Pages

07 July 2017

അൽഫോൺസും ജോസും, ഇപ്പോൾ ശ്രീറാമും







കേരളത്തിലെ പഴക്കം ചെന്ന റവന്യു ഡിവിഷനാണ് ദേവികുളം. ഇൗ ഡിവിഷെൻറ അധിപന് അതിനനുസരിച്ച് പ്രൗഡിയും. വരുമാനത്തിലും മുന്നിലായിരുന്നു.1931ൽ 4,52.857 രൂപയായിരുന്നു നികുതി പരിവ് എന്നറിയുേമ്പാൾ തെന്ന കാര്യങ്ങൾ മനസിലാകുമല്ലോ?
 രാജഭരണകാലത്തെ തിരുവിതാംകൂറിെൻറ വേനൽക്കാല കച്ചേരിയാണ് റവന്യു ഡിവിഷൻ ആഫീസായി മാറിയത്. ബംഗ്ലാവിനും രാജകീയ പ്രൗഡിയുണ്ടായിരുന്നു. 107വർഷം മുമ്പ് കൊല്ല വർഷം 1085ലാണ് ദേവികുളം ഡിവിഷൻ രൂപീകരിക്കുന്നത്. കോട്ടയം ഡിവിഷൻ വിഭജിച്ചായിരുന്നു പുതിയ ഡിവിഷൻ വന്നത്. മുണ്ടക്കയവും കാഞ്ഞിരപ്പള്ളിയും തുടങ്ങി വടക്കും കിഴക്കും തമിഴ്നാട് അതിർത്തി വരെ. മറുഭാഗത്ത് കോതമംഗലവും അതിർത്തി തിരിച്ചു. ദേവികുളവും പീരുമേടുമായിരുന്നു താലുക്കുകൾ.
ആദ്യകാലത്ത് കമ്മീഷണർമാരായിരുന്നു റവന്യു ഡിവിഷൻ ഭരണാധികാരികൾ. കേരള പിറവിക്ക് ശേഷമാണ് ഡപ്യൂട്ടി കലക്ടർമാരായ റവന്യു ഡിവിഷണൽ ആഫീസർമാർ ഭരണത്തലവനായത്. െഎ.എ.എസുകാരനെങ്കിൽ സബ് കലക്ടർ എന്നറിയപ്പെടും. ആർ.ഡി.ഒമാർ റവന്യു ഡിവിഷണൽ മജിസ്ത്രേട്ടുമാരും സബ് കലക്ടർമാർ സബ് ഡിവിഷണൽ മജിസ്ത്രേട്ടുമാരുമാണ്.
ആലപ്പുഴ ജില്ലയേക്കാൾ വിസ്തൃതിയുള്ള ഉടുമ്പുഞ്ചോലയും ദേവികുളവും പീരുമേടുമായിരുന്നു അടുത്ത കാലം വരെ ദേവികുളം റവന്യു ഡിവിഷെൻറ അധികാര പരിധിയിൽ. തമിഴ് ഭൂരിപക്ഷ മേഖലകൾ. തേയിലയും ഏലവും തുടങ്ങി വൈദ്യുതിയും അണക്കെട്ടുകളും വരെ. സുഗന്ധവിളകളുടെയും നാണ്യവിളകളുടെയും വൈദ്യുതിയുടെയും നാട്.പുറമെ വന്യ ജീവിസേങ്കതങ്ങളും.
ഇപ്പോൾ പീരുമേട് ഇടുക്കി റവന്യു ഡിവിഷന് കീഴിലാക്കിയതോടെ വിസ്തൃതി കുറഞ്ഞു. മുല്ലപ്പെരിയാറും മംഗളദേവിയും വാഗമണ്ണും കൈവിട്ടു.
