Pages

20 March 2011

KATHRIKKA....: കോണ്‍ഗ്രസേ ലജ്ജ തോന്നുന്നു

KATHRIKKA....: കോണ്‍ഗ്രസേ ലജ്ജ തോന്നുന്നു: "കോണ്‍ഗ്രസേ ലജ്ജ തോന്നുന്നു നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള പരക്കം പാച്ചില്‍ കണ്ടില്ലേ? കെ.പി.സി.സി ആസ്ഥാനമായ ഇന..."

കോണ്‍ഗ്രസേ ലജ്ജ തോന്നുന്നു


കോണ്‍ഗ്രസേ ലജ്ജ തോന്നുന്നു
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള പരക്കം പാച്ചില്‍ കണ്ടില്ലേ? കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലെ സ്ഥാനാര്‍ഥി മോഹികളുടെ തിരക്ക് മനസിലാക്കാം. പക്ഷെ, ലിസ്റ്റുമായി നേതാക്കള്‍ ദല്‍ഹിയിലെത്തിയപ്പോഴോ? പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പനതം കൊളുത്തി പട എന്ന് പറഞ്ഞത് പോലെയായി. ഇതിന് മുമ്പ് ഒട്ടേറെ തെരഞ്ഞെടുപ്പുകള്‍ക്ക് കേരളം സാക്ഷ്യം വഹിചിട്ടുണ്ട്.അന്നൊന്നും കാണാത്ത ചില നാടകങ്ങളാണ് ഇപ്പോള്‍ കാണുന്നത്.
ഒരിക്കല്‍ പോലും മല്‍സരിക്കാന്‍ അവസരം കിട്ടാത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റിന് വേണ്ടി ആഗ്രഹിക്കുന്നത് മനസിലാക്കാം. എന്നാല്‍, സ്ഥാനാര്‍ഥിയാകുകയെന്നത് തങ്ങളുടെ അവകാശമാണെന്ന  തരത്തില്‍ വിദ്യാര്‍ഥികളും യുവജനങ്ങളും വാദമുഖം ഉയര്‍ത്തുന്നതിനെ എങ്ങനെ ന്യായികരിക്കാം. 24വയസും വോട്ടര്‍ പട്ടികയില്‍ പേരും വന്നാല്‍ പിന്നെ രാഹുല്‍ ബ്രിഗേഡാണ്. രാഹുല്‍ ഗാന്ധി സദുദ്ദേശത്തോടെയാണ് വിദ്യാര്‍ഥി,യുവജന നേതാകളെ പ്രൊമോട്ട് ചെയ്യുന്നത്. സംഘടന വളര്‍ത്തുകയെന്ന ലക്ഷ്യം അതിന് പിന്നിലുണ്ടെന്ന് വേണം മനസിലാക്കാന്‍.
പണ്ടും കോണ്‍ഗ്രസിന് വിദ്യാര്‍ഥി സംഘടനയും മറ്റ് പോഷക സംഘടനകളും ഉണ്ടായിരുന്നു. അന്നോന്നും അതിന്റെ നേതാക്കള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പോലും ഇടം തേടി പോയിരുന്നില്ല. മറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അവരെ വിളിച്ച് വരുത്തി മല്‍സരിപ്പിക്കുകയായിരുന്നു...അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍. കെ.എസ്.യു പ്രസിഡന്റുമാരായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയും ജി.കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും ഒക്കെ സ്ഥാനാര്‍ഥികളായത് അങ്ങനെയാണ്. അന്ന് കേരളത്തിലെ സര്‍വകലാശാലകളിലും കോളജുകളിലും സ്കൂളകളിലും ഭരണത്തില്‍  കെ.എസ്.യുവിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇന്നിപ്പോള്‍ സ്കൂളുകളില്‍ കെ.എസ്.യുവില്ല. അതിനാല്‍ തന്നെ അതിന്റെ തുടര്‍ച്ചയായ കോളജുകളിലും തഥൈവ. യൂണിവേഴ്സിറ്റി യൂണിയന്‍ എന്നത് അടുത്ത കാലത്തെ കെ.എസ്.യുക്കാര്‍ക്കൊന്നും കേട്ട്കേള്‍വി പോലുമില്ല. അവരുടെ നിഘണ്ടുവില്‍ അതിന് പകരമുള്ളത് ലോകസഭ, നിയമസഭ എന്നൊക്കെയാണല്ലോ?
എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, എ.സി.ഷണ്‍മുഖദാസ് തുടങ്ങിയ യൂത്ത് കോണ്‍ഗസ് നിര സ്ഥാനാര്‍ഥിയായതും സിറ്റിന് വേണ്ടി പിന്നാലെ പോയിട്ടല്ലെന്ന് ചരിത്രം പറയുന്നു. പക്ഷെ, ഇതാണോ ഇന്നത്തെ സ്ഥിതി? ആരുടെയെങ്കിലും കാല് പിടിച്ച് ഗ്രൂപ്പിന്റെ പേരില്‍ ഭാരവാഹിത്വം ലഭിച്ചാല്‍ പിന്നെ സീറ്റ് സംവരണത്തെ കുറിച്ചാകും ചര്‍ച്ച. നേതാക്കളുടെ പെട്ടി ചുമന്നും കാല് പിടിച്ചും ഭാരവാഹികളായവര്‍ക്ക് പിന്നിട് എല്ലത്തിനോടും പരമപുഛം.
പ്രവര്‍ത്തന പാരമ്പര്യമില്ലാത്തവരെ സ്ഥാനങ്ങളില്‍ നിയമിക്കുമ്പോള്‍ നേതാക്കളും അറിയണം, മൂക്കാതെ പഴുത്താല്‍ അതിന് മധുരമുണ്ടാകില്ലെന്ന്.ഇത്തവണത്തെ സീറ്റിന് വേണ്ടിയുള്ള പുതുതലമുറയുടെ തള്ളിക്കയറ്റം ഒരു പാഠമാകട്ടെ.
സ്കൂള്‍ വിദ്യാഭ്യാസ കാലം തുടങ്ങി 15വര്‍ഷത്തോളം കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ ഇതൊക്കെ കാണുമ്പോള്‍ അറിയാതെയെങ്കിലും പറഞ്ഞുപോകുന്നു.............അയ്യേ..........

