Pages

29 August 2024

ഇരുളില്‍ തെളിഞ്ഞ തിരിനാളം

 




ത്മകഥ എന്നത് ഒരു വ്യക്തിയുടെ മാത്രം കഥയല്ല, നാടിന്റെ ചരിത്രവും സംസ്‌കാരവും തുടങ്ങി അദേഹവുമായി ബന്ധപ്പെട്ട നിരവധി ദേശങ്ങളുടെയും വ്യക്തികളുടെയും വിശേഷങ്ങള്‍ കൂടിയാണ്. രൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ അദ്ധ്യാപകനായിരുന്ന പ്രെഫ. പി.സുകുമാരന്‍ രചിച്ച 'ഇരുളില്‍ തെളിഞ്ഞ തിരിനാള' വും അങ്ങനെ തന്നെ. എന്നാല്‍, ഇതില്‍ പ്രശസ്തമായ വൈദ്യമഠത്തിന്റെ കഥ കൂടി പറഞ്ഞു പോകുന്നു. സുകുമാരന്‍ സാര്‍ ദീര്‍ഘകാലം വൈദ്യമഠത്തിലെ ചികില്‍സയിലായിരുന്നു എന്നതാണ് അതിന് കാരണം. സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളുടെ വളര്‍ച്ചയും തളര്‍ച്ചയും ഈ പുസ്തകത്തിലുണ്ട്. കുട്ടികള്‍ക്ക് മനസിലാകുന്ന തരത്തില്‍ ലളിതമായി പഠിപ്പിക്കുന്നത് പോലെയാണ് ആത്മകഥയും എഴുതിയിട്ടുള്ളത്. രസകരമായി വായിച്ചു പോകാം. തൃശൂരില്‍ എന്റെ അയല്‍വാസിയായിരുന്നു അദേഹം.

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരിയിലെ ജനനം തുടങ്ങി ജീവിത കഥ ആരംഭിക്കുകയാണ്. ആ ഗ്രാമത്തിന്റെ ഭംഗി, അവിടെത്തെ വിശേഷങ്ങള്‍, സ്‌കൂളുകള്‍,ക്ഷേത്രങ്ങള്‍ അങ്ങനെ ആ നാട്ടിലെ പ്രധാന വ്യക്തികള്‍, പറമ്പിലെ പണിക്കാര്‍ അവരെയൊക്കെ പരിചയപ്പെടുത്തുന്നു. സ്‌കൂള്‍ പഠന കാലത്ത് ഒപ്പം കൂടിയ വാതമാണ് വില്ലനായി മാറിയത്. വൈദ്യമഠത്തില്‍ ചികില്‍സിച്ചതും അങ്ങനെയാണ്. അവിടെ നിന്നും പ്രഡിഗ്രി പഠനത്തിന് പാലക്കാട് എത്തുന്നതോടെ വായനക്കാരും അവിടെക്ക് പോകുന്നു. എന്‍ എസ് എസ് കോളജിലെ എന്‍ജിനിയറിംഗ് പഠനം പുര്‍ത്തിയാകുന്നത് വരെ പാലക്കാടാണ്. എന്‍ജിനിയറിംഗ് കോളജിന്റെ ബാലാരിഷ്ടതകള്‍ വായനക്കാരുമായി പങ്കുവെക്കുന്നു. അവധിക്കാലത്ത് ചെര്‍പ്പുളശേരിയിലെ പാരലല്‍ കോളജില്‍ അദ്ധ്യാപകനായതും എന്‍ജിനിയംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ട്യുഷനെടുത്തതും വാതം പിടിപ്പെട്ടു പഠനം മുടങ്ങിയതും വിശദമായി പറഞ്ഞു പോകുന്നു. തമിഴകത്തെ സേലത്ത് ഇരുമ്പു കമ്പനിയില്‍ ജോലിയിലിരിക്കെ രോഗം മൂര്‍ഛിച്ചു നാട്ടില്‍ വന്നതാണ് സര്‍ക്കാര്‍ ജോലി കിട്ടാന്‍ നിമിത്തമായത്. ആ സമയത്താണ് എന്‍ജിനിയറിംഗ് കോളജിലേക്ക് ലക്ചര്‍മാരെ ക്ഷണിച്ചുള്ള അറിയിപ്പ് വന്നത്. പിന്നാലെ വൈദ്യുതി ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് എന്നിവിടങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചു. എല്ലായിടത്തും നിയമനം കിട്ടി. എങ്കിലും അദ്ധ്യാപനത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്ന് ലക്ചര്‍ നിയമനം സ്വീകരിച്ചു. തിരുവനന്തപുരത്തായിരുന്നു ആദ്യ നിയമനം. അവിടുത്തെ താമസം, ലോഡ്ജില്‍ ഒപ്പമുണ്ടായിരുന്നു പിന്നിട്‌ െഎഎസ്ആര്‍ഒ ചെയര്‍മാനായ എസ്. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍, കോളജിലെ സഹപ്രവര്‍ത്തകര്‍ അങ്ങനെ വിശേഷങ്ങള്‍ നീണ്ടു പോകുന്നു. പിന്നിടാണ് തൃശൂരില്‍ എത്തുന്നത്. വിരമിക്കുന്നത് വരെ തൃശൂരില്‍ തുടര്‍ന്നു. എന്‍ജിനിയറിംഗ് കോളജിന് സമീപം വീടു നിര്‍മ്മിച്ചതും വിവാഹവും ബോംബെ െഐഎടിയിലെ എം ടെക് പഠന കാലവും പറയുന്നുണ്ട്. 

വിരമിച്ച ശേഷമാണ് കുറ്റിപ്പുറം എം ഇ എസ് എന്‍ജിനിയറിംഗ് കോളജില്‍ ചേരുന്നത്. ഏറെക്കാലം ജോലി ചെയ്തു. കുറ്റിപ്പുറം റോഡ് പണിയെ തുടര്‍ന്ന് യാത്ര ബുദ്ധിമുട്ടായപ്പോള്‍ അവസാനിപ്പിച്ചു. പിന്നിട് തൃശൂരിന് സമീപമുള്ള രണ്ടു കോളജുകളിലും വകുപ്പ് മേധാവിയായി പ്രവര്‍ത്തിച്ചു. സ്വാശ്രയ കോളജുകളുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടറിഞ്ഞ അദേഹം പിന്നിട് വിശ്രമ ജീവിതത്തിലേക്ക് നീങ്ങി. ഇതിനിടെ പഠന പുസ്തകവും പുറത്തിറക്കി. 

