Pages

24 August 2018

അണക്കെട്ടുകൾ തുറക്കുന്നതിൽ ജാഗ്രത കുറവുണ്ടായോ


അണക്കെട്ടുകളുടെ മാനേജ്മെൻറിൽ സംസ്ഥാനം പരാജയപ്പെട്ടുേവാ? ഇടുക്കിയടക്കം 22 അണക്കെട്ടുകൾ ഒറ്റയടിക്ക് തുറന്നതാണ് കേരളം മഹാപ്രളയത്തിൽ മുങ്ങാൻ കാരണമായതെന്ന വിലയിരുത്തലുകളാണ് പുറത്ത് വരുന്നത്. ഇതേ സമയം ഇത്രയേറെ അണക്കെട്ടുകൾ തുറന്നിട്ടും മുല്ലപ്പെരിയാർ സുരക്ഷാ ഭീഷണി ഉയർത്തിയിട്ടും ഡാംസുരക്ഷ അതോറിറ്റി പ്രതികരിച്ചിട്ടില്ല.
ബാണാസുരദഖസാഗറും ഇടുക്കിയും മാടുപ്പെട്ടിയും പമ്പയും അടക്കം തുറന്ന് വിട്ടതാണ് വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. അണക്കെട്ടിലെ വെള്ളത്തിനൊപ്പം കനത്ത മഴയും പ്രതിസന്ധി രുക്ഷമാക്കി. ചിലയിടത്ത് ഉരുൾപ്പൊട്ടലുമുണ്ടായി. ഇതൊക്കെ മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്യുന്നതിൽവീഴ്ച സംഭവിച്ചുവെന്നാണ്വ്യക്തമാകുന്നത്.
ജൂൈല 21നോടെയാണ് മഴ ശക്തമായത്. അന്ന് ഇടുക്കിയിൽ 79ശതമാനമായി ജലനിരപ്പ് ഉയർന്നു. പമ്പ-80, ഷോളയാർ-92, ഇടമലയാർ-80,കുറ്റ്യാടി-99, പൊന്മുടി-97 എന്നിങ്ങനയായിരുന്നു ജലനിരപ്പ്. എന്നാൽ, ആഗസ്ത് ഒന്നിന് ഇടുക്കിയിൽ ജലനിരപ്പ് 92ശതമാനത്തിലെത്തി. പമ്പ-94, ഡോളയാർ-100, ഇടമലയാർ-95, മാടുപ്പെട്ടി-87, കുറ്റ്യാടി-98, പൊന്മുടി-97,പൊരിങ്ങൽ-100 എന്നിങ്ങനെയും രേഖപ്പെടുത്തി. സാധാരണ തെക്ക്-പടിഞ്ഞാറർൻ മൺസുണിൽ ഇടുക്കിയും മുല്ലപ്പെരിയാറും നിറയാറില്ല. എന്നാൽിത്തവണ അത് സംഭവിച്ചു. ജലനിരപ്പ് ഉയർന്ന് തുടങ്ങിയപ്പോൾ തന്നെ അണക്കെട്ട് തുറേക്കണ്ട സാഹചര്യമുണ്ടാകുമെന്ന് മനസിലാക്കി ചെറിയ തോതിൽ വെള്ളം തുറന്ന് വിട്ടിരുന്നുവെങ്കിൽ പെരിയാർ തീരവും മൂവാറ്റുപുഴയും മുങ്ങുമായിരുന്നില്ല. ഇടുക്കിയും ഇടമലയാറും ഒന്നിച്ച് തുറക്കുകയും മുതിരപ്പുഴയാർ നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെയാണ് പ്രളയം സൃഷ്ടിക്കപ്പെട്ടത്.
മാടുപ്പെട്ട് നിറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ അണക്കെട്ട് തുറക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സാധാരണ ഇൗ സമയത്ത് മാടുപ്പെട്ടിയും നിറയാറില്ലാത്തിനാൽ ജനങ്ങളും മുൻകരുതൽഎടുത്തില്ല.എന്നാൽഏ അണക്കെട്ട് തുറന്നതോടെ മൂന്നാർ മുങ്ങി. പഴയ മൂന്നാറിലെ തൂക്ക്പാലം തകർക്കുന്ന തരത്തിലേക്ക് വെള്ളം കയറി. ഇൗ വെള്ളം കുത്തിയൊലിച്ച് പൊന്മുടി, കല്ലാർകുട്ടി,ലോവർ പെരിയാർ അണക്കെട്ടുകളിലുടെ പെരിയാറിലേക്ക് എത്തി.  ഇത് തന്നെയാണ് പമ്പയുടെ തീരത്തും സംഭവിച്ചത്. ശബരിഗിരി പദ്ധതി പ്രദേശത്തെ കനത്ത മഴക്ക്പുറമെ പീരുമേടിലെ അതിശക്തമായ മഴയിൽ അഴുതയാർ നിറഞ്ഞെത്തി. ചാലക്കുടിപുഴയിൽ സംഭവിച്ചതും അണക്കെട്ടുകളുടെ നിറഞ്ഞ് എത്തിയ വെള്ളമാണ്. പറമ്പിക്കുളം അണക്കെട്ടിലെ വെള്ളവും എത്തി.പമ്പിക്കുളം-ആളിയാർ സംയുക്ത ജലക്രമീകരണ ബോർഡിൻറ അനുമതിയില്ലാതെയാണ് വെള്ളം തുറന്ന് വിട്ടതെന്നും പറയുന്നു.
