണ് കമ്പനി നടത്തുന്നത്.
മൂന്നാറിൽ ജനിച്ച തോട്ടം തൊഴിലാളികൾ, സ്റ്റാഫ് ജീവനക്കാർ,കച്ചവടക്കാർ, മറ്റ്  വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി ഭൂരിഹതരായ 15000പേരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.അവർക്ക് നാലു സെൻറ് വീതം നൽകാൻ വേണ്ടി വരുന്നത് 600 ഏക്കർ ഭൂമി മാത്രമാണ്.പിന്നെയും ഭൂമിയുണ്ടാകും. മൂന്നാറിൽ.ഇതു ഒരു ഉദാഹരണം മാത്രം.

എം.ജെ.ബാബു 9447465029



05 August 2020

റോയൽ സ്റ്റുഡിയോ രത്തിനം അണ്ണനും യാത്രയായി


                    

                ഇറുദയ സാമി രത്തിനം 


മൂന്നാറിെൻറ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു കണ്ണി കൂടി നഷ്ടപ്പെട്ടു. റോയൽ സ്റ്റുഡിയോയിലെ ഇറുദയ സാമി രത്തിനം അണ്ണൻ കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിൽ മരണമടഞ്ഞത്. 90 വയസുണ്ടായിരുന്നു.മൂന്നാറുകാരുടെ ചെറിയ നൈനയായിരുന്നു അദേഹം. ഇദേഹത്തെ ചേട്ടൻ റോയൽ വലിയ നൈനയും.

മൂന്നാർ വിനോദ സഞ്ചാര കേന്ദ്രമായി മാറുകയും മൂന്നാറിെൻറ പൈതൃകം തേടി തുടങ്ങുകയും ചെയ്തപ്പോഴാണ് റോയൽ സ്റ്റുഡിയോയിലെ ആദ്യകാല ചിത്രങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചത്. മുന്നാറിലെ മറ്റ് ഫോേട്ടാഗ്രാഫർമാരെ പോലെ റോയൽ സ്റ്റുഡിയോയിലെ കാമറന്മാരും അവർ ഒപ്പിയെടുത്ത ചരിത്ര മുഹുർത്തങ്ങൾ സൂക്ഷിച്ചിരുന്നില്ല.ഏതൊക്കെയോ ചില ചിത്രങ്ങൾ ഉണ്ടായിരുന്നത് ആരൊക്കെയോ കൊണ്ട് പോയി. ചിലതിനൊക്കെ റോയൽ സ്റ്റുഡിയോ എന്ന ക്രെഡിറ്റ് ലഭിച്ചു.

രത്തിനം അണ്ണെൻറ പിതാവ് പരംജ്യോതി നായിഡുവാണ് മൂന്നാറിൽ റോയൽ ഇലക്ട്രിക്കൽ സ്റ്റുഡിയോ സ്ഥാപിക്കുന്നത്.കഴിഞ്ഞ നൂറ്റാണ്ടിെൻറ തുടക്കത്തിൽ ആയിരുന്നിരിക്കണം. അന്നത്തെ കണ്ണൻ ദേവൻ കമ്പനി ഉദ്യോഗസ്ഥരാണ് തൂത്തുക്കുടിയിൽ നിന്നും പരം ജ്യോതി നായിഡുവിനെ വിളിച്ച് വരുത്തുന്നത്. കമ്പനിയുടെ ആവശ്യങ്ങൾക്ക് ഫോേട്ടാ എടുപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. ആ ചിത്രങ്ങളൊക്കെ അങ്ങ് ഇംഗ്ലണ്ട് വരെ പറന്നു. അന്നത്തെ മാനേജർമാരും മേധാവികളും ബ്രിട്ടിഷുകാരായിരുന്നു. അവരുടെ കുട്ടികളുടെ ജന്മദിന ആഘോഷങ്ങൾ,വിവാഹ പാർട്ടികൾ, തുടങ്ങി കമ്പനിയുമായും ബന്ധപ്പെട്ട ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും റോയൽ സ്റ്റുഡിയോയുടെ സാന്നിധ്യമുണ്ടായിരുന്നു.