എത്രയോ വിദ്യാര്‍ഥികള്‍ക്ക് അദേഹം ട്യുഷന്‍ നല്‍കിയതും പറയുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. അതില്‍ പ്രധാനം ഫോേട്ടാകളുടെ വലുപ്പമാണ്. ധാരാളം ചിത്രങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ഏതാണ്ട് സ്റ്റാമ്പ് സൈസിലുള്ളവ. ചിത്രങ്ങളുടെ വലുപ്പം കൂട്ടാമായിരുന്നു. മറ്റൊന്ന് അദേഹം ഇപ്പോള്‍ താമസിക്കുന്ന പ്രദേശത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നതാണ്. സ്ഥലം വാങ്ങി വീട് പണിതു എന്നതില്‍ അവസാനിക്കുന്നു. മജസ്റ്റിക് റോഡിലെ എന്‍ജിനിയറിംഗ് കോളജ് അദ്ധ്യാപക കൂട്ടായ്മയെ കുറിച്ചും വീട്ടമ്മമാരുടെ ദിവസമുള്ള ഒത്തുചേരലും പറയാമായിരുന്നു. എങ്കിലും പൊതുവെ നല്ല പുസ്തകം. ആദ്യകാലത്തെ എന്‍ജിനിയറംഗ് പഠനത്തെ കുറിച്ച് കൃത്യമായ വിവരണം തരുന്നു.

തൃശൂര്‍ അയ്യന്തോളിലെ ഗ്രീന്‍ ബുക്‌സ് മംഗളോദയമാണ് പ്രസാധകര്‍. വില 250 രൂപ. 9495061923 എന്നതാണ് സുകുമാരന്‍ സാറിന്റെ നമ്പര്‍.  






20 July 2024

ചരിത്രത്തെ കേട്ടറിഞ്ഞും രചിച്ചും മൂന്നാര്‍


 


കേട്ടറിവ് മാത്രമുള്ള മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ പുതുക്കിയും അക്കഥകള്‍ പുതു തലമുറക്ക് പകര്‍ന്ന് നല്‍കിയും മൂന്നാറിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍. ഇന്ന് ജീവിച്ചിരിക്കുന്നവരുടെ മാതാപിതാക്കളോ, മുത്തഛനോ മുത്തശ്ശിയോ മാത്രം അനുഭവിച്ചറിഞ്ഞ 1924ലെ മഹാപ്രളയം ഇന്നത്തെ തലമുറക്ക് കേട്ടറിവ് മാത്രമാണ്. ചരിത്രത്തില്‍ താല്‍പര്യമുള്ളവര്‍ മാത്രം അന്വേഷിച്ച് പോകുന്ന പ്രകൃതി ദുരന്തം. കൊല്ലവര്‍ഷം 1099ലുണ്ടായ പ്രളയമെന്നതിനാല്‍ 99ലെ വെള്ളപ്പൊക്കമെന്ന് ഇന്നും വിളിക്കപ്പെടുന്ന മഹാപേമാരി. തകഴിയും  പത്രാധിപരായിരുന്ന കെ എം മാത്യുവും കാക്കനാടനും പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അന്ന് നാടിനുണ്ടായ  നഷ്ടവും മരിച്ചവരുടെ എണ്ണവും എത്രയെന്ന് ഇനിയും രേഖപ്പെടുത്താത്ത പ്രളയം. മഹാത്മാ ഗാന്ധിയും മഹാരാജാവും നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിറങ്ങിയ പ്രളയത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ച കേരളത്തിന്റെ ഏക പ്രദേശവും മൂന്നാര്‍ ആണെന്നതാണ് ശ്രദ്ധേയം. തിരുവിതാംകൂറിലും മലബാറിലും വലിയ തോതില്‍ നഷ്ടം സംഭവിക്കുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്തുവെങ്കിലും എവിടെയെങ്കിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടതായം അറിവില്ല. ഒരുപക്ഷെ,ലോകത്ത് തന്നെ ഇതാദ്യമായിരിക്കാം മഹാപ്രളയത്തിന്റെ നൂറാം വാര്‍ഷികം പിന്‍തലമുറ ആചരിക്കുന്നത്.  




മൂന്നാർ ജിവിഎച്ച്എസ്എസ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പയ്യന്നൂരിലെ ഫോക്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക്‌ലോര്‍ ആന്റ് കള്‍ച്ചര്‍, മൂന്നാര്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് എന്നിവയുടെ സഹകരണത്തോടെയാണ്  ജൂലൈ 17,18,19 തിയതികളിലായി മൂന്നു നാള്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. കോളജ് ഓഫ് എന്‍ജിനിയറിംഗിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തതെങ്കിലും കനത്ത മഴയും കാറ്റും മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി അവധി പ്രഖ്യാപിക്കപ്പെട്ടതിനാല്‍  മൂന്നാര്‍ മൈനര്‍ ബസിലിക്കയുടെ പാരിഷ് ഹാളിലേക്ക് മാറ്റി. 100 വര്‍ഷം മുമ്പ് പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് എത്തിയവര്‍ക്ക് അഭയമൊരുക്കിയ അതേ പാരിഷ്  ഹാളിലേക്ക് അനുസ്മരണ പരിപാടികള്‍ എത്തി ചേര്‍ന്നുവെന്നത് യാദൃശ്ചികം. കണ്ണന്‍ ദേവന്‍ കമ്പനിയില്‍ അന്ന് മാനേജറായിരുന്ന ക്രോളി ബോയ്ഡ് വെള്ളം നീന്തി കയറി പള്ളിയില്‍ എത്തപ്പെട്ടത് എഴുതിയിട്ടുണ്ട്. പ്രളയകാലത്തേതടക്കം പരംജ്യോതി നായിഡു പകര്‍ത്തിയ മൂന്നാറിന്റെ ആദ്യകാല ചിത്രങ്ങള്‍, മൂന്നാറിന് ചുറ്റുമുണ്ടായ പെട്ടിമുടി അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍, മൂന്നാര്‍ കാഴ്ചകള്‍ എന്നിവക്ക് പുറമെ ദേവികുളം സബ് കളക്ടര്‍ വി.എം.ജയകൃഷ്ണന്‍ പകര്‍ത്തിയ ചിത്രങ്ങളും 1924 ജൂലൈ മാസത്തെ നസ്രാണി ദീപികയും മൂന്നാര്‍ പാരിഷ് ഹാളില്‍ പ്രദര്‍ശിപ്പിച്ചു. ഇതിന് പുറമെ ഓലക്കുടകളും. ഏറ്റവും വലിയ ഓലക്കുടകള്‍ തുടങ്ങി കുഞ്ഞന്‍ കുടകള്‍ വരെയുള്ളവ പയ്യന്നൂരില്‍ നിന്നാണ് എത്തിച്ചത്. ഒട്ടാകെ 35 കുടകള്‍. 