11 March 2011


കേരളത്തിലെ നേതാക്കള്‍ ഡി.എം.കെ നേതാവ് എം.കരുണാനിധിയുടെ പാതയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ കേരളത്തിലെ നേതാക്കള്‍ ഡി.എം.കെ നേതാവ് എം.കരുണാനിധിയുടെ പാത പിന്തുടരുകയാണ്. മക്കളെയും കുടംബാംഗങ്ങളെയും സ്ഥാനാര്‍ഥികളാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിലെ ചിലര്‍ പഴയ മുദ്രാവാക്യമെങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് മാത്രം.
വിദ്യാര്‍ഥികള്‍ അവരുടെ പഠിപ്പും ആരോഗ്യവും ഉപേക്ഷിച്ച് മുദ്രാവാക്യം വിളിച്ചും സംഘടനാ വളര്‍ത്തുമ്പോള്‍ ഇതൊന്നും തന്റെ മക്കള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞ് ഉന്നത വിദ്യാഭ്യാസവും സൌകര്യങ്ങളും നല്‍കിയ അതേ ആളുകളാണ് പിന്‍ഗാമികളായി മക്കളെ കൊണ്ട് വരുന്നത്. പിന്തുടര്‍ച്ചയുടെ പേരില്‍ എം.എല്‍.എമാരും എം.പിമാരുമായി വന്നവരുടെ പട്ടികയെടുത്താല്‍ ഇത് മനസിലാകും. അവര്‍ക്ക് ജനങ്ങളെ അറിയില്ല, പാര്‍ട്ടിക്കാരെയും. അവര്‍ വെയിലേറ്റാല്‍ വാടില്ല.കാരണം ആ മക്കള്‍ വെയിലും മഴയും ഏറ്റിട്ടില്ല.
മുമ്പ് മക്കള്‍ രാഷ്ട്രിയത്തെ എതിര്‍ത്തവരും ഇപ്പോള്‍ മക്കളെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ്. പാലക്കാടെ കോണ്‍ഗ്രസിലെ ഒരു സിറ്റിംഗ് എം.എല്‍.എയും ഒരു മുന്‍ എം.എല്‍.എയും മക്കള്‍ക്ക് സീറ് ലഭിക്കുമോയെന്ന അന്വേഷണത്തിലാണ്. ഇടുക്കിയില്‍ ഒരു മുന്‍ എം.എല്‍.എ മകനുമായി കെ.പി.സി.സി. ആസ്ഥാനത്ത് ഇടക്കിടെ സന്ദര്‍ശനം നടത്തുന്നു. വയനാടിലെ സംവരണ സീറ്റില്‍ മരുമകന് സീറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മുന്‍ എം.എല്‍.എ. തൃശൂരടക്കം പല ജില്ലകളിലും മക്കളും മരുമക്കളും ഒരുകൈ നോക്കാന്‍ രംഗത്തുണ്ട്. ആശ്രിത നിയമനമെന്ന പോലെ സീറ്റ് ആവശ്യപ്പെടുന്നവരുമുണ്ട്.
ഇവരൊക്കെ പണ്ട് വിളിച്ചിരുന്ന ഒരു മുദ്രാവാക്യമുണ്ട് ''ഇന്‍ഡ്യയില്‍ ഇന്ദ്രപ്പട്ടം കെട്ടാന്‍ ഇന്ദിരഗാന്ധിക്ക് അതിമോഹം, യുവരാജാവായി സഞ്ജയ് മോനെ വാഴിക്കാനൊരു പടുമോഹം'. കാലം മാറിയപ്പോള്‍ മുദ്രവാക്യവും മറന്നിരിക്കാം.
കെ.കരുണാകരന്റെ മകന്‍ കെ.മുരളീധരന്‍ കോണ്‍ഗസിലെത്തിയപ്പോള്‍ അതിനെ എതിര്‍ക്കുകയും ഒരു റേഡിയോ നാടകത്തിലെ വരികള്‍ കടമെടുത്ത് കേരളമാകെ പ്രസംഗിച്ചവരെയും ഇപ്പോള്‍  കാണുന്നില്ല. മുരളിധരന്എതിരെ എന്തായലിരുന്നു പുകില്. വലിയവായില്‍ കാര്യങ്ങള്‍ പറയുന്ന യൂത്ത്, വിദ്യാര്‍ഥി നേതാക്കളെയും കേള്‍ക്കാനില്ല. അതോ മക്കളും മരുമക്കളും വന്നാലും കുഴപ്പമില്ല, ഞങ്ങള്‍ക്കും കിട്ടണം സീറ്റ് എന്നത് മാത്രമാണോ ഏക മുദ്രവാക്യം.
തലമുറ, തലമുറ കൈമാറി അധികാരം നിലനിര്‍ത്താനാണ് ഉദേശമെങ്കില്‍ വോട്ടര്‍മാരും രാഷ്ട്രിയ തൊഴിലാളികളാകാന്‍ വിധിക്കപ്പെട്ടവരും ഒരുകാര്യം തീരുമാനിക്കണം^അധികാരം പങ്കിടുന്നവര്‍ വോട്ട് ചെയ്യട്ടെ, അവരുടെ കുടുംബാംഗങ്ങള്‍ മാത്രം സംഘടനാ പ്രവര്‍ത്തനം നടത്തുകയും പ്രകടനം നടത്തുകയും മുദ്രാവാക്യം വളിക്കുകയും ചെയ്യട്ടെ. അതല്ലാതെ അവര്‍  എസി കാറിലും വിട്ടിലും കഴിയണ്ടവരല്ലല്ലോ? നാളത്തെ ഭരണാധികാരികളല്ലേ?