ഒേട്ടറെ പ്രഗൽഭർ ദേവികുളം സബ് കലക്ടറുടെ കസേരയിൽ ഇരുന്നിട്ടുണ്ട്. പിൽക്കാലത്ത് ചീഫ് സെക്രട്ടറിമാരായവരും ഇൗ പട്ടികയിലുണ്ട്.ദേവികുളത്ത് സബ് കലക്ടറായി നിയമിക്കപ്പെടുകയെന്നത് െഎ.എ.എസുകാരെ സംബന്ധിച്ചിടത്തോളം അംഗീകാരമാണ്. കാടും മേടും വിസ്തൃതിയും കൊണ്ടായിരിക്കാം വനിതകൾ നിയമിക്കപ്പെട്ടതായി അറിയില്ല.
എെൻറ ഒാർമ്മയിൽ ആക്ടീവായ ചില സബ് കലക്ടർമാരുണ്ട്. അവരൊക്കെ അധികകാലം ഇരിക്കാതെ സ്ഥലം മാറ്റപ്പെടുകയും ചെയ്തതാണ് ചരിത്രം. അൽഫോൺസ് കണ്ണന്താനമെന്ന കെ.ജെ.അൽഫോൺസ്  ദേവികുളം സബ് കലക്ടറായിരിക്കെയാണ്, പൊതുജന സമ്പർക്കവും മൂന്നാർ മേളയും അങ്ങനെ പലതുമായി ജനങ്ങൾക്കടിയിലേക്ക് ഇറങ്ങിയത്. മുന്നാർ മേളയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് എൻജിനിയർമാരുമായി റോഡിൽ സംഘർമുണ്ടായതും അന്നത്തെ എം.എൽ.എ ജി.വരദൻ (സി.പി.എം അംഗമായിരുന്ന ഇദേഹം പിന്നിട് കോൺഗ്രസിൽ ചേർന്നു) സബ് കലക്ടർക്കെതിരെ പത്രസമ്മേളനംനടത്തിയതും അന്നത്തെ സംഭവങ്ങൾ. സബ് കലക്ടറെ പിന്തുണച്ച് രാഷ്ട്രിയ കക്ഷികൾ യോഗം നടത്തുകയും പൊതുമരാമത്ത് ആഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.പക്ഷെ, വൈകാതെ സബ്കലക്ടർ തെറിച്ചു. കണ്ണുർ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജറായാണ് മാറ്റിയത്. ദേവികുളത്തും മൂന്നാറിലും ചില ഇഷ്ടക്കാർക്ക് കുത്തകപാട്ടത്തിന് സർക്കാർ ഭൂമി നൽകിയാണ് അദേഹം ദേവികുളം വിട്ടത്.ആ ഭൂമിയിൽ ഇപ്പോൾ വലിയ റിസോർട്ടുകളുണ്ട്.
വി.എസ്.സെന്തിലും മൈക്കിൾ വേദശിരോമണിയും സജീവമായിരുന്നുവെങ്കിലും മേളകളിലും ഒാണാഘോഷങ്ങളിലുമൊക്കെയാണ് ശ്രദ്ധിച്ചത്.ജയിംസ് വർഗീസ് വന്നതോടെ, കുറച്ച്കൂടി സജീവമായി. ഇടുക്കിയെ കഞ്ചാവ് വിമുക്തമാക്കുന്നതിന് തുടക്കമിട്ടത് അദേഹമാണ്. ജനകീയ പങ്കാളിത്തത്തോടെയായിരുന്നു കഞ്ചാവ് വേട്ടകൾ. ആദിവാസി കോളണികളും കയറിയിറങ്ങി. എന്നാൽ, ഇദേഹത്തിൻറ പിൻഗാമി ടി.കെ.ജോസ്  കഞ്ചാവിന് പുറമെ അനധികൃത ചാരായ കടകൾക്കും എതിരെ   തിരിഞ്ഞു. കാടിന്ക പുറത്തെ കഞ്ചാവ് തോട്ടങ്ങൾ വെട്ടിനിരത്തിയതോടെ പലർക്കും വേദനിച്ചു.     