1924 ജൂലൈ 17നാണ്  കുണ്ടളവാലി റെയില്‍വേ തകര്‍ന്നത്. 18ന് അന്നത്തെ മൂന്നാര്‍ ടൗണും അടുത്ത ദിവസം മറ്റു പ്രദേശങ്ങളും പഴയ ആലുവ-മൂന്നാര്‍ റോഡും തകര്‍ന്നു. അതേ ദിവസം തന്നെ അനുസ്മരണ പരിപാടികള്‍ക്കായി തിരഞ്ഞെടുത്തതും അതിനാലാണ്. പ്രതികൂല കാലാവസ്ഥ ഇതിന് തടസമായില്ല. 

17ന് ഉച്ചക്ക് രണ്ടിന് ദേവികുളം സബ് കളക്ടര്‍ വി.എം.ജയകൃഷ്ണന്‍ പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തു. ഫോക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീര്‍ മൈനര്‍ ബസലിക്ക റെക്ടര്‍ റവ.ഫാ. മൈക്കിള്‍ മലയ്ഞ്ചി സീനിയര്‍ സിറ്റിസണ്‍ ഒ.പി.ജോര്‍ജിന് കൈമാറി. പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ആന്റ് കള്‍ച്ചര്‍ മുന്‍ ഡയറക്ടര്‍ ഡോ.പ്രഗതി രാജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൂന്നാര്‍ എ.ഇ ഒ സി.ശരവണകുമാര്‍, അസോസിയേഷന്‍ പ്രസിഡന്റ് എം ജെ ബാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ ലിജി ഐസക് സ്വാഗതവും വി.ശക്തിവേലു നന്ദിയും പറഞ്ഞു. സബ് കളക്ടര്‍ക്കുള്ള ഉപഹാരം ട്രഷറര്‍ എസ്. സജീവ് കൈമാറി. 


വൈകിട്ട് മൂന്നാര്‍ ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച 100 ദീപം തെളിയിക്കല്‍ ചടങ്ങ് മൂന്നാറിന്റെ ചരിത്രത്തില്‍ പുതിയതായിരുന്നു. 100 വര്‍ഷത്തെ ഓര്‍മ്മപുതുക്കി ഒരു നൂറ്റാണ്ട് മുമ്പ്  മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ദീപങ്ങള്‍ തെളിയിച്ചത്.  മൂന്നാര്‍ ഗവ.ഹൈസ്‌കൂളിലെ മുന്‍ സ്‌പോര്‍ട്‌സ് ക്യാപ്ടന്‍ ജി. മോഹന്‍ കുമാര്‍ ആദ്യ ദീപം തെളിയിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ ജി.പീറ്റര്‍, എം.രാജേന്ദ്രന്‍, ഹൈഞ്ചേ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സാജൂ വര്‍ഗീസ്, എന്‍ജി.ജ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് എം.രാജന്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ കോരിച്ചൊരിയുന്ന മഴയിലും ദീപം തെളിയിക്കാന്‍ എത്തി. എം. വിശ്വനാഥന്‍ നന്ദി പറഞ്ഞു.

18ന് രാവിലെ പ്രദര്‍ശനം ആരംഭിച്ചതിനൊപ്പം പ്രകൃതി ദുരന്തങ്ങളും ഫോക്‌ലോറും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡോ.പ്രഗതി മുഖ്യപ്രഭാഷണം നടത്തി. കാലാവസ്ഥയുമായി ബന്ധപ്പെട്ട നാട്ടറിവുകള്‍ അവര്‍ സദസുമായി പങ്കുവെച്ചു. പൂമ്പാറ്റയും പക്ഷികളുമൊക്കെ കാലാവസ്ഥയിലണ്ടാകുന്ന മാറ്റങ്ങളുടെ സൂചന നല്‍കുന്നതായി അവര്‍ പറഞ്ഞു. തെളിഞ്ഞ ആകാശമാണെങ്കില്‍ പോലും പുറത്ത്് ഉണക്കാനിട്ടിരിക്കുന്ന മുളകും ഗോതമ്പും മറ്റും എടുക്കാന്‍ പറയുന്ന മുത്തശ്ശിമാരുണ്ടായിരുന്നു. ഇവയൊക്കെ അകത്ത് എത്തിച്ച് കഴിയുമ്പോഴെക്കും മഴയും എത്തും. അത്തരം അറിവുകള്‍ ഇന്നില്ലാതായി. ആര്‍ക്കിട്ടെക്ട് സൂര്യ, നീനു സുകുമാരന്‍, നജ്മല്‍ ഹസ്‌ന എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പി ആര്‍ ജയിന്‍ ഉപഹാരങ്ങള്‍ നല്‍കി. തുടന്ന് ആര്‍ഡിഒ ആഫീസിലെ ഇന്‍േറണ്‍ഷിപ്പ് വിദ്യാര്‍ഥികളുമായി സംവാദമായിരുന്നു. മൂന്നാറിനെ കുറിച്ചും നാടിനെ കുറിച്ചും കാഴ്ചപ്പാടുള്ള യുവസംഘം, അവരുടെ മനസിലുള്ള ആശയങ്ങള്‍ പങ്കുവെച്ചു..    

