Pages

25 October 2015

തദ്ദേശ തെരഞ്ഞെടുപ്പിനെ രാഷ്ട്രിയമാക്കുന്നതിന് പ ിന്നില്‍
വികസന നായകന്‍ അഥവാ വികസന നായിക.......തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളം ഇങ്ങോളം കേള്‍ക്കുന്നതാണിത്. സ്ഥാനാര്‍ഥികളുടെ പോസ്റ്ററില്‍ മാത്രമല്ല, വോട്ടുതേടിയുള്ള അഭ്യര്‍ഥനയിലും കാണാം വികസനം. ഇതിന് പുറമെയാണ് രാഷ്ട്രിയ ചര്‍ച്ച. യഥാര്‍ഥത്തില്‍ എന്താണ് തദ്ദേശ സ്ഥാപനങ്ങള്‍? വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എം.എല്‍.എമാരും എം.പിമാരുമുണ്ട്. അവര്‍ക്കതിന് പ്രത്യേക ഫണ്ടും അനുവദിക്കുന്നുണ്ട്. റോഡും പാലവും തോടും ഹൈമാസ്റ്റ് ലൈറ്റുകളുമല്ല, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല. കേരളം ഏറെ ഗൗരവത്തോടെ കാണുന്ന ഖരമാലിന്യ സംസ്കരണവും തെരുവ് നായ ശല്യവും കുടിവെള്ളവും കൃഷിയും മൃഗസംരക്ഷണവും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ്. ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ എന്തു കൊണ്ടാണ് രാഷ്ട്രിയ പാര്‍ട്ടികള്‍ ശ്രമിക്കാത്തത്. അതു ബോധപൂര്‍വ്വമാണെന്ന് പറയേണ്ടി വരും. കാരണം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കഴിഞ്ഞ 20 വര്‍ഷത്തെ അധികാര വികേന്ദ്രികരണത്തിന്‍െറ നേട്ടമായിരിക്കില്ല, നഷ്ടമായിരിക്കും പറയേണ്ടി വരിക. 
73,74 ഭരണഘടനാ ഭേദഗതികളെ തുടര്‍ന്ന് അധികാരം താഴത്തെട്ടിലേക്ക് നല്‍കിയതിന്ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1995ലാണ്. ത്രിതല ഭരണ സംവിധാനമാണ് ഇപ്പോഴുള്ളതെങ്കിലും തുടക്കം മുതല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ളത് ദ്വിതല സംവിധാനമാണ്. 1957ലെ ആദ്യ സര്‍ക്കാരിന് പിന്നാലെ 1964ലും 1971ലും കൊണ്ടുവന്നത് ദ്വിതല ഭരണ സംവിധാനം. 1979ലെ ഏ.കെ.ആന്‍റണി സര്‍ക്കാര്‍ പാസാക്കിയ ജില്ലാ കൗണ്‍സില്‍ നിയമവും രണ്ടു തട്ടാണ് നിര്‍ദേശിച്ചത്.ജില്ലാ കൗണ്‍സില്‍ നിയമം 1986ലെ നായനാര്‍ സര്‍ക്കാര്‍ പൊട്ടിതട്ടിയെടുത്താണ് 1990ല്‍ തെരഞ്ഞെടുപ്പ നടത്തിയത്. 1991ഫെബ്രുവരി ഒന്നിന് അധികാരമേറ്റ ജില്ലാ കൗണ്‍സിലുകള്‍ക്ക് കീഴില്‍ നഗരസഭകളും കോര്‍പ്പറേഷനും ഉള്‍പ്പെട്ടിരുന്നു. 250 കോടി രൂപയായിരുന്നു ജില്ലാ കൗണ്‍സിലുകളുടെ വാര്‍ഷിക പദ്ധതി. കലക്ടര്‍മാരായിരുന്നു ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയെങ്കിലും അവരുടെ  എതിര്‍പ്പിനെ തുടര്‍ന്ന് വേറെ സെക്രട്ടറിയെ കണ്ടത്തെി. 
അധികാര വികേന്ദ്രികരണം നടപ്പാക്കിയതോടെ കേരളം ഗ്രാമവും നഗരവുമായി മാറി. നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും മുകളില്‍ സംസ്ഥാന സര്‍ക്കാര്‍.  ഗ്രാമങ്ങള്‍ക്ക് മേലെ ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകള്‍. കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍ ചെലവഴിക്കുകയെന്ന ഏക പ്രവര്‍ത്തനമാണ് ബ്ളോക്ക് പഞ്ചായത്തിന്. പ്രസിഡന്‍റിന് വാഹനവും സൗകര്യങ്ങളും. ഹോണറേറിയവും യാത്രാപ്പടിയും നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക ഗ്രാന്‍റും നല്‍കുന്നു. യഥാര്‍ഥത്തില്‍ കേരളമെന്ന ചെറിയ സംസ്ഥാനത്ത് വേണ്ടത് രണ്ടു തല സംവിധാനമാണ്. ജില്ലയും അതിന് താഴെ ഗ്രാമ പഞ്ചായത്തുകള്‍ അല്ളെങ്കില്‍ നഗരസഭകളാണ് വേണ്ടത്. കലക്ടറും ഭരണത്തിന്‍െറ ഭാഗമാകണം. 
