Pages

20 February 2017

തമിഴ്നാടിലെ വിശ്വാസവോട്ട്




 തമിഴ്നാട് നിയമസഭയില്‍ വീണ്ടുമൊരു വിശ്വാസ വോട്ട്. മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഭരണകഷിയായ എ.ഐ.എ.ഡി.എം.കെയിലുണ്ടായ തര്‍ക്കമാണ്  രാഷ്ട്രിയ പ്രതിസന്ധിയായി മാറിയതും, അവരുടെ മരണത്തിന് ശേഷം രണ്ടാമത് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നടന്നതും വിശ്വാസവോട്ടിലേക്ക് പോയതും. തമിഴ്നാട് നിയമസഭ വീണ്ടുമൊരു വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങിയപ്പോള്‍, തമിഴകം ഓര്‍ക്കുന്നത് 29വര്‍ഷം മുമ്പ് നടന്ന സമാനമായ സംഭവങ്ങള്‍. ഇത്തവണയും മോശമായിരുന്നില്ലല്ളോ പ്രകടനം. കസേര കളി, സ്പീക്കറെ ഉപരോധിക്കല്‍, ഉന്തും തള്ളും ഒടുവില്‍ ഡി.എം.കെ അംഗങ്ങളെപുറത്താക്കലും.
ദേശിയതലത്തില്‍ കുപ്രസിദ്ധി നേടിയ സംഭവ വികാസങ്ങളാണ് 1988ല്‍ നടന്നത്. എം.എല്‍.എമാരെ കൂട്ടത്തോടെ അയോഗ്യരാക്കല്‍, സഭക്കകത്ത് അടിപിടി, പൊലീസിന്‍റ ഇടപ്പെടല്‍ അങ്ങനെ പലതും കണ്ടു. സ്പീക്കറായിരുന്ന പി.എച്ച്.പാണ്ഡ്യനായിരുന്നു താരം. ഒടുവില്‍ നിയമസഭ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
മുഖ്യമന്ത്രിയായിരിക്കെ 1987 ഡിസംബര്‍ 24ന് എം.ജി.ആര്‍ മരിച്ചതോടെയാണ് അന്നും ഭരണകക്ഷിയായി എ.ഐ.എ.ഡി.എം.കെയില്‍ കലാപത്തിന് തുടക്കമായത്. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇദയകനിയെന്നറിയപ്പെട്ട അന്നത്തെ പ്രചരണ വിഭാഗം സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന  ജയലളിതയും മുതിര്‍ന്ന നേതാവ് ആര്‍.എം. വീരപ്പനും അവകാശം ഉന്നയിച്ചതായിരുന്നു തര്‍ക്കത്തിന് തുടക്കം. ഇതേ തുടര്‍ന്നാണ് വി.ആര്‍.നെടുഞ്ചെഴിയനെ താല്‍ക്കാലിക മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍, എം.ജി.ആറിന്‍െറ വിധവ ജാനകിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് പിന്നിട് വീരപ്പന്‍ പറഞ്ഞത്. നെടുഞ്ചെഴിയനെ ‘വെട്ടുകയായിരുന്നു’ ലക്ഷ്യം. ഇത്തവണ, ഒ.പന്നീര്‍ശെല്‍വം മുന്നാം തവണയും മുഖ്യമന്ത്രിയായതോടെ ശശികലയാണ് ആ സ്ഥാനത്ത് എത്തേണ്ടതെന്ന് എടപ്പാടി പഴനിസാമി പറഞ്ഞതിന് തുല്യമായിരുന്നു അന്നത്തെ നീക്കവും. കേസൊന്നും ഇല്ലാതിരുന്നതിനാല്‍ അന്ന് ജാനകി നിയമസഭാകക്ഷി നേതാവാകുക മാത്രമല്ല, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. ജയലളിത ഭൂരിപക്ഷം അവകാശപ്പെട്ടതിനാല്‍, പിന്തുണക്കുന്ന എം.എല്‍.എമാരെ രാജ്ഭവനില്‍ അണിനിരത്തിയാണ് ജാനകി മുഖ്യമന്ത്രിയാകനുള്ള അവകാശം സ്ഥാപിച്ചത്. 132 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരില്‍ 33 പേരായിരുന്നു ജയലളിത പക്ഷത്ത്. ഇപ്പോഴത്തെ തമിഴ്നാട് പി.സി.സി പ്രസിഡന്‍റ് തിരുനാവക്കരശ്, വി.ആര്‍.നെടുഞ്ചെഴിയന്‍, പണ്‍രുട്ടി രാമചരന്ദന്‍, കെ.എ.ശെങ്കോട്ടയന്‍ തുടങ്ങിയവര്‍ ജയ പക്ഷത്തുണ്ടായിരുന്നു. ആ.എം.വീരപ്പന്‍, പി.എച്ച്.പാണ്ഡ്യന്‍, കെ.എ.കൃഷ്ണസാമി തുടങ്ങിയവര്‍ ജാനകി പക്ഷത്തും.