രണ്ടാം ദിവസം ഉച്ചക്ക് ശേഷം നടന്ന ചര്‍ച്ച, വലിയൊരു അനുഭവമായിരുന്നു. ഒഎസ്എ വൈസ് പ്രസിഡന്റ് പ്രൊഫ. ടി.എ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി വിഭാഗമായ മുതുവാര്‍ സമുദായത്തില്‍ നിന്നുള്ള കവി സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായ അശോകന്‍ മറയൂരിന്റെ പ്രഭാഷണം മുതുവാര്‍ സമുദായത്തെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നതായിരുന്നു. നിരവധി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ റിട്ട. അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍ കുരങ്ങണിയിലും പെട്ടിമുടിയിലും വെള്ളത്തൂവല്‍ പെന്‍സ്‌റ്റോക്ക് അപകടങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പെട്ടിമുടി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട മുരുകയ്യക്കും ഒത്തിരി പറയാനുണ്ടായിരുന്നു. പി പി ലളിത, സലീമ, അജിത എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ കൈമാറി. 

ഒരുപക്ഷെ, മൂന്നാറില്‍ ആദ്യമായി തെയ്യം അവതരിപ്പിച്ചതും ഈ ചടങ്ങിനോട് അനുബന്ധിച്ചാണ്. കര്‍ക്കിടക മാസത്തില്‍ അവതരിപ്പിക്കുന്ന തെയ്യമാണ് കണ്ണൂരില്‍ നിന്നുള്ള സംഘം അതവരിപ്പിച്ചത്. തെയ്യം ആടികയറിതോടെ പാരിഷ് ഹാളിലും സമ്മര്‍ദ്ദത്തിലാകുകയായിരുന്നു. ഒടുവില്‍ തെയ്യങ്ങള്‍ ആടിതളര്‍ന്ന് വീണതോടെ സദസ്  നിശബ്ദമായി. തെയ്യം കലാകാരന്മാര്‍ക്കുള്ള ഉപഹാരങ്ങള്‍ സബ്കളക്ടര്‍ വി.എം. ജയകൃഷ്ണന്‍ സമ്മാനിച്ചു.  

സമാപന ദിവസം രാവിലെ നടന്ന വട്ടമേശ സമ്മേളനം 2030ലെ മൂന്നാറിലേക്കുള്ള ദൂരത്തെ കുറിച്ചായിരുന്നു. മൂന്നാറില്‍ ജനിച്ച് വളര്‍ന്നവര്‍ മൂന്നാറിന്റെ വിവിധ വിഷയങ്ങളെ കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂന്നാറിലെ പ്രശ്‌നങ്ങളെ കുറിച്ച് പറയേണ്ടത് മൂന്നാറുകരാണെന്ന് കൃത്യമായി ബോധ്യപ്പെടുത്തിയ ചര്‍ച്ച. മൂന്നാറിന്റെ ഭാവി രേഖ എം ജെ ബാബു അവതരിപ്പിച്ചു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആര്‍.മോഹനും വേസ്റ്റ് മാനേജ്‌മെന്റിനെ കുറിച്ച്  എം സെന്തില്‍കുമാറും വനിതാ ശാക്തികരണത്തെ കുറിച്ച് സലീമ സലീമും പി പി ലളിതയും ഗതാഗത പ്രശ്‌നങ്ങളെ കുറിച്ച് ജി. മോഹന്‍ കുമാറും സംസാരിച്ചു. വിദ്യാഭ്യാസ മേഖലയെ കുറിച്ച് മണിസാറും വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ച് സണ്ണി ഇലഞ്ഞിക്കലും പ്രാഫ. ടി എ ചന്ദ്രനും കായിക രംഗത്തെ കുറിച്ച്  എം. രാജേന്ദ്രനും എം വിശ്വനാഥനും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് എഡ്‌വിന്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകയായ ജോമോള്‍, ലാലു ജോര്‍ജ്, സാജന്‍ ജോര്‍ജ്., സെല്‍വി, ദിവ്യ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെുടത്തു. 

സമാപന സമ്മേളനത്തില്‍ അഡ്വ എ.രാജ എം.എല്‍ എ, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.മുത്തുപ്പാണ്ടി, മുന്‍ എംഎല്‍എ എ കെ മണി, മൂന്നാര്‍ ഗവ.ഹൈസ്‌കള്‍ ഹെഡ്മാസ്റ്റര്‍ ലോബിന്‍ രാജ്, ഫോക്‌ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍, സണ്ണി ഇലഞ്ഞിക്കല്‍, ലിജി ഐസക്,എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ജി. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മൂന്നാര്‍ ഗവ.ഹൈസ്‌കുളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ എം മേഘനാ ഗായത്രിക്കുള്ള വി. ഗുണലാന്‍ സ്മാരക അവാര്‍ഡ് പി മുത്തുപ്പാണ്ടി സമ്മാനിച്ചു. ഉപന്യാസ മല്‍സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ എ.കെ.മണി വിതരണം ചെയ്തു. 

വിശിഷ്ടാഥികള്‍ക്ക്  അംബികാദേവി, എം. രാജന്‍, എഡ്‌വിന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. 

2018ലെ പ്രളയത്തെ നേരില്‍ കണ്ടവര്‍ ഒരുനൂറ്റാണ്ട് മുമ്പുണ്ടായ മഹാപ്രളയകാലത്ത്തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച യാതനകളെ കുറിച്ച് ആലോചിച്ചും പ്രളയത്തില്‍ മരിച്ച പൂര്‍വികരുടെ ആത്മാവിന് ശാന്തി നേര്‍ന്നുണമാണ് പാരിഷ് ഹാളിന്റെ പടി ഇറങ്ങിയത്.   






























