Pages

15 February 2024

മൂന്നാറിലെ ഹസ്രത്ത് ഹോട്ടലും ചരിത്രത്തിലേക്ക്

    ആ മേല്‍വലാസവും മായുന്നു



 
ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികള്‍ നല്‍കിയ മേല്‍വിലാസവുമായാണ് അര നൂറ്റാണ്ടിലേറെയായി മൂന്നാറിലെ ഹസ്രത്ത് ഹോട്ടലിന്റെ പ്രവര്‍ത്തനം. ഹസ്രത്ത് എന്ന ഉറുദ് വാക്ക് മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും തമിഴ്‌നാടിലടക്കം മുസ്ലിം പുരോഹിതര്‍ അറിയപ്പെടുന്നത് ഹസ്രത്ത് എന്ന പേരില്‍. അങ്ങനെയാണ് മൂന്നാറിലെ ഹസ്രത്ത് ഹോട്ടലിനും ആ പേര് വീഴാന്‍ കാരണം. ഒരിക്കൽ നയ്മക്കാട് പ്രാർഥനക്ക് പകരക്കാരനായി പോയതോടെയാണ് കെ.സി.മൊയ്മീനും ഹസ്രത്തായത്.
1950കളിലാണ് മൂവാറ്റുപുഴ സ്വദേശി കെ.സി.മൊയ്തീന്‍ മൂന്നാറിലെത്തുന്നത്. ആദ്യം ചെറിയ കച്ചവടമൊക്കെ ചെയ്തു. 1965ലാണ് മുറക്കാൻ കടയിൽ നിന്നും ചായക്കടയിലേക്കുള്ള മാറ്റം. തലേക്കെട്ടും താടിയുമുള്ള കെ.സി.മൊയ്തീന്‍ തോട്ടം തൊഴിലാളികള്‍ക്കും മൂന്നാറിലെ തമിഴ് ജനതക്കും ഹസ്രത്ത് ആയിരുന്നു. അങ്ങനെ അതു ഹസ്രത്ത് കടയായി. ചായക്കട പിന്നിട് ഹോട്ടലായി വികസിച്ചപ്പോഴും ബോര്‍ഡില്ലെങ്കിലും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ അറിയപ്പെട്ടത് ഹസ്രത്ത് കട എന്ന പേരില്‍.
ആദ്യ നാളുകളിൽ വീട്ടിൽ നിന്നും ഭക്ഷണ ഇനങ്ങൾ പാചകം ചെയ്താണ് കൊണ്ടു വന്നിരുന്നതെന്ന് കെ സി മൊയ്തീെൻറ മകനും മുസ്ലിം ലീഗ് ഇടുക്കി ജില്ല വൈസ് പ്രസിഡൻറുമായ കെ.എം.ഖാദിർകുഞ്ഞ് പറഞ്ഞു. രാവിലെ നാല് മണിക്ക് കട തുറക്കും. വീട്ടിൽ നിന്നും വിറക് കരി കത്തിച്ച് കൊണ്ടു വന്നാണ് സമോവർ ചൂടാക്കിയിരുന്നത്. ഒമ്പതര വരെ താനും കടയിലുണ്ടാകും. പിന്നിട് സ്കൂളിലേക്ക് ഒരു ഒാട്ടമാണ്. സ്കുൾ വിട്ട് എത്തുന്നതും കടയിലേക്ക്. എസ്.എസ്.എൽ.സി കഴിഞ്ഞതോടെ പൂർണ സമയവും ഹോട്ടലിലായി.സഹോദരന്മാരായ മുഹമദ്, അലിക്കുഞ്ഞ്, ഇബ്രാഹിം എന്നിവർ സ്കൂൾ പഠനം കഴിഞ്ഞതോടെ പല ഘട്ടങ്ങളിലായി ഹോട്ടലിൽ എത്തി. ഇവരിൽ മുഹമ്മദ് ഇപ്പോഴില്ല. 1950കളിലും 60കളിലും അന്നത്തെ പരിമിതമായ സൗകര്യങ്ങളിലാണ് പിതാവ് കട ഉയർത്തി കൊണ്ടു വന്നത്. നടുക്കുടി കൊച്ചു മുഹമ്മദ്, ചേലക്കൽ കൃഷ്ണൻ തുടങ്ങി നിരവധി പേർ സഹായ ഹസ്തവുമായി ഉണ്ടായിരുന്നു. ആദ്യ നാളുകളിൽ പനമ്പ് ഉപയോഗിച്ചായിരുന്നു കട മറച്ചിരുന്നത്. മുൻ ഭാഗത്ത് കട അടക്കാൻ ഉപയോഗിച്ചിരുന്നതും പനമ്പ് ആയിരുന്നുവെന്ന് കാദർകുഞ്ഞ് ഒാർക്കുന്നു. കുടുംബാംഗങ്ങളെ പോലെയാണ് തൊഴിലാളികളെ കണ്ടിരുന്നത്. അവർ തിരിച്ചും അതേ സ്നേഹത്തോടെ പെരുമാറി. നിരവധി തൊഴിലാളികളുടെ അധ്വാനവുമാണ് ഹസ്രത്ത് ഹോട്ടൽ എന്ന ബ്രാർഡ് തോട്ടം തൊഴിലാളികൾ ഇഷ്ടപ്പെടാൻ കാരണം.
 പിതാവിെൻറ മരണത്തെ തുടർന്ന് കാദർകുഞ്ഞ് കടയുടെ നിയന്ത്രണം പൂർണായി  ഏറ്റെടുത്തതോടെയായിരുന്നു നവീകരണം. മൂന്നാറിെൻറ ബ്രോഡ്വേ എന്നറിയപ്പെടുന്ന പ്രധാന ബസാറിലുള്ള ഹോട്ടൽ റപ്സിയിലുടെ ഇപ്പോഴും ഹോട്ടൽ ബിസിനസിൽ സജീവമാണ് ഖാദിർകുഞ്ഞ്. 
