Pages

08 June 2015

ടൂറിസവും ക്വാറികളും കേരളത്തിന്‍െറ പരിസ്ഥിതി തകര്‍ക്കുന്നു

ടൂറിസവും ക്വാറികളും കേരളത്തിന്‍െറ പരിസ്ഥിതി തകര്‍ക്കുന്നു

 പുകയില്ലാത്ത വ്യവസായമായ ടൂറിസം കേരളത്തിന്‍െറ പരിസ്ഥിതിക്ക് കനത്ത വെല്ലുവിളിയാകുന്നു. അനിയന്ത്രിതമായ തോതിലുള്ള പാറ, മണ്ണു ഖനനവും കൂടിയാകുമ്പോള്‍ കേരളത്തിന്‍െറ കലാവസ്ഥയെ തന്നെ മാറ്റി മറിക്കുന്നു. ഇതു ഭാവിയില്‍ കുടിവെള്ള സുരക്ഷയെ പോലും ബാധിക്കും. അംബുരചൂംബികളായ ഫ്ളാറ്റുകളും മറ്റൊരു ഭീഷണിയാണ്.
ടൂറിസത്തിന്‍െറ പേരിലുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റവും വലിയ ഭീഷണിയായി മാറുന്നത്. മൂന്നാറും ഇടുക്കിയും വയനാടും അടക്കമുള്ള മലമുകളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏഴും എട്ടും നിലകളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. ഇതു ഹൈറേഞ്ചിന്‍െറ കാലാവസ്ഥ മാറ്റത്തിന് കാരണമാണ്. ഇതിന് പുറമെയാണ് പ്ളാസ്റ്റിക് ഉള്‍പ്പെടയുള്ള മാലിന്യങ്ങള്‍ വിനോദ സഞ്ചാര മേഖലകളില്‍ നിറയുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം വേണമെന്ന് ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി നിര്‍ദേശിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയില്ല. ഇതുമൂലം, മല മുകളില്‍ വന്‍തോതിലാണ്കെട്ടിടങ്ങള്‍ ഉയരുന്നത്. നഗരങ്ങളിലെ ഫ്ളാറ്റുകളെ പോലൂം വെല്ലുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ വലിയ ഭീഷണിയാണുയര്‍ത്തുന്നത്.
കേരളത്തിലെ കായലുകളും ശുദ്ധജല മല്‍സ്യ ഭീഷണി നേരിടാനും കാരണം ടൂറിസമാണ്. മുന്‍ കാലങ്ങളില്‍ വ്യവസായ ശാലകളില്‍നിന്നുള്ള രാസ വസ്തുക്കളായിരുന്നു കായലുകളിലേക്ക് പുഴകളിലേക്കും ഒഴുക്കിയിരുന്നത്. എന്നാലിപ്പോള്‍, ഹൗസ്ബോട്ടുകളില്‍ നിന്നുള്ള മനുഷ്യ മാലിന്യമാണ് ഏറെയും. ഇതിന് പുറമെയാണ് വന്‍തോതില്‍ പ്ളാസ്റ്റിക് ഒഴുകിയത്തെുന്നത്. പലതരം മല്‍സ്യങ്ങളും വംശ നാശ ഭീഷണി നേരിടുകയാണ്. ടൂറിസത്തിന്വേണ്ടി കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റോഡും പാലങ്ങളും വന്നതോടെ നീരൊഴുക്ക് തടസപ്പെട്ട്  മാലിന്യങ്ങളൊക്കെ കെട്ടികിടക്കുന്നു. ഇതു പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകുന്നു.
ഹൗസ്  ബോട്ടുകള്‍ക്ക് പുറമെ കായല്‍ തീരങ്ങള്‍ വന്‍തോതില്‍ കയ്യേറപ്പെടുന്നതും മറ്റൊരു പരിസ്ഥിതി പ്രശ്നമാണ്. പു¤െയാരത്തെ സ്ഥലങ്ങള്‍ക്ക് പ്രിയം വര്‍ദ്ധിച്ചതോടെയാണിത്. ഇതേ അവസ്ഥ തന്നെയാണ് കടല്‍ തീരത്തും.അവിടെങ്ങളിലും ഗസ്റ്റുകളെ വരവേല്‍ക്കാന്‍ വലിയ തോതിലുള്ള കെട്ടിടങ്ങള്‍ ഉയരുന്നു. ഗ്രാമങ്ങളില്‍നിന്നു പോലും ടൂറിസമെന്ന ആവശ്യം ഉയര്‍ന്ന് തുടങ്ങിയതോടെ, തകരുന്നത് പരിസ്ഥിതിയാണ്.
