Pages

28 October 2010

ഇടമലക്കുടിയിലെ ആദിവാസികളെ ഇങ്ങനെ അപമാനിക്കണോ?????
സംസ്ഥാനത്തെ ആദ്യ പട്ടികവര്‍ഗ ഗ്രാമ പഞ്ചായത്തായി ഇടമലക്കു
ടിയെ പ്രഖ്യാപിച്ചതിന് ശേഷം വോട്ടെടുപ്പുമായി ബന്ധപ്പെട്ട്
എന്തൊക്കെ കഥകളാണ് പത്രങ്ങളില്‍ വരുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടുകള്‍ ഒരു ബാലറ്റില്‍ ചെയ്താല്‍ മതിയോയെന്ന് ഇടമലക്കുടിക്കാര്‍ പോളിംഗ് ഉദ്യോഗസ്ഥരോട് ചോദിച്ചുവെന്നാണ് ഒരു പത്രത്തിന്റെ കണ്ടെത്തല്‍. ഇത് മാത്രമല്ല, ആദിവാസികളെ
അല്‍ഭുത ജീവികളാകുന്ന ഒട്ടേറെ നിറം പിടിപ്പിച്ച കഥകളാണ് വാര്‍ത്തയാകുന്നത്.
ആനമുടി റിസര്‍വ് വനത്തില്‍ പുറംലോകവുമായി ബന്ധമില്ലാത്ത
താണ് ഇടമലക്കുടിയെന്നത് നേര്. എന്നാല്‍ അവിടെത്തെ ആദിവാസി
കളായ മുതുവാന്മാര്‍ വോട്ട് ചെയ്യുന്നത് ആദ്യമായിട്ടില്ല. എത്രയോ കാലമായി ഇടമലക്കുടിയില്‍ പോളിംഗ് ബൂത്തുണ്ട്. അതിന് മുമ്പ് പെട്ടിമുടിയിലെ ബൂത്തിലെത്തിയാണ് ഇടമലക്കുടിയിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്തിരുന്നത്. ത്രിതല സംവിധാനം നിലവില്‍ വന്നത് മുതല്‍ ഇടമലക്കുടിക്കാരും മുന്ന് വോട്ട് ചെയ്യുന്നുണ്ട്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലേക്കായി മുന്ന് ബാലറ്റുകളില്‍ വോട്ട് ചെയ്യണമെന്നും അവര്‍ക്കറിയാം. കാലാവധി അവസാനിച്ച മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ ഇടമലക്കുടി വാര്‍ഡിനെ പ്രതിനിധാനം ചെയ്തിരുന്നതും ഇടമലക്കുടിയില്‍ നിന്നുള്ള പട്ടികവര്‍ഗ മെമ്പറായിരുന്നു. എന്നിട്ടും എന്തിന് ഇവരെ കാഴ്ചവസ്തുവാക്കാന്‍ ശ്രമിക്കുന്നു. പണ്ട് മുന്നാര്‍ മേള നടന്ന
പ്പോള്‍ ഇടമലക്കുടിയിലെ മുതുവാന്മാരെ പ്രദര്‍ശന വസ്തുവാക്കാ  ന്‍ശ്രമം നടന്നിരുന്നു. അന്ന് മുന്നാറിലെ മാധ്യമ പ്രവര്‍ത്തകരാണ് ആ നീക്കം പരാജയപ്പെടുത്തിയത്. പക്ഷെ, ഇന്നോ??????

No comments:

Post a Comment