ജൂണിൽ 15ഉം, ജൂലൈയിൽ 18ഉം ശതമാനം അധിക മഴ ലഭിച്ചപ്പോൾ തന്നെ അണക്കെട്ടുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമായിരുന്നു. ഇടക്ക് ദുർമലമായ കാലവർഷം ആഗ്സത് എട്ടിനാണ തിരിച്ചു വന്നുത്. മഴ ആഗസ്ത് 15,16,17 തിയതികളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്.

10 August 2018

ഇടുക്കിയിലെ വെള്ളം എവിടേക്ക്?


ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ട് തുറന്നതോടെ,ഇൗ വെള്ളം എവിടേക്ക് എന്നതാണ് ചോദ്യം. ഇടുക്കി ആർച്ച് ഡാമും ഷട്ടറുകളുള്ള ചെറുതോണിയും കുളമാവും ചേരുന്നതാണ് ഇടുക്കി പദ്ധതി. ഒറ്റ ജലാശയത്തിൽ മുന്ന് അണക്കെട്ടുകൾ. ഇടുക്കിയിൽ നിന്നും മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിൽ എത്തുന്ന വെള്ളം,വൈദ്യുതി ഉൽപാദനത്തിന് ശേഷം തൊടുപുഴയാറിലേക്ക് ഒഴുക്കും. മൂവാറ്റുപുഴ നദിതട ജലസേചന പദ്ധതിക്കായി മലങ്കരയിൽ നിർമ്മിച്ച അണക്കെട്ടിൽ സംഭരിക്കുന്ന ഇൗ വെള്ളം അവിടെ വൈദ്യൂതി ഉൽപാദനത്തിന് ശേഷം ജലസേചനത്തിനും ഉപയോഗിക്കുന്നു. മൂവാറ്റുപുഴയിൽ എത്തുന്നതോടെ മൂവാറ്റുപുഴയാറായി മാറി വൈക്കം ഭാഗത്തേക്ക് ഒഴുകുന്നു.
എന്നാൽ, ഇടുക്കിയിലെ ചെറുതോണിയിലെ ഷട്ടറുകൾ തുറന്നാൽ, ആ വെള്ളം  പെരിയാറിലുടെ ഒഴുകി ലോവർ പെരിയാർ അണക്കെട്ടിൽ എത്തണം. അവിടെ നിന്നും ഭൂതത്താൻകെട്ടിലെ ജലസേചന വകുപ്പിെൻറ അണക്കെട്ടിലേക്ക്. വളരെ ചെറിയ അണക്കെട്ടാണ് ലോവർ പെരിയാറിലേത്. 
ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാറിൽ കേരളത്തിന് നിയന്ത്രണമില്ലെങ്കിലും ഇടുക്കി ജില്ലയിലാണ്. മുല്ലപ്പെരിയാർ കവിഞ്ഞൊഴുകിയാൽ  ആ വെള്ളം ഇടുക്കിയിൽ എത്തും. ഇതിന് പുറമെ, അഴുത, കല്ലാർ,ഇരട്ടയാർ എന്നി ചെറിയ അണക്കെട്ടുകളിലെ വെള്ളവും ഇടുക്കിയിലെത്തും. 2403 അടിയാണ് പൂർണ സംഭരണ ശേഷി. പരമാവധി സംഭരണ ശേഷി 2408.5 അടിയും. പ്രളയം വന്നാൽ നേരിടുന്നതിന് വേണ്ടിയാണ് പരമാവധി സംഭരണ ശേഷി നിശ്ചയിക്കുന്നത്. എങ്കിലും ജലനിരപ്പ് 2401 അടിയിൽ എത്തുേമ്പാൾ ചെറുതോണിയുടെ ഷട്ടറുകൾ ഉയർത്തും. ഇത് മൂന്നാം തവണയാണ് ഇടുക്കി പദ്ധതിയുടെ ചെറുതോണി ഷട്ടറുകൾ ഉയരുന്നത്.