അധികാര വികേന്ദ്രികരണത്തിന്‍െറ ഭാഗമായി 125 വികസന ചുമതലകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നൂറോളം ചുമതലകള്‍ ബ്ളോക്ക് -ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറി. നഗരസഭകള്‍ക്കും പുതുതായി ചുമതലകള്‍ കൈമാറി. ഈ ചുമതലകള്‍ എത്രത്തോളം നടപ്പാക്കിയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ളേ? അധികാര വികേന്ദ്രികരണം നടപ്പിലായി രണ്ടു പതിറ്റാണ്ടിലത്തെുമ്പോഴാണ് ഏറ്റവും താഴത്തെട്ടില്‍ സേവാഗ്രാമം പ്രാബല്യത്തില്‍ കൊണ്ടു വന്നത്. അധികാര വികേന്ദ്രികരണത്തിന്‍െറ വക്താക്കളാകേണ്ടവര്‍ തന്നെയാണ് സേവാഗ്രാമത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. പ്രാദേശിക ഭരണസംവിധാനത്തെ ശാക്തികരിക്കുന്നതിനും കുടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിനും അധികാരവികേന്ദ്രികരണം അര്‍ഥപൂര്‍ണമാക്കുന്നതിനും ജനങ്ങള്‍ക്ക് നിരന്തരം കുടിചേരുകയും വികസന-ക്ഷേമകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദിയായ ഗ്രാമസഭ അഥവാ വാര്‍ഡുസഭയുടെ ആസ്ഥാനമെന്ന നിലയിലാണ് സേവാഗ്രാമത്തെ നിര്‍ദേശിച്ചത്.സ്വന്തമായി ആഫീസ്, കൈമാറികിട്ടിയ വകുപ്പിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ചുമതല, എല്ലാദിവസവും വൈകുന്നേരം മൂന്നു മുതല്‍ പ്രവര്‍ത്തനം.. തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. വാര്‍ഡുസമിതി,അയല്‍സഭകള്‍ എന്നിവയും ഇതിന്‍െറ ഭാഗമാണ്. വാര്‍ഡുതലത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് വാര്‍ഡുസമിതിയില്‍ അവതരിപ്പിക്കപ്പെടണം. ചുരക്കത്തില്‍ വാര്‍ഡതല പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സേവാഗ്രാമം മാറപ്പെടും. ഇതൊക്കെ നടപ്പായാല്‍ പഞ്ചായത്തു ആഫീസില്‍ ആരെങ്കിലും വരുമോ, ആളില്ളെങ്കില്‍ പഞ്ചായത്തു ആഫീസിനും പ്രസിഡന്‍റിനും എന്ത് കാര്യം? എതിര്‍ക്കാന്‍ വേറെ കാരണങ്ങള്‍ വേണ്ടിയിരുന്നില്ല. തര്‍ക്കത്തിനും എതിര്‍പ്പിനും ഒടുവില്‍ സേവാഗ്രാമം നിലവില്‍ വന്നുവെങ്കിലും പരമാവധി വെള്ളം ചേര്‍ക്കപ്പെട്ടു. അങ്കണവാടി അല്ളെങ്കില്‍ ഏതെങ്കിലുമൊരു സ്കൂളിന് മുന്നില്‍ സേവാഗ്രാമം എന്ന ബോര്‍ഡ് തൂക്കപ്പെട്ടു. പലയിടത്തും ഗ്രാമസഭകളും വാര്‍ഡുസഭകളും ‘ചരിത്രമായി’ മാറിയത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ഗ്രാസഭകള്‍ ചേരുന്നത് കടലാസില്‍ മാത്രമാണെന്ന് പലരും സമ്മതിക്കുന്നുണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഗ്രാമസഭകളില്‍ മാത്രമാണ് ക്വാറം തികയുന്നത്. 

പദ്ധതി ഫണ്ടിന്‍െറ വിനിയോഗം
2014-15 വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 5761.04 കോടി രൂപ വിനിയോഗിച്ചതായാണ് കണക്ക്. ഗ്രാമ പഞ്ചായത്തുകള്‍ 3417.26 കോടിയും ബ്ളോക്ക് പഞ്ചായത്തുകള്‍ 659.51 കോടിയും ജില്ല ാപഞ്ചായത്തുകള്‍ 830.68 കോടിയും നഗരസഭകള്‍ 543.81 കോടിയും കോര്‍പ്പറേഷനുകള്‍ 309.76 കോടിയും ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പദ്ധതി തുക പൂര്‍ണമായുംവിനിയോഗിക്കുന്നുമില്ല. 2009-10ല്‍ 73 ശതമാനം, 2010-11ല്‍ 66.53, 2011-12ല്‍ 70.84, 2013-14ല്‍ 77.47 എന്നിങ്ങനെയാണ് തുക വിനിയോഗിച്ചത്. ഇത്രയും വലിയ തുക വിനിയോഗിക്കപ്പെട്ടപ്പോള്‍ തന്നെ ഉല്‍പാദന മേഖലയില്‍ കേരളം  തിരിച്ചു നടക്കുകയാണെന്ന യാഥര്‍ഥ്യം തിരച്ചറിയണം. റോഡ് ടാറിംഗും പാലം നിര്‍മ്മാണവും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും മറ്റുമായി നിര്‍മ്മാണ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രകിരിക്കപ്പെട്ടപ്പോഴാണ് ഉല്‍പാദന മേഖല പിന്നോട്ടടിച്ചത്. 2009-14 കാലഘട്ടത്തില്‍ ഉല്‍പാദന മേഖലക്കായി നീക്കി വെച്ചത് 11.32 ശതമാനം മാത്രമാണെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ഷിക , മൃഗ സംരക്ഷണ മേഖലകളെ തദ്ദേശ സ്ഥാപനങ്ങള്‍ കയ്യൊഴിഞ്ഞു. പാല്‍ ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളിലൂടെയാണ്. കാര്‍ഷിക മേഖലയില്‍ ആകെ നടന്നത് ജൈവകൃഷിയെന്ന പേരില്‍ കയ്യടി നേടാനും വാര്‍ത്ത സൃഷ്ടിക്കാനുമുള്ള ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. 
