Pages

15 April 2017

മൂന്നാർ കൈയേറ്റവും സി.പി.എം-സി.പി.െഎ തർക്കവും



http://www.madhyamam.com/opinion/open-forum/munnar-land-encroachment-and-cpm-cpi-dispute/2017/apr/15/257506

എന്ത് കൊണ്ടാണ് മുന്നാറിലെ ഭൂമി പ്രശ്നത്തിൽ സി.പി.എമ്മും സി.പി.ഐയും രണ്ടു തട്ടിൽ. സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ എത്തുമ്പോഴൊക്കെ മൂന്നാറിലെ സി.പി.എം–സി.പി.ഐ തർക്കം വാർത്തകളിൽ സ്ഥാനം പിടിക്കാറുണ്ട്. 1980ൽ അന്ന് മുന്നാർ പഞ്ചായത്തിെൻറ ഭാഗമായിരുന്ന മാങ്കുളത്തെ മിച്ചഭൂമി വിതരണം സംബന്ധിച്ചായിരുന്നു തർക്കമെങ്കിൽ 2007ൽ ഇടതു മുന്നണി ഭരണത്തിൻ കീഴിൽ തന്നെ മൂന്നാറിലെ സി.പി.ഐ ഒാഫീസിെൻറ നേർക്ക് ജെ.സി.ബി എത്തിയതോടെ തർക്കം പുതിയ തലത്തിലെത്തി. യഥാർഥത്തിൽ 1964ൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് മുതൽ തോട്ടം മേഖലയിൽ ഇരു പാർട്ടികളുമായി നിലനിൽക്കുന്ന പോരാട്ടത്തിൻറ പുതിയ മുഖമാണ് മുന്നണിക്കകത്ത് നിന്നും ഉയരുന്ന ഭൂമി വിവാദം.
മൂന്നാർ മേഖലയിൽ ചെങ്കൊടി സംഘമെന്നാൽ എ.ഐ.ടി.യു.സിയും സി.പി.ഐയുമാണ്.  തോട്ടം തൊഴിലാളികൾക്കിടയിൽ എ.ഐ.ടി.യു.സി അറിയപ്പെടുന്നതും അങ്ങനെതന്നെ. തോട്ടം മേഖലയായ മൂന്നാർ, ദേവികുളം, ചിന്നക്കനാൽ തുടങ്ങിയ പഞ്ചായത്തുകളിലെ വലിയ പാർട്ടി സി.പി.ഐ തന്നെയെന്ന് സമ്മതിക്കാതെ തരമില്ല. ഒരു പക്ഷെ, സി.പി.ഐക്ക് ഏറ്റവും കുടുതൽ സ്വാധീനമുള്ള മേഖലയാണിവിടം. അതാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നത്. എന്നാൽ, മന്ത്രി എം.എം.മണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിലുടെ സി.പി.എം. വളരുന്നത് തങ്ങൾക്ക് ഭീഷണിയാകുമെന്ന് സി.പി.ഐയും ഭയക്കുന്നു. ജാതിയും മതവും ഭാഷയുമൊക്കെ മൂന്നാർ രാഷ്ട്രിയത്തിലെ ഘടകമാണെന്ന് തിരിച്ചറിവിലാണ് ഇരു പാർട്ടികളും. 1980ൽ സംസ്ഥാന തലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപവൽക്കരിക്കും വരെ രണ്ടു മുന്നണിയിലായിരുന്ന സി.പി.ഐയും സി.പി.എമ്മും പരസ്പരം അടിച്ചും ആയുധമേന്തിയുമാണ് മുന്നേറിയത്. തോട്ടം തൊഴിലാളികൾക്കിടയിൽ ആധിപത്യം ഉറപ്പിക്കാനുള്ളതായിരുന്നു പോരാട്ടം. ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലവിൽ വന്നത് മുതൽ മൂന്നാർ ഉൾപ്പെടുന്ന ദേവികുളം നിയോജകമണ്ഡലം സി.പി.എമ്മിനാണ്. ഇരു പാർട്ടികളും ഒരു മുന്നണിയിലാണെങ്കിലും മോരും മുതിരയും പോലെ. പരസ്പരം വിശ്വാസകുറവ് പോലെ.
കുട്ടിയാവർവാലിൽ 2006ലെ ഇടതുപക്ഷ സർക്കാർ നാലായിരത്തോളം പേർക്ക് ഭുമി നൽകിയിരുന്നു. ഇവരിൽ ഏറെയും തോട്ടം തൊഴിലാളികൾ. എല്ലാവർക്കും പട്ടയം നൽകിയെങ്കിലും ഭുമി അളന്ന് തിരിച്ച് നൽകിയില്ല. അന്തോണിയാർ കോളനിയിലും കുറച്ച് പേർക്ക് ഭൂമി നൽകാൻ സ്ഥലം കണ്ടെത്തി. ഇതിപ്പോൾ കയ്യേറ്റക്കാരുടെ പക്കൽ. ദേവികുളത്ത് കച്ചേരിസെറ്റിൽമെൻ്റിൽ നാല്  സെൻറ് വീതം ഭവനരഹിതർക്ക് നൽകാൻ കണ്ടെത്തിയ ഭൂമിയിലും കയ്യേറ്റമുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് റവന്യു വകുപ്പിനോട് സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സി.പി.ഐയുടെ െക്രഡിറ്റാകുമോയെന്ന ആശങ്ക സി.പി.എമ്മിന് ഇല്ലാതില്ല. സി.പി.ഐക്ക് ഇഷ്ടമില്ലാത്ത കയ്യേറ്റങ്ങൾ ഒഴിപ്പിക്കപ്പെടുമോയെന്നും മറ്റുള്ളവർ ഭയക്കുന്നു.
സി.ഐ.ടി.യു നേതൃത്വത്തിലുള്ള ദേവികുളം എസ്റ്റേറ്റ് യൂണിയന് 2006ൽ കണ്ണൻ ദേവൻ കമ്പനിയിൽ അംഗീകാരം ലഭിക്കുന്നത് വരെ, അംഗീകാരം എന്ന ആവശ്യം ഉയർത്തിയായിരുന്നു തർക്കം. മൂന്നാമതൊരു യുണിയന് അംഗീകാരം നൽകുന്നതിനെ എ.ഐ.ടി.യു.സി.യും ഐ.എൻ.ടി.യു.സി.യും ഒരുപോലെ എതിർത്തതാണ് തർക്കത്തിൻറ അടിസ്ഥാന കാരണം. പല തവണ റഫറണ്ടം നടന്നുവെങ്കിലും 2006ലാണ് സി.ഐ.ടി.യു യൂണിയനും അംഗീകാരമായത്. അന്നു മുതൽ പോരാട്ടം ആധിപത്യത്തിന് വേണ്ടിയായി. എങ്കിലും ഐ.ഐ.ടി.യു.സി യൂണിയൻറ ചങ്ങാത്തം ഐ.എൻ.ടി.യു.സി യൂണിയനോടാണ്. പൊമ്പളൈ ഒരുമൈ നേതൃത്വത്തിൽ മൂന്നാറിൽ സമരം നടക്കുമ്പോൾ അതേ ആവശ്യം ഉന്നയിച്ച് സി.പി.എമ്മിലെ എസ്.രാജേന്ദ്രൻ എം.എൽ.എ നിരാഹാരം കിടന്നതും മറ്റു യൂണിയനുകൾക്ക് ഇഷ്പ്പെട്ടിരുന്നില്ല.
എല്ലാ കാലത്തും റവന്യൂ വകുപ്പ് സി.പി.ഐ കൈകാര്യം ചെയ്യുന്നതിനാൽ അവരെ അടിക്കാനുള്ള വടിയായി ഭൂമി പ്രശ്നം മാറിയെന്ന് വേണം കരുതാൻ. 1971ലെ കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം മിച്ചഭൂമിയായി സർക്കാരിൽ നിക്ഷിപ്തമാക്കിയ മാങ്കുളത്തെ 5189 ഏക്കർ ഭൂമി ഭൂരഹിതർക്ക് പതിച്ച് നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു 1980ലെ വിവാദം. അന്ന് ഭരണത്തിന് നേതൃത്വം നൽകിയ സി.പി.എമ്മും രണ്ടാം  കക്ഷിയായ കോൺഗ്രസ്–യുവും റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത സി.പി.ഐക്ക് എതിരെ രംഗത്തുണ്ടായിരുന്നു. 1980ൽ 524 പേർക്ക് പട്ടയം നൽകി.1016 ഗുണഭോക്താക്കളുടെ പട്ടിക 1998ൽ പ്രസിദ്ധികരിച്ചുവെങ്കിലും ഭൂമി വിതരണം ഇനിയും ആയിട്ടില്ല.എന്നാൽ, മാങ്കളം കാർഷിക മേഖലയായതിനാൽ അവിടെ ഭൂമിയുടെ പേരിലുള്ള രാഷ്ട്രിയ മൽസരമില്ല. മൂന്നാർ അങ്ങനെയല്ല, തോട്ടം തൊഴിലാളികളുടെ പിന്തുണ നേടണം. മറുഭാഗത്ത് ടൂറിസവും റിസോർട്ടും സമ്പത്തിന് കാരണമാകുമെന്നുവെന്നതിനാൽ രാഷ്ട്രിയ കക്ഷികൾക്കും താൽപര്യം കൂടുന്നു.
1996ലെ ഇടതുപക്ഷ സർക്കാരാണ് മൂന്നാർ മേഖലയിൽ പട്ടയം നൽകാൻ തീരുമാനിച്ചത്. അപ്പോഴും സി.പി.ഐക്കായിരുന്നു റവന്യൂ വകുപ്പ്. സി.പി.എമ്മും സി.പി.ഐയും അവരുടെ മൂന്നാർ ആഫീസുകൾക്കും പട്ടയം വാങ്ങിയതും 1999ലാണ്. നേതാക്കൾ കൈവശപ്പെടുത്തിയ ഭൂമിക്കും പട്ടയം വാങ്ങി. സി.പി.എം നേതാക്കളായിരുന്നു ഇക്കാര്യത്തിൽ മുന്നിൽ. സി.പി.ഐ, ഐ.എൻ.ടി.യു.സി നേതാക്കൾക്ക് തോട്ടം മാനേജ്മെൻറ് വീട് നൽകിയിരുന്നതിനാൽ അന്നവർ സർക്കാർ ഭൂമിയിൽ താൽപര്യം കാട്ടിയില്ല. 2006ൽ വി.എസ്.അച്യൂതാനന്ദൻറ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വരുന്നത് വരെ മൂന്നാർ മേഖലയിൽ ഭൂമി കയ്യേറ്റവും കയ്യേറിയ ഭൂമിക്ക് പട്ടയം നൽകലും പോക്ക് വരവ് ചെയ്യലും റിസോർട്ട് നിർമ്മാണവുമൊക്ക തടസമില്ലാതെ പോയി. ഇതിനിടെ വ്യാജ പട്ടയങ്ങൾ സംബന്ധിച്ച് വാർത്തകൾ വരികയും അന്വേഷണ കമ്മീഷനുകൾ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ, കാര്യമായ ഒഴിപ്പിക്കൽ നടന്നിരുന്നില്ല.