പെരിയാറിെൻറ കൈവഴിയായ മുതിരപ്പുഴയാറിലാണ് ഏറ്റവും കൂടുതൽ പദ്ധതികൾ. ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഇൗ നദിതടത്തിലാണ്. ആദ്യ ആർച്ച് ഡാമായ കുണ്ടള, മാടുപ്പെട്ടി എന്നിവിടങ്ങളിൽ സംഭരിക്കുന്ന വെള്ളമടക്കം മൂന്നാർ ഹെഡ്വർക്സ് ഡാമിൽ എത്തിച്ചാണ് പള്ളിവാസൽ വൈദ്യുതി നിലയത്തിലേക്ക് തിരിച്ച് വിടുന്നത്. അവിടെ നിന്നും വെള്ളം പമ്പ് ചെയ്ത് ചെങ്കുളം അണക്കെട്ടിലേക്ക്. ഇൗ വെള്ളം തുടർന്ന് വെള്ളത്തൂവലിൽ സ്ഥിതി ചെയ്യുന്ന ചെങ്കുളം വൈദ്യുതി നിലയത്തിലെത്തിച്ച് വൈദ്യുതി ഉൽപാദിപ്പിക്കും. അതിന് ശേഷം കല്ലാർകുട്ടിയിലെ ഡാമിലേക്ക്.
മറ്റൊരു കൈവഴിയായ പന്നിയാറിലെ ആനയിറങ്കലിലെ ഡാമിൽ സംഭരിക്കുന്ന വെള്ളം പന്നിയാറിലുടെ കുത്തുങ്കൽ സ്വകാര്യ പദ്ധതിയിലുടെ പൊന്മുടി അണക്കെട്ടിൽ എത്തും. അവിടെ നിന്നും വെള്ളത്തൂവലിലെ പന്നിയാർ വൈദ്യുതി നിലയത്തിൽ എത്തിച്ച് വൈദ്യൂതി ഉൽപാദിപ്പിക്കും. തുടർന്ന് ഇൗ വെള്ളവും കല്ലാർകുട്ടി അണക്കെട്ടിലേക്ക്. രണ്ട് വൈദ്യുതി നിലയങ്ങളിൽ നിന്നടക്കം എത്തുന്ന വെള്ളം കല്ലാർകുട്ടി ഡാമിൽ നിന്നും പാമ്പളയിൽ സ്ഥിതി ചെയ്യുന്ന നേര്യമംഗലം വൈദ്യുതി നിലയത്തിൽ എത്തിക്കും. ഇൗ പൗവർ ഹൗസിന് മുന്നിലേക്കാണ് ചെറുതോണിയിൽ നിന്നും പെരിയാറും ഒഴുകി എത്തുക.
പെരിയാറിൻറ മറ്റൊരു കൈവഴിയിലാണ് ഇടമലയാർ. മുമ്പ് ഇടുക്കി ജില്ലയിലായിരുന്നുവെങ്കിലും ഇപ്പോൾ എറണാകുളത്താണ്. ആനമലയാറിലെ വെള്ളവും ഇടമലയാറിലേക്കാണ്. ഇവിടെ വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം വെള്ളം ഭൂതത്താൻകെട്ടിലെത്തും. ഭൂതത്താൻകെട്ടിൽ നിന്നാണ് പെരിയാർവാലി ജലസേചന പദ്ധതിക്ക് വെള്ളംകൊണ്ട് പോകുന്നത്. പെരിയാറിലെ അവസാന അണക്കെട്ടാണ് ഭൂതത്താൻകെട്ടിലേത്.

08 August 2018

കാലിടറിയത് എം.ജി.ആറിന് മുന്നിൽ



തമിഴകത്തെ ഇളക്കി മറിച്ച സംഭാഷണങ്ങളിലുടെ എം.ജി.ആർ. എന്ന എം.ജി.രാമചന്ദ്രനെ മക്കൾ തിലകമായി മാറ്റിയത് കലൈജ്ഞറുടെ പേനയാണ്. മൂർച്ചയേറിയ സംഭാഷണങ്ങൾ എം.ജി.ആറിലുടെ പ്രേക്ഷകരിലെത്തി. മക്കൾ തിലകമായി, ജനനേതാവായി മാറിയ എം.ജി.ആർ മുഖ്യമന്ത്രി കസേരയിലിരുന്ന അത്രയും വർഷങ്ങൾ കലൈജ്ഞറെന്ന എം.കരുണാനിധിക്ക് അധികാരത്തിൽ നിന്നും പുറത്തിരിേക്കണ്ടി വന്നു. എം.ജി.ആറിെൻറ കാലശേഷമാണ് വീണ്ടും അധികാരത്തിൽ തിരിച്ച് എത്തിയത്. കരുണാനിധിയുടെ രാഷ്ട്രിയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പരീക്ഷണവും എം.ജി.ആറിൽ നിന്നായിരുന്നു.