ചാരായവും മുഖ്യഅജണ്ടയാക്കി. നായാനാർ ഭരണമായിരുന്നു അന്ന്.പലയിടത്തും സബ് കലക്ടറെ തടഞ്ഞു.  ബംഗ്ലാവിന് നേരെയും രാത്രിയിൽ ആക്രമണമുണ്ടായി.   ഒടുവിൽ ദിവസങ്ങൾക്കകം സബ്കലക്ടർക്ക് മൂവാറ്റുപുഴക്ക് മാറ്റം നൽകി എല്ലാം ശാന്തമാക്കി. പന്നിട് 1993ൽ വ്യാജ പട്ടയങ്ങൾ റദാക്കി അൽകേഷ് കുമാർ ശർമ്മയും ‘ആക്ടിവിസ്റ്റായി’.അന്ന് റദാക്കിയ പട്ടയങ്ങൾക്ക് വീണ്ടും പട്ടയം വാങ്ങി അവിടെങ്ങളിൽ ബഹുനില റിസോർട്ടുകൾ നിർമ്മിച്ചു പിന്നീട്. സർക്കാർ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കൽ വിവാദമായത് ഇപ്പോൾ മാത്രമാണ്.അതാകെട്ട, കയ്യേറ്റ ഭൂമിയിൽ റിസോർട്ടുകൾ വന്നതിന് ശേഷവും.സാമ്പത്തിക മേഖലയായി ഭൂമി മറിയതണ് കാരണം. കയ്യേറ്റ ഭൂമിയിെൽ റിസോർട്ടുകൾ സംരക്ഷിക്കാൻ ചില രാഷ്ട്രിയക്കാർക്ക് വിയർപ്പ് ഒാഹരിയുള്ളതയും പറയുന്നു. വട്ടവടയിൽ സർക്കാർ ഭൂമി ഒഴിപ്പിക്കാൻ പേയ റവന്യു സംഘത്തെ ആക്രമിക്കപ്പെട്ടതും വലിയ പഴക്കമില്ലാത്ത വർത്തമാനം.
ഇപ്പോൾ ശ്രീറാമും കയ്യേറ്റക്കാരുടെയും അവരെ പിന്തുണക്കുന്നവരുടെയും കരടായി മാറി. സബ് കലക്ടർ കാലാവധി കഴിയുന്നുവെന്ന കാരണം പറഞ്ഞ് സ്ഥലം മാറ്റുകയും ചെയ്തു. പൊതുഭരണം മുഖ്യമന്ത്രിയുടെ വകുപ്പായതിനാൽ റവന്യു മന്ത്രി അറിയാതെയായിരുന്നു നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം. ശ്രീറാം മാറുന്നതേടെ പകരം നിയമിക്കേണ്ട ഡപ്യൂട്ടി കലക്ടർമാരുടെ പട്ടിക റവന്യു വകുപ്പ് തയ്യാറാക്കിയിരുന്നു. ഡപ്യുട്ടി കലക്ടർ െഎ.എ.എസ് അല്ലാത്തതിനാൽ പൊതുഭരണ വകുപ്പിന് കീഴിൽ വരില്ലെന്നുണ്ട്. റവന്യു മന്ത്രിയുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നീങ്ങും.അത് മുൻകൂട്ടി അറിഞ്ഞായിരിക്കണം, മുഖ്യമന്ത്രി ഒരു മുഴം മുേമ്പ നീട്ടിയെറിഞ്ഞത്.പകരം, സ്ഥലം എം.എൽ.എ കണ്ടെത്തിയ പ്രാദേശിക ഭാഷ സംസാരിക്കുന്ന െഎ.എ.എസുകാരനെ നിയമിക്കുകയും ചെയ്തതിലൂടെ ദേവികുളം റവന്യു ഡിവിഷൻ മുഖ്യമന്ത്രിയുടെ പൂർണ നിയന്ത്രണത്തിലാക്കി.