1988 ജനുവരി ഏഴിനാണ് ജാനകി രാമചന്ദ്രന്‍ മുഖ്യമന്ത്രിയായി സത്യപ്രതജ്ഞ ചെയ്ത്ത്. 28ന് വിശ്വാസ വോട്ട് തേടാന്‍ നിയമസഭ സമ്മേളിച്ചപ്പോഴാണ് പ്രക്ഷുബ്ദമായ സംഭവങ്ങളിലേക്ക് നീങ്ങിയത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭവുമായ ബന്ധപ്പെട്ട സംഭവങ്ങളുടെ പേരില്‍ പ്രതിപക്ഷത്തെ  ഡി.എം.കെയിലെ പത്ത് അംഗങ്ങളെ സഭയില്‍ നിന്നും പുറത്താക്കി. 34 അംഗങ്ങളാണ് ഡി.എം.കെക്കുണ്ടായിരുന്നത്. ജയപക്ഷത്തെ 33 എം.എല്‍.എമാര്‍ കൂറുമാറിയതായി ചൂണ്ടിക്കാട്ടി അയോഗ്യരാക്കി. കോണ്‍ഗ്രസിലെ 61 അംഗങ്ങള്‍ സഭയില്‍ എത്തിയില്ല.
ബഹളവും സംഘര്‍ഷവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു വിശ്വാസ വോട്ടെടുപ്പ്. 111 അംഗങ്ങള്‍ മാത്രം വോട്ട് രേഖപ്പെടുത്തിയ വിശ്വാസ വോട്ടെടുപ്പില്‍ 99 പേര്‍ ജാനകി രാമചന്ദ്രനെ പിന്തുണച്ചതായും വിശ്വാസ വോട്ടെടുപ്പ് നേടിയതായും സ്പീക്കര്‍ പ്രഖ്യാപിച്ചു. സഭയില്‍ എം.എല്‍.എമാര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് പൊലീസ് നിയമസഭക്കകത്ത് കയറി. അകത്തും പുറത്തും സംഘര്‍ഷത്തിലേക്ക് നീങ്ങി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ജനുവരി 30ന് തമിഴ്നാടില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
തുടര്‍ന്ന് 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജാനകി രാമചന്ദ്രന് അവരുടെ പാര്‍ട്ടിയെ രക്ഷിക്കാനായില്ല. രണ്ടു സീറ്റിലാണ് ജയിച്ചത്. ജയലളിതയുടെ നേതൃത്വത്തില്‍ രുപംകൊണ്ട എ.ഐ.എ.ഡി.എം.കെ 27 ഇടത്ത് ജയിച്ചു. പിന്നിടാണ് രണ്ട് എ..ഡി.എം.കെ.കളും ലയിച്ചത്.
1988ന്‍െറ തനിയാവര്‍ത്തനമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. അന്നത്തെ സ്പീക്കര്‍ പി.എച്ച്.പാണ്ഡ്യന്‍ ഇപ്പോള്‍ ഒ.പന്നീര്‍ശെല്‍വം ക്യാമ്പിലുണ്ട്.

07 February 2017

ശശികലക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെ

http://www.madhyamam.com/opinion/open-forum/sasikala-natarajan/2017/feb/06/245981


അപ്രതീക്ഷതിമല്ല തമിഴ്നാടില്‍ നിന്നുള്ള വാര്‍ത്ത. എന്നാല്‍, ഇത്ര വേഗത്തില്‍ ഇതു സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ചാകും അധികാരമാറ്റമെന്നാണ് കേട്ടിരുന്നത്. എന്നാല്‍, ജോല്‍സ്യന്‍ തിയതി കുറിച്ചതോടെ എല്ലാം വേഗത്തിലായിരുന്നു. ഫെബ്രുവരി എട്ടിനും ഒമ്പതിനും ഇടയില്‍ അധികാരമേല്‍ക്കാനാണ് ജോല്‍സ്യന്‍ സമയം കുറിച്ചതെന്നാണ് ചില തമിഴ് പത്രങ്ങള്‍ പുറുത്തു വിടുന്ന വിവരം. എന്നാല്‍, ശശികല കൂടി പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരാഴ്ചക്കകം വിധി പറയുമെന്ന് സുപ്രീം കോടതി അറിയിച്ചതോടെയാണ് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലാന്‍ കുടുതല്‍ കാത്തിരിക്കേണ്ടതില്ലന്നെ തീരുമാനം.