ഒരു മനസും ഇരു മെയ്യുമായാണ് കരുണാനിധിയും എം.ജി.ആറും ഡി.എം.കെയിലും സിനിമലോകത്തും പ്രവർത്തിച്ചത്. തൻറ രണ്ട് സഹോദരന്മാർ എന്നാണ് ഡി.എം.കെ സ്ഥാപകൻ സി.എൻ.അണ്ണാദുരൈ ഇരുവരെയും പരിചയപ്പെടുത്തിയിരുന്നത്. സി.എൻ.അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് 1969ൽ കരുണാനിധിയെ മുഖ്യമന്ത്രിയാക്കുന്നതിനായി പ്രവർത്തിച്ചതും എം.ജി.ആർ. എന്നിട്ടും 1972 ഒക്ടോബർ 14ന് വഴി പിരിഞ്ഞു. അന്ന് കരുണാനിധി ഡി.എം.കെ. പ്രസിഡൻറും എം.ജി.ആർ ട്രഷററുമായിരുന്നു.
1947ൽ പുറത്തിറങ്ങിയ രാജകുമാരി എന്ന ചലചിത്രത്തിലൂടെയാണ് എം.ജി.ആറും കരുണാനിധിയും ആദ്യം കാണുന്നത്. ഇൗ റോഡിൽ മാധ്യമ പ്രവർത്തകനായി കഴിയുന്നതിനിടെയാണ് സംവിധായകൻ എ.എസ്.എ.സാമി കഥയെഴുതുന്നതിന് കരുണാധിനിയെ ക്ഷണിക്കുന്നത്.അതിന് മുമ്പ് തെന നാടക രചനയിലൂടെയും തമിഴ് സാഹിത്യം അരച്ച് കലക്കിയുള്ള പ്രസംഗത്തിലൂടെയും പ്രശസ്തനായിരുന്നു കരുണാനിധി. തിരക്കഥയെഴുത്തുമായി കോയമ്പത്തൂരിൽ എത്തുേമ്പാഴാണ് എം.ജി.ആറുമായി കാണുന്നത്. അതു വരെ എം.ജി.ആറും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിരുന്നില്ല. അതൊരു പുതിയ തുടക്കമായിരുന്നു. തമിഴ് സിനിമയുടെയും ദ്രാവിഡ രാഷ്ട്രിയത്തിെൻറയും തലവര മാറ്റിയെഴുതിയ കൂടിക്കാഴ്ചയെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. രാജകുമാരി പുറത്തിറങ്ങിയതോടെ കരുണാനിധി നാട്ടിലേക്ക് മടങ്ങി. എന്നാൽ, എം.ജി.ആർ വിടാൻ ഒരുക്കമായിരുന്നില്ല. ചേട്ടൻ ചക്രപാണിയും ചേർന്ന് കരുണാനിധിയെ ചെന്നൈക്ക്വിളച്ച് വരുത്തി. മരുതനാട് എന്ന സിനിമയുടെ കഥയും തിരക്കഥയും എഴുതാൻ വന്ന കരുണാനിധിയെ സ്വന്തം വിട്ടിലേക്കാണ് എം.ജി.ആറും ചേട്ടനും ചേർന്ന് കൊണ്ട് പോയത്. വൈകാതെ എം.ജി.ആറും കരുണാനിധിയുടെ വഴിയെ ഡി.എം.കെയിലെത്തി. എന്നാൽ, അഭിനയ രംഗത്ത് തുടരാനായിരുന്നു താൽപര്യം. കരുണാനിധിയുടെ തിരക്കഥയിൽ എത്രയോ സിനിമകൾ പിറന്നു. ആ സംഭാഷണങ്ങളൊക്കെ എം.ജി.ആറിലുടെ ബോക്സ് ആഫീസ് ഹിറ്റുകളാകുക മാത്രമായിരുന്നില്ല, ഡി.എം.കെ എന്ന രാഷ്ട്രിയ പ്രസ്ഥാനത്തിന് അടിത്തറ പാകുക കൂടിയായിരുന്നു. തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ എം.ജി.ആറ മാറി നിന്നപ്പോൾ കരുണാനിധിയിലെ രാഷ്ട്രിയക്കാരന് വേണ്ടി പ്രവർത്തിക്കാൻ മറന്നില്ല. 1967ൽ ഡി.എം.കെ. തമിഴ്നാടിൽ അധികാരം പിടിക്കാൻ കരുണാനിധി-എം.ജി.ആർ സിനികമ കൂട്ടുകെട്ടാണ് കാരണമായത്. അന്ന് സി.എൻ.അണ്ണുദുരൈ മുഖ്യമന്ത്രിയായപ്പോൾ കരുണാനിധിയും മന്ത്രിയായി. പ്രചരണ വിഭാഗം സെക്രട്ടറിയും പിന്നിട് ഡി.എം.കെ ട്രഷററുമായിരുന്നു കരുണാനിധി. 1969ൽ അണ്ണാദുരൈയുടെ മരണത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നെടുഞ്ചെഴിയനുമായി തർക്കം വന്നപ്പോഴും എം.ജി.ആറാണ് പിന്നിൽ നിന്നും പിന്തുണ ഉറപ്പിച്ചത്.കരുണാനിധി ആദ്യമായി ഡി.എം.കെ. പ്രസിഡൻറാകുേമ്പാൾ പാർട്ടി ഖജനാവിൻറ ചുമതല എം.ജി.ആർ ഏറ്റെടുത്തു. അണ്ണാദുരൈയില്ലാത്ത 1971ലെ നിയമസഭാ തെരഞ്ഞെടുപ്പില തെക്ക് നിന്നും എം.ജി.ആറും വടക്ക് നിന്ന് കരുണാനിധിയും പ്രചരണം നയിച്ചു. പക്ഷെ, അജ്ഞാത കാരണങ്ങളാൽ 1972ൽ ഡി.എം.കെ പിളർന്നു. എം.ജി.ആർ അണ്ണാ ഡി.എം.കെ രൂപീകരിച്ചു. കരുണാനിധി ഡി.എം.കെയിൽ തുടർന്നു.