2007ൽ വി.എസിൻറ ദൗത്യസംഘം ജെ.സി.ബിയുമായി മലകയറിയതോടെയാണ് മൂന്നാർ ഭൂമി കയ്യേറ്റം വാർത്തകളിലെത്തുന്നത്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും വ്യാജ പട്ടയ ഭൂമിയിലെ റിസോർട്ടുകൾ പൊളിച്ച് നീക്കിയും വി.എസിെൻറ പൂച്ചകൾ മുന്നേറിയപ്പോൾ സാംസ്കാരിക കേരളം ഒപ്പം നിന്നു. സി.പി.ഐ കൈകാര്യം ചെയ്തിരുന്ന റവന്യൂ വകുപ്പിനെ കാഴ്ചക്കാരാക്കിയായിരുന്നു വി.എസിൻറ മുന്നേറ്റം. റവന്യൂ വകുപ്പുമായി ആലോചിക്കാതെയുള്ള കുടിയൊഴിപ്പിക്കലുമായി സഹകരിക്കാതെ ചില മുതിർന്ന റവന്യു ഉദ്യോഗസ്ഥർ അവധിയിൽ പോകുകയും ചെയ്തു.
എന്നാൽ, ദൗത്യ സംഘത്തിൻറ സംഘത്തിൻറ  ജെ.സി.ബി സി.പി.ഐ ഓഫീസിലേക്ക് നീങ്ങിയതോടെയാണ് കയ്യേറ്റത്തിൻറ പേരിലുള്ള സി.പി.എം–സി.പി.ഐ തർക്കം സംസ്ഥാന തലത്തിലെത്തുന്നത്. കണ്ണൻ ദേവൻ കമ്പനിയിൽ നിന്ന് വാങ്ങിയ കെട്ടിടത്തിന് 1999ലായിരുന്നു പി.കെ.വാസുദേവൻ നായരുടെ പേരിൽ പട്ടയം വാങ്ങിയത്. ദേശിയപാതയിലേക്ക് നീണ്ട ഈ കെട്ടിടത്തിൻറ പൂമുഖം പൊളിച്ച് നീക്കാനാണ് ജെ.സി.ബി എത്തിയത്. ഇത് വലിയ വിവാദമായി. അതോടെ ദൗത്യം അവസാനിപ്പിച്ച് പൂച്ചകൾ മലയിറങ്ങി. പക്ഷെ, അതിൻറ പേരിൽ ആരംഭിച്ച വിവാദം ഇപ്പോഴും തുടരുന്നു. പാർട്ടി ആഫിസിൻറ മുകൾ നിലകൾ ലോഡ്ജാണെന്ന ആരോപണം ഉയർന്നു. സി.പി.ഐ ഭൂമി കയ്യേറി പി.കെ.വിയുടെ പേരിൽ പട്ടയം വാങ്ങിയെന്നും ആക്ഷേപം ഉയർന്നു. സി.പി.എം ആഫീസും ചൂണ്ടിക്കാട്ടിയാണ് ആരോപണങ്ങളെ സി.പി.ഐ പ്രതിരോധിച്ചത്. സി.പി.എം ആഫീസിൻറ മുകൾ ഭാഗവും സ്വകാര്യ വ്യക്തിക്ക് റിസോർട്ടിനായി നൽകിയിരിക്കുകയാണ്. ഗസ്റ്റ് ഹൗസിന് മുന്നിലെ സി.പി.എം പാർട്ടി ഗ്രാമം വി.എസും ദൗത്യ സംഘവും കണ്ടില്ലെന്നായിരുന്നു ആരോപണം. സി.പി.എം സഹയാത്രികരായ ചില റിസോർട്ട് ഉടമകളുടെ കയ്യേറ്റവും ഇതിനിടെ പുറത്തു വന്നു. ദൗത്യസംഘത്തിനും മുഖ്യമന്ത്രി വി.എസിനും എതിരെ അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന മന്ത്രി എം.എം.മണി പരസ്യമായി രംഗത്ത് വന്നതും സി.പി.എം ഓഫിസിന് സമീപത്തെ കയ്യേറ്റം പൊളിക്കാൻ വന്ന ദൗത്യസംഘത്തെ സി.പി.എം നേരിട്ടതും അക്കാലത്തായിരുന്നു.
ഇതേസമയത്ത് തന്നെയാണ് 1971ലെ നിയമപ്രകാരം ഏറ്റെടുത്ത ഭൂമി വനം വകുപ്പിന് കൈമാറനുള്ള ശ്രമം സി.പി.ഐക്കരായ റവന്യൂ–വനം മന്ത്രിമാരായ കെ.പി.രാജേന്ദ്രനും ബിനോയ് വിശ്വവും ആരംഭിച്ചത്. 17022 ഏക്കർ ഭൂമിയാണ് കെ.ഡി.എച്ച് വില്ലേജിൽ വനം വകുപ്പിന് സംരക്ഷിത വനമാക്കാൻ കൈമാറിയത്. ഇതിന് സി.പി.എം അനുകുലമായിരുന്നില്ലെന്നാണ് പറയുന്നത്. റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ മുന്നോട്ട് വെച്ച നവീന മൂന്നാർ എന്ന ആശയവും മറ്റൊരു തർക്കത്തിന് കാരണമായി. മൂന്നാർ ടൗണിലെ വ്യാപാരികൾ തുടങ്ങി വസിക്കുന്ന വീടുകളും മാർക്കറ്റും കടകളും അടക്കമുള്ള 1073.5 ഏക്കർ കമ്പനിയിൽ നിന്നും ഏറ്റെടുത്ത് നൽകാനും അനധികൃത റിസോർട്ടുകളിൽ നിന്നും പിഴയടക്കം ഈടാക്കി നവീന മൂന്നാർ നിർമ്മിക്കാനുമായിരുന്നു ലക്ഷ്യം. ഇതിനായി ഓർഡിനൻസ് തയ്യാറായെങ്കിലും നിയമപ്രശ്നമുണ്ടെന്ന മുഖ്യമന്ത്രി വി.എസിൻറ അഭിപ്രായത്തോടെ കോൾഡ് സ്റ്റോറേജിലായി. നവീന മൂന്നാർ എന്ന ആശയം നടപ്പാകുന്നതിലൂടെ ടൗണിൽ ജീവിക്കുന്ന ഭവന രഹിതർ, കമ്പനിയുടെ വീടുകളിലും  കടകളിലും കഴിയുന്നവർ എന്നിവരുടെ പിന്തുണ സി.പി.ഐക്കാകുമെന്നും അനധികൃത റിസോർട്ടുകൾക്ക് നിയമസാധുത നൽകുകയും ഏറ്റെടുക്കുന്ന ഭൂമിയിൽ ബാക്കി റിസോർട്ടുകൾക്ക് നൽകുന്നതിലും റവന്യൂ വകുപ്പിന് മേൽക്കോയ്മ ലഭിക്കുമെന്ന സി.പി.എം ഭയം മൂലം ഓർഡിനൻസിനെ അട്ടിമറിച്ചുവെന്നാണ് സി.പി.ഐ ആരോപിക്കുന്നത്.
ഇപ്പോൾ ഇടതു മുന്നണി സർക്കാർ വന്നതോടെ പഴയ സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നു. മൂന്നാർ ടൗണിൽ വൻകിട കയ്യേറ്റങ്ങൾ ഇല്ലെങ്കിലും സമിപ പഞ്ചായത്തുകളിൽ കയ്യേറ്റമുണ്ട്. ചിന്നക്കനാൽ, വട്ടവട,ദേവികുളം പഞ്ചായത്തുളകിലെ കയ്യേറ്റങ്ങൾക്ക് പിന്നിൽ സി.പി.എം ആണെന്ന ആരോപണമാണ് സി.പി.ഐ ഉന്നയിക്കുന്നത്. മൂന്നാറിൽ മാത്രം ആയിരകണക്കിന് ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്.
1877 ജൂലൈ 11ന് ജോൺ ഡാനിയൽ മൺേട്രാ എന്ന സായ്പ് പൂഞ്ഞാർ രാജാവിൽ നിന്നും കണ്ണൻ ദേവൻ കുന്നുകൾ പാട്ടത്തിന് എടുക്കുന്നതോടെയാണ് ഇപ്പോഴത്തെ മൂന്നാറിെൻറ ചരിത്രം ആരംഭിക്കുന്നത്. പിന്നിട് പലരിലൂടെയായി കണ്ണൻ ദേവൻ കമ്പനിയിലും തുടർന്ന് ടാറ്റാ കമ്പനിയിലും ഭൂമി എത്തിപ്പെട്ടു. 1971ല കണ്ണൻ ദേവൻ (ഭൂമി ഏറ്റെടുക്കൽ) നിയമ പ്രകാരം  കണ്ണൻ ദേവൻ കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയും സർക്കാർ തിരിച്ച് എടുക്കുകയും തേയില കൃഷിക്കും അനുബന്ധാവശ്യങ്ങൾക്കും വേണ്ടി വരുന്ന ഭൂമി തിരിച്ച് പാട്ടത്തിന് നൽകുകയും ചെയ്തു.    കണ്ണൻ ദേവൻ (ഭൂമി ഏറ്റെടുക്കൽ) നിയമം–1971 പ്രകാരം കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയും സർക്കാരിൽ നിക്ഷിപ്തമാക്കി. 137606 ഏക്കറാണ് സർക്കാർ ഏറ്റെടുത്തത്?. 57359.14 ഏക്കർ കമ്പനിക്ക് തിരിച്ച് നൽകി. തേയല കൃഷിക്കായി 23239.06 ഏക്കർ, വിറക ്കൃഷി നടത്താൻ 16898.9 ഏക്കർ, കന്നുകാലി മേയ്ക്കുന്നതിന് 1220.77 ഏക്കർ, കെട്ടിടങ്ങളും റോഡുകളും സ്ഥിതി ചെയ്യുന്ന 2617.69 ഏക്കർ എന്നിങ്ങനെയായിരുന്നു ഇത്. 65 സർവേ നമ്പരുകളിലായി 70522.12 ഏക്കർ സർക്കാരിൽ നിക്ഷിപ്തമാക്കി. ഈ ഭൂമിയുടെ വിനിയോഗം എങ്ങനെയായിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു സമിതിയേയും സർക്കാർ നിയോഗിച്ചു. ഈ സമിതിയുടെ നിർദേശങ്ങളാണ് 1975ൽ സർക്കാർ ഉത്തരവായി പുറത്തിറക്കിയത്. ഇരവികുളം വന്യജീവിസങ്കേതത്തിനും വനവൽക്കരണത്തിനും ഭൂമി നീക്കി വെച്ചു. മാങ്കുളത്ത്  ഭൂരഹിതർക്ക് പതിച്ച് നൽകാൻ 5189 ഏക്കർ, ക്ഷീരവികസനത്തിന് 3824.85 എന്നിങ്ങനെ നീക്കിവെച്ചു. സ്കുൾ, എഫ്.സി.ഐ, കെ.എസ്.ആർ.ടി.സി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്കും ഭൂമി വകയിരുത്തി.
ഭവന പദ്ധതിക്കായി 1956 ഏപ്രിൽ 27ന്  216.58 ഏക്കർ, 1965 ജൂലൈ ഏഴിന് 283 ഏക്കർ എന്നിങ്ങനെ അന്നത്തെ കണ്ണൻ ദേവൻ കമ്പനി നൽകി. 1975ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്നാറിൽ ഭവന രഹിതർക്ക് 162 ഏക്കർ, 10ഉം15 ഉം സൈൻറ് വീതമുള്ള പ്ലോട്ടുകളാക്കി വിലക്ക്  നൽകാൻ 272.21 ഏക്കർ, മൂന്നാർ ടൗണിൽ ഹൗസിംഗ് കോളണി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് കൈമാറാൻ 70.83 ഏക്കർ, താലൂക്കാസ്ഥാനമായ ദേവികുളത്ത് 110.21 ഏക്കർ അങ്ങനെ 1125.25 ഏക്കർ ഭൂമിയാണ് ഇപ്പോഴത്തെ കെ.ഡി.എച്ച് വില്ലേജിൽ മാറ്റി വെച്ചത്. എന്നാൽ 1975ലെ സർക്കാർ ഉത്തരവ് നടപ്പായില്ല. ഭവന രഹിതർക്ക് നൽകേണ്ട ഈ ഭൂമി റിസോർട്ടുകൾ സ്വന്തമാക്കി. ഇപ്പോഴും വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെങ്കിലും അതു തടയുന്നില്ല.