 പൊറോട്ടയും ബീഫും ബോണ്ടയുമായിരുന്നു ഹസ്രത്തിലെ ആദ്യകാല സ്‌പെഷ്യല്‍ െഎറ്റംസ്. രാത്രിയില്‍ കഞ്ഞിയും പയറും വില്‍പനക്കുണ്ടായിരുന്നു.  മക്കള്‍ കടയുടെ നിയന്ത്രണം ഏറ്റെടുത്തു ബോര്‍ഡ് സ്ഥാപിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് ഹസ്രത്ത് ഹോട്ടല്‍ ഔദ്യോഗിക വിലാസമായത്.  ഹസ്രത്തിലെ ബീഫ് ഫ്രൈക്കും ചിക്കൻ ഫ്രൈക്കും വലിയ പ്രിയമായിരുന്നു.
 അര നൂറ്റാണ്ട് ഹൈറേഞ്ചിന് രുചി പകര്‍ന്ന ഹസ്രത്ത് ഹോട്ടല്‍ ഇനിയില്ല. തൊഴിലാളികളുടെയും പാചകക്കാരുടെയും ക്ഷാമം വിലവര്‍ദ്ധനവ് എന്നിവയൊക്കെ ഹോട്ടല്‍ നടത്തിപ്പിന് തടസമായപ്പോള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഇപ്പോഴത്തെ ഉടമകളായ അലിക്കുഞ്ഞും ഇബ്രാഹിമും പറയുന്നത്. മൂന്നാര്‍ മേഖലയിലെ മറ്റു വ്യാപാരികളെ അന്വേഷിച്ച് എത്തിയിരുന്നതും ഹസ്രത്തിലാണ്. വൈകുന്നേരങ്ങളിലാണ് ഹസ്രത്ത് സജീവമായിരുന്നത്. അതു ഭക്ഷണം കഴിക്കാനായിരുന്നില്ല. താഴത്തെ നിലയിലെ വിശാലമായ അടുക്കളയില്‍ എപ്പോഴും അടുപ്പ് പുകയുമെന്നതിനാല്‍ തീ കായാനായി ടൗണിലെ വ്യാപാരികളില്‍ നല്ലൊരു പങ്കും അവിടെ ഉണ്ടാകും. ഒപ്പം വെടിവട്ടവും. 1980കളില്‍ യുവജന സംഘമാണ് ആ റോള്‍ ഏറ്റെടുത്തത്. ആട്ടോ റിക്ഷക്ക് പെര്‍മിറ്റ് തേടി പോയതും ടൂറിസത്തിനായി പദ്ധതി തയ്യാറാക്കിയതും  തിരുവനന്തപുരത്തേക്ക് സൈക്കിള്‍ യാത്ര നടത്തിയതും ഹൈഹേഞ്ച് മർച്ചൻറസ് അസോസിയേഷൻ സോവനീറും മർച്ചൻറ് യൂത്ത് വിങ്ങ് എന്ന പേരും  ഇത്തരം വെടിവട്ടത്തില്‍ ഉയര്‍ന്ന് വന്ന നിര്‍ദേശങ്ങള്‍. ഹസ്രത്ത് ഹോട്ടൽ ആരംഭിക്കുന്നതിന് മുമ്പ് ചുമ്മാറിലായിരുന്നു അടുക്കള സൗഹൃദം. വിറകടിപ്പിന് പകരം പാചക വാതകം വന്നതോടെ അടുക്കള സൗഹൃദവും ഇല്ലാതായി. ലോഡ്ജും ഇത്രയേറെ സൗകര്യങ്ങളും ഇല്ലാതിരുന്നപ്പോള്‍ രാത്രി ബസിന് എത്തുന്നവര്‍ക്ക് കിടക്കാന്‍ ഇടം നല്‍കിയിരുന്നതും   
ഹസ്രത്ത് ഹോട്ടല്‍. ഹസ്രത്ത് കൂടി നിര്‍ത്തിയതോടെ മൂന്നാറിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഹോട്ടലുകളില്‍ ഇനി അവശേഷിക്കുന്നത് ദാമോദരന്‍ ചേട്ടെന്റ കടയും ഹസ്രത്തിെൻറ പൈതൃകം അവകാശപ്പെടാവുന്ന റപ്സിയും.. ദാമോരെൻ ചേട്ടെൻറ മകനാണ് ഗുരുഭവന്‍ എന്ന പേരിട്ട് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടല്‍ ദോസ്തി, ചുമ്മാര്‍ ഹോട്ടല്‍, ബ്രദേഴ്‌സ് ഹോട്ടല്‍, ബ്രാഹ്‌മിണ്‍സ് ഹോട്ടല്‍, നായ്ക്കര്‍ ഹോട്ടല്‍, മഹാലഷ്മി, ഹോട്ടല്‍ മൂന്നാര്‍, റോച്ചാസ്, ദേവികുളത്തെ ലൈല ഹോട്ടല്‍, ബ്യൂല ഹോട്ടല്‍ തുടങ്ങിയവയൊക്കെ നേരത്തെ അടച്ച് പോയതിന്റെ പട്ടികയിലുണ്ട്. ഹോട്ടലുകള്‍ മാത്രമല്ല, മൂന്നാറിലെ നിരവധി ആദ്യകാല സ്ഥാപനങ്ങളും പുതിയവക്കായി വഴിമാറുകയാണ്. 


