Pages

10 April 2020

ലോക്കൗട്ട് ആസ്വാദകരമാക്കി ഞങ്ങൾ മൂന്നാറുകാർ


മൂന്നാറിലിപ്പോൾ ലോക്ക് ഡൗൺ അല്ല, ലോക്കൗട്ടാണ്. പെട്രോൽ പമ്പും മെഡിക്കൽ സ്റ്റോറും ഒഴികെ എല്ലാം അടഞ്ഞ് കിടക്കുന്നു. സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ വിജയിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് ലോക്കൗട്ടിലെത്തിയത്.പക്ഷെ,ലോക്കൗട്ടാണെന്ന് കരുതി മൂന്നാറിലെ ആക്ടിവിസ്റ്റുകൾ വെറുതെ ഇരിക്കുകയല്ല. കാട്ടിലും ടൗണിലുമായി സജീവമായിരുന്നവർ  ലോക്കൗട്ട് ദിനങ്ങളിലും ആക്ടീവ്.പക്ഷെ, വാ്ടസാപ്പിലുടെയാണ് ബോറടി മാറ്റുന്നതെന്ന് മാത്രം. ഇതിനായി ഒരു ഗ്രുപ്പ് തന്നെ സൃഷ്ടിച്ച് വിവിധ മൽസരങ്ങൾ നടത്തുകയാണ്. ലിജി െഎസക്കിൻറ നേതൃത്വത്തിലാണ് വാട്സാപ്പ് ഗ്രുപ്പ് രൂപം കൊണ്ടത്.മൂന്നാറിൻറ വിവിധ കാഴ്ചകൾ എന്ന വിഷയത്തിലായിരുന്നു ആദ്യ മൽസരം. സ്വന്തം മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണ് മൽസരത്തിന് നിശ്ചയിച്ചത്. ഒരാൾക്ക് ഒരു ചിത്രം എന്നതായിരുന്നു നിബന്ധനനയെങ്കിലും ചിത്രങ്ങൾ ഒഴുകിയെത്തി. ജി. സോജൻ ഒന്നാം സമ്മാനവും ക്ലൗഡ്സ്വാലിയിലെ വിനോദ്  രണ്ടാം സമ്മനാവും സ്വന്തമാക്കി. മൂന്നാറിലെ പ്രശസ്ത ഫോേട്ടാഗ്രാഫർ സി.കുട്ടിയാപിള്ളയെയാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഇഷ്ടപ്പെട്ടവർക്കൊപ്പമുള്ള നിമിഷങ്ങൾ എന്നതായിരുന്നു അടുത്ത വിഷയങ്ങൾ. ഇപ്പോഴും നൂറ്കണക്കിന് ചിത്രങ്ങൾ വാട്സാപ്പ് ഗ്രുപ്പിലെത്തി.മൊബൈൽ ഫോൺ കണ്ട് പിടിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങളും എത്തുന്നുണ്ട്, അതൊന്നും മൽസരത്തിനല്ല എന്നത് രഹസ്യം. എന്തായാലും ആരും വിവാഹ ചിത്രങ്ങൾ അയച്ച് കണ്ടില്ല. ഇഷ്ടപ്പെട്ട മുഹുർത്തം അല്ലാത്തത് കൊണ്ടായിരിക്കുമോ.പക്ഷെ, പടയപ്പ എന്ന ആന പലരുടെയും ഇഷ്ടക്കാരനാണ്.
ഞങ്ങൾ മൂന്നാറുകാർ ഇപ്പോൾ ചിത്രങ്ങളുടെ പിന്നാലെയാണ്. അടുത്ത മൽസര വിഷയം എന്തായിരിക്കുമെന്ന് അറിയില്ലല്ലോ. ഡിലിറ്റ് ചെയ്ത ചിത്രങ്ങൾ റിസ്റ്റോർ ചെയ്യാനുള്ള ആപ്പ് ചിലരൊക്കെ ഇെൻസ്റ്റാൾ ചെയ്തതായി അറിയുന്നു.മൊബൈൽ ഫോേട്ടാക്കും മൽസരം വരുമെന്ന് ഡിലിറ്റ് ചെയ്യുേമ്പാൾ ഒാർത്തില്ലല്ലോ.
ലോക്ക് ഡൗൺ അവസാനിച്ച് മൂന്നാർ സാധാരണ നിലയിലേക്ക് എത്തുേമ്പാൾ മൽസരത്തിന് ലഭിച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുമെന്ന് ലിജി െഎസക് അറിയിച്ചിട്ടുണ്ട്. അതും  വേറിട്ട കാഴ്ചയാകും.