മൂന്നു പതിറ്റാണ്ട് കാലം ജയലളിതക്കൊപ്പം നിഴലായി നിന്നുവെന്നതിന്‍റ ഏക പരിഗണനയിലാണ് ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായതും ഇപ്പോള്‍ മുഖ്യമന്ത്രിയാകുന്നതും. ജയലളിതക്കൊപ്പം തോഴിയായി ഒപ്പമുണ്ടായിരുന്നുവെങ്കിലും അവര്‍ ഒരിക്കലും ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല. ജനകീയ പിന്തുണയില്ലാതെയാണ് അധികാരത്തിലേക്ക് എത്തുന്നത് എന്ന വിത്യാസമുണ്ട്. മുഖ്യമന്ത്രിയായിരിക്കെ, എം.ജി.രാമചന്ദ്രന്‍റ നിര്യാണത്തെ തുടര്‍ന്ന് 1988 ജനുവരി ഏഴിന് തമിഴ്നാടിന്‍റ ആദ്യ വനിത മുഖ്യമന്ത്രിയായി അദേഹത്തിന്‍റ ഭാര്യ ജാനകി രാമചന്ദ്രന്‍ അധികാരത്തിലത്തെുമ്പോഴും അവര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടായിരുന്നില്ല. എം.എല്‍.എയുമായിരുന്നില്ല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും കഴിഞ്ഞില്ല. 23 ദിവസമായിരുന്നു കാലാവധി. തുടര്‍ന്ന് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായി. അപ്പോഴെക്കും ജയലളിതയുടെ നേതൃത്വത്തില്‍ മറ്റൊരു എ.ഐ.എ.ഡി.എം.കെ പിറന്നിരുന്നു. 1989ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ മധുര ജില്ലയിലെ ആണ്ടിപ്പട്ടിയില്‍ ജാനകിയും കേരളത്തോട് ചേര്‍ന്നുള്ള ബോഡിനായ്ക്കനുരില്‍ ജയലളിതയും മല്‍സരിച്ചു. ജയലളിത തെരഞ്ഞെടുക്കപ്പെട്ടു. ജാനകിയും ജാനകിയുടെ പാര്‍ട്ടിയും തോറ്റു.
ഇത്തവണ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ നാലു വര്‍ഷത്തിലേറെ ബാക്കി നില്‍ക്കുന്നുവെന്നതാണ് ശശികലയുടെ നേട്ടം. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി ഭരണം നഷ്ടപ്പെടുത്താനും തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനും നിലവിലെ എം.എല്‍.എമാര്‍ ആഗ്രഹിക്കുന്നില്ല. കിട്ടുന്ന കാലം അധികാരത്തില്‍ തുടരുകയെന്ന മിനിമം പരിപാടി. അതിനും പുറമെ, 1988ലെ രാഷ്ട്രിയ സഹാചര്യമല്ല, എ.ഐ.എ.ഡി.എം.കെയിലുള്ളത്. അന്ന് പ്രചരണ വിഭാഗം സെക്രട്ടറി ജയലളിതയെന്ന കരിഷ്മയുള്ള നേതാവുണ്ടായിരുന്നു പാര്‍ട്ടി പിളര്‍ത്താന്‍. പുറമെ എം.ജി.ആറിനെ മൃതദേഹവും വഹിച്ചുള്ള വിലാപ യാത്രയില്‍ നിന്നും ചവുട്ടി പുറത്താക്കിയതിലൂടെ ലഭിച്ച സഹതാപവും.  എന്നാല്‍, ശശികലക്ക് ഇതൊന്നുമില്ല.  പ്രവര്‍ത്തകര്‍ക്കിടയില്‍ വേരുള്ള നേതാക്കള്‍ ആ പാര്‍ട്ടിയിലില്ല എന്നതാണ് പ്ളസും മൈനസും. എല്ലാവരും ജയലളിതയുടെ നിഴലില്‍ ആയിരുന്നതിനാല്‍ സ്വന്തം മണ്ഡലത്തിനോ ജില്ലക്കോ അപ്പുറത്തേക്ക് ആരും ‘വളര്‍ന്നില്ല’.  ഇത്തവണ മുഖ്യമന്ത്രിയായ ഒ.പന്നീര്‍ശെല്‍വം ജല്ലിക്കെട്ടില്‍ നിയമനിയമ നിര്‍മ്മാണം നടത്തിയതും ജനങ്ങള്‍ക്കൊപ്പം സമുഹ സദ്യയില്‍ ഭക്ഷണം കഴിച്ചും താഴത്തെട്ടിയലിറങ്ങിയപ്പോള്‍ വെല്ലുവിളി ആകുമോയെന്ന് ഭയന്ന് ശശികല കയ്യാടെ വേരറുക്കുകയും ചെയ്തു.
