Pages

29 June 2012

നായയുടെ സ്നേഹത്തിന് മുന്നില്‍ കണ്ണീരോടെ.............





കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് പാളയം മുസ്ളിം പള്ളിക്ക് മുന്നിലെ ചെറിയ ആള്‍ക്കൂട്ടം ശ്രദ്ധയില്‍പ്പെട്ടത്. അര്‍ദ്ധരാത്രി 12 മണിക്കുള്ള ആള്‍ക്കുട്ടം വാര്‍ത്തയാകുമെന്ന സ്വഭാവികമായ ചിന്തയാണ് എന്നെയും ബൈക്ക് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. സത്യത്തില്‍ അവിടെ കണ്ട കാഴ്ച ഏതൊരാളെയും ദു:ഖിപ്പിക്കുന്നതായിരുന്നു. ഏതോ വാഹനമിടിച്ച് റോഡിന് നടുവില്‍ മരണത്തോട് മല്ലടിക്കുന്ന പെണ്‍പട്ടിയെ രക്ഷിക്കാനുള്ള ആണ്‍പട്ടിയുടെ ശ്രമമാണ് അവിടേക്ക് കാഴ്ചക്കാരെ ആകര്‍ഷിച്ചത്. വാഹനങ്ങള്‍ ഒന്നൊന്നായി വരുമ്പോഴും കരുതലോടെയാണ് ആണ്‍പട്ടിയുടെ നില്‍പ്. വണ്ടി കയറിയിറങ്ങുമെന്ന തിരിച്ചറിവ് കൊണ്ടായിരിക്കും പരിക്കേറ്റ പട്ടിയെ റോഡരികിലേക്ക് വലിച്ച് നീക്കാന്‍ ഒറ്റൊക്ക് ശ്രമം നടത്തുന്നുണ്ട്. അപ്പോഴെക്കും ഞാന്‍ ഓഫീസില്‍ വിളിച്ച് ജില്ലാ വെറ്ററനറി ആശുപത്രിയില വിവരം അറിയിക്കാന്‍ പറഞ്ഞു.പക്ഷെ, ആശുപത്രിയില്‍ നിന്നുള്ള മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ല. രാത്രി എട്ടിന് ഡോക്ടര്‍ പോകും, അതിനാല്‍ നായയെ കൊണ്ട് വന്നാലും ചികില്‍സ നല്‍കാന്‍ കഴിയില്ല. എങ്കിലും ഓഫീസിലെ എന്‍െറ സുഹൃത്തുക്കള്‍ ശ്രമം തുടര്‍ന്നു. ഭരതനൂര്‍ ഷമീര്‍ പരിചയക്കാരനായ വെറ്ററനറി ഡോക്ടറെ വിളിച്ചുണര്‍ത്തി സഹായം അഭ്യര്‍ഥിച്ചു. അദ്ദേഹം മൃഗ സ്നേഹികളായ തന്‍െറ സുഹൃത്തുക്കളെ വിവരം അറിയിമെന്ന് ഉറപ്പ് നല്‍കി.
ഇതിനിടെ, അവിടെ കൂടിനിന്നവരില്‍ ചിലര്‍ ഗതാഗതം നിയന്ത്രണം ഏറ്റെടുത്തു. വാഹനങ്ങള്‍ ശ്രദ്ധയോടെ കടന്ന് പോയി.അപ്പോഴെക്കും അവിടെ കൂടിയവരില്‍ വടക്കേ ഇന്‍ഡ്യന്‍ തൊഴിലാളികളിലൊരാള്‍ ഒരു കഷണം കയറുമായി എത്തി. അതുമായി പരിക്കേറ്റ പട്ടിയുടെ അടുത്തേക്ക് നീങ്ങിയപ്പോള്‍  കാവല്‍ നിന്നിരുന്ന ആണ്‍പട്ടി മാറി നിന്നു. അവന് തോന്നിയിരിക്കാം തന്‍െറ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ മനുഷ്യരെന്ന്. കയര്‍ പരിക്കേറ്റ നായുടെ കാലില്‍ കുരുക്കി റോഡിന്‍െറ സൈഡിലേക്ക് വലിച്ച് മാറ്റി. അപ്പോഴെക്കും മടങ്ങിയത്തെിയ ആണ്‍പട്ടി കടിച്ചും പിടിച്ച് വലിച്ചും ആകുന്ന രീതിയില്‍ പരിക്കേറ്റ പട്ടിയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം തുടര്‍ന്നു. ഏറെ നേരം ഇത്  തുടര്‍ന്നു. ഒടുവില്‍ അനക്കമില്ളെന്ന് കണ്ടത് കൊണ്ടായിരിക്കാം ആ ശവത്തിന് കാവലിരിക്കുകയായിരുന്നു അവന്‍. ഞാന്‍ വീണ്ടും ഓഫീസില്‍ പോയി അര മണിക്കൂറിന് ശേഷം മടങ്ങി വരുമ്പോഴെക്കും അവന്‍ കാവല്‍ക്കാരനായി തൊട്ടുടുത്തുണ്ടായിരുന്നു. രാവിലെ ഞാന്‍ വീണ്ടും അവിടെ എത്തിയെങ്കിലും നയായെ കാണാനായില്ല.
റോഡില്‍ വാനമിടിച്ച് പരിക്കേറ്റ് മനുഷ്യര്‍ വീണാല്‍ തിരിച്ച് നോക്കാത്തവര്‍ ഈ നായയെ കണ്ട് പഠിച്ചിരുന്നെങ്കില്‍.....