വലിയ തോതിലുള്ള ഖനനമാണ് കേരളത്തില്‍ നടക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടത്ത് പോലും ഖനന ലോബിക്ക് വേണ്ടിയാണ്. പാറ ഖനനം നിരോധിച്ചാല്‍ കേരളത്തിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുമെന്ന കാരണമാണ് ചില രാഷ്ട്രിയ കക്ഷികള്‍ ചൂണ്ടിക്കാട്ടിയത്. കേരളത്തിന്‍െറ കിഴക്കന്‍ മലകളിലെ പാറകള്‍ അപ്പാടെയാണ് ഖനന മാഫിയ നീക്കം ചെയ്യുന്നത്. ഇത് കിഴക്കന്‍ മലകളുടെ ഉയരം കുറയാനും തമിഴ്നാടില്‍ നിന്നും ചൂട് കാറ്റ് കേരളത്തിലത്തൊനും കാരണമാകുന്നുണ്ട്. പാലക്കാടന്‍ ഗ്യാപ്പിലൂടെയാണ് നേരത്തെ ചൂട് കാറ്റ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കിഴക്കന്‍ പ്രദേശങ്ങളിലാകെ ചൂട് വീശുന്നുണ്ട്. പാകള്‍ പൊട്ടിച് മാറ്റുന്നിനൊപ്പം കുന്നും ഇടിക്കുന്നുണ്ട്. താ്െന്ന പ്രദേശങ്ങളിലെ നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് വേണ്ടിയാണിത്. പാടങ്ങള്‍ നികത്തപ്പെടുന്നതോടെ ജലസ്രോതസാണ് ഇല്ലാതാകുന്നതെന്ന് അറിഞ്ഞ് തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍. പാടങ്ങള്‍ നികത്തിയാണ് ആറന്മളയിലും അണക്കരയിലും വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമം നടക്കുന്നത്.
പശ്ചിമഘട്ടത്തിലെ കൃഷി ഭൂമി ഇ.എസ്.എ പട്ടികയില്‍നിന്നും ഒഴിവാക്കുന്നതിന് പകരമാണ് പാറക്കെട്ടുകളും തണ്ണീര്‍ത്തടങ്ങളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഡോ.ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയുടെ ശിപാര്‍ശയും കോള്‍ഡ് സ്റ്റോറേജിലാണ്.
വമ്പന്‍ ഫ്ളാറ്റുകളും പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കാറ്റിന്‍െറ ഗതിയെ തന്നെ തടസപ്പെടുത്തുകയാണ് അംബര ചുംബികളായ കെട്ടിടങ്ങള്‍. എറണാകുളം മംഗളവനം പക്ഷി സങ്കേതത്തിന് ചുറ്റും വലിയ കെട്ടിടങ്ങള്‍ വന്നതോടെ,ഇവിടെക്കുള്ള പക്ഷികളുടെ വരവ് കുറഞ്ഞതായി പറയുന്നു. കാട് കാണാന്‍ പക്ഷികള്‍ക്ക് കഴിഞ്ഞാലല്ളേ, പക്ഷികള്‍ എത്തുവെന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്.
മഴ കുറയാനും ചൂട് കൂടാനും കാരണമാകുന്ന തരത്തിലാണ് കലാവസ്ഥയിലെ മാറ്റങ്ങള്‍. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന് കാരണം. തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങായ തെലയങ്കാനയും സീമാന്ധ്രയുമാണ്ഇത്തവണ കനത്ത ചൂടിന്‍െറ പിടിയിലായത്. ഏറ്റവും കുടതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഈ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍, കേരളവും ഈ പട്ടികയില്‍ എത്താന്‍ വൈകില്ല. ഇപ്പോള്‍  തന്നെ അരുവികള്‍ പലതും വറ്റി. നദികളില്‍ വെള്ളം കുറഞ്ഞു. മഴയെ ആശ്രയിച്ചാണ് കുടിവെള്ള പദ്ധതികള്‍ പോലും പ്രവര്‍ത്തിക്കുന്നത്. മഴ കുറഞ്ഞാല്‍ കുപ്പി വെള്ളത്തെയാകും ആശ്രയിക്കേണ്ടി വരിക. ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പണ്ടേ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ അക്കാര്യത്തില്‍ മലയാളിക്ക് ആശങ്കയുണ്ടാകില്ല.
ഇതൊക്കെയാണെങ്കിലും വൈദ്യുത പദ്ധതികളെ എതിര്‍ക്കാന്‍ കാണിക്കുന്ന ആവേശം,കേരളത്തിന്‍െറ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ പലരും കാട്ടുന്നില്ല.



No comments:

Post a Comment