 

03 July 2017

ഞങ്ങൾ, മൂന്നാറുകാർക്കും വേണ്ടേ കിടപ്പാടം

http://www.marunadanmalayali.com/opinion/response/mj-babu-on-munnar-issue-77317

http://www.mediaonetv.in/column/general/58-nyngng-muunnaarrukaakkun-veennttee-kittppaattn/




കഴിഞ്ഞ മാസമാണ് മൂന്നാറിലെ ട്രേഡ് യൂണിയൻ,രാഷ്ട്രിയ നേതാക്കളും വ്യാപാരി പ്രതിനിധികളും എം.എൽ.എയും മറ്റും ചേർന്ന് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. വളരെ ചെറിയ ആവശ്യമാണ് അവർ ഉന്നയിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ ദേവികുളം സബ് കലക്ടർ നടപ്പാക്കുന്നില്ല.  കുത്തകപാട്ട കലാവധി കഴിഞ്ഞ ഭൂമി തിരിച്ച്പിടിക്കാൻ ശ്രമിക്കുന്നു.മറ്റൊന്ന് കൂടി നിവേദനത്തിൽ പറയുന്നുണ്ട്.കഴിഞ്ഞ ഇടതുമുന്നണി സർക്കാരിൻറ കാലത്ത് മൂന്നാർ ടൗൺ കമ്പനിയിൽ നിന്നും ഏറ്റെടുക്കാൻ ബില്ല് തയ്യറാക്കിയിരുന്നു. അതു നിയമസഭയിൽ അവതരിപ്പിച്ചില്ല.  അതിനാൽ, വീണ്ടുമൊരു സർവകക്ഷി യോഗം വിളിച്ച് ഇൗ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. അങ്ങനെയൊരു സർവകക്ഷിയോഗം വിളിച്ചാൽ ഇൗ നിവേദനത്തിൽ ഒപ്പിട്ടവരിൽ ആർക്കെങ്കിലും പെങ്കടുക്കുവാൻ കഴിയുമോയെന്നറിയില്ല. എന്തായാലും ജൂലൈ ഒന്നിന് സർവകക്ഷി യോഗം ചേരുന്നുണ്ട്. റവന്യൂ മന്ത്രി അറിയാതെയാണ് യോഗം വിളിച്ചത് എന്നതിൻറ പേരിൽ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.െഎ യോഗത്തിൽ സംബന്ധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൻറ പേരിൽ വല്യേട്ടനും കൊച്ചേട്ടനും തമ്മിൽ ഭരണമുന്നണിക്കകത്ത് വാക്ക് തർക്കമാണ്. കെ.പി.സി.സി വൈസ്പ്രസിഡൻറ് എ.കെ.മണിയും ലീഗ് പ്രതിനിധിയും നിവേദനത്തിൽ ഒപ്പിട്ടതിൻറ പേരിൽ യു.ഡി.എഫിലും കലഹമുണ്ട്.
കുത്തകപാട്ട കാലാവധി കഴിഞ്ഞ ഭൂമിയുടെ പ്രശ്നവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടവർ എന്ത് കൊണ്ട്, മുന്നാറിെൻറ സമ്പദ്ഘടനയെ സംരക്ഷിക്കുന്ന തോട്ടംതൊഴിലാളികളെയും ജീവനക്കാരെയും മറന്നുവെന്നതാണ് ഉയരുന്ന ചോദ്യം.മൂന്നാറിലെ ട്രേഡ് യൂണിയനുകളെയും വ്യാപാരികളെയും നിലനിർത്തിയിരുന്നത് ഇൗ തോട്ടം തൊഴിലാളികളാണ്.