14 March 2024

ഒരു സ്കുളിെൻറ പിറവി

 



തിരുവിതാംകൂർ രാജ്യത്തെ സ്കൂൾ ഇൻസ്പെക്ടർ വി.െഎ തോമസ്, മകൻ ജോൺ തോമസിനെ അമേരിക്കയിൽ ഉപരിപഠനത്തിന് അയച്ചത് തന്നെ പോലെ മകനും തിരുവിതാംകൂർ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കാനായിരുന്നു. എന്നാൽ, ഉപരി പഠനം കഴിഞ്ഞുള്ള മടക്ക യാത്രയിൽ തന്നെ പുതിയ ഒരു സ്കൂൾ പടുത്തുയർത്താനുള്ള നിയോഗമാണ് ജോൺ തോമസിനെ തേടി എത്തിയത്. അമേരിക്കയിൽ നിന്നുള്ള കപ്പൽ യാത്രയിൽ ഏറെയും ബ്രിട്ടിഷുകാരായിരുന്നു. ഇൻഡ്യക്കാൻ അപൂർവ്വം. വിദേശികൾ ഇൻഡ്യക്കാരെ പരിചയപ്പെടുന്നതിനിടെയാണ് യുവാവായ ജോണിനെയും സമീപിച്ചത്. സ്കോളർഷിപ്പോടെയുള്ള ഉപരിപഠനം കഴിഞ്ഞുള്ള മടക്ക യാത്രയിലാണ് എന്നറിയിച്ചപ്പോൾ എന്താകാനാണ് താൽപര്യമെന്നായി അന്വേഷണം. പിതാവിനെ പോലെ അദ്ധ്യാപകനാകാനാണ് താൽപര്യമെന്ന് അറിയിച്ചു. എങ്കിൽ മൂന്നാറിൽ ഒരു ഹൈസ്കുൾ ആരംഭിക്കുകയും അതിെൻറ ചുമതല ഏറ്റെടുക്കുകയും ചെയ്യാമോ എന്നായി ബ്രിട്ടിഷുകാർ. ഇതിനോടകം ആരംഭിച്ച തമിഴ് പ്രൈമറി സ്കൂളിെൻറ ചുമതലയും വഹിക്കണം. മലയാളം പ്രൈമറി സ്കൂൾ ആരംഭിക്കുകയും വേണം.




മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനിയിലെ മാനേജർമാരായിരുന്നു ആ ബ്രിട്ടിഷുകാർ. ദിവസങ്ങൾ നീണ്ട യാത്രക്കിടെ സ്കുൾ ആരംഭിക്കുന്നത് സംബന്ധിച്ച ചർച്ചയും നീണ്ടു. തൂത്തുക്കുടി തുറമുഖത്ത് കപ്പൽ എത്തുേമ്പാഴെക്കും പുതിയ മുന്നാർ ഇംഗ്ലിഷ് ഹൈസ്കുളിെൻറ രൂപ രേഖ തയ്യാറായി കഴിഞ്ഞിരുന്നു. ആ സ്കുളിെൻറ ആദ്യ ഹെഡ്മാസറ്റർ എന്ന ചുമതലയുമായാണ് ജോൺ സാർ തൂത്തുക്കുടിയിൽ കപ്പലിറങ്ങിയത്.

1924ലെ മഹാപ്രളയത്തിൽ പ്രവർത്തനം നിലച്ച മൂന്നാർ തേയില ഫാക്ടറി ഇംഗ്ലിഷ് ഹൈസ്കൂളിനായി വിട്ടു കൊടുത്തു. തൊട്ടടുത്തായിരുന്നു ആംഗ്ലോ തമിഴ് പ്രൈമറി സ്കൂൾ. ഇൻഡ്യൻ ക്ലബ്ബ് അഥവാ കെഡിഎച്ച് ക്ലബ്ബിന് സമീപത്തായി ബോയ്സ് ഹോസ്റ്റലും ആരംഭിച്ചു. എസ്റ്റേറ്റുകളിൽ നിന്നുള്ള കുട്ടികൾക്ക് ദിവസവും സ്കുളിൽ വന്ന്പോകാൻ കഴിയില്ലെന്ന കാരണത്താലാണ് ഹോസ്റ്റൽ ആരംഭിച്ചത്. കുട്ടികൾക്ക് രാവിലെ കുളിക്കാൻ ചുട്വെള്ളം വേണമായിരുന്നു. വെള്ളം ചുടാക്കാൻ കണ്ടെത്തിയ ബോയ്ലറാണ് വിശേഷം. 1924ലെ പ്രളയത്തിൽ തീവണ്ടി പാത തകർന്നതിനെ തുടർന്ന് നിലച്ച മുന്നാർ തീവണ്ടിയുടെ ഭാഗമായിരുന്നു ബോയ്ലറായി ഉപയാഗിച്ച് വെള്ളം ചുടാക്കിയിരുന്നതെന്ന് ജോൺ സാറിെൻറ മകൻ  ജിയോ എന്ന ജോർജ് ജോൺ പറഞ്ഞു. ഇപ്പോൾ ശിക്ഷക് സദനായി മാറിയ സ്ഥലത്തായിരുന്നു ഹെഡ്മാസറ്ററുടെ ക്വാർേട്ടഴ്സ്. അദ്ധ്യാപകർക്കും കണ്ണൻ ദേവൻ കമ്പനി ക്വാർേട്ടഴ്സ് നൽകി. 1955ലാണ് ഹൈസ്കൂളും തമിഴ് പ്രൈമറി സ്കുളും തിരു-കൊച്ചി സർക്കാർ ഏറ്റെടുക്കുന്നത്.

1902 ഒക്ടോബർ 13നാണ് ജോൺ സാർ ജനിച്ചത്. 1986 മാർച്ച് 12ന് അദേഹം ലോകത്തോട് യാത്ര പറഞ്ഞു. മൂന്നാറിെൻറ ചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ട പേരാണ് ജോൺ സാറിെൻറതും.  