07 April 2017

പരിഹരിക്കപ്പെടണം, മൂന്നാർ പ്രശ്നം


മുന്നാർ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. അതല്ലെങ്കിൽ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരംകുടിയ ആനമുടിയിലും നാളെ റിസോർട്ട് ഉയർന്ന് വരും. വിനോദ സഞ്ചാരികൾക്ക് വേണ്ടി ടെൻറുമായി കാട് കയറുന്ന കച്ചവട കണ്ണുള്ള ചിലർ ആനമുടിയെ വെറുതെ വിടുമെന്ന് ചിന്തിക്കാൻ കഴിയുന്നില്ല. 1975ലെ സർക്കാർ ഉത്തരവ് നടപ്പാക്കുകയാണ് ഇതിന് പരിഹാരം. അന്ന് നിർദേശിക്കപ്പെട്ട ഭൂമി പ്ലോട്ടുകളാക്കി വിൽപന നടത്തണം. ആവശ്യക്കാർ വിലക്ക് വാങ്ങെട്ട. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പതിച്ച് നൽകണം. ഇങ്ങനെ പതിച്ച് കിട്ടുന്ന ഭൂമി മറിച്ച് വിൽക്കാൻ പാടില്ലെന്ന വ്യവസ്ഥ വേണം. ഒരു കാര്യം കുടി. കെ.ഡി.എച്ച് വില്ലേജിൽ ജനിച്ചവർക്കായിരിക്കണം ഭൂമി നൽകേണ്ടത്. ടുറിസത്തിൻറ മറവിൽ മല കയറി വന്ന് തിരിച്ചിറിയൽ കാർഡ് സമ്പാദിച്ചവരെ ഇക്കാര്യത്തിൽ പരഗണിക്കരുത്.
1975ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്നാർ ടൗണിൽ 272.21 ഏക്കറും ദേവികുളത്ത് 110.21 ഏക്കറും ഭവന രഹിതർക്ക് വേണ്ടി നീക്കിവെച്ചിരുന്നു. സ്വന്തമായി വീടില്ലാത്ത മൂന്നാർ നിവാസികൾക്കും 10-15 സെൻറ് വീതം മാർക്കറ്റ് വിലക്ക് നൽകാനും ടൂറിസ്റ്റുകൾക്ക് സൗകര്യമൊരുക്കാനുമാണ് ഭൂമി വിലക്ക് നൽകാൻ നിർദേശിച്ചത്. ഇതിന്പുറമെ മുന്നാറിൽ 70.83 ഏക്കർ ഭവന നിർമ്മാണ ബോർഡിനും നീക്കിവെച്ചു.എന്നാൽ, ഇതൊന്നും പാലക്കപ്പെട്ടില്ല.
മൂന്നാറിലെ അനധികൃത ഭൂമിക്ക്, പിഴയും വിലയും ഇൗടാക്കി നിയമസാധുത നൽകാനാകുമോയെന്ന് പരിശാധിക്കണം.
.1971 കണ്ണൻ ദേവൻ ഭൂമി ഏറ്റെടുക്കൽ നിയമം വരുന്നതിന് മുമ്പായി കമ്പനി ചില സ്വകാര്യ വ്യക്തികൾക്കും മത സ്ഥാപനങ്ങൾക്കും മറ്റും ഭൂമി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സി, എഫ്.സി.െഎ തുടങ്ങിയ സ്ഥാപനങ്ങൾക്കും ഭൂമിനൽകി. 232.30 ഏക്കറാണ് ഇങ്ങനെ നൽകിയത്. 1971ന് ശേഷം 161പേർക്കും ഭൂമി കൈമാറി. എന്നാൽ, ഇതിൻറ നിയമസാധുത അന്നും ഇന്നും തർക്കത്തിലാണ്. കുത്തകപാട്ട വ്യവസ്ഥ പ്രകാരം കമ്പനിക്ക് ലഭിച്ച ഭൂമി അവർ എങ്ങനെ മറിച്ച് വിൽക്കുമെന്നതാണ് തർക്കം.
മൂന്നാറിലെ കയ്യേറ്റങ്ങൾ വർദ്ധിച്ചതോടെയാണ് നവീന മൂന്നാർ എന്ന ആശയം വരുന്നത്.തേയില കമ്പനിയുടെ നിയന്ത്രണത്തിലുള്ള മൂന്നാർ മാർക്കറ്റും ടൗണും അടക്കം 1073.50ഏക്കർ ഭൂമി ടൂറിസം വികസനത്തിനും നവീന മൂന്നാർ നിർമ്മാണത്തിനുമായി ഏറ്റെടുക്കാൻ 2010ൽ ബിൽ തയ്യാറാക്കി.
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും വർദ്ധിച്ച് വരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ബില്ലിൽ ലക്ഷ്യമിട്ടു. അനധികൃത റിസോർട്ടുകൾക്കടക്കം നിയമസാധുത നൽകുന്നതിലൂടെ പിഴയായും  ഭൂമിയുടെ മാർക്കറ്റ് വിലയായും ലഭിക്കുന്ന 200 കോടിയിലേറെ രൂപ നവീന മൂന്നാർ നിർമ്മാണത്തിന് ഉപയോഗിക്കാമെന്നും കണക്ക് കൂട്ടി. എന്നാൽ, നിയമപ്രശ്നമുണ്ടെന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻറ അഭിപ്രായത്തെ തുടർന്ന് ബില്ല് നിയമസഭയിൽ എത്തിയില്ല.
ഇടക്കിടെ മൂന്നാർ കയ്യേറ്റം ചർച്ചയാകുന്നു. ഇതേസമയം മറുഭാഗത്ത് കയ്യേറ്റം തുടരുന്നു. ചിലർക്ക് ഇതൊരു അക്ഷയപാത്രമാണ്. അവർ സാധാരണക്കാരെ മുന്നിൽ നിർത്തി കയ്യേറ്റത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. കയ്യേറ്റമെന്നത് യാഥാർഥ്യമാണ്. കൊച്ചിയെയും മുംബൈയേയും വെല്ലുന്ന ബഹുനില മന്ദിരങ്ങളാണ് ഉയരുന്നത്. ഹൈറേഞ്ചാണ് എന്ന ഒരു പരിഗണയും നൽകാതെയാണ് കെട്ടിട നിർമ്മാണം. ഇതു വരാനിരിക്കുന്ന ദുരന്തമാണ് എന്നത് എല്ലാവരും സമ്മതിക്കുന്നു. പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലെ ഭൂമിക്ക് ഉരുൾപ്പൊട്ട സാധ്യത ഏറെയാണ്.മൂന്നാർ ടൗണിലെ ചില സ്ഥലങ്ങൾക്ക് ഭൂചലന പ്രവണതയുമുണ്ട്. 1980കളിൽ ഇങ്ങനെ ചില കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. മരങ്ങളും പുൽമേടുകളുമാണ് ഇൗ മലകളെ സംരക്ഷിച്ച് പോന്നിരുന്നത്. അവിടെയാണ് ഇത്രയേറെ ഭാരം ഭൂമിക്ക് നൽകുന്നത്.ഇടുങ്ങിയ റോഡുകളാണ് മൂന്നാറിലേകുള്ളത്. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാണ്.ആകാശമാർഗമുള്ള രക്ഷാപ്രവർത്തനങ്ങൾ ചിലയിടങ്ങളിൽ മാത്രമാണ് സാധ്യമാകുക. ഇതൊക്കെ പരിഗണിച്ച് വേണം ഹൈറേഞ്ചിലെ ഭൂമി പ്രശ്നം കൈകാര്യം ചെയ്യേണ്ടത്.
തോട്ടം തൊഴിലാളികൾ തമിഴ് വംശരാണെങ്കിലും അവർ വന്നത് 1900ത്തിൻറ  തുടക്കത്തിലാണ്.ചിലർക്കെങ്കിലും ഇപ്പോഴും തമിഴ്നാടുമായി ബന്ധമുണ്ട്.എന്നാൽ, ഭൂരിപക്ഷവും അങ്ങനെയല്ല, അവരുടെ കുട്ടികളെ തമിഴ്നാടിൽ പഠിപ്പിക്കാൻ അയക്കുന്നുവെങ്കിലും ബന്ധം ഇൗ മണ്ണിൽ തന്നെ. കമ്പനിയിൽ നിന്നും വിരമിക്കുന്ന തൊഴിലാളികൾ കിട്ടുന്ന പണം ഉപയോഗിച്ച് മറയൂർ,കാന്തല്ലൂർ, ആനച്ചാൽ, തോക്കുപാറ എന്നിവിടങ്ങളിൽ സ്ഥലം വാങ്ങിയിരുന്നു. ടൂറിസത്തിൻറ പേരിൽ ഭൂമി വില കുതിച്ചുയർന്നതോടെ അതിന് കഴിയാതെ വരുന്നു. ഇവർക്ക് ജനിച്ച മണ്ണിൽ പാർപ്പിടംവേണം.
അതു പോലെ തന്നെയാണ് കമ്പനിയുടെ സ്റ്റാഫ് ജീവനക്കാരുടെ അവസ്ഥയും. മധ്യതിരുവിതാംകുറിൽ നിന്നുള്ളവരാണിവരുടെ മുൻതലമുറ. തൊഴിലാളികളെ പോലെ പരമ്പരാഗതമായി കമ്പനിയുടെ ക്വാർേട്ടഴ്സുകളിൽ കഴിയുന്നു. ഇവർക്കും കിടപ്പാടം വേണം. വ്യാപാരികൾ, അവിടെങ്ങളിലെ തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി ജീവിതത്തിൻറ വിവിധ തുറകളിലുള്ളവരുണ്ട്. ഇവർക്കും ഭൂമി വേണം.
വൻകിട കയ്യേറ്റങ്ങളും അതിലെ റിസോർട്ടുകളും യഥാർഥ്യമാണ്. ഇവരിൽ ഭൂരിഭാഗവും വഞ്ചിക്കപ്പെട്ടവരാണ്. പട്ടയമുണ്ടെന്ന് പറഞ്ഞ് വ്യാജ പട്ടയം നലകി ഭൂമി വിൽപന നടത്തിയത് ഭുമാഫിയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടാണ്. ഭൂമിക്ക് രേഖയില്ലാത്തവരിൽ നിന്നും മാർക്കറ്റ് വിലയും പിഴയും ഇൗടാക്കിയാൽ നവീന മൂന്നാർ നിർമ്മാണത്തിന് വേറെ പണം കണ്ടെത്തേണ്ടി വരില്ല. ഒപ്പം ഭൂമി സർവേ നടത്തി അവശേഷിക്കുന്ന സർക്കാർ ഭൂമി ജണ്ട കെട്ടി സംരക്ഷിക്കണം.
തേയില,ഏലം വ്യവസായം പ്രതിസന്ധിയലാണെന്നത് സമ്മതിക്കാം. ഏലത്തിന് ബദൽമാർഗം കണ്ടെത്തണം. മരങ്ങൾ നശിപ്പിക്കാതെ എക്കോ ടൂറിസം പദ്ധതി ആസൂത്രണം ചെയ്യാം. ഒൗഷധ കൃഷിയും പരിഗണിക്കാം.  മുന്നാർ മേഖലയിൽ കന്നുകാലി വളർത്തൽ പ്രോൽസാഹിപ്പിക്കണം. മൂന്നാറിലെ ടൂറിസം പ്രദേശിക തലത്തിൽ തൊഴിൽ നൽകുന്നുവെന്ന് പറയാൻ കഴിയില്ല. റിസോർട്ടുകളിലെ ക്ലിനിംഗ് ജോലിയിൽ അവശേഷിക്കുന്നു പ്രാദേശിക തൊഴിൽ. സ്വന്തമായി വീടുള്ളവർ ഹോം സ്റ്റേ നടത്തുന്നു.