23 June 2012

അട്ടപ്പാടി; തമിഴ്നാട് വാദം 1969ലെ കരാറിന് വിരുദ്ധം




 അട്ടപ്പാടി മേഖലയിലെ ജലക്ഷാമം നേരിടാന്‍ ശിരുവാണി പുഴയില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് എതിരെയുള്ള തമിഴ്നാട് മുഖമന്ത്രി ജയലളിതയുടെ നിലപാട് 1969ലെ കേരള^തമിഴ്നാട് കരാറിന് വിരുദ്ധം. 1969 മെയ് 10ന് തിരുവനന്തപുര്ധ് കേന്ദ്ര ജലസേചന^വൈദ്യുതി മന്ത്രിയുടെ സാന്നിദ്ധ്യ്ധില്‍ ചേര്‍ന്ന കേരള,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ യോഗമാണ് ശിരുവാണി ജലം പങ്കിടുന്നതിനെ കുറിച്ച് തീരുമാനമെട്ധ്ു.
കോയമ്പ്ധൂര്‍ മേഖലയിലേക്ക് ഭവാനി നദിതട്ധിലെ ശിരുവാണി പുഴയില്‍ നിന്ന് 1.3 ടി.എം.സി വെള്ളം നല്‍കാനും ഇതിനായി ശിരുവാണിയില്‍ അണക്കെട്ട് നിര്‍മിക്കാനും അന്ന് തീരുമാനിച്ചു. ശിരുവാണി ജലസംഭരണിയുടെ നിര്‍മ്മാണം പൂര്ധ്‍ികരിച്ച ശേഷം അട്ടപ്പാടി താഴ്വരയുടെ ജലസേചന്ധിനായി 2.5 ടി.എം.സി വെള്ളം ഉപയോഗിക്കാനും അന്ന്ധ കരാറില്‍ പറയുന്നു. ഇതിനായി അട്ടപ്പാടി ജലസേചന പദ്ധതി കേരളം തയ്യാറാക്കിയതോടെ തമിഴ്നാട് എതിര്‍പ്പുമായി രംഗ്ധ് വരികയായിരുന്നു. ശിരുവാണിയില്‍ നിന്ന് 1.3 ടി.എം.സി വെള്ളമാണ് കോയമ്പ്ധൂര്‍ മേഖലക്കായി അനുവദിച്ചതെങ്കിലും തമിഴ്നാട് ഇതിന്റെ ഇരട്ടിയിലേറെ വെള്ളം കൊണ്ട് പോകുന്നു. ശിരുവാണി വെള്ളം കുപ്പിയിലാക്കി വാണിജ്യാടിസ്ഥാന്ധില്‍ വില്‍പന നട്ധുന്നത് തടയാനും കേരള്ധിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് കാവേരി തര്‍ക്ക്ധില്‍ അട്ടപ്പാടി ജലസേചന പദ്ധതിതെ തമിഴ്നാട് എ്ധിച്ചത്.  അട്ടപ്പാടി ജലസേചന പദ്ധതിക്കായി 2.87 ടി.എം.സി വെള്ളമാണ് കാവേരി ട്രൈബ്യൂണല്‍ അനുവദിച്ചത്.പക്ഷെ, ഈ അവാര്‍ഡ് ഇനിയും നിലവില്‍ വന്നിട്ടില്ല. കേരളവും കര്‍ണാടകയും അവാര്‍ഡിനെ ചോദ്യം ചെയ്ത് സുപ്രിം കോടതിയില്‍ ഹരജി  നല്‍കിയിട്ടുണ്ട്. ഇതോടെ, കാവേരി ട്രൈബ്യൂണല്‍ അവാര്‍ഡിന് വിരുദ്ധമായി കേരളം അണക്കെട്ട് നിര്‍മ്മിക്കുന്നുവെന്ന ജയലളിതയുടെ വാദവും നിലനില്‍ക്കില്ല.