 

15 February 2024

മൂന്നാറിലെ ഹസ്രത്ത് ഹോട്ടലും ചരിത്രത്തിലേക്ക്

    ആ മേല്‍വലാസവും മായുന്നു



 
ഹൈറേഞ്ചിലെ തോട്ടം തൊഴിലാളികള്‍ നല്‍കിയ മേല്‍വിലാസവുമായാണ് അര നൂറ്റാണ്ടിലേറെയായി മൂന്നാറിലെ ഹസ്രത്ത് ഹോട്ടലിന്റെ പ്രവര്‍ത്തനം. ഹസ്രത്ത് എന്ന ഉറുദ് വാക്ക് മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും തമിഴ്‌നാടിലടക്കം മുസ്ലിം പുരോഹിതര്‍ അറിയപ്പെടുന്നത് ഹസ്രത്ത് എന്ന പേരില്‍. അങ്ങനെയാണ് മൂന്നാറിലെ ഹസ്രത്ത് ഹോട്ടലിനും ആ പേര് വീഴാന്‍ കാരണം. ഒരിക്കൽ നയ്മക്കാട് പ്രാർഥനക്ക് പകരക്കാരനായി പോയതോടെയാണ് കെ.സി.മൊയ്മീനും ഹസ്രത്തായത്.
1950കളിലാണ് മൂവാറ്റുപുഴ സ്വദേശി കെ.സി.മൊയ്തീന്‍ മൂന്നാറിലെത്തുന്നത്. ആദ്യം ചെറിയ കച്ചവടമൊക്കെ ചെയ്തു. 1965ലാണ് മുറക്കാൻ കടയിൽ നിന്നും ചായക്കടയിലേക്കുള്ള മാറ്റം. തലേക്കെട്ടും താടിയുമുള്ള കെ.സി.മൊയ്തീന്‍ തോട്ടം തൊഴിലാളികള്‍ക്കും മൂന്നാറിലെ തമിഴ് ജനതക്കും ഹസ്രത്ത് ആയിരുന്നു. അങ്ങനെ അതു ഹസ്രത്ത് കടയായി. ചായക്കട പിന്നിട് ഹോട്ടലായി വികസിച്ചപ്പോഴും ബോര്‍ഡില്ലെങ്കിലും തോട്ടം തൊഴിലാളികള്‍ക്കിടയില്‍ അറിയപ്പെട്ടത് ഹസ്രത്ത് കട എന്ന പേരില്‍.
ആദ്യ നാളുകളിൽ വീട്ടിൽ നിന്നും ഭക്ഷണ ഇനങ്ങൾ പാചകം ചെയ്താണ് കൊണ്ടു വന്നിരുന്നതെന്ന് കെ സി മൊയ്തീെൻറ മകനും മുസ്ലിം ലീഗ് ഇടുക്കി ജില്ല വൈസ് പ്രസിഡൻറുമായ കെ.എം.ഖാദിർകുഞ്ഞ് പറഞ്ഞു. രാവിലെ നാല് മണിക്ക് കട തുറക്കും. വീട്ടിൽ നിന്നും വിറക് കരി കത്തിച്ച് കൊണ്ടു വന്നാണ് സമോവർ ചൂടാക്കിയിരുന്നത്. ഒമ്പതര വരെ താനും കടയിലുണ്ടാകും. പിന്നിട് സ്കൂളിലേക്ക് ഒരു ഒാട്ടമാണ്. സ്കുൾ വിട്ട് എത്തുന്നതും കടയിലേക്ക്. എസ്.എസ്.എൽ.സി കഴിഞ്ഞതോടെ പൂർണ സമയവും ഹോട്ടലിലായി.സഹോദരന്മാരായ മുഹമദ്, അലിക്കുഞ്ഞ്, ഇബ്രാഹിം എന്നിവർ സ്കൂൾ പഠനം കഴിഞ്ഞതോടെ പല ഘട്ടങ്ങളിലായി ഹോട്ടലിൽ എത്തി. ഇവരിൽ മുഹമ്മദ് ഇപ്പോഴില്ല. 1950കളിലും 60കളിലും അന്നത്തെ പരിമിതമായ സൗകര്യങ്ങളിലാണ് പിതാവ് കട ഉയർത്തി കൊണ്ടു വന്നത്. നടുക്കുടി കൊച്ചു മുഹമ്മദ്, ചേലക്കൽ കൃഷ്ണൻ തുടങ്ങി നിരവധി പേർ സഹായ ഹസ്തവുമായി ഉണ്ടായിരുന്നു. ആദ്യ നാളുകളിൽ പനമ്പ് ഉപയോഗിച്ചായിരുന്നു കട മറച്ചിരുന്നത്. മുൻ ഭാഗത്ത് കട അടക്കാൻ ഉപയോഗിച്ചിരുന്നതും പനമ്പ് ആയിരുന്നുവെന്ന് കാദർകുഞ്ഞ് ഒാർക്കുന്നു. കുടുംബാംഗങ്ങളെ പോലെയാണ് തൊഴിലാളികളെ കണ്ടിരുന്നത്. അവർ തിരിച്ചും അതേ സ്നേഹത്തോടെ പെരുമാറി. നിരവധി തൊഴിലാളികളുടെ അധ്വാനവുമാണ് ഹസ്രത്ത് ഹോട്ടൽ എന്ന ബ്രാർഡ് തോട്ടം തൊഴിലാളികൾ ഇഷ്ടപ്പെടാൻ കാരണം.
 പിതാവിെൻറ മരണത്തെ തുടർന്ന് കാദർകുഞ്ഞ് കടയുടെ നിയന്ത്രണം പൂർണായി  ഏറ്റെടുത്തതോടെയായിരുന്നു നവീകരണം. മൂന്നാറിെൻറ ബ്രോഡ്വേ എന്നറിയപ്പെടുന്ന പ്രധാന ബസാറിലുള്ള ഹോട്ടൽ റപ്സിയിലുടെ ഇപ്പോഴും ഹോട്ടൽ ബിസിനസിൽ സജീവമാണ് ഖാദിർകുഞ്ഞ്. 