എന്നാല്‍, മുഖ്യമന്ത്രിയാകുന്ന ശശികലക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. എ.ഐ.എ.ഡി.എം.കെ ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയാണ് സര്‍വാധികാരിയെന്നതിനാല്‍, എം.എല്‍.എമാരെയും നേതാക്കളെയും അടക്കി നിറുത്താനാകും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് വരെ മറ്റൊന്നും അവര്‍ക്ക് ആലോചിക്കേണ്ടി വരില്ല. എന്നാല്‍, അതിന്മുമ്പ് കടമ്പകള്‍ ഏറെയുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിലെ വിധി തന്നെയാണ് പ്രധാനം. ശിക്ഷിക്കപ്പെടുകയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കും വരികയാണെങ്കില്‍ ജാനകിയെ പോലെ നിയമസഭാംഗമാകാന്‍ ഭാഗ്യം ലഭിക്കാത്ത മുഖ്യമന്ത്രിയായി ചരിത്രത്തില്‍ ഇടം പിടിക്കും. നിയമസഭാംഗമല്ലാത്ത ശശികലത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്നത് മറ്റൊരു വെല്ലുവിളി. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ചെന്ന3400 ആര്‍.കെ.നഗര്‍ മണ്ഡലം മാത്രമാണ് ഒഴിഞ്ഞ് കിടക്കുന്നത്്. അവിടെ മെയ് മാസത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ശശികലക്ക് മണ്ഡലം അനുകൂലമല്ളെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സുരക്ഷിത മണ്ഡലം തേടിയുള്ള അന്വേഷണത്തില്‍ ആണ്ടിപ്പട്ടിയാണത്രെ പരിഗണനയില്‍. 1984ല്‍ എം.ജി.ആറും 2002ലും 2007ലും ജയലളിതയും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആണ്ടിപ്പട്ടിയില്‍ രണ്ടു തവണ മാത്രമാണ് എ.ഐ.എ.ഡി.എം.കെ പരാജയപ്പെട്ടിട്ടുള്ളത്. ജയലളിത മല്‍സരിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ആണ്ടിപ്പട്ടിയിലെ പ്രവര്‍ത്തകരെ നേരിട്ടറിയാമെന്നതാണ് ശശികലയെ ഈ മണ്ഡലവുമായി അടുപ്പിക്കുന്നത്. ഇതിന് പുറമെ ഒ.പന്നീര്‍ശെല്‍വത്തിന്‍റ സ്വാധീനമേഖല കുടിയാണിവിടം. അവിടുത്തെ എം.എല്‍.എ തങ്കതമിഴ് സെല്‍വം രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടത്രെ.
ഭരണാധികാരിയെന്ന നിലയില്‍  നേരിടേണ്ടി വരുന്ന കടുത്ത വെല്ലുവിളി തമിഴ്നാടിലെ വരള്‍ച്ചയാണ്. കാവേരി നദിതടം കടുത്ത ജലക്ഷാമം നേരടികുയാണ്. രണ്ടു മാസത്തിനിടെ 60ലേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവന്നാണ് കര്‍ഷക സംഘടനകള്‍ വെളിപ്പെടുത്തുന്നത്. വരള്‍ച്ച രൂക്ഷമാകുന്നതോടെ കര്‍ഷകര്‍ക്കിടയില്‍ അസ്വസ്ഥത പടരും. ഇത്തവണ നെല്ലുല്‍പാദനം കുറയുമെന്നതിനാല്‍ ഭക്ഷ്യ ക്ഷാമവും രൂക്ഷമാകും. മുല്ലപ്പെരിയാറിലും പറമ്പിക്കുളം -ആളിയാറിലും വെള്ളമില്ലാത്തിനാല്‍ തെക്കന്‍ തമിഴ്നാടും രൂക്ഷമായ ജലക്ഷാമത്തിലേക്കാണ്. കുടിവെള്ളം പോലും കിട്ടാതെയാകുമെന്നാണ് വിവരം. ഇതിനെ ഏങ്ങനെ തരണം ചെയ്യമെന്നത് വലിയ വിഷയമാകും. പഞ്ചായത്ത് അംഗമായി പോലും പ്രവര്‍ത്തിച്ച് പരിചയമില്ളെങ്കിലും ജയലളിതക്കൊപ്പം കണ്ടും കേട്ടും കാലം കഴിച്ചതിനാല്‍  ഭരണം പരിചയമുണ്ടെന്നത് ആശ്വസിക്കാം. ജയലളിത കൈമാറിയിരുന്നു നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ക്കും  എം.എല്‍.എമാര്‍ക്കും കൈമാറിയിരുന്നത് ശശികലയായിരുന്നുവത്രെ. പക്ഷെ, ജയലളിതക്കൊപ്പം ഉപദേശകരായി മുതിര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും ജല മാനേജ്മെന്‍റ് വിദഗ്ധരുമുണ്ടായിരുന്നു. ജയലളിതയെന്ന ഭരണാധികാരിയുടെ കമാണ്ടിംഗ് പവ്വര്‍ ആയിരുന്നു അവരുടെ ശക്തി. ഇന്നലെ വരെ തോഴിയായി മാത്രം കണ്ടിരുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നിലേക്കാണ് മുഖ്യമന്ത്രിയായി ശശികല എത്തുന്നത്.