13 February 2024

ഫിൻലേ ഷീൽഡിന്  വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

 

മൂന്നാർ: ഫിൻലേ ഷീൽഡ് ഫുട്ബോൾ ടൂർണമെൻറിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 24ന് ഉച്ചക്ക് 2.30ന് മൂന്നാർ ടാറ്റാ സ്പോർട്സ് ഗ്രൗണ്ടിൽ ആദ്യ മൽസരത്തിനായി കളിക്കാർ ഇറങ്ങും. മാർച്ച് 9നാണ് ഫൈനൽ മൽസരങ്ങൾ. മൽസരത്തിനായി കളിക്കളം ഒരുങ്ങി തുടങ്ങി.


                           

ഹൈറേഞ്ച് നിവാസികൾക്ക് ഗ്രഹാതുരത്വം ഉണർത്തുന്നതാണ് മൂന്നാറുകാർ മാച്ച് എന്ന് വിളിക്കുന്ന ഫിൻലേ ഷീൽഡ്. കണ്ണൻ ദേവൻ കമ്പനിയുടെയും മലയാളം പ്ലാേൻറഷൻ, തലയാർ കമ്പനിയുടെയും എസ്റ്റേറ്റുകളിലെ ടീമുകളാണ് മുമ്പ് മൽസരിച്ചിരുന്നത്. മാനേജറും തൊഴിലാളികളും ഒന്നിച്ച്ജേഴ്സി അണിഞ്ഞ് കളിക്കാൻ ഇറങ്ങിയിരുന്ന ദിവസങ്ങൾ. ആവേശം പകരാൻ അതാത് എസ്റ്റേറ്റുകളിൽ നിന്നുള്ള സ്ത്രീ തൊഴിലാളികളും എത്തും. മൂന്നാർ ടൗണിൽ നിന്നുള്ള വ്യാപാരികളും ഡ്രൈവറന്മാരും തുടങ്ങി സർവരും ഉച്ച കഴിഞ്ഞ് മാച്ച് കാണാൻ ഗ്രൗണ്ടിലേക്ക്. വിദ്യാർഥികളുടെയും മനസ് ഗ്രൗണ്ടിലാകും. സ്കുളിൽ ലോംഗ് ബെൽ മുഴങ്ങുന്നതും കുട്ടികൾ ഗ്രൗണ്ടിലെത്തിയിരിക്കും.

