Pages

19 October 2017

കുറിഞ്ഞിക്കാലത്തെ കൂട്ടായ്മ



ഒാരോ കുറിഞ്ഞിക്കാലം കഴിയുേമ്പാഴും ഒരു വ്യാഴവട്ടത്തേക്കുള്ള ഓർമ്മകൾ ബാക്കി വെച്ച്  അടുത്ത കുറിഞ്ഞിക്കാലത്ത് വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന ഒരു സംഘമുണ്ട്. എവിടെയെങ്കിലും വ്യാപകമായി കുറിഞ്ഞി  പൂത്താൽ മാത്രം ഒത്ത് കൂടുകയും അതു കഴിഞ്ഞാൽ സ്വന്തം ജോലികളിൽ മുഴുകുകയും ചെയ്യുന്ന സേവ് കുറിഞ്ഞി കൂട്ടായ്മ. കേരളത്തിെൻറ വിവിധ ജില്ലകളിൽ നിന്നുള്ളവർക്ക് പുറമെ മാഹിയിലെ ഏതാനം പേരും അടങ്ങുന്നതാണ് ഇൗ കുറിഞ്ഞിക്കൂട്ടായ്മ.  മൂന്നാർ മലനിരകളിലോ തമിഴ്നാടിലെ പഴനിമലകളിലോ നീലകുറിഞ്ഞി പൂവിട്ടാൽ  കുറിഞ്ഞിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കൊഡൈക്കനാലിൽ നിന്നും കുറിഞ്ഞിമല സങ്കേതത്തിലൂടെ മൂന്നാറിലേക്ക് കുറിഞ്ഞി യാത്ര സംഘടിപ്പിക്കുന്നത് ഈ കുറിഞ്ഞി കൂട്ടായ്മയാണ്.
അടുത്ത വർഷം കുറിഞ്ഞി പൂക്കുന്നതോടെ ഇൗ സംഘം വീണ്ടും ഒത്ത് ചേരും. അതിന് മുമ്പായി ഒരുപക്ഷെ, കുറിഞ്ഞി യാത്ര ഉണ്ടായേക്കാം. കാരണം ഇതാദ്യമായി കുറിഞ്ഞയെ അന്തർദേശിയ തലത്തിൽ  മാർക്കറ്റ് ചെ യ്യാനുള്ള ശ്രമമാണ് ടൂറിസം വകുപ്പ് നടത്തുന്നത്. അതിനാൽ, സംരക്ഷണ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിക്കേണ്ടി വരും. ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തണം.
1989ലാണ് കുറിഞ്ഞിയാത്രയുടെ തുടക്കം. 1990ലെ കുറിഞ്ഞിപൂക്കാലത്തിന് മുന്നോടിയായാണ് കുറിഞ്ഞി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യാത്ര നടത്തിയത്. കുറിഞ്ഞി യാത്രയുടെ വിവരമറിഞ്ഞ് മാഹിയിൽ നിന്നടക്കമുള്ള 40ഓളം പേരാണ് 1989 സെപ്തംബറിൽ കൊഡൈക്കനാലിൽ എത്തിയത്. അവരിൽ ദമ്പതികളുണ്ടായിരുന്നു. വിദ്യാർഥികളും മാധ്യമ പ്രവർത്തകരും തുടങ്ങി  പരിസ്ഥിതി പ്രവർത്തകർ വരെ ഉണ്ടായിരുന്നു. കഞ്ചാവൂർ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കുറിഞ്ഞിമല സങ്കേതവും താണ്ടി മൂന്നാം നാളാണ് യാത്ര മൂന്നാറിൽ സമാപിച്ചത്. യാത്രക്കൊടുവിൽ സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിലും രൂപം കൊണ്ടു.
2014ൽ  മൂന്നാർ മേഖലയിൽ കുറിഞ്ഞി പൂക്കൾ നീലിമ പകർന്നപ്പോൾ തന്നെയയാണ് യാത്രയുടെ രജത ജൂബിലിയും കടന്ന് വന്നത്. ജൂബിലി ആഘോഷിച്ചത് മൂന്നാറിലെ കുറിഞ്ഞി മലയിലായിരുന്നു. ഒക്ടോബർ രണ്ടിന് കൊടൈക്കനാൽ ബോട്ടു ക്ലബ്ബിന് സമീപത്ത് നിന്നും രജതജൂബിലി കുറിഞ്ഞി യാത്ര ആരംഭിച്ച് പിറ്റേന്ന് മൂന്നാറിൽ സമാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ജയലളിതയുടെ ജയിൽ വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് തമിഴ്നാടിലെ പരിപാടി ഉപേക്ഷിച്ചു. ഒക്ടോബർ മൂന്നിന് രാവിലെ മൂന്നാറിലാണ് സംഘാംഗങ്ങൾ ഒത്തു ചേർന്നത്.