മാറ്റിവെക്കപ്പെട്ട തദ്ദശേ തെരഞ്ഞെടുപ്പായിരിക്കും പാര്‍ട്ടിയുടെയും ഭരണത്തിന്‍റയും തലൈവിയെന്ന നിലയില്‍ ചിന്നമ്മ നേരിടുന്ന മറ്റൊരു വെല്ലുവിളി. ജയലളിത ജീവിച്ചിരിക്കെ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കോടതി ഇടപെടലിനെ തുടര്‍ന്നാണ് മാറ്റി വെച്ചത്. കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെ തൂത്തു വാരിയതാണ് തദ്ദശേ ഭരണ സ്ഥാപനങ്ങള്‍. ഇത്തവണ അടിതെറ്റിയാല്‍, ശശികലയൂടെ പ്രതിഭക്കും മങ്ങലേല്‍ക്കും. അതിന് പിന്നാലെ ലോകസഭാ തെരഞ്ഞെടുപ്പും എത്തും. സ്ഥാനാര്‍ഥി നിര്‍ണയം പോലും പ്രശ്നമാകും. പ്രത്യകേിച്ച് ലോകസഭാംഗം തമ്പിദുരൈയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പദവിയിലേക്ക് വഴിയാരുക്കിയത് എന്നതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഒന്നുറപ്പിക്കാം ശശികലക്ക് ഭരണം അത്ര എളുപ്പമായിരിക്കല്ല, ഒരു പക്ഷെ, ചരിത്രത്തില്‍ ഇടംപിടിക്കാനായിരിക്കും ശശികല ആഗ്രഹിക്കുന്നത്. ഒപ്പം ജയലളിയുടെ സ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യം. ഒരിക്കല്‍ ജയലളിതക്കൊപ്പം നിഴല്‍പോലെയുണ്ടായിരുന്ന സഹോദര പുത്രി ദീപ ഉയര്‍ത്തുന്ന ഭീഷണി നേരിടാനും ഇതല്ലാതെ മറ്റൊരു വഴി അവരുടെ മുന്നലില്ല. എ.ഐ.എ.ഡി.എം.കെ എം.പി യായ ശശികല പുഷ്പയും പല്ലും നഖവും ഉപുയാഗിച്ച് എതിര്‍ക്കാന്‍ രംഗത്തുണ്ട്. ബദല്‍ നേതാവില്ലാത്ത എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മറ്റൊരു വഴിയും തല്‍ക്കാലമില്ല. 2016 മെയിലെ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാമത് മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സത്യപ്രതിഞ്ജ ചെയ്യന്നത്. മൂന്നാം തവണയും മറ്റൊരു വനിതക്ക് വേണ്ടി പന്നീര്‍സെല്‍വം സ്ഥാനമൊഴിഞ്ഞു. 

03 February 2017

ബി.ജെ.പി ഭൂസമരങ്ങളുടെ പിതൃത്വം തേടുമ്പോള്‍

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ കഴിഞ്ഞയാഴ്ച പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ സന്ദര്‍ശനം നടത്തി. കേരളത്തിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലല്ല, കോട്ടയത്ത് സമാപിച്ച ബി.ജെ.പി സംസ്ഥാന കൗണ്‍സിലിന്‍െറ തീരുമാനപ്രകാരം ആരംഭിക്കുന്ന ഭൂസമര സമ്പര്‍ക്കയാത്രയുടെ ഉദ്ഘാടനത്തിനായിരുന്നു ആ യാത്ര. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ഭൂമിക്കുവേണ്ടി ആദിവാസികളും പട്ടികജാതിവിഭാഗങ്ങളും നടത്തുന്ന സമരങ്ങള്‍ ഏറ്റെടുക്കാനാണ് ബി.ജെ.പി തീരുമാനം. 
കേരളത്തില്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടി ബി.ജെ.പി രംഗത്തുവരുമ്പോള്‍ ഝാര്‍ഖണ്ഡ് കാണാതെ പോകരുത്. ആദിവാസിഭൂമിക്ക് ഉണ്ടായിരുന്ന സംരക്ഷണം എടുത്തുകളഞ്ഞ ഝാര്‍ഖണ്ഡിലെ ബി.ജെ.പി സര്‍ക്കാറിന്‍െറ  നടപടിക്കെതിരെ വലിയ പോരാട്ടമാണ് അവിടെ നടക്കുന്നത്. സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ഭൂ ഉടമസ്ഥതാ നിയമം ഭേദഗതി ചെയ്ത തീരുമാനത്തിനെതിരെയാണ് സംസ്ഥാനം കലാപത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നാണ്  ബി.ജെ.പി സര്‍ക്കാറിന്‍െറ തീരുമാനം.
പല പ്രക്ഷോഭങ്ങളും നടന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കാന്‍ നിര്‍ബന്ധിതമായ നിയമങ്ങളെയാണ് ബി.ജെ.പി സര്‍ക്കാര്‍ മറികടക്കാന്‍ ശ്രമിക്കുന്നതായി പറയുന്നത്. ഝാര്‍ഖണ്ഡിലെ ബ്രിട്ടീഷ്വിരുദ്ധ പോരാട്ടത്തിന്‍െറ നേതാവും ആദിവാസി കര്‍ഷകനുമായ ബിര്‍സ മുണ്ടയുടെ നേതൃത്വത്തില്‍ ആദിവാസി കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് 1908ലെ ഛോട്ടാ നാഗ്പൂര്‍ ഭൂ ഉടമസ്ഥത ചട്ടം നടപ്പാക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതമായത്. ആദിവാസിഭൂമി ആദിവാസികളല്ലാത്തവര്‍ക്ക് കൈമാറുന്നതിനെ ഈ നിയമം വിലക്കുന്നു.