മാലിന്യ സംസ്കരണം
കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ പറയും-മാലിന്യമാണെന്ന്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ് മാലിന്യ സംസ്കരണം. ഒറ്റപ്പെട്ട ചില തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് എന്തെങ്കിലും  നടപടി സ്വീകരിച്ചത്. മാലിന്യ സംസ്കരണ പദ്ധതികള്‍ തയ്യാറാക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥപനങ്ങള്‍ പൂര്‍ണ പരാജയമാണ്. അല്ളെങ്കില്‍ മാലിന്യ സംസ്കരണം ‘ലാഭകരമല്ളെന്ന്’ തോന്നിയിരിക്കണം. ഇതു തന്നെയല്ളേ തെരുവ് നായകളുടെ കാര്യത്തിലും. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കണ്ണുര്‍ ജില്ലയിലെ പാപ്പിനേശി, പെരിങ്ങോം-വയക്കല്‍ പഞ്ചായത്തുകള്‍  ‘ഒപ്പറേഷന്‍ സീറോ റാബിസ്’ പദ്ധതി നടപ്പാക്കിയിരുന്നു. കേരള വെറ്ററനറി സര്‍ജന്‍സ് അസോസിയേഷന്‍െറ സഹായത്തോടെയായിരുന്നു പദ്ധതി. തെരുവുനായക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കലും ജനങ്ങളില്‍ ബോധവല്‍ക്കരണവുമായിരുന്നു പ്രധാനം. എന്നാല്‍, സംസ്ഥാനത്ത് പിന്നിട് ഒരിടത്തും ഇത്തരം പദ്ധതി നടപ്പാക്കിയില്ല. മറിച്ച് കലക്ടര്‍ അദ്ധ്യക്ഷനായ എസ്.പി.സി.എയുടെ അദ്ധ്യക്ഷ പദവി വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. മൃഗസംരക്ഷണം ജില്ലാ പഞ്ചായത്തിന്‍െറ ചുമതലയാണെന്ന ന്യായമാണ് ഇതിന് പറഞ്ഞത്. 

വനിത സംവരണം
33ശതമാനമായിരുന്ന വനിതാ സംവരണം 50 ശതമാനമാക്കിയത് കേരളത്തിലാണ്. 50ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയിട്ടു അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. സ്വഭാവികമായി വിലയിരുത്തല്‍ ആകാം. ചിലയിടങ്ങളില്‍ വനത ജനപ്രതിനിധികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുവെന്നത് അംഗീകരിക്കുന്നു-പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ചില വനിത പ്രസിഡന്‍റുമാര്‍.  എന്നാല്‍ ഭൂരിപക്ഷവും അതായിരുന്നുവോ? വനിതാ വാര്‍ഡ് ജനറലായിട്ടും മല്‍സര രംഗത്ത് നിന്നും മാറില്ളെന്ന വാശിയോടെ മല്‍സരിക്കുന്നവര്‍ ഒരു ഭാഗത്ത്. സ്ഥാനാര്‍ഥിയാക്കുമെന്ന് ഭയന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം കഴിയുന്നത് വരെ നാട്ടില്‍ നിന്നും മാറി നിന്നവര്‍ മറുഭാഗത്ത്. 
മറ്റൊന്ന് അഴിമതിയാണ്. അധികാര വികേന്ദ്രികരണമല്ല, അഴിമതി വികേന്ദ്രികരണമാണെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഓരോ വര്‍ഷവുംഅഴിമതിവര്‍ദ്ധിച്ചുവരുന്നുവെന്നാണ് പറുത്തുവരുന്ന വിവരം. ഭരണസമിതിയില്‍ പ്രതിപക്ഷമില്ളെന്ന സങ്കല്‍പം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. എല്ലായിടത്തും കൂട്ടുഭരണമാണ്. മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍മാത്രമാണ് തമ്മിലടിയും വിമര്‍ശനവും. അതുകഴിഞ്ഞാല്‍ സര്‍വകക്ഷി ഭരണം. തദ്ദേശ സ്ഥാപനങ്ങളില്‍കയറികുടാന്‍ പെടു്നന പാടും കയറിയാല്‍ ഇറങ്ങിപോകാതാരിക്കാന്‍ കളിക്കുന്ന കളികളും മലയാളികള്‍ കാണുന്നുണ്ടെന്ന ബോധ്യമെങ്കിലും വേണ്ടതാണ്. സ്വന്തം കക്ഷി സീറ്റ് തന്നില്ളെങ്കില്‍ അടുത്ത കക്ഷിയില്‍,  സ്വന്തം വാര്‍ഡ് സംവരണമായാല്‍ അടുത്ത ജനറല്‍ വാര്‍ഡിലേക്ക്. വനിതകളാണെങ്കില്‍ വാര്‍ഡ് വിട്ടു കൊടുക്കണമെങ്കില്‍ വാര്‍ഡ് പട്ടിക വിഭാഗ സംവരണമാകണം. ഇതിനിടെയില്‍ പട്ടിക വിഭാഗക്കാരുടെ കാര്യം അന്വേക്കാറില്ല. സംവരണം കഴിയുന്നതോടെ അവരെ പിന്നെ തിരിഞ്ഞു നോക്കില്ല. എന്നാല്‍, ജില്ലാ കൗണ്‍സില്‍ തുടങ്ങി ഇന്നുവരെ പട്ടികവര്‍ഗ സംവരണ വാര്‍ഡ് എവിടെയാണോ അവിടെ മല്‍സരിക്കുന്നവരും ഇല്ലാതില്ല. 