ഹൈറേഞ്ച് സംരക്ഷിക്കപ്പെടണം
മഴക്കാടുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏലമലക്കാടുകളും പുൽമേടുകളും സംരക്ഷിക്കപ്പെടണം. ടുറിസത്തിൻറ പേരിലുള്ള വികസനം കാലാവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയെങ്കിലും മുൻകരുതൽ എടുത്തില്ലെങ്കിൽ കാലാവസ്ഥ മാറും. പുൽമേടുകൾ നശിപ്പിക്കപ്പെട്ടതോടെ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. വരും ദിവസങ്ങളിൽ രൂക്ഷമാകും. കാലാവസ്ഥ മാറിയാൽ മൂന്നാർ ഇല്ലാതാകും. മല കയറി വന്നവർക്ക് പണവുമായി മടങ്ങുകയെന്ന ഏക ലക്ഷ്യമാണുള്ളത്. എന്നാൽ, മൂന്നാർ നിലനിൽക്കേണ്ടത് 1999വരെ കയ്യേറ്റക്കാരിൽ നിന്നും ഇൗമണ്ണിനെ സംരക്ഷിച്ച, ഇവിടെ ജനിച്ച് വളർന്നവരുടെ ആവശ്യമാണ്.1980കളിൽ മൂന്നാർ ടൗണിനെ അപ്പാടെ വെള്ളത്തിലാക്കുന്ന മൂന്നാർ ഹൈഡാം അടങ്ങുന്ന ജലവൈദ്യുത പദ്ധതി തയ്യറാക്കിയപ്പോൾ അതിനെ ചെറുത്ത് തോൽപ്പിച്ചവരാണ് മൂന്നാർ ജനത. ആ ആവേശം മൂന്നാർ സംരക്ഷിക്കുന്നതിലും ഉണ്ടാകണം. 1975ലെ സർക്കാർ ഉത്തരവും 2010ൽ നിർദേശിക്കപ്പെട്ട നവീന മുന്നാറും എന്നതാണ് മുന്നാർ പ്രശ്നം പരിഹരിക്കാനുള്ള ഒറ്റമൂലി. ബഹുനില കെട്ടിട നിർമ്മാണത്തിന് പരിസ്ഥിതി ആഘാത പഠനവും നിർബന്ധമാക്കണം.

