Pages

03 September 2013

ഒടുവില്‍ തേക്കടിയില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍


സംസ്ഥാനത്തെ ആദ്യ വന്യജീവി സങ്കേതമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒടുവില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ എത്തുകയാണ്. തേക്കടയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വാഹനം ഓടിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതിന് ടൂറിസം വകുപ്പ് അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
എന്നാല്‍, 1994-95 കാലഘട്ടത്തിലെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് എത്ര പേര്‍ക്കറിയാം? അന്ന് ഇടുക്കി കലക്ടറായിരുന്ന ശ്രി.വി.എസ്.സെന്തില്‍ അദ്ധ്യക്ഷനായ ഇടുക്കി ടൂറിസം പൊമോഷന്‍ കൗണ്‍സിലാണ് കുമിളി-തേക്കടി റൂട്ടില്‍ ബാറ്ററി ഉപയോഗിച്ചുള്ള വാഹനമോടിക്കാന്‍ തീരുമാനിച്ചത്. അന്ന് ഞാനും ഇടുക്കി ഡി.ടി.പി.സിയില്‍ അംഗമായിരുന്നു. ശ്രി.സെന്തിലാണ് ബാറ്ററി വാഹനത്തിന്‍െറ ആശയം പങ്ക് വെച്ചത്. തുടര്‍ന്ന് വാഹനത്തിന്‍െറ ലഭ്യതയടക്കമുള്ള കാര്യങ്ങള്‍ക്കായി ഡി.ടി.പി.സി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പക്ഷെ, ഡി.ടി.പി.സി സെക്രട്ടറിക്ക് ഇതില്‍ വലിയതാല്‍പര്യമില്ലാതിരുന്നതിനാല്‍ ഫോളോഅപ് ഉണ്ടായില്ല. വൈകാതെ കലക്ടര്‍ക്കും മാറ്റമായി.
വര്‍ഷങ്ങള്‍ക്ക്ശേഷമണെങ്കിലും പരിസ്ഥിതി സൗഹൃദ വാഹനം ഏര്‍പ്പെടുത്താനുള്ള തീരുമാനം സന്തോഷം പകരുന്നു.വരയാടുകള്‍ അഭയകേന്ദ്രമായ രാജമലയിലും ഇത്തരം വാഹനങ്ങള്‍ ഏര്‍പ്പെടുത്തണം. മൂന്നാറിനടുത്ത് നയ്മക്കാടില്‍ നിന്നും രാജമലക്ക് ഈ വാഹനങ്ങള്‍ ഓടിക്കുന്നതായരിക്കും ഗുണം ചെയ്യുക.

No comments:

Post a Comment