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ വിലയിരുത്താനായി നിയോഗിച്ച പ്രൊഫ.ഉമ്മന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍  പല പരിമിതികളും ചൂണ്ടിക്കാട്ടുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവയുടെ അധികാരമേഖലകളിലെങ്കിലും സ്വയംഭരണസ്ഥാപനങ്ങളായി മാറണമെങ്കില്‍ ഇനിയും ബഹുദൂരം പോകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണരാഷ്ട്രീയ നേതൃത്വം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നുമാണ് ലഭ്യമായ പഠനങ്ങളെല്ലാം കാണിക്കുന്നത്. ഇതിനായി ഫലപ്രദമായി ഇടപെടണമെങ്കില്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്‍്റെ സവിശേഷതകള്‍ എന്തെന്നും, ഇന്നത് നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെ എന്നും പരിശോധിക്കേണ്ടതുണ്ടെന്നാണ് ശാസ്ത്ര സാഹത്യ പരിഷത് പറയുന്നത്.  പക്ഷേ, ഇത്തരം സാധ്യതകളെയൊക്കെ തമസ്കരിക്കുന്ന അഴിമതിക്കഥകളും കെടുകാര്യസ്ഥതയും ധനപരമായ അരാജകത്വവും അരങ്ങേറുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണവും തീരെ ചെറുതല്ല. ആത്യന്തികമായി ജനങ്ങള്‍ സംവിധാനത്തിന്‍്റെ നിരീക്ഷകരും തിരുത്തല്‍ ശക്തികളുമായി നിലകൊണ്ടാല്‍ മാത്രമേ അധികാരവികേന്ദ്രീകരണം സ്ഥായിയായി നിലനില്‍ക്കുകയുള്ളൂ. ഈ ജനകീയധര്‍മം നിറവേറ്റണമെങ്കില്‍ വികേന്ദ്രീകരണത്തിന്‍്റെ വര്‍ത്തമാനകാല അവസ്ഥ ഓരോ തദ്ദേശഭരണ പ്രദേശത്തെയും ജനങ്ങള്‍ക്ക് സ്വയം വിലയിരുത്താന്‍ സാധിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.  തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ എത്രത്തോളം സ്വയംഭരണ' സ്ഥാപനങ്ങളാണെന്ന് പലര്‍ക്കും വ്യക്തതയില്ല. ചിലര്‍ അതിനെ പരമാധികാരം എന്ന് ധരിച്ചിരിക്കുന്നു. പഞ്ചായത്തിനകത്ത് എന്തും ചെയ്യാന്‍ അധികാരം ഉണ്ട് എന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. മറ്റു ചിലരാകട്ടെ ലഭിച്ച അധികാരത്തിന്‍്റെ സാധ്യതകള്‍ എത്രത്തോളമെന്നും തിരിച്ചറിയുന്നില്ല.
ഇതൊക്കെയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ബീഫും വെള്ളാപ്പള്ളിയും ചര്‍ച്ച ചെയ്യാന്‍ പാടില്ളെന്നല്ല, അതായിരിക്കരുത് മുഖ്യ വിഷയം. തെരഞ്ഞെടുപ്പിന് മുമ്പ് ജൈവകൃഷിയും  മാലിന്യനീക്കവുമായി രംഗത്തുവന്ന സി പി എം പോലും തദ്ദേശ തെരശഞ്ഞടുപ്പിനെ രാഷ്്ട്രിയമാക്കാന്‍ ശ്രമിക്കുമ്പോഴാണ് ദൂ:ഖം.

17 October 2015

നഗരസഭാ ഭരണത്തിന് തുടക്കം നഗരപരിഷ്കരണ കമ്മിറ്റിയിലൂടെ



വിരലില്‍ എണ്ണിയാല്‍ തീരുന്ന നഗരസഭകളും കോര്‍പ്പറേഷനും-അങ്ങനെയൊരു കാലവും കേരളത്തിനുണ്ടായിരുന്നു. പക്ഷെ, നഗരം ഗ്രാമങ്ങളെ കീഴടക്കിയപ്പോള്‍ പഞ്ചായത്തുകളുടെ സ്ഥാനത്ത് നഗരസഭകള്‍ എത്തി. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍  ആറു കോര്‍പ്പറേഷനും 87 നഗരസഭകളുമാണ് കേരളത്തില്‍.