05 April 2017

മൂന്നാർ മാർക്കറ്റും ടൗണുമടക്കം ഏറ്റെടുക്കാനുള്ള നീക്കം അട്ടിമറിച്ചതിൽ ദുരൂഹത


\ തേയില കമ്പനിയുടെ നിയന്ത്രണത്തിലുള്ള മൂന്നാർ മാർക്കറ്റും ടൗണും അടക്കം 1073.50ഏക്കർ ഭൂമി ടൂറിസം വികസനത്തിനും നവീന മൂന്നാർ നിർമ്മാണത്തിനുമായി ഏറ്റെടുക്കാൻ 2010ൽ തയ്യറാക്കിയ ഒാർഡിനൻസ് നിയമമാക്കാത്തിന് പിന്നിലും ദുരൂഹത. അന്നത്തെ റവന്യു മന്ത്രി കെ.പി.രാജേന്ദ്രൻ താൽപര്യമെടുത്താണ് ബില്ല് തയ്യറാക്കിയത്. വർഷങ്ങളായി മൂന്നാറിലുള്ള കച്ചവടക്കാരുടെയും ഭവന രഹിതരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നായിരുന്നു നിയമ നിർമ്മാണത്തിനുള്ള നീക്കം.അനധികൃത റിസോർട്ടുകളിൽ നിന്നും പിഴയായി ലഭിക്കുന്ന തുക നവീന മൂന്നാർ നിർമ്മാണത്തിന് ഉപയോഗിക്കാനും ആലോചിച്ചിരുന്നു.
മൂന്നാറിലെ പച്ചക്കറി മാർക്കറ്റ്, തലമുറകളായി വ്യാപാരികളുടെ കൈവശമുള്ള കടകളും വീടുകളും തുടങ്ങി 1073.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാൻ നിർേദശിച്ചത്.  339,480,488,527,604,627,628,893,894,336,609,615,572,613.629,1022,1023,611,614,248,160,62,55,61 തുടങ്ങി കണ്ണൻ ദേവൻ വില്ലേജിലെ വിവിധ സർവേ നമ്പരുകളിൽ ഒാരോന്നിലും ഏറ്റെടുക്കുന്ന ഭൂമി എത്രയെന്നും വ്യക്തമാക്കിയിരുന്നു. മൂന്നാർ ടൗൺ, നല്ലതണ്ണി റോഡ്, മറയുർ റോഡ്, സ്പോർട്സ് ഗ്രൗണ്ട് ഒഴികെയുള്ള പഴയമൂന്നാർ, ഗ്രാംസ്ലാൻറ് റോഡ് എന്നിവിടങ്ങളിലാണ് സ്ഥലം ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്ത്. ഇതിൽ ഏറെയും ടാറ്റ കമ്പിയുടെ കൈവശമുള്ള ഭൂമിയാണ്. ഇതിലെ ദേഹണ്ഡങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് അഞ്ച് കോടി രൂപ വേണ്ടി വരുമെന്നും കണക്കാക്കിയിരുന്നു.ഇപ്പോൾ ഇൗ ഭൂമിയിൽ പലയിടത്തും വൻകിട ഹോട്ടലുകളും റിസോർട്ടുകളുമാണ്. 
മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും വർദ്ധിച്ച് വരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ബില്ലിൽ ലക്ഷ്യമിട്ടു. അന്നത്തെ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി.ഹരൻറ നേതൃത്വത്തിൽ നടത്തിയ പഠനത്തിൻറ അടിസ്ഥാനത്തിലാണ് നവീന മൂന്നാർ എന്ന ആശയവും മുന്നോട്ട് വെച്ചത്.മൂന്നാർ ടൗണിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിൻറ സംരക്ഷണത്തിനായി തീരം വനം വകുപ്പിന് കൈമാറാനും ബോട്ടാണിക്കൽ ഗാർഡൻ വികസിപ്പിക്കാനും പദ്ധതി തയ്യാറാക്കി. മൂന്നാർ ടൗണിൽ ഏറ്റെടുക്കുന്ന കുന്നുകൾ പ്രകൃതിക്കനുസരിച്ച് ഡിസൈൻ ചെയ്ത് ടൗൺഷിപ്പിനും പാർക്കിംഗിനുമായി ഉപയോഗിക്കാനായിരുന്നു നിർദ്ദേശം.
അനധികൃത റിസോർട്ടുകൾക്ക് നിയമസാധുത നലകുന്നതിലൂടെ പിഴയായും  ഭൂമിയുടെ മാർക്കറ്റ് വിലയായും ലഭിക്കുന്ന 200 കോടിയിലേറെ രൂപ നവീന മൂന്നാർ നിർമ്മാണത്തിന് ഉപയോഗിക്കാമെന്നും കണക്ക് കൂട്ടി. എന്നാൽ, നിയമപ്രശ്നമുണ്ടെന്ന അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻറ അഭിപ്രായത്തെ തുടർന്ന് ബില്ല് നിയമസഭയിൽ എത്തിയില്ല. സർക്കാർ അറിയാതെ ചില െഎ.എ.എസ് ഉദ്യോഗസ്ഥർ ദൽഹിയിൽ പ്രമുഖ അഭിഭാഷകനിൽ നിന്നും ബില്ലിന് എതിരെ നിയമോപദേശം തേടിയെന്നാണ് ആരോപണം. ഏതാവശ്യത്തിനാണോ ഏറ്റെടുക്കുന്നത് ആ ആവശ്യത്തിന് തന്നെ ഭൂമി വിനിയോഗിക്കണമെന്ന കാര്യത്തിലാണത്രെ നിയമ ഉപദേശം തേടിയത്.
അന്ന് ഇൗ ബില്ല് നിയമമായിരുന്നുവെങ്കിൽ മൂന്നാറിലെ വ്യാപാരികളടക്കം പതിറ്റാണ്ടുകളായി അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കുമായിരുന്നു. കയ്യേറ്റങ്ങളും അവസാനിക്കുമായിരുന്നു. 1975ലെ സർക്കാർ ഉത്തരവനുസരിച്ച് ഭവന, ടുറിസംപദ്ധതികൾക്കായി നൽകുന്നതിനായി ഭൂമി നീക്കി വെച്ചിരുനനു. ഭവന നിർമ്മാണ ബോർഡിനും ഭൂമി കൈമാറി ഉത്തരവിറങ്ങി. എന്നാൽ, അെതാക്കെ അട്ടിമറിച്ചിരുന്നു

01 April 2017

ഞങ്ങൾ,മൂന്നാറുകാർ കയ്യേറ്റക്കാരല്ല



മൂന്നാറിനെ കുറിച്ചാണ് ചർച്ച. മൂന്നാറുകാരെയാകെ കയ്യേറ്റക്കാരായി ചിത്രികരിക്കുകയാണ് ചിലരെങ്കിലും. മൂന്നാറിനെ കുറിച്ചറിയാത്തവരാണ് ഇങ്ങനെ കരുതുന്നത് എന്ന് പറയാതെ വയ്യ. കാരണം, മുന്നാറുകാർ ഭൂമി കയ്യേറിയിട്ടില്ല. കയ്യേറിയവർ മല കയറി വന്നവരാണ്. അവർ ഞങ്ങളുടെ ഭൂമി മാത്രമല്ല, മൂന്നാറിൻറ തനത് സംസകാരവും നശിപ്പിച്ചു. ഇംഗ്ലിഷും മലയാളവും തമിഴും ചേരുന്നതായിരുന്നു മൂന്നാറിൻറ സംസ്കാരം. അവർ ഞങ്ങളുശട സ്കുളുടെ ഭൂമിയും കളിസ്ഥലവും കയ്യേറി. ഞങ്ങളുടെ പുഴ ഇല്ലാതാക്കി. അതു മാലിന്യപ്പെടുത്തി. മല കയറി വന്നവർക്കൊപ്പം മൂന്നാറിലെ ചിലരും കൂട്ടു നിന്നു. കോടികൾ സമ്പാദിച്ചു. അതേ  ഇൗ കയ്യേറ്റക്കാരൊന്നും മൂന്നാറുകാരല്ല, അവർക്ക് മൂന്നാറിൻറ പൈതൃകം അവകാശപ്പെടാനാകില്ല.അവർ ആരായായലും മൂന്നാറിൻറ ശത്രുക്കളാണെന്ന് തിരിച്ചറിയണം.

1877 ജൂലൈ 11ന് ജോണ്‍ ഡാനിയല്‍ മണ്‍ട്രോ എന്ന സായ്പ് പൂഞ്ഞാര്‍ തമ്പുരാനില്‍ നിന്നും കണ്ണന്‍ ദേവന്‍ കുന്നുകള്‍ പാട്ടത്തിന് എടുക്കുന്നതോടെയാണ് ഇപ്പോഴത്തെ മൂന്നാറിൻറ ചരിത്രം ആരംഭിക്കുന്നത്. പിന്നിട് പലരിലൂടെയായി കണ്ണന്‍ ദേവന്‍ കമ്പനിയിലും തുടര്‍ന്ന് ടാറ്റാ കമ്പനിയിലും ഭൂമി എത്തിപ്പെട്ടു.തേയില കൃഷി ആരംഭിക്കുന്നതോടെയാണ് തമിഴ്നാടിൽ നിന്നും തൊഴിലാളികൾ എത്തുന്നത്. തിരുവിതാംകൂറിലെ മറ്റു ഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരും എത്തി. വൈകാതെ വ്യാപാരികളും എത്തി. ഇവരൊക്കെ കമ്പനി നൽകിയ പരിമിതമായ സൗകര്യങ്ങളിൽ തകര വീടുകളിൽ കഴിഞ്ഞപ്പോഴും മൂന്നാറിലെ ഭൂമി കയ്യേറി സ്വന്തമായി കൂര നിർമ്മിക്കണമെന്ന് ആഗ്രഹിച്ചില്ല.  കഴിഞ്ഞ നൂറ്റാണ്ടിൽ കുടിയേറ്റമുണ്ടായപ്പോഴും മൂന്നാർ മലകൾ അതിൽ നിന്നും വേറിട്ട് നിന്നു. മൂന്നാർ ടൗണിൽ നിന്നും പത്തു കിലോമിറ്റർ മാത്രം അകലെയുള്ള പോതമേടിലും പള്ളിവാസൽ രണ്ടാം മൈലിലും ചെകുത്താൻമുക്കിലും മറയൂരിലും മറ്റും കുടിയേറ്റമുണ്ടയപ്പോഴും ഞങ്ങളുടെ മുൻതലമുറ ഭൂമി തേടി പോയില്ല. ഒന്നറിയുക, ഞങ്ങളുടെ മുൻതലമുറ കുടിയേറ്റം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിൽ കണ്ണൻ ദേവൻ കുന്നുകളിൽ റിസോർട്ട് മാഫിയക്ക് കയ്യേറാൻ സ്ഥലമുണ്ടാകുമായിരുന്നില്ല. എന്നാൽ, ചില ഒറ്റപ്പെട്ട കുടിയേറ്റമുണ്ടായിട്ടുണ്ട്. ചുമട്ട് തൊഴിലാളികൾ തുടങ്ങിയവർ അവർക്ക് കൂര നിർമ്മിക്കാൻ വേണ്ടി രണ്ടും മൂന്നു സെൻറ് കയ്യേറി. താലൂക്കാസ്ഥനമായ ദേവികുളത്തെ വക്കീൽ ഗുമസ്ഥർ,അവിടുത്തെ വ്യാപാരികൾ തുടങ്ങിയവർ വീടിനും സ്ഥലം കണ്ടെത്തി.
രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1971ല കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമം വരുന്നതോടെയാണ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ച് എടുക്കുകയും തേയില കൃഷിക്കും അനുബന്ധാവശ്യങ്ങള്‍ക്കും വേണ്ടി വരുന്ന ഭൂമി തിരിച്ച് പാട്ടത്തിന് നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതുമാണ് നിയമം. ‘കേരളത്തിലെ ജനലക്ഷങ്ങളുടെ അഭിലാഷങ്ങള്‍ക്ക് രൂപം നല്‍കാനുള്ള സര്‍ക്കാരിന്‍െറ നടപടികളുടെ ഭാഗമായിട്ടാണ് ഈ നിയമ നിര്‍മ്മാണത്തെ കാണുന്നതെന്നാണ് 1971 മാര്‍ച്ച് 30ന് ബില്‍ അവതരിപ്പിച്ച് കൊണ്ടു അന്നത്തെ റവന്യു മന്ത്രി ബേബി ജോണ്‍ നിയമസഭയില്‍ പറഞ്ഞത്. തലചായ്ക്കാന്‍ ഇടമില്ലാതെ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന, രാവിലെ മുതല്‍ വൈകുന്നരേം പണിയെടുത്തു കിട്ടുന്ന കൂലി സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ പോലും തികയാത്ത, ശതസഹസ്രം പട്ടിണിപാവങ്ങളുടെ ചിത്രം മുന്നിലുണ്ടായിരുന്നുവെന്നും അദേഹം നിയമസഭയില്‍ പറഞ്ഞു. നിയമനിര്‍മ്മാണം കഴിഞ്ഞിട്ട് ഇപ്പോള്‍ പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു.അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത എ.കെ.ആന്‍റണി, വി.എസ്.അച്യുതാന്ദന്‍ എന്നിവര്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി. കെ.ആര്‍.ഗൗരിയും കെ.എം.മാണിയും അടക്കം പലരും പിട്ടിന് മന്ത്രിമാരായി. പക്ഷെ, ഭൂരഹിതർക്ക് ഭൂമി കിട്ടിയില്ല. മൂന്നാറിൻറ തലമുറ ഇപ്പോഴും കമ്പനിയുടെ ക്വാർേട്ടഴ്സുകളിലുാ തകര വീടുകളിലും പരാതിയും പരലിഭവവുമിിലാതെ കഴിയുന്നു. എന്നാൽ, വൻകിടക്കാർ റിസോർട്ടുകൾക്കായി ആയിരകണക്കിന് ഏക്കർ സ്വന്തമാക്കി.