1855ലെ സാന്താള്‍ കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന 1876ലെ സാന്താള്‍ പര്‍ഗാന കുടികിടപ്പ് നിയമപ്രകാരം ബംഗാള്‍ അതിര്‍ത്തിയിലുള്ള ഝാര്‍ഖണ്ഡ് മേഖലയിലെ ആദിവാസി ഭൂമി ആദിവാസി ഇതര ജനവിഭാഗങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കില്ല. പൊതുമേഖല ഖനികള്‍ക്കും വ്യവസായത്തിനും സൗകര്യം ചെയ്യുന്നതിനായി 1990കളില്‍ ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തിയിരുന്നെങ്കിലും കാര്‍ഷികേതര ഉപയോഗങ്ങള്‍ക്ക് കൃഷിഭൂമി ഉപയോഗിക്കുന്നത് തടയുന്ന നിയമങ്ങള്‍ നിലനിന്നിരുന്നതായി റാഞ്ചി സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രജ്ഞന്‍ പ്രഫ. രമേഷ് ശരണ്‍ ചൂണ്ടിക്കാണിക്കുന്നു. ഝാര്‍ഖണ്ഡില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുമ്പോഴാണ് കേരളത്തില്‍ ബി.ജെ.പി സമരം ഏറ്റെടുക്കുന്നത്. 
പതിറ്റാണ്ടുകള്‍ പിന്നിടുന്ന പോരാട്ടം
ആര്‍ക്കൊപ്പം നിന്നാലാണ് ഭൂമി കിട്ടുകയെന്നറിയാത്ത അവസ്ഥയിലാണല്ളോ കേരളത്തിലെ ആദിവാസിവിഭാഗങ്ങള്‍. സംസ്ഥാനത്തെ ആദിവാസികള്‍ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചിട്ട്  പതിറ്റാണ്ടുകളായിരിക്കുന്നു. കേരളത്തിലെ ആദിവാസി ജനതയുടെ അടിസ്ഥാനപരമായ പ്രശ്നം തേടിയുള്ള യാത്ര ചെന്നവസാനിക്കുക ഭൂമിപ്രശ്നത്തിലായിരിക്കും. കേരളത്തിലെ ആദിവാസിസമരങ്ങളുടെയെല്ലാം പിന്നാമ്പുറം ചികഞ്ഞാല്‍ ജനിച്ച മണ്ണിനുവേണ്ടിയുള്ള സമരമായിരുന്നു അവയിലേറെയും എന്നുകാണാം. കേരളത്തിലെ സിയാറ്റില്‍ മൂപ്പന്‍ എന്നറിയപ്പെടുന്ന അട്ടപ്പാടിയിലെ കോണന്‍ മൂപ്പന്‍ നടത്തിയ നിയമയുദ്ധവും സെക്രട്ടേറിയറ്റിന് മുന്നില്‍ സി.കെ. ജാനുവിന്‍െറ നേതൃത്വത്തില്‍ നടന്ന കുടില്‍കെട്ടി സമരവും മുത്തങ്ങയും ചെങ്ങറയും അരിപ്പയും ഒക്കെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടമാണ്.
ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുത്ത് തിരിച്ചുനല്‍കാനുള്ള നിയമം പാസായത് മുതലാണ് ഭൂമി പ്രശ്നം കേരളത്തില്‍ സജീവ ചര്‍ച്ചയായത്. 1960ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച യു.എന്‍. ധേബാര്‍ കമീഷനാണ് 1950 ജനുവരി 20നുശേഷം നടത്തിയ എല്ലാ ഭൂമി കൈമാറ്റങ്ങളും അഥവ അതിനുശേഷം ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട എല്ലാ ഭൂമിയും  തിരിച്ചുനല്‍കണമെന്ന് 1961ല്‍ നിര്‍ദേശിച്ചത്. എന്നാല്‍, 1975ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നീണ്ട 14 വര്‍ഷത്തിനുശേഷം അങ്ങനെയൊരു നിയമം നിയമസഭ ഐകകണ്ഠ്യേന പാസാക്കിയത്.