എവിടെ നിന്നാണ് കേരളത്തില്‍ നഗരസഭകളുടെ തുടക്കം? റിപ്പണ്‍ പ്രഭുവിലാണ് അന്വേഷണംഅവസാനിക്കുന്നത്. 1882 മെയ് 18ലെ റിപ്പണ്‍ പ്രഭുവിന്‍െറ തുടര്‍ച്ചയായാണ് 1894ലെ നഗര പരിഷ്കരണ കമ്മിറ്റി റിപ്പോര്‍ട്ട്. ആ വര്‍ഷമാണ് തിരുവിതാംകൂറിലും ആദ്യ ചുവട് വെയ്പ്. ഡര്‍ബാര്‍ ഫിസിഷ്യന്‍ മേജര്‍ ജെ.ഹുസ്റ്റുണ്‍ അദ്ധ്യക്ഷനായ കമ്മറിയുടെ റിപ്പോര്‍ട്ടാണ് നഗര പരിഷ്കരണ കമ്മിറ്റിക്ക് കാരണമായത്. പൊതുകിണറുകളും കക്കൂസുകളും തെരുവ് വിളക്കുകളും ഓടകളും മറ്റുമായിരുന്നു ചുമതല. തിരുവനന്തപുരം, നാഗര്‍കോവില്‍, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായിരുന്നു നഗരപരിഷ്കരണ കമ്മിറ്റികള്‍ രൂപവല്‍ക്കരിച്ചത്. ഉദ്യോഗസ്ഥരായിരുന്നു ഭൂപരിക്ഷ അംഗങ്ങള്‍. നികുതി ചുമത്താനും പിരിക്കാനും അധികാരമുണ്ടായിരുന്നില്ല. എന്നാല്‍, 1900ത്തിലെ നിയമത്തിലൂടെ ആ അധികാരങ്ങള്‍ ലഭിച്ചു.
1920ലാണ് നഗരപരിഷ്കരണ കമ്മിറ്റികള്‍ നഗരസഭകളായി മാറുന്നത്. കമ്മിറ്റി പ്രസിഡന്‍റ് പൗര പ്രമുഖനായി. 1940 ല്‍ എത്തിയപ്പോള്‍ കൗണ്‍സിലിന്‍െറ നാലില്‍ മൂന്നു ഭാഗവും തെരഞ്ഞെടുക്കപ്പെട്ടവരായി. തുടക്കത്തില്‍ പ്രസിഡന്‍റിനായിരുന്നു ഭരണ നിര്‍വഹകണ ചുമതല. 1945ല്‍ മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കായി ഭരണം. ഇപ്പോഴത് സെക്രട്ടറിയാണ്.
കൊച്ചിയില്‍ 1910ല്‍ സാനിട്ടറി ബോര്‍ഡുകളിലൂടെയാണ് നഗര ഭരണത്തിന് തുടക്കം. 1920ല്‍ ഭൂപരിക്ഷത്തെ തെരഞ്ഞെടുക്കുന്നതിന് നിയമംമൂലം അനുമതി നല്‍കി. 1938വരെ ഏതാനം പേരെ നാമനിര്‍ദേശം ചെയ്യുമായിരുന്നു. മലബാറില്‍ നേരത്തെ തന്നെ മദ്രാസ് മുനിസിപ്പല്‍ നിയമം നിലവിലുണ്ടായിരുന്നു. 1859ലാണ് മലബാര്‍ ജില്ലാ ബോര്‍ഡ് നിലവില്‍വരുന്നത്. 1865ല്‍ മദ്രാസ് നഗര പരിഷ്കരണ നിയമവും നിലവില്‍ വന്നു. 1866ല്‍ കോഴിക്കോട്, പാലക്കാട്, തലശേരി എന്നിവിടങ്ങളിലും 1867ല്‍ കണ്ണുരിലും നഗസഭകള്‍ നിലവില്‍വന്നു. മൂന്നു വര്‍ഷമായിരന്നു കൗണ്‍സില്‍ അംഗങ്ങളുടെ കാലാവധി. നാലില്‍ മൂന്നിനെയും നികുതി ദായകര്‍ തെരഞ്ഞെടുത്തു. 12ല്‍ കുറയാത്ത അംഗങ്ങളാണ് ഓരോ കൗണ്‍സിലിലും ഉണ്ടായിരുന്നത്.
കൗണ്‍സിലര്‍മാരെ ജനസംഖ്യാടിസ്ഥാനത്തില്‍ നിശ്ചയിച്ചത് 1920ലാണ്. 16 മുതല്‍ 36വരെ അംഗങ്ങളാണ് ഓരോ നഗരസഭ കൗണ്‍സിലിലും ഉണ്ടായിരുന്നത്. നാലില്‍ മൂന്നു ഭാഗത്തെ തെരഞ്ഞെടുത്തപ്പോള്‍ ബാക്കി അംഗങ്ങളെ മുസ്ളിം തുടങ്ങിയ ന്യൂപപക്ഷങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശം ചെയ്തു. 1930വരെ നാമനിര്‍ദേശം തുടര്‍ന്നു. മുഴൂവന്‍ അംഗങ്ങളെയും തെരഞ്ഞെടുത്തു തുടങ്ങിയതോടെയാണ് വനിതകള്‍ കൂണ്‍സില്‍ അംഗങ്ങളായത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവരെയുമം തെരഞ്ഞെടുക്കുമായിരുന്നു.
1956ല്‍ കേരളം രൂപീകരിക്കപ്പെട്ടതോടെയാണ് എകീകൃത മുനിസിപ്പല്‍ നിയമത്തെ കുറിച്ച്ആലോചന തുടങ്ങിയത്. അന്ന് തിരുവനന്തപുരം കോര്‍പ്പറേഷനും 20 നഗരസഭകളുമായിരുന്നു തിരുവിതാംകൂറിലുണ്ടായിരുന്നത്. 1961 സെപ്തംബര്‍ ഒന്നിന് നിലവില്‍ വന്ന മുനിസിപ്പാലിറ്റി ചട്ട പ്രകാരം സംസ്ഥാനത്തെ നഗരസഭാ ഭരണം ഏകീകരിച്ചു.
