Pages

27 July 2010

കേരള തലസ്ഥാനത്ത് പീഡനമേറ്റ് മൃഗങ്ങളും കാഴ്ചക്കാരും
മൃഗങ്ങളെ സംരക്ഷിക്കേണ്ടവര്‍ നേതൃത്വം നല്‍കിയ കന്നുകാലി^പക്ഷി പ്രദര്‍ശനം മൃഗങ്ങള്‍ക്ക് പീഡനമായി. ആസുത്രണണത്തിലെ പിഴവ് മൂലം കാണികളായി എത്തിയ പതിനായിരങ്ങള്‍ പ്രദര്‍ശന നഗരിയിലെ ആര്‍ക്കുട്ടമായി മാറി. കാറ്റും വെളിച്ചവും ലഭിക്കാതെ ഓമന മൃഗങ്ങളടക്കം പീഡിപ്പിക്കപ്പെട്ടു.
യാതൊരു ആസൂത്രണവുമില്ലാതെ ജില്ലയിലെ സ്കൂളകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കുട്ടത്തോടെ പ്രദര്‍ശനം കാണാന്‍ കൊണ്ട് വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഓരോ സ്ഥാപനങ്ങള്‍ക്കും സമയം നിശ്ചയിച്ചിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു. വിദ്യാര്‍ഥികളും മറ്റ് കാഴ്ചക്കാരും ഒക്കെയായി പ്രദര്‍ശന നഗരിയില്‍ ജനങ്ങളുടെ ഒഴുക്കാണ്. അകത്ത് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇത് അവസരമാക്കി സാമൂഹ്യ വിരുദ്ധരും ടിക്കറ്റെടുത്ത് പ്രവേശിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടത്തോടെ നീങ്ങുന്നത് തടയാനും സുരക്ഷാ ചുമതലയുള്ള സ്വകാര്യ സെക്യൂരിറ്റി ഗ്രുപ്പിന് കഴിഞ്ഞില്ല. വിദ്യാര്‍ഥികളടക്കമുള്ള കാണികള്‍ക്ക് മൃഗങ്ങളെ ശരിയാംവിധം കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനും സാധിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ക്ഷീരവികസന വകുപ്പിന്റെ നിര്‍ദേശപ്രകാരം വിവിധ ജില്ലകളില്‍ നിന്ന് പഠനയാത്രയെന്ന പേരില്‍ എത്തുന്ന ക്ഷീരകര്‍ഷകര്‍ക്കും കന്നുകാലികളെ ശരിയാംവിധം കാണാന്‍ കഴിയാത്തതിനാല്‍ പ്രദര്‍ശനം വിജ്ഞാനം പകര്‍ന്നില്ല.
ജനത്തിരക്ക് മുലം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സമയത്ത് വെള്ളവും ഭക്ഷണവും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ടിക്കറ്റ് കൊടുക്കുന്നത്. ടിക്കറ്റെടുത്തവര്‍ പ്രദര്‍ശനം കണ്ട് മടങ്ങുമ്പോഴെക്കും 11^11.30 ആകുമെന്ന് പറയുന്നു. ഇതിന് ശേഷമാണ് മൃഗങ്ങള്‍ക്ക് വെള്ളവും തീറ്റയുമായി ജീവനക്കാര്‍ക്ക് പ്രദര്‍ശന സ്റ്റാളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നത് തന്നെ.
കൂടുകളില്‍ കഴിയുന്ന മൃഗങ്ങളും പീഡനമേറ്റ് വാങ്ങുകയാണ്. ഓരോ മൃഗങ്ങള്‍ക്കും എത്ര വീതം സ്ഥലം വേണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് ഇവിടെ പാലിച്ചില്ല. മതിയായ കാറ്റ് കിട്ടാന്‍ സാദ്ധ്യതയില്ലാത്തതാണ് മൃഗങ്ങളെ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്റ്റാളുകള്‍. ലോറികളില്‍ പീഡനമേറ്റ് വാങ്ങി തിരുവനന്തപുരത്ത് എത്തിയ മൃഗങ്ങള്‍ക്ക് പ്രദര്‍ശനം മറ്റൊരു പീഡനമായി. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന മൃഗങ്ങളെ ആനിമല്‍ പെര്‍ഫോമന്‍സ് നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ടെങ്കിലൂം ഇവിടെ എത്തിയിട്ടുള്ള ഒരൊറ്റ മൃഗത്തേയും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
 തലസ്ഥാന നഗരിക്ക് വിജ്ഞാനവും വിനോദവും പകരേണ്ട കന്നുകാലി^പക്ഷി പ്രദര്‍ശനം ചില ഉദ്യോഗസ്ഥരുടെ പിടിപ്പ് കേട് മുലം പീഡനമായി മാറി.