 പൊറോട്ടയും ബീഫും ബോണ്ടയുമായിരുന്നു ഹസ്രത്തിലെ ആദ്യകാല സ്‌പെഷ്യല്‍ െഎറ്റംസ്. രാത്രിയില്‍ കഞ്ഞിയും പയറും വില്‍പനക്കുണ്ടായിരുന്നു.  മക്കള്‍ കടയുടെ നിയന്ത്രണം ഏറ്റെടുത്തു ബോര്‍ഡ് സ്ഥാപിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് ഹസ്രത്ത് ഹോട്ടല്‍ ഔദ്യോഗിക വിലാസമായത്.  ഹസ്രത്തിലെ ബീഫ് ഫ്രൈക്കും ചിക്കൻ ഫ്രൈക്കും വലിയ പ്രിയമായിരുന്നു.
 അര നൂറ്റാണ്ട് ഹൈറേഞ്ചിന് രുചി പകര്‍ന്ന ഹസ്രത്ത് ഹോട്ടല്‍ ഇനിയില്ല. തൊഴിലാളികളുടെയും പാചകക്കാരുടെയും ക്ഷാമം വിലവര്‍ദ്ധനവ് എന്നിവയൊക്കെ ഹോട്ടല്‍ നടത്തിപ്പിന് തടസമായപ്പോള്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ഇപ്പോഴത്തെ ഉടമകളായ അലിക്കുഞ്ഞും ഇബ്രാഹിമും പറയുന്നത്. മൂന്നാര്‍ മേഖലയിലെ മറ്റു വ്യാപാരികളെ അന്വേഷിച്ച് എത്തിയിരുന്നതും ഹസ്രത്തിലാണ്. വൈകുന്നേരങ്ങളിലാണ് ഹസ്രത്ത് സജീവമായിരുന്നത്. അതു ഭക്ഷണം കഴിക്കാനായിരുന്നില്ല. താഴത്തെ നിലയിലെ വിശാലമായ അടുക്കളയില്‍ എപ്പോഴും അടുപ്പ് പുകയുമെന്നതിനാല്‍ തീ കായാനായി ടൗണിലെ വ്യാപാരികളില്‍ നല്ലൊരു പങ്കും അവിടെ ഉണ്ടാകും. ഒപ്പം വെടിവട്ടവും. 1980കളില്‍ യുവജന സംഘമാണ് ആ റോള്‍ ഏറ്റെടുത്തത്. ആട്ടോ റിക്ഷക്ക് പെര്‍മിറ്റ് തേടി പോയതും ടൂറിസത്തിനായി പദ്ധതി തയ്യാറാക്കിയതും  തിരുവനന്തപുരത്തേക്ക് സൈക്കിള്‍ യാത്ര നടത്തിയതും ഹൈഹേഞ്ച് മർച്ചൻറസ് അസോസിയേഷൻ സോവനീറും മർച്ചൻറ് യൂത്ത് വിങ്ങ് എന്ന പേരും  ഇത്തരം വെടിവട്ടത്തില്‍ ഉയര്‍ന്ന് വന്ന നിര്‍ദേശങ്ങള്‍. ഹസ്രത്ത് ഹോട്ടൽ ആരംഭിക്കുന്നതിന് മുമ്പ് ചുമ്മാറിലായിരുന്നു അടുക്കള സൗഹൃദം. വിറകടിപ്പിന് പകരം പാചക വാതകം വന്നതോടെ അടുക്കള സൗഹൃദവും ഇല്ലാതായി. ലോഡ്ജും ഇത്രയേറെ സൗകര്യങ്ങളും ഇല്ലാതിരുന്നപ്പോള്‍ രാത്രി ബസിന് എത്തുന്നവര്‍ക്ക് കിടക്കാന്‍ ഇടം നല്‍കിയിരുന്നതും   
ഹസ്രത്ത് ഹോട്ടല്‍. ഹസ്രത്ത് കൂടി നിര്‍ത്തിയതോടെ മൂന്നാറിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഹോട്ടലുകളില്‍ ഇനി അവശേഷിക്കുന്നത് ദാമോദരന്‍ ചേട്ടെന്റ കടയും ഹസ്രത്തിെൻറ പൈതൃകം അവകാശപ്പെടാവുന്ന റപ്സിയും.. ദാമോരെൻ ചേട്ടെൻറ മകനാണ് ഗുരുഭവന്‍ എന്ന പേരിട്ട് ഹോട്ടല്‍ നടത്തുന്നത്. ഹോട്ടല്‍ ദോസ്തി, ചുമ്മാര്‍ ഹോട്ടല്‍, ബ്രദേഴ്‌സ് ഹോട്ടല്‍, ബ്രാഹ്‌മിണ്‍സ് ഹോട്ടല്‍, നായ്ക്കര്‍ ഹോട്ടല്‍, മഹാലഷ്മി, ഹോട്ടല്‍ മൂന്നാര്‍, റോച്ചാസ്, ദേവികുളത്തെ ലൈല ഹോട്ടല്‍, ബ്യൂല ഹോട്ടല്‍ തുടങ്ങിയവയൊക്കെ നേരത്തെ അടച്ച് പോയതിന്റെ പട്ടികയിലുണ്ട്. ഹോട്ടലുകള്‍ മാത്രമല്ല, മൂന്നാറിലെ നിരവധി ആദ്യകാല സ്ഥാപനങ്ങളും പുതിയവക്കായി വഴിമാറുകയാണ്. 