1940ലാണ് തിരുവനന്തപുരം ആദ്യ കോര്‍പ്പറേഷനായി നിലവില്‍വരുന്നത്. 1962ല്‍ കോഴിക്കോടും  1967ല്‍ കൊച്ചിയും കോര്‍പ്പറേഷനുകളായി. 2000ത്തില്‍ കൊല്ലവും തൃശൂരും കോര്‍പ്പുറഷനായി. ഇത്തവണ കണ്ണൂരും.
പഞചായത്തീരാജ് ചട്ട പ്രകാരം ഗ്രാമങ്ങള്‍ക്കായി ജില്ലാ, ബ്ളോക്ക് ഭരണ സംവിധാനമുണ്ടെങ്കിലും നഗരസഭകള്‍ക്ക് അതില്ല. ജില്ലാ, ബ്ളോക്ക് പഞ്ചായത്ത് ഭരണാധികാരികള്‍ക്കൊന്നും നഗര പരിധിയില്‍ കാര്യമില്ല. നഗരസഭകളില്‍ ഒരൊറ്റ വോട്ട് മതിയെന്നതും പ്രത്യേകതയാണ്.

15 October 2015

History of panchayath

http://www.madhyamam.com/news/376866/151013

വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങളിലേക്ക്. 73,74 ഭരണഘടന ഭേദഗതിയിലൂടെ പഞ്ചായത്തീ രാജ്, നഗരപാലിക നിയമം പ്രാബല്യത്തില്‍ വന്നതോടെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കൃത്യമായും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നു. എന്നാല്‍, മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 1963ല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭരണസമിതി 1979 വരെയാണ് അധികാരത്തില്‍ തുടര്‍ന്നത്. അംഗങ്ങള്‍ പലരും മരണപ്പെട്ടതിനാല്‍ ക്വാറം നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ പോലും ഉണ്ടായിരുന്നു. ഇതുമൂലം അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യവും. 1979 സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ നേതൃത്വം എത്തി. ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അന്നത്തെ കോണ്‍ഗ്രസ്-എസും (കേരളത്തില്‍ എ.കെ.ആന്‍റണി നേതൃത്വം നല്‍കിയത്) ഒരുമിച്ചതും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന ആശയത്തിന് വിത്തുപാകിയതും ഈ തെരഞ്ഞെടുപ്പായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് സി.പി.ഐ നേതാവ് പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും 1980ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ എത്തിയതും.
1979ല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നതോടെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് എന്ന പ്രതീക്ഷ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരിലുണ്ടായെങ്കിലും പിന്നിട് തെരഞ്ഞെടുപ്പ് നടന്നത് 1988ലാണ്.
രാജ്യം ബ്രിട്ടീഷ് ഭരണത്തിലായിരിക്കുമ്പോള്‍ തന്നെ പ്രാദേശിക സര്‍ക്കാര്‍ എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഗ്രാമ പഞ്ചായത്തു തലം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി എന്ന ആവശ്യം ഉന്നയിച്ചത് 1909ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനമാണ്. ഇന്ത്യയുടെ തനതായ രാഷ്ട്രീയ-സാങ്കേതിക പാരമ്പര്യ പഞ്ചായത്തുകള്‍ എന്ന ആവശ്യമാണ് 1916ല്‍ ഗാന്ധിജി ഉയര്‍ത്തിയത്. ഇതു പിന്നിട് ഗ്രാമസ്വരാജ് എന്ന സങ്കല്‍പ്പത്തിലേക്ക് മാറി.
എന്നാല്‍, പ്രാദേശിക ഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത് സ്വാതന്ത്ര്യത്തിന് ശേഷമാണ്. 1958ല്‍ ദേശീയ കൗണ്‍സിലിന്‍െറ തീരുമാന പ്രകാരം ബല്‍വന്ത് റായ് കമ്മിറ്റിയെ പഠനത്തിനായി ചുമതലപ്പെടുത്തി. ത്രിതല ഭരണ സംവിധാനം വേണമെന്നതടക്കമുള്ള ശിപാര്‍ശകളാണ് സമര്‍പ്പിച്ചത്. പ്രാദേശിക സര്‍ക്കാരുകള്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അശോക് മത്തേ കമ്മിറ്റിയെ നിയോഗിച്ചത് 1977ല്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാരാണ്. പ്രാദേശിക ഭരണത്തിന് കുടുതല്‍ അധികാരങ്ങള്‍ നല്‍കണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി വേണമെന്നും അശോക് മത്തേ കമ്മിറ്റി ശിപാര്‍ശ ചെയ്തു. തുടര്‍ന്ന് 1978 ദന്ത്വാല കമ്മിറ്റി, 1984ല്‍ ഹനുമന്ത് റാവു കമ്മിറ്റി, 1985ല്‍ ജി.വി.കെ.റാവു കമ്മിറ്റി, 1988ല്‍ തുഗോണ്‍ കമ്മിറ്റി എന്നിവരും പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ശിപാര്‍ശ നല്‍കി.
ഇതിന്‍െറ തുടര്‍ച്ചയായിരുന്നു 64,65 ഭരണഘടനാ ഭേദഗതികള്‍. 1989ല്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ കടമ്പ കടന്നില്ല. പിന്നീട് 73,74 ഭരണഘടനാ ഭേദഗതിയിലൂടെയാണ് രാജ്യം പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങള്‍ 1992ല്‍ പാസാക്കിയത്. 1993 ഏപ്രില്‍ 24ന് ഇതു പ്രാബല്യത്തില്‍വന്നു. 