2006ലെ അവസാന കുറിഞ്ഞിപൂക്കാലത്തിന് ശേഷം നേരിൽ കാണുന്നവരായിരുന്നു പലരും. 25വർഷത്തിന് ശേഷം വീണ്ടും കുറിഞ്ഞി യാത്രക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിലർ കുടുംബസമേതമാണ് യാത്രക്ക് എത്തിയത്.
 ബാങ്കുദ്യോഗസ്ഥനായിരുന്ന ജി.രാജ്കുമാറിൽ  കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സേവ് കുറഞ്ഞി കാമ്പയിൽ കൗൺസിലിൻറ നിരന്തര ഇടപ്പെടലാണ് കുറിഞ്ഞിമല സങ്കേതവും കുറിഞ്ഞി തപാൽ സ്റ്റാമ്പമൊക്കെ. 2006ലെ കുറിഞ്ഞി പൂക്കാലത്താണ് മൂന്നാറിനടുത്തെ കൊട്ടക്കൊമ്പൂർ, വട്ടവട വില്ലേജുകളിലെ 3200 ഹെക്ടർ പ്രദേശം കുറിഞ്ഞിമല സങ്കേതമായി പ്രഖ്യാപിച്ചത്. വംശനാശ ഭീഷണി നേരിടുന്ന സസ്യത്തിന് വേണ്ടി പ്രഖ്യാപിക്കുന്ന ആദ്യ സങ്കേതമാണിത്. സസ്യത്തിന് വേണ്ടിയുള്ള രാജ്യത്തെ മൂന്നാമത്തെ സേങ്കതവും. 2006ൽ തന്നെയാണ് തപാൽ വകുപ്പ് കുറിഞ്ഞി സ്റ്റാമ്പ് പുറത്തിറക്കിയതും. ഇൗ സംഘത്തിൽപ്പെട്ട പി.ശ്രീകുമാറാണ് കുറിഞ്ഞി ഡോക്യമെൻററി പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിൽ എവിടെയൊക്കെ കുറിഞ്ഞിയുണ്ടോ അതിൻറ വിവരങ്ങളുണ്ട്.
കഴിഞ്ഞ തവണ കുറിഞ്ഞി പൂത്ത മൂന്നാർ മലനിരകളിൽ ഇനിയും നീലകടൽ വിരിയാൻ 2026വരെ കാത്തിരിക്കണമെങ്കിലും 2006ൽ നീലകുറിഞ്ഞിപൂത്ത ഇരവികുളം ദേശിയ ഉദ്യാനത്തിലും കുറിഞ്ഞിമല സങ്കേതത്തിലും തമിഴ്നാടിലെ പഴനിമലയിലും അടുത്ത വർഷം കുറിഞ്ഞിപൂക്കും.
പ്രത്യേകിച്ച് വാസനയൊന്നുമില്ലാത്ത നീലകുറിഞ്ഞിപൂക്കൾക്ക് പുഷ്പ വിപണിയിലും മൂല്യമില്ല. എന്നാൽ, ഓരോ കുറിഞ്ഞിപൂക്കാലവും വിനോദ സഞ്ചാര മേഖലക്ക് കോടികളുടെ വരുമാനമാണ് നേടികൊടുക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ലക്ഷകണക്കിന് സഞ്ചാരികൾ കുറിഞ്ഞി കാണാൻ എത്തുന്നു. സമുദ്ര നിരപ്പിൽ നിന്നും 1300 മുതൽ 2400 വരെ മീറ്റർ ഉയരത്തിലുള്ള പുൽമേടുകളിലാണ് കുറിഞ്ഞി വളരുന്നത് എന്നറിയാവുന്നവർ തന്നെ കൗതുകത്തിെൻറ പേരിലാണെങ്കിലും കുറിഞ്ഞിയുമായി സ്ഥലം വിടുന്നു. കുറിഞ്ഞിയുടെ വംശനാശത്തിന് വഴിയൊരുക്കുകയാണ് ഇവരും എന്നവർ മനസിലാക്കണം. നീലകുറിഞ്ഞിയിലൂടെ പ്രശസ്തി നേടിയ  നീലഗിരിയിൽ കുറിഞ്ഞി ഇല്ലാതായി. അട്ടപ്പാടിയിൽ അങ്ങിങ്ങ് മാത്രമാണ് കുറിഞ്ഞി. കൊഡൈക്കനാലിൽ വാറ്റിൽ പ്ലാെൻറഷനാണ് വില്ലനായത്. ഇനിയും ഏറ്റവും കൂടുതൽ നീലകുറിഞ്ഞി അവശേഷിക്കുന്നത് മൂന്നാർ മേഖലയിലാണ്.


No comments:

Post a Comment