ദക്ഷിണാമൂർത്തിയിൽ നിന്നും കരുണാനിധിയിലേക്ക്
1924 ജൂൺ മൂന്നിനാണ് കലൈജ്ഞർ എന്ന് നാടാകെ വിളിക്കുന്ന ഇന്നത്തെ കരുണാനിധിയുടെ ജനനം. ദക്ഷിണാമൂർത്തിയെന്നാണ് മാതാപിതാക്കളിട്ട പേര്. സ്കൂളിൽ പഠനം തുടങ്ങിയതും ആ പേരിൽ. പഠന കാലത്ത് തന്നെ നാടകം, കവിത, പ്രസംഗം എന്നിങ്ങനെ സാഹിത്യത്തിലായിരുന്നു ഇഷ്ടം. 1937ൽ ഹിന്ദി പഠനം നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനമാണ് ദക്ഷിണാമൂർത്തിയെന്ന വിദ്യാർഥിയെ പോരാളിയാക്കി മാറ്റിയത്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെ ജസ്റ്റിസ് പാർട്ടി പ്രക്ഷോഭം പ്രഖ്യാപിച്ചപ്പോൾ 13കാരനായ ദക്ഷിണാമർത്തിയും തെരുവിലിറങ്ങി. പിന്നിട് പട്ടുക്കോൈട്ട അഴഗിരിയുടെ പ്രസംഗത്തിൽ ആവേശം കൊണ്ട് മറുമലർച്ചി അമൈപ്പ് എന്ന സംഘം രൂപീകരിച്ച് ഹിന്ദി വിരുദ്ധ സമരം ആരംഭിച്ചു. കയ്യെഴുത്ത് മാസികയും ആരംഭിച്ചു.
17-ാം വയസലാണ് തമിഴ്നാട് വിദ്യാർഥി സംഘത്തിൻറ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നത്. പിൽക്കാലത്ത് ഡി എം കെ നേതാക്കളും മന്ത്രിമാരുമായി മാറിയ ആർ.നെടുഞ്ചെഴിയൻ, കെ.അൻപഴകൻ എന്നിവർ ഭാരവാഹികളായിരുന്നു. ദ്രാവിഡനാട് എന്ന പത്രത്തിൽ എഴുതിയ ഇളമൈബലി എന്ന ലേഖനമാണ് കരുണാനിനിയെ അണ്ണാദുരൈയുമായി അടുപ്പിച്ചത്. അപ്പോഴെക്കും കരുണാനിധിയെന്ന പേര് സ്വീകരിച്ചിരുന്നു. ദക്ഷിണാമുർത്തിയെന്നത് സംസ്കൃത പേരാണെന്ന കാരണമായിരുന്നു പറഞ്ഞത്.
1942ലാണ് മുരശൊലി വാരിക തുടങ്ങുന്നത്. 1960ൽ ദിനപത്രമാക്കി. സഹോദരിയുടെ മകൻ മാരനായിരുന്നു മുരശൊലിയുടെ ചുമതല.
