Pages

11 October 2013

സര്‍ക്കാരിന്‍െറ ഓരോരോ തമാശകള്‍



നമ്മുടെ ആരോഗ്യ വകുപ്പിന്‍െറതയും സര്‍ക്കാരിന്‍െറയും തമാശകള്‍  കണ്ടു ഇടമലക്കുടിയിലെ ആദിവാസികള്‍ ചിരിക്കുന്നുണ്ടാകും.കാട്ടിനുള്ളിലെ ഇടമലക്കുടിയില്‍ പത്രങ്ങള്‍ എത്തുന്നില്ളെങ്കിലും റേഡിയോ കേട്ടാണെങ്കിലുംഅവര്‍ വിവരംഅറിയുന്നുണ്ടു. ഇത്തവണയും ഇടമലക്കുടിയിലും ചട്ടമൂന്നാറിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചതോടെ ഇത് എത്രാമത്തെ തവണയാണ് രണ്ടിടത്തും പി.എച്ച്.സി അനുവദിക്കുന്നതെന്ന് ആര്‍ക്കാണ് നിശ്ചയമെന്നാണ് ഇനി കണ്ടെത്തേണ്ടത്.
1987ലെ മന്ത്രിസഭയില്‍ എ.സി.ഷണ്‍മുഖദാസ് ആരോഗ്യമന്ത്രിയായിരിക്കെയാണ് രണ്ടിടത്തും ആദ്യമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത്. പിന്നിട് പലപ്പോഴും പി.എച്ച്.സി.അനുവദിക്കാറൂണ്ടെങ്കിലും അത്തരമൊന്ന് രണ്ടിത്തും ഇനിയും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. ആദിവാസി വിഭാഗമായ മുതുവന്മാര്‍ വസിക്കുന്ന ഇടമലക്കുടിയിലും ആദിവാസികള്‍ക്ക് പുറമെ തോട്ടം തൊഴിലാളികള്‍ പാര്‍ക്കുന്ന ചട്ടമൂന്നാറിലും പി.എച്ച്.സിയില്ളെങ്കിലും ആരോഗ്യ വകുപ്പിന്‍റ വെബ്സൈറ്റില്‍ രണ്ടിടത്തും പി.എച്ച്.സി പ്രവര്‍ത്തിക്കുന്നുണ്ടു.എന്നിട്ടും മന്ത്രിസഭാ യോഗം ഇവിടെങ്ങളിലടക്കം 13 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചു.
മൂന്നാറിടനുത്താണ് രണ്ടു സ്ഥലങ്ങളും. ആനമുടിയുടെ താഴ്വരയില്‍ വനത്തിനുള്ളില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഇടമലക്കുടി ആദിവാസി കോളണികളില്‍ എത്താന്‍ മണിക്കുറുകളോം കാല്‍നടയായി സഞ്ചരിക്കണം. അടുത്ത കാലത്ത് പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട ഇവിടെത്തെ പഞ്ചായത്ത് ജീവനക്കാര്‍ ജോലി ചെയ്യുന്നത് തന്നെ താലൂക്കാസ്ഥാനമായ ദേവികുളത്തെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ്. ഇടമലക്കുടിയിലേക്ക് നിയമിക്കപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ വല്ലപ്പോഴുമാണ് ആദിവാസികളെ തേടിയത്തെുന്നത്. ആദിവാസികള്‍ രോഗംവന്നാല്‍ മലകയറി തേയില കമ്പനിയുടെ ആശുപത്രിയില്‍ ചികില്‍സ തേടുന്നു.
ഡോക്ടര്‍മാരും ജീവനക്കാരും ഇടമലക്കുടി പി.എച്ച്.സിയില്‍ എത്തില്ളെന്നതിനാല്‍, യാത്രാസൗകര്യമുള്ള ഇടമലക്കുടിയുടെ അതിര്‍ത്തിയായ പെട്ടിമുടി പുല്ലുമേടില്‍ ആശുപത്രിയും ക്വാര്‍ട്ടേഴ്സുകളും നിര്‍മ്മിക്കണമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. ആദിവാസി സങ്കേതത്തിലേക്ക് ജീപ്പ് റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്ന ചില ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇത് അട്ടിമറിക്കുകയായിരുന്നു.
ചട്ടമൂന്നാറിലേക്ക് ബസടക്കം ഗതാഗത സൗകര്യമുണ്ടെങ്കിലും തേയില തോട്ടം മേഖലയാണെന്ന കാരണത്താലാണ് പി.എച്ച്.സി ആരംഭിക്കാതിരുന്നതെന്ന് പറയുന്നു. ചട്ടമൂന്നാറില്‍ നിന്നും ഏറെ അകലെയല്ലാതെ തലയാറില്‍ തേയില കമ്പനിയുടെ ആശുപത്രിയും മറയൂരില്‍ പി.എച്ച്.സിയുമുണ്ടു. ഇതിനിടെയാണ് വീണ്ടും പി.എച്ച്്.സി അനുവദിച്ചത്. 

No comments:

Post a Comment