കേരളത്തില്‍ തിരുവിതാംകൂറില്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ തന്നെ പട്ടണങ്ങളെ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങള്‍ ഉണ്ടായിരുന്നു. നികുതി ദായകര്‍ക്ക് ഒൗദ്യോഗികാംഗങ്ങളെ തെരഞ്ഞെടുക്കാന്‍ 1912ല്‍ അനുമതി നല്‍കി. 1920 മുനിസിപ്പല്‍ നിയമ പ്രകാരം മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. 1925ലെ വില്ളേജ് ഗ്രാമ പഞ്ചായത്ത് റഗുലേഷന്‍ പ്രകാരം ഏഴു പഞ്ചായത്തുകള്‍ രൂപീകരിച്ചു.
തെരുവു ശുചീകരണം, ശുദ്ധജല വിതരണം, മാലിന്യ നിര്‍മാജനം, ശ്മശനാന നിര്‍മ്മാണം, റോഡുകളുടെയും കടത്തുകളുടെയും മേല്‍നോട്ടം,പ്രാഥമിക വിദ്യഭ്യാസം എന്നിവയായിരുന ചുമതലകള്‍. സ്വത്തു നികുതി, വാഹന നികുതി, തൊഴില്‍ നികുതി എന്നിവയായിരുന്നു വരുമാനം.
1940ല്‍ വില്ളേജ് യൂണിയന്‍ ആക്ട് പ്രകാരം വില്ളേജ് യൂണിയനുകള്‍ നിലവില്‍വന്നു. വില്ളേജ് യൂണിയനുകളും വില്ളേജ് പഞ്ചായത്തുകളും 1949 തിരു-കൊച്ചി സംയോജനം വരെ തുടര്‍ന്നു.
1914ല്‍ കൊച്ചി വില്ളേജ് പഞ്ചായത്ത് റെഗുലേഷന്‍ നിയമത്തോടെ ഒരു താലൂക്കിന് ഒന്ന് എന്ന തോതില്‍ അന്നത്തെ അഞ്ചു താലൂക്കിലും അഞ്ചംഗ വില്ളേജ് പഞ്ചായത്ത് രൂപീകരിച്ചു. 50 രൂപ കരം അടക്കുന്നവര്‍ക്കും ബിരുദധാരികള്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ഭരണസമതിയില്‍ അംഗമാകാന്‍ കഴിയുമായിരുള്ളു. 1922ല്‍ കൊച്ചി പഞ്ചായത്തു റെഗുലേഷന്‍ നിലവില്‍ വന്നു. അതോടെ അധികാരം വര്‍ധിച്ചു. 1949 ആയപ്പോ¤െഴക്കും 100 വില്ളേജ് പഞ്ചായത്തുകള്‍ ഉണ്ടായിരുന്നു.
മലബാറില്‍ 1867ലെ മദ്രാസ് ടൂണ്‍ ഇംപ്രൂമെന്‍റ് ആക്ട് പ്രകാരം കോഴിക്കോട്, തലശേരി, പാലക്കാട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ മുനിസിപ്പാലിറ്റികള്‍ രൂപീകരിച്ചു. സര്‍ക്കാര്‍ നിയോഗിക്കുന്ന പ്രമാണിമാരും ലോക്കല്‍ മജിസ്ട്രേട്ട്, പൊതുമാരമത്ത് റേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്നതായിരന്നു ഭരണസമതി. 1884ലെ മദ്രാസ് ലോക്കല്‍ ബോര്‍ഡ്സ് ആക്ട് അനുസരിച്ച് പ്രാദേശിക ഭരണത്തിനായി ജില്ലാ,താലൂക്ക് ബോര്‍ഡുകള്‍ രൂപീകരിക്കുകയും ചെയ്തു.
1950ലെ തിരു-കൊച്ചി പഞ്ചായത്തീരാജ് ആക്ട് നിലവില്‍ വരുമ്പോള്‍ 550 പഞ്ചായത്തുകളാണുണ്ടായിരുന്നത്. പ്രായപൂര്‍ത്തി വോട്ടവകാശവും രഹസ്യ ബാലറ്റുമായിരുന്നു തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്. 1951ല്‍ മദ്രാസ് പഞ്ചായത്തു ആക്ടും നിലവില്‍ വന്നു. മലബാര്‍, കാസര്‍ഗോഡ് പ്രദേശത്തായി 399 പഞ്ചായത്തുകളാണുണ്ടായിരുന്നത്. മലബാര്‍ ജില്ലാ ബോര്‍ഡിന്‍െറ പരിധിയില്‍പ്പെടാത്ത ഇടങ്ങളില്‍ മാത്രമായിരുന്നു പഞ്ചായത്ത്.