ഇതിന് പുറമെ മുന്നും നാലും തലമുറകളായി മുന്നാർ മേഖലയിൽ ജീവിക്കുന്ന വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, ഡ്രൈവറന്മാർ തുടങ്ങി നിരവധി ആളുകളുണ്ട്. അവർക്ക് കയറി കിടക്കാൻ സ്വന്തമായി കൂര വേണ്ടതല്ലേ. വാടക നൽകി റിസോർട്ടുകളിൽ അവർക്ക് കുടുംബസമേതം ജീവിക്കാൻ കഴിയില്ലല്ലോ? അപ്പോൾ അവരുടെ കാര്യം കൂടി നിവേദനത്തിൽ പറയേണ്ടതായിരുന്നില്ലേ. സംസ്ഥാനത്തെ തോട്ടം തൊഴിലാളികൾക്ക് വേണ്ടി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, മൂന്നാർ മേഖലയിലെ തൊഴിലാളികൾക്ക് ഫ്ലാറ്റല്ല, ഭൂമിയും വീടുമാണ് നൽകേണ്ടത്. കാരണം, അവരാണ് ഇത്രയും കാലം മൂന്നാറിലെ ഭൂമി സംരക്ഷിച്ചത്. കഴിഞ്ഞ ഇടതു മുന്നണി സർക്കാർ വിതരണം ചെയ്ത കുട്ടിയാർവാലിയിലെ ഭൂമി ഇപ്പോഴും അളന്ന് തിരിച്ച് നൽകിയിട്ടില്ല. പട്ടയം കിട്ടിയവർ ഭൂമി ഏതെന്ന് അറിയാതെ നടക്കുന്നു.ഇതിൽ െഎക്യ കേരളത്തിലെ ആദ്യ പൊലീസ് വെടിവെയ്പിൽ(1958 ഒക്ടോബർ 20ലെ ഗൂഡാർവിള) മരിച്ച ഹസൻ റാവുത്തറുടെ മകൻ ഖാദറും ഉൾപ്പെടുന്നു.
1878ൽ കണ്ണൻ വേൻ കുന്നുകളിൽ തേയില കൃഷി ആരംഭിച്ചത് മുതൽ തോട്ടം തൊഴിലാളികളുടെ വരവ് ആരംഭിച്ചു. ആദ്യകാലത്ത് തമിഴ്നാടിൽ നിന്ന് എത്തിയ തൊഴിലാളികൾ കങ്കാണിമാരുടെ കീഴിൽ ജോലി ചെയ്തുവെങ്കിൽ പിന്നിട് കുടുംബസമേതം ഇവിടെ താമസമാക്കി. അന്ന് മുതൽ അവരുടെ തലമുറ എസ്റ്റേറ്റ് ലായങ്ങളിൽ കഴിയുന്നു. റിട്ടയർ ചെയ്തവർ തൊട്ടടുത്ത പഞ്ചായത്തിൽ എവിടെയെങ്കിലും ചെറിയ സ്ഥലം വാങ്ങി വീട് നിർമ്മിക്കുമെങ്കിലും അവരുടെ ജീവിതം തോട്ടങ്ങളിലാണ്.ഇപ്പോൾ സമീപ പഞ്ചായത്തിൽ എന്നല്ല, എങ്ങും ഭൂമി കിട്ടാനില്ല. ഉള്ളതിന് പൊന്നുവിലയും. തലമുറകൾ പിന്നിട്ട് തൊഴിലാളികളും തിരുവിതാംകൂറിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ സ്റ്റാഫംഗങ്ങളും മറ്റ് ജീവനക്കാരും കമ്പനിയുടെ ലായങ്ങളിലും ക്വാർേട്ടഴ്സുകളിലും കഴിയുകയാണിപ്പോഴും. 1999ന് ശേഷം മൂന്നാർ മേഖലയിൽ വ്യാപകമായ ഭൂമി കയ്യേറ്റം നടന്നപ്പോഴും കാഴ്ചക്കാരായി നിന്നവരാണ് തോട്ടം തൊഴിലാളികളും സ്റ്റാഫ് ജീവനക്കാരും.അങ്ങനെയുള്ളവർക്കും മൂന്നാർ, ദേവികുളം തുടങ്ങിയ ടൗണുകളിൽ തലമുറകളായി കഴിയുന്നവർക്കും എന്ത് കൊണ്ട് ഒരു തുണ്ട് ഭൂമി കിടപ്പാടത്തിനായി നൽകി കൂട? കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഏങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ച് 1975ൽ സർക്കാർ പറുത്തിറക്കിയ ഉത്തരവിൽ മുന്നാറിലും ദേവികുളത്തും മാർക്കറ്റ് വിലക്ക് ഭൂമി നൽകണമെന്ന് പറയുന്നുണ്ട്. എന്നാൽ, ഇതനുസരിച്ച് നൽകിയ അപേക്ഷകൾ പോലും റവന്യു വകുപ്പ് പരിഗണിച്ചിട്ടില്ല. ഭവന പദ്ധതി നടപ്പാക്കുന്നതിന് ഭവന നിർമ്മാണ ബോർഡിന് നീക്കി വെച്ച ഭൂമി അവർ ഏറ്റെടുത്തില്ല. അപ്പോൾ ആ പ്രതീക്ഷയും വേണ്ട.