അട്ടപ്പാടി ജലസേചന പദ്ധതിനടപ്പാക്കിയാല്‍ 4900 ഹെക്ടര്‍ പ്രദേശ്ധ് ജലസേചനം നട്ധാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു. ആദിവാസി മേഖലയായ അട്ടപ്പാടിയിശല്‍ എല്ലാ പഞ്ചായ്ധിലും കുടിവെള്ളമ്ധിെക്കാനും മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനും കഴിയും. ഇപ്പോള്‍ തമിഴ്നാടിന് നല്‍കി വരുന്ന വെള്ള്ധിന്റെ അളവില്‍ ഒരു കുറവും വരില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
ഇതേസമയം, കഴിഞ്ഞ നൂറ്റാണ്ടില്‍ ശിരുവാണി ജലം കോയമ്പ്ധൂരിലേക്ക് തിരിച്ച് വിടാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ അതിനെഅന്ന് എതിര്ധ്‍ിരുന്നതായി പറയുന്നു.
 അന്ന് ഈ പ്രദേശം മദിരാശിയുടെ ഭാഗമായ മലബാറില്‍ ആയിരുന്നു. ശിരുവാണിയിലെ ഇപ്പോഴ്ധ അണക്കെട്ടിന് കുറച്ചകലെയായി മേസനറി ഡാം നിര്‍മ്മിച്ച് ജലം കോയമ്പ്ധൂരിലേക്ക് തിരിച്ച് വിടാന്‍ 1915 ഫെബ്രുവരിയില്‍ ശ്രമം തുടങ്ങി. എന്നാല്‍ സമീപ്ധ ഗ്രാമങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണത്രെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. ജലമത്രയും കോയമ്പ്ധൂരിലേക്ക് ഒഴുക്കുന്നതോടെ ഗ്രാമങ്ങള്‍ വരള്‍ച്ചയിലാകുമെന്ന ആശങ്കയാണ് അന്ന് ഉയര്‍ന്നത്. 1927ലാണ് അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞത്. അന്ന്ധ ചെറിയ അണക്കെട്ടിന് നിയമസാധുത നല്‍കി തമിഴ്നാടിന്റെ ചെലവില്‍ കേരളം അണക്കെട്ട് നിര്‍മ്മിക്കണമെന്ന് കരാര്‍ ഒപ്പിട്ടത് 1969ലും.തമിഴ്നാടിന് സൌജന്യമായാണ് ശിരുവാണി ്വള്ളം നല്‍കുന്നത്. ജലസംഭരണി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ പാട്ടം മാത്രമാണ് കേരള്ധിന് ലഭിക്കുന്നത്. ഇതിനിടെയാണ് അട്ടപ്പാടിയെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള പദ്ധതിക്കെതിരായ തമിഴ്നാട് നീക്കം.