25 July 2010

Cruealty against Animal

എവിടെ കേരളത്തിലെ ജന്തു സ്നേഹികള്‍ 
തിരുവനന്തപുരത്ത് ദേശിയ കന്നുകാലി പക്ഷി മേളയില്‍ ജന്തുക്കള്‍ പീടിപിക്കപെടുന്നു. ജനത്തിരക്കില്‍ ശ്വാസം വിടാന്‍ കഴിയാത്ത അവസ്ഥയിലാണ് മിണ്ടാപ്രാണികള്‍. കാറ്റും വെളിച്ചവുമില്ല, സമയത്തിന് വെള്ളവും തീറ്റയും കൊടുക്കുന്നില്ല. തീറ്റയും വെള്ളവുമായി സ്ടാളിലേക്ക് കടക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം, റോഡിലൂടെ പ്രകടനം പോകുന്നത് പോലെയാണ് യാതൊരു അടുക്കും ചിട്ടയും ഇല്ലാതെ കാണികള്‍ പോകുന്നത്, കാണികള്‍ക്ക് വിശദമായി കാണാനും സംശയം തീര്‍ക്കാനും കഴിയുന്നില്ല, ഈ മീണ്ടാപ്രാനികള്‍ക്ക് വേണ്ടി ശബ്ടിക്കേണ്ട SPCA, AWBI എന്നിവയെ കാണാനുമില്ല

24 July 2010

Alienated Munnar Land

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയും 
അന്യാധീനപ്പെട്ടു
മുന്നാറില്‍ സര്‍ക്കാരിന് വിട്ട് കിട്ടിയ ഭൂമി മാത്രമല്ല  സ്ഥാപനങ്ങളടെ ഭുമിയും വന്‍തോതില്‍ അന്യാധീനപ്പെട്ടു. ടാറ്റയെ തോല്‍പിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ ഉയര്‍ന്നത് കാണാതെ പോയി പലരും.  വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍, വൈദ്യുതി ബോര്‍ഡ്, കെ. എസ്. ആര്‍. ടി. സി എന്നിവര്‍ക്ക് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡിലൂടെ കിട്ടിയ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കയ്യേറിയത്.
മുന്നാര്‍ ഗവ. ഹൈസ്കൂളിലെ രണ്ട് അതിരുകളിലും ഭൂമി നഷ്ടമായി. ഇവിടെ ഹോട്ടലും റിസോര്‍ട്ടും ഉയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ അറിഞ്ഞില്ല. ഹൈസ്കൂളിനടുത്ത് ഹെഡ്മാസ്റ്ററുടെ ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്ന ഭൂമിയാകെ അന്യാധീനപ്പെട്ടു. ടീച്ചേഴ്സ് ക്വാര്‍ട്ടേഴ്സിന്റെ സ്ഥലവും പലരും സ്വന്തമാക്കി. കെ. എസ്. ആര്‍. ടി. സിക്ക് ദേവികളുത്തുണ്ടായിരുന്ന ഭൂമിയെ കുറിച്ച് ആര്‍ക്കും രൂപമില്ല. ജി. വരദന്‍ എം. എല്‍. എയായിരിക്കെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെ. എസ്. ഇ. ബിയുടെ ക്വാര്‍ട്ടേഴ്സ് ഇന്നവിടെയില്ല. പകരം കാണുന്നത് റിസോര്‍ട്ട്. ഇത്തരത്തില്‍ കെ. എസ്. ഇ. ബിയുടെ ക്വാര്‍ട്ടേഴ്സ് സ്വന്തമാക്കിയവരുടെ പട്ടികയിലുള്ളത് പ്രമാണിമാര്‍. പൊതുമരാമത്ത് വകുപ്പ്, ടുറിസം എന്നിവയുടെ ഭൂമിയും ശിവകാശി പട്ടയത്തിന്റെ പേരില്‍ പലരും സ്വന്തമാക്കി. കോടികള്‍ വിലവരുന്ന ഭൂമിയാണ് ഇത്തരത്തില്‍ അന്യാധീനപ്പെട്ടത്.
മുന്നാറില്‍ ഏതൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഭൂമിയുണ്ടായിരുന്നതെന്നും അത് എത്രയെന്നും ഇപ്പോള്‍ എത്രയുണ്ടെന്നതിനെ സംബന്ധിച്ചും സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന്,  മൂന്നാറിലെ ഇടിച്ച് നിരത്തലിന് പിന്തുണയുമായി മൂന്നാറില്‍ സമ്മേളനം നടത്തിയ സാംസ്കാരിക പ്രവര്‍ത്തകരെങ്കിലും ആവശ്യപ്പെടുമോ?????? അതോ ഈ കയ്യേറ്റവുമ ടാറ്റയുടെ സാമ്രജ്യത്തിലെ വിജയമായി അഭിമാനിക്കുമോ?????????????????