കണ്ണൻ ദേവൻ, തലയാർ, ഹാരിസൺ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലയി 14000ത്തോളം തൊഴിലാളികളുണ്ടാകും. 350ഒാളം സ്റ്റാഫ് ജീവനക്കാരും. തലമുറകളായി മൂന്നാറിൽ കഴിയുന്ന ഭവനരഹിതരായ 700ഒാളം പേരുമുണ്ടാകും. ഇവർക്ക് അഞ്ച് സെൻറ് ഭൂമി വീതം നൽകിയാൽ എത്രയാണ് വേണ്ടി വരിക-750-800 ഏക്കർ. ഇതിൽ പലരും ഭൂമിക്ക് വില നൽകാനും സന്നദ്ധരായിരിക്കും. കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി ഇപ്പോഴും മൂന്നാർ മേഖലയിലുണ്ട്. പല സ്ഥലങ്ങളിലായി നൽകിയാൽ അവിടം വികസിക്കും. എന്നാൽ, അതേ കുറിച്ച് ആരും ചിന്തിക്കുന്നില്ല. മറിച്ച് റിസോർട്ടുകാർക്ക് വേണ്ടിയാണ് ശബ്ദം ഉയരുന്നത്. 2006ലെ പി.സി.സനൽകുമാർ റിപ്പോർട്ട് പ്രകാരം സർക്കാർ ഭൂമി തിരിച്ച് പിടിക്കാത്തതും ഇതു കൊണ്ടാണല്ലോ? പാട്ടകലാവധി കഴിഞ്ഞ 100 കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. ഇതിൽ പത്തെണ്ണത്തിൻറ രേഖകൾ മാത്രമാണ് അന്ന് ലഭിച്ചത്. ഇൗ ഭൂമി തിരിച്ച് പിടക്കാൻ കലക്ടർക്ക് നിർദേശം നൽകണമെന്ന് പറഞ്ഞിരുന്നു.എന്നാൽ, ഇതിൽ പലതും മറിച്ച് വിറ്റു.  500ഒാളം വ്യാജ പട്ടയങ്ങളുടെ പേരു വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. ഇവർ കൈവശം വെച്ചിരിക്കുന്നത് 150 ഏക്കറോളം ഭൂമി. സർക്കാർ ഭൂമിക്ക് പട്ടയം നൽകിയത് തുടങ്ങി ഒരു കുടുംബത്തിലെ മൂന്നംഗങ്ങൾക്ക് കലക്ടറുടെ പേരിൽ പതിച്ച് നൽകിയത് അടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിൽ പറയുന്നു. അതും അതിന് ശേഷവുമുള്ള കയ്യേറ്റങ്ങൾ സംരക്ഷിക്കുേമ്പാഴാണ് മുന്നാറിൽ തലമുറകളായി കഴിയുന്നവർ സ്വന്തമായി ഒരു മേൽവിലാസത്തിന് വേണ്ടി ഭൂമിക്ക് വേണ്ടി കാത്തിരിക്കുന്നത്.അവരുടെ പ്രശ്നങ്ങളാണ് അവരുടെ നേതാക്കൾ ഉന്നയിക്കേണ്ടത്. അതില്ലാതെ മാസവരി മാത്രം വാങ്ങാൻ ചെല്ലുേമ്പാഴാണ് മറ്റ് സംഘടനകൾ തോട്ടങ്ങളിൽ കടന്ന് കയറുക.