11 June 2012


പട്ടയ ഭൂമി 25 വര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ളെന്ന വ്യവസ്ഥ നീക്കുന്നു

പതിച്ച് കിട്ടുന്ന ഭൂമി 25 വര്‍ഷത്തേക്ക് കെമാറ്റം ചെയ്യാന്‍ പാടില്ളെന്ന 1964ലെ ഭൂമി പതിവ് നിയമത്തിലെ വ്യവസ്ഥകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് നല്‍കുന്ന പട്ടയം ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ളെന്ന 1993ലെ നിയമത്തിലെ വ്യവസ്ഥകളും ഭേദഗതി ചെയ്യും. മന്ത്രി കെ.എം.മാണിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് റിയല്‍ എസ്റ്റേറ്റ് ലോബിക്ക് ഗുണകരമാകുന്ന ഈ നടപടികള്‍. പ്രതിപക്ഷ നേതാവിന്‍െറ ബന്ധു സോമന് ഭൂമി നല്‍കിയത് വിവാദമാകാന്‍ കാരണമായതും ഈ വ്യവസ്ഥയാണ്.
1964ലെ ഭൂമിപതിവ് നിയമത്തില്‍ 2009ല്‍ കൊണ്ട് വന്ന ഭേദഗതിപ്രകാരം പതിച്ച് കിട്ടുന്ന ഭൂമി 25വര്‍ഷത്തേക്ക് കൈമാറാന്‍ പാടില്ളെന്ന് വ്യവസ്ഥ ചെയ്യുന്നു. ഭൂമി പരമ്പരാവകാശമാണെന്നും പറയുന്നു. ഇതേ സമയം, വായ്പക്ക് വേണ്ടി ധനകാര്യ സ്ഥാപനങ്ങളില്‍ ഭൂമി ഈട് വെക്കാം. പതിച്ച് കിട്ടിയ ഭൂമി  25വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ളെന്ന വ്യവസ്ഥയില്‍ ഇളവ് തേടി സോമന്‍ നല്‍കിയ അപേക്ഷയാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഭൂദാന കേസില്‍പ്പെടുത്തിയത്. കൈമാറ്റം ചെയ്യാന്‍ പാടില്ളെന്ന വ്യവസ്ഥ നീക്കം ചെയ്യുന്നതോടെ പട്ടയം ലഭിച്ച് തൊട്ടടുത്ത ദിവസം ഭൂമി വില്‍ക്കാം. ഭൂരിഹതര്‍ക്ക് അടക്കം പതിച്ച് നല്‍കുന്ന ഭൂമിയില്‍ കണ്ണുള്ള റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വേണ്ടിയാണ് ഈ വ്യവസ്ഥ നീക്കം ചെയ്യുന്നതെന്ന് പറയുന്നു.
വൈദ്യുതി പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തതിന് ശേഷം ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് 1964ലെ നിയമം പ്രകാരം പട്ടയം നല്‍കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നു. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവരെ കണ്ടത്തൊന്‍ അക്കാലത്ത് വനം -റവന്യു വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പദ്ധതി പ്രദേശത്തെ കൈവശക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ളെന്നത് മറികടക്കാന്‍ വേണ്ടിയാണിത്.  ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങള്‍ മുമ്പ് വനഭൂമിയായിരുന്നതിനാല്‍, കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി വേണ്ടി വരുമെന്നും അതിന് പകരം 1964ലെ നിയമമനുസരിച്ച് പട്ടയം നല്‍ന്നത് നിയമ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ചുണ്ടിക്കാട്ടുന്നു.ഇവര്‍ക്ക് നാലേക്കര്‍ വരെ ഭൂമി പതിച്ച് നല്‍കുന്നതിന് 1964ലെ നിയമത്തില്‍െ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യും. ഇപ്പോഴത്തെ വ്യവസ്ഥകള്‍ പ്രകാരം പരമവാധി പതിച്ച് നല്‍കാവുന്നത് ഒരേക്കര്‍ ഭൂമിയാണ്.