              പരം ജ്യോതി നായിഡു

മൂന്നാറിെൻറ ഒാരോ മുഹുർത്തങ്ങളും-അത് തീവണ്ടി സർവീസാണെങ്കിലും മോേട്ടാർ വാഹനം വന്നതാണെങ്കിലും നായിഡുവിൻറ കാമറയിൽ പതിഞ്ഞു. റോപ്പ്വേ,മോണോ റെയിൽ, റെയിൽ എഞ്ചിൻ, വൈദ്യൂതി നിലയം, മോേട്ടാർ സൈക്കിൾ, കാർ, മൃഗ വേട്ട തുടങ്ങി അക്കാലത്തെ ചരിത്രം ഇന്നത്തെ തലമുറ വായിക്കുന്നത് റോയൽ സ്റ്റുഡിയോയുടെ ചിത്രങ്ങളിലുടെയാണ്.1924ലെ മഹാപ്രളയത്തിന് മുമ്പുള്ള മുന്നാർ ടൗണിൻറ ചിത്രവും അവരുടെ ശേഖരത്തിലുണ്ട്. 1924ലെ മഹാപ്രളയത്തിൻറ ചിത്രങ്ങൾ അടുത്ത കാലത്ത് കേരളംകണ്ടത് റോയൽ സ്റ്റുഡിയോയിലൂടെയാണ്.1947ലെ മൂന്നാറിലെ സ്വാതന്ത്ര്യ ദിനാഘോഷം കണ്ടതും റോയൽ സ്ുറ്റുഡിയോ പകർത്തിയ ചിത്രത്തിലൂടെ.

അക്കാലത്ത് ചില്ല് സ്ലൈഡുകളാണ് ഫിലിമിന് പകരം ഉപയോഗിച്ചിരുന്നത്. വിദേശിയായ ടൗൺ സൂപ്രണ്ട് സമ്മാനിച്ച ഫീൽഡ് കാമറയിൽ ഒരേ സമയം രണ്ട് ചില്ല് നെഗറ്റീവിടാം. വെളിച്ചം ക്രമീകരിക്കാനും കാമറക്ക്കഴിയുമായിരുന്നുവെന്ന് നേരത്തെ രത്തിനം അണ്ണൻ പറഞ്ഞിരുന്നു. ആ കാമറ സ്റ്റാൻഡിൽ വെച്ചാണ് 1924ലെ പ്രളയ ചിത്രങ്ങൾ പകർത്തിയത്. ആ ചില്ല് നെഗറ്റീവുകൾ രത്തിനം അണ്ണൻറ മകൻ ജോൺസൻ നിധി പോലെ സുക്ഷിച്ചിട്ടുണ്ട്. പരംജ്യോതി നായിഡുവിൻറ മരണത്തിന് ശേഷം മക്കൾ സ്റ്റുഡിയോ ഏറ്റെടുത്തു. അടുത്ത കാലം വരെ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്നു. പിന്നിട് കെ.ആർ.സ്റ്റുഡിയോ, രാജൻ സ്റ്റുഡിയോ എന്നിവയും സ്ഥാപിക്കപ്പെട്ടു. ശിവ സ്റ്റുഡിയോ, ശിവ ഉർവശി, സ്റ്റുഡിയോ, സൂപ്പർ സ്റ്റുഡിയോ എന്നിവയൊക്കെ ന്യു ജനറേഷനും.

മൂന്നാറിെല ഇന്നത്തെ തലമുറയിലെ മിക്ക ഫോേട്ടാ ഗ്രാഫർമാരും റോയൽ സ്റ്റുഡിയോയിൽ നിന്നും പഠിച്ചിറങ്ങിയവർ. അവരിൽ ചിലർ തമിഴ്നാടിൽ പത്രങ്ങളിൽ ജോലി ചെയ്യുന്നു.

റോയൽ സ്റ്റുഡിയോ അവസാനിപ്പിച്ചതിന് ശേഷം രത്തിനമണ്ണൻ കുറച്ച് നാൾ സൂപ്പർ സ്റ്റുഡിയോയിലുണ്ടായിരുന്നു.രത്തിനമണ്ണും ചേട്ടൻ നൈനയും പുറം ലോകത്ത് നിന്നും ചിത്രങ്ങൾ എടുത്തിരിക്കാം. പക്ഷെ, അതൊന്നും സൂക്ഷിക്കാനൊന്നും കഴിഞ്ഞിട്ടില്ല. അന്നൊന്നും അതിന് സംവിധാനവും ഉണ്ടായിരുന്നില്ല.

രത്തിനം അണ്ണൻ പോയതോടെ ആ ഫോേട്ടാ ഗ്രാഫർ തലമുറ അവസാനിച്ചു. എനിക്ക് ഒാർമ്മ വെച്ച നാൾ മുതൽ കണ്ട് വന്ന ഒരു മുഖം കൂടി യാത്രയായി. ഇവരു!ടെ സ്റ്റുഡിയോക്ക് തൊട്ടടുത്തായിരുന്നു ആദകാലത്ത് ഞങ്ങളുടെ ബാബു വാച്ച് ഹൗസ്. അദേഹത്തിൻറ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിൻറ ദു:ഖത്തിൽ പങ്ക് ചേരുന്നു.