കലൈജ്ഞർ
വിദ്യാർഥിയായിരിക്കെ പഴനിയപ്പൻ എന്ന നാടകത്തിലൂടെയാണ് തുടക്കം. 17 നാടകങ്ങൾ എഴുതി. തൂക്ക്മേട എന്ന നാടകത്തിനിടെ എം.ആർ.രാധയാണ് കരുണാനിധിയെ കലൈജ്ഞർ എന്ന് വിളിച്ചത്. അന്ന് മുതൽ എല്ലാവരും കലൈജ്ഞർ എന്ന് വിളിച്ച് തുടങ്ങി. പിന്നിട് കൈലജ്ഞർ തലൈവർ എന്നായി. ജസ്റ്റിസ് പാർട്ടിയിൽ നിന്നും ഇ.വി.ആർ.പെരിയാറിൻറ ദ്രാവിഡ കഴകത്തിലെത്തിയ അണ്ണാദുരൈക്ക് ഒപ്പം കരുണാനിധിയടക്കമുള്ള യുവ സംഘമുണ്ടായിരുന്നു. പിന്നിട് അണ്ണാദുരൈയുടെ നേതൃത്വത്തിൽ ഡി.എം.കെ രൂപീകരിക്കുേമ്പാൾ കരുണാനിധി രണ്ടാം നിര നേതാവായി.
1972ൽ എം.ജി.ആർ പാർട്ടിയെ പിളർത്തി അണ്ണ ഡി.എം.കെ രൂപീകരിച്ചതിന് ശേഷം കരുണാനിധി നേരിട്ട മറ്റൊരു പ്രതിസന്ധിയായിരുന്നു വൈക്കോയുടെയും സംഘത്തിൻറ രാജിയും പുതിയ പാർട്ടി രൂപീകരണവും. എന്നാൽ, എം.ജി.ആർ ഉയർത്തിയ വെല്ലുവിളി നേരിടേണ്ടി വന്നില്ല.
ഭാഷാ കൈവിടാതെ കലൈജ്ഞർ
തമിഴ് ഭാഷയായിരുന്നു കരുണാനിധിയുടെ കരുത്ത്. തമിഴിന് ക്ലാസിക്കൽ പദവി നേടി കൊടുത്തതും അദേഹത്തിൻറ കാലയളവിൽ. തമിഴ് പഠിക്കുന്നവർ ഉദ്യോഗ സംവരണം ഏർപ്പെടുത്തിയതും അദേഹമാണ്. തമിഴ് സംസ്കാരത്തെ നിലനിർത്തുന്നത് ഭാഷയാണെന്നാണ് അദേഹം പറഞ്ഞിരുന്നത്. ഹിന്ദിയെ എതിർത്തതും അതുകൊണ്ട് തന്നെ. 1953െൽ കല്ലക്കുടി സമരവും അതിൻറ ഭാഗാമയിരുന്നു. ഡാൽമിയ സിമൻറ്കമ്പനി സ്ഥിതി ചെയ്യുന്ന കല്ലുക്കുടിയുടെ പേര് ഡാൽമിയപുരമെന്നാക്കി മാറ്റുന്നതിന് എതിരെ ശക്തമായ സമരമാണ് നടത്തിയത്. 1967ൽ അധികാരത്തിൽ വന്നപ്പോൾ കല്ലുക്കുടിയെന്ന പേര് പുന:സ്ഥാപിച്ചാണ് പകരം വീട്ടിയത്.കേരളത്തിൽ തമിഴ് ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ തമിഴ്നാടിൽ ലയിപ്പിക്കണമെന്നതും ഇദേഹത്തിൻറ മുവ്ദവാക്യമായിരുന്നു.2012 ജനുവരിയിലും മൂന്നാർ, പീരുമേട് മേഖലക്കായി ഇദേഹത്തിൻറ പ്രസ്താവന വന്നു.
മുഖ്യമന്ത്രിയും 1969 മുതൽ പാർട്ടി പ്രസിഡൻറായി തുടരുേമ്പാഴും എഴുത്ത് ഉപേക്ഷിച്ചില്ല. തമിഴ്സാഹിതം ഒഴുകി വന്നിരുന്ന പ്രസംഗം കേൾക്കാനും രാഷ്ട്രിയ പ്രതിയോഗികൾ വരെ എത്തിയിരുന്നു.
ചെരുപ്പും ഷർട്ടും മേൽമുണ്ടും ധരിക്കാൻ കീഴ്ജാതിക്കാർക്ക് അവകാശമിലാത്തിരുന്ന കാലത്താണ് തെലുങ്ക് സംസാരിക്കുന്ന കുടുംബത്തിൽ നിന്നും കരുണാനിധി പൊതു രംഗത്ത് എത്തിയത്. ഷർട്ടും മേൽമുണ്ടും ധരിച്ചാണ് പ്രതിഷേധം അറിയിച്ചത്. ട്രാവിഡ രാഷ്ട്രിയത്തിൽ വിശ്വസിക്കുന്നവരൊക്കെ മേൽമുണ്ട് സ്ഥിരമാക്കി. അത് ഇന്നും തുടരുന്നു-ഒരു ആചാരം പോലെ.