1975ല്‍ പാസായ നിയമത്തിന് ചട്ടമെഴുതിയുണ്ടാക്കിയത് 1986ലാണ്. 1982 മുതലാണ് നഷ്ടപ്പെട്ട ഭൂമിയുടെ കണക്കെടുക്കുന്നതിനായി ആദിവാസികളില്‍നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. നിയമം നടപ്പാക്കാനുള്ള തീരുമാനം അട്ടപ്പാടിയിലും മറ്റും സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ആദിവാസികളുടെ അപേക്ഷകള്‍ ആര്‍.ഡി.ഒ ഓഫിസുകളില്‍ സുരക്ഷിതമായി കെട്ടിവെച്ചു. നിയമം നടപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി വയനാടിലെ ഡോ. നല്ല തമ്പി തേര 1988ല്‍ ഹൈകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് പിന്നീട് ഭൂമി പ്രശ്നത്തിന് ജീവന്‍ പകര്‍ന്നത്. 1993 ഒക്ടോബര്‍ 15ന് ഹൈകോടതി സര്‍ക്കാറിനോട് ആറു മാസത്തിനകം അപേക്ഷകളിന്മേല്‍ തീര്‍പ്പുണ്ടാക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, സര്‍ക്കാര്‍ അനാസ്ഥ തുടര്‍ന്നു. 1996ല്‍ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഹൈകോടതി വിധിയുണ്ടായി.
ഇതേതുടര്‍ന്നാണ് 1999ല്‍ പുതിയ നിയമം കൊണ്ടു വന്നത്. രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുന്നത് ഒഴിവാക്കാനായി കാര്‍ഷിക നിയമത്തിന്‍െറ പരിധിയിലുള്‍പ്പെടുത്തിയാണ് നിയമം നിര്‍മിച്ചത്. കെ.ആര്‍. ഗൗരി ഒഴികെ മുഴുവന്‍ എം.എല്‍.എമാരും  ഇതിനനുകൂലമായി വോട്ട് ചെയ്തു. പിന്നീട് ഈ നിയമം ഭരണഘടനക്കെതിരാണെന്ന് പറഞ്ഞ് കേരള ഹൈകോടതി റദ്ദാക്കി. സര്‍ക്കാര്‍ കോടതിയലക്ഷ്യം കാട്ടിയതായും കോടതി പ്രഖ്യാപിച്ചു. എന്നാല്‍, ഇതിനെതിരെ കേരള സര്‍ക്കാര്‍ 2001ല്‍ സുപ്രീംകോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചു. 2009 ജൂലൈ 25ന് സുപ്രീംകോടതി ഈ നിയമം ഭാഗികമായി ശരിവെച്ചു ഉത്തരവിടുകയും ചെയ്തു. 
ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ സമരം തുടങ്ങുന്നത് സി.പി.എമ്മിന്‍െറ മിച്ചഭൂമി സമരത്തിനും ശേഷമാണ്. വയനാട്ടിലെ പനവേലിയില്‍ സി.കെ. ജാനുവിന്‍െറ നേതൃത്വത്തില്‍ 1990കളുടെ തുടക്കത്തില്‍ സമരം നടന്നിരുന്നു. എന്നാല്‍, അന്യാധീനപ്പെട്ട ഭൂമിക്കുവേണ്ടിയുള്ള സമരം സംസ്ഥാനതലത്തില്‍ ആരംഭിക്കുന്നത് 1995ലാണ്. പഴയ നക്സല്‍ നേതാവ് കെ.എം. സലീംകുമാറിന്‍െറ നേതൃത്വത്തില്‍ രൂപമെടുത്ത ആദിവാസി ഏകോപനസമിതിയാണ് യോജിച്ച വേദി ഉണ്ടാക്കുന്നത്. സി.കെ. ജാനു അധ്യക്ഷയും സലീംകുമാര്‍ കണ്‍വീനറുമായി രൂപവത്കരിച്ച ഏകോപന സമിതിയില്‍ വിവിധ ആദിവാസി സംഘടനകളും വിവിധ ജില്ലകളിലെ സംഘടനകളുമുണ്ടായിരുന്നു.
അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചുനല്‍കുക, ആദിവാസിഭൂമിക്ക് പട്ടയം നല്‍കുക, ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമിതി പ്രവര്‍ത്തനം തുടങ്ങിയത്. ആദിവാസികള്‍ സ്വന്തം കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ആദ്യമായി സ്വയം അവതരിപ്പിക്കുകയായിരുന്നു അന്നത്തെ നീക്കത്തിലൂടെ. ഇതേസമയം അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കണമെന്ന മുദ്രാവാക്യം കര്‍ഷകര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു. വലിയ പട്ടണങ്ങളും അരമനകളും കോളജുമൊക്കെയായി മാറിയ ഭൂമി തിരിച്ചുകൊടുക്കുകയെന്നത് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. ഇതേതുടര്‍ന്നാണ് ബദല്‍ നിയമത്തെക്കുറിച്ച് രാഷ്ട്രീയം മറന്ന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നീക്കം നടത്തിയത്.
എന്നാല്‍, ഒറ്റ പ്ളാറ്റ്ഫോറത്തിലുള്ള ആദിവാസി ഏകോപനസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുസ്സ് കുറവായിരുന്നു. 1998ഓടെ ജാനു പിന്നിലേക്ക് പോയെന്നാണ് സലീംകുമാര്‍ പറയുന്നത്. അന്യാധീനപ്പെട്ട ഭൂമി എന്ന ആവശ്യത്തില്‍നിന്ന് പകരം ഭൂമിയെന്ന നിലയിലേക്ക് മാറിയതോടെ അന്തസ്സിനെ ബാധിച്ചു. പകരം ഭൂമിയെന്ന നിര്‍ദേശം ഉയര്‍ന്നതോടെ അതു കര്‍ഷകരും രാഷ്ട്രീയപാര്‍ട്ടികളും മത്സരിച്ച് ഏറ്റെടുക്കുകയായിരുന്നു. 