മൂന്നാർ വർക്ഷോപ്പ്, സെവന്മല എന്നിവരായിരുന്നു വമ്പൻ ടീമുകൾ. നല്ലതണ്ണി, ചൊക്കനാട് തുടങ്ങിയ ടീമുകളും മികച്ചവയായിരുന്നു. കളിക്കളത്തിന് പുറത്തും മൽസരമുണ്ടായിരുന്നു. അതു കളിക്കാരെ കണ്ടെത്താൻ വേണ്ടിയുള്ളതായിരുന്നു. വർക്ഷോപ്പ് മാനേജർ എൻ എസ് എസ് മൂർത്തി കളിക്കാരനല്ലെങ്കിലും നല്ല കളിക്കാരെ തേടി പിടിച്ച് വർക്ഷോപ്പിൽ ജോലി നൽകും. നല്ലതണ്ണി മാനേജരും ഇടക്കാലത്ത് എറണാകുളത്ത് നിന്നും ഏതാനം കളിക്കാർക്ക് എസ്റ്റേറ്റിൽ ജോലി നൽകി. അങ്ങനെ നിരവധി പേർ. വിവിധ എസ്റ്റേറ്റുകളിൽ മാനേജരായിരിക്കെ ബി. വിജയകുമാർ അതാത് ടീമിലുണ്ടാകും. വേറെയും ചില മാനേജർമാർ കളിക്കാനിറങ്ങാറുണ്ട്. ‘ദ്വര’ കളിക്കാനിറങ്ങുേമ്പാൾ തൊഴിലാളികൾക്കും ആവേശം.

ഇടുക്കി ഡി എഫ് എ പ്രസിഡൻറായിരുന്ന ബി.വിജയകുമാറാണ് ടാറ്റാ ടീ ഫുട്ബോൾ ടീം തയ്യാറാക്കിയത്. നിരവധി നല്ല കളിക്കാർക്ക്  ഇതു വഴി ടാറ്റാ ടീയിൽ ജോലി ലഭിച്ചു. ചിലർ സംസ്ഥാന ടീമിൽ ഇടം പിടിച്ചു. മൂന്നാർ ഹൈസ്കൂളിൽ നിന്നും എത്രയോ മികച്ച താരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ചില അമ്പയർമാരും ശ്രദ്ധിക്കപ്പെട്ടു.

കളിക്ക് പിന്നാലെ അടി പൊട്ടുന്നതും പതിവായിരുന്നു. സ്ത്രീകൾ കളി പറഞ്ഞു കൊടുക്കുന്നതാണ് മറ്റൊരു വിശേഷം. പന്ത് മിസാക്കിയാൽ നല്ല ചീത്ത പറയാനും മടിച്ചിരുന്നില്ല. 


 

കേരളത്തിലെ പഴക്കം ചെന്ന ടൂർണമെൻറുകളിലൊന്നാണ് ഫിൻലേ ഷീൽഡ്. 1900ലാണ് കണ്ണൻ ദേവൻ കമ്പനിയിലെ മാനേജർമാർക്കായി വിവിധ മൽസരങ്ങൾ ആരംഭിക്കുന്നത്. 1929 ഏപ്രിൽ 23ന് ഫുട്ബോൾ മൽസരങ്ങൾ നടന്നതായി ശ്രീമതി എ.എഫ്എഫ് മാർട്ടിൻ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തൊഴിലാളികൾ ടീമിലുണ്ടായിരുന്നവോ എന്ന് വ്യക്തമല്ല. എന്നാൽ, ഫിൻലേ ഷീൽഡ് ആരംഭിച്ചത് 1941ലാണെന്നാണ് വിവരം. പ്ലേഗും കോളറയും പടർന്ന് പിടിച്ച വർഷങ്ങളിൽ കളി നടന്നില്ല. കോവിഡിനെ തുടർന്ന് 2021,2022 വർഷങ്ങളിലും കളി മുടങ്ങി. 2002ൽ 57ാമത് ടൂർണമൻറായിരുന്നു. അന്ന് സെവന്മലയായിരുന്നു ജേതാക്കൾ. അങ്ങനെയെങ്കിൽ ഇതു 77ാമത് ടൂർണമെൻറ്.. കോവിഡിനെ തുടർന്ന് രണ്ടു വർഷം മുടങ്ങിയില്ലായിരുന്നുവെങ്കിൽ 79 ാമത് പതിപ്പാകുമായിരുന്നു.

എന്തായാലും 75 വർഷങ്ങൾ പിന്നിട്ട ഫിൻലേ ഷീൽഡ് ഹൈേറഞ്ചുകാരുടെ ആവേശമാണ്. അഥവാ ഹൈറേഞ്ചിെൻറ ലോകകപ്പ്. കണ്ണൻ ദേവൻ കമ്പനിയുടെ ഭരണ സൗകര്യർഥം എസ്റ്റേറ്റുകളുടെ എണ്ണം കുറച്ചപ്പോൾ ടീമുകളും കുറഞ്ഞു. ചാമ്പ്യൻ ടീമായ സെവൻമലയും വർക്ഷോപ്പും ചൊക്കനാടുമൊന്നും ഇപ്പോഴില്ല. പഴയത് പോലെ ടൗണിൽ നിന്നുള്ള ആരാധകരും ഇല്ല.