കണ്ണൻ ദേവൻ കുന്നുകൾ
ഇപ്പോഴത്തെ മൂന്നാർ,ദേവികുളം, മാങ്കുളം, ഇടമലക്കുടി പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു കണ്ണൻ ദേവൻ ഹിൽസ് വില്ലേജ്.ഇതിൽ മാങ്കുളം ഇപ്പോൾ മറ്റൊരു വില്ലേജ്. എന്നാൽ, മൂന്നാർ ടുറിസം മേലയെന്നത് ഇതിന് പുറമെ പള്ളിവാസൽ, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തമ്പാറ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതും. ഇതിൽ ചിന്നക്കനാൽ, ബൈസൺവാലി, പള്ളിവാസൽ, ശാന്തമ്പാറ പഞ്ചായത്തുകളുടെ കുറച്ച് ഭാഗം ഏലമലക്കാടുകളുംബാക്കി കുടിയേറ്റ പ്രദേശവുമാണ്. മറയൂരും കാന്തല്ലുരും മൂന്നാറിന് മുേമ്പ ജനവാസം ആരംഭിച്ച അതിർത്തി പഞ്ചായത്തുകളും.
  കെ.ഡി.എച്ച് വില്ലേജിലെ തലയാർ, ലാകാർട്ട് എസ്റ്റേറ്റുകൾ ഒഴിച്ചുള്ള മുളൂവൻ പ്രദേശങ്ങളും കണ്ണൻ ദേവൻ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്നു. അവർക്ക് പാട്ടത്തിന് ലഭിച്ച പ്രദേശങ്ങൾ. എത്ര സ്ഥലമുണ്ടെന്ന് കൃത്യമായ കണക്കുണ്ടായിരുന്നില്ല. അതിനാൽ തന്നെ കമ്പനി നിശ്ചയിച്ച പ്രദേശത്തിന് പാട്ടം വാങ്ങി. 1971വരെ ഇതു തുടർന്നു. കണ്ണൻ ദേവൻ (ഭൂമി ഏറ്റെടുക്കൽ) നിയമം-1971 പ്രകാരം കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയും സർക്കാരിൽ നിക്ഷിപ്തമാക്കി. 137606 ഏക്കറാണ് സർക്കാർ ഏറ്റെടുത്തത്. 57359.14 ഏക്കർ കമ്പനിക്ക് തിരിച്ച് നൽകി. തേയല കൃഷിക്കായി 23239.06 ഏക്കർ, വിറക് കൃഷി നടത്താൻ 16898.9 ഏക്കർ, കന്നുകാലി മേയ്ക്കുന്നതിന് 1220.77 ഏക്കർ, കെട്ടിടങ്ങളും റോഡുകളും സ്ഥിതി ചെയ്യുന്ന 2617.69 ഏക്കർ എന്നിങ്ങനെയായിരുന്നു ഇതു. 65 സർവേ നമ്പരുകളിലായി 70522.12 ഏക്കർ സർക്കാരിൽ നിക്ഷിപ്തമാക്കി. ഇൗ ഭൂമിയുടെ വിനിയോഗം എങ്ങനെയായിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു സമിതിയേയും സർക്കാർ നിയോഗിച്ചു. ഇരവികുളം വന്യജീവിസേങ്കതത്തിനും വനവൽക്കരണത്തിനും മാങ്കുളത്ത് ഭൂരഹിതർക്ക് പതിച്ച്നൽകാൻ 5189 ഏക്കർ, ക്ഷീരവികസനത്തിന് 3824.85 ഭവന പദ്ധതിക്ക് 272.71 ഏക്കർ തുടങ്ങി കൃത്യമായ റിപ്പോർട്ട് നൽകി. 1975ൽ ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി.
ഇതിൽ മാങ്കുളത്തെ ഭൂമി മാത്രമാണ് വേർതിരിക്കപ്പെട്ടിരുന്നത്. കാരണം അവിടെ തേയില കൃഷി ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് റബ്ബർ കൃഷിയുണ്ടായിരുന്ന സ്ഥലമായിരുന്നുവെങ്കിലും പിന്നിട് കാട് കയറി കാൽനടയാത്ര പോലും അസാധ്യമായിരുന്നുവെങ്കിലും അവിടെ കുടിയേറ്റം ആരംഭിച്ചു . കുടിയിറക്കം കുടിയേറ്റവും തുടരുന്നതിനിടെയാണ് മിച്ചഭൂമി വിതരണം ചെയ്യാൻ അപേക്ഷ ക്ഷിണിച്ചത്. എന്നാൽ വിതരണം വൈകി.ഇതിനിടെ, വമ്പന്മാർ മാങ്കുളം കാടുകളിൽ  കയ്യേറ്റം ആരംഭിച്ചു. മാങ്കുളത്തിൻറ ഭാഗമായ നലതണ്ണി കല്ലാറിലും വനം കയ്യേറി.ഒരു രാഷ്ട്രിയ പാർട്ടിയുടെ പിന്തണയും ഇതിനുണ്ടായിരുന്നു. 1978-79 കാലഘട്ടത്തിലായിരുന്നു ഇൗ കയ്യേറ്റം. ഇതിനെ നേരടാൻ എത്തിയത് അന്നത്തെ ഭരണകക്ഷിയായിരുന്ന കോൺഗ്രസിൻറ യുവജന സംഘടനയായിരുന്നുവെന്നത് ശ്രദ്ധേയം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.പി.മാത്യുവിൻറ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റ പ്രദേശങ്ങൾ രഹസ്യമായി സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് മൂന്നാറിൽ മാങ്കുളം സംരക്ഷണ കൺവൻഷൻ നടത്തി സമരം പ്രഖ്യാപിച്ചു. തൊഴിൽ രഹിത യുവജനങ്ങൾക്ക് ഭൂമി പതിച്ച് നൽകണമെന്നും ഇല്ലെങ്കിൽ മാങ്കുളം ഭൂമി പിടിച്ചെടുക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. തുടർന്നാഇനിയണ് 1980ലെ സർക്കാർ മാങ്കുളം ഭൂമി വിതരണം ചെയ്തത്.എന്നാൽ, ഭൂമി വിതരണം ഇനിയും പൂർത്തിയായിട്ടില്ല.