02 April 2020

അന്ന് സോപ്പ് വ്യാപാരമെന്ന് പുഛിച്ചു, ഇന്ന് സോപ്പിന് പിന്നാലെ


സോപ്പ് ഉപയോഗിച്ച് കൈ കഴുകണമെന്ന് ജനങ്ങളെ ബോധവൽക്കരിക്കാൻ ലോക ബാങ്ക് സഹായത്തോടെ പദ്ധതി കൊണ്ട് വന്നത് ഒാർമ്മയില്ലേ? 2001ലായിരന്നു പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പത്ത് കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയത്. എന്നാൽ,ആരോഗ്യരംഗത്ത് ലോകത്തിന് മാതൃകയായ കേരളത്തെ കൈകഴുകാൻ പഠിപ്പിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്. കേരളത്തെ പരിഹസിക്കാനാണ് പദ്ധതിയെന്നും ആരോപണം ഉയർന്നു. ഒടുവിൽ പദ്ധതി നടപ്പായുമില്ല. എന്നാൽ, ഇപ്പോൾ മുക്കിന് മുക്കിന് കൈകഴുകാൻ സോപ്പും വെള്ളവും ഉറപ്പ് വരുത്തിയിരിക്കുകയാണ് കേരളം.
ആരോഗ്യം നിങ്ങളുടെ കൈകളിൽ എന്ന പേരിലായിരുന്ന് അന്ന് പദ്ധതി തയ്യാറാക്കിയത്. ടോയ്ലെറ്റിൽ പോയി വരുേമ്പാഴും ഭക്ഷണം പാചകം ചെയ്യും മുമ്പും കൈ സോപ്പിട്ട് കഴുകാത്തത് കുട്ടികൾക്ക് അതിസാരം (വയറിളക്കം) പിടിപ്പെടാൻ കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കേരളത്തിൽ പൈലറ്റ് പദ്ധതി നടപ്പാക്കാൻ ലോക ബാങ്ക് ആലോചിച്ചത്. ലണ്ടനിലെ സ്കുൾ ഒാഫ് ഹൈജിനിക് ആൻറ് ഹെൽത്തിൻറ പഠന റിപ്പോർട്ട്  അനുസരിച്ചായിരുന്നു ഇത്. കേരളത്തിന് പുമെ ഘാനയും തെരഞ്ഞെടുക്കപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത് വയറിളക്കം പിടിപ്പെട്ടാണെന്നായിരുന്നു പഠന റിപ്പോർട്ട്. കേരളത്തിൽ രണായിരത്തിൽ 64000ത്തോളം കുട്ടികൾ വയറിളക്കത്തിന് ചികിൽസക്ക് വന്നുവെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ, സോപ്പ് കച്ചവടത്തിനുള്ള കുറുക്ക് വഴിയെന്ന നിലയിലാണ് കൈ കഴുകലിലെ ചിലർ വിശേഷിപ്പിച്ചത്. വലിയ തോതിലുള്ള വിമർശനമാണ് അന്ന് ഉയർത്തിയത്. ഒടുവിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
എങ്കിലും ആരോഗ്യ വകുപ്പിൻറ പ്രചരണ പരിപാടികളിൽ സോപ്പിട്ട് കൈ കഴുകണമെന്നതും ഉൾപ്പെട്ടിരുന്നു. ആരോഗ്യം സ്വന്തം കൈകളിലുടെ എന്ന പേരിൽ കഴിഞ്ഞ വർഷം തന്നെ ദേശിയ ആരോഗ്യ ദൗത്യം പ്രചരണം നടത്തിയിരുന്നു. അന്താരാഷ്ട്ര കൈ കഴുകൽ ദിനത്തിലും പ്രത്യേക പരിപാടികൾ നടത്തിയിരുന്നു. എന്നാൽ, മലയാളിക്ക് സോപ്പിട്ടുള്ള കൈ കഴുകലിൻറ പ്രാധാന്യം മനസിലാക്കാൻ കോവിഡ് 19 വേണ്ടി വന്നു.2001ൽ കൈ കഴുകലിനെ എതിർത്തവരടക്കം ഇന്ന് പ്രചാരകരാണ്. എങ്ങും സോപ്പും വെള്ളവും ഉറപ്പ് വരുത്തി ജനങ്ങളെ ബോധവൽക്കരിക്കുന്നു. അതെ എല്ലാത്തിനും അതിൻറ സമയമുണ്ട്…………………………….