04 July 2010

ആരാണ് മൂന്നാറിന്റെ രക്ഷകര്‍? കയ്യേറ്റക്കാരോ?
മുന്നാറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. മൂന്നാറിനെ ആര് രക്ഷിക്കും എന്നതിനെ ചൊല്ലിയാണ് ചിലര്‍ പുതിയ വിവാദം ഉയര്‍ത്തിയിട്ടുളളത്. കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്ന് മൂന്നാറിനെ പിടിച്ചെടുത്താല്‍ മൂന്നാറിനെ രക്ഷിക്കാനാകുമെന്ന് ചിലര്‍ മനപായസമുണ്ണുന്നു. കമ്പനിയില്‍ നിന്ന് ഭൂമി പിടിച്ചെടുത്താല്‍ അടിമത്തം അവസാനിക്കുമെന്നാണ് പുതിയ പ്രചരണം. സംശയമില്ല, അടിമത്തം അവസാനിക്കും. പക്ഷെ ആരുടെ അടിമത്തം എന്നതും എന്തിന്റെ അടിമത്തം എന്നതും ചര്‍ച്ച ചെയ്യപ്പെടണം.
കമ്പനിയെ ന്യായികരിക്കുകയല്ല, പക്ഷെ കമ്പനിയില്‍ നിന്ന് പിടിച്ചെടുത്ത ഭൂമി ആരുടെ കൈകളിലാണ് എത്തപ്പെട്ടത് എന്നത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമൊയെന്നതാണ് ഉയരുന്ന ചോദ്യം. മുന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആധിപത്യം തുടങ്ങിയിട്ട് നൂറ്റാണ്ട് പിന്നിടുന്നു. ബ്രിട്ടീഷ് കമ്പനി നാട് വിട്ട് പകരം ടാറ്റയുടെ നിയന്ത്രണം ആരംഭിച്ചിട്ടും പതിറ്റാണ്ടുകളായി. ഇതിനിടെയില്‍ വേണമെങ്കില്‍ ഇവര്‍ക്ക് തേയില കൃഷിയില്ലാത്ത മുഴുവന്‍ ഭൂമിയും വില്‍ക്കാമായിരിന്നില്ലേയെന്ന ചോദ്യം ഉയരുന്നുണ്ട്. എന്തിന് ഭൂതം നിധി കാത്ത പോലെ മൂന്നാറിലെ ഭൂമി സംരക്ഷിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം.  മുന്നാറിന്റെ വികസനത്തിന് ഭൂമി കിട്ടാതിരുന്നപ്പോഴും കമ്പനിക്ക് വാടക നല്‍കി അവരുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോഴും വല്ലാത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വീടിനും കടക്കും അറ്റകുറ്റ പണി നടത്താന്‍ കമ്പനി മാനേജര്‍ക്ക് മുന്നില്‍ പോയി ഓഛാനിച്ച്  നില്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ആ അവസ്ഥക്ക് മാറ്റം വരണമെന്നാണ് മൂന്നാറിലെ ജനങ്ങള്‍ ആഗ്രഹിച്ചത്. പക്ഷെ ഇതിപ്പോള്‍, ടാറ്റയെ ചുണ്ടി കയ്യേറ്റക്കാരെ സംരഷിക്കുന്ന നയമാണ് പലരും സ്വീകരിക്കുന്നത്.
ഭൂമിക്ക് മേല്‍ കമ്പനിയുടെ നിയന്ത്രണം ഇല്ലാതായതോടെ ഭൂമി സ്വന്തമാക്കിയത് കയ്യേറ്റ ലോബിയാണ്. നൂറക്കണക്കിന് ഹോട്ടലുകളാണ് മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ പത്ത്^പതിപഞ്ച് വര്‍ഷം കൊണ്ട് ഉയര്‍ന്നത്.  സര്‍ക്കാര്‍ ഭൂമി വ്യാജ പട്ടയത്തിലൂടെ സ്വന്തമാക്കിയെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ച് പിടിക്കണമെന്ന് എന്തേ ആരും ആവശ്യപ്പെടാത്തത്. മൂന്നാറിര്‍ന്റ കാര്യത്തില്‍ ആമ്താര്‍ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടകളുടെ അടിസ്ഥാനതതില്‍ കയ്യേറ്റ ഭൂമി തിരിച്ച് പിടിക്കണം. മുഖ്യമന്ത്രി സ.വി. എസ്. അച്യുതാനന്ദന്‍ തുടങ്ങി വെച്ച മൂന്നാര്‍ ദൌത്യം പൂര്‍ത്ത്യിക്കണം. ഏറ്റെടുക്കുന്ന ഭൂമി സംരക്ഷിക്കുകയും കമ്പനിയുടെ ഭൂമി അളന്ന് തിരിച്ച് അധിക ഭൂമിയൂണ്ടെങ്കില്‍ അതും സംരഷിക്കണം. അതിന് ഭൂമി വനം വകുപ്പിന് കൈമാറണം.