മുന്നാറിലേക്ക് മടങ്ങാം
കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി അവരുടെ തന്നെ സംരക്ഷണയിലായിരുന്നു. 17922 ഏക്കർ വനംവകുപ്പിന് കൈമാറുന്നതിന് 1980ൽ ഉത്തരവിറങ്ങിയെങ്കിലും അതും യാഥാർഥ്യമായില്ല. ഇതേ സമയം, ബ്രിട്ടിഷ് കമ്പനിയിൽ നിന്നും കണ്ണൻ ദേവൻറ നിയന്ത്രണം ടാറ്റയിലെത്തി. വിദേശികളുടെ സ്ഥാനത്ത്  മലയാളികളടക്കം കമ്പനിയുടെ തലപ്പത്ത് എത്തി.ഇക്കാലയളവിലാണ് മുന്നാർ ടൗണിലെ കൈവശ ഭൂമി കമ്പനി വിൽപന നടത്തി തുടങ്ങിയത്. സ്വകാര്യ വ്യക്തികൾക്കും മത സ്ഥാപനങ്ങൾക്കും നേരത്തെ നൽകിയ ഭൂമി 1975ലെ സമിതി ശരിവെച്ചിരുന്നു.എന്നാൽ, ആ ഭൂമിയുടെ സ്റ്റാറ്റസിനെ കുറിച്ച് പറഞ്ഞിരുന്നില്ല. കമ്പനിക്ക് ലഭിച്ചിരുന്ന കുത്തകപാട്ട അവകാശം അതേ രീതിയിൽ കൈമാറാമെന്നാണ് മനസിലാക്കേണ്ടത്. പക്ഷെ, റവന്യൂ വകുപ്പ് ചെയ്തത് ഇൗ ഭൂമിയൊക്കെ പോക്ക് വരവ് ചെയ്ത് കരം വാങ്ങുകയായിരുന്നു. ഇതിൻറ തുടർച്ചയായി വേണം തുടർന്നുള്ള  ഭൂമി കൈമാറ്റത്തെയും കാണാൻ. 1971ന് ശേഷം 116പേർക്കാണ് കമ്പനി ഭൂമി കൈമാറിയത്. ഇതൊക്കെ റവന്യു വകുപ്പ് പോക്ക് വരവ് ചെയ്ത് കൊടുത്തു.1981ൽ ഇടുക്കി കലകട്റായി എത്തിയ എൻ.രാമകൃഷ്ണൻ ഇൗ ഭൂമി കച്ചവടത്തെ ചോദ്യം ചെയ്തു. കുത്തകപാട്ടത്തിന് ലഭിച്ച ഭൂമി കൈമാറാൻ പാടില്ലെന്നും ശെകമാറിയ ഭൂമി പോക്ക് വരവ് ചെയ്യരുതെന്നും അദേഹം പറഞ്ഞു.പക്ഷെ, പോക്ക് വരവ് ചെയ്തത് അങ്ങനെ തുടർന്നു. ഭൂമി പതിവ് കമ്മിറ്റി ചേരാതെയും പട്ടയം നൽകാതെയും സർക്കാർ കുത്തകപാട്ട ഭൂമി പതിച്ച് നൽകി.
ഇതിനിടെ തന്നെ കമ്പനിയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ചും തർക്കം ആരംഭിച്ചിരുനനു. സർക്കാർ നൽകിയതിനേക്കാളും അധികം ഭൂമി കൈവശമുണ്ടെന്നും പുതിയ സ്ഥലങ്ങളിലേക്ക് തേയില കൃഷി വ്യാപിപ്പിക്കുന്നുവെന്നും പരാതി ഉയർന്നു. നിയമസഭ കമ്മിറ്റി അന്വേഷണത്തിന് വന്നു. ഭൂമിയുടെ സർവേ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചു. 1974ൽ ആരംഭിച്ച സർവേ അപ്പോളും തുടരുകയായിരുന്നു. അതു അവസാനിച്ചത് 1992ലാണ്.സ
ർവേ സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് 1996ൽ സർവേ ആരംഭിക്കുന്നത്.
1975ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്നാറിലും ദേവികുളത്തും വീട് നിർമ്മിക്കുന്നതിനായി 10-15 സെൻറ് വീതം സ്ഥലംപ്ലോട്ടുകളാക്കി മാർക്കറ്റ് വിലക്ക് നൽകാൻ നിർദേശിച്ചിരുന്നു. ദേവികുളത്തുാംമൂന്നാറിലും ഭവന നിർമ്മാണ ബോർഡിനും ഭുമി നീക്കി വെച്ചു. എന്നാൽ, അതൊക്കെ അട്ടിമറിച്ചു. ഇൗ സർക്കാർ ഉത്തരവ് പ്രകാരംഅഞ്ചു സെൻറ് ഭൂമിക്ക് ഞാന നൽകിയ അപേക്ഷ റവന്യൂ മന്ത്രിയുടെ ആഫീസ് റിപ്പോർട്ടിനായി ഇടുക്കികലക്ടറേറ്റിലേക്ക് അയച്ചു. അത് എവിടെ പോയോ എന്തോ.

മൂന്നാറിൻറ മൂന്നാം ഘട്ടം അഥവാ നശീകരണ കാലം
1980കളുടെ രണ്ടാം പകുതിയിലാണ് വിനോദ സഞ്ചാരം എന്ന ആവശ്യത്തിലേക്ക് മൂന്നാറിൽ നിന്നും ശബ്ദം ഉയർന്നത്. മുന്നാർ സംസ്കാര എന്ന സംഘടനയായിരുന്നു ഇതിന് പിന്നിൽ. ഹൈറേഞ്ച് മർച്ചൻറ് യൂത്ത് വിംഗും ഇവർക്കൊപ്പം കൂടി. സൈക്കിൾ യാത്ര നടത്തി അവർ മൂന്നാറിൻറ സനേദശം നാട് നിീളെ എത്തിച്ചു. ബ്രോഷർ തയ്യറാക്കി വിതരണം ചെയ്തു. ഇടക്ക് നീലകുറിഞ്ഞി പൂത്തപ്പോൾ എത്തിയ സഞ്ചാരികളുടെ ഒഴുക്ക് കൂടി ആയതോടെ  ടൂറിസമെന്ന ആവശ്യത്തിന് ശക്തിയേറി. ഹോട്ടലുകൾ വേണമെന്ന ആവശ്യം ഉയർന്നു. 1992ലെ കുറിഞ്ഞികാലത്ത് എത്തിയവർക്ക് താമസിക്കാൻ ഇടമില്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് 1996ൽ സർവേ ആരംഭിക്കുന്നത്.അതു ഭൂമി കയ്യേറ്റത്തിലേക്കുള്ള സർവേ ആയിരുന്നുവെന്ന് വേണം പറയാൻ. സർവേക്ക് എത്തിയ ചില ഉദ്യോഗസ്ഥർ സർക്കാർ ഭൂമിയും കമ്പനി ഭൂമിയും വേർതിരിച്ച് കാണിച്ച് കൊടുത്തതോടെ അവരുടെ തന്നെ ഏജൻറുമാർ ഭൂമി കയ്യേറി.ഭൂമി സംരക്ഷണ നിയമ പ്രകാരം കേസെടുത്ത റവന്യു ഉദ്യോഗസ്ഥർ, ഇതേ കേസ് മറയാക്കി കൈവശ സർട്ടിഫിക്കറ്റ് നൽകി. അതു ഉപയോഗിച്ചായിരുന്നു ഭൂമി കച്ചവടത്തിന് തുടക്കം.  1993ൽ അടിമാലയിലെ വൃന്ദാവൻ ഹോട്ടൽ കേന്ദ്രികരിച്ച് റവന്യു ഉദ്യോഗസ്ഥർ നൽകിയ വ്യാജ പട്ടയങ്ങൾ പിന്നിട് റദ്ദാക്കിയെങ്കിലും അതു പൊടിത്തട്ടിയെടുത്തു.
ഇതിനിടെ മൂന്നാറിൽ പട്ടയംനൽകാൻ സർക്കാർ തീരുമാനിച്ചു. തൊടുപുഴയിൽ ജോലി ചെയ്തിരുന്ന തൊടപുഴ സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥനെ ഇതിനായി ദേവികുളത്തേക്ക് അയച്ചു.1999ൽ പട്ടയ വിതരണം തുടങ്ങി. 160അപേക്ഷകളാണ് കെ.ഡി.എച്ച് വില്ലേജിൽ നിന്നും എത്തിയത്. ഇതിൽ ദേവികുളത്തെ കച്ചേരി സെറ്റിൽമെൻറ് എന്നറിയപ്പെടുന്ന ടൗൺ പ്രദേശവും ഉൾപ്പെട്ടിരുന്നു. പട്ടയ മേള അന്ന് അവസാനിച്ചുവെങ്കിലും ഇന്നും അന്നത്തെ തിയതിയിൽ പട്ടയം കിട്ടും. താലൂക്കാഫീസിൽ നിന്നും രേഖകളും സീലും അടക്കം മോഷണം പോയെന്നാണ് പറയുന്നത്. എന്തായാലും ബാഗ് നിറയെ പണവുമായി മല കയറി വരുന്നവർ ദിവസങ്ങൾക്കകം റിസോർട്ട് ഉടമയായി മാറുകയാണ്. ലക്ഷം വീട് കണ്ടാൽ ഞെട്ടും. അഞ്ചും ആറും നിലയിലാണ് ലക്ഷം വീട്. സർക്കാർ ഉദ്യോഗസ്ഥർ തടിച്ച്കൊഴുക്കുന്നു. ഇതേസമയം, ഇന്നും രണ്ടും മൂന്നും സെൻറിൽ  കഴിയുന്ന ആദർശശാലികളായ റവന്യു ഉദ്യോഗസ്ഥരുമുണ്ട്. അവരിലാണ് ഇനി വിശ്വാസം.
ഇതേസമയം,ഏലമലക്കാടുകളിൽ എല്ലാ നിയമങ്ങളും ലംഘച്ച് മരങ്ങൾ മുറിച്ച് മാറ്റിയാണ് റിസോർട്ട് നിയമിക്കുന്നത്. സർക്കാർ ഭൂമി ഇവിടെങ്ങളിലുംഅന്യാധീനപ്പെട്ടു. വൃന്ദാവൻ, രവീന്ദ്രൻ, അമ്മ അങ്ങനെ പല പേരുകളിലായി ഇൗ മേഖലയിലെ പട്ടയങ്ങൾ അറിയപ്പെടുന്നത്.കെ.ഡി.എച്ച് വില്ലേജിൽമാത്രം 1200 ഏക്കർ ഭൂമി കയ്യേറിയിട്ടുണ്ട്. ഇതിന്എത്ര കോടിരൂപ വരുമെന്ന് വെറുതെ ആലോചിച്ച് നോക്കു............ഭൂമിയെ പോലെവിലുള്ളതാണ് കെട്ടിട നമ്പരിനും.പുതിയ കെട്ടി നിർമ്മാണത്തിന് അനുമതിയില്ലാത്തിനാൽ പഴയ കെട്ടി നമ്പർ ഉപയോഗിച്ചാണ് റിസോർട്ടുകൾ ഉയരുന്നത്. അപ്പോൾ വൈദ്യുതി കണക്ഷനും ഉറപ്പ്.