കേരളത്തിനു മുഴുവന്‍ ബാധകമായ പൊതു പഞ്ചായത്തു നിയമം ഉണ്ടാകുന്നത് 1960ലാണ്. കേരളത്തില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഒൗപചാരിക ഉദ്ഘാടനം 1960 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എറണാകുളത്ത് നിര്‍വഹിച്ചെങ്കിലും ആ നിയമം പ്രാബല്യത്തില്‍ വരുന്നത് 1962 ജനുവരി 1 മുതലുമാണ്. 1960ല്‍ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണ് ഇതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. 1956 നവംബര്‍ ഒന്നിന് കേരളം പിറവിയെടുക്കുമ്പോള്‍ 892 പഞ്ചായത്തുകളാണ് ആകെ ഉണ്ടായിരുന്നത്. 1959 ല്‍ പഞ്ചായത്ത് അതിര്‍ത്തികളുടെ പുനര്‍ നിര്‍ണയത്തിനുള്ള ഏകാംഗ കമ്മീഷനായി നിയോഗിക്കപ്പെട്ട ഒ.ചന്തുമേനോന്‍ കമ്മീഷന്‍്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1962 ജനുവരിയില്‍ കേരളത്തില്‍ 922 പഞ്ചായത്തുകള്‍ രൂപീകരിക്കുകയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പടെ എട്ട് നഗരസഭകളുടെയും അതിര്‍ത്തികള്‍ വിപുലീകരിക്കുകയും ചെയ്തു. ഭരണത്തിന്‍െറ അടിസ്ഥാന ഘടകം പഞ്ചായത്തായിരിക്കണമെന്നും താലൂക്ക്, ജില്ലാ തലങ്ങളില്‍ ഭരണസമിതികള്‍ ഉണ്ടായിരിക്കണമെന്നുമായിരുന്നു ശിപാര്‍ശ.
സമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 1958ഡിസംബര്‍ എട്ടിന് കേരള പഞ്ചായത്ത് ബില്ലും 1959 എപ്രില്‍ 16ന് ജില്ലാ കൗണ്‍സില്‍ ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു. പിന്നിട് 1960ല്‍ കേരള പഞ്ചായത്ത് ആക്ടും 1961ല്‍ നഗരസഭാ ബില്ലും പാസാക്കി. കേരളത്തില്‍ ഏകീകൃത നിയമം വന്നതിനുശേഷമുള്ള ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് 1963 നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ്. 922 പഞ്ചായത്തുകളില്‍ നിന്നായി 7714 മെമ്പര്‍മാരെയാണ് തെരഞ്ഞെടുത്തത്. 1964 ജനുവരി ഒന്നിനാണ് ഭരണസമിതി അധികാരത്തില്‍ വന്നത്.
തുടര്‍ന്ന് 1964ല്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സില്‍-ജില്ലാ പരിഷത്ത് ബില്‍ അവതരിപ്പിച്ചുവെങ്കിലും പാസാക്കുന്നതിന് മുമ്പ് മന്ത്രിസഭ മാറി. 1967ല്‍ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ പഞ്ചായത്തും ജില്ലയും ചേര്‍ന്ന രണ്ടു തട്ട് സംവിധാനമാണ് നിര്‍ദ്ദേശിച്ചത്. പക്ഷെ,അതും പാസായില്ല. 1971ല്‍ അവതരിപ്പിച്ച ബില്ല് 1978ല്‍ വീണ്ടും അവതരിപ്പിച്ച് പാസാക്കി.1980 മെയ് 18ന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയെങ്കിലും നടപ്പായില്ല. 1987ലെ നായനാര്‍ സര്‍ക്കാരാണ് ജില്ലാ ഭരണ നിയമം നടപ്പാക്കാന്‍ നടപടിയെടുത്തത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ 1991ല്‍ ജില്ലാ കൗണ്‍സിലുകള്‍ വന്നു. പക്ഷെ, ഒരൊറ്റ വര്‍ഷമെ ആയുസുണ്ടായുള്ളു.
ഭരണഘടനാ ഭേദഗതി
73,74 ഭരണഘടനാ ഭേദഗതി അനുസരിച്ചുള്ള കേരളാ പഞ്ചായത്ത് രാജ് നിയമം 1994ഉം, കേരള മുനിസിപ്പല്‍ നിയമം 1994ഉം കേരള നിയമസഭ പാസ്സാക്കി. പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതി 1995 ഒക്ടോബര്‍ രണ്ടിന് അധികാരമേറ്റു.
1996 ജൂലൈയില്‍ രൂപീകരിച്ച അധികാര വികേന്ദ്രീകരണ (സെന്‍ കമ്മിറ്റി) കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 1999 അവസാനം കേരള പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിച്ചുകൊണ്ട് പല വിധത്തിലുള്ള ഭരണാധികാരങ്ങളും സാമ്പത്തികാധികാരങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കേരളം ചരിത്രം സൃഷ്ടിച്ചു. തുടര്‍ന്ന് 2005ലും 2010ലും നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുടെ കൃത്യത അധികാര വികേന്ദ്രീകരണ പ്രക്രിയയിലെ കേരളത്തിന്‍റെ പ്രതിബദ്ധത തെളിയിക്കുന്നതായിരുന്നു.
2010ല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ തദ്ദേശ സ്ഥാപന ഭരണസമിതികള്‍ ചുമതലയെടുക്കത്തക്ക നിലയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് കേരളത്തിലെ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ര്ടീയ പാര്‍ട്ടികളുടെയും യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. 2010നവംബര്‍ ഒന്നിന് അധികാരമേറ്റ ഭരണസമിതികളുടെ കാലാവധി ഈ വര്‍ഷം നവംബര്‍ 1ന് അവസാനിക്കുകയാണ്. നവംബര്‍ രണ്ടിനും അഞ്ചിനുമായി പുതിയ ഭരണ സമതിയംഗങ്ങളെ കേരളം തെരഞ്ഞെടുക്കും.
- See more at: http://www.madhyamam.com/news/376866/151013#sthash.U1t4ga42.dpuf