ജനങ്ങൾക്ക് ഒപ്പമായിരുന്നു കരുണാനിധി. കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യമാക്കിയതും സത്രീകൾക്കും കുടുംബസ്വത്തിൽ അവകാശം നൽകിയതും കുടിൽ ഇല്ലാത്ത തമിഴ്നാട് എന്ന പദ്ധതി നടപ്പാക്കിയതും അദേഹത്തിൻറ ഭരണ നേട്ടമാണ്. മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം, ജാതിയും മതവും ഇല്ലാതെ എല്ലാവരും ഒന്നിച്ച് താമസിക്കുന്ന സമത്വഗ്രാമം പദ്ധതി തുടങ്ങി എത്രയോ പദ്ധതികൾ.
മുഖ്യമന്ത്രിയായിരിക്കെ അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ചതിന് ഭരണം നഷ്ടപ്പെടുക മാത്രമല്ല, ജയിലിലും പോകേണ്ടി വന്നു. പിന്നിട് വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂട്ടു പിടിച്ച് എം.ജി.ആർ അധികാരം പിടിച്ചു. അന്ന് നഷ്ടപ്പെട്ട ഭരണമാണ് 13 വർഷത്തിന് ശേഷം 1989ൽ തിരിച്ച് പിടിച്ചത്. എന്നും പോരാളിയായിരുന്നു കരുണാനിധി. 1983ൽ എം.എൽ.എ സ്ഥാനം രാജിവെച്ചാണ് ശ്രിലങ്കൻ തമിഴ് പ്രശ്നത്തിലെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചത്. നേതാക്കളോടുള്ള ആരധാനയിൽ കരുണാനിധിയും പിന്നിലായിരുന്നില്ല. ആദ്യമായി പ്രസംഗത്തിലുടെ തന്നെ ആകർഷിച്ച പട്ടുക്കോട്ട അഴഗിരിയുടെ ഒാർമ്മക്കായി ഒരു മകന് ആ പേരിട്ടു. ജോസഫ് സ്റ്റാലിൻ മരിച്ചതിന് അടുത്ത ദിവസം പിറന്ന മകന് സ്റ്റാലിെനന്ന പേരും നൽകി.

01 August 2018

മുല്ലപ്പെരിയാർ നിറഞ്ഞ് കവിയാത്തിടത്തോളം ഇടുക്കിയിലെ ജലനിരപ്പിൽ ആശങ്ക വേണ്ട

സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കിയിൽ ജൂലൈ ഒന്നിന്  2351 അടിയായിരുന്ന ജലനിരപ്പ് ജൂലൈ എട്ട് മുതലാണ് ഉയർന്ന് തുടങ്ങിയത്. മഴ ശക്തമായാൽ കുടുതൽ വെള്ളം തുറന്ന് വിടുന്നതിലൂടെയുണ്ടാകുന്ന നാശനഷ്ടം ഒഴിവാക്കാനാണ് കുറഞ്ഞ അളവിൽ വെള്ളം തുറന്ന്വിടാനുള്ള തിരുമാനമെന്ന് വേണം കരുതാൻ. ഇതിനർഥം ഇടുക്കി  ഡാമിലെ വെള്ളം അപ്പാടെ തുറന്ന് വിടുമെന്നല്ലെന്ന്  മനസിലാക്കണം. ഇതേസമയം, മുല്ലപ്പെരിയാറിൽ നിന്നും കുടുതൽ വെള്ളം തമിഴ്നാട് കൊണ്ട് പോകുന്നുവെന്നത് ഏറെ ആശ്വാസകരവുമാണ്.
അത്യപൂർവമായാണ് മൺസുൺ കാലയളവിൽ ഇടുക്കി നിറയുന്നത് എന്നതാണ് ജലനിരപ്പ് നിയന്ത്രിക്കാനുള്ള തീരമാനത്തിന് പിന്നിൽ.  2403അടിയാണ് പൂർണ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 2408.5 അടിയും. ഡാം നിറഞ്ഞ് കിടക്കുമ്പാൾ പ്രളയമുണ്ടായാൽ ആ വെള്ളം  ഉൾക്കൊള്ളാനാണ് ഇത്. 2403 അടിക്ക് മുകളിൽ 5.748 ടി.എം.സി അടി(ആയിരം ദശലക്ഷം ഘനയടി) വെള്ളം സംഭരിക്കാൻ കഴിയുമെങ്കിലും  അത്തരമൊരു റിസ്ക് ഏെറ്റടുക്കാൻ ആരും മുതിരില്ലല്ലോ. പ്രത്യേകിച്ച് ഇടുക്കി നിറഞ്ഞിട്ടുള്ളത് വടക്ക്കിഴക്കൻ മൺസുൺ കാലയളവിൽ  മുല്ലപ്പെരിയാറിൽ നിന്നുള്ള അധികജലം ഒഴുകിയെത്തിയാണ് എന്നിരിക്കെ.  ഇേപ്പാഴാകെട്ട നിരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. മുകളിേലക്ക് എത്തുേമ്പാൾ വൃഷ്ടി  പ്രദേശത്തിൻറ വിസൃതി കുടുമെന്നതിനാൽ ജലനിരപ്പ് ഉയരാൻ കൂടുതൽ വെള്ളം ഒഴുകിയെത്തണം.
ഇതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞ് വരികയാണ്. 135.65 അടിയായിരുന്നു ചൊവ്വാഴ്ചത്തെ ജലനിരപ്പ്. ബുധനാഴ്ച വീണ്ടും കുറഞ്ഞു. കേരളത്തിൻറ ആവശ്യപ്രകാരം മുല്ലപ്പെരിയാർ കവിഞ്ഞൊഴുകി െവള്ളം ഇടുക്കിയിലെത്താനുള്ള സാധ്യത  ഇല്ലാതാക്കുകയാണ് തമിഴ്നാട്.
മുമ്പ് ഇടുക്കി തുറന്ന് വിട്ട 1981ലും 1992ലും    വടക്ക് കിഴക്കൻ മൺസുണിൽ മുല്ലപ്പെരിയാറിൽ നിന്നുള്ള നീരൊഴുക്ക് ശക് തമായപ്പോഴായിരുന്നു. ആദ്യം 2,402.17 അടിയിലും രണ്ടാമത്  2,401.44അടിയിലും തുറന്നു. എന്നാൽ, 2013 സെപ്തംബറിൽ 2,401.68  അടിവരെ ജലനിരപ്പ് എത്തിയെങ്കിലും ഷട്ടറുകൾ ഉയർത്താതെ അധിക വൈദ്യുതി ഉൽപാദനത്തിലൂടെ നിയന്ത്രിച്ചു. എന്നാൽ, മഴ  തുടരുന്നതും ആനയിറങ്കൽ ഒഴികെയുള്ള ഇടുക്കി ജില്ലയിലെയും  ഇടമലയാർ ഡാമും ഏതാണ്ട് നിറഞ്ഞ് കിടക്കുന്നതുമാണ് ഇടുക്കി  തുറന്ന് വിട്ട് ജലനിരപ്പ് നിയന്ത്രിക്കാനുള്ള തീരുമാനം. മുതിരപ്പുഴയാർ നദിതടത്തിലെ ചെറിയ അണക്കെട്ടുകൾ തുറന്നാൽ ആ വെള്ളം എത്തുന്നതും പെരിയാറിലേക്കാണ്. ഇടമലയാർ തുറന്നാലും വെള്ളം പെരിയാറിലേക്ക് എത്തും. അപ്പോൾ മുൻകരുതൽ നല്ലതാണ്. അതല്ലാതെ ഭീതിയുടെയോ ആശങ്കയുടെയോ കാര്യമില്ല. മഴ ശക്തിപ്പെട്ടാൽ നേരിടാനുള്ള ഒരുക്കം മാത്രമാണിത്.
ഇടുക്കി പദ്ധതി തയ്യാറാക്കുേമ്പാൾ തന്നെ പ്രളയവും ഡാം തുറന്ന് വിടലുമൊക്കെ മുന്നിൽ കണ്ടിട്ടുണ്ട്. ചെറുതോണി തുറന്നാൽ വെള്ളം ഒഴുകേണ്ട ചെറുതോണിയാറിലും ചെറുതോണി ടൗണിലും പെരിയാറിലും കയ്യേറ്റം അനുവദിക്കരുതെന്ന് അന്നേ വൈദ്യുതി ബോർഡ് നിർദേശിച്ചിരുന്നു. എന്നാൽ, ചെറുതോണി പട്ടണമായി വികസിച്ചു. വൈദ്യുതി ബോർഡിൻറ എതിർപ്പ് നിലനിൽക്കെ തന്നെ. ഏതെങ്കിലും ഡാമിന് അടിയിൽ ടൗൺഷിപ്പ് നിർമ്മിക്കാൻ ആരെങ്കിലും അനുമതി നൽകുമോയെന്ന് മാത്രം ആലോചിക്കുക. ചെറുതോണി ഒഴികെ ഒരിടത്തും ഉണ്ടാകില്ലെന്നാണ് വിശ്വാസം. ചെറുതോണി ഒരിക്കലും തുറക്കില്ലെന്ന ധൈര്യമായിരിക്കാം കയ്യേറ്റത്തിന് കാരണം. എന്നാൽ, വൈദ്യുതി ബോർഡ് അവരുെട കോളനികൾ സ്ഥാപിച്ചത് മലമുകളിലെ വാഴത്തോപ്പിലാണ് ജില്ല ആസ്ഥാനവും ക്വാർേട്ടഴ്സുകളും നിർമ്മിച്ചത് മറ്റൊരു മലയായ പൈനാവിലും കുയിലിമലയിലും.