13 February 2024

ഫിൻലേ ഷീൽഡിന്  വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം

 

മൂന്നാർ: ഫിൻലേ ഷീൽഡ് ഫുട്ബോൾ ടൂർണമെൻറിന് വിസിൽ മുഴങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരി 24ന് ഉച്ചക്ക് 2.30ന് മൂന്നാർ ടാറ്റാ സ്പോർട്സ് ഗ്രൗണ്ടിൽ ആദ്യ മൽസരത്തിനായി കളിക്കാർ ഇറങ്ങും. മാർച്ച് 9നാണ് ഫൈനൽ മൽസരങ്ങൾ. മൽസരത്തിനായി കളിക്കളം ഒരുങ്ങി തുടങ്ങി.


                           

ഹൈറേഞ്ച് നിവാസികൾക്ക് ഗ്രഹാതുരത്വം ഉണർത്തുന്നതാണ് മൂന്നാറുകാർ മാച്ച് എന്ന് വിളിക്കുന്ന ഫിൻലേ ഷീൽഡ്. കണ്ണൻ ദേവൻ കമ്പനിയുടെയും മലയാളം പ്ലാേൻറഷൻ, തലയാർ കമ്പനിയുടെയും എസ്റ്റേറ്റുകളിലെ ടീമുകളാണ് മുമ്പ് മൽസരിച്ചിരുന്നത്. മാനേജറും തൊഴിലാളികളും ഒന്നിച്ച്ജേഴ്സി അണിഞ്ഞ് കളിക്കാൻ ഇറങ്ങിയിരുന്ന ദിവസങ്ങൾ. ആവേശം പകരാൻ അതാത് എസ്റ്റേറ്റുകളിൽ നിന്നുള്ള സ്ത്രീ തൊഴിലാളികളും എത്തും. മൂന്നാർ ടൗണിൽ നിന്നുള്ള വ്യാപാരികളും ഡ്രൈവറന്മാരും തുടങ്ങി സർവരും ഉച്ച കഴിഞ്ഞ് മാച്ച് കാണാൻ ഗ്രൗണ്ടിലേക്ക്. വിദ്യാർഥികളുടെയും മനസ് ഗ്രൗണ്ടിലാകും. സ്കുളിൽ ലോംഗ് ബെൽ മുഴങ്ങുന്നതും കുട്ടികൾ ഗ്രൗണ്ടിലെത്തിയിരിക്കും.

മൂന്നാർ വർക്ഷോപ്പ്, സെവന്മല എന്നിവരായിരുന്നു വമ്പൻ ടീമുകൾ. നല്ലതണ്ണി, ചൊക്കനാട് തുടങ്ങിയ ടീമുകളും മികച്ചവയായിരുന്നു. കളിക്കളത്തിന് പുറത്തും മൽസരമുണ്ടായിരുന്നു. അതു കളിക്കാരെ കണ്ടെത്താൻ വേണ്ടിയുള്ളതായിരുന്നു. വർക്ഷോപ്പ് മാനേജർ എൻ എസ് എസ് മൂർത്തി കളിക്കാരനല്ലെങ്കിലും നല്ല കളിക്കാരെ തേടി പിടിച്ച് വർക്ഷോപ്പിൽ ജോലി നൽകും. നല്ലതണ്ണി മാനേജരും ഇടക്കാലത്ത് എറണാകുളത്ത് നിന്നും ഏതാനം കളിക്കാർക്ക് എസ്റ്റേറ്റിൽ ജോലി നൽകി. അങ്ങനെ നിരവധി പേർ. വിവിധ എസ്റ്റേറ്റുകളിൽ മാനേജരായിരിക്കെ ബി. വിജയകുമാർ അതാത് ടീമിലുണ്ടാകും. വേറെയും ചില മാനേജർമാർ കളിക്കാനിറങ്ങാറുണ്ട്. ‘ദ്വര’ കളിക്കാനിറങ്ങുേമ്പാൾ തൊഴിലാളികൾക്കും ആവേശം.

ഇടുക്കി ഡി എഫ് എ പ്രസിഡൻറായിരുന്ന ബി.വിജയകുമാറാണ് ടാറ്റാ ടീ ഫുട്ബോൾ ടീം തയ്യാറാക്കിയത്. നിരവധി നല്ല കളിക്കാർക്ക്  ഇതു വഴി ടാറ്റാ ടീയിൽ ജോലി ലഭിച്ചു. ചിലർ സംസ്ഥാന ടീമിൽ ഇടം പിടിച്ചു. മൂന്നാർ ഹൈസ്കൂളിൽ നിന്നും എത്രയോ മികച്ച താരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ചില അമ്പയർമാരും ശ്രദ്ധിക്കപ്പെട്ടു.

കളിക്ക് പിന്നാലെ അടി പൊട്ടുന്നതും പതിവായിരുന്നു. സ്ത്രീകൾ കളി പറഞ്ഞു കൊടുക്കുന്നതാണ് മറ്റൊരു വിശേഷം. പന്ത് മിസാക്കിയാൽ നല്ല ചീത്ത പറയാനും മടിച്ചിരുന്നില്ല. 


 

കേരളത്തിലെ പഴക്കം ചെന്ന ടൂർണമെൻറുകളിലൊന്നാണ് ഫിൻലേ ഷീൽഡ്. 1900ലാണ് കണ്ണൻ ദേവൻ കമ്പനിയിലെ മാനേജർമാർക്കായി വിവിധ മൽസരങ്ങൾ ആരംഭിക്കുന്നത്. 1929 ഏപ്രിൽ 23ന് ഫുട്ബോൾ മൽസരങ്ങൾ നടന്നതായി ശ്രീമതി എ.എഫ്എഫ് മാർട്ടിൻ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് തൊഴിലാളികൾ ടീമിലുണ്ടായിരുന്നവോ എന്ന് വ്യക്തമല്ല. എന്നാൽ, ഫിൻലേ ഷീൽഡ് ആരംഭിച്ചത് 1941ലാണെന്നാണ് വിവരം. പ്ലേഗും കോളറയും പടർന്ന് പിടിച്ച വർഷങ്ങളിൽ കളി നടന്നില്ല. കോവിഡിനെ തുടർന്ന് 2021,2022 വർഷങ്ങളിലും കളി മുടങ്ങി. 2002ൽ 57ാമത് ടൂർണമൻറായിരുന്നു. അന്ന് സെവന്മലയായിരുന്നു ജേതാക്കൾ. അങ്ങനെയെങ്കിൽ ഇതു 77ാമത് ടൂർണമെൻറ്.. കോവിഡിനെ തുടർന്ന് രണ്ടു വർഷം മുടങ്ങിയില്ലായിരുന്നുവെങ്കിൽ 79 ാമത് പതിപ്പാകുമായിരുന്നു.

എന്തായാലും 75 വർഷങ്ങൾ പിന്നിട്ട ഫിൻലേ ഷീൽഡ് ഹൈേറഞ്ചുകാരുടെ ആവേശമാണ്. അഥവാ ഹൈറേഞ്ചിെൻറ ലോകകപ്പ്. കണ്ണൻ ദേവൻ കമ്പനിയുടെ ഭരണ സൗകര്യർഥം എസ്റ്റേറ്റുകളുടെ എണ്ണം കുറച്ചപ്പോൾ ടീമുകളും കുറഞ്ഞു. ചാമ്പ്യൻ ടീമായ സെവൻമലയും വർക്ഷോപ്പും ചൊക്കനാടുമൊന്നും ഇപ്പോഴില്ല. പഴയത് പോലെ ടൗണിൽ നിന്നുള്ള ആരാധകരും ഇല്ല.