ജലസംഭരണികളോട് ചേര്‍ന്നുള്ള പത്ത് ചെയില്‍ പ്രദേശങ്ങളില്‍ പട്ടയം നല്‍കാനുള്ള തീരുമാനം 1993ലെ കേന്ദ്ര വനാ പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ഉത്തരവിന് വിരുദ്ധമാണ്. 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് പട്ടയം നല്‍കായി 1993 മാര്‍ച്ച് 23ന് കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ 118/86/ എഫ് സി നമ്പര്‍ ഉത്തരവ് പ്രകാരം ജലസംഭരണികളുടെ വൃഷ്ടി പ്രദേശത്ത് പട്ടയം നല്‍കരുതെന്നും ഇവിടെങ്ങളില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പറയുന്നു. പെരിയാര്‍ കടുവാ സങ്കേതം, വന്യ ജീവി സങ്കേതങ്ങള്‍ എന്നിവക്കക്കത്തെ കൈവശക്കാരെ മാറ്റി പാര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായാണ് പത്ത് ചെയില്‍ പ്രദേശത്ത് പട്ടയം നല്‍കാനുള്ള തീരുമാനം. കേന്ദ്ര ഉത്തരവിനെ മറികടക്കാന്‍ ഇവിടെയും 1964ലെ ഭൂമി പതിവ് നിയമത്തെയാണ് കൂട്ട് പിടിക്കുന്നത്.
വനഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് പട്ടയം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തിന്‍െറ ഉത്തരവ് പ്രകാരം 1993ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന പ്രത്യേക നിയമം നിലനില്‍ക്കെയാണിത്. റവന്യൂ മന്ത്രിയായിരിക്കെ കെ.എം.മാണിയാണ് ഈ നിയമം കൊണ്ട് വന്നത്. ഇതനുസരിച്ച് പട്ടയം ലഭിച്ച ഭൂമി അന്യാധീനപ്പെടുത്താന്‍ പാടില്ളെന്ന വ്യവസ്ഥയും നീക്കം ചെയ്യുകയാണ്. ഇപ്പോഴത്തെ വ്യവസ്ഥകള്‍ പ്രകാരം കൃഷി, വീട് നിര്‍മ്മാണം, കടകളുടെ നിര്‍മണം എന്നിവക്ക് മാത്രമെ പട്ടയ ഭൂമി ഉപയോഗിക്കാന്‍ പാടുള്ളു. ഇതനുസരിച്ച് ഇടുക്കിയിലെയടക്കം നൂറ് കണക്കിന് റിസോര്‍ട്ടുകള്‍ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അന്യാധീനപ്പെടുത്താന്‍ പാടില്ളെന്ന വ്യവസ്ഥ നീക്കുന്നതോടെ ഭൂമികച്ചവടത്തിന് നിയമസാധുത ലഭിക്കും. ഇപ്പോള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ മാത്രമാണ് പണയപ്പെടുത്താന്‍ കഴിയുന്നത്. ഇതിന്പുറമെ അനന്തരവകാശികള്‍ക്കും ഭൂമി കൈമാറാം.
1977 ജനുവരി ഒന്നിന് മുമ്പ് കൃഷി ഭൂമിയായി മാറിയ 28588.159 ഹെക്ടര്‍ വനഭൂമിക്ക് പട്ടയം നല്‍കാനാണ് 1993 മാര്‍ച്ചില്‍ കേന്ദ്രം അനുമതി നല്‍കിയത്. ഇതില്‍ 20384.59 ഹെക്ടര്‍ 1977 ജനുവരി ഒന്നിന് മുമ്പ് ഏലമിതര കൃഷിക്കായി മാറ്റിയ ഇടുക്കിയിലെ ഏലമലക്കാടുകളാണ്. പതിച്ച് നല്‍കാന്‍ അനുമതി നല്‍കിയ ഭൂമിയുടെ വിസ്തൃതി ഇപ്രകാരമായിരുന്നു-വനം ഡിവിഷന്‍ അടിസ്ഥാനത്തില്‍ (ഹെക്ടറില്‍). ചാലക്കുടി-380 , തൃശുര്‍-2340, മൂന്നാര്‍-365, കോതമംഗലം-2590, മലയാറ്റൂര്‍-440, കോട്ടയം (ഇടുക്കി)-1560, പെരിയാര്‍-480, കോന്നി-60, തെന്മല-70. ഇതത്രയും വനം-റവന്യു വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഉള്‍പ്പെട്ട ഭൂമിയാണ്. 1993 മാര്‍ച്ചില്‍ അന്നത്തെ കേന്ദ്ര മന്ത്രി കമല്‍നാഥ് ഇടുക്കിയിലെ നെടുങ്കണ്ടത്ത്  എത്തിയാണ് മുഖ്യമന്ത്രി കെ.കരുണാകരന് കേന്ദ്രാനുമതി കൈമാറിയത്. എന്നാല്‍,സുപ്രിം കോടതി വരെ നീണ്ട കേസിനെ തുടര്‍ന്ന് പട്ടയ വിതരണം പൂര്‍ത്തിയായിട്ടില്ല.