അവസാനിക്കാത്ത അന്വേഷണങ്ങൾ
വ്യാജ പട്ടയങ്ങൾ സംബന്ധിച്ച പരാതി ഉയർന്നതോടെ അന്വേഷണവും ആരംഭിച്ചു. എത്രയോ ഏജൻസികൾ, അവരൊക്കെ കൊടുത്ത റിപ്പോർട്ടുകൾ സെക്രട്ടറിയേറ്റിലെ ഏതെങ്കിലും റാക്കിലുണ്ടാകും. വി.എസ്.അച്യുതാന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ദൗത്യമാണ് മൂന്നാർ ഭൂമിതിരിച്ച് പിടിക്കാൻ നടത്തിയ ഏക നീക്കം. എന്നാൽ, അദേഹത്തിനൊപ്പം കുടിയ ചില ഉപദേശകർക്ക് അവരുടെതായ ഹിഡൻ അജണ്ടയുണ്ടായിരുന്നു.കയ്യേറ്റ ഭൂമിയിലെ റിസോർട്ടുകൾ സംരക്ഷിക്കേണ്ടത് അവരിൽ ചിലരുടെ ആവശ്യമായിരുന്നു. വിവാദങ്ങളിലൂടെ ആ ദൗത്യം അവസാനിച്ചു. അക്കാലത്ത് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് മുന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ സന്ദർശിച്ചപ്പോൾ കരുതിയത് ഭരണത്തിൽ വന്നാൽ, മൂന്നാർ തിരിച്ച്പിടിക്കുമെന്നാണ്.പക്ഷെ, ഒന്നും സംഭവിച്ചില്ല. അവിടെവിടെ റവന്യൂ ഭൂമിയെന്ന ബോർഡ് സ്ഥാപിച്ച് മടങ്ങി. പിന്നാലെ ബോർഡും പോയി.
ഭൂമി സംരക്ഷണത്തിനായി നിയമിക്കപ്പെട്ട റവന്യു ആഫീസും ദ്രുതകർമ സേനയും റിയൽ എസ്റ്റേറ്റ് മാഫയക്കൊപ്പം ചേർന്നു. 1993ലെവൃന്ദാവൻ വ്യാജ പട്ടയ വാർത്ത പുറത്ത്വന്നപ്പോൾ അഞ്ച് തഹിസിൽദാർമാരടക്കം നിരവധി ജീവനക്കാർ സസ്പെൻഷനിലായി. എന്നാൽ, കേരളം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണമാണ് മുന്നാർ മേഖലയിലേതെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. രാഷ്ട്രിയക്കാരുടെ അമിത താൽപര്യമാണ് ഇതിലൂടെ പുറത്ത് വരുന്നത്.

ജൈവവൈവിധ്യ പ്രാധാന്യം
 ഹൈറേഞ്ചിൻറ കാലവാസ്ഥ മാറിയെന്ന് എല്ലാവരും സമ്മതിക്കുന്നു. ചുട് 2–2.5 ഡിഗ്രി സെൽഷ്യസ് ഉയർന്നു. പഴയകാലത്തെ മഴ ഇന്നില്ല, ഇപ്പോൾ 1270 മില്ലി മിറ്ററിൽ താഴെയാണ് മഴ. ചുട് കുടുന്നത് മൂന്നാറിൻറ ടുറിസത്തിനും വൈകാതെ തിരിച്ചടിയാകും.
പുകയില്ലാത്ത വ്യവസായമെന്ന നിലയിലാണല്ലോ ടുറിസത്തെ കാണുന്നത്. പുകയില്ലെങ്കിലും ടുറിസം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറെയാണ്. ഹോട്ടലുകൾക്ക് വേണ്ടിയുള്ള വനനശീകരണമാണ് ഇതിൽ പ്രധാനം. ജലേസ്രാതസുകളായ പുൽമേടുകളും വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. മൂന്നാറിൽ മാത്രം 250ഓളം ഹോട്ടലുകളോ റിസോർട്ടുകളോ ഉണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകളുള്ളത് പള്ളിവാസൽ പഞ്ചായത്തിലാണ്. ചിന്നക്കനാൽ, മറയുർ പഞ്ചായത്തുകളും ഹോട്ടലുകളുടെ കാര്യത്തിൽ പിന്നിലല്ല. അശാസ്ത്രിയമാണ് ടൂറിസം പ്രവർത്തനങ്ങൾ. പരിസ്ഥിതിക്കിണങ്ങാത്ത തരത്തിലള്ള ബഹുനില കെട്ടിടങ്ങൾ. അനിയന്ത്രിതമായ ി എത്തുന്ന വാഹനങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ മാത്രം പ്രതിവർഷം രണ്ടു ലക്ഷം വാഹനങ്ങൾ കടന്നുപോകുന്നു. വരയാടുകളുടെ അഭയകേന്ദ്രമായ ഇരവികുളത്ത് അഞ്ചര ലക്ഷം സഞ്ചാരികളാണ് കഴിഞ്ഞ വർഷം എത്തിയത്. മൂന്നാറിൽ മാത്രം പ്രതിവർഷം 4745 ടൺ ഖരമാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ സംസ്കരിക്കാൻ മാർഗമില്ല. ചില ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യ വിസർജ്യം മുതിരപ്പുഴയാറിലേക്ക് തുറന്നു വിട്ടിരുന്നത് അടുത്തകാലത്താണ് കണ്ടെത്തിയത്. ടൂറിസം തിരിച്ചടിക്കാതിരിക്കണമെങ്കിൽ ചില സംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നതും തിരിച്ചറിയണം.
ഇരവികുളം, കുറിഞ്ഞിമല, പാമ്പാടുചോല,മതികെട്ടാൻ തുടങ്ങിയ വന്യജീവിസേങ്കതങ്ങൾക്കിടയിലാണ് ഇൗ ഭൂമി കയ്യേറ്റവും വനനശീകരണവും കോൺക്രീറ്റ്വൽക്കരണവും നടക്കുന്നത്. കിഴക്കോട്ട് ഒഴുകുന്ന പാമ്പാർ, മുതിരപ്പുഴയാർ, മാങ്കുളത്തെ മേലച്ചേരിയാർ,പന്നിയാർ എന്നിവ ഉൽഭവിക്കുന്നത് ഇവിടെങ്ങളിൽ നിന്നാണ്. ലക്ഷങ്ങൾക്ക് കുടിവെള്ളത്തിന് പുറമെ നിരവധി വൈദ്യുതി പദ്ധതികളും ഇൗ പുഴകളിൽ പ്രവർത്തിക്കുന്നു.
കേരളത്തിൻറ സമ്പദ്ഘടനയിൽ വലിയ മാറ്റം വരുത്തിയതാണ് തേയിലയുടെ വരവ്. ആയിരകണക്കിന് തൊഴിലാളികൾ, തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനും വരുമാനം. ഇതു തന്നെയാണ് ഏലത്തിൻറ അവസ്ഥയും. അവിടെയും കോടികളുടെ വരുമാനം നടന്നിരുന്നു. പക്ഷെ, ഇന്ന് കാലാവസ്ഥ മാറ്റം തോട്ടവിളകളെ ബാധിച്ചിരിക്കുന്നു. ഏലത്തോട്ടത്തിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറഞ്ഞു.
തേയിലക്കും ഏലത്തിനും കാലാവസ്ഥ വലിയ ഘടകമാണ്. ഏറ്റവും ഉയരം കൂടിയ ഇടത്ത് തേയില, അതിന് താഴെ ഏലം, അതിനും താഴെ കാപ്പി എന്നാണല്ലോ. ഉയരം കൂടുന്നുവെന്നാൽ  തണുപ്പും വർദ്ധിക്കുന്നുവെന്നർഥം. അപ്പോൾ തണുപ്പില്ലാതെ ഉയരം കൂടിയിട്ടും കാര്യമില്ല. ആ മണ്ണ്  മറ്റു കൃഷികൾക്കായിരിക്കും അനുയോജ്യം.
ആവർത്തിക്കുന്നു.....ഞങ്ങൾ മൂന്നാറുകാർ കുടയേറ്റക്കാരല്ല. തേയില വ്യവസായവുമയി ബന്ധപ്പെട്ട് മൂന്നാർ എന്ന പ്ലാേൻറഷൻ ടൗണിൽ ജീവിക്കാൻ എത്തിയവരാണ് ഞങ്ങളുടെ മുൻതലമുറ. അവർ ഇൗ മണ്ണിനെ സംരക്ഷിച്ചു. ഞങ്ങളുടെ തലമുറയും ഭൂമി തേടി പോയില്ല.അതറിയണമെങ്കിൽ 1990ൽ നടന്ന സംഭവം കൂടിഅറിയണം. മൂന്നാർ ടൗണിൽ മദ്യശാലക്ക് ഭൂമി നൽകിയപ്പോൾ അതിൽ പ്രതിഷേധിച്ച് ടൗണിലെ സർക്കാർ ഭൂമിയിലാകെ കുടിൽകെട്ടി സമരം നടത്തി. ഒരുപക്ഷെ കേരളത്തിലെ ആദ്യ കുടിൽകെട്ടി സമരം. കേരളത്തിന്പുറത്തായിരുന്ന സബ് കല്കടർ എത്തി മദ്യശാലക്ക് പാട്ടത്തിന്നൽകിയ ഭൂമി തിരിച്ചെടുത്തതോടെ കെട്ടിയ കുടിലുകൾ സ്വയം പൊളിച്ച് മാറ്റിയവരാണ് ഞങ്ങൾ. എന്നാൽ, മൂന്നാറുകാരല്ലാത്തവർ മൂന്നാറിെൻറ നേതൃത്വത്തിൽ എത്തിയപ്പോൾ അവർ ഞങ്ങളുടെ മൂന്നാറിനെ നശിപ്പിച്ചു.
അവസാനമായി ഒരു കാര്യം കൂടി. മുന്നാറിലേക്കുള്ള റോഡുകൾ എന്നത് പഴയ പ്ലാേൻറഷൻ ടൗണിലേക്കുള്ളതാണ്. ഇടുങ്ങിയ റോഡുകൾ. അവിടേക്കാണ് നുറുകണക്കിന് വാഹനങ്ങൾ എത്തുന്നത്. കേരളത്തിൽ ഒരിടത്തും അനുഭവിക്കാത്ത ഗതാഗത കുരുക്കാണ് മൂന്നാർ നേരിടുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകണമെങ്കിൽ വീതി കൂടിയ ഇടം കണ്ടെത്തണം. ആംബുലൻസിനോ ഫയർഫോഴ്സിനോ പോലും പോകാൻ കഴിയാത്ത തരത്തിലാണ് പലപ്പോഴും ഗതാഗത കുരുക്ക്. അവിടെ ദുരന്തമുണ്ടായാൽ ആലോചിക്കാൻ കഴിയില്ല. ഹെലികോപ്ടർ ഏർപ്പെടുത്തിയാൽ പോലും രക്ഷാപ്രവർത്തനം സാധ്യമായിരിക്കും. ദേശിയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യത്തിൽ ഇടപ്പെടേണ്ടത്.

mjbabu 9447465029