രക്ഷകവേഷങ്ങള്‍ നിരവധി
സമരങ്ങളും കരാറുകളും പലതും ഉണ്ടായെങ്കിലും ഒരിക്കലും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. രക്ഷകരായി പലരുമത്തെി. എന്നാല്‍, വനത്തില്‍ നൂറ്റാണ്ടുകളായി ആരുടെയും സഹായമില്ലാതെ നിലനിന്നിരുന്നവരാണ് മുന്‍തലമുറയെന്നത് ഇപ്പോള്‍ രക്ഷകരെ തേടുന്നവര്‍ മറന്നു. സ്വയംഭരണം പോലുള്ള അധികാരങ്ങളും വനാവകാശ നിയമവും നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല. സ്വന്തം ജനതക്കുവേണ്ടി സംസാരിക്കാന്‍ എം.എല്‍.എമാര്‍ക്ക് കഴിയുന്നില്ളെന്നും സലീംകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഒന്നാം ഭൂപരിഷ്കരണ ബില്ലും 1975ലെ നിയമഭേദഗതി ബില്ലും നിയമസഭയില്‍ വരുമ്പോള്‍ ദലിത്, ആദിവാസി എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. അവര്‍ തമ്പുരാന്‍ പറയുന്നത് ഏറ്റുവാങ്ങി. സംസ്ഥാനത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ പല സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അതിന് തീവ്രവാദത്തിന്‍െറ നിറം ചാര്‍ത്താനുള്ള ശ്രമങ്ങള്‍ മറുഭാഗത്തും. അതിനിടെയാണ് ബി.ജെ.പിയുടെ കടന്നുവരവ്. 
ജാതിയുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ ഭൂമിയുടെ ഉടമസ്ഥാവകാശവും രാഷ്ട്രീയവും. അത് തിരിച്ചറിയപ്പെടണം. രണ്ടാം ഭൂപരിഷ്കരണം വേണമെന്നതാണ് ബി.ജെ.പി കേരള ഘടകത്തിന്‍െറ നിലപാട്. ഇന്ത്യ ഗവണ്‍മെന്‍റിന്‍െറ ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലെ ഭൂവിഭവ വകുപ്പ് പ്രസിദ്ധീകരിച്ച കരട്, ദേശീയ ഭൂപരിഷ്കരണ നയരേഖയില്‍ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്- ‘‘പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ഇടയില്‍ ഭൂമിയില്ലാത്ത അവസ്ഥ അനുക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍െറ കണക്കനുസരിച്ച് (2003-04) 41.63 ശതമാനം കുടുംബങ്ങള്‍ക്കും ഉള്ള കുടിയിരിപ്പല്ലാതെ മറ്റു ഭൂമിയൊന്നും സ്വന്തമായിട്ടില്ല.  
മൂന്നിലൊന്ന് കുടുംബങ്ങള്‍ ഭൂരഹിതരാണെന്നും ഏതാണ്ട് ഭൂരഹിതരായ കുടുംബങ്ങള്‍ മറ്റൊരു മൂന്നിലൊന്ന് വരുമെന്നും കണക്കുകള്‍ കാണിക്കുന്നു. അവശേഷിച്ചവരില്‍ 20 ശതമാനം കുടുംബങ്ങള്‍ ഒരു ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ്. മറ്റൊരു വിധം പറഞ്ഞാല്‍, രാജ്യത്തെ ജനസംഖ്യയില്‍ 60 ശതമാനം പേര്‍ക്ക്, രാജ്യത്ത് ആകെയുള്ള ഭൂമിയില്‍ വെറും അഞ്ചു ശതമാനത്തിന്‍െറ മേല്‍ മാത്രമേ ഉടമാവകാശമുള്ളൂ. അതേയവസരത്തില്‍ ജനസംഖ്യയില്‍ 10 ശതമാനം വരുന്ന ആളുകള്‍ മൊത്തം ഭൂമിയില്‍ 55 ശതമാനത്തിനുമേലും നിയന്ത്രണം വഹിക്കുകയും ചെയ്യുന്നു’’. 2013ലെ ഈ ദേശീയ ഭൂപരിഷ്കരണ നിയമഭേദഗതിയുടെ കരട് കേന്ദ്ര സര്‍ക്കാറിന്‍െറ പക്കലുണ്ട്. ആത്മാര്‍ഥതയുണ്ടെങ്കില്‍ അതു നടപ്പാക്കാം. അതു നടപ്പാക്കിയാല്‍  ഝാര്‍ഖണ്ഡിലെപോലെ നിയമഭേദഗതി സാധ്യമാകില